Author: News Desk
രാജ്യത്തിന്റെ സമുദ്രശേഷി വർദ്ധിപ്പിക്കുന്ന ഹിമഗിരി യുദ്ധക്കപ്പൽ (Himgiri) നാവികസേനയ്ക്ക് കൈമാറി. തദ്ദേശീയമായി നിർമിച്ച മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് (Multi-role stealth frigate) ഹിമഗിരി. ഈ മാസം സേനയ്ക്ക് കൈമാറുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സ്റ്റെൽത്ത് യുദ്ധക്കപ്പലാണിത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ആണ് 6670 ടൺ ഭാരമുള്ള ഹിമഗിരി നിർമ്മിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ കപ്പൽ കമ്മീഷൻ ചെയ്യും. പ്രൊജക്ട്-17എ (Project-17A) പ്രകാരം നിർമിച്ച ഏഴ് ഫ്രിഗേറ്റുകളിൽ മൂന്നാമത്തേതാണ് 149 മീറ്റർ നീളമുള്ള ഹിമഗിരി. മുംബൈയിലെ എംഡിഎല്ലിലും (Mazagon Dock Shipbuilders Limited) കൊൽക്കത്തയിലെ ജിആർഎസ്ഇയിലും ആയാണ് പ്രൊജക്ട്-17എയുടെ നിർമാണം നടന്നത്. 45000 കോടി രൂപയാണ് പ്രൊജക്ട് 17 എയിൽ വരുന്ന ഏഴ് ഫ്രിഗേറ്റുകൾ നിർമിക്കാൻ വേണ്ടിവന്ന ആകെ ചിലവ്. ഈ വർഷം ജനുവരിയിൽ പ്രൊജക്ട്-17എ പ്രകാരം നിർമിച്ച ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി (INS Nilgiri) കമ്മീഷൻ ചെയ്തിരുന്നു. ബാക്കി കപ്പലുകൾ 2026 അവസാനത്തോടെ കമ്മീഷൻ…
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഇന്ധനം ഉണ്ടാക്കാനാകുന്ന പ്ലാസ്റ്റൊലിൻ (Plastoline) എന്ന കണ്ടുപിടുത്തത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജൂലിയൻ ബ്രൗണിന്റെ (Julian Brown) തിരോധാനം ചർച്ചയാകുന്നു. പരിസ്ഥിതി പ്രവർത്തകരും ഓൺലൈൻ ഫോളോവേർസുമെല്ലാം ബ്രൗണിന്റെ തിരോധാനത്തെ തുടർന്ന് ആശങ്കയിലാണ്. യുഎസ്സിലെ അറ്റ്ലാന്റ സ്വദേശിയായ ജൂലിയൻ ഈ വർഷമാദ്യമാണ് പ്ലാസ്റ്റൊലിൻ എന്ന കണ്ടെത്തലുമായി എത്തിയത്. ഹൈസ്കൂൾ ഡിഗ്രിയും വെൽഡിങ് സർട്ടിഫിക്കേഷനും മാത്രമുള്ള ജൂലിയന്റെ കണ്ടുപിടുത്തം ആഗോള മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. അഞ്ച് വർഷത്തോളം സമയമെടുത്താണ് ജൂലിയൻ മൈക്രോവേവ് പൈറോലിസിസ് ടെക്നോളജിയിലൂടെ (microwave pyrolysis technology) കണ്ടെത്തൽ നടത്തിയത്. പ്ലാസ്റ്റിക് ബ്രേക് ഡൗൺ ചെയ്ത് പെട്രോളും ഡീസലും ജെറ്റ് ഇന്ധനവും വരെ ഉണ്ടാക്കാം എന്ന് ജൂലിയൻ തെളിയിച്ചു. ജൂലിയന്റെ റീസൈക്കിൾഡ് ഇന്ധനത്തിന് വാഷിങ്ടണിലെ പ്രമുഖ ലാബിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ ശ്രദ്ധിക്കപ്പെട്ടത്. രണ്ടാഴ്ച മുൻപ് സമൂഹമാധ്യമങ്ങളിൽ ദുരൂഹമായ പോസ്റ്റിനു പിന്നാലെയാണ് ജൂലിയനെ കാണാതായത്. Julian Brown, the young inventor behind Plastoline (plastic-to-fuel technology),…
വെളിച്ചെണ്ണ വില കിലോക്ക് 500 രൂപ കടന്നു റോക്കറ്റ് പോലെ കുതിച്ചുയർന്നപ്പോൾ ഇപ്പോൾ ശരിയാക്കിത്തരാമെന്നു പറഞ്ഞു കളത്തിലിറങ്ങി ഭക്ഷ്യ മന്ത്രി ജി ആർ അനിലും, വ്യവസായ മന്ത്രി പി രാജീവും. ഇതോടെ അധികലാഭമെടുക്കില്ലെന്നും, ഇതോടെ വിലകുറയുമെന്നും വെളിച്ചെണ്ണ വ്യവസായികളും, വ്യാപാരി വില്പന പ്രതിനിധികളും ഉറപ്പു നൽകി. ഇതോടെ മലയാളിയുടെ ഉയർന്ന നെഞ്ചിടിപ്പ് കുറച്ചുകൊണ്ട് ഓണക്കാലം മുൻനിർത്തി സംസ്ഥാനത്തു വെളിച്ചെണ്ണ വില കുറഞ്ഞേക്കും. ഇതോടെ ഓണക്കാല വിപണിയിൽ കനത്ത ഇടപെടൽ ആരംഭച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. വെളിച്ചെണ്ണ വില കേരളത്തിൽ പിടിച്ചു നിർത്താനും കുറയ്ക്കാനും നടപടിയെന്നോണം വിലയില്‍ കുറവ് വരുത്തുമെന്ന് ഉറപ്പാക്കാനായതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. വില വര്‍ധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു വിപണി ഇടപെടലെന്നോണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തും. മായം ചേർത്ത എണ്ണ…
