Author: News Desk
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സച്ചിനൊപ്പം ഇരുന്ന് വടാപാവ് കഴിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ബെഞ്ചിൽ ഇരുന്ന് ഇരുവരും വടാപാവ് ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ആണ് ഗേറ്റ്സ് ഷെയർ ചെയ്തിരിക്കുന്നത്. സെർവിങ് സൂൺ എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോ വരാനിരിക്കുന്ന ഏതോ പരസ്യചിത്രത്തിന്റെ മുന്നോടിയായാണ് ഷെയർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വീഡിയോയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. ബിൽ മെലിൻഡ ഫൗണ്ടേഷന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച മുതൽ ബിൽ ഗേറ്റ്സ് ഇന്ത്യയിലുണ്ട്. നേരത്തെ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ചിരുന്നു. Bill Gates and Sachin Tendulkar share a vada pav snack in a viral video, teasing an upcoming collaboration…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ പഴയ വീട് മലയാള സിനിമയിലെ തന്നെ ചരിത്ര സ്മാരകം ആക്കാവുന്ന ഒന്നാണ്. വർഷങ്ങളോളം മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. ഇപ്പോൾ ടൂറിസ്റ്റുകൾക്കും ആരാധകർക്കും ഈ വീട്ടിൽ കഴിയാൻ അവസരം ഒരുക്കുകയാണ് വിക്കേഷൻ എക്സ്പീരിയൻസസ് (VKation Experiences) എന്ന ഹോസ്പിറ്റാലിറ്റി കമ്പനി. അടുത്തിടെ കമ്പനി വീട്ടിൽ നിരവധി അറ്റകുറ്റപ്പണികൾ നടത്തി വീടിന്റെ പേര് മമ്മൂട്ടി ഹൗസ് എന്നാക്കി റീബ്രാൻഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീട് ടൂറിസ്റ്റുകൾക്കായി തുറന്നു നൽകുന്നത്. ബോട്ടിക് സ്റ്റൈൽ ലക്ഷ്വറി സ്റ്റേ എന്ന നിലയ്ക്കാണ് വിക്കേഷൻ മമ്മൂട്ടി ഹൗസിനെ അവതരിപ്പിക്കുന്നത്. നാല് മുറികളിലായി എട്ടു പേർക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 75000 രൂപയാണ് ഒറ്റ ദിവസത്തെ ചാർജ് എന്നാണ് റിപ്പോർട്ട്. പ്രൈവറ്റ് തിയേറ്റർ, മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ സുവർണ നിമിഷങ്ങളുടെ ഗാലറി തുടങ്ങിയവയും മമ്മൂട്ടി ഹൗസിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://www.instagram.com/p/DHYJxv3TWvf/?utm_source=ig_embed&ig_rid=2d3890a5-fd78-4674-a6e7-63bdb3477820 Megastar Mammootty’s former Kochi residence is now…
കേരള കാർഷിക സർവകലാശാലയുടെ (KAU) കീഴിൽ ഉദ്പാദിപ്പിക്കുന്ന വൈൻ ബ്രാൻഡായ നിള (Nila) ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും.ബ്രാൻഡിന് കീഴിൽ ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകൾ കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് അംഗീകരിച്ചു. പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളായ നിള കശുമാങ്ങ വൈൻ, നിള പൈനാപ്പിൾ വൈൻ, നിള ബനാന വൈൻ എന്നിവയ്ക്കായുള്ള ലേബലുകളാണ് എക്സൈസ് അംഗീകരിച്ചത്. കശുമാങ വൈനിൽ ആൽക്കഹോൾ അളവ് 14.5 ശതമാനമാണ്. പാളയംകോടൻ പഴത്തിൽ നിന്നാണ് ബനാന വൈൻ നിർമിക്കുന്നത്. അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിളിൽ നിന്നാണ് പൈനാപ്പിൾ വൈനിന്റെ നിർമാണം. ബനാന, പൈനാപ്പിൾ വൈനുകളിൽ ആൽക്കഹോൾ സാന്നിദ്ധ്യം 12.5 ശതമാനമാണ്. നിയമപ്രകാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുകയുള്ളൂ. തുടക്കത്തിൽ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും. 750 മില്ലി വൈനിന്റെ വില 1,000 രൂപയിൽ താഴെയായിരിക്കും. Kerala Agricultural University’s (KAU) wine brand,…
