Author: News Desk
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനിയെപ്പറ്റി എന്തൊക്കെ അറിയാം. ബിസിനസ് മാഗ്നെറ്റ് , നർത്തകി, മനുഷ്യ സ്‌നേഹി, വിദ്യാഭ്യാസ രംഗത്തെ മികച്ച പിന്തുണക്കാരി, കായിക രംഗത്തെ പ്രൊമോട്ടർ, ഏറ്റവുമൊടുവിൽ ഇന്ത്യൻ മാധ്യമ വിനോദ രംഗത്തെ ഏറ്റവും ശക്തയായ വനിതയും. അങ്ങനെ നിരവധിയാണ് ഇന്ത്യ കണ്ട നല്ലൊരു കുടുംബസ്ഥ എന്നതിലുപരിയായി നിതയുടെ വിശേഷണങ്ങൾ. മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് . ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനി ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് . ഇപ്പോഴിതാ രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയുടെ നിയന്ത്രണമേറ്റെടുത്ത് അവർ തിരിച്ചെത്തിയിരിക്കുന്നു. തൻ്റെ പുതിയ പദവിയോടെ, 25 ബില്യൺ ഡോളറിലധികം മൂല്യമുള്ളതും അതിവേഗം വളരുന്നതുമായ ഇന്ത്യൻ മാധ്യമ, വിനോദ മേഖലയിലെ…
ഇന്ത്യയുടെ ബഹിഷ്കരണം തുടരുന്നത് മാലെ ദ്വീപിൻറെ ടൂറിസം രംഗത്ത് ഉണ്ടാക്കിയ കനത്ത തിരിച്ചടി . മാലെദ്വീപ് ടൂറിസം ഇന്ത്യ ബഹിഷ്കരിച്ചതോടെ മാലെ ദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംഭവിച്ചത് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവ്. ഇതോടെ ദ്വീപിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടി എന്നാണ് കണക്കുകൾ.ജനുവരി ആദ്യം ലക്ഷദ്വീപിലെ സന്ദർശനത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലെ മന്ത്രിമാർ അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ – മാലെ ടൂറിസം ബന്ധം വഷളായത്. മന്ത്രിമാരെ മാലെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നും സ്ഥിരമായി മാലെ ദ്വീപുകളിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ പിനീട് പിന്മാറുകയായിരുന്നു. ഇതാണ് മാലെ ടൂറിസത്തിനു തിരിച്ചടിയായത്. 2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ മാലെ ദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണം 27,224 ആയി കുറഞ്ഞു. 33 ശതമാനമാണ് ഇടിവ് . ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യാക്കാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ടൂറിസം…
ഏത് മേഖലയെയും അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ ആധുനിക സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ബഡ്മോർ ആഗ്രോ ഇൻഡസ്ട്രീസ് (BudMore Agro Industries). ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്വാകൾച്ചർ മേഖലയിൽ വിജയം കൈവരിച്ച സ്റ്റാർട്ടപ്പാണ് ബഡ്മോർ. ബഡ്മോറിന്റെ സിടിഒയും കോ-ഫൗണ്ടറും ഭൂരിപക്ഷം ഓഹരികളുടെയും ഉടമയാണ് ഡോ. കാർത്തിക പ്രസാദ്. ബഡ്മോറിന്റെ പ്രവർത്തനങ്ങൾ ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിക്കുന്നതിൽ ഡോ. കാർത്തികയുടെ പങ്ക് ചെറുതല്ല. മെറ്റീരിയൽ സയൻസ് മേഖലയിൽ പ്രവർത്തന പരിചയമുള്ള ഡോ. കാർത്തിക അക്വാകൾച്ചറിലേക്ക് വരുന്നത് യാഥൃശ്ചികമായാണ്.