Author: News Desk

ഏവിയേഷൻ രംഗത്ത് വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്ന ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ്, ഏവിയേഷൻ മേഖലയിലേക്ക് പ്രചോദനം നൽകുന്നതായി. ജയ്‌ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ഏവിയേഷൻ മേഖലയെ ക്യാമ്പ് പരിചയപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഹൈബ്രിഡ് ഏവിയേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സ്‌മാർട്ട്‌ജിസിപ്രോ, സ്‌കിൽമെർജ്, ജയ്‌ഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബാഡ്ജർ സ്‌കിൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചി കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിൽ ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ് 2023 നടന്നത്. വിദ്യാർത്ഥികൾക്ക് വ്യോമയാന മേഖലയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നേടാനും വ്യവസായ വിദഗ്ധരുമായി ഇടപഴകാനും ബൂട്ട് ക്യാമ്പ് സഹായകരമായി ഏവിയേഷൻ പരിശീലനത്തിൽ മുൻനിരയിലുള്ള സ്‌മാർട്ട് ജിസി പ്രോ എഡ്യൂടെക്കിനെ, എയ്‌റോ സ്‌പേസ് ആൻഡ് ഏവിയേഷൻ സെക്ടറിലെ സ്‌കിൽ കൗൺസിൽ അംഗീകരിച്ചതായി സ്‌മാർട്ട് ജിസി പ്രോ എഡ്യൂടെക്കിന്റെ…

Read More

നിങ്ങളുടെ മനസ്സുകൊണ്ട് പിസ്സ ഓർഡർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഉപകരണം കിട്ടിയാൽ എങ്ങനെയിരിക്കും? കൊളളാമല്ലേ..എന്നാൽ അങ്ങനെ ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഡൽഹിക്കാരനായ ഒരു വിദ്യാർത്ഥി. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിയായ അർണവ് കപൂറാണ് അങ്ങനെ ഒരു ഉപകരണം വികസിപ്പിച്ചെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ‘മൈൻഡ് റീഡിംഗ്’ ഹെഡ്‌സെറ്റായ  AlterEgo എന്നറിയപ്പെടുന്ന ഉപകരണമാണ് അർണവ് വികസിപ്പിച്ചെടുത്തത്. ഉപകരണം ധരിച്ചതിന് ശേഷം ഒരു സംഭാഷണവുമില്ലാതെ ഒരാൾക്ക് പിസ്സയോ സബ്‌വേയോ ഓർഡർ ചെയ്യാമെന്നാണ് ഇതിനർത്ഥം. 2018-ൽ അവതരിപ്പിച്ച ഈ ഉപകരണം, ആന്തരികമായി വാക്കുകൾ ഉച്ചരിച്ച് മെഷീനുകളുമായും AI അസിസ്റ്റന്റുകളുമായും മറ്റ് ആളുകളുമായും സംവദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. MIT പറയുന്നതനുസരിച്ച്, “ആൾട്ടർ ഇഗോ ഒരു നോൺ-ഇൻവേസിവ്, വെയറബിൾ, പെരിഫറൽ ന്യൂറൽ ഇന്റർഫേസാണ്. അത് യന്ത്രങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റുമാർ, സേവനങ്ങൾ, മറ്റ് ആളുകൾ എന്നിവരുമായി ശബ്ദമില്ലാതെ വാക്കുകൾ ആന്തരികമായി ഉച്ചരിച്ചുകൊണ്ട് വായ തുറക്കാതെയും ബാഹ്യമായി നിരീക്ഷിക്കാതെയും മനുഷ്യരെ സ്വാഭാവിക ഭാഷയിൽ സംസാരിക്കാൻ അനുവദിക്കുന്നു. ഈ പ്രോജക്റ്റിന്റെ…

Read More

ലോകത്തിന് ചിപ്പുകളുടെ വിശ്വസ്ത വിതരണക്കാരനെ ആവശ്യമാണ്. അതിനു ഇന്ത്യയേക്കാൾ മികച്ചത് ആരാണ്? സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും പരിഷ്‌കരണാധിഷ്ഠിതവുമായ സർക്കാരിന്റെ പിന്തുണയോടെ ചിപ്പ് നിർമ്മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” “അർദ്ധചാലക രൂപകല്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റുക എന്ന കാഴ്ചപ്പാടാണ് ഇന്ത്യയുടേത്. ലോകത്തിന് വിശ്വസനീയമായ ചിപ്പ് വിതരണക്കാരനാകാൻ ഇന്ത്യക്ക് കഴിയും.ആഗോള അർദ്ധചാലക മേഖലയുടെ മികച്ച കണ്ടക്ടറായി ഇന്ത്യ മാറും. ” ഗുജറാത്തിലെ ഗാന്ധിനഗറിൽ സെമികോൺ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. “കഴിഞ്ഞ വർഷം സെമികോൺ ഇന്ത്യയുടെ ആദ്യ പതിപ്പിൽ ചർച്ച നടന്നത് ‘ഇന്ത്യയിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ട്?’ എന്ന ചോദ്യത്തിലായിരുന്നു. ഒരു വർഷത്തിന് ശേഷം ‘എന്തുകൊണ്ട് ഇന്ത്യയിൽ നിക്ഷേപം നടത്തിക്കൂടാ’ എന്ന രീതിയിൽ ആ ചോദ്യം മാറി”. “ആഗോള അർദ്ധചാലക വ്യവസായത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്, അതിന്റെ ഭാവി അഭിലാഷങ്ങൾ ഇന്ത്യയുടെ വികസനത്തെ കൂടുതൽ നയിക്കുന്നു. ഇന്ത്യയിൽ കടുത്ത ദാരിദ്ര്യം…

Read More

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മലയാളികള്‍ അകത്താക്കിയത് 31,912 കോടിയുടെ വിദേശമദ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മലയാളികൾ ഇങ്ങനെ കുടിച്ചത് 41.6 കോടി ലിറ്റർ. വ്യക്തമായി പറഞ്ഞാൽ 41,68,60,913 ലിറ്റ‌ർ. 2021 മേയ് മുതൽ 2023 മേയ് വരെയുള്ള കണക്കാണിത്. ഈ 700 ദിവസം കൊണ്ട് നികുതി ഇനത്തില്‍ മാത്രം 24,539.72കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ബെവ്‌കോ നല്‍കിയത്. മദ്യ വില്പനയിലൂടെയാണിപ്പോൾ സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത്. ഈ വസ്തുത കണക്കിലെടുത്താണ് അനുമതി നൽകിയിട്ടും ഇനിയും തുറന്നു പ്രവർത്തിക്കാത്ത 250 വില്പനശാലകൾ കൂടി ഈ സാമ്പത്തിക വർഷം തുറക്കാൻ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ മദ്യ നയം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം IT, വ്യവസായ പാർക്കുകളിലും മദ്യം വിളമ്പാൻ ലൈസൻസ് നൽകാനും നടപടികൾ മുന്നോട്ടു നീക്കുന്നത്. 50 കോടിയോളം രൂപ വിലവരുന്ന ആറു ലക്ഷം ലിറ്റര്‍ മദ്യമാണ് പ്രതിദിനം മലയാളികള്‍ ഉപയോഗിക്കുന്നത്. 3051കോടി വിലവരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഇതേ…

Read More

മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യത്തിലെത്താൻ സംരംഭങ്ങളുടെ പങ്ക് വളരെ നിർണായകം. പരിസ്ഥിതിക്കും ആരോഗ്യത്തിനും ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആശയങ്ങളും ബിസിനസ് മോഡലുകളും ആവശ്യമാണ്. ഇതില്‍ സംരംഭകര്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകും”.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കോര്‍പ്പറേഷനുകളില്‍ ഖരമാലിന്യ സംസ്കരണത്തിനായി ലോകബാങ്ക് സഹായത്തോടെ 2,400 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി മൊത്തം 2,290 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള രണ്ടാം ഘട്ട കാമ്പയിന്‍ നിര്‍ണായകമാണെന്നും മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ആശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വിജയിപ്പിക്കാനായി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍…

Read More

വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലോട്ടറി ചലഞ്ച് -‘Lottery Challenge’- സംഘടിപ്പിക്കുന്നു. ലോട്ടറി വകുപ്പിന്‍റെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ക്കാണ് ചലഞ്ചിലൂടെ പരിഹാരം കാണേണ്ടത്. വ്യാജലോട്ടറി കഴിഞ്ഞ കുറേക്കാലമായി ലോട്ടറി വകുപ്പ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്. അത് തിരിച്ചറിയാൻ സമയമെടുത്തുള്ള പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. നിലവില്‍ ഓരോ ടിക്കറ്റും മനുഷ്യവിഭവശേഷി ഉപയോഗിച്ച് പ്രത്യേകം പരിശോധിച്ചാണ് സമ്മാനമുള്‍പ്പെടെ നല്‍കുന്നത്. ഇത് വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്. വ്യാജലോട്ടറി തിരിച്ചറിയാന്‍ സാധിക്കുന്നതും QR കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതുമായ യന്ത്രമാണ് ചലഞ്ചിലൂടെ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ലോട്ടറിയുടെ സാധുത വേഗത്തിൽ കൃത്യമായി പരിശോധിക്കാനാകണം. ഇതിലൂടെ സമയലാഭവും, ഒപ്പം കുറ്റമറ്റ സേവനവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്തെ 35 ലോട്ടറി ഓഫീസുകളില്‍ നിന്നായി ഓരോ ദിവസവും നറുക്കെടുക്കുന്ന ടിക്കറ്റുകളിലെ ക്യു…

