Author: News Desk
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി ഗവൺമെന്റ്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി സ്മാർട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിനായുള്ള അപേക്ഷ നൽകാമെന്ന് സർക്കാർ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു. 10 ലക്ഷം രൂപയാണ് ലൈസൻസിനുള്ള വാർഷിക ഫീസ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്ക് ഡെവലപ്പർമാരുടെ പേരിലാണ് നൽകുക. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള ജീവനക്കാർക്കു പുറമേ ഔദ്യോഗിക സന്ദർശകർ, അതിഥികൾ എന്നിവർക്കു മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫിസ് കെട്ടിടമല്ലാത്ത മറ്റൊരു കെട്ടിടത്തിലാകണം ലോഞ്ച് സൗകര്യം. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽനിന്നു മാത്രമേ വിദേശ മദ്യം വാങ്ങാൻ കമ്പനികൾക്ക് അനുമതി ഉണ്ടാവുകയുള്ളൂ. ഒന്നാം തീയതിയും മറ്റ് ഡ്രൈ ഡേകളിലും മദ്യം…
നിക്ഷേപകർക്ക് 720.8 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയില്‍. അബൂദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിനു പുറമെ 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് ലുലു റീട്ടെയില്‍ അറിയിച്ചിരുന്നത്. 84.4 ദശലക്ഷം ഡോളർ (720.8 കോടി രൂപ) യാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നല്‍കുക. മൂന്ന് ഫില്‍സ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. കഴിഞ്ഞ സാമ്ബത്തിക വർഷം ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാർഷികവളർച്ച നേടിയതായി സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു . 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളില്‍ ഏറ്റവും മികച്ച…
അടുത്തിടെ ക്ഷേത്ര ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയതോടെ വാർത്തകളിൽ നിറഞ്ഞ് തമിഴ്നാട് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. 1.47 കോടി രൂപ, 98 ഗ്രാം സ്വർണം, നാല് കിലോ വെള്ളി, 162 വിദേശ കറൻസികൾ എന്നിവയാണ് ക്ഷേത്രത്തിന് ഭണ്ഡാരത്തിലൂെട സംഭാവനയായി ലഭിച്ചത്. ക്ഷേത്ര ജീവനക്കാർക്കു പുറമേ വളണ്ടിയർമാരും ചേർന്നാണ് ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭക്തർ എത്തുന്ന ക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ഈ ഉയർന്ന തുക ക്ഷേത്ര പരിപാലനം, ഭക്തർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. എല്ലാ മാസവും ക്ഷേത്ര അധികൃതർ ഭണ്ഡാരത്തിലെ സംഭാവന എണ്ണ തിട്ടപ്പെടുത്താറുണ്ട്. ഇത്തവണ ഇത് ഒരൊറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനായി എന്ന പ്രത്യേകതയും ഉണ്ട്. Ramanathaswamy Temple in Tamil Nadu collects ₹1.47 crore, gold, silver, and foreign currencies in its donation box, aiming to use funds for social…
ശബ്ദ മാന്ത്രികത കൊണ്ട് ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പാട്ടുകളാണ് അർജിത് സിങ്ങിന്റേത്. ഹിന്ദി, തെലുഗു, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലായി വൈകാരികത തുളുമ്പുന്ന നിരവധി ഗാനങ്ങൾ 38കാരനായ അർജിത് സമ്മാനിച്ചു കഴിഞ്ഞു. വിവിധ ഭാഷകളിലായി 300ലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അർജിത്തിന്റെ ശബ്ദം ഇന്ന് ബോളിവുഡിലെ നിത്യസാന്നിദ്ധ്യമായി മാറിയിരിക്കുന്നു. ഈ കഴിവും അവസരങ്ങളും എല്ലാം സ്വാഭാവികമായും അദ്ദേഹത്തിന്റെ സമ്പത്തിലും പ്രതിഫലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാളായ അർജിത് സിങ്ങിന്റെ ആസ്തി 414 കോടി രൂപയാണ്. ബോളിവുഡിൽ ഒരു പാട്ടിന് പത്ത് ലക്ഷം രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. ഇതിനുപുറമേ ലൈവ് ഷോകളിൽ നിന്നും വൻ വരുമാനം അദ്ദേഹം നേടുന്നു. 50 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെയാണ് ലൈവ് ഷോകളിൽ അദ്ദേഹത്തിന്റെ പ്രതിഫലം. മുംബൈയിൽ മാത്രം താരത്തിന് നാല് ലക്ഷ്വറി അപാർട്മെന്റുകളുണ്ട്. ഇവ ഓരോന്നിനും ഏതാണ് 10 കോടിയോളം രൂപ വില വരും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ…