വിജയത്തിലെത്താൻ ഇടവേളകളില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കണമെന്ന് ലോകത്തിലെതന്നെ ഏറ്റവും വലിയ സ്കൂൾ ശൃംഖലകളിൽ ഒന്നായ ജെംസ് എജ്യുക്കേഷൻ (GEMS Education) സ്ഥാപകനും മലയാളിയുമായ സണ്ണി വർക്കി. ബിസിനസ് വിജയത്തിന് 24/7 ജോലിചെയ്യേണ്ടത് അനിവാര്യമാണെന്ന് യുഎഇ പോഡ്കാസ്റ്റർ അനസ് ബുഖാഷുമായി (Anas Bukhash) സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ചെറിയ തുടക്കത്തിൽ നിന്നും ആരംഭിച്ച് ലോകം മുഴുവൻ പടർന്ന വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ മനസ്സുതുറന്നു. നിശ്ചയദാർഢ്യം, കൃത്യനിഷ്ഠ എന്നിവയ്ക്കൊപ്പം ചെയ്യുന്ന പ്രവൃത്തിയോടുള്ള അടങ്ങാത്ത പാഷനാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സണ്ണി വർക്കിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ചിലർ അദ്ദേഹത്തിന്റെ വാക്കുകളെ പ്രചോദനപരമായി കാണുമ്പോൾ മറ്റു ചിലർ ഇടവേളകളില്ലാതെ മുഴുവൻ സമയവും ജോലി ചെയ്യുക എന്നതിനെ എതിർക്കുന്നു. വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ബിസിനസ് തലവൻമാരുടെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കു വഴിവെയ്ക്കാറുണ്ട്. ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ…
രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (Amrit Bharat Station Scheme) പ്രകാരം തമിഴ്‌നാട്ടിലെ 77 സ്റ്റേഷനുകൾ പുനർവികസിപ്പിക്കുകയാണെന്നും സംസ്ഥാന സന്ദർശന വേളയിൽ മോഡി പറഞ്ഞു. ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് 2022ൽ ആരംഭിച്ച പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീം (ABSS). റെയിൽവേ സ്റ്റേഷനുകളെ കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സുഖകരവും ഭാവിക്ക് അനുയോജ്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചത്. മാസ്റ്റർ പ്ലാനുകൾ സൃഷ്ടിക്കുക, മൾട്ടിമോഡൽ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുക, യാത്രക്കാർക്ക് മികച്ച സ്റ്റേഷൻ പ്രവേശനക്ഷമത ഉറപ്പാക്കുക തുടങ്ങിയ ദീർഘകാല ദർശനമാണ് പദ്ധതിക്കുള്ളത്. നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ മികച്ച പ്രവേശന കവാടങ്ങൾ, കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സൗജന്യ വൈ-ഫൈ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള ഇടങ്ങൾ, ലാൻഡ്‌സ്കേപ്പിംഗ് തുടങ്ങിയവ ഒരുക്കും. ഓരോ സ്റ്റേഷനിലെയും ആവശ്യകത കണക്കിലെടുത്താണ് ഈ…
യുകെ ആസ്ഥാനമായ സാസ് കമ്പനി (SaaS) മൊസിലോർ (Mozilor) കൊച്ചി സ്മാർട്ട് സിറ്റിയിൽ അതിന്റെ പുതിയ കേന്ദ്രം തുറന്നു. ഇന്നവേഷൻ, കസ്റ്റമർ റിലേഷൻ, ആഗോള ഓപ്പറേഷൻ എന്നിവ ഇനി കൊച്ചി സ്മാർട്ട് സിറ്റിയിലെ (SmartCity) കേന്ദ്രം ഏകോപിപ്പിക്കും. ഏല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ നിർവ്വഹിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പായി തുടങ്ങി ആഗോള തലത്തിലേക്ക് വളർന്ന സാസ് കമ്പനിയാണ് മൊസിലോർ. 2017-ൽ കോഴിക്കോട് NIT ക്യാംപസിൽ അൻവർ ടികെ, ഫസീല എന്നിവർ ചേർന്ന് തുടങ്ങിയ സ്റ്റാർട്ടപ്പായിരുന്നു മൊസിലോർ. ഡിജിറ്റൽ രംഗത്തെ സ്വകാര്യതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രൊഡക്റ്റുകളാണ് മൊസിലോർ വികസിപ്പിച്ചത്. ഇന്ന് ലോകമാകമാനം 20 ലക്ഷം വെബ്സൈറ്റുകൾ Mozilor സാസ് പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നു. ഇതിൽ ഫൊർച്യൂൺ 500 കമ്പനികൾ, സർക്കാർ വകുപ്പുകൾ, സർവ്വകലാശാലകൾ എന്നിവ വരെ ഉണ്ട്. യുകെ, കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി 150-ഓളം ജീവനക്കാരുള്ള Mozilor, G2’s റാങ്കിംഗ് പ്രകാരം അതിവേഗം വളരുന്ന…
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ടൊ ലാമു-മായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പരസ്പരമുള്ള സാമ്പത്തിക താൽപര്യങ്ങളും വ്യാപാര പങ്കാളിത്തവും ഇരുവരും ചർച്ച ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. വിയറ്റ്നാമുമായി ഇന്ത്യയ്ക്ക് കൂടുതൽ സാമ്പത്തിക പങ്കാളിത്തം ഉണ്ടാവണമെന്ന് ഗൗതം അദാനി അഭിപ്രായപ്പെട്ടു. ടൊ ലാമിന്റെ ശക്തമായ പരിഷ്കരണ നടപടികളേയും ദീർഘവീക്ഷണമുള്ള നയങ്ങളേയും അദാനി പ്രകീർത്തിച്ചു. ഊർജ്ജം, ലോജിസ്റ്റിക്സ്, തുറമുഖം തുടങ്ങിയ മേഖലകളിൽ ഏഷ്യയിലെ മുൻനിര രാജ്യമാകാൻ വിയറ്റ്നാമിന് ശക്തിപകരുന്നതാണ് ടൊ ലാമിന്റെ പരിഷ്ക്കാരങ്ങളെന്ന് അദാനി എക്സിൽ കുറിച്ചു. വിയറ്റ്നാമിന്റെ പുരോഗതിയിൽ നിർണ്ണായക സംഭവന നൽകാൻ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ടൊ ലാമുവിനെ കണ്ട് ചർച്ച നടത്താനായത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി വ്യാപാര ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1600 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലേക്കാണ് ഇന്ത്യ- വിയറ്റ്നാം…
ഇന്ത്യൻ ഐ.ടി മേഖലയിലെ തൊഴിൽനഷ്ട ഭീതിയ്ക്കിടെ ഇൻഫോസിസ് നടത്തുന്ന 20,000 പുതിയ നിയമനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.2025-ൽ 20,000 പുതിയ ഡിഗ്രിയുടമകളെ വിവിധ തൊഴിലിനായി നിയോഗിക്കുമെന്ന് CEO സലിൽ പരേഹ് അറിയിച്ചു. AI, ഓട്ടോമേഷൻ, റിസ്ക്കില്ലിംഗ് എന്നിവയിൽ വലിയ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 2.75 ലക്ഷം ജീവനക്കാരെ AI മേഖലയിൽ പരിശീലിപ്പിച്ചിരിക്കുന്നു. ഈ നീക്കം, ഇൻഫോസിസിനെ പുതിയ സാങ്കേതിക കാലത്തിനായി തയ്യാറാക്കുന്നതായി കമ്പനി വ്യക്തമാക്കി.ഇത് കമ്പനിയുടെ AI അടിസ്ഥാനത്തിലുള്ള ദീർഘകാല വളർച്ചാ പദ്ധതിയുടെ ഭാഗമായാണ്. കൂടുതൽ ഓട്ടോമേഷൻ, അനാലിറ്റിക്സ്, കസ്റ്റമർ സർവീസ് മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയ്ക്ക് എഐയും മനുഷ്യശക്തിയും ചേർന്നുള്ള പ്രവർത്തനം അനിവാര്യമാണ്. AI ജോലി കൂടുതൽ ലളിതമാക്കുകയും പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അതിനൊപ്പം മനുഷ്യ കഴിവുകളും അത്യാവശ്യമാക്കേണ്ടതുണ്ടെന്ന് സിഇഒ വ്യക്തമാക്കി. TCS പോലുള്ള മറ്റ് ഐ.ടി കമ്പനികൾ, വലിയ തോതിൽ പിരിച്ചു വിടൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇൻഫോസിസിന്റെ പുതിയ നിയമനം എന്നത് ഐടി മേഖലയിൽ ആശ്വാസം…
