Author: News Desk

തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം. കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്നും മൂന്ന് കോടിയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു . നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും. പുതിയ ഉത്തരവ് പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മൂന്നു കോടി രൂപ വരെയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവര്‍ക്ക് വാങ്ങാവുന്നതാണ്. പരിധി വര്‍ധിപ്പിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉപയോഗിക്കാനാകും. കൃഷി, തദ്ദേശസ്വയംഭരണം, ആരോഗ്യം, ടൂറിസം തുടങ്ങി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 49…

Read More

കാനഡക്ക് പിന്നാലെ, രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ മേഖലയിൽ കർശന ഇടപെടലുകളുമായി ഓസ്‌ട്രേലിയയും, UK-യും. വിദേശ വിദ്യാഭ്യാസ ഏജന്റുമാരുടെ വഴിവിട്ട പ്രവർത്തികൾ തന്നെയാണ് കാനഡയെ പോലെ ഓസ്ട്രേലിയയെയും പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ വിദ്യാഭ്യാസ അവസരങ്ങൾ നിഷേധയ്ക്കപ്പെടുന്നത് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികൾക്കും. എന്നാൽ ഇവരൊക്കെ കണ്ടു പഠിക്കണം ജർമനിയെ. ഇന്ത്യൻ വിദ്യാർത്ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ജർമനി.   ഓസ്‌ട്രേലിയയിൽ ഉപരിപഠനത്തിന് രാജ്യത്തെത്തുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഫുൾടൈം ജോലി വാഗ്ദാനം ചെയ്ത് ക്യാംപെയിൻ നടത്താൻ ഫോറിൻ എജ്യുക്കേഷൻ ഏജന്റുമാർക്ക് ബോണസ് നൽകുന്നതായി പാർലമെന്ററി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. അതിന്റെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് കടുത്ത അവഗണനയാണ് ഓസ്‌ട്രേലിയൻ സർക്കാർ കാട്ടുന്നതെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഇന്ത്യൻ ഏജന്റുമാരും ഈ കാമ്പയിൻ നടത്തുന്നു എന്നാരോപിച്ച്  ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഓസ്‌ട്രേലിയയിലെ തൊഴിലധിഷ്ഠിത മേഖലയിൽ പഠിക്കാൻ ഇന്ത്യയിൽ നിന്നു ലഭിച്ച 94% അപേക്ഷകളും ഹോം അഫയേഴ്‌സ് നിരസിക്കുകയാണുണ്ടായത്. അതേസമയം യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ…

Read More

ചന്ദ്രനും വ്യാജനോ? ഭൂമിക്ക് സമീപം രണ്ടാമത്തെ ചന്ദ്രനെ കണ്ടെത്തി ശാസ്ത്രജ്ഞർ. FW13 2023 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം “അർദ്ധ ചന്ദ്രൻ” അല്ലെങ്കിൽ “അർദ്ധ-ഉപഗ്രഹം” ആയി കണക്കാക്കപ്പെടുന്നു. ക്വാസി മൂൺ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് യഥാർത്ഥ നക്ഷത്രമല്ലെന്നും വ്യാജ ചന്ദ്രനാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയെ വലംവെയ്ക്കുന്ന ഈ ഛിന്നഗ്രഹം സൂര്യനോട് ചേർന്നാണ് നിൽക്കുന്നത്. 2023 എഫ്‌ഡബ്ല്യു 13 ആദ്യമായി മാർച്ചിൽ നിരീക്ഷിച്ചത് ഹവായിയിലെ അഗ്നിപർവ്വത പർവതമായ ഹലേകാലയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പാൻ-സ്റ്റാർസ് ഒബ്സർവേറ്ററിയാണ്. ഛിന്നഗ്രഹത്തിന്റെ അസ്തിത്വം പിന്നീട് ഹവായിയിലെ കാനഡ-ഫ്രാൻസ്-ഹവായ് ദൂരദർശിനിയും അരിസോണയിലെ രണ്ട് നിരീക്ഷണശാലകളും സ്ഥിരീകരിച്ചു. ഏപ്രിൽ 1 ന് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയനിലെ മൈനർ പ്ലാനറ്റ് സെന്റർ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. ഇതിന് 50 അടി (15 മീറ്റർ) വ്യാസമുള്ളതായി കണക്കാക്കപ്പെടുന്നു – പാർക്ക് ചെയ്ത മൂന്ന് വലിയ എസ്‌യുവികൾക്ക് ഏകദേശം തുല്യമാണ്. ലൈവ് സയൻസ് റിപ്പോർട്ട് അനുസരിച്ച്, ബിസി 100 മുതൽ അർദ്ധ…

Read More

ജർമ്മനി കിതയ്ക്കുന്നുവോ? ജർമനിയിലെ അടുത്തിടെ ഉയർന്നു വന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. കയറ്റുമതിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇക്കൊല്ലം ജർമനിയിലെ മാന്ദ്യത്തിൽ തട്ടി മന്ദഗതിയിലായേക്കാമെന്നാണ് സൂചനകൾ.  ഇന്ത്യയിലെ 13.6 ബില്യൺ ഡോളറിലധികം ജർമൻ നിക്ഷേപങ്ങളും പ്രതിസന്ധിയിലായേക്കാം ഈ മാന്ദ്യം കാരണം. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയുടെ ജി.ഡി.പിയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അത്തരമൊരു ചെറിയ മാർജിനിൽ ഇടിവ് തന്നെ ജർമനിയെ പിടിച്ചു കുലുക്കുകയായിരുന്നു. പിനീട് 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പി 0.3 ശതമാനമായും കുറഞ്ഞതോടെയാണ് മാന്ദ്യത്തിലേക്ക് കടന്നത്. തിരിച്ചടിയേറ്റു ഇന്ത്യൻ കയറ്റുമതി മേഖല ജർമ്മനിയിലെ മാന്ദ്യം ഡിമാൻഡ് കുറയ്ക്കുന്നത് ഇന്ത്യയിൽനിന്നുള്ള രാസവസ്തുക്കൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സ്‌മാർട്ട്‌ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ 2 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയെ മാന്ദ്യം ബാധിക്കുമെന്നാണ് സൂചന.…

Read More

ഇന്ധനമെന്നാൽ പെട്രോളും ഡീസലും എന്ന ചിന്താഗതിയിൽ നിന്നും രാജ്യം ഗൗരവകരമായ തരത്തിൽ മാറി ചിന്തിക്കുകയാണ്. ഇനി രാജ്യത്തെ എണ്ണകമ്പനികളടക്കം പ്രചാരം നൽകുക ഹരിത ഇന്ധനങ്ങൾക്ക്. 2030ഓടെ ഇന്ത്യയുടെ മൊത്തം ഇന്ധന ഉപഭോഗത്തിൻറെ 50 ശതമാനവും സൗരോർജം, കാറ്റാടി, ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിന്നും ലഭ്യമാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2038ഓടെ കാർബൺ പുറന്തള്ളുന്നത് പൂർണമായും അവസാനിപ്പിക്കാൻ സാധിക്കുന്ന എനർജി ട്രാൻസിഷൻ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് തീരുമാനം. രാജ്യത്തെ മറ്റു എണ്ണകമ്പനികളുമായി സഹകരിച്ചായിരിക്കും പദ്ധതി. ഇതോടെ പതിനഞ്ചു വർഷം കൊണ്ട് ഇന്ത്യ പരമാവധി കാർബൺ രഹിത, ഹരിത ഇന്ധന മികവിലേക്കു യാത്ര തുടങ്ങുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയിലിന്റെ അടിക്കടിയുള്ള വില വർധനയും, രാജ്യത്തെ എണ്ണ ഉത്പാദന മേഖലയിലെ ലഭ്യതക്കുറവും ഒക്കെ തന്നെ കാരണം. ഹരിത ഇന്ധന മേഖലയിലേക്ക് വലിയ തോതിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്ലാൻ ചെയ്യുന്ന ഉത്തേജക പദ്ധതി വൻതോതിൽ ഇളവുകളടക്കം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി കഴിഞ്ഞവർഷം…

