Author: News Desk
മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർധനവുണ്ടായെന്നു റിപ്പോർട്ട്. 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 14.97 ലക്ഷം കോടി രൂപയിലെത്തി. 2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവായ 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് വരെ മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വർധന. വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോഡിൽ എത്തിയേക്കുമെന്ന് സൂചന. 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 12% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ…
വോയ്സിനും വീഡിയോ കോളുകൾക്കും പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെലിഗ്രാം. ആൺഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്ന തരത്തിലാണ് ടെലിഗ്രാം 10.5.0 വേർഷനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വേർഷനിൽ കളർഫുള്ളായി കോൾ വിളിക്കാം, ഫോണിലെ ചാർജ് അധികം നഷ്ടപ്പെടുത്താതെ തന്നെ. പുതിയ കോളിംഗ് അനുഭവം മാത്രമല്ല ടെലിഗ്രാമിന്റെ പുതിയ വേർഷന്റെ പ്രത്യേകത. ഇനി മുതൽ മെസേജുകൾ ഡിലീറ്റ് ചെയ്യുമ്പോൾ വാപൊറൈസ് എഫക്ട് കാണാം. ആൺഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഫോൺ കോളിംഗ് നില അടിസ്ഥാനമാക്കി മാറുന്ന അനിമേഷനും ബാക്ക്ഗ്രൗണ്ടും പുതിയ വേർഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതായത് കോൾ റിംഗ് ചെയ്യുമ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും കട്ടാക്കുമ്പോഴും വ്യത്യസ്ത ബാക്ക്ഗ്രൗണ്ടും അനിമേഷനും ഫോണിൽ കാണാം. ക്ലൗണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിനെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ടെലിഗ്രാം ഉപയോഗിച്ചാൽ ബാറ്ററി പെട്ടന്ന് തീരുമെന്നാണ്. എന്നാൽ ഇനി ആ പേടി വേണ്ട, ഫോൺ പഴയതാണെങ്കിൽ പോലും ടെലിഗ്രാം തുറന്നാൽ ഇനി ബാറ്ററി തീരുകയില്ല.ടെലിഗ്രാമിൻെറ ഫ്രീ…
ലക്ഷദ്വീപിൽ 1,150 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടും ഉദ്ഘാടനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗത്തിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കമിട്ടത്. ദ്വീപുവാസികളുടെ സാന്നിധ്യത്തിൽ കൊച്ചി-ലക്ഷദ്വീപ് ഐലൻഡ്സ് സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കണക്ഷൻ (KLI-SOFC) പ്രൊജക്ട് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. 2022 ലെ സ്വതന്ത്ര ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ലക്ഷദ്വീപിന്റെ ഇന്റർനെറ്റ് വേഗതാ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസായി ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ പദ്ധതി സഹായിക്കും. ഇത് ഡിജിറ്റൽ ബാങ്കിംഗ്, ഇ-ഗവർണൻസ്, വിദ്യാഭ്യാസം, ഇന്റർനെറ്റ് സേവനങ്ങൾ, ടെലിമെഡിസിൻ മേഖല എന്നിവിടങ്ങളിൽ മുന്നേറ്റം കൊണ്ടുവരാൻ സഹായിക്കും. സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ കൂടിയാണ് ഇതിനാവശ്യമായ കണക്ഷനെടുക്കുന്നത്. ഇതുകൂടാതെ കട്മതിൽ ലോ ടെമ്പറേച്ചർ തെർമൽ ഡെസാലിനേഷൻ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദിവസം 1.5 ലക്ഷം ലിറ്റർ ശുദ്ധജലം ഈ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിൽ ഫംഗ്ഷണൽ…
ടെസ്ലയുടെ (Tesla) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറി അടുത്ത വർഷം ഗുജറാത്തിൽ നിർമിക്കാൻ ഏകദേശ ധാരണയായി. ഇതോടെ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ മാർക്കറ്റിലേക്ക് വരാനുള്ള വഴിതെളിഞ്ഞു. ഇന്ത്യയിൽ ടെസ്ലയുടെ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിക്ക് വേണ്ടിയുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഈ മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിസിനസുകൾക്ക് വളരാൻ പറ്റിയ കേന്ദ്രമായാണ് ഗുജറാത്തിനെ കണക്കാക്കുന്നത്. വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഗുജറാത്തിൽ നിർമാണ ഫാക്ടറിയുണ്ട്. സാനന്ദ്, ബെച്ചരാജി, ദോലേറ തുടങ്ങിയ സ്ഥലങ്ങളാണ് ഫാക്ടറി നിർമാണത്തിനായി ടെസ്ല കണ്ടെത്തിയ പ്രദേശങ്ങളെന്നാണ് റിപ്പോർട്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട ഗുജറാത്ത് സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല. ഇലോൺ മസ്ക് ഗുജാറത്തിൽ നിക്ഷേപത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞിരുന്നു. ഗുജറാത്ത് സർക്കാരിന്റെ നയങ്ങളും തുറമുഖ സൗകര്യങ്ങളും ടെസ്ലയുടെ ഇലക്ട്രിക് കാർ നിർമാണ ഫാക്ടറിയുടെ വളർച്ചയ്ക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പ്ഡോർ (OppDoor) എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി ഫ്ലിപ്കാർട്ടിന്റെ (Flipkart) കോ-ഫൗണ്ടർ ബിന്നി ബെൻസാൽ (Binny Bansal). സിംഗപ്പൂർ ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആമസോൺ, ഇറ്റ്സി പോലുള്ള ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമുകളിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ബിസിനസ് വിപുലീകരിക്കാൻ ഒപ്പ്ഡോർ സഹായിക്കും. ആഗോളതലത്തിൽ ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയുണ്ടാക്കാനും ഒപ്പ്ഡോർ സഹായിക്കും.2018ൽ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന് പിന്നാലെ ബിന്നി ബെൻസാൽ ഫ്ലിപ്കാർട്ടിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഫ്ലിപ്കാർട്ട് വിട്ടതിന് ശേഷം ആദ്യമായാണ് ബിന്നി പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. ഡിസൈൻ, ഉത്പന്നങ്ങൾ, ഹ്യൂമൻ റിസോഴ്സ്, മറ്റുതരത്തിലുള്ള പിന്തുണകൾ എന്നിവ ഒപ്പ്ഡോർ നൽകും. 2021 മേയിലാണ് സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ത്രീ സ്റ്റേറ്റ് വെഞ്ചേഴ്സ് എന്ന പേരിലാണ് ആരംഭിക്കുന്നത്. വെഞ്ചർ കാപ്പിറ്റൽ ഫേമായാണ് കമ്പനിയുടെ പ്രവർത്തനം. ക്യൂർഫുഡ് (Curefood) സ്കാപിയ (Scapia) തുടങ്ങിയ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഒപ്പ്ഡോറിന് നിക്ഷേപം ലഭിക്കുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ, മെക്സിക്കോ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും ഒപ്പ്ഡോർ…
