Author: News Desk
ഇക്കഴിഞ്ഞ ഏപ്രിലിൽ ബംഗളുരു നഗരത്തിൽ തക്കാളിയുടെ വില കിലോക്ക് 5 രൂപ മുതലായിരുന്നു. മുന്തിയ ഇനം തക്കാളിയുടെ വില കിലോക്ക് 15 രൂപയും. കർണാടകത്തിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ തക്കാളി ചൂട് കൂടിയ കാലാവസ്ഥ കാരണം നശിച്ചു തുടങ്ങുന്ന അവസ്ഥയായിരുന്നു. ഡിമാൻഡ് തീരെ കുറഞ്ഞ അന്ന് കിട്ടുന്ന വിലക്ക് കർഷകർ തങ്ങളുടെ തക്കാളി വിൽക്കുകയായിരുന്നു. എന്നാൽ ഇന്നോ കർഷകർ കർണാടകയിൽ തക്കാളിപ്പടങ്ങൾക്കു കാവൽ നിൽക്കുന്ന അവസ്ഥയിലാണ് . ഹിമാചൽ പ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം രാജ്യത്തെങ്ങും തക്കാളി വില കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയരുകയാണ്. ബെംഗളൂരുവിൽ തക്കാളി കിലോയ്‌ക്ക് 101 രൂപ മുതൽ 121 രൂപ വരെയാണ് വില.ചെന്നൈയിലെ തക്കാളി വില കിലോക്ക് 100 രൂപ മുതൽ. ഉത്തരേന്ത്യയിൽ തക്കാളി വില 250 രൂപ കടന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളത്തിലാകട്ടെ 100- 150 റേഞ്ചിലാണ് തക്കാളിക്ക് കിലോയ്ക്ക് വില. ബംഗളൂരുവിലും ചെന്നൈയിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ താപനില ഉയർന്നത് മൂലം വിള…
ഷാരൂഖ് ഖാന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ജവാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ ആരാധകരിൽ വലിയ ആവേശമാണ്. SRK ആരാധകർ സെപ്റ്റംബർ 7 നായി കാത്തിരിക്കുകയാണ്. ആക്ഷൻ പായ്ക്ക്ഡ് ചിത്രം എന്നതിലുപരിയായി പുറമേ, ജവാന്റെ സംഗീതവും ആരാധകരെ ആവേശം കൊളളിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സംഗീതസംവിധായകനായി അനിരുദ്ധ് മാറി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാക്ഷാൽ എആർ റഹ്മാനെ പോലും അനിരുദ്ധ് മറികടന്നു എന്നാണ് റിപ്പോർട്ടുകളിലുളളത്. 10 കോടിയോളം രൂപയാണ് ‘ജവാൻ’ സംഗീതത്തിന് അനിരുദ്ധ് വാങ്ങിയിരിക്കുന്നത്. ഒരു ചിത്രത്തിന് എആർ റഹ്മാൻ 8 കോടിയോളമാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ജവാൻ ട്രെയിലർ ജൂലൈ 10 ന് പുറത്തിറങ്ങിയപ്പോൾ ആരാധകർ കിംഗ് ഖാനെയും സംവിധായകൻ ആറ്റ്‌ലിയെയും മാത്രമല്ല, അനിരുദ്ധിനെയും പ്രശംസയാൽ മൂടി. തെന്നിന്ത്യയിലെ പ്രത്യേകിച്ചും തമിഴിലെ ഹിറ്റ് നമ്പറുകളിലൂടെ സൂപ്പർ സംഗീത സംവിധായകനായി വളർന്ന അനിരുദ്ധിന്റെ ആദ്യ ഹിന്ദി ചിത്രമാണ്…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിൽ ഇന്ന് സർവ്വവ്യാപിയാണ്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡാറ്റ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപയോക്തൃ അനുഭവങ്ങൾ ഉയർത്തുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും നിരവധി വ്യവസായങ്ങളിൽ വ്യാപിക്കുന്നു. വിദ്യാഭ്യാസം, ബിസിനസ്, ഇന്റർനെറ്റ് സുരക്ഷ, എന്തിനേറെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും, അവതാർ പങ്കാളിയായി മാറാനും ഒക്കെ കഴിവുണ്ട് AI ക്ക്. സൈബർ ആക്രമണങ്ങളുടെ വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, സൈബർ സുരക്ഷാ സമ്പ്രദായങ്ങളിൽ AI ഉൾപ്പെടുത്തുന്നത് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. 2025-ഓടെ സൈബർ കുറ്റകൃത്യങ്ങൾ മൂലം 10.5 ട്രില്യൺ ഡോളറിന്റെ വാർഷിക ചെലവ് സൈബർ സുരക്ഷാ ഗവേഷണം പ്രവചിക്കുന്നതിനാൽ, ബിസിനസുകൾക്ക് അവരുടെ സൈബർ സുരക്ഷാ സമ്പ്രദായങ്ങളിൽ AI വേഗത്തിൽ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബിസിനസ്സ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് മാത്രമല്ല AI യുടെ ദൗത്യം. AI-ക്ക് ബിസിനസുകളെ അവരുടെ സൈബർ സുരക്ഷ മെച്ചപ്പെടുത്താനും, ഫലപ്രദമായ ഭീഷണി കണ്ടെത്തലും പ്രതികരണവും വാഗ്ദാനം ചെയ്യാനും കഴിയും. വിശാലവും സങ്കീർണ്ണവുമായ ഡാറ്റാസെറ്റുകൾ പ്രോസസ്സ് ചെയ്യാനും മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്താനും കൃത്യമായ പ്രവചനങ്ങൾ…
ക്ലയന്റ് സൊല്യൂഷൻ സേവനങ്ങൾക്കായി തങ്ങളുടെ AI കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി വിപ്രോ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ $1 ബില്യൺ നിക്ഷേപിക്കും. ആദ്യത്തെ AI ഇക്കോസിസ്റ്റം വിപ്രോ ai360 പുറത്തിറക്കി ആഗോള ഐ ടി കമ്പനിയായ വിപ്രോ. തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും സൊല്യൂഷനുകളിലേക്കും AI സമന്വയിപ്പിക്കാൻ വിപ്രോ ശ്രമിക്കുന്നു. AI, അതിന്റെ ഡാറ്റ, അനലിറ്റിക്‌സ് സൊല്യൂഷനുകൾ വികസിപ്പിക്കൽ, പുതിയ ആർ ആൻഡ് ഡി, പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കൽ, ഫുൾസ്‌ട്രൈഡ് ക്ലൗഡ്, കൺസൾട്ടിംഗ് കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിപ്രോ പറഞ്ഞു. ഇത് ക്ലൗഡിലും പങ്കാളിത്തത്തിലുടനീളമുള്ള വിപ്രോ ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കും. ഡാറ്റ അനലിറ്റിക്സും AI യും, ഡിസൈനും കൺസൾട്ടിംഗും, സൈബർ സുരക്ഷയും ,എഞ്ചിനീയറിംഗും മേഖലകളിൽ ഉപഭോക്താക്കൾക്കായി പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, എല്ലാ പ്രക്രിയകളിലും സമ്പ്രദായങ്ങളിലും AI ഉൾപെടുത്തുന്നതിനും പ്രയോജനപ്പെടുത്തും. അതിനായി, അടുത്ത 12 മാസത്തിനുള്ളിൽ എല്ലാ ജീവനക്കാർക്കും AI അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും AI യുടെ ഉത്തരവാദിത്ത ഉപയോഗത്തെക്കുറിച്ചും വിപ്രൊ പരിശീലനം നൽകും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഏകദേശം 3.7 ദശലക്ഷം ഇന്ത്യൻ പൗരന്മാരുടെ രണ്ടാമത്തെ ഭവനമാണ്. ഇന്ത്യയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളും ബിസിനസുകാരും ഓരോ വർഷവും എമിറേറ്റ്സ് സന്ദർശിക്കുന്നു. അടുത്തിടെ വലിയ തുകകൾ കൈവശം കൊണ്ടുപോകുന്ന വ്യക്തികളെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ചില സംഭവങ്ങളുണ്ടായതോടെ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കറൻസി നിയന്ത്രണങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു. മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ, ദുബായിലേക്ക് പോയ ഒരാളെ മുംബൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. അയാളുടെ ബാഗിൽ നിന്ന് 1.42 ദശലക്ഷം ദിർഹം കണ്ടെത്തി. ഇന്ത്യയ്ക്കും യുഎഇക്കും ഇടയിൽ യാത്ര ചെയ്യുമ്പോൾ പണമിടപാടുകൾക്കുള്ള നിയന്ത്രണങ്ങൾ എന്തെന്ന് തിരിച്ചറിയാതെ വരുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, യുഎഇയിലും മറ്റ് മിക്ക രാജ്യങ്ങളിലും എത്തുന്ന യാത്രക്കാർക്ക് ഓരോ സന്ദർശനത്തിനും 3,000 ഡോളർ (11,000 ദിർഹം) വരെ വിദേശ കറൻസി കൊണ്ടുവരാൻ അനുമതിയുണ്ട്.…
ഇപ്പോഴാണ് പെപ്സിയുടെ ‘വിന്നിംഗ് വിത്ത് പെപ്+ തത്വം ശരിക്കും പ്രവർത്തികമായത്. 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച പെപ്സി ഇനി ഇന്ത്യയിലും ലഭ്യമാകും. 100% rPET ബ്ലാക്ക് ബോട്ടിലുകൾ അവതരിപ്പിച്ചു പെപ്സികോ ഇന്ത്യ തങ്ങളുടെ പ്ലാസ്റ്റിക് റീസൈക്കിൾ പ്രതിബദ്ധത ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. പെപ്‌സി ബ്ലാക്ക് rPET ബോട്ടിലുകൾ 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ബോട്ടിലിംഗ് പങ്കാളിയായ വരുൺ ബിവറേജസും ശ്രീചക്ര പോളിപ്ലാസ്റ്റുമായി (ഇന്ത്യ) പങ്കാളിത്തത്തോടെയാണ് ഇന്ത്യയിൽ പെപ്‌സി ബ്ലാക്ക് rPET ബോട്ടിലുകൾ നിർമ്മിക്കുന്നത്. കമ്പനി അതിന്റെ പാക്കേജിംഗ് കുറയ്ക്കുന്നതിനും, പ്ലാസ്റ്റിക് ബോട്ടിൽ പുനരുപയോഗം ചെയ്യുന്നതിനും സമഗ്രമായ ശ്രമങ്ങൾ ആവിഷ്കരിച്ചതിന്റെ ഭാഗമാണിത്. നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനും പുനരുപയോഗം, റീഫിൽ എന്നിവ പോലുള്ള സുസ്ഥിര സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനും ഉള്ള ശ്രമങ്ങളാണ് പെപ്‌സികോ ഇന്ത്യയുടേത്. ഈ ഒരു തീരുമാനം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പെപ്സിയുടെ ദീർഘകാല പ്രതിബദ്ധതകളോട് ചേർന്ന് നിൽക്കാൻ ഉപഭോക്താക്കളെ പ്രചോദിപ്പിക്കും. എന്താണ് പെപ്‌സി ബ്ലാക്ക് ?…