Read More

യുപി വഴി പേയ്‌മെന്റ് നടത്തുന്ന സമയം ഒരു മൂന്നാം കക്ഷി ആപ്പിലേക്കോ സൈറ്റിലേക്കോ വഴിതിരിച്ചു വിടുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളത്? നാം ഒടുക്കുന്ന പണം യഥാർത്ഥ കക്ഷിക്ക്‌ തന്നെ ചെന്നെത്തുമെന്നു എന്താണ് ഒരു ഉറപ്പ്. എന്തായാലും Razorpay യെ ആശ്രയിക്കുന്നതാണ് ബുദ്ധി.Fintech unicorn Razorpay Axis ബാങ്കിന്റെയും നാഷണൽ പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും (NPCI) പങ്കാളിത്തത്തോടെ Turbo UPI സേവനങ്ങൾ തുടങ്ങിക്കഴിഞ്ഞു യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാനും പേയ്‌മെന്റ് പരാജയങ്ങൾ കുറയ്ക്കാനും ടർബോ യുപിഐ ലക്ഷ്യമിടുന്നു. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ വ്യാപാരികൾക്ക് ടർബോ യുപിഐ സംയോജിപ്പിക്കാൻ കഴിയും, ഇത് ഉപഭോക്താക്കൾക്ക് മൂന്നാം കക്ഷി യുപിഐ പേയ്‌മെന്റ് ആപ്പുകളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ-ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മർച്ചന്റ് ആപ്പിൽ നേരിട്ട് പണമടയ്ക്കാൻ അനുവദിക്കും. Razorpay യുടെ സഹസ്ഥാപകനും MD യുമായ ശശാങ്ക് കുമാർ : ഇത് ഒറ്റ ക്ലിക്ക് പ്രക്രിയയാണ്, പേയ്‌മെന്റ് വളരെ വേഗത്തിൽ പൂർത്തിയാകും.…

Read More

ജപ്പാനിലെ താരമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജപ്പാൻ സന്ദർശന വേളയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് സർക്കാർ സംഘം  ജാപ്പനീസ് കമ്പനികളുമായി 818.90 കോടി രൂപയുടെ ധാരണാപത്രം (MoU) ഒപ്പുവച്ചു.ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സംയുക്തമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തിരുന്നു. ഓട്ടോമോട്ടീവ് സ്പെയറുകൾ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ്, ബഹിരാകാശത്തും പ്രതിരോധത്തിലും ഉപയോഗിക്കുന്ന ലോഹങ്ങൾ, നിർമ്മാണം എന്നീ മേഖലകളിൽ ടോക്കിയോയിൽ ആകെ ആറ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.KyoKuto Satrac, Mitsuba, Shimizu Corporation, Kohyei, Sato-Shoji Metal Works, Tofle തുടങ്ങിയ കമ്പനികളാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച ജപ്പാനിലെ കമ്പനികൾ.ധാരണ പ്രകാരം കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാപ്പനീസ് സ്ഥാപനങ്ങൾ നിക്ഷേപം നടത്തും. നിക്ഷേപ പ്രോത്സാഹനത്തിനും ഏകജാലക സൗകര്യത്തിനുമുള്ള സംസ്ഥാനത്തിന്റെ നോഡൽ ഏജൻസിയായ ഗൈഡൻസ് ആണ് തമിഴ്‌നാട് സംസ്ഥാന സർക്കാരിന് വേണ്ടി ജപ്പാനുമായി MOU വിൽ ഒപ്പിട്ടത്. ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന സമയത്ത് സംസ്ഥാന…