കൊച്ചിയെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഹബ്ബാക്കാൻ സംസ്ഥാന സർക്കാർ. ഐടി മേഖലയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഈ വർഷം പകുതിയോടെ കൊച്ചിയിൽ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. രാജ്യത്ത് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രധാനകേന്ദ്രമായി കൊച്ചിയെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഐബിഎം സോഫ്റ്റ്‌വെയറിന്റെ പ്രതിനിധികളുമായി മന്ത്രി പി. രാജീവും പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) സുമൻ ബില്ലയും കെഎസ്ഐഡിസി (KSIDC) ഉദ്യോഗസ്ഥരും ചർച്ച നടത്തി. ഐബിഎമ്മിന്റെ എഐ സാങ്കേതിക വിദ്യ ഹബ്ബ് കൊച്ചിയിൽ തുടങ്ങാൻ കമ്പനി സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലുമായി തത്ത്വത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ എഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ-ഐടി വകുപ്പുകൾ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുക. കൊച്ചി വളരും ഐബിഎമ്മിന്റെ എഐ ഹബ്ബ് കൊച്ചിയിൽ വരുന്നത് ആഗോളതലത്തിൽ നിന്ന് മികച്ച എഐ പ്രൊഫഷണലുകളെ ഇങ്ങോട്ട് ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ ബിഗ്ബിയെപോലെ ചില്ലറക്കാരിയല്ല. അമിതാഭ്-ജയ ബച്ചൻ ദമ്പതികളുടെ മൂത്ത മകളായ ശ്വേത തന്റെ സഹോദരൻ അഭിഷേക് ബച്ചനെപ്പോലെ ചലച്ചിത്ര താരമല്ല, പക്ഷെ 160 കോടി രൂപയുടെ ആസ്തിയുള്ള ഒരു എഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ അവർ പ്രശസ്തയാണ്. അച്ഛനെ പോലെ ഒരൊറ്റ മേഖലയിൽ മാത്രം ശ്വേത ബച്ചൻ ഒതുങ്ങി നിന്നില്ല. വിവിധ തരം സംരംഭങ്ങളിലൂടെ കടന്നു പോയ കരിയറാണ് ശ്വേത ബച്ചന്റേത്.ഫാഷൻ ഡിസൈനർ മോനിഷ ജയ്സിങ്ങുമായി ചേർന്ന് MxS എന്ന ലക്ഷ്വറി ബ്രാൻഡ് സ്ഥാപിച്ച ശ്വേത മികച്ചൊരു സംരംഭക കൂടിയാണ്. ഡിസൈനർ ഗൗണുകൾ ഉൾപ്പെടെയുള്ള ബിസിനസ് നടത്തുന്ന ബ്രാൻഡാണിത്.മികച്ച ഒരു മോഡലിംഗ് പ്രൊജെക്ടുകളിൽ ഏറെക്കാലം പേരെടുത്ത ശ്വേത ഒരു കിന്റർഗാർട്ടൻ ടീച്ചർ വരെയായി ഒരു കൈ നോക്കിയിട്ടുണ്ട്. ബോസ്റ്റൺ സർവ്വകലാശാലയിൽ നിന്നാണ് ശ്വേത ബച്ചൻ വിദ്യാഭ്യാസം നേടിയത്. പിന്നീട് സ്വിറ്റ്സർലണ്ടിലും ഉപരിപഠനം നടത്തി. 2018ൽ ആദ്യമായി പ്രസിദ്ധീകരിച്ച പാരഡൈസ് ടവേഴ്സ് (Paradise Towers)…
15 cents for sale in Thrikkakara, Edappally 15 cents of land for sale on Edappally-Pookatupady road. It’s only 190 meters from the pipeline junction. Three km from Lulu Mall. Located 800 meters away from CUSAT. A 15 cent lot on the roadside is available for commercial and residential construction. Get more info and visit the place directly by calling the number below. ഇടപ്പള്ളി തൃക്കാക്കരയിൽ 15സെന്റ് വിൽപ്പനയ്ക്ക് ! ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിൽ 15 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. പൈപ്പ് ലൈൻ ജംഗ്ഷനിൽ നിന്ന് 190 മീറ്റർ മാത്രം.ലുലു മാളിൽ നിന്ന് 3 കിലോമീറ്റർ ദൂരം. കുസാറ്റിൽ നിന്ന് 800 മീറ്റർ അകലത്തിൽ. റോഡ് സൈഡിൽ 15 സെന്റ് ഭൂമി സ്വന്തമാക്കാം.കൊമേർഷ്യൽ-റെസിഡൻഷ്യൽ നിർമ്മാണത്തിന് അനുയോജ്യം. കൂടുതൽ വിവരങ്ങൾക്കും…
65-ാം വയസ്സിൽ, ഒപ്പമുള്ള മിക്കവരും സജീവ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചപ്പോൾ ഇവിടെ ഒരു മനുഷ്യൻ ആ പ്രായത്തിൽ തുടങ്ങിയതേ ഉള്ളൂ തന്റെ സംരംഭം. വറുത്ത ചിക്കനിൽ നിന്ന് ഒരു ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത കേണൽ ഡേവിഡ് ഹർലാൻഡ് സാൻഡേഴ്സ് , അന്ന് വയസ്സ് 65. അദ്ദേഹം ലോകത്തിനു മുന്നിൽ കാഴ്ച വച്ച തന്റെ സംരംഭമാണ് ഇന്ന് ലോകമെമ്പാടും പേരെടുത്ത KFC കേണൽ ഹർലാൻഡ് സാൻഡേഴ്സിന്റെ കഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. സംരംഭങ്ങൾക്ക് ഈ കഥ പ്രചോദനാത്മകമാണ്, കാരണം കഠിനാധ്വാനത്തോടൊപ്പം സ്ഥിരോത്സാഹവും അർപ്പണബോധവും അഭിലാഷവും എങ്ങനെ വിജയം സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണിത്. തന്റെ വാർധക്യത്തിൽ പേറ്റന്റെഡ് കെന്റക്കി ഫ്രൈഡ് ചിക്കൻ വിപണനം ചെയ്തുകൊണ്ട് ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം മാറി.ആദ്യകാല ജീവിതം ഇങ്ങനെ സ്റ്റീം എഞ്ചിൻ സ്റ്റോക്കർ, ഇൻഷുറൻസ് സെയിൽസ്മാൻ, ഫില്ലിംഗ് സ്റ്റേഷൻ ഓപ്പറേറ്റർ തുടങ്ങി നിരവധി ജോലികൾ സാൻഡേഴ്‌സ് തന്റെ ആദ്യകാലങ്ങളിൽ ചെയ്തു. അമേരിക്കയെ തകർത്ത മാന്ദ്യകാലത്ത് കെന്റക്കിയിലെ നോർത്ത് കോർബിനിലുള്ള തന്റെ റെസ്റ്റോറന്റിൽ…
രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളോട് കിട്ടാക്കടവും, മനഃപൂർവം വായ്‌പക്കാർ വരുത്തുന്ന കുടിശ്ശികയും കർശനമായി പിരിച്ചെടുക്കാൻ നിർദേശിച്ചു ധനമന്ത്രാലയം. തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ ഏതൊക്കെയെന്നു വായ്‌പ അനുവദിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിയണം. തട്ടിപ്പുകൾക്കും മനഃപൂർവമുള്ള കിട്ടാക്കടങ്ങൾക്കും എതിരെ ജാഗ്രത കർശനമാക്കാൻ പൊതുമേഖലാ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന പൊതുമേഖലാ ബാങ്കുകൾ പങ്കെടുത്ത യോഗത്തിൽ, നടക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകൾ പരിശോധിക്കുന്നതിന് ഇടപാടുകാർ നൽകുന്ന രേഖകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടു. കുടിശ്ശികയുണ്ടെന്നു കണ്ടെത്തിയ അക്കൗണ്ടുകളിൽ നിന്ന് കിട്ടാക്കടം വീണ്ടെടുക്കാൻ കൂടുതൽ ശ്രമം നടത്താൻ നിർദേശം നൽകുകയും ചെയ്തു. ഏതൊക്കെ അക്കൗണ്ടുകൾ തട്ടിപ്പാണെന്ന് യഥാസമയം തിരിച്ചറിയുന്നതിനും തുടർന്നുള്ള അന്വേഷണത്തിനും മടി കാട്ടരുതെന്നു ധനമന്ത്രി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. വൻകിട കോർപ്പറേറ്റ് വഞ്ചനകൾ, മനഃപൂർവമായ ബാങ്കിങ് ക്രമക്കേടുകൾ, ബാങ്കിങ് ജീവനക്കാരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളെ കബളിപ്പിക്കുന്ന നടപടികൾ എന്നിവ തടയുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ…