Author: News Desk

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇതിനോട് അനുബന്ധമായ ബിസിനസുകള്‍ക്കും വലിയ ഡിമാന്റാണ് കണ്ടുവരുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് തുടങ്ങാന്‍ കഴിയുന്ന ബിസിനസാണ് തൈര് ബിസിനസ്. ലളിതമായി തുടങ്ങാമെന്നതും മുതല്‍മുടക്കിന്റെ ഇരട്ടി ലാഭം നേടാമെന്നതുമാണ് ഈ ബിസിനസിനെ ആകര്‍ഷകമാക്കുന്നത്. ഒരു പായ്ക്കിംഗ് മെഷീന്‍ മാത്രം മതിയാകും. മാര്‍ക്കറ്റില്‍ ഡിമാന്റുളള ഉല്‍പ്പന്നമാണെന്നത് വിപണിസാധ്യതയും ഉറപ്പ് നല്‍കുന്നു. 200 ഗ്രാമിന്റെയും 500 ഗ്രാമിന്റെയും ഒക്കെ ചെറിയ പായ്ക്കറ്റുകളാക്കി വില്‍പന നടത്താം. വിപണി കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങളും ആവശ്യമില്ല. വീടിന് തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും വെജിറ്റബിള്‍ ഷോപ്പുകളിലൂടെയും വില്‍ക്കാം. മാത്രമല്ല വിവാഹ സദ്യകള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരില്‍ നിന്നും കാറ്ററിംഗ് ബിസിനസുകാരില്‍ നിന്നും ബള്‍ക്ക് ഓര്‍ഡറുകളും ശേഖരിക്കാം. ചെറിയ രീതിയില്‍ തുടങ്ങി വിപുലപ്പെടുത്താവുന്ന ബിസിനസാണിത്. അധികം അധ്വാനം വേണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. പ്രൊഡക്ടിന്റെ ക്വാളിറ്റി ഇവിടെ പ്രധാനമാണ്. നല്ല തൈരാണെങ്കില്‍ ഡിമാന്റ് ഉയരുകയും ബിസിനസ് വിപുലപ്പെടുത്താനും കഴിയും. റെഡി ടു ഡ്രിങ്ക് മോരുകളിലേക്കും മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും…

Read More

ഇലക്ട്രോണിക് ഇന്നവേഷനുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മേക്കര്‍ വില്ലേജ്, ചെന്നെ യുഎസ് കോണ്‍സുലേറ്റുമായി ചേര്‍ന്ന് നടത്തിയ രണ്ടു ദിവസത്തെ ബ്ലോക്ക് ചെയിന്‍ ഹാക്കത്തോണ്‍ കേരളം ഇന്ന് നേരിടുന്ന ഏറെ സീരിയസ്സായ പ്രോബ്‌ളത്തെ അഡ്രസ് ചെയ്യുന്നതായിരുന്നു. സംസ്ഥാനത്തെ മൈഗ്രനന്റ് വര്‍ക്കേഴ്സ് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സൊല്യുഷന്‍ കണ്ടെത്താനാണ് ഹാക്കത്തോണ്‍ ആവശ്യപ്പെട്ടത്. നമ്മുടെ നാട്ടില്‍ ഉള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ചോദിച്ചാല്‍ ആധികാരിക കണക്കുകള്‍ ആര്‍ക്കും നല്‍കാനാവില്ല. മൈഗ്രന്റ് ആക്ട് പ്രകാരം വെല്‍ഫെയര്‍ സ്‌കീമുകള്‍ ഉണ്ടെങ്കിലും ആരും റജിസ്റ്റര്‍ ചെയ്യാറുമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍-സാമൂഹിക പ്രശ്നങ്ങള്‍ ആകട്ടെ ഒട്ടനവധിയാണ്. ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് ഇതിനെല്ലാം ഒരു പരിഹാരം എങ്ങിനെ കണ്ടെത്താമെന്നാണ് ബ്ലോക്കത്തോണ്‍ ഫോര്‍ ചെയിഞ്ച് ശ്രമിച്ചത് . വികസനത്തില്‍ ഏറെ മുന്നിലാണെന്ന് നാം അവകാശപ്പെടുമ്പോഴും സമൂഹത്തിലെ പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബ്ലോക്കത്തോണില്‍ സംസാരിച്ച എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ചൂണ്ടിക്കാട്ടി. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ഇതിന് തെളിവാണെന്ന്…