Read More

പിന്നിട്ട സാമ്പത്തിക വർഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍  കമ്പനികളുടെ ഉണര്‍വ് ശക്തമായിരുന്നു. അതിക്കൊല്ലവും തുടരുമെന്ന പ്രതീക്ഷ നൽകുകയാണ്  രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍.  കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് ലിസ്റ്റഡ് കമ്പനികള്‍ സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപയാണ്. 2021-22 ൽ രാജ്യത്തെ ലിസ്റ്റ് കമ്പനികൾ നിക്ഷേപകർക്കു വിതരണം ചെയ്ത 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 % വർധനവാണുണ്ടായിരിക്കുന്നത് ഇത്തവണ. ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു. സമ്പദ്‌വ്യവസ്ഥക്കു മുന്നറിയിപ്പുമായി RBI ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ  കടുത്ത അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്  നൽകുന്നു  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്.  ആഗോള മാന്ദ്യം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍,സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ കാരണമാണിത്. സ്വകാര്യ നിക്ഷേപത്തിലെ കുറവ്  കാര്യമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണെന്നു  റിപ്പോര്‍ട്ട്…

Read More

പരസ്യങ്ങൾ അതിരു കടക്കുന്നുവോ? പലപ്പോളും ദൃശ്യമാധ്യമങ്ങളിൽ, പത്രത്താളുകളിൽ, പൊതു ഇടങ്ങളിൽ ഒക്കെ നമുക്ക് മുന്നിൽ ഉദിക്കുന്ന ചോദ്യമാണിത്. ചില മാനദണ്ഡങ്ങൾ, സ്വയം നിയന്ത്രണങ്ങൾ ഒക്കെ പരസ്യദാതാക്കൾ പാലിക്കേണ്ടതുണ്ട്. അതിനായി ചില വ്യക്തമായ, പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്  അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI)   പൊന്മുട്ടയിടുന്ന താറാവാണ് പരസ്യദാതാക്കൾക്കും തങ്ങളുടെ പരസ്യങ്ങൾ. ആ ചിന്താഗതിക്ക് കാര്യമായ മാറ്റമാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. ഇന്ത്യൻ പരസ്യ വ്യവസായം ഇനിയങ്ങോട്ട് ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ സാമ്പത്തികവർഷം പരസ്യ ചെലവുകളിൽ 15.5% വർദ്ധനവ് പ്രതീക്ഷിക്കുന്നു, ഡിജിറ്റൽ ചെലവുകളിലെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 2022 നെ അപേക്ഷിച്ച് ഏകദേശം ₹20,000 കോടി വരും എന്നാണ് കണക്ക്.   സമീപ വർഷങ്ങളിൽ പരസ്യ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന ലംഘനങ്ങളിലൊന്നായി മാറിയിരിക്കുന്നു വിദ്യാഭ്യാസ മേഖല. മൊത്തം പരസ്യങ്ങളുടെ 13.8% നിലവിലെ ASCI മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഉത്തരവാദിത്തമുള്ള പരസ്യ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർവ്വകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ,…

Read More

നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്‌തോ? ഇല്ലെങ്കിൽ എന്തിനാ വൈകിക്കുന്നെ. ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ  തിരിച്ചറിയൽ രേഖയായി ആധാർ ഉണ്ടായിരിക്കണം. അതുകൊണ്ടു തന്നെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആധാറിലെ വിവരങ്ങൾ കൃത്യമായി പുതുക്കിയിരിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ കാർഡ് പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ. 2023 ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. ഈ സേവനം myAadhaar പോർട്ടലിൽ മാത്രമേ സൗജന്യമായിട്ടുള്ളൂ. മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ കാർഡ് അപ്ഡേഷന്  50 രൂപ ഫീസ് ഈടാക്കുന്നത് തുടരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം…

Read More