Author: News Desk
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ഇപ്പോൾ ചന്ദ്രനിലേക്ക് നീങ്ങുകയാണ്. ദൗത്യത്തിന്റെ മൂന്നിൽ രണ്ട് ഘട്ടങ്ങളും പിന്നിട്ട ചന്ദ്രയാൻ-3 പേടകം അവസാന ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) പൂർത്തിയാകുന്ന മുറയ്ക്ക് ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്റെ സാന്നിധ്യമറിയിക്കും. ചന്ദ്രഉപരിതലത്തിലേക്ക് യാത്ര തുടങ്ങുന്ന പേടകം ഇനി ദിവസങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തെ തൊടും. പേടകത്തിന്റെ പ്രവർത്തന നില സാധാരണ നിലയിലാണെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നും ISRO നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രനിൽ പേടകത്തിൽ നിന്നുള്ള ലാൻഡർ ലാൻഡ് ചെയ്തു കഴിഞ്ഞാൽ അതിനുള്ളിലെ റോവർ പരീക്ഷണ നിരീക്ഷണ പഠനങ്ങൾ തുടങ്ങും. പിനീട് റോവറിന്റെ ചന്ദ്രയാൻ ദൗത്യം ഇവയാണ്. ആഗസ്റ്റ് ഒന്നിന് സുപ്രധാന നീക്കം ഓഗസ്റ്റ് 1 ന്, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ ബഹിരാകാശ പേടകത്തിന്റെ സ്ലിംഗ്ഷോട്ട് നീക്കം രേഖപ്പെടുത്തി. ഈ ട്രാൻസ്-ലൂണാർ ഇൻജെക്ഷൻ വിജയകരമായതോടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിയെ പരിക്രമണം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ട് ചന്ദ്രനിലേക്കുള്ള…
Apple സിഇഒ ടിം കുക്കിന് അഭിമാനിക്കാം ഇന്ത്യയിലേക്ക് തങ്ങളുടെ വിപണി വ്യാപിപ്പിച്ചത് കൊണ്ട് ഒട്ടും നഷ്ടമുണ്ടായില്ല Apple ന് എന്നവർ മനസ്സിലാക്കിയിരിക്കുന്നു. അത്ര മികച്ച പ്രകടനമാണ് ആപ്പിൾ സ്റ്റോറുകളുടെയും, ആപ്പിൾ റീട്ടെയിൽ വിപണിയും. ആപ്പിൾ സ്മാർട്ട് ഫോണുകളുടെ ഇന്ത്യയിലെ വില്പന കൂടി എന്നതിനൊപ്പം ഇന്ത്യയിൽ നേടിയ സർവകാല വില്പന റെക്കോർഡ് യൂറോപ് സെഗ്മെന്റിലെ വില്പന വർധിപ്പിക്കുകയും ചെയ്തു. വിവോ, സാംസങ്, റിയൽമി, ഓപ്പോ, ഷവോമി, വൺപ്ലസ് എന്നിവയ്ക്ക് ശേഷം ഏപ്രിൽ-ജൂൺ പാദത്തിൽ 5.5% വിഹിതവുമായി ആപ്പിൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശരാശരി വിൽപ്പന വില $929 ആണെന്നും കഴിഞ്ഞ പാദത്തിൽ ഇന്ത്യയിലെ വിൽപ്പനയിൽ 61% വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകൾ പുറത്തു വരുന്നു. കഴിഞ്ഞ പാദത്തിൽ സ്മാർട്ട്‌ഫോണുകളിൽ ഐഫോൺ നിർമ്മാതാവ് രാജ്യത്ത് അവരുടെ എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ഐഫോൺ 13, വൺപ്ലസിന്റെ നോർഡ് സിഇ3 ലൈറ്റ് -OnePlus’ Nord CE3…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ജിയോ ബുക്ക്- JioBook – കുറഞ്ഞ വിലയിൽ @16,499/- , ഓഗസ്റ്റ് അഞ്ചിന് വിപണിയിൽ അവതരിക്കുകയാണ്. യാദൃച്ഛികമാകാം, അല്ലായിരിക്കാം. പക്ഷെ അതേ സമയത്തു തന്നെ ഇന്ത്യ വിദേശത്തു നിന്നുള്ള ലാപ്ടോപ്പുകളടക്കം കമ്പ്യൂട്ടർ ഉത്പന്നങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നു. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചു വിജ്ഞാപനമിറക്കി ഇന്ത്യ. ഇനി ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം ഉത്പന്നങ്ങളുടെ പ്രാദേശിക ഉൽപാദനം ഉത്തേജിപ്പിക്കുകയാണ് ലക്‌ഷ്യം. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ യാത്രക്കാർ തങ്ങളുടെ ബാഗേജിലാക്കി വ്യക്തിഗതമായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനു നിയന്ത്രണമുണ്ടാകില്ല. “ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നു. സാധുവായ ലൈസൻസിന് വിധേയമായി ഇനി ഇറക്കുമതി അനുവദിക്കും,”സർക്കാർ വിജ്ഞാപനം വ്യക്തമാക്കുന്നു. . ഇന്ത്യൻ കമ്പ്യൂട്ടർ ഡീലർമാർക്കും ലാപ്ടോപ്പ് വിപണിക്കും…
ഇനി വിപണിയെ കീഴടക്കാൻ കേരളത്തിന്റെ വക e- സ്കൂട്ടറും, അത്യാധുനിക ട്രൈടണ്‍ ഇലക്ട്രിക് സൈക്കിളും. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ-സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍, പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍) മുബൈ കേന്ദ്രമായ ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിൽ, കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം, 6 മാസത്തിനകം ആരംഭിക്കും.KAL ന്റെ തിരുവനന്തപുരത്തെ ഫാക്ടറിയിൽ നിന്നും അത്യാധുനിക ട്രൈടണ്‍ ഇലക്ട്രിക് സൈക്കിള്‍ ഒക്ടോബര്‍ 2 ന് പുറത്തിറങ്ങും. ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റിനുള്ള സംയുക്ത സംരംഭ കരാറില്‍ വ്യവസായ മന്ത്രി പി രാജീവ്, കെഎഎല്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി പുല്ലുവിള എന്നിവരുടെ സാന്നിധ്യത്തിൽ കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രനും, ലോര്‍ഡ്‌സ് മാര്‍ക് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ.സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കറും ഒപ്പു വച്ചു. ഇ സ്കൂട്ടറും ബൈക്കുകളും കണ്ണൂരിൽ നിന്നും ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും മുച്ചക്ര യാത്രാ-…
ട്രാവൽ കമ്പനിയായ ടൈറ്റൻ ട്രാവൽ (Travel company Titan Travel) ലിസ്റ്റിൽ ഇന്ത്യ മുന്നിൽ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിൽ നിന്നുള്ള-world’s most popular destinations – ഇൻസ്റ്റാഗ്രാം ഡാറ്റ വിശകലനം ചെയ്തപ്പോൾ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിന്റെ പേരിൽ ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയാണ്. ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ 219 ദശലക്ഷത്തിലധികം പോസ്റ്റുകളാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. ഡൽഹിയും മുംബൈയും പോലെയുള്ള ഊർജ്ജസ്വലമായ മെട്രോപോളിസുകൾ, തെക്കൻ തീരപ്രദേശത്തെ ഈന്തപ്പനകളാൽ ചുറ്റപ്പെട്ട കടൽത്തീരങ്ങൾ, താജ്മഹൽ പോലുള്ള ഐതിഹാസിക വാസ്തുവിദ്യാ ചിത്രങ്ങൾ എന്നിവയാൽ ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. സോഷ്യൽ മീഡിയ ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിൽ 164 ദശലക്ഷം ഫോട്ടോ പോസ്റ്റുകൾ ഉള്ള ജപ്പാൻ ഇന്ത്യയെ പിന്തുടർന്ന് world’s most popular destinations ൽ രണ്ടാം സ്ഥാനത്താണ്. ഫുജി പർവതത്തിന്റെ അതിമനോഹരമായ ചരിവുകളും, ഫാഷൻ പ്രേമികളുടെ ഇഷ്ട സ്ഥലമായ ടോക്കിയോയിലെ ഹരാജുകു ജില്ല പോലുള്ള ആകർഷകമായ പോപ്പ് സംസ്കാരം നിറഞ്ഞ തിരക്കേറിയ നഗരങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഭൂമിശാസ്ത്രം ജപ്പാനെ രണ്ടാമതെത്തിച്ചു.യൂറോപ്പിലെ…
ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയുടെ ജനപ്രീതിയും, തിരക്കും, പ്രതിമാസ വരുമാനവും Quick Service Restaurant (QSR) മേഖലക്ക് ആവേശം പകരുന്നതാണ്. കഫേയുടെ പ്രതിമാസ വരുമാനമായ 4.5 കോടി രൂപ അത്ഭുതപ്പെടുത്തും. ബംഗളുരു നഗരത്തിന്റെ ക്യുഎസ്ആർ രംഗത്തിന്റെ മുൻനിരയിലേക്ക് നയിച്ച രാമേശ്വരം കഫേയുടെ സാമ്പത്തിക നേട്ടമാണിത്. പ്രതിമാസം ₹4.5 കോടി വരുമാനവും ₹50 കോടിയുടെ വാർഷിക വിറ്റുവരവുമായി മുന്നോട്ടു നീങ്ങുന്ന രാമേശ്വരം കഫേയെ ഈ കണക്കുകൾ ഉയർന്ന മത്സരമുള്ള QSR വ്യവസായത്തിലെ ഒരു മാതൃകാപരമായ വിജയഗാഥയാക്കി മാറ്റുന്നു.നഗരത്തിലുടനീളമുള്ള ഭക്ഷണപ്രേമികളുടെ രുചിമുകുളങ്ങളെയും ഹൃദയങ്ങളെയും കീഴടക്കിയ ഒരു പ്രിയപ്പെട്ട ക്വിക്ക്-സർവീസ് റെസ്റ്റോറന്റായി രാമേശ്വരം കഫേ ഉയർന്നു. ദിവ്യ രാഘവേന്ദ്ര റാവുവിന്റെയും രാഘവേന്ദ്ര റാവുവിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ഈ ഭക്ഷണശാല രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്നതിന് പേരുകേട്ടതാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പരമ്പരാഗത പാചക രീതികൾക്കും പേരുകേട്ട തമിഴ്‌നാട്ടിലെ രാമേശ്വരം പട്ടണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദിവ്യയും രാഘവേന്ദ്ര റാവുവും സൃഷ്ടിച്ചത് മികച്ച…
കമ്പ്യൂർവൽക്കരണം ആഗോള ട്രെൻഡായി മാറിയപ്പോൾ അതിനെ എതിർത്തവരെ നിർദാക്ഷിണ്യം വിമർശിച്ചു തള്ളിയ അന്നത്തെ കാലത്തെ ഡിജിറ്റൽ വിദഗ്ധർ അടക്കമുള്ളവർ ഇപ്പോൾ ഒന്ന് തിരിച്ചു ചിന്തിക്കുന്നുണ്ടാകാം. മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് യുഎസിലെ തൊഴിൽ വിപണിയുടെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തുന്നത്. ടെക്‌നോളജിയുടെ ഈറ്റില്ലമായ യു എസ്സിൽ തൊഴിൽ വിപണിയിൽ AI യുടെ അത്ര കണ്ടുള്ള സ്വാധീനം McKinsey റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഡാറ്റ ശേഖരണം, ആവർത്തിച്ചുള്ള ജോലികൾ തുടങ്ങിയ ഓട്ടോമേഷൻ ആവശ്യമായ ജോലികൾ AI ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്ന് McKinsey Global Institute പ്രവചിക്കുന്നു. ഞെട്ടിക്കുന്ന ആ കണക്ക് ഇങ്ങനെയാണ് . “ചില്ലറ വിൽപ്പനക്കാർ 830,000 എണ്ണം , അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാർ 710,000 എണ്ണം, കാഷ്യർമാർ 630,000 എണ്ണം, ക്ലർക്ക്മാരുടെ 1.6 ദശലക്ഷം തസ്തിക – ഇവയൊക്കെ ഇല്ലാതാകും.ഇവയെല്ലാം AI ഏറ്റെടുക്കും ഉടനെ. പിന്നാലെ 11.8 ദശലക്ഷം തൊഴിലാളികൾ 2030-ഓടെ വേറെ ജോലി നോക്കി പോകേണ്ടി വരും.” കുറഞ്ഞ കൂലിയുള്ള തൊഴിലാളികളെ കൂടുതൽ…
ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിക്കുന്നതിൽ കേരളം ഒരു പടി കൂടി മുന്നിലെത്തി. ബാറ്ററി തികച്ചും സുരക്ഷിതവും, മാലിന്യ വിമുക്തവുമെന്നു VSSC സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന വ്യവസായ നയത്തിലെ മുൻഗണനാ മേഖലകൾക്ക് കുതിപ്പേകുന്നതാണ് ഈ ഗവേഷണം. ഇലക്ട്രിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് K-DISC ന്റെ നേതൃത്വത്തിൽ തയാറായികഴിഞ്ഞു. സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് (K-DISC) മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽ.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്. വി.എസ്.എസ്.സി, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ്ങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവരാണ് കൺസോർഷ്യത്തിലെ പങ്കാളികൾ. ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ വിതരണം ചെയ്യുകയും വി.എസ്.എസ്.സി ലിഥിയം ടൈറ്റനേറ്റ്ബാറ്ററിയുടെ…
വരുന്ന സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ബാങ്കുകൾ പൊതു ജനം കൊണ്ട് വരുന്ന 2,000 രൂപ നോട്ടുകൾ മാറ്റി നൽകുകയോ അവ അക്കൗണ്ടിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്യും. അങ്ങനെ ചെയ്യാതെ ഇനിയും 2000 ത്തിന്റെ നോട്ടുകൾ കൈവശം വച്ചിരിക്കുന്നവരുണ്ടോ? അത്തരക്കാരിൽ നിന്നും ഇനി വരാനുള്ളത് പ്രഹരത്തിലുണ്ടായിരുന്നവയിൽ 12% നോട്ടുകളാണ്. എങ്കിൽ ഈ സമയത്തിനുള്ളിൽ മാറ്റിയെടുക്കണം. അല്ലെങ്കിൽ ഈ നോട്ടുകൾ നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും കൈവശം സൂക്ഷിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളുണ്ടായേക്കാം. അവർ പിഴ നൽകേണ്ടി വരും. റിസർവ് ബാങ്ക് ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ധനമന്ത്രായലയത്തിൽ ഇത്തരമൊരു സൂചന കേൾക്കുന്നുണ്ട്. 2023 മെയ് 19-ന് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ആർബിഐ കണക്കുകൾ പ്രകാരം 2000 രൂപ നോട്ടുകളിൽ 88 ശതമാനവും ഇതുവരെ തിരിച്ചെത്തി. ആർബിഐ വിശദീകരണം: “ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ജൂലൈ 31 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ…
ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥ, സാങ്കേതികതയിലൂന്നിയ ദശകം (ഇന്ത്യ ടെക്കാഡ്) എന്നിവ സാക്ഷാത്കരിക്കുന്നതിനായി രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള സൈബർ നിയമങ്ങളുണ്ടാകണമെന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഡിപിഡിപി ബില്ലെന്ന് (ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ) കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം എന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡിജിറ്റൽ പൗരന്മാരടക്കം വിവിധ സമൂഹങ്ങളുമായി നടത്തിയ വിപുലമായ നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ഈ ബിൽ രൂപപ്പെട്ടത്. ബിൽ പാർലമെന്റിൽ പാസാകുന്ന മുറക്ക് രാജ്യത്തെ എല്ലാ ഡിജിറ്റൽ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.നവീകൃത സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കാനും ദേശീയ സുരക്ഷയിലും മഹാമാരി, ഭൂകമ്പം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ സർക്കാരിന്റെ നിയമാനുസൃത ഇടപെടലുകൾ സാദ്ധ്യമാക്കുന്നതിനും ഇത് വഴിതെളിക്കും”, അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപിഡിപി ബിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങുന്ന വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു What…