Think and Learn Pvt. Ltd എന്ന പഴയ പേര് മതിയായിരുന്നു എന്ന് Byju’s ഇപ്പോൾ കരുതുന്നുണ്ടാകാം. ആദ്യ കാല പേരിലെ Think and Learn എന്നത് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ ഈ ആഗോള എഡ് ടെക് ജയന്റ് ഇന്ന് കഴിവിലും, സാമ്പത്തിക സുസ്ഥിരതയിലും എവിടെ നിന്നേനെ. തങ്ങള്‍ക്കെതിരെ സീരിയസ് ഫ്രോഡ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (Serious Frauds Investigation Office – SFIO ) അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് ബൈജൂസ് രംഗത്തെത്തിയിട്ടുണ്ട്. ‘അന്വേഷണം ആരംഭിച്ചെന്ന തരത്തിലുള്ള ആശയവിനിമയം ഇന്നു വരെ എസ്എഫ്‌ഐഒയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ‘ ബൈജൂസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പിന്നെ ആരാണ്, എന്താണ് അന്വേഷിക്കുന്നത് ? എന്തായാലും ബംഗളൂരുവിൽ നിന്നും ആഗോള എഡ്- ടെക്ക് സ്റ്റാർട്ടപ്പ് കെട്ടിപ്പൊക്കിയ ബൈജൂസ്, സീരിയസ് ഫ്രോഡ് ഒന്നുമല്ല എന്ന് വ്യവസായ ലോകത്തിനറിയാം. 2022 ലെ സാമ്പത്തിക റിപ്പോർട്ട് ബൈജൂസ് ഇതുവരെ ഓഡിറ്റ് നടത്തി പുറത്തു വിട്ടിട്ടില്ല. അത് തന്നെയാണ് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയത്തിന്റെ സംശയ മുൾമുനയിൽ ബൈജൂസിനെ കൊണ്ടെത്തിച്ചിരിക്കുന്നതും. മറയ്ക്കാനെന്തിരിക്കുന്നു എന്നതാണ് കേന്ദ്രത്തിന്റെ…
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലിലേക്കുള്ള ഫണ്ടിങ്ങിന് സാരമായ ഇടിവാണ് ഈ വർഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്റ്റാർട്ടപ്പുകളും ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്ന അവസ്ഥയിലാണിപ്പോൾ. 2023-ന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച ഫണ്ടിംഗിൽ മുന്‍ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 72% ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ സംഭവിച്ച മാന്ദ്യം ഈ സാമ്പത്തിക വർഷത്തിലേക്കു കടന്നതായാണ് കണക്കുകൾ. എന്നാൽ ജൂലൈ ആദ്യ വാരം ഒരൽപം പ്രതീക്ഷ നൽകികൊണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗ് തരംഗത്തിന് തുടക്കമായിട്ടുണ്ട്. ഇത് നല്ലതിനെന്ന പ്രതീക്ഷയിലാണ് സ്റ്റാർട്ടപ് ലോകം. യുഎസിനും യുകെയ്ക്കും പിന്നില്‍ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് എത്തിയ മൂന്നാമത്തെ വലിയ രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഫണ്ടിംഗുകളില്‍ ആഗോളതലത്തില്‍ പ്രകടമാകുന്ന നെഗറ്റിവ് പ്രവണത ഇന്ത്യയിലും പ്രകടമാണ്. യൂണികോണില്ലാത്ത ഇന്ത്യ ഈ വര്‍ഷം ഇതുവരെ പുതിയ യൂണികോണുകൾ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 19 പുതിയ യൂണികോണുകളും രണ്ടാം…
ഫോർച്യൂൺ കമ്പനികളിലേക്ക് നിങ്ങൾ Resume അയച്ചിട്ട് നിരസിച്ചോ? എങ്ങിനെ നിരസിക്കാതിരിക്കും. നിങ്ങളുടെ വർണ-ചിത്രപ്പണികൾ വാരിവിതറിയ ആ അപേക്ഷ ഇഷ്ടപ്പെട്ടു കാണില്ല. ആർക്കെന്നല്ലേ? കമ്പനി മേധാവിക്കല്ല. നിർമിത ബുദ്ധി AI ക്കു തന്നെ. ഇനിയെങ്കിലും Resumeകൾ തയാറാക്കുമ്പോൾ ഓർക്കുക ആദ്യം അത് കണ്ടു ഇഷ്ടപ്പെട്ടു നിങ്ങളെപ്പറ്റി ആദ്യം മതിപ്പുണ്ടാകേണ്ടത് HR മേധാവിക്കല്ല AI ബോട്ടുകൾ കൊണ്ടുള്ള അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങൾക്കാണ്. ഫോർച്യൂൺ 500 കമ്പനികൾ ഉദ്യോഗാർത്ഥികളെ പരിശോധിക്കാൻ AI ഉപയോഗിക്കുന്നു എന്നത് തൊഴിലന്വേഷികൾക്കു ഒരേ സമയം ഇരുട്ടടിയും ഒപ്പം തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരവും കൂടിയാണ്. ഫോർച്യൂൺ 500 കമ്പനികളിൽ 99 ശതമാനവും ഇപ്പോൾ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഉദ്യോഗാർത്ഥികളെ പരിശോധിക്കാൻ ATS അല്ലെങ്കിൽ അപേക്ഷക ട്രാക്കിംഗ് സിസ്റ്റങ്ങൾ പോലുള്ള AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സമീപകാല സർവേ കണ്ടെത്തി. അതിനാൽ, അപേക്ഷകർ അവരുടെ ബയോഡാറ്റകൾ മനുഷ്യർക്കല്ല, AI ബോട്ടുകൾക്കായി രൂപകൽപ്പന ചെയ്യേണ്ടതുണ്ട്. അപേക്ഷകരെ പരിശോധിക്കാൻ റിക്രൂട്ടർമാർ ഉപയോഗിക്കുന്ന മിക്ക AI ടൂളുകളും നിങ്ങളുടെ സാധാരണ…
സ്‌പൈസ്‌ജെറ്റും സൺ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ കലാനിധി മാരനും തമ്മിൽ രമ്യമായ ഒത്തുതീർപ്പില്ലെന്ന് വ്യക്തമാക്കി സൺ ഗ്രൂപ്പ്. ആർബിട്രേഷനിൽ വിജയിച്ച കലാനിധി മാരന് നൽകേണ്ട പലിശയുമായി ബന്ധപ്പെട്ട് സ്പൈസ് ജെറ്റുമായി സൗഹാർദ്ദപരമായ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്ന് സൺ ഗ്രൂപ്പ്. സുപ്രിം കോടതി വിധിയെത്തുടർന്ന്, കലാനിധി മാരനുമായും അദ്ദേഹത്തിന്റെ KAL എയർവേയ്‌സുമായും സ്‌പൈസ് ജെറ്റ് ചർച്ചകൾ നടത്തി വരികയാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. 2018 ലെ ആർബിട്രേഷൻ അവാർഡ് കേസിൽ 380 കോടി രൂപയുടെ മുഴുവൻ ആർബിട്രൽ തുകയും മുൻ പ്രൊമോട്ടറായ മാരന് നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുക അടയ്ക്കാൻ സുപ്രീം കോടതി സ്പൈസ് ജെറ്റിന് കൂടുതൽ സമയം നിഷേധിക്കുകയും പ്രാരംഭഗഡുവായ 75 കോടി രൂപ അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനെ ശാസിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിൽ സ്‌പൈസ്‌ജെറ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മേയിൽ മാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്‌പൈസ് ജെറ്റിനോട് മാരന് 380 കോടി രൂപ നൽകണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ആസ്തികളുടെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്പൈസ്ജെറ്റിനോട് നിർദേശിക്കുകയും ചെയ്തു. “ബിസിനസിലെ ധാർമികത” ഉയർത്തിപ്പിടിക്കുന്നതിലെ…