Author: News Desk
ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് തമാൽ. സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് ഐഎൻഎസ് തമാൽ ജൂലൈ 1ന് റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യും. 3900 ടൺ ഭാരമുള്ള മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഇന്ത്യയ്ക്ക് പുറത്ത് നിർമ്മിക്കുന്ന ഇന്ത്യൻ നാവികസേനയുടെ അവസാന യുദ്ധക്കപ്പലായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റഷ്യൻ സഹകരണത്തോടെ നിർമിക്കുന്ന ക്രിവാക് ക്ലാസ് ഫ്രിഗേറ്റ് പരമ്പരയിലെ എട്ടാമത്തെ യുദ്ധക്കപ്പൽ കൂടിയാണ് ഐഎൻഎസ് തമാൽ. ഭാവിയിൽ വിദേശത്തുനിന്നും യുദ്ധക്കപ്പലുകൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയില്ലെന്നും ബയേർസ് നേവി എന്നതിൽ നിന്ന് ബിൽഡേർസ് നേവിയായി ഇന്ത്യൻ നാവികസേന മാറിയതായും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 125 മീറ്റർ നീളമുള്ള ഐഎൻഎസ് തമാൽ ഇന്ത്യയുടേയും റഷ്യയുടേയും നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുള്ളതാണ്. മാരക പ്രഹരശേഷിയുള്ള കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഷിൽ സർഫേസ് ടു എയർ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നു. 27 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ നിർമിച്ച കപ്പലിൽ…
ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരുന്നു. തുടർന്ന് യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കേണ്ടി വന്നത്. വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ലണ്ടൻ-ദുബായ്, ദോഹ സർവീസുകൾ ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ സർവീസ് തുടരുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സിനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചില എയർലൈനുകൾ തിരഞ്ഞെടുത്ത സർവീസുകൾ റദ്ദാക്കിയിട്ടുള്ളതായി അറിയിച്ചു. നിരവധി എത്തിഹാദ് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്. എത്തിഹാദിന്റെ അബുദാബി-ജയ്പ്പൂർ, ദോഹ, കുവൈത്ത്, മസ്കറ്റ്, റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാർ അതാത് വിമാന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. മേഖലയുടെ ചില ഭാഗങ്ങളെ ബാധിക്കുന്ന വ്യോമാതിർത്തി അടച്ചിടൽ കാരണം, ദുബായ് ഇന്റർനാഷണൽ (DXB), ദുബായ്…
ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ മിഡിൽ ഈസ്റ്റിൽ രണ്ടാഴ്ചയോളമായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരും എന്നാണ് സൂചന. യുഎസ്സിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോം വഴി വെടിനിർത്തൽ പ്രഖ്യാപനം. രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇറാനും ഇസ്രായേലും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ ആദ്യം വെടിനിർത്തൽ നടത്തും. തുടർന്ന് 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തും എന്നാണ് വിശദീകരണം. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ നടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ നടത്തിയ…
ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാര്‍ഷിക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കൃഷി വകുപ്പിന് കീഴിലുള്ള ‘കേര’ പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും കേര അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ഒപ്പുവച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ – കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യു ചെയിന്‍ മോഡേണൈസേഷന്‍. സംസ്ഥാനത്തുടനീളമുള്ള 150 കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി 40,000 കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാകും.ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കര്‍ഷകരേയും കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങളേയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്.തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്‍റ് ലഭിക്കും. ‘പെര്‍ഫോമന്‍സ് ബെയിസ്ഡ് കണ്ടീഷന്‍’…
ഇന്ത്യയിലെ ആദ്യ ഓഫ് ഗ്രിഡ് ഹൈഡ്രജൻ പ്ലാൻ്റുമായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL). ഗുജറാത്തിലെ കച്ചിലാണ് കമ്പനി 5 MW ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ക്ലീൻ എനെർജി യാത്രയിൽ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. അത്യാധുനിക പ്ലാന്റ് 100% സോളാറിലാണ് പ്രവർത്തിക്കുക. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതിനാൽ പ്ലാന്റിന് പൂർണ്ണ ഓഫ്-ഗ്രിഡ് പ്രാപ്തിയുണ്ട്. ഡീസെൻഡ്രലൈസ്ഡ്-റിന്യൂവബിൾ ഹൈഡ്രജൻ ഉൽപാദനത്തിൽ ഇത് പുതിയ മാതൃകയാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലട്രൊലൈസർ സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യമാണ് ഇത്. കാര്യക്ഷമത, സുരക്ഷ, പെർഫോർമൻസ് എന്നിവ ഉറപ്പാക്കുന്ന പ്ലാന്റ് ക്ലീൻ എനെർജി രംഗത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതാണ്- കമ്പനി പ്രതിനിധി വ്യക്തമാക്കി. Adani New Industries Limited (ANIL) commissions India’s first 5 MW off-grid green hydrogen pilot plant in…