ബഡ്മോറിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനൊപ്പം ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുമുണ്ട് ഡോ. കാർത്തിക. 2018ലാണ് ബഡ്മോർ ആഗ്രോ ഇൻഡസ്ട്രീസിന് തുടക്കമിടുന്നത്. സുസ്ഥിര അക്വാകൾച്ചർ മേഖലയിൽ ഉത്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്മോർ ആരംഭിക്കുന്നത്. സ്മാർട്ടായ ഫാമിങ്ങ് സൊല്യൂഷൻ അതാണ് ബഡ്മോറിന്റെ മുഖമുദ്ര. IoT (ഓട്ടോമേഷൻ ഹാർഡ്‌വെയർ)യിൽ രൂപകല്പന ചെയ്ത വിവിധ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആർഎഎസ്, അക്വപോണിക്സ്, ബയോ-ഫ്ലോക്, ഓപ്പൺ പോണ്ട് തുടങ്ങിയവയാണ്…
ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ടാൻസാനിയക്കാരനാണ് കിലി പോളി. കിലിയുടെ ഏറ്റവും പുതിയ വീഡിയോയും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. കലാഭവൻ മണിയുടെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന പാട്ടിന് ചുണ്ടനക്കി കൊണ്ടാണ് കിലി പോളി ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായത്. നാടൻ പാട്ടിന്റെ വീഡിയോയ്ക്ക് താഴെ നിരവധി മലയാളം കമന്റുകളാണ് വന്നിരിക്കുന്നത്. മലയാളം പാട്ടുകൾക്ക് ചുണ്ടനക്കി കൊണ്ടുള്ള റീലുകൾ കിലി ഇൻസ്റ്റാഗ്രാമിൽ ഇടാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും നിരവധി മലയാളികളാണ് കിലിയെ ഫോളോ ചെയ്യുന്നതും റീൽസ് ലൈക്ക് ചെയ്യുന്നതും. ലക്ഷ കണക്കിന് ലൈക്കുകളാണ് കിലിയുടെ ഓരോ വീഡിയോയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.പരമ്പരാഗത ടാർസാനിയൻ വസ്ത്രങ്ങൾ ധരിച്ച് മലയാളം പാട്ടുകളുടെ ഉച്ചാരണത്തിന് അനുസരിച്ച് ചുണ്ടനക്കുന്ന കിലിയുടെ വീഡിയോകൾക്ക് ഏറെയാണ് ആരാധകർ. ഇതിന് മുമ്പ് പൂമാനമേ, സ്വയം വര ചന്ദ്രികേ, മലയാളി പെണ്ണേ, തുടങ്ങി നിരവധി മലയാളം പാട്ടുകൾ കിലി പാടിയിട്ടുണ്ട്. ഷേർഷയിലെ കെ രാത്ത് ലാംബിയാം ലാംബിയാം എന്ന ഹിന്ദി ഗാനം പാടിയതോടെയാണ്…
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി -5 (Agni-5) ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി. അണ്വായുധ വാഹകശേഷിയുള്ള മിസൈലിന് അയ്യായിരം കിലോമീറ്റർ ആണ് ദൂരപരിധി. ഒഡീഷ തീരത്തെ ഡോ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായാണ് മിസൈൽ വിക്ഷേപിച്ചത്. ഏഴാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇത്. മൾട്ടിപ്പിൾ ഇൻഡിപെന്റിലി ടാർഗറ്റബിൾ റീ-എൻട്രി വെഹിക്കിൾ (MIRV) ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ച മിസൈൽ ആണിത്. അതായത് ഒരേ സമയത്ത് വ്യത്യസ്ത ലോക്കേഷനുകളിലേക്ക് മിസൈലിന് ഉന്നം പിടിക്കാൻ സാധിക്കും. മിഷൻ ദിവ്യാസ്ത്ര വിജയിച്ചതോടെ MIRV ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചു. 17 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള മിസൈലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒന്നര ടൺ ഭാരം വരെയുള്ള അണ്വായുധം വഹിക്കാനാകും. ഗതി നിയന്ത്രണത്തിന് കൃത്യതയുള്ള റിംഗ് ലേസർ ഗിറോ എന്ന സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.അണ്വായുധം അടക്കം ഒന്നിൽ കൂടുതൽ വാർഹെഡുകൾ വഹിക്കാൻ ശേഷിയുള്ള MIRV വികസിപ്പിക്കുന്നത്…
കേരളവും കടന്ന് വിജയക്കുതിപ്പ് നടത്തുകയാണ് മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ സിനിമ നേടിയ വിജയം മലയാള സിനിമയെ തന്നെ അമ്പരപ്പിക്കുന്നതാണ്. മഞ്ഞുമ്മൽ ബോയ്സ് കാരണം തിയേറ്ററിൽ മാത്രമല്ല ആൾതിരക്ക് ഉള്ളത്. ഇപ്പോൾ തമിഴ്നാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും മഞ്ഞുമ്മൽ ബോയ്സ് സ്ഥാനം പിടിച്ചിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട്, കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തുന്നവരുടെ തിരക്കാണ് ഇപ്പോൾ തമിഴ്നാട്ടിൽ. ഒരാഴ്ച കൊണ്ട് 40,000 പേരാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തിയതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഓഫ് സീസൺ ആയിട്ടും കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ കാണാൻ വലിയ ജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്.മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടതിന് ശേഷമാണ് ഗുണാ കേവ്സ് കാണാൻ എത്തിയതെന്നാണ് ഭൂരിഭാഗം സഞ്ചാരികളും പറയുന്നത്. ഫെബ്രുവരിയിൽ മാത്രം 1 ലക്ഷത്തോളം സഞ്ചാരികളാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ ഒഴുകിയെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്നാട് ടൂറിസത്തിന് തന്നെ പുത്തനുണർവ് നൽകുകയാണ് സിനിമ. അതേസമയം സിനിമ കണ്ട് ഗുണാ കേവ്സിനകം…
എല്ലാ ഇന്ത്യൻ നഗരങ്ങളിലെയും ഓഫീസുകൾ പൂട്ടി സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസ്. ബംഗളൂരു നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഹെഡ്കോർട്ടേഴ്സ് ഒഴിച്ചുള്ള എല്ലാ ഓഫീസുകളും ബൈജൂസ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. രാജ്യത്താകമാനമായി 300 ട്യൂഷൻ സെന്ററുകളാണ് ബൈജൂസിന് ഉള്ളത്. ഇവിടങ്ങളിലെ ജീവനക്കാരോടെല്ലാം വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്നവരോട് മാത്രമാണ് വർക്ക് ഫ്രം ഹോം ആവശ്യപ്പെടാത്തത്.റൈറ്റ്സ് ഇഷ്യു ഓഫറിങ്ങ് വഴി സമാഹരിച്ച ഫണ്ടിന്റെ സാധുതയുമായി ബന്ധപ്പെട്ട് നിക്ഷേപകരും ബൈജൂസും തമ്മിൽ തർക്കം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഷയം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസ് 75% ജീവനക്കാർക്കും ഫെബ്രുവരിയിലെ മുഴുവൻ ശമ്പളവും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ട്. നിലവിൽ 14,000 ജീവനക്കാരാണ് ഇന്ത്യയിൽ ബൈജൂസിന് വേണ്ടി പ്രവർത്തിക്കുന്നത്. ബൈജൂസിന്റെ ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് രാജ്യത്തെ ഓഫീസ് മുറികൾ ഒഴിയുന്നത് എന്നാണ് റിപ്പോർട്ട്. ആറുമാസമായി ഇതിന് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്. Byju’s…
കാർഷിക മേഖലയിൽ വനിതാ ശാക്തീകരണം ഉറപ്പാക്കി കൊണ്ട് നമോ ഡ്രോൺ ദീദികൾക്ക് 1000 ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിൽ നിന്നുള്ള വനിതകൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രോണുകൾ കൈമാറിയത്. സശക്ത് നാരീ വികസിത് ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങൾക്ക് ബാങ്ക് ലോണുകളും വിതരണം ചെയ്തു. ഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഡ്രോണുകൾ വിതരണം ചെയ്തത്. ചരിത്ര സംഭവമാണ് നടന്നതെന്നും വരും വർഷങ്ങളിൽ ഡ്രോൺ ടെക്നോളജി രാജ്യത്ത് കൂടുതൽ വ്യാപിക്കുമെന്നും നമോ ഡ്രോൺ ദീദീകൾക്ക് മികച്ച വരുമാനമുണ്ടാക്കാനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷം കൊണ്ട് സ്വയം സഹായ സംഘങ്ങൾ ഉണ്ടാക്കിയിരിക്കുന്ന നേട്ടം പഠനവിഷയമാക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പാൽ, പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനുള്ള മാധ്യമമായി ഡ്രോൺ ഉപയോഗിക്കും. മരുന്നുകളും മറ്റും ഡ്രോൺ വഴി വിതരണം ചെയ്യാൻ സാധിക്കും. വനിതകളെ ഡ്രോൺ പൈലറ്റുകളാകാൻ നമോ ഡ്രോൺ ദീദീ…
ഇന്ത്യൻ റെയിൽവേയുടെ പുതിയ 10 വന്ദേഭാരത് ട്രെയിനുകൾ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ ആകെ എണ്ണം 51 ആയി. 45 റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത്. നിലവിൽ 41 വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്നത്. കാസർഗോഡ്-തിരുവനന്തപുരം, ഡൽഹി-കത്ര, മുംബൈ-അഹമ്മദാബാദ്, ഡൽഹി-വാരണാസി, മൈസൂരു-ചെന്നൈ, വിശാഖപട്ടണം-സെക്കന്തരാബാദ് തുടങ്ങിയ റൂട്ടുകൾക്ക് 2 വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചു.ജാർഖണ്ഡിന് മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ ആണ് ലഭിക്കുക. പുതിയ വന്ദേ ഭാരത് ട്രെയിൻ റാഞ്ചി-വാരണാസി റൂട്ടിലായിരിക്കും സർവീസ് നടത്തുക. ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് ഡൽഹിയിലാണ്. 10 വന്ദേ ഭാരത് ട്രെയിനുകളാണ് ഡൽഹിയിൽ മാത്രം സർവീസ് നടത്തുന്നത്. അമ്പ് അൻഡൗറ, അമൃത്സർ, അയോധ്യ, ഭോപ്പാൽ, ഡെറാഡൂൺ, ഖജുരാഹോ തുടങ്ങിയ റൂട്ടുകളിലേക്കായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. മുംബൈയിൽ 6 വന്ദേ ഭാരത് ട്രെയിനുകളും ചെന്നൈയിൽ വന്ദേഭാരത്…
ഇന്ത്യൻ റെയിൽവേയുടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ആറുമാസത്തിനകം ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിൽ നിർമാണം പൂർത്തിയാക്കിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ കോച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു. ബംഗളൂരു ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലാണ് കോച്ച് നിർമിച്ചത്. ഒരുമാസം കൊണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന് സ്ലീപ്പർ ബെർത്തുകൾ ഉൾപ്പടെ കോച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ രാജധാനി ട്രെയിനുകളെക്കാൾ മെച്ചപ്പെട്ട സൗകര്യമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്. 2023ലാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ബിഇഎംഎല്ലിന് 16 കോച്ചുകൾ വീതമുള്ള പത്ത് വന്ദേഭാരത് സ്ലീപ്പർ തീവണ്ടികൾ നിർമിക്കാൻ കരാർ നൽകിയത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. 11 എസി 3 ടയർ കോച്ചുകളും, 4 എസി 2 ടയർ കോച്ചുകളും, 1 എസി ഫസ്റ്റ് കോച്ചുമാണ് ഓരോ…