Author: News Desk
ഫോർ വീൽ മിനി-ട്രക്ക് ആയ ഏസ് പ്രോ (Ace Pro) പുറത്തിറക്കി ടാറ്റ മോട്ടോർസ്. ₹3.99 ലക്ഷം മുതൽ വിലയുള്ള ഏസ് പ്രോ ഈ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ്. ചെറുകിട കാർഗോ മൊബിലിറ്റി വിഭാഗത്തിലെ പുതുതലമുറ സംരംഭകരെ ലക്ഷ്യമിട്ടാണ് ലോഞ്ച് എന്ന് കമ്പനി അറിയിച്ചു. പെട്രോൾ, ബൈ-ഫ്യുവൽ (സിഎൻജി + പെട്രോൾ), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഏസ് പ്രോ ലഭ്യമായിട്ടുള്ളത്. പെട്രോൾ വേരിയന്റ് 694 സിസി എഞ്ചിൻ 30 bhp കരുത്തും 55 Nm torqueഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് വേരിയന്റ് 38 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറും 104 Nm ടോർക്കുമുള്ളതാണ്. ഒറ്റ ചാർജിൽ 155 കിലോമീറ്റർ മൈലേജും, IP67 റേറ്റഡ് ബാറ്ററിയുമാണ് മോഡലിനുള്ളത്. ബൈ-ഫ്യുവൽ വേരിയന്റ് സിഎൻജി മോഡ് 26 ബിഎച്ച്പിയും 51 എൻഎം ടോർക്കും നൽകുന്നു. 5 ലിറ്റർ പെട്രോൾ ബാക്കപ്പ് ടാങ്ക് സഹിതമാണിത്. 750 കിലോഗ്രാം പേലോഡ് ശേഷിയാണ് ഏസ് പ്രോയ്ക്ക് ഉള്ളത്.…
ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. കോവിഡ്-19 മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നത്. 2025 ജൂലൈ 1 മുതൽ ചെറിയ നിരക്കിലുള്ള വർധന പ്രാബല്യത്തിൽ വരും. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്നാണ് സൂചനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധന കിലോമീറ്ററിന് 2 പൈസയായിരിക്കും. 500 കിലോമീറ്റർ യാത്രയ്ക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്കിൽ വർദ്ധനവുണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരങ്ങൾക്ക് കിലോമീറ്ററിന് അര പൈസ വർദ്ധനവുണ്ടാകും. കൂടാതെ, പ്രതിമാസ സീസൺ ടിക്കറ്റിൽ വർദ്ധനവുണ്ടാകില്ല. നിരക്ക് വർദ്ധനുടെ സംഗ്രഹം ഇതാണ് സബർബൻ നിരക്കുകളിൽ വർദ്ധനവുണ്ടാകില്ല. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല. സാധാരണ സെക്കൻഡ് ക്ലാസിൽ, 500 കിലോമീറ്റർ വരെയുള്ള ദൂരങ്ങൾക്ക് നിരക്ക് വർദ്ധനവുണ്ടാകില്ല. സാധാരണ സെക്കൻഡ്…
റൂഫ്ടോപ്പ് സോളാർ സ്റ്റാർട്ടപ്പുകൾക്കായി ₹2.3 കോടിയുടെ ചാലഞ്ചുമായി കേന്ദ്ര ഗവൺമെന്റ്. മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനെർജി (MNRE) ആണ് പുതിയ സ്റ്റാർട്ടപ്പ് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്. റൂഫ് ടോപ്പ് സോളാർ ഇൻസ്റ്റാളേഷനുകളും റിന്യൂവബിൾ എനെർജി ഉപയോഗം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ (NISE) പിന്തുണയോടെ MNRE യുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ചാലഞ്ച് നടപ്പിലാക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ, DPIIT എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. താങ്ങാനാവുന്ന വിലയോടു കൂടിയ, പുനരുപയോഗ ഊർജ്ജ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ചാലഞ്ചിൽ പങ്കെടുക്കാം. ഗ്രീൻ ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, എനെർജി ഹാർഡ്‌വെയർ, ഐഒടി, ഫിൻടെക്, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓഗസ്റ്റ് 20നു മുൻപ് അപേക്ഷിക്കാം. ആകെ സമ്മാനത്തുക 2.3 കോടി രൂപയാണ്. ഇതിൽ ഒന്നാം സമ്മാനാർഹർക്ക് ഒരു കോടി രൂപയും രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 30 ലക്ഷം രൂപയും…