ഫാദേർസ് ഡേയോട് അനുബന്ധിച്ച് ഒരു വയസ്സുകാരിയായ മകൾക്ക് കോടികൾ വില വരുന്ന റോൾസ് റോയ്സ് സമ്മാനിച്ച് പിതാവ്. ദുബായിലുള്ള ഇന്ത്യൻ ബിസിനസ്സുകാരൻ സതീശ് സൻപാൽ ആണ് മകൾ ഇസബെല്ലയ്ക്ക് കോടികളുടെ റോൾസ് റോയ്സ് സമ്മാനിച്ചിരിക്കുന്നത്. വാഹനം ഡെലിവെർ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൺഗ്രാജുലേഷൻസ് ഇസബെല്ല എന്ന് നെയിം പ്ലേറ്റിൽ എഴുതിയ കസ്റ്റം പിങ്ക് റോൾസ് റോയ്സാണ് സതീശ് മകൾക്ക് സമ്മാനിച്ചിരിക്കുന്നത്. മോണാഗ്രാംഡ് ഇന്റീരിയറോടു കൂടിയ റോൾസാണിത്. അനക്സ് ഡെവലപ്മെന്റ്സ് (ANAX Developments) സ്ഥാപകനായ സതീശ് വാഹനത്തിന്റെ ഡെലിവറിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ അദ്ദേഹത്തിനും മകൾക്കും അഭിനന്ദനം അറിയിച്ചു. എന്നാൽ 17 വർഷമെങ്കിലും മകൾക്ക് വാഹനം ഓടിക്കാൻ പോലും കഴിയില്ലെങ്കിൽ ഈ സമ്മാനത്തിന് എന്ത് പ്രസക്തിയാണെന്നും ചിലർ ചോദ്യം ഉന്നയിക്കുന്നു. Dubai-based Indian businessman Satish Sanpal gifted his one-year-old daughter Isabella a custom pink Rolls-Royce on Father’s Day, sparking viral…
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന…
എറണാകുളത്തെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാതകൾക്ക് പച്ചക്കൊടി കാണിച്ച് റെയിൽവേ. ഇതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സ്കൈവാക്കുകൾ നിർമ്മിക്കണെമന്ന് ഏറെ നാളായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് റെയിൽവേയും കെഎംആർഎലും നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താതെ തുടർന്ന സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൈവാക്കുകളുടെ നിർമ്മാണത്തിന് റെയിൽവേയ്ക്ക് സമ്മതമാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കെഎംആർഎൽ ആകാശപാത നിർമ്മിക്കേണ്ടിവരും. നിർമ്മാണം നടത്തേണ്ട റെയിൽവേ ഭൂമിയുടെ വില പോലുള്ള ഇളവുകൾ നൽകാൻ റെയിൽവേ തയ്യാറാണ്. കെഎംആർഎൽ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചാൽ പദ്ധതിക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെഎംആർഎൽ വിഷയത്തിൽ…
ഗുജറാത്ത് സ്വദേശി സൗരിൻ പാൽഖിവാലയ്ക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടവാർത്ത ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓർമ്മകളുടെ ആവർത്തനമാണ്. 37 വർഷങ്ങൾക്കിടെ ഉണ്ടായ വിമാനാപകടങ്ങളിൽ മകൾ അടക്കം രണ്ട് പ്രിയപ്പെട്ടവരെയാണ് അദ്ദേഹത്തിന് നഷ്ടമായത്. 1988ൽ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിലായിന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർതൃപിതാവ് പ്രദീപ് ഹർകിഷൻദാസ് ദലാലിന്റെ വിയോഗം. 2025 ജൂൺ 12ന് രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിൽ സൗരിന്റെ 26 വയസ്സുള്ള മകൾ സഞ്ജനയുടെ വേർപാടും സംഭവിച്ചു. എഐ 171 വിമാനാപകട വാർത്ത കേട്ടപ്പോൾ സമാന അപകടത്തിന്റെ ആവർത്തനം ഞെട്ടലായെന്ന് സൗരിൻ പറയുന്നു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമായിരുന്നു സഞ്ജനയുടെ ജനനം. ദൈവം തങ്ങൾക്ക് വൈകിയാണ് ഒരു കുഞ്ഞിനെ നൽകിയത്. അവളെ നേരത്തെ തിരികെ കൊണ്ടുപോയി. മകളെ നഷ്ടപ്പെട്ടു, അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ സഞ്ജന ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടി.…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനി ഗ്രൂപ്പിന്റെ തന്ത്രങ്ങളിൽ നിർണായകമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ലോകത്തിലെ ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് പവർഹൗസായി മാറുന്നതിനുള്ള അദാനി പോർട്സിന്റെ ലക്ഷ്യത്തിൽ ഈ രണ്ടു തുറമുഖങ്ങളും പ്രധാന സ്ഥാനം വഹിക്കുന്നതായി ഫോർച്യൂൺ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പ്രവർത്തനക്ഷമമാക്കുകയും ഇസ്രായേലിലെ ഹൈഫ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് അദാനി പോർട്ട്‌സ് അന്താരാഷ്ട്ര വികസനം വേഗത്തിലാക്കുകയാണ്. ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുക്കൽ, കൊളംബോ തുറമുഖ വികസനം, ഓസ്‌ട്രേലിയയിലെ NQXT-ആസ്ട്രോ ഓഫ്‌ഷോർ തുടങ്ങിയവയും സംയോജിത തുറമുഖ-ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായി അദാനി പോർട്സിനെ മാറ്റുന്നതിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞവും ഹൈഫയും അതിന്റേതായ രീതിയിൽ നിർണായക നീക്കങ്ങളാണ്. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ, ഫുള്ളി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ഇതോടൊപ്പം 18 MMT ചരക്ക് ശേഷിയിലൂടെ വിഴിഞ്ഞം കണ്ടെയ്നർ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നു.…