ആഢംബര കാർ ടാക്സിയായി ഓടിച്ച് വൈറലായി ചൈനക്കാരൻ. യുവാൻ എന്ന യുവാവാണ് ബെയ്ജിങ്ങിൽ മെഴ്സിഡീസിന്റെ മെയ്ബ S480 അത്യാഢംബര കാർ റൈഡ് ഹെയ്ലിങ്ങിന് ഉപയോഗിച്ച് ശ്രദ്ധ നേടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 58,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യുവാൻ ഡ്രൈവ്സ് എ മെയ്ബ ഫോർ റൈഡ് ഹെയ്ലിങ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് യുവാൻ അത്യാഡംബര ടാക്സിക്ക് പ്രചരണം നൽകുന്നത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് യുവാനിന്റെ ഓൺലൈൻ പേജിനുള്ളത്. നോർത്തേൺ ചൈനയിൽ ഹെനാൻ പ്രൊവിൻസിൽ ജനിച്ച യുവാൻ 2019 മുതൽ ലക്ഷ്വറി റൈഡ് ഹെയ്ലിങ് ബിസിനസ് രംഗത്തുണ്ട്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം 1.55 മില്യൺ ചൈനീസ് യുവാൻ (ഏകദേശം 1.80 കോടി രൂപ) മുടക്കി മെഴ്സിഡീസിന്റെ മെയ്ബ S480 വാങ്ങിയത്. നിലവിൽ ബെയ്ജിങ്ങിലും ഷാങ്ഹായിലും മാത്രമേ ഇത്തരത്തിൽ ടാക്സിയായി ഓടാൻ മെയ്ബ ലഭ്യമായിട്ടുള്ളൂ എന്ന് യുവാൻ പറയുന്നു. 79 ലക്ഷത്തോളം രൂപ ഡൗൺ…
ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1400 കോടി രൂപ നിക്ഷേപിക്കാൻ ആഗോള ഹെൽത്ത് കെയർ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare). പുതിയ പ്രൊജക്റ്റുകൾക്കൊപ്പം നിലവിലെ പ്രൊജക്റ്റുകളുടെ പുനർവികസനത്തിനുമായാണ് നിക്ഷേപം. ₹350–400 കോടി ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞതായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം രോഗി പരിചരണവും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ വിതരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശാലമായ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ആസ്റ്റർ ശൃംഖലയിൽ 1,700 ബെഡുകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ മൊത്തം ബെഡ് ശേഷി 6,800 ആയി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത…
പരമ്പരാഗത ഇന്ത്യൻ സ്റ്റാർട്ടപ്പ് രീതികളെ മറികടന്ന് ശ്രദ്ധേയമായ ₹100 കോടി മൂല്യനിർണ്ണയം നേടിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സംരംഭം സ്കൂട്ടേവ് (Scootev). പല സ്റ്റാർട്ടപ്പുകളും ഉന്നത ബിരുദങ്ങളിലും വലിയ നിക്ഷേപകരിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവയിൽ നിന്നും വ്യത്യസ്തമായി ഗ്രാസ് റൂട്ട് സംരംഭംകത്വത്തിന് ഊന്നൽ നൽകിയാണ് സ്ഥാപകൻ മുറാദ് ഖാൻ നയിക്കുന്ന സ്കൂട്ടേവിന്റെ വിജയയാത്ര. ഗിഗ് തൊഴിലാളികളെ ശാക്തീകരിക്കുക എന്ന പ്രധാന ആശയമാണ് സ്കൂട്ടേവിനെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഗതിയിൽ അവഗണിക്കപ്പെടുന്ന ഡെലിവറി എക്സിക്യൂട്ടീവുകളും സപ്പോർട്ട് സ്റ്റാഫുകളുമാണ് കമ്പനിയുടെ നേതൃത്വത്തിന് പിന്നിലെ പ്രേരകശക്തി. ഗിഗ് വർക്കേർസിന് കമ്പനിക്കുള്ളിൽ നിന്നു തന്നെയുള്ള പടിപടിയായ വളർച്ചയ്ക്ക് കമ്പനി അവസരമൊരുക്കുന്നു. സാധാരണ ഡിഗ്രികൾക്ക് അപ്പുറം കഴിവിനും ഫീൽഡിലെ പരിചയത്തിനുമെല്ലാമാണ് കമ്പനി പ്രാധാന്യം നൽകുന്നത്. റൈഡേർസായി തുടങ്ങി, വിദ്യാഭ്യാസ യോഗ്യതകൾ നോക്കാതെ കഴിവ് മാത്രം മാനദണ്ഡമാക്കി കമ്പനിയിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്താൻ ജീവനക്കാർക്ക് ഇതിലൂടെ സാധിക്കുന്നു. ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള ഈ വ്യക്തികൾ പടിപടിയായ റാങ്കുകളിലൂടെ ഉയർന്നുവന്ന്…
ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്കു നീങ്ങി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്ത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വൻ വളർച്ചയാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഉണ്ടായത്. 2020ൽ $36 ബില്യൺ ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സമ്പാദ്യം 2024ൽ 114 ബില്യൺ ഡോളറായി. ഓരോ ദിവസവും അദ്ദേഹത്തിന്റെ സമ്പാദ്യം 163 കോടി രൂപ വെച്ച് വർധിക്കുന്നതായി ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഫോർബ്സ് വേൾഡ് ബില്യണേർസ് പട്ടിക പ്രകാരം 2025ൽ ഏറ്റവും സമ്പാദ്യമുള്ള ലോകത്തെ 18ആമത്തെ വ്യക്തിയാണ്. ഫോർബ്സ് റിയൽ ടൈം ഡാറ്റ അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 96.7 ബില്യൺ ഡോളറാണ്. അംബാനിയുടെ ആസ്തി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളുടെ ജിഡിപിയേക്കാൾ അധികമാണ്. റിലയൻസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച 68ആം പിറന്നാൾ ആഘോഷിച്ചിരുന്നു. റിലയൻസിന്റെ ഡിജിറ്റൽ സേവന ബിസിനസായ ജിയോയുടെ ഉപഭോക്തൃ ഏറ്റെടുക്കലിലൂടെ മുകേഷ് അംബാനി ആഗോള റെക്കോർഡുകൾ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും വിപുലമായ 4G ബ്രോഡ്‌ബാൻഡ് വയർലെസ്…
പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. പ്രായമില്ലായ്മയാണ് തന്റെ പൊക്കം എന്ന് തിരുത്തിപ്പറയും ആദിത്യൻ രാജേഷ് എന്ന ‘കുട്ടിടെക്കി’. പക്വതയെത്തിയ പ്രവർത്തനങ്ങൾക്ക് നേരത്തെ പറഞ്ഞ ടെക്കിയിലെ ആ കുട്ടിത്തം തടസ്സമേ അല്ലെന്ന് തെളിയിച്ച് വാർത്തകളിൽ നിറയുകയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായ ആദിത്യൻ രാജേഷ്. സമപ്രായക്കാരായ മിക്ക കുട്ടികളും വീഡിയോ ഗെയിമുകളിലും കാർട്ടൂണുകളിലും മുഴുകുമ്പോൾ പതിമൂന്നുകാരനായ ആദിത്യൻ രാജേഷ് തിരഞ്ഞെടുത്തത് നൂതനാശയങ്ങളും അഭിലാഷങ്ങളും നിറഞ്ഞ വ്യത്യസ്ത പാത. തിരുവല്ലയിൽ ജനിച്ച് ദുബായിൽ ജീവിക്കുന്ന ആദിത്യൻ സ്വന്തമായി ഐടി സ്ഥാപനമുള്ള ‘വലിയ ആളാണ്’. സാങ്കേതിക വിദഗ്ദ്ധനായ ആദിത്യന്റെ യൂട്യൂബ് ചാനലും വേറെ ലെവലാണ്. അഞ്ചാം വയസ്സ് മുതൽത്തന്നെ ആദിത്യന് കമ്പ്യൂട്ടറുകളിൽ കമ്പം കയറി. കുട്ടിക്കാലത്ത് അടുത്ത സുഹൃത്തുക്കൾ ഇല്ലാതിരുന്നതിനാൽ, ആദിത്യൻ സാങ്കേതികവിദ്യയെ ഉറ്റ ചങ്ങാതിയാക്കി. തനിക്ക് സുഹൃത്തുക്കളില്ലായിരുന്നു, അതിനാൽ ഗെയിമുകൾ ‘പഠിക്കുകയും’ യൂട്യൂബിൽ സ്പെല്ലിംഗ് ബീസിൽ പങ്കെടുക്കുകയും ചെയ്തതായി അടുത്തിടെ ഒരു അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞത് അതുകൊണ്ടാണ്.…
സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഏപ്രിൽ 30ന് വിരമിക്കാൻ ഇരിക്കെയാണ് 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം. ഉദ്യോഗസ്ഥവൃന്ദത്തിനുള്ളിൽ പ്രക്ഷുബ്ധത നിലനിൽക്കവെയാണ് അദ്ദേഹത്തിന്റെ നിയമനമെന്നതും ശ്രദ്ധേയമാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ജയതിലകിനെതിരെയും പരാമർശമുണ്ട്. എസ്‌സി/എസ്ടി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെ പ്രശാന്ത് ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നും ചുമതലകൾ അവഗണിച്ചുവെന്നുമുള്ള ആരോപണത്തിന്റെ പേരിലാണ് വിവാദം ആരംഭിച്ചത്. തുടർന്ന് തന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത കീഴുദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ജയതിലകിന്റെ പ്രവർത്തനം എന്ന് പ്രശാന്ത് പരസ്യ പ്രതികരണവുമായെത്തി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രതികരണത്തിൽ ജയതിലകിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ച പ്രശാന്ത് പിന്നീട് അവ നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണത്തിനിടെ ജയതിലക് പ്രശാന്തിന്റെ പേര് വെളിപ്പെടുത്തിയതോടെയും പരസ്യപ്രതികരണത്തിന്റെയും പേരിൽ പ്രശാന്തിനെ…