Read More

6.7 ഇഞ്ച് ഫുൾ HD+ ഡൈനാമിക് AMOLED 2X പ്രധാന ഡിസ്‌പ്ലേയും 3.4 ഇഞ്ച് സൂപ്പർ AMOLED 60 ഹെർട്സ് കവർ ഡിസ്‌പ്ലേയും ഉള്ള Galaxy Z Flip 5 ആണ് കമ്പനി പുറത്തിറക്കിയത്. 8 ജിബി റാമുമായി ജോടിയാക്കിയ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 രണ്ടാം ജനറേഷൻ പ്രോസസറാണുളളത്. 256 GB, 512 GB എന്നീ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകൾ ഫോൺ വാഗ്ദാനം ചെയ്യുന്നു. കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫോട്ടോ എടുക്കാനും സന്ദേശങ്ങൾക്ക് മറുപടി അയയ്ക്കാനുമുള്ള സംവിധാനം ഉണ്ട്. 3700 mAh ബാറ്ററിയാണുള്ളത്. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 5 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്ലാറ്റ്‌ഫോമിൽ വരുന്നു. കൂടാതെ 7.6 ഇഞ്ച് QXGA+ AMOLED ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെയും ടാബിന്റെയും ഉപയോഗം സാധിക്കുന്ന മോഡലിന് കനം കുറവാണ്. എതിരാളികളായ Xiaomi, Oppo എന്നിവയിൽ നിന്ന് പ്രീമിയം സെഗ്‌മെന്റിൽ കമ്പനി കടുത്ത മത്സരം നേരിടുന്നതിനാൽ ഈ വർഷം…

Read More

ലോകം ഒരു അർധചാലക യുദ്ധത്തിന് സാക്ഷ്യം വഹിക്കുവാൻ പോകുകയാണോ? ആഗോള ചിപ്പ് ഭീമനായ ചൈനക്കെതിരെ യു എസ്, ജപ്പാൻ, നെതർലൻഡ്‌സ്‌, യൂറോപ്പ്യൻ യൂണിയൻ എന്നിവർ പടുത്തുയർത്തുന്ന വിപണിവിലക്കുകളിൽ ഇന്ത്യയും പങ്കാളിയാകുകയാണോ? അതോ ആഗോള ചിപ്പ് ഭീമനാകാനുള്ള ദൃഢനിശ്ചയം നിറവേറ്റുകയാണോ ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ലക്‌ഷ്യം?” ജപ്പാനിൽ 23 നിർണായക ചിപ്പ് നിർമ്മാണ ഇനങ്ങളുടെ കയറ്റുമതി നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ചൈനയുടെ സെമികണ്ടക്ടർ കുത്തക തടയുകയെന്ന അമേരിക്കയുടെ ആവശ്യം ജപ്പാൻ നടപ്പാക്കുകയായിരുന്നു. ഇതോടൊപ്പം ജപ്പാൻ ഇന്ത്യയുമായി ഇതാ ഒരു തന്ത്രപ്രധാന കരാർ ഒപ്പിട്ടിരിക്കുന്നു. അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യ വ്യാഴാഴ്ച ജപ്പാനുമായി ‘സഹകരണ മെമ്മോറാണ്ടം’ ഒപ്പിട്ടു. സെമി കണ്ടക്ടർ നിർമാണ മേഖലയിൽ സഹകരണം ഉല്‍പാദനം, ഗവേഷണം, രൂപകല്‍പ്പന, ഉപകരണ ഗവേഷണം, പ്രതിഭ, വിതരണ ശൃംഖല വികസനം എന്നിവയിൽ ഇന്ത്യയുടെ പിന്തുണയാണ് ജപ്പാന്റെ ലക്‌ഷ്യം. കാരണം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ജപ്പാൻ-യുഎസ് ചിപ്പ് യുദ്ധത്തിലെ പരാജയം ആവർത്തിക്കാതിരിക്കാൻ ജാപ്പനീസ് ചിപ്പ്…

Read More

ഈ നേട്ടങ്ങളുടെയൊക്കെ ശോഭ കെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ആശങ്കയിലാക്കിയിരിക്കുന്നത് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയിലെ ബാങ്കുകൾ മത്സരിച്ചു എഴുതിത്തള്ളിയ കിട്ടാക്കടം 2.09 ലക്ഷം കോടി രൂപയുടേത്. അഞ്ചു വർഷത്തിനിടെ ബാങ്കുകൾ ഇങ്ങനെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയും. ധനമന്ത്രി നിർമലാ സീതാരാമൻ തിരികെ കിട്ടാത്ത ചെറുകിട വായ്‌പകളെപ്പറ്റി രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കിയതിങ്ങനെ.”വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കാര്‍ക്കശ്യത്തോടെയുള്ള നടപടി ക്രമങ്ങള്‍ പാടില്ല, മനുഷ്യത്വപൂര്‍ണമായ രീതിയിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. “ലോക്സഭയിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പക്ഷെ ഒരു ഗുണമുണ്ടായി ബാങ്കുകൾക്ക്. ഇങ്ങനെ കിട്ടാക്കടം വൻതോതിൽ എഴുതിത്തള്ളിയതോടെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 10 വർഷത്തെ താഴ്ന്ന നിരക്കായ 3.9 %മായി. ഇത് മറ്റാരുടേതുമല്ല റിസർവ് ബാങ്കിന്റെ കണക്കുകളാണ്. 2012-13 സാമ്പത്തിക വർഷം മുതൽ ബാങ്കുകൾ 15,31,453 കോടി രൂപ (187 ബില്യൺ ഡോളർ)യാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ 3 വർഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ…

Read More

മൊത്തത്തിൽ ഇതൊരു കൺഫ്യൂഷൻ AI ആയി മാറിയെന്നു OpenAI ക്ക് ബോധ്യം വന്നു കഴിഞ്ഞു. അതവർ തുറന്നു പറയുകയും ചെയ്തു.AI യിൽ തങ്ങളുടെ ഒരു പരാജയം സമ്മതിച്ചു OpenAI. മനുഷ്യൻ എഴുതിയ ടെക്സ്റ്റും AI- ജനറേറ്റഡ് റൈറ്റും തമ്മിൽ വേർതിരിച്ചറിയാൻ OpenAI രൂപകൽപ്പന ചെയ്‌ത AI ക്ലാസിഫയർ ടൂൾ നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. ഉപകരണത്തിന്റെ കുറഞ്ഞ കൃത്യത ബോധ്യപ്പെട്ടതിന്റെ ഫലമായാണ് ഈ തീരുമാനം. ടൂളിന്റെ ഫീഡ്ബാക്ക് സംയോജിപ്പിക്കുന്നതിനും ടെക്സ്റ്റിന്റെ ആവിർഭാവം പരിശോധിക്കുന്നതിനുള്ള കൂടുതൽ ഫലപ്രദമായ സാങ്കേതിക വിദ്യകൾ രംഗത്തെത്തിക്കുന്നതിനായി തങ്ങൾ പരിശ്രമത്തിലാണെന്നു OpenAI അറിയിച്ചു. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) OpenAI-യുടെ വിവരങ്ങളെക്കുറിച്ചും ഡാറ്റാ വെറ്റിംഗ് രീതികളെക്കുറിച്ചും -OpenAI’s information and data vetting practices- അന്വേഷണം ആരംഭിച്ചു. AI- ജനറേറ്റു ചെയ്‌ത ഓഡിയോ, വിഷ്വൽ ഉള്ളടക്കം തിരിച്ചറിയാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന മെക്കാനിസങ്ങൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും കമ്പനി ഇപ്പോൾ ഗവേഷണങ്ങൾ തുടരുകയാണ്. ഈ സംവിധാനങ്ങളുടെ പ്രത്യേക സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. AI- ജനറേറ്റഡ് ടെക്‌സ്‌റ്റ് കണ്ടെത്തുന്നതിൽ ക്ലാസിഫയർ ഒരിക്കലും പ്രത്യേകം പ്രാവീണ്യം നേടിയിട്ടില്ലെന്ന് സമ്മതിക്കുന്നതിൽ OpenAI പക്ഷെ ഒരു മടിയും കാട്ടിയില്ല. കൂടാതെ…

Read More