Author: News Desk
2022 ഡിസംബർ 9 വരെ രാജ്യത്ത് 4.43 ലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020നും 21നുമിടയ്ക്ക് രാജ്യത്ത് വിറ്റഴിച്ചത് 48,179 ഇലക്ട്രിക്ക് വാഹനങ്ങളാണ്.അതേസമയം, 2021-22 സാമ്പത്തിക വർഷം മാത്രം വിറ്റഴിച്ച ഇവികൾ 2.38 ലക്ഷമാണ്. രാജ്യത്തെ ഇവി വിൽപ്പന റെക്കോർഡ് കുതിപ്പിലേക്കെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ ഉത്സവസീസണിൽ ഒരു ലക്ഷത്തിൽ ക്കൂടുതൽ ഇവി യൂണിറ്റുകൾ വിറ്റഴിച്ചു. 90 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് ആണ് രാജ്യത്തിന്റെ ഇവി ഫോർ വീലർ സെഗ്മെന്റിനെ നയിക്കുന്നത്. കണക്കുകൾ പ്രകാരം, 36,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് 2022ൽ വിറ്റഴിച്ചത്. ലോഞ്ച് ചെയ്ത് ആദ്യ ആറ് ആഴ്ചകൾ പിന്നിടുമ്പോൾ, 20,000ത്തോളം ബുക്കിംഗുകൾ ടാറ്റയുടെ ടിയോഗോ ഇവി പൂർത്തിയാക്കി. അതേസമയം, ഇവി വിൽപ്പനയുടെ കാര്യത്തിൽ ഒല ഇലക്ട്രിക്കും ടാറ്റ മോട്ടോഴ്സുമായി കടുത്ത മത്സരത്തിലാണ്. 2022 ഏപ്രിലിനും നവംബറിനുമിടയിൽ രാജ്യത്ത് 90,000 ഇവികളുടെ വിൽപ്പന പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റയുടെ വിപണന വർധന ഇന്ത്യയിലെ പ്രധാന…
രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗം വിളിച്ചു. ബിഎഫ്.7 വകഭേദത്തിന്റെ നാല് കേസുകൾ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടും ഒമൈക്രോൺ സബ് വേരിയന്റ് അണുബാധകൾ വർദ്ധിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രക്കാർക്കായി റാൻഡം കോവിഡ് പരിശോധന ഇന്ത്യ പുനരാരംഭിച്ചിരുന്നു. ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കായി റാൻഡം സാമ്പിൾ പരിശോധന നടത്തുന്നുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത്, കേന്ദ്ര പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. “കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കേന്ദ്രം തയ്യാറാണ്,” കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് കോവിഡ് -19 ന്റെ മുൻകരുതൽ ഡോസ് എടുത്തിട്ടുള്ളത്. “തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കണം. രോഗങ്ങളുള്ളവരും പ്രായമായവരും ഇത് പ്രത്യേകിച്ചും പാലിക്കണം,” നിതി ആയോഗ് അംഗം…
20 മിനിട്ട് ദൈർഘ്യമുള്ള നടത്തം അല്ലെങ്കിൽ സൈക്കിൾ യാത്രയിലൂടെ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുന്ന ഒരു നഗരം! കേൾക്കുമ്പോൾ ഒരു ഉട്ടോപ്യൻ ചിന്തയെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. 20 മിനിറ്റ് സിറ്റി പോളിസിയിലൂടെ ഇങ്ങനെയൊരു നഗരം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് ദുബായ്. കാൽനടയായോ സൈക്കിളിലോ 20 മിനിറ്റ് സമയപരിധിക്കുള്ളിൽ താമസക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്ന, 20 മിനിറ്റ് ദൈർഘ്യമുള്ള നഗരം വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാനിലാണ് ഇപ്പോൾ ദുബായ്. ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ സംയോജിത സേവന കേന്ദ്രങ്ങൾ വികസിപ്പിക്കുകയും, ഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം 20 മിനിട്ട് സിറ്റിയെ നാല് മേഖലകളായി തിരിച്ചിരിക്കുന്നു; അയൽപക്ക കേന്ദ്രം (The Neighbourhood Centre) സംയോജിത സേവന കേന്ദ്രങ്ങളിൽ ആദ്യത്തേത് അയൽപക്ക കേന്ദ്രമാണ്. ഭൂരിഭാഗം താമസക്കാർക്കും അഞ്ച് മിനിറ്റിനുള്ളിൽ കാൽനടയായി സഞ്ചരിച്ച് പ്രധാന ആവശ്യങ്ങൾ ആക്സസ്…
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കൂടുതൽ മികച്ചതാക്കാനും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും നിരവധി സ്കീമുകളും പ്രോത്സാഹനങ്ങളുമാണ് തമിഴ്നാട് സർക്കാർ നൽകുന്നത്. തമിഴ്നാട്ടിൽ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നേടാൻ ലക്ഷ്യമിട്ടുളള പ്രോഗ്രാമാണ് TANSEED. ഏർളി സ്റ്റേജ് സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം വരെ നൽകുന്നതാണ് സ്കീം. 100 കോടിയുടെ എമെർജിംഗ് സെക്ടർ സീഡ് ഫണ്ട് , SC/ST വിഭാഗത്തിൽ നിന്നുളള സംരംഭകർക്ക് മാത്രമായുളള 30 കോടിയുടെ ഫണ്ട്, ഇതിനെല്ലാം പുറമേ ഹൈ നെറ്റ് വർത്ത് വ്യക്തികൾക്കായുളള പ്ലാറ്റ്ഫോം TAMIL ANGELS, വെഞ്ച്വർ ക്യാപിറ്റൽ കമ്പനികൾക്കായുളള അഗ്രിഗേറ്റർ പ്ലാറ്റ്ഫോം TANFUND എന്നിവ ഇൻവെസ്റ്റ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ്. ഇൻകുബേഷൻ, ആക്സിലറേഷൻ ഇവയിലും നിരവധി പ്രോഗ്രാമുകളുണ്ട്. മാർക്കറ്റ് കണക്ട് പ്രോഗ്രാമുകളിൽ S2G, അതായത് സ്റ്റാർട്ടപ്പുകളെയും ഗവൺമെന്റിനെയും ബന്ധിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകൾക്ക് സേവനങ്ങളും സൊല്യൂഷനുകളും നൽകാം. 50 ലക്ഷം വരെയുളള പ്രവർത്തനങ്ങൾക്ക് ടെൻഡർ പ്രോസസ് ഉണ്ടായിരിക്കില്ല. വിദേശരാജ്യങ്ങളുമായി കണക്ട് ചെയ്യുന്നതിനും TANSIM സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് ബ്രാൻഡിംഗിനും പ്രോഡക്ട് ലോഞ്ചിനും ലോഞ്ച് പാഡ്, വിപണി…
നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ബജറ്റ് പ്ലാനിംഗ് ഇല്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സാമ്പത്തിക വർഷത്തിലെ (FY23) നികുതി വരുമാനം അധിക ചിലവുകൾ നടത്താൻ പര്യാപ്തമാകുമെന്ന് ധനമന്ത്രി പറഞ്ഞു. 3.26 ട്രില്യൺ രൂപ അധികചിലവ് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി മന്ത്രാലയം പാർലമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. ആഗോള സാഹചര്യങ്ങളെ നേരിടാൻ കേന്ദ്രം വേണ്ടത്ര സജ്ജമല്ലെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങളെ നിരാകരിച്ച ധനമന്ത്രി, അവശ്യവസ്തുക്കളുടെ വിലയെ ഉക്രെയ്‌ൻ യുദ്ധം സ്വാധീനിക്കുന്നതിനും മുമ്പാണ് ബജറ്റ് ചെലവ് സംബന്ധിച്ച അനുമാനങ്ങൾ നടത്തിയതെന്നും പറഞ്ഞു. ചിലവ് നടത്താൻ പണമുണ്ടെന്ന് ധനമന്ത്രി: രാജ്യത്തിന്റെ നികുതി വരുമാനം അധിക ചെലവുകൾക്കായി പര്യാപ്തമാണ്. വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) മൊത്ത നികുതി വരുമാനം വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം ഉയർന്നു. ഇത് 2023 ലെ ബജറ്റ് വളർച്ചാ അനുമാനമായ 9.6 ശതമാനത്തേക്കാൾ ഗണ്യമായി ഉയർന്നതാണ്, രാജ്യസഭയിൽ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡ് ചർച്ചയ്ക്ക് മറുപടി പറയവേ, ധനമന്ത്രി പറഞ്ഞു. Supplementary Demands…
വിഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കൈപിടിക്കുകയാണ് കൊച്ചിയിലെ ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ. ജോലി സ്ഥലങ്ങളിലും, ബിസിനസ്സിലും, സമൂഹത്തിലും വിഭിന്നശേഷിയിൽ കഴിവു തെളിയിച്ച പൗരന്മാരെ ഉൾപ്പെടുത്താൻ പ്രവർത്തിക്കുകയാണ് ഇൻക്ലൂസിസ്. ഈ അവബോധം പ്രചരിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വിഭിന്നശേഷിയുള്ളവരെ ആദരിക്കുന്നതിനുമായി ‘Inclusys -Inclusion matters with togetherness’ എന്ന ബോധവൽക്കരണ കാമ്പയിൻ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. വൈദഗ്ധ്യം, സംരംഭകത്വം, ഡിജിറ്റൽ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയിൽ ഭിന്നശേഷിയുള്ളവരെ നൈപുണിയുള്ളവരാക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ മുൻകൈയെടുക്കുകയാണ്. സർക്കാർ, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ, പൊതു സ്ഥാപനങ്ങൾ, സാമൂഹിക സംരംഭകർ, ഇൻകുബേറ്ററുകൾ തുടങ്ങിയവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഇക്കോസിസ്റ്റം വിഭിന്നശേഷിയുളളവർക്കായി രൂപപ്പെടുത്തു കയാണ് പ്രധാന ആശയം. ഇത് ഭിന്നശേഷിക്കാർക്ക് സുസ്ഥിരമായ ഉപജീവനമാർഗവും, സാമ്പത്തിക സമത്വവും നൽകും. ഇതുവരെ, 75ഓളംം ഭിന്നശേഷിക്കാരെയാണ് ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നൈപുണിയുള്ളവരാക്കി മാറ്റിയത്. ഐസിടി അക്കാദമി ഓഫ് കേരള, ജിടെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള നോളജ്…
ഏറ്റെടുക്കലുകളും തന്ത്രപരമായ നിക്ഷേപങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ജർമൻ റീട്ടെയിലറായ മെട്രോ എജിയുടെ (METRO AG) ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുകയാണ്. 2,850 കോടി രൂപയ്ക്കാണ് മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയെ അംബാനിയുടെ റിലയൻസ് ഏറ്റെടുക്കുന്നത്. മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയുടെ 100 ശതമാനം ഓഹരികളാണ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുന്നത്. റിലയൻസ് റീട്ടെയിലിന് (Reliance Retail) B2B സെഗ്‌മെന്റിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ഈ ഏറ്റെടുക്കലിലൂടെ റിലയൻസ് റീട്ടെയ്‌ലിന് രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമുള്ള ലൊക്കേഷനുകളിൽ സ്ഥിതി ചെയ്യുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ വിപുലമായ ശൃംഖലയിലേക്കും രജിസ്റ്റർ ചെയ്ത കിരാനകളുടെ ഒരു വലിയ അടിത്തറയിലേക്കും മറ്റ് സ്ഥാപന ഉപഭോക്താക്കളിലേക്കും പ്രവേശനം ലഭിക്കുമെന്ന് റിലയൻസ് റീട്ടെയ്‌ൽ പ്രസ്താവനയിൽ പറഞ്ഞു. 2023 മാർച്ചോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പൂർത്തിയാകുന്നതോടെ, ഫ്രഞ്ച് കാരിഫോറിന് (French Carrefour) ശേഷം ഇന്ത്യയിലെ B2B ബിസിനസിൽ നിന്ന്…
ഇൻസ്റ്റാഗ്രാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പോസ്റ്റെന്ന റെക്കോർഡ് അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ പോസ്റ്റിന്. ലോകകപ്പ് വിജയം ആഘോഷിക്കുന്ന മെസ്സിയുടെ ഇൻസ്റ്റാഗ്രാം ചിത്രമാണ് റെക്കോർഡ് സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ 63 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലയണൽ മെസ്സിയുടെപോസ്റ്റിന് ലഭിച്ചത്. ചാമ്പ്യൻസ് ഓഫ് ദി വേൾഡ്! ഹൃദയസ്പർശിയായ ഒരു കുറിപ്പിനൊപ്പം മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. ഏകദേശം 55.9 ദശലക്ഷം ലൈക്കുകൾ നേടിയ വേൾഡ് റെക്കോർഡ് എഗ്ഗാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച മുൻ ഇൻസ്റ്റാഗ്രം പോസ്റ്റ്. worldrecordegg എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത മുട്ടയുടെ പ്ലെയിൻ ഫോട്ടോയ്ക്കായിരുന്നു ഈ റെക്കോർഡ്. പരസ്യ എക്സിക്യൂട്ടീവ് ക്രിസ് ഗോഡ്ഫ്രെ 2019 ജനുവരിയിലായിരുന്നു ഈ മുട്ടയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. View this post on Instagram A post shared by Egg Gang 🌎 (@world_record_egg) View this post on Instagram A post shared by Leo Messi (@leomessi) കളിക്കളത്തിന് പുറത്തും മെസി റെക്കോർഡ് ! കളിക്കളത്തിലെ റെക്കോർഡുകൾക്ക് പുറമെ കളിക്കളത്തിന് പുറത്ത് മെസി സ്വന്തമാക്കുന്ന വമ്പൻ റെക്കോർഡാണിത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ…
ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഗതാഗതത്തിന്റെ സമസ്ത മേഖലകളിലും കൊണ്ടുവരുന്നതിനാണ് കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകളും ഹൈഡ്രജനിൽ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി. 2023ൽ വന്ദേ ഭാരത് ഹൈഡ്രജൻ ട്രെയിനും ദീർഘദൂര യാത്രയ്‌ക്കായി വന്ദേ ഭാരത്-3 സ്ലീപ്പർ ട്രെയിനും റെയിൽവേ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഹൈഡ്രജൻ ട്രെയിനുകൾ മാത്രമല്ല, 1950കളിലും 60കളിലും രൂപകല്പന ചെയ്ത ട്രെയിനുകൾക്ക് പകരമായി വന്ദേ മെട്രോ ട്രെയിൻ നിർമിക്കുന്നുണ്ടെന്നും റെയിൽവേ മന്ത്രി പറഞ്ഞു. 2023 ഡിസംബറിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുക. ഈ ട്രെയിനുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. വന്ദേ ഭാരത്-3 ട്രെയിനുകളുടെ രൂപകൽപ്പന നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു, അതിൽ സ്ലീപ്പർ ക്ലാസും ഉണ്ടായിരിക്കും. ദീർഘദൂര യാത്രകൾക്കും ഈ ട്രെയിനുകൾ ഉപയോഗിക്കും. എന്താണ് ഹൈഡ്രജൻ ട്രെയിൻ? ഹൈഡ്രജനിൽ പ്രവർത്തിപ്പിക്കുന്ന എല്ലാ ട്രെയിനുകളും, വലുതോ ചെറുതോ ആകട്ടെ, ഇന്ധനം ട്രാക്ഷൻ മോട്ടോറുകൾക്കോ സഹായക സംവിധാനങ്ങൾക്കോ അല്ലെങ്കിൽ രണ്ടിനും ഉപയോഗിച്ചാലും ‘ഹൈഡ്രെയിൽ’ എന്ന്…
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പ് ക്രമേണ അതിന്റെ സാന്നിധ്യം വർധിപ്പിച്ചു വരികയാണ്. എയർപോർട്ട് സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ അദാനി ഗ്രൂപ്പ് ഒരു കൺസ്യൂമർ ആപ്പ് അവതരിപ്പിച്ചു. Adani One കമ്പനിയുടെ ഡിജിറ്റൽ യാത്രയിലെ പുതിയൊരു ചുവട് വയ്പ്പാണ്. അദാനി സൂപ്പർ ആപ്പ് ആസൂത്രണം ചെയ്യുന്നുവെന്ന വാർത്തകൾക്കിടയിലാണ് അദാനി വൺ ആപ്പിന്റെ വരവ്. തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകളും ഫീഡ്‌ബാക്കും ശേഖരിക്കുകയാണ് അദാനി വൺ ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പിലെ കൺസ്യൂമർ ബിസിനസ്സ് സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റൽ ഓഫീസറുമായ നിതിൻ സേഥി പറഞ്ഞു. ഇത് “ഒരു സംയോജിത യാത്രാ പ്ലാറ്റ്ഫോം” ആണ്. അദാനി വൺ, എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും സഹായിക്കും. എയർപോർട്ടുകളിൽ ലോഞ്ചുകൾ ആക്സസ് ചെയ്യാനും ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾ വാങ്ങാനും ക്യാബുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ…