Author: News Desk

കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങിയ പ്രീമിയം ബ്രാന്റിൽ കേരളത്തിന്റെ തനതു കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക്‌ എത്തിക്കണമെന്നതടക്കം വിദഗ്ധ സമിതി ശുപാർശ നടപ്പാക്കാനൊരുങ്ങി കേരളാ സർക്കാർ. പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി ബ്രാൻഡിങ്ങും, വിപണനവും സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതാണ് കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട്.   കേരളത്തിന്റെ തനതു പ്രീമിയം ബ്രാൻഡ് കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണമെന്നാണ്  വിദഗ്ധ സമിതി ശുപാർശ. കേരളത്തിന്റെ ഭൗമ പ്രത്യേകതകൾ എടുത്തു കാട്ടുന്ന പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി വിപണനം സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റിൽ കശുവണ്ടി ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാർശ. വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കുറഞ്ഞ നിരക്കിൽ…

Read More

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏതാനും വർഷങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് ഘടനകളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധി നഗറിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ യുഎഇ പ്രസി‍ഡന്റ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ തുടങ്ങി നിരവധി ലോക നേതാക്കളാണ് പങ്കെടുക്കുന്നത്. മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സാന്നിധ്യം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിന് സഹായിക്കും. വരാനിരിക്കുന്ന 25 വർഷം ഇന്ത്യയെ സംബന്ധിച്ച് അമൃതകാലമാണ്. 25 വർഷം കഴിഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാം. അതിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപം ആകർഷിച്ച് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പ് സംസ്കാരത്തെ കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിച്ചു. രാജ്യത്ത് ഒരു ലക്ഷത്തോളം സ്റ്റാർട്ടപ്പുകളുണ്ടെന്ന് പ്രധാനമന്ത്രി…

Read More

പുനരുപയോഗ ഊർജം, ആരോഗ്യം, ഫുഡ് പാർക്ക് തുടങ്ങിയ മേഖലകളുടെ വികസനത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ കരാർ. ഗുജറാത്തിൽ വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പിട്ടത്. യുഎഇ പ്രസി‍ഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളെയും ഒന്നിച്ചു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചിരുന്നു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഇരുവരും തമ്മിൽ നടത്തിയത്. ഊർജം മുതൽ ഭക്ഷണം വരെപുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ ധാരണയായി. യുഎഇ പുനരുപയോഗ ഊർജ മന്ത്രാലയവുമായാണ് ഇന്ത്യ ധാരണയിലായത്. ആരോഗ്യ മേഖലയിൽ പുത്തൻ പദ്ധതികൾ കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുഎഇ നിക്ഷേപക മന്ത്രാലയവും തമ്മിൽ ധാരണയായി. ഇതിന് പുറമേ ഫുഡ് പാർക്ക് വികസനത്തിനും…

Read More

2047-ഓടെ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അതിൽ ഗുജറാത്ത് മാത്രം 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും. ജിയോ 5G പ്രാപ്‌തമാക്കിയ AI വിപ്ലവം ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉൽപ്പാദനക്ഷമവും കൂടുതൽ കാര്യക്ഷമവും അയക്കുമെന്നും ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഇൻവെസ്റ്റെർസ് മീറ്റിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മീറ്റ് ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലുടനീളം റിലയൻസ് നിക്ഷേപിച്ച 150 ബില്യൺ ഡോളറിൽ മൂന്നിലൊന്നിലധികം നിക്ഷേപം ഗുജറാത്തിലാണ് എന്ന് മുകേഷ് അംബാനി വ്യക്തമാക്കി.   അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ നിക്ഷേപങ്ങളോടെ ഗുജറാത്തിന്റെ വളർച്ചയിൽ റിലയൻസ് ഒരു പ്രധാന പങ്ക് വഹിക്കും. ഹരിത എനർജി വളർച്ചയിൽ ഗുജറാത്തിനെ ആഗോള ഘടകമായി മാറ്റുന്നതിന് റിലയൻസ് നൽകുന്ന സംഭാവനകൾ   2030-ഓടെ പുനരുപയോഗ ഊർജത്തിലൂടെ ഗുജറാത്തിന്റെ ലക്ഷ്യത്തിന്റെ പകുതിയും നിറവേറ്റാൻ സഹായിക്കും. ഇതിനായി ജാംനഗറിൽ 5000 ഏക്കറിൽ…