റിലീസിന് മുമ്പുതന്നെ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന എമ്പുരാൻ. ആദ്യമണിക്കൂറിൽ ബുക്ക് മൈ ഷോയിൽ (BookMyShow) ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് ആണ് എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറിൽ 96000ത്തിലധികം ടിക്കറ്റുകളാണ് പ്രീ-സെയിൽ ആയത്. മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക. ഷാരൂഖ് ഖാൻ ചിത്രം ജവാനിന്റെ മണിക്കൂറിൽ 85000 ടിക്കറ്റുകൾ, വിജയ് ചിത്രം ലിയോയുടെ മണിക്കൂറിൽ 82000 ടിക്കറ്റുകൾ എന്നീ റെക്കോർഡുകൾ ആണ് എമ്പുരാൻ തകർത്തിരിക്കുന്നത്. മിക്ക തിയേറ്ററുകളും ഒരേ സമയം ബുക്കിംഗ് ആരംഭിച്ചതിനാലാണ് ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതും ഇങ്ങനെയൊരു റെക്കോർഡ് സാധ്യമായതും. റിലീസ് ദിവസമായ മാർച്ച് 27ലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. പൃത്ഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന എമ്പുരാൻ 2019ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ്. മലയാളത്തിനൊപ്പം തെലുങ്ക്,…
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറ് തികച്ചു. പുതുതായി ബോയിങ് 737-8 വിമാനം ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഇത്. ബെംഗളൂരു-ഹിൻഡൺ റൂട്ടിലെ വിമാനമാണ് കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്തത്. ഈ മാസം അവസാനത്തോടെ ദിവസം 500ലധികം ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി ഇന്ത്യയിലും മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ 54 പുതിയ കേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. 2022ൽ 26 ബോയിങ് 737 എൻജിഎസ്, 28 എ320 എയർക്രാഫ്റ്റ് എന്നിങ്ങനെയായിരുന്നു ടാറ്റ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുമ്പോഴുള്ള വിമാനങ്ങളുടെ എണ്ണം. ഇപ്പോൾ അത് ഇരട്ടിയാക്കി 100ഓളം വിമാനങ്ങളിൽ എത്തിക്കാൻ സാധിച്ചു. കർണാടകയുടെ പരമ്പരാഗത ചിത്രകലയായ ചിത്താര ആർട്ട് ഉൾപ്പെടുത്തിയാണ് പുതിയ വിമാനത്തിന്റെ ഡിസൈൻ. പുതിയ വിമാനത്തിന്റെ വരവ് എയർ കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. Air India Express marks…
കേരളത്തിലെ കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള നിയമ നിർമാണത്തിനുള്ള നീക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. കിഫ്‌ബിയെ വരുമാനമുണ്ടാക്കുന്ന സ്ഥാപനമാക്കി മാറ്റുമെന്ന് തന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആദ്യ സൂചനകൾനൽകുകയും ചെയ്തു. അതിന്റെ തുടക്കമായാണ് കിഫ്‌ബി (KIIFB) വഴി സംസ്ഥാനത്തു നിർമിച്ച സ്റ്റേറ്റ് റോഡുകളിൽ ചിലവാക്കിയ തുക തിരിച്ചു പിടിക്കാനുള്ള വഴികൾ സർക്കാർ ആലോചിക്കുന്നത്. കിഫ്‌ബി വഴി നിർമിച്ച മറ്റു പദ്ധതി ഇടങ്ങളിൽ നിന്നും എങ്ങനെ വരുമാനമുണ്ടാക്കാമെന്നും സാധ്യതാ പഠനം നടത്തുകയാണ് സർക്കാർ. ഇതിന്റെ ആദ്യ പടിയായി കിഫ്‌ബി റോഡുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും എഐ ക്യാമറ വഴി ഫാസ്റ്റ് ടാഗിൽ നിന്നും പണം ഈടാക്കുന്നത്തിനു അനുമതി നൽകുന്ന കരട് നിയമത്തിനു വേണ്ടിയുള്ള സാധ്യതാ പഠനം നടക്കുന്നത്. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. ഇപ്പോൾ നടക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കുന്നതിനും…
കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ നടപടിക്രമങ്ങൾ വൈകാൻ കാരണം സംസ്ഥാന വനം വകുപ്പാണെന്ന് കേന്ദ്രം. ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി വനഭൂമിയിലൂടെ റോഡ് നിർമിക്കാനുള്ള ദേശീയ പാതാ അതോറിറ്റിയുടെ നിർദേശം സംസ്ഥാന വനം വകുപ്പ് നിരാകരിച്ചതായി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആയിരനല്ലൂർ, ഇടമൺ എന്നീ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് വനം വകുപ്പ് ഇത്തരത്തിൽ നിരാകരിച്ചത്. ഈ പ്രദേശങ്ങളിലൂടെയുള്ള റോഡ് അലൈൻമെന്റ് പുനക്രമീകരിക്കേണ്ടതുണ്ട്. കടമ്പാട്ടുകോണം-ഇടമൺ ഭാഗത്തേത് അടക്കമുള്ള പരിഷ്കരിച്ച അലൈൻമെന്റ് സംസ്ഥാന വനം വകുപ്പിന് നൽകിയിട്ടുണ്ട്. ഇതിന് വനം വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ പ്രദേശങ്ങളിലൂടെയുള്ള ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ തുടരാനാകൂ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. The delay in the Kadambattukonam-Chengott Greenfield Highway project is due to the state’s forest department rejecting road construction in forest land, as…
മകന്റെ വിവാഹത്തോടനുബന്ധിച്ച് 10000 കോടി രൂപ സാമൂഹ്യ സേവനത്തിനായി മാറ്റിവെച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. കഴിഞ്ഞ ദിവസമായിരുന്നു ഗൗതം അദാനിയുടെ മകന്‍ ജീത്തും ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി കുടുംബം നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ സാമൂഹ്യ സേവനത്തിനായി 10000 കോടി രൂപ മാറ്റിവെച്ചിരിക്കുന്നത്. അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തിഗ്രാമത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ജീത്-ദിവ വിവാഹം. ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് അദാനി നീക്കിവെച്ച തുക ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കൽ കോളേജുകളും നിർമിക്കും. ഇത് കൂടാതെ ഉന്നതനിലവാരമുള്ള വിദ്യാലയങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും . ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും എല്ലാ ജനവിഭാഗങ്ങളിൽ പെടുന്നവർക്കും പ്രവേശനം നൽകുന്ന തരത്തിലാകും രൂപകൽപന. യുഎസ്സിൽനിന്നും ബിരുദം നേടിയ ജീത് അദാനി 2019ലാണ് അദാനി…
നീണ്ട 27 വർഷങ്ങൾക്കു ശേഷം ഭാരതീയ ജനതാ പാർട്ടി ഡൽഹിയിൽ അധികാരത്തിലേറുകയാണ്. 2013 മുതൽ ഡൽഹിയിൽ ഭരണം നടത്തിയ ആംആദ്മി പാർട്ടിയിൽ നിന്നും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ബിജെപി ഡൽഹി പിടിച്ചെടുത്തിരിക്കുന്നത്. ബിജെപ്പിക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെയ്ക്കുന്ന രീതിയിലുള്ള ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ വൻ തിരിച്ചടിയാണ് ആം ആദ്മി പാർട്ടിയും അരവിന്ദ് കേജ്രിവാളും നേരിട്ടത്. അരവിന്ദ് കേജ്രിവാളിനോടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തോടും ജനങ്ങൾക്കിടയിൽ വലിയ മടുപ്പുണ്ടാക്കി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. നിരവധി യു-ടേണുകളുടെ ആകെത്തുകയാണ് അരവിന്ദ് കേജ്രിവാളിന്റെ രാഷ്ട്രീയ ജീവിതം. ഇത്തരം യു-ടേണുകൾ അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചതിന്റെ അവസാനത്തെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. അണ്ണ ഹസാരേയുടെ വിഖ്യാതമായ അഴിമതി വിരുദ്ധ സമര വേളയിൽ അരവിന്ദ് കേജ്രിവാൾ പ്രഖ്യാപിച്ചത് താനൊരിക്കലും കക്ഷി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല എന്നായിരുന്നു. നാളുകൾക്കുള്ളിൽ ആ പ്രഖ്യാപനത്തിൽ നിന്നും യു-ടേൺ അടിച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും ആം ആദ്മി പാർട്ടിയുടെ പിറവിയും. അഴിമതി വിരുദ്ധ മുഖത്തിൽ…
ഫാസ്റ്റ്ടാഗ് ഉണ്ടായിട്ടും ടോൾ പ്ളാസകളിൽ നീണ്ട ക്യൂവോ അവഗണനയോ ഒരു വാഹന ഉടമ നേരിടുന്നുണ്ടോ? രാജ്യത്തെ ഫാസ്റ്റ്ടാഗ് ടോൾ ബൂത്തുകളിൽ നയാ പൈസ കൊടുക്കാതെ നിങ്ങൾക്ക് യാത്രചെയ്യാം. നിങ്ങൾ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. തിരക്കേറിയ ഒരു ടോൾ പ്ലാസ കടന്നുപോകുന്ന ഡ്രൈവർക്ക് നയാ പൈസ ടോൾ നൽകാതെ യാത്രചെയ്യാൻ അവകാശം ഉറപ്പു നൽകുന്നുണ്ട് നാഷണൽ ഹൈവേ അതോറിറ്റി ടോൾബൂത്തുകളുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ. ഫാസ്റ്റ്ടാഗ് ഉള്ള ബൂത്താണെങ്കിൽ പണമീടാക്കാൻ പത്തുസെക്കണ്ടിലധികം കാലതാമസം അരുത് , നൂറു മീറ്ററിലധികം ദൂരത്തേക്ക് ബൂത്തിൽ വാഹന നിര പാടില്ല എന്നിവയാണ് രണ്ടു ഉറപ്പുകൾ. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങൾ ടോൾ പ്ലാസകളിലെ പ്രത്യേക ഫാസ്ടാഗ് പാതയിലൂടെ 10 സെക്കൻഡിനുള്ളിൽ കടന്നുപോകണം. ക്യൂവിന് 100 മീറ്ററിൽ കൂടുതൽ നീളമുണ്ടെങ്കിൽ ക്യൂവിലെ വാഹനങ്ങളെ ടോൾ കൊടുക്കാതെ കടന്നുപോകാൻ അനുവദിക്കണം.50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ അനുമതി നൽകാനുള്ള കരട് നിയമം…