എയർ ഇന്ത്യയുടെ ഓപ്പറേഷൻസിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ഇടപെടും. എയർ ഇന്ത്യയുടെ ഡേ-ടു-ഡേ കാര്യങ്ങളിലാണ് ചെയർമാൻ നേരിട്ട് ഇടപെടാൻ പോകുന്നത്. അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലിത്തിലാണ് നീക്കം. സർക്കാരുമായുള്ള സുപ്രധാന ആശയവിനിമയങ്ങളും ഫ്ളൈറ്റ് മെയിന്റനൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ജീവനക്കാരുടെ ആത്മവിശ്വാസം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചെയർമാൻ നേരിട്ട് വിലയിരുത്തും. ടാറ്റ ഗ്രൂപ്പ് അതിന്റെ സമീപകാല ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഹമ്മദാബാദ് വിമാന ദുരന്തവും അതിനെ തുടർന്നുള്ള സംഭവവികാസങ്ങളും. ആ സാഹചര്യത്തിലാണ് ചെർമാൻ എൻ ചന്ദ്രശേഖരൻ നേരിട്ട് ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Air India സിഇഒ കാംപെൽ വിൽസൺ, ചെയർമാൻ എൻ ചന്ദ്രശേഖരനുമായി ചേർന്ന് ദീർഘകാല സുരക്ഷാ നടപടികളും സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പദ്ധതികൾ നടപ്പാക്കും. സുരക്ഷയിലും ഏകോപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴുള്ള ഏറ്റവും പ്രധാനകാര്യമായി എയർലൈൻ കാണുന്നത്. സിഇഒ വിൽസൺ, വകുപ്പ് മേധാവികളുമായി നിരന്തരം ഇടപഴകുകയും എയർലൈനിന്റെ…
സമൂഹമാധ്യമങ്ങളിലെ ‘വൈറൽ ചായക്കടക്കാരനാണ്’ ഡോളി ചായ് വാല. പ്രത്യേക രീതിയിലുള്ള ആംഗ്യവിക്ഷേപങ്ങളോടെ അടിച്ചും അടിക്കാതെയും ചായയുണ്ടാക്കിയാണ് നാഗ്പ്പൂരിലെ ഡോളി ചായ്വാല ശ്രദ്ധനേടിയത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് അടക്കം ഡോളിയുടെ ചായക്കട സന്ദർശിച്ചതോടെ അദ്ദേഹം പിന്നെയും ‘പെരും വൈറലായി.’ ഏഴ് രൂപയും ഒരു കെറ്റിലും വെച്ചാണത്രേ അദ്ദേഹം തന്റെ ചായയാത്ര ആരംഭിച്ചത്. ഇന്ന് ഒരൊറ്റ പരിപാടിക്ക് അഞ്ചു ലക്ഷം രൂപ വാങ്ങിക്കുന്നിടത്തേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. ഇതിനു പിന്നിലാകട്ടെ ഏതു ബിസിനസ്സിനേയും ഒറ്റയടിക്ക് വൈറലാക്കാൻ കെൽപ്പുള്ള ഓൺലൈൻ ലോകവും. 1998ൽ നാഗ്പൂരിൽ ജനിച്ച ഡോളി ചെറുപ്പം മുതലേ കുടംബത്തിനൊപ്പം ചായ വിൽക്കാൻ തുടങ്ങി. ഏത് ജോലിയും സ്റ്റൈലായി ചെയ്താൽ ശ്രദ്ധിക്കപ്പെടും എന്നു മനസ്സിലാക്കിയ അദ്ദേഹം ചായ അടിക്കുന്നതിലും പ്രത്യേക സ്റ്റൈൽ കൊണ്ടുവന്നു. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേർസാണ് അദ്ദേഹത്തിന് ഉള്ളത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം ഒരു ഇവന്റിന് അദ്ദേഹം 5 ലക്ഷത്തോളം രൂപ ഈടാക്കുന്നുണ്ട്.…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന്റെയും ഇളയ മകനാണ് ബാരൺ ട്രംപ്. 19കാരനായ ബാരൺ പിതാവിനെപ്പോലെ ബിസിനസ്സിൽ ഇപ്പോഴേ കഴിവു തെളിയിച്ചു കഴിഞ്ഞു. ക്രിപ്റ്റോ രംഗത്തെ വമ്പൻ ബിസിനസ്സിലൂടെ ബാരൺ 40 മില്യൺ ഡോളറോളം സമ്പാദിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപും മക്കളും ചേർന്നു നടത്തുന്ന വേൾഡ് ലിബർട്ടി ഫിനാൻഷ്യലിലെ ഡിജിറ്റൽ അസറ്റിലൂടെയാണ് അദ്ദേഹം വൻ തുക സമ്പാദിച്ചിരിക്കുന്നത്. നികുതി കിഴിച്ച് ഇതോടെ ബൈരണിന്റെ സമ്പാദ്യം 25 മില്യൺ ഡോളറായി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാർച്ചിൽ കമ്പനി ടോക്കൺ സെയിലിലൂടെ 550 മില്യൺ ഡോളർ സമ്പാദിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിൽ ട്രംപ് മാത്രം സമ്പാദിച്ചത് 57 മില്യൺ ഡോളറാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു. Barron Trump, the 19-year-old son of Donald Trump, has reportedly earned $40 million in the crypto sector through digital assets from World Liberty Financial,…
ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ശൃംഖല വികസിപ്പിച്ച് ന്യൂഗോ (NueGo). ഡൽഹി-ലഖ്‌നൗ എന്ന ഏറ്റവും ദൈർഘ്യമേറിയ സർവീസ് ഉൾപ്പെടെ നിരവധി പുതിയ റൂട്ടുകളാണ് ന്യൂഗോ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇന്റർസിറ്റി ഗതാഗതത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് മുംബൈ ആസ്ഥാനമായുള്ള കമ്പനി വിപുലീകരണം പ്രഖ്യാപിച്ചത്. ഇലക്ട്രിക് ബസ് സർവീസുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയും പ്രോത്സാഹിപ്പിക്കാനും വിപുലീകരണം ന്യൂഗോയെ പ്രാപ്തമാക്കുന്നു. അമൃത്സർ-ഡൽഹി, ബെംഗളൂരു-ദാവണഗെരെ, ബെംഗളൂരു-മധുര, ചെന്നൈ-മധുര, ചെന്നൈ-സേലം, ഡൽഹി-ബറേലി, ഡൽഹി-ഹൽദ്വാനി, ഗുണ്ടൂർ-വിശാഖപട്ടണം എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ. എവർസോഴ്‌സ് ക്യാപിറ്റലിന്റെ പിന്തുണയുള്ള ഗ്രീൻസെൽ മൊബിലിറ്റിയുടെ കീഴിലാണ് ന്യൂഗോയുടെ പ്രവർത്തനം. നിലവിൽ ഇന്ത്യയിലുടനീളമുള്ള 100ലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന 300ലധികം ഇലക്ട്രിക് ബസുകൾ കമ്പനി പ്രവർത്തിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ബസുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. രാജ്യത്തെ ആദ്യ ഇലക്ട്രിക് സ്ലീപ്പർ ബസ് സേവന ദാതാക്കൾ കൂടിയായ ന്യൂഗോ എല്ലാ വാഹനങ്ങളിലും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്…
ട്രെയിൻ കോച്ചുകളും റെയിൽവേ സ്റ്റേഷൻ പരിസരവും വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം ആസ്സാമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നൂതന സാനിറ്റൈസേഷൻ മാർഗം രാജ്യത്താദ്യമായി പരീക്ഷിച്ചിരുന്നു. സേവനം ഉടനടി രാജ്യത്തെ മറ്റ് സ്റ്റേഷനുകളിൽക്കൂടി ലഭ്യമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് വൃത്തിയാക്കാൻ സാധിക്കാത്ത ഉയരത്തിലുള്ള സംവിധാനങ്ങൾക്കായാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുക. കോച്ചുകളുടെ മുകൾവശം, കെട്ടിട റൂഫ് പോലെയുള്ളവയുടെ ക്ലീനിങ് കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. ഏറെക്കാലമായി ഇത്തരം ജോലികൾ ജീവനക്കാർ തന്നെയാണ് ചെയ്തിരുന്നത്. എന്നാലിത് ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഡ്രോൺ ഉപയോഗിക്കാനുള്ള തീരുമാനം. വൃത്തിയുള്ള റെയിൽവേ എന്നതിലേക്കുള്ള മാറ്റം കൂടിയാണ് പുതിയ തീരുമാനത്തിലൂടെ സാധ്യമാകുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 2018 മുതൽ റെയിൽവേ സുരക്ഷ, പരിപാലനം, തത്സമയ വിവരങ്ങൾ ലഭ്യമാക്കൽ, ഓട്ടോമാറ്റിക് ഫെയിൽ സേഫ് മോഡ് എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. Indian Railways is expanding the use…
ലോകത്താദ്യമായി ഓൾ-ഇലക്ട്രിക് വിമാനം യാത്രക്കാരെയും വഹിച്ചുകൊണ്ട് വിജയകരമായി പറപ്പിച്ച് അമേരിക്കൻ കമ്പനി. വെൽമോണ്ടിലുള്ള ബീറ്റ ടെക്‌നോളജീസ് (Beta Technologies) എന്ന കമ്പനിയാണ് അലിയ സിഎക്‌സ് 300 (Alia CX300) എന്ന ഇലക്ട്രിക് വിമാനത്തിലൂടെ വ്യോമയാന രംഗത്ത് ചരിത്രം രചിച്ചിരിക്കുന്നത്. ഈസ്റ്റ് ഹാംപ്ടണിൽനിന്ന് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 130 കിലോമീറ്ററാണ് വിമാനം പറന്നത്. നാല് യാത്രക്കാരെയും വഹിച്ച് 30 മിനിറ്റ് കൊണ്ട് വിമാനം ലക്ഷ്യസ്ഥാനത്തെത്തി. വിമാനത്തിന് ഈ ദൂരം പിന്നിടുന്നതിനായി എട്ട് ഡോളർ അഥവാ 700 രൂപയോളമാണ് ചിലവ് വന്നത്. സാധാരണ ഒരു ഹെലികോപ്റ്ററിന് 14000ത്തോളം രൂപ ചിലവ് വരുന്നിടത്താണിത്. എൻജിനുകളുടെയും പ്രൊപ്പല്ലറുകളുടെയും ശബ്ദം ഇല്ലാത്ത യാത്രയാണ് ഓൾ-ഇലക്ട്രിക് വിമാനത്തിന്റെ പ്രത്യേകത. ഇലക്ട്രിക് വിമാനങ്ങളുടെ നിർമാണം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ വേഗത്തിലാക്കാൻ അടുത്തിടെ കമ്പനി 318 മില്യൺ ഡോളർ ഫണ്ടിങ് നേടിയിരുന്നു. ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ വിമാനത്തിനാകും. നഗരങ്ങൾക്കിടയിലുള്ള യാത്രകൾക്ക് അനുയോജ്യമായാണ് നിർമാണം. ഫ്ലയിങ് ടാക്‌സി…
സാങ്കേതിക തകരാർ കാരണം തിരുവന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെഅറ്റകുറ്റപ്പണി വൈകുന്നു. റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനമാണ് അറ്റകുറ്റപ്പണികൾ വൈകുന്നത് കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സ്നാഗ് പ്രശ്നം പരിഹരിക്കാൻ എഞ്ചിനീർമാർ ശ്രമം തുടരുകയാണ്. യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം എത്തുന്നതുവരെ വിമാനം തിരുവനന്തപുരത്ത് തുടരാനാണ് സാധ്യത. ഇതിന് കാലതാമസം എടുക്കും എന്നതിനാൽ വിമാനം ജെറ്റ് ഹാംഗറിലേക്ക് മാറ്റാനും നീക്കമുണ്ട്. എന്നാൽ ബ്രിട്ടീഷ് അധികൃതർ ഇതിന് അനുകൂല നിലപാട് എടുക്കുന്നില്ല എന്നാണ് റിപ്പോർട്ട്. യുഎസ് നിർമ്മിത യുദ്ധവിമാനം റോയൽ നേവി വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാഗമാണ്. A Royal Navy F-35 fighter jet, part of HMS Prince of Wales, remains grounded at Thiruvananthapuram Airport due to a hydraulic snag. Repairs are delayed as engineers await expert teams from the UK…