Author: News Desk
തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. മന്ദിരം ഭക്തജനങ്ങൾക്കായി തുറക്കുന്നതോടെ സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാം മന്ദിറിന്റെ ഉദ്ഘാടനത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന 4 ദിവസങ്ങളിലായി മൂന്ന് ലക്ഷം പേരെങ്കിലും അയോധ്യയിൽ സന്ദർശകരായി എത്തുമെന്നാണ് കണക്കാക്കുന്നത്. സന്ദർശകരുടെ എണ്ണം വർധിക്കുന്നത് പല മേഖലകളിലും നിക്ഷേപമെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ നിക്ഷേപമെത്താൻ സാധ്യത. 2023ൽ തന്നെ ഉത്തർപ്രദേശ് ഗ്ലോബൽ നിക്ഷേപക സമ്മിറ്റിൽ 49,000 കോടി രൂപയുടെ നിക്ഷേപമാണ് അയോധ്യ ആകർഷിച്ചത്. വരും നാളുകളിലും അയോധ്യയ്ക്ക് നിക്ഷേപങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അയോധ്യയിൽ നിക്ഷേപം നടത്തിയ പ്രമുഖ കമ്പനികളെ പരിചയപ്പെടാം. ഹോട്ടൽ വ്യവസായത്തിൽ താജ് ജിവികെ ഹോട്ടലും ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും വിവാന്തയും അയോധ്യയിൽ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായി എക്സിപിരിമെന്റൽ ടൂറിസത്തിൽ പ്രവർത്തിക്കുന്ന പ്രാവെഗ് അയോധ്യയിൽ സ്ഥാപനം തുടങ്ങും.…
അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിർ പ്രാണ പ്രതിഷ്ഠയ്ക്ക് സുരക്ഷയൊരുക്കാൻ എഐ അടക്കമുള്ള ഹൈ-ടെക് സാങ്കേതിക സംവിധാനങ്ങളും. എഐയിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ, ലഗേജ് സ്കാൻ ചെയ്യാൻ എക്സ് റേ, അണ്ടർ വെഹിക്കിൾ സ്കാനിംഗ് സിസ്റ്റം (യുവിഎസ്എസ്) എന്നിവയാണ് സുരക്ഷ വർധിപ്പിക്കാൻ ടെലികമ്യുണിക്കേഷൻ ഡിപാർട്ട്മെന്റ് വിന്യസിച്ചിരിക്കുന്നത്. അയോധ്യയിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രധാന ആകർഷണം നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ആണ്.ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ ഫേമായ സ്റ്റാകു ടെക്നോളജീസ് (Staqu Technologies) ആണ് രാം മന്ദിരത്തിൽ ഓഡിയോ വീഡിയോ പ്ലാറ്റ് ഫോം ഒരുക്കുന്നത്. സ്റ്റാകുവിന്റെ ജർവിസ് സുരക്ഷാ സർവൈലൻസ് നടത്തും. മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുക. 10,000 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റിക്കഗ്നിഷൻ (ANPR) സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. സർക്കാരിൻെറ ഇ-വാഹൻ പരിവാഹനിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ അറിയാൻ സാധിക്കും.ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ മുതലായവ കണ്ടെത്താനാണ് യുവിഎസ്എസ് ടെക്നോളജി ഉപയോഗിക്കുന്നത്. അതിസുരക്ഷ…
അയോധ്യയിൽ തിങ്കളാഴ്ച നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വെള്ളിയാഴ്ചയാണ് ഇക്കാര്യം പിവിആർ ഇനോക്സ് അറിയിച്ചത്.ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്. 70 നഗരങ്ങളിലെ 160 തിയേറ്ററുകളിലാണ് ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് കമ്പനി കോ സിഇഒ ഗൗതം ദത്ത പറഞ്ഞു. രാവിലെ 11 മുതൽ 1 മണിവരെയാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് ചാർജ്. അമിതാഭ് ബച്ചൻ. മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനികാന്ത്, ധനുഷ്, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, അലിയ ബട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
അയോധ്യയിലെ രാം മന്ദറിന് സംരക്ഷണമൊരുക്കാൻ സ്റ്റാർട്ടപ്പ് കരുത്തും. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്റ്റാക്യൂ ടെക്നോളജീസ് (Staqu Technologies) ആണ് ഉദ്ഘാടന ദിവസവും മറ്റും സുരക്ഷയൊരുക്കുന്നത്. ഉത്തർപ്രദേശ് പൊലീസും സ്പെഷൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് സ്റ്റാക്യൂ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓഡിയോ വീഡിയോ അനലറ്റിക്കൽ സോഫ്റ്റ്‌വെയറായ ജാർവിസിനെയാണ് സ്റ്റാക്യൂ സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജാർവിസിനെ വിന്യസിപ്പിക്കാനാണ് തീരുമാനം. പ്രദേശത്ത് സംശയാസ്പദമായ എന്ത് നടന്നാലും ജാർവിസ് ഉടനെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകും. പരീക്ഷണഘട്ടത്തിൽ തന്നെ 99.7% സൂക്ഷ്മതയാണ് ജാർവിസ് പ്രകടിപ്പിച്ചത്. എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ച ജാർവിസ് രാം മന്ദിറിന്റെ ഉദ്ഘാടന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.യുപി പൊലീസിന്റെ പക്കലുള്ള 8 ലക്ഷത്തോളം കുറ്റവാളികളുടെ ഡാറ്റ ജാർവിസിന് കൈമാറിയിട്ടുണ്ട്. ഇതുമായി ഒത്തു നോക്കി നിമിഷങ്ങൾ കൊണ്ട് ആളുകളെ തിരിച്ചറിയാൻ ജാർവിസിന് സാധിക്കും. ജാർവിസിന്റെ മറ്റൊരു പ്രത്യേകതയാണ് റിവേർസ് ഫേഷ്യൽ റിക്കഗ്നിഷൻ. ഫോട്ടോയിൽ കാണിക്കുന്ന…
സിം കാർഡോ ഇൻറർനെറ്റ് കണക്ഷനോ ഇല്ലാതെ ഇനി മൊബൈലിൽ ടിവി ചാനലുകൾ കാണാം. അടുത്ത വർഷത്തോടെ ഇന്ത്യയിലേക്ക് ഡയറക്ട്-ടു-മൊബൈൽ (D2M) സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. ഔപചാരികമായ ഒരു ടൈംലൈൻ സജ്ജീകരിച്ചിട്ടില്ലെങ്കിലും സർക്കാർ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളോട് D2M സ്വീകരിക്കാൻ നിർബന്ധിക്കില്ലെന്നാണ് സൂചന. 19 നഗരങ്ങളില്‍ ഉടന്‍ പരീക്ഷണം നടത്തുമെന്നു ബ്രോഡ്‌കാസ്‌റ്റിങ് ഉച്ചകോടിയില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് D2M ഡിജിറ്റൽ ആക്‌സസ് എത്തിക്കുന്നതിൽ ടെലികോം, സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ്, ടെലികോം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഉപയോക്‌താക്കളുടെ സ്‌മാര്‍ട്ട് ഫോണുകളിലേക്ക് മള്‍ട്ടിമീഡിയ ഉള്ളടക്കം കൈമാറാന്‍ ഡി2എം സാങ്കേതികവിദ്യയ്‌ക്ക് കഴിയും. മൊബൈല്‍ കേന്ദ്രീകൃതവും തടസമില്ലാത്തതുമായ ഉള്ളടക്ക വിതരണം, ഹൈബ്രിഡ് പ്രക്ഷേപണം, ഇന്ററാക്‌ടീവ് സേവനങ്ങള്‍ എന്നിവ ഡി2എമ്മിലൂടെ യാഥാര്‍ഥ്യമാക്കാം. എഫ്.എം. റേഡിയോയ്‌ക്ക്…
ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ (Starlink) സ്പേസ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ സ്റ്റാർലിങ്കിന് സർക്കാർ അനുമതി ലഭിക്കുമെന്നാണ് വിവരം. ഡിപാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനോട് (ഡിപിഐഐടി) ഷെയർ ഹോൾഡിംഗ് പാറ്റേണിനെ കുറിച്ചുള്ള വിവരങ്ങൾ വിശദീകരിച്ചിരുന്ന. വിശദീകരണത്തിൽ തൃപ്തരായാൽ ഈ മാസം അവസാനം തന്നെ ഡിപിഐഐടി സ്റ്റാർലിങ്കിന് ബ്രോഡ് ബാൻഡ് സർവീസ് ആരംഭിക്കാൻ അനുമതി നൽകുമെന്നാണ് വിവരം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും ടെലികോം സെക്രട്ടറി നീരജ് മിത്തലിനും എന്നിവർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. അനുമതി ലഭിച്ച് കഴിഞ്ഞാൽ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ വിംഗ് സ്റ്റാർ ലിങ്കിനെ വിവരം അറിയിക്കും.2022 നവംബറിലാണ് സ്റ്റാർലിങ്ക് ഗ്ലോബൽ പേഴ്സണൽ കമ്യൂണിക്കേഷൻ ബൈ സാറ്റ്ലൈറ്റ് സർവീസ് ലൈസൻസിന് വേണ്ടി കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. അനുമതി ലഭിച്ചാൽ ഈ സേവനം നൽകുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയാകും സ്റ്റാർലിങ്ക്. റിലയൻസ് ജിയോ,…
ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22 ന് നടക്കുന്ന 7,000 പേർ പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 1,800 കോടി രൂപ ചിലവിൽ ഉയരുന്ന, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ, ക്ഷേത്ര പദ്ധതികളിൽ ഒന്നാണ് രാമക്ഷേത്രം. ഇതിനു തൊട്ടു പിന്നാലെയാണ് 1,000 കോടി രൂപ മതിപ്പുള്ള ഗുജറാത്തിലെ വിശ്വ ഉമിയ ധാം . അടുത്തിടെ നിർമിച്ച ഏറ്റവും ചെലവേറിയ പൊതു സ്മാരകങ്ങളിൽ 2,989 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് രാമക്ഷേത്രം. 836 കോടി രൂപ ചിലവിട്ട പുതിയ പാർലമെന്റ് മന്ദിരം മൂന്നാം സ്ഥാനത്താണ്. രാമക്ഷേത്ര നിർമ്മാണത്തിന് പുറമെ അയോധ്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ധാരാളം പണം ചിലവഴിക്കുന്നുണ്ട്. 30,570 കോടി രൂപ ബജറ്റിൽ അയോധ്യയുടെ സൗന്ദര്യവൽക്കരണ യജ്ഞത്തിൽ യുപി സർക്കാർ 187 പദ്ധതികൾ നടപ്പാക്കി വരുന്നതായി അയോധ്യ വികസന അതോറിറ്റി വെളിപ്പെടുത്തുന്നു. 7,582 കോടി രൂപ…
100 സിറ്റികളിൽ 6,650 പദ്ധതികൾ പൂർത്തിയാക്കി കേന്ദ്രസർക്കാരിൻെറ സ്മാർട്ട് സിറ്റി മിഷൻ. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി 6,855 സ്മാർട്ട് ക്ലാസ് റൂമുകളുടെയും 40 ഡിജിറ്റൽ ലൈബ്രറികളുടെയും നിർമാണം പൂർത്തിയായതായി കേന്ദ്ര ഭവന നിർമാണ നഗരകാര്യമന്ത്രാലയം അറിയിച്ചു. 100 സ്മാർട്ട് സിറ്റികളിൽ 50 ലക്ഷം സൗരോർജ, സോളാർ സ്ട്രീറ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത് പൂർത്തിയാക്കി. 600 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളും 76,000 സിസിടിവി ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ 89,000 കിലോമീറ്ററിൽ ഭൂഗർഭ ഇലക്ട്രിസിറ്റി കേബിളുകൾ സ്ഥാപിക്കുന്നതും പൂർത്തിയാക്കിയിട്ടുണ്ട്. 1.7 ലക്ഷം കോടി രൂപയുടെ 8,000 മൾട്ടി-സെക്ടറൽ പദ്ധതികളാണ് 100 നഗരങ്ങളിൽ നടപ്പാക്കുന്നത്. ജനുവരി 15 വരെ 1.32 ലക്ഷം കോടി രൂപ ചെലവഴിച്ച് 6,650 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ വർഷം ജൂണിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ഗതാഗത കുരുക്കും മറ്റും പരിഹരിക്കാൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം മാനേജ്മെന്റ് സംവിധാനമാണ് നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും നിരീക്ഷിക്കാനും സിസിടിവി സ്ഥാപിക്കുന്നത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
ശമ്പളമാണോ, പ്രൊഫഷണൽ വളർച്ചയാണോ അതോ മറ്റെന്തെങ്കിലുമാണോ ഉദ്യോഗാർഥികളെ ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകം. മാറ്റത്തിന്റെ കാറ്റ് തൊഴിൽ മേഖലയിലുമുണ്ട്. ഉയർന്ന ശമ്പളം കൊണ്ട് മാത്രം ആളുകളെ ജോലിയിൽ പിടിച്ചു നിർത്താൻ സാധിക്കില്ല. സ്റ്റാർട്ടപ്പ്-സംരംഭകര മേഖകളിലെ വാർത്തകളെ ഫോക്കസ് ചെയ്യുന്ന എക്സ്ക്ലുസീവ് വീഡിയോ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ Channeliam.com നടത്തിയ സർവേ -മാറുന്ന തൊഴിൽ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്നു. ജോലിയിലെ പ്രതീക്ഷകൾസ്റ്റാർട്ടപ്പ് മേഖലയിൽ വിവിധ സെക്ടറുകളിൽ പ്രവർത്തിക്കുന്ന 10,000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സർവേ സംഘടിപ്പിച്ചത്. ജോലിയിലെ തൃപ്തി, കരിയറിലെ പ്രതീക്ഷകൾ, ജോലിയിൽ ഉണ്ടായിരിക്കേണ്ട ഉൾക്കാഴ്ചകൾ എന്നിവയെ കുറിച്ചെല്ലാമുള്ള ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തി. ഇപ്പോൾ ചെയ്യുന്ന ജോലിയിലും ലഭിക്കുന്ന ശമ്പളത്തിലും നിലവിലെ ഓഫീസ് സാഹചര്യത്തിലും സംതൃപ്തരാണോ തുടങ്ങിയ കാര്യങ്ങളിലാണ് സർവേ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ചോദ്യങ്ങൾക്ക് 1 മുതൽ 5 വരെയാണ് റേറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 36% പേരും തൊഴിൽ തൃപ്തിയുടെ കാര്യത്തിൽ നിക്ഷപക്ഷ മനോഭാവാണ് വച്ചു പുലർത്തുന്നത്അഞ്ചിൽ മൂന്നാണ് ഇവർ റേറ്റിംഗ്…
വായ്പകൾക്കായി ഉപഭോക്താക്കളെ വിലയിരുത്തുന്നതിന് അൽഗോരിതങ്ങളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ആശ്രയിക്കുന്നതിനെതിരെ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക്. വായ്‌പാ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയുൾപ്പെടെ മൂന്ന് ബാങ്കുകളിൽ നിന്ന് 2.49 കോടി രൂപ പിഴ ചുമത്തി വായ്‌പാ മോഡൽ അടിസ്ഥാനമാക്കിയുള്ള അൽഗോരിതം അംഗീകരിക്കുന്ന വായ്പകൾ അധിക വിലയിരുത്തലില്ലാതെ നൽകുന്നത് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ബാങ്കുകളും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികളും വായ്പ നൽകുന്നതിന് ഉപയോഗിക്കുന്നAI മോഡലുകളുടെ കരുത്ത് ആദ്യം വിലയിരുത്തണം എന്നാണ് നിർദേശം. സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ അപകടസാധ്യതയുള്ള വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ചില ബാങ്കുകൾക്കും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികൾക്കും അൽഗോരിതം അംഗീകരിച്ച വായ്പകളുടെ കുതിപ്പ് നിയന്ത്രിക്കാനുള്ള സൗകര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്താണ് ബാങ്കുകളുടെ അൽഗോരിതം എസ്എംഇകൾക്കുള്ള വായ്പാ അപേക്ഷകൾ അംഗീകരിക്കാൻ ബാങ്കുകൾ…