Author: News Desk
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL-ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. കംപ്രസ്ഡ് ബയോഗ്യാസ് നിർമാണത്തിൽ മുൻപരിചയമുള്ള 3 കമ്പനികളെ ഇതിനായി BPCL ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രോജക്ടിന്റെ സാങ്കേതിക കൺസൾട്ടന്റുമാരായി ഫാക്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനെ (FEDO) ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ FEDO പങ്കാളിത്തം വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി കുറച്ച് കാലത്തേക്ക് പ്ലാന്റ് നടത്തികൊണ്ട് പോകുകയും പരിപാലിക്കുകയും ചെയ്യണം.പദ്ധതി യാഥാർഥ്യമായാൽ 150 ടൺ മുൻസിപ്പൽ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖരമാലിന്യം സംസ്കരിച്ച് ഉണ്ടാക്കുന്ന ബയോഗ്യാസ് വിതരണം ചെയ്യാനുള്ള സംവിധാനവും നിർമിക്കേണ്ടതുണ്ട്. കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം ക്യാംപസിലാണ് ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കൊച്ചി കോർപ്പറേഷൻ മുമ്പ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തായിരിക്കും ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കോർപ്പറേഷൻ സ്ഥാപിച്ച വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സാങ്കേതിക തകരാർ നേരിട്ടതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതേ സ്ഥലത്തായിരിക്കും BPCL ബയോഗ്യാസ്…
ചൂടു കനത്തതോടെ കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആറ് ജില്ലകൾക്കാണ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്മെന്റ് യെല്ലോ അലേർട്ട് പുറപ്പിടുവിച്ചത്. താപനില കൂടിയതിനാൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 °C എത്തും. കോഴിക്കോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2-4°C വരെ കൂടും. സാധാരണ മാർച്ച്-ജൂൺ മാസങ്ങളിൽ കേരളത്തിൽ ചൂട് കൂടാറുണ്ടെങ്കിലും ഫെബ്രുവരിയിൽ ഇത്രയും ഉയർന്ന താപനില പതിവില്ല. കഴിഞ്ഞ 30 വർഷത്തെ താപനില പരിശോധിച്ചാൽ ഇത്രയും ചൂടു കൂടിയ ഫെബ്രുവരി അധികമുണ്ടായിട്ടില്ല.ഫെബ്രുവരിയിൽ തന്നെ കേരളം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്നവർ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, വഴിയോര കച്ചവടക്കാർ, കൃഷിക്കാർ എന്നിവരും പുറത്ത് പോകുന്നവരും സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണം.…
ധരിക്കുന്നവർക്ക് മുന്നിൽ സമാന്തര ലോകം സൃഷ്ടിക്കുന്ന ആപ്പിളിന്റെ ഓഗ്മെന്റ് റിയാലിറ്റി ഉപകരണമായ ആപ്പിൾ വിഷൻ പ്രോയ്ക്ക് തിരിച്ചടി. മാർക്കറ്റിലെത്തി രണ്ടാഴ്ച തികയുമ്പോൾ വാങ്ങിയവർ ഭൂരിപക്ഷവും ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കുകയാണ്. ആപ്പിളിന്റെ കടുത്ത ആരാധകർ പോലും ആപ്പിൾ വിഷൻ പ്രോയുടെ നേർക്ക് കണ്ണടയ്ക്കുകയാണ്. എല്ലായിടത്ത് നിന്നും അനുകൂല പ്രതികരണം ലഭിച്ചിട്ടും വാങ്ങിയവർ ഭൂരിപക്ഷവും തിരിച്ച് ഏൽപ്പിക്കുകയാണ്. 3,500 ഡോളറാണ് ഈ ഫസ്റ്റ് ജനറേഷൻ ഹെഡ്സെറ്റിന്റെ വില. ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കാൻ പല കാരണങ്ങളാണ് ഉപഭോക്താക്കൾ പറയുന്നത്. തുടക്കത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ദിവസേനയുള്ള ഉപയോഗത്തിന് ഹെഡ്സെറ്റ് സൗകര്യപ്രദമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിന്റെ വിലയാണ് മറ്റു ചിലർക്ക് പ്രശ്നമായി പറഞ്ഞത്. എന്നാൽ ആപ്പിൾ വിഷൻ പ്രോയിൽ നിന്ന് ആളുകളെ അകറ്റിയ പ്രധാന പ്രശ്നം അതിന്റെ ഭാരമാണ്. ഭാരം മൂലം ദീർഘനേരം ആപ്പിൾ വിഷൻ പ്രോ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പലരും പരാതി പറഞ്ഞു. ഭാരം കൂടിയതും മറ്റും കാരണം അസ്വസ്ഥതയും തലവേദനയുമുണ്ടാകുന്നതായി…
കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ കൃഷിയെ രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള വിപണിയിലെത്തുന്ന കൊക്കോയുടെ 60% ഇവിടങ്ങളിൽ നിന്നാണ്.ആഗോള വിപണിയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ചോക്ലേറ്റിന് വില ഉയർത്താനുള്ള തീരുമാനത്തിലാണ് കമ്പനികൾ. 1 വർഷം കൊണ്ട് കൊക്കോയുടെ വില ഇരട്ടിയോളമാണ് കൂടിയത്. ജനുവരി മുതൽ ഇതുവരെ കൊക്കോയുടെ വിലയിൽ 40% വർധനവുണ്ടായി. 5,874 ഡോളറാണ് 1 മെട്രിക് ടണ്ണിന്റെ വില. നിലവിലെ സ്ഥിതി തുടർന്നാൽ വില ഇനിയും കൂടാനാണ് സാധ്യത. കേരളത്തിന് ലാഭമുണ്ടാകുമോ? പശ്ചിമാഫ്രിക്കയിലെ മോശം കാലാവസ്ഥയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ഇന്ത്യൻ വിപണിയെ തേടിയെത്തിയിരിക്കുകയാണ് കമ്പനികൾ. പല വൻകിട കമ്പനികളും സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട ചോക്ലേറ്റ് നിർമാതാക്കളാണ്. അതേസമയം ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് കേരളമാണ്. എന്നാൽ ആദായം കുറവായതിനാൽ പലരും…
തദ്ദേശ-ആഗോള വിപണിയിൽ കേരള ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലും ലോഗോയും പ്രകാശനം ചെയ്തു. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്ന വിധത്തിൽ ഉത്പന്നങ്ങളുടെ നിലവാരവും വിപണിയും ഉറപ്പു വരുത്തി കേരള ബ്രാൻഡ് സൃഷ്ടിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ ഉത്പന്നങ്ങളെ സമർത്ഥമായി ബ്രാൻഡ് ചെയ്യും. കേരള ബ്രാൻഡിന് കീഴിൽ ഗുണനിലവാരം ഉറപ്പു വരുത്തി സർട്ടിഫിക്കേഷൻ നൽകും. നന്മ എന്ന പ്രമേയത്തിലാണ് കേരള ബ്രാൻഡ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്. മെയ്ഡ് ഇൻ കേരള അടയാളത്തോടെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം, നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ആധികാരികത, നിർമാണ രീതി എന്നിവയെല്ലാം ഫീച്ചർ ചെയ്യും. കേരള ബ്രാൻഡിന് കീഴിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യവസായികൾക്ക് www.keralabrand.industry.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സംസ്ഥാനം നേരത്തെ തന്നെ ആഗോള തലത്തിൽ ബ്രാൻഡായി മാറിയെന്നും ഇനി കേരള ഉത്പന്നങ്ങളും ആ തലത്തിലേക്ക് വളരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ…
കേരളത്തിലെ ആദ്യത്തെ കാംപസ് ഇൻഡസ്ട്രിയൽ പാർക്കും സോഹോ ആർ ആൻഡ് ഡി സെന്ററും ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എൻജിനിയറിംഗ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീടിനടുത്ത് തന്നെ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന വർക്ക് നിയർ ഹോം സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലയിലും ടയർ2 സിറ്റികളിലും ഹൈ എൻഡ് ടെക്നിക്കൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം ആരംഭിച്ചത്. എഐ, റോബോട്ടിക്സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ സോഹോ കോർപറേഷൻ പരിശീലനം നൽകും. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ പാർക്കിൽ ഉണ്ടാകും. വ്യവസായ സംരംഭങ്ങളുമായി നവീന സാങ്കേതിക വിദ്യ സംയോജിപ്പിക്കാൻ ക്യാംപസുകളെ സജ്ജമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.വിദ്യാർഥികൾക്ക് തൊഴിൽനൈപുണ്യം ഉറപ്പാക്കുകയും തൊഴിൽദാതാക്കളായി മാറ്റുകയും ചെയ്യും. കോളജിലെ ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (LEAP) സെന്ററുകൾ കോ വർക്കിംഗ് സ്പേസാക്കി മാറ്റും. പഠിപ്പിക്കുക സോഹോ ഐടി കമ്പനിയായ…
വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആറുവർഷത്തിനിടെ എത്തുന്നത് 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്ന നിർമാണം 2028ൽ പൂർത്തീകരിക്കുകയാണ് ലക്‌ഷ്യം. കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ടം അദാനി പോർട്ട് കമ്പനി 2019 ഡിസംബറിൽ പൂർത്തീകരിക്കണമായിരുന്നു. ഓഖി കടൽ ക്ഷോഭം, കോവിഡ്, കരിങ്കൽ ലഭ്യതയിലെ പ്രതിസന്ധി എന്നിവ കാരണം അതിന് കഴിഞ്ഞില്ല. ഒന്നാം ഘട്ടത്തിന്റെ നിർമാണ കാലാവധി നീട്ടി നൽകണമെന്ന് AVPPL ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്പനി (വിസിൽ) തയ്യാറായില്ല. തുടർന്നാണ് ആർബിട്രേഷൻ നടപടികളിലേക്ക് പോയത്. പുതിയ കരാർ പ്രകാരം നിർമാണം പൂർത്തീകരിക്കാൻ ഡിസംബർ മൂന്നുവരെ സമയം അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പിന്തുണയുമായി മന്ത്രിസഭ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍…
സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക.ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടിഎഎസ്എൽ- TASL) ആണ് സ്വകാര്യ ചാര ഉപഗ്രഹം നിർമിച്ചത്. ഒരാഴ്ച കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഉപഗ്രഹം വിക്ഷേപണത്തിനായി തയ്യാറാക്കാൻ ഫ്ലോറിഡയിലേക്ക് അയച്ചു. ഏപ്രിലിൽ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. TASL പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ ഇന്ത്യയിലായിരിക്കും എന്നതാണ്. അതിനാൽ തന്നെ ചാര ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ നിരീക്ഷണത്തിനായുള്ള കൃത്യമായ കോർഡിനേറ്റും സമയവും വിദേശ രാജ്യങ്ങളുമായി സൈന്യത്തിന് പങ്കിടണമായിരുന്നു. പുതിയ സാറ്റ്ലൈറ്റ് ഉപയോഗിക്കുന്നതോടെ ഇത് ഒഴിവാക്കാൻ സാധിക്കും. ഓപ്പറേഷൻ മോഡിലുള്ള ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ സെന്ററിലാണ് ബെംഗളൂരുവിലാണ്. കൺട്രോൾ സെന്ററിൽ നിന്ന് ഉപഗ്രഹത്തിന്റെ ദിശ നിയന്ത്രിക്കാൻ സാധിക്കും. ഇൻഫ്രാസ്ട്രക്ചർ നിരീക്ഷിക്കാനും മറ്റും സാധിക്കും. 0.5 മീറ്റർ സ്പെഷ്യൽ റെസല്യൂഷനിലുള്ള ഇമേജറി ശേഷിയുണ്ട് TASL…
കേരളത്തിന്റെ സാങ്കേതിക വിദ്യയിൽ ലക്‌നൗവിലെ ക്ലീൻ ടെക്ക് സ്റ്റാർട്ടപ്പ് ദ്രവിച്ചു പോകുന്ന ഭക്ഷണപാത്രങ്ങൾ നിർമിക്കും. അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ലക്നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു. മണ്ണില്‍ പൂര്‍ണമായും ദ്രവിച്ചുപോകുന്ന ഈ പ്ലേറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് ബദല്‍ ആണ്. ചൂടുള്ളതോ തിളപ്പിച്ചതോ ആയ ഖര, ദ്രാവക ഭക്ഷണം ഇതില്‍ വിളമ്പാം. 3-10 പിഎച്ച് പരിധിയില്‍ ആസിഡുകളെയും ആല്‍ക്കലിയെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ആവശ്യത്തിന് ബലമുള്ള ഈ പ്ലേറ്റ് ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനുമാകും. 10 സെന്‍റീ മീറ്റര്‍ വ്യാസമുള്ള ഒരു പ്ലേറ്റിന്‍റെ നിര്‍മ്മാണച്ചെലവ് 1.5 മുതല്‍ 2 രൂപ വരെയാണ്. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയുള്ള വായു മലിനീകരണം കുറയ്ക്കുന്നതിലും ഇത് ഗുണംചെയ്യും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍…
ആഗോള സമ്മേളനങ്ങൾ നടത്താൻ അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റാനുളള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സംസ്ഥാനടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്‍. കേരളത്തെ സോഫ്റ്റ് പവർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.സോഫ്റ്റ് പവർ ക്ലബ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ വാർഷിക കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം നടപ്പാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസത്തിന് ആഗോളതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടാനായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അന്തമായ ഭൂപ്രകൃതി കണക്കാക്കുമ്പോൾ ആഗോള പരിപാടികൾക്ക് കേരളത്തെ ആതിഥേയരാക്കാനുള്ള സാധ്യതകൾ അനന്തമാണ്. ഹിൽ സ്റ്റേഷനുകൾ, ബീച്ച്, കായലുകൾ തുടങ്ങിയവ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് അനുയോജ്യമായി ഇടമായി കേരളത്തെ മാറ്റുന്നു. ടൂറിസമെന്ന ശക്തമായ സോഫ്റ്റ് പവർ ഘടകത്തെ സുസ്ഥിരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. കേരളം സോഫ്റ്റ് പവർ സാധ്യതകൾ പരമാവധി നടപ്പാക്കിയിട്ടുണ്ട്.ഇറ്റലി മുൻ ഉപ പ്രധാനമന്ത്രി ഫ്രാൻസിസ്കോ റൂട്ടെല്ലി സമ്മേളനത്തിന് നേതൃത്വം നൽകി. ജി20 ഷെർപ്പ അമിതാഭ് കാന്ത് സമ്മേളനത്തിൽ പങ്കെടുത്തു. പ്രശസ്തി, മത്സരശേഷി, സാമ്പത്തിക വളർച്ചാ…