Read More

ഫെയിലര്‍ സ്റ്റേജില്‍ നിന്ന് ഉയര്‍ന്നുവരാനുളള കഴിവ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ട ബേസിക് ക്വാളിറ്റികളില്‍ പ്രധാനമാണ്. ഒരു എന്‍ട്രപ്രണര്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യുന്ന എഫര്‍ട്ട് അതേ അളവില്‍ റിട്ടേണായി എപ്പോഴും ലഭിക്കണമെന്നി്ല്ല. മാര്‍ക്കറ്റ് എങ്ങനെ നിങ്ങളുടെ പ്രൊഡക്ടിനെയും അധ്വാനത്തെയും അംഗീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പലപ്പോഴും റിട്ടേണ്‍ ലഭിക്കുക. നെഗറ്റീവായ സാഹചര്യങ്ങളില്‍ പോലും എന്‍ട്രപ്രണര്‍ സ്വന്തം ജോലിയെ ഇഷ്ടപ്പെടണം. എങ്കില്‍ മാത്രമേ അത്തരം സാഹചര്യങ്ങളില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ് സാധ്യമാകൂ. നെഗറ്റീവായ സാഹചര്യങ്ങളിലും എങ്ങനെ സ്വയം മോട്ടിവേറ്റ് ചെയ്യപ്പെടുന്നുവെന്നതാണ് കാര്യം. അതിനാവശ്യമായ എനര്‍ജി ഫില്‍ ചെയ്യാനുളള ലളിതമായ രണ്ട് മുദ്രകളാണ് മീ മെറ്റ് മീ യോഗ സെന്റര്‍ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ അവതരിപ്പിക്കുന്നത്. പ്രാണമുദ്രയും മൃതസഞ്ജീവനി മുദ്രയും. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പോലും പ്രാക്ടീസ് ചെയ്യാവുന്ന തരത്തില്‍ സിംപിളാണ് ഇവ. നെഗറ്റീവ് സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാന്‍ സ്വയം പരിശ്രമിക്കുന്നതും വലിയ ഘടകമാണ്. അവിടെയാണ് പ്രാണമുദ്രയും മൃതസഞ്ജീവനി മുദ്രയും സഹായിക്കുക. ഒരു എന്‍ട്രപ്രണര്‍ക്ക് ദിവസവും ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടാകും.…

Read More

കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഐഡിയാ ഡേയില്‍ വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും മികച്ച ഐഡിയയുമായെത്തി. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും ,പ്രോട്ടോടൈപ്പും സ്‌കെയിലപ്പിനുമായി വിവിധ സ്റ്റാര്‍ട്ടപ്പുകളും ഐഡിയാ ഡേയുടെ പിച്ചിംഗിനായി എത്തിയിരുന്നു. ഐഡിയ ഡെവലപ്പിംഗ്, പ്രോട്ടോടൈപ്പിംഗ്, സ്്‌കെയില്‍ അപ്പ് , പ്രൊഡക്ടൈസേഷന്‍ എന്നീ വിവിധ സെക്ടറുകളിലാണ് ഗ്രാന്‍ഡ് അനുവദിക്കുന്നത്.ഐഡിയ പ്രോട്ടോടൈപ്പ് ആക്കാന്‍ 2 ലക്ഷം ലഭിക്കും.മികച്ച ബിസിനസ് പ്ലാനുണ്ടെങ്കില്‍ സ്‌കെയില്‍ അപ്പിനായി 5 ലക്ഷം മുതല്‍ 7 ലക്ഷം വരെ അനുവദിക്കും. ഐഡിയ-പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍ഡുകള്‍ വാങ്ങാത്തവര്‍ക്ക് 12 ലക്ഷം വരെ ലഭിക്കും. വയബിള്‍ ആയ ആശയങ്ങളെ പിച്ചിംഗ് സെഷനിലൂടെ ഗ്രാന്റിന് അര്‍ഹരാക്കുകയാണ് സര്‍ക്കാര്‍ ഐഡിയാ ഡേയിലൂടെ ചെയ്യുന്നത്. പരമവധി സ്റ്റാര്‍ട്ടപ്പുകളെ സംസ്ഥാനത്ത് പ്രോല്‍സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഹാര്‍ഡ്വവെയര്‍ , ഐഒടി, എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്, പ്ലാറ്റ്‌ഫോം ആന്റ് അഗ്രിഗേറ്റര്‍, ബ്ലോക്ക് ചെയിന്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി…

Read More

ഫിന്‍ടെക് മേഖലയില്‍ ഒരു ഗ്ലോബല്‍ ലീഡറായി ഇന്ത്യ ഉയര്‍ന്നുകഴിഞ്ഞു. ഫിന്‍ടെക്കിന്റെ സേഫ്റ്റിയും സെക്യൂരിറ്റിയും അഫോര്‍ഡബിലിറ്റിയും സാധാരണക്കാര്‍ക്ക് കൂടി ഉറപ്പുവരുത്താനാണ് സര്‍ക്കാരും റെഗുലേറ്റേഴ്‌സും ശ്രമിക്കുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലും ഫിന്‍ടെക് മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ബിസിനസ് ഇന്ററസ്റ്റ് കാണുന്ന മേഖലയും ഫിന്‍ടെക് ആണ്. എസ് ഗണേഷ് കുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ബിഐ

Read More

രാജ്യത്ത് വുമണ്‍ എന്‍ട്രപ്രണേഴ്സ് കൂടുതല്‍ കടന്നു വരുന്നതിനും ഇന്‍ക്ലൂസീവ് ഡവലപ്മെന്റിന്റെ ആവശ്യകതയും ഉയര്‍ത്തി ഹൈദരാബാദില്‍ നടന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ തുടര്‍ച്ചയായി യുഎസ് കോണ്‍സുലേറ്റ് കൊച്ചിയില്‍ വുമണ്‍ എന്‍ട്രപ്രണേഴ്സിനായി ഇന്ററാക്ടീവ് പ്രോഗ്രാം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ സെക്ടറുകളില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്തുന്ന വിമണ്‍ എന്‍ട്രപ്രണേഴ്‌സാണ് channeliam.com കൂടി പങ്കാളിയായ പരിപാടിയില്‍ പങ്കെടുത്തത്. യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയിലെ കോണ്‍സുല്‍ ഫോര്‍ പബ്ലിക്ക് ഡിപ്ലോമസി ആന്റ് പബ്ലിക്ക് അഫയേഴ്‌സ് – ലോറന്‍ ലവ്‌ലൈസ് എന്‍ട്രപ്രണേഴ്‌സുമായി സംവദിച്ചു. വുമണ്‍ ഫസ്റ്റ് പ്രോസ്പിരിറ്റി ഫോര്‍ ഓള്‍ എന്ന സ്ലോഗന്‍ ഉയര്‍ത്തി ടെക്‌സ്‌റ്റൈല്‍സ്, ബയോടെക്ക്, മീഡിയ, ഫുഡ് ഇന്‍ഡസ്ട്രി, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ്, കേരളത്തിന്റെ തനത് മേഖലയായ ഹാന്റ്‌ലൂം, ഹോസ്പിറ്റാലിറ്റി, എന്നിവയെ ആസ്പദമാക്കിയാണ് ഇന്ററാക്ഷന്‍ നടന്നത്. ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍, ഫാഷന്‍ ഡിസൈനിംഗിലും വസ്ത്രവ്യാപാര രംഗത്തും ‘മന്ത്ര’ എന്ന ബ്രാന്‍ഡിനെ നാഷനല്‍ ലെവലില്‍ എത്തിച്ച ശാലിനി ജെയിംസ്, ടോക്കിയോ ബേ ഏഷ്യന്‍ കിച്ചന്‍ ഫൗണ്ടറും സോഷ്യല്‍…

Read More

തൊട്ടതെല്ലാം ഡിജിറ്റലാകുന്ന കാലത്ത്, ടെക്‌നോളജി എത്രമാത്രം ഓരോ സെക്കന്റിനേയും നിയന്ത്രിക്കുന്നു എന്നതായിരുന്നു കൊച്ചിയില്‍ കേരള മാനേജ്മെന്റ് അസോസിയേഷനും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ഓര്‍ഗനൈസ് ചെയ്ത കേരള ഡിജിറ്റല്‍ സമ്മിറ്റിലെ മുഖ്യ വിഷയം. സംരംഭങ്ങള്‍ ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രയോജനങ്ങളും ടെക്‌നോളജി മേഖലയിലെ സംരംഭക സാദ്ധ്യതകളും ഒക്കെ വിശദമായി നിറഞ്ഞുനിന്ന സെഷനുകള്‍ നവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ടെക്‌നിക്കല്‍ അപ്‌ഡേഷന് കൂടി വഴിയൊരുക്കുന്നതായിരുന്നു. ബിസിനസ് പ്രമോഷന് സഹായകമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ പേമെന്റ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ സ്പീക്കേഴ്‌സ് സംസാരിച്ചു. സയന്റിഫിക്കായി ഉപയോഗപ്പെടുത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റിസള്‍ട്ട് കിട്ടുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കൂടുതല്‍ വൈബ്രന്റ് ആക്കുന്നതെന്ന് സ്പീക്കേഴ്‌സ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ എല്ലാ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റിക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെ പ്രയോജനകരമാക്കാമെന്നായിരുന്നു സമ്മിറ്റ് മുന്നോട്ടുവെച്ച പ്രധാന ചര്‍ച്ച. കമ്പനികളും എന്‍ട്രപ്രണേഴ്‌സും ബിസിനസിനായി ഡിജിറ്റല്‍ ടെക്‌നോളജിയെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. എന്‍ട്രപ്രണേഴ്‌സിനും മാനേജ്‌മെന്റ്…

Read More

സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൂടി ചേരുമ്പോഴാണ് ഏതൊരു എന്റര്‍പ്രൈസും അര്‍ത്ഥവത്താകുന്നത്. നേഹ അറോറ എന്ന വുമണ്‍ എന്‍ട്രപ്രണര്‍ ചുക്കാന്‍ പിടിക്കുന്ന പ്ലാനെറ്റ് ഏബിള്‍ഡ് അത്തരമൊരു സോഷ്യല്‍ എന്റര്‍പ്രൈസായി ഉയരുന്നതും അത് മുന്നോട്ടുവെയ്ക്കുന്ന വിഷനിലൂടെയാണ്. ലോകത്തെ ഡിസേബിള്‍ഡ് ആയ ഒരു ബില്യനിലധികം ആളുകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് Planet Abled. ബ്ലൈന്‍ഡായ ഫാദറും വീല്‍ചെയര്‍ യൂസറായ മദറും അടങ്ങുന്ന ഫാമിലിയില്‍ കുടുംബവുമൊത്ത് ഒരു യാത്രയെന്നത് നേഹയുടെ സ്വപ്‌നം മാത്രമായിരുന്നു. സ്‌കൂളിലെ സഹപാഠികള്‍ ഫാമിലിയുമൊത്ത് അവധിക്കാല ട്രിപ്പിന് പോകുമ്പോള്‍ നേഹയുടെ സഞ്ചാരം ഗ്രാന്‍ഡ് പേരന്റ്‌സിന്റെ വീട്ടിലേക്ക് ഒതുങ്ങി. പരിചിതമല്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോകുകയെന്നത് ഡിഫ്രന്‍ലി ഏബിള്‍ഡ് ആയ ഒരാളുടെ മനസില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് നേഹ മനസിലാക്കി. അതിനുളള സൊല്യൂഷന്‍ ആയിരുന്നു പ്ലാനെറ്റ് ഏബിള്‍ഡ്. എച്ച്സിഎല്‍, നോക്കിയ അഡോബി തുടങ്ങിയ കമ്പനികളില്‍ ഒന്‍പത് വര്‍ഷത്തോളം ജോലിയെടുത്ത ശേഷമാണ് പ്ലാനെറ്റ് ഏബിള്‍ഡിന് തുടക്കമിട്ടത്. ഇന്ത്യയില്‍ മുപ്പതോളം ഇടങ്ങളില്‍ ഇന്ന് പ്ലാനെറ്റ് ഏബിള്‍ഡ് പ്രവര്‍ത്തിക്കുന്നു. ഏബിള്‍ഡ്…

Read More

കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി മൈക്രോസോഫ്റ്റ്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി അറിഡ് ട്രോപ്പിക്‌സ് (ICRISAT) മായി ചേര്‍ന്നാണ് പദ്ധതി. വിത്ത് വിതയ്ക്കാന്‍ ഉചിതമായ സമയം ഉള്‍പ്പെടെ കര്‍ഷകരുടെ മൊബൈലിലേക്ക് മെസേജായി എത്തും. സാറ്റലൈറ്റ് ഇമേജ് ഡാറ്റയും ക്ലൗഡ് മെഷീന്‍ ലേണിംഗും അഡ്വാന്‍സ്ഡ് അനലിറ്റിക്‌സും ഉപയോഗിച്ചാണ് സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്. ആന്ധ്രയിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക. പ്രാദേശിക ഭാഷകളില്‍ കര്‍ഷകര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന രീതിയിലാണ് മെസേജുകള്‍. കാലാവസ്ഥാനില വിലയിരുത്തിയ ശേഷമാകും എപ്പോള്‍ വിത്തിറക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ ഫോളോ ചെയ്താല്‍ ഇതിലൂടെ മുപ്പത് ശതമാനത്തോളം അധിക ഉല്‍പാദനം ഉണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന വിളനഷ്ടം തടയുന്നതിനും കാലാവസ്ഥാവ്യതിയാനം ഉല്‍പാദനത്തെ പിന്നോട്ടടിക്കുന്നതിനും ഈ സംവിധാനം ഒരു പരിധി വരെ പരിഹാരമാകുമെന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളില്‍ പ്രത്യേകം സെന്‍സറുകള്‍ സ്ഥാപിക്കേണ്ടെന്നതും ടെക്സ്റ്റ് മെസേജുകള്‍ റിസീവ് ചെയ്യുന്ന മൊബൈല്‍ ഫോണ്‍ മാത്രമുണ്ടെങ്കില്‍…

Read More