ടെക്നോപാര്‍ക്കില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് 365 ദിവസത്തിനകം കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ കൊച്ചി ആസ്ഥാനമായ കാസ്പിയന്‍ ടെക് പാര്‍ക്ക്സ്, 81.42 സെന്‍റ് സ്ഥലത്ത് ഓഫീസ് സ്പേസും കോ-വര്‍ക്കിംഗ് സ്പേസും നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ടെക്നോപാർക്കുമായുള്ള കരാര്‍. ഇന്‍ഫോപാര്‍ക്കിലും കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റിയിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികള്‍ പരിഗണിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തത്.ടെക്നോപാര്‍ക്കിന്‍റെ ആവശ്യാനുസരണം ആയിരിക്കും കെട്ടിടം നിര്‍മ്മിക്കുക. കെട്ടിടത്തിന്‍റെ രൂപരേഖ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും കാസ്പിയന്‍ ടെക് പാര്‍ക്ക്സ് ഇന്ത്യയുടെ എംഡി തോമസ് ചാക്കോ പറഞ്ഞു. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവുവിന്‍റെ സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റിലെ ചേംബറില്‍ വച്ച് നിര്‍മ്മാണ പദ്ധതിക്കായുള്ള ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് തോമസ് ചാക്കോയ്ക്ക് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) കൈമാറി. തലസ്ഥാന നഗരിയിലെ ഐടി മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന കമ്പനിയ്ക്ക് ടെക്നോപാര്‍ക്ക് ഫേസ് 4 ലെ വരാനിരിക്കുന്ന അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനിയെ…
ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഡാറ്റാ സെന്റർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്.വിശാഖപട്ടണത്ത് ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയാണ് ആന്ധ്രയിൽ വരുന്നത്. ഇതിനായി 6 ബില്ല്യൺ ഡോളറിന്റെ ഇന്ത്യയിലെ ആദ്യ നിക്ഷേപമായി.തുടക്കത്തിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഒരു മൾട്ടി-ബില്യൺ ഡോളർ ഡാറ്റ സെന്ററും അതിന്റെ പവർ ഇൻഫ്രാസ്ട്രക്ചറും നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഇന്ത്യയിലേക്കുള്ള ഗൂഗിളിന്റെ ആദ്യത്തേതും, ഏഷ്യയിലെ ഏറ്റവും വലിയ ശേഷിയുള്ള ഡാറ്റ സെന്ററായിരിക്കും ഇത് . സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്കുള്ള ഗൂഗിളിന്റെ ഡാറ്റ സെന്റർ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം.ഈ ഡാറ്റ സെന്ററിന് വേണ്ടിയുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി 2 ബില്ല്യൺ ഡോളറിന്റെ പുനരുപയോഗക്ഷമമായ വൈദ്യുതശക്തി ഉത്പാദന ശേഷിയും പദ്ധതിയിൽ ഉൾപ്പെടും.ആന്ധ്രപ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2024 ഏപ്രിലിൽ, ആൽഫബെറ്റ് പ്രഖ്യാപിച്ചതനുസരിച്ച്, കമ്പനി ഈ വർഷം 75 ബില്ല്യൺ ഡോളർ ഡാറ്റ സെന്റർ നിർമ്മാണത്തിനായി ചെലവിടുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിലവിൽ 1.6 GW ഡാറ്റ സെന്ററുകളുടെ നിക്ഷേപം ഉറപ്പാക്കിയിട്ടുണ്ട്, അത്…