Read More

ഇനി കൊച്ചിയിൽ നിന്ന് തിരക്കില്ലാതെ പറക്കാം ലക്ഷദ്വീപിലെ കാഴ്ചകൾ കാണാൻ. ഉടാൻ സ്കീമിൽ ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം സ്പൈസ് ജെറ്റിന് അനുമതി നൽകി. ഇതിൽ കൊച്ചിയിൽ നിന്നുള്ള സർവീസുകളുമുണ്ട്. ഇത് കൊച്ചി- ലക്ഷ്വദ്വീപ് വിനോദസഞ്ചാര മേഖലക്കും നേട്ടമാകും. കേന്ദ്ര ലക്‌ഷ്യം മാലെ ദ്വീപ് ടൂറിസത്തിനു വെല്ലുവിളിയായി ലക്ഷദ്വീപിനെ മാറ്റുക എന്നത് തന്നെയാണ്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലക്ഷദ്വീപിലേക്ക് മൊത്തം എട്ടു റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാണു സ്പൈസ് ജെറ്റ് അനുമതി നേടിയത്. കൊച്ചിയിൽ നിന്ന് മൂന്നു റൂട്ടുകളിൽ സർവീസ് ലഭ്യമാകും. കൊച്ചി – കൽപ്പേനി, കൊച്ചി – ബംഗാരം, കൊച്ചി – ബിത്ര എന്നിവയാണ് കൊച്ചിയിൽ നിന്നുള്ള നിർദ്ദിഷ്ട സീപ്ലെയിൻ റൂട്ടുകൾ. കൽപ്പേനി – മിനിക്കോയ് റൂട്ടിലും കവരത്തി – ബിത്ര റൂട്ടിലും കവരത്തി – കടമത്ത്, കവരത്തി – കൽപ്പേനി, കവരത്തി – കിൽത്താൻ റൂട്ടുകളിലും സർവീസ് തുടങ്ങും. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ ടൂറിസം…

Read More

നിർമിത ബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഭീഷണിയായിട്ടല്ല ഒരു ഉപകരണം മാത്രമായിട്ടാണ് കാണുന്നതെന്ന് ബോളിവുഡ് പിന്നണി ഗായകൻ അർജിത് സിങ്. താൻ നടത്തുന്ന സംഗീത ശ്രമങ്ങളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് അർജിത് സിങ് പറഞ്ഞു. ദ മ്യൂസിക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അർജിത് ഇക്കാര്യം പറഞ്ഞത്. ഹീരയേ, ചലയേ, ഹമാരി അദൂരി കഹാനി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ അർജിത് തന്റെ ശബ്ദം പേറ്റന്റ് ചെയ്യാൻ പോകുന്ന കാര്യവും തുറന്നു പറഞ്ഞു.അർജിത് സിങ്ങിൻെറ ശബ്ദം അനുകരിക്കാൻ ആളുകളെ സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. ഇത്തരം ആപ്പുകൾക്ക് തീരുമാനം തിരിച്ചടിയാകും.   ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ആരാധകരുള്ള ഗായകനാണ് അർജിത് സിങ്. എഐ സാങ്കേതിക വിദ്യയെ കുറിച്ച് മനസിലാക്കിയില്ലെങ്കിൽ ഭാവിയിൽ താൻ പിന്തള്ളപ്പെട്ടു പോകുമെന്ന് അർജിത് പറയുന്നു. നിർമിത ബുദ്ധിയെ ഭീഷണിയായിട്ടല്ല സർഗശേഷി വികാസത്തിന് സഹായിക്കുന്ന ഉപകരണമായിട്ടാണ് കാണുന്നത്. മനുഷ്യരെ പോലെ തന്നെയാണ് എഐ. അതേസമയം നിർമിത ബുദ്ധി…

Read More

താജ് ബ്രാൻഡിന് കീഴിൽ ലക്ഷദ്വീപിൽ രണ്ട് റിസോർട്ടുകൾ പണിയാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിലെ സുഹേലി, കാട്മത് ദ്വീപുകളിലാണ് റിസോർട്ടുകൾ പണിയുന്നത്. നിർമാണം പൂർത്തിയാക്കി 2026ഓടെ റിസോർട്ടുകൾ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്. വിനോദസഞ്ചാരികൾക്ക് താജ് റിസോർട്ട് 36 ദ്വീപുസമൂഹങ്ങൾ ചേരുന്ന ലക്ഷദ്വീപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലോക ശ്രദ്ധയാകർച്ചിരുന്നു. ലക്ഷദ്വീപിലെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെച്ച് പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ ദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിച്ചു. ബങ്കാരം, അഗത്തി, കാട്മത്, മിനിക്കോയ്, കവരത്തി, സുഹേലി തുടങ്ങിയ ദ്വീപുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഇതാണ് ടാറ്റയെ ദ്വീപിലേക്ക് ആകർഷിച്ചത്. 110 മുറികളുള്ള റിസോർട്ടാണ് ടാറ്റ സുഹേലിയിലും കാട്മത് ദ്വീപിലും ടാറ്റ നിർമിക്കുന്നത്. 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടുന്നതാണ് സുഹേലിയിലെ റിസോർട്ട്. കാർഡമം ദ്വീപ് എന്നറിയപ്പെടുന്ന കാട്മത് ദ്വീപിൽ 75 ബീച്ച് വില്ലകളും…

Read More

ഗ്രാമീണ മേഖലകളിൽ പാചകത്തിന് ഇപ്പോഴും ആളുകൾക്ക് വിറകടുപ്പ് തന്നെയാണ് ആശ്രയം. വിറകടുപ്പിൽ നിന്നുള്ള പുക ശ്വാസകോശ അർബുദം പോലുള്ള ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. വിറകടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രോഗങ്ങൾ വരുന്നത് അധികവും സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. വിറകടുപ്പിന് ബദലുണ്ടെങ്കിലും എല്ലാവരിലേക്കും എത്തിക്കൊള്ളണമെന്നില്ല. ആർക്കും സ്വയം നിർമിക്കാൻ പറ്റുന്ന വിറകടുപ്പ് പരിചയപ്പെടുത്തുകയാണ് കെനിയയിലെ എൻട്രപ്രണറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ വാങ്കേച്ചി കുറിയ. പാഴ്‌വസ്തുക്കളിൽ നിന്നാണ് ഈ അടുപ്പ് നിർമിച്ചിരിക്കുന്നത്. വിറക് കത്തിക്കുന്നത് ഒരു ഭാഗത്ത് മാത്രമാണ്, എന്നാൽ ഒരേ സമയം മൂന്ന് പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കും. മറ്റു അടുപ്പുകളെക്കാൾ കാര്യക്ഷമമാണെന്ന് മാത്രമല്ല, കാര്യമായ മലിനീകരണമുണ്ടാക്കുകയുമില്ല. അടുപ്പ് എങ്ങനെയാണ് നിർമിക്കുന്നത് എന്നതിന്റെ വീഡിയോയും വാങ്കേച്ചി പങ്കുവെച്ചിട്ടുണ്ട്. ഇഷ്ടികയും മറ്റും ഉപയോഗിച്ച് ഹൃദയത്തിന്റെ ആകൃതിയിലാണ് അടുപ്പ് പണിത് തുടങ്ങുന്നത്. ഇരുമ്പ് കമ്പികൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ചാണ് അടുപ്പിൽ വിറക് വെക്കുന്നതിന് ഇടമുണ്ടാക്കിയിരിക്കുന്നത്. സാധാരണ അടുപ്പുകളിലേതിനേക്കാൾ പുകയും…

Read More

തത്സമയ ഇവെന്റുകൾ അടക്കം 2023 ൽ വിനോദ, സ്പോർട്സ് പേ ചാനലുകൾ ഒരുക്കിയ വൈവിധ്യമാർന്ന പരിപാടികൾക്ക് കനത്ത വില നൽകേണ്ടി വരിക പ്രേക്ഷകരായിരിക്കും. രാജ്യത്തെ കേബിൾ ടെലിവിഷൻ പ്രേക്ഷകർക്ക് പുതുവർഷത്തിൽ സബ്സ്ക്രിപ്ഷൻ ഇനത്തിൽ ചിലവേറും. ചാനൽ പരിപാടികളുടെ നിർമാണച്ചെലവ് ഉയർന്നത് തിരിച്ചു പിടിക്കാൻ, ഫെബ്രുവരി വരിസംഖ്യ വർധിപ്പിക്കുകയാണ് ചാനലുകൾ. പ്രേക്ഷകർക്ക് ചിലവേറുന്നതിനൊപ്പം കേബിൾ വിതരണ കമ്പനികളും പ്രതിസന്ധിയിലാകും. അടുത്തിടെ റെക്കോർഡ് ലേലത്തുകയ്ക്ക് വമ്പൻ ക്രിക്കറ്റ്, ഫുട്ബോൾ അടക്കം തത്സമയ പരിപാടികളുടെ സംപ്രേക്ഷണാവകാശം ചാനലുകൾ സ്വന്തമാക്കിയിരുന്നു. ഇതിനായി നേരിട്ട ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഗണ്യമായ നിരക്ക് വർധന നടപ്പാക്കുന്നത്. Zee എന്റർടെയിൻമെന്റ് എന്റർപ്രൈസസ്, Sony പിക്ചേഴ്സ് നെറ്റ്‍വർക്ക്സ് ഇന്ത്യ, Viacom 18 ഉൾപ്പെടെയുള്ള പ്രമുഖ വിനോദ ചാനലുകൾ നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ നെറ്റ്‍വർക്ക് 18, വയാകോം18 എന്നിവയുടെ ചാനൽ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീ എന്റർടെയിൻമെന്റ്, അവരുടെ വിവിധ ചാനലുകൾക്ക് 9 മുതൽ…

Read More

കഴിഞ്ഞ വർഷം ആപ്പിൾ (Apple) ഇന്ത്യയിൽ നിർമിച്ചത് 1 ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). ജനുവരി-ഡിസംബർ മാസങ്ങളിൽ മാത്രം 65,000 കോടി രൂപയുടെ ഇന്ത്യൻ നിർമിത ഐഫോണുകൾ ആപ്പിൾ കയറ്റുമതി ചെയ്തു. ഐഫോണുകളുടെ എഫ്ഒബി മൂല്യം മാത്രമാണ് 1 ലക്ഷം കോടി രൂപയെന്നും ഇവ മാർക്കറ്റിലെത്തുമ്പോൾ മൂല്യം 1.5-1.7 ലക്ഷം കോടിക്ക് ഇടയിലായിരിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നികുതിയും മറ്റും ചേർക്കുമ്പോഴാണ് വിലയിൽ മാറ്റം വരുന്നത്. ലക്ഷ്യം വെച്ചതിനേക്കാൾ അധിക ഉത്പാദനം നടത്താൻ പറ്റിയെന്ന് ആപ്പിൾ പറയുന്നു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ പറഞ്ഞതിനേക്കാൾ കൂടുതൽ ഐഫോണുകൾ ആപ്പിളിന് ഉത്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതി ഇന്ത്യയ്ക്കാണ് നേട്ടമാകുന്നത്. രാജ്യത്ത് വിതരണ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ മാർക്കറ്റ് ഷെയർ ആപ്പിൾ കഴിഞ്ഞ വർഷം 6% ആയി വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഐ ഫോൺ നിർമിക്കുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ പങ്കാളിത്തവും ആപ്പിൾ ഉറപ്പാക്കിയിട്ടുണ്ട്.…

Read More