Author: News Desk

സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഇപ്പോഴും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ്. പണ്ട് ഓംശാന്ത ഓശാനയിൽ നസ്രിയ നസീമിന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാവരും നായകനെയും നായികയെയും ശ്രദ്ധിച്ചപ്പോൾ വാഹനപ്രേമികൾ നോക്കിയത് താഴേക്കാണ്, നസ്‌ലിനും മമിതയും മാറി മാറി ഓടിച്ച സ്റ്റൈലിഷ് റെഡ് സ്കൂട്ടറിലേക്ക്. വ്യത്യസ്ത സ്റ്റൈലിൽ വന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന ഒറ്റ പാട്ടു സീനിലേ മുഖം കാണിച്ചുള്ളുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. തനി മലയാളി കമ്പനിയായ റിവറിന്റേതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പാണ് റിവർ. റിവറിനെ അറിയാം. ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് 335 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് റിവർ നേരത്തെ തന്നെ…

Read More

വിവര ചോർച്ച പൂർണമായും തടഞ്ഞുകൊണ്ടുള്ള സ്വന്തം AI പ്രോസസർ കൈരളി വികസിപ്പിച്ചെടുത്തു ഡിജിറ്റൽ സർവകലാശാലയുടെ എ ഐ സെന്റർ. കൈരളി എ, കൈരളി ബി എന്നീ പ്രൊസസ്സറുകളുടെ ബൗദ്ധിക സ്വത്തവകാശവും ഡിജിറ്റൽ സർവകലാശാലക്കും, പ്രോസസർ കണ്ടു പിടിച്ച  സർവകലാശാലയുടെ അക്കാഡമിക് ഡീൻ ഡോ.അലക്സ് ജെയിംസിനുമാണ്. മസ്തിഷ്ക പ്രചോദിത സംവിധാനങ്ങൾ, ഇന്റലിജന്റ് സെമി കണ്ടക്ടർ ഉപകരണങ്ങൾ, ഇമേജിങ് സംവിധാനങ്ങൾ എന്നിവയിൽ പ്രോസസ്സർ പ്രവർത്തിപ്പിക്കാം. ഒരു സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയും വരുന്നതാണ് പ്രൊസസർ . നിരവധി ആപ്ലിക്കേഷനുകളിൽ പരീക്ഷിച്ച ശേഷം മാറ്റങ്ങൾ വരുത്തിയാകും ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുക. ഇന്ത്യയിൽ ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാൻ നാലു കോടി രൂപ വരെ ചെലവ് വരും. ഉല്പാദനത്തിനായുള്ള ഫാബ്രിക്കേഷൻ സംവിധാനം യാഥാർഥ്യമായാൽ വളരെ കുറഞ്ഞ ചിലവിൽ 20 ലക്ഷം പ്രോസസ്സർ വരെ ഉത്പാദിപ്പിക്കാനാകും. നൂറിലധികം ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകിയ കൊച്ചിയിലെ മേക്കർ വില്ലേജിന്റെ പ്രൊഫസർ ഇൻചാർജ് കൂടിയാണ് അലക്സ് ജെയിംസ്. സർവകലാശാലയിലെ എഐ…

Read More

ഇക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ കയറ്റുമതി 8000 കോടി രൂപയുടേതാകും.  അടുത്ത വർഷത്തോടെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, മത്സ്യം എന്നിവയാണ് ലുലു കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യുഎസ്, പോർച്ചുഗൽ, ഈജിപ്ത്, അൾജീരിയ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ 2 മാസത്തിനകം സ്വന്തം ഭക്ഷ്യ സംസ്കരണശാലയും ലോജിസ്റ്റിക്സ് കേന്ദ്രവും വരുന്നു. ഓസ്ട്രേലിയൻ ട്രേഡ് കമ്മിഷണറും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ഇതു സംബന്ധിച്ച കരാറിൽ ഗൾഫൂഡ്‌ മേളയിൽ ഒപ്പുവച്ചു. നോയിഡയിലെ ഭക്ഷ്യ സംസ്കരണശാലയുടെ പ്രവർത്തനം നവംബറിൽ തുടങ്ങും. കളമശേരിയിൽ ലുലു പ്രഖ്യാപിച്ച ഭക്ഷ്യ സംസ്കരണ ശാലയുടെ നിർമാണം ഉടൻ ആരംഭിക്കും. പദ്ധതിയുടെ അന്തിമ രൂപ രേഖ പൂർത്തിയായിക്കഴിഞ്ഞു. ഭക്ഷ്യ സംസ്കരണശാലയും ലോജിസ്റ്റിക്സ് കേന്ദ്രവും തുടങ്ങാൻ 24 ഏക്കർ ലുലു ഗ്രൂപ്പിന് ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചു. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മേയിൽ ആരംഭിക്കുമെന്ന്…

Read More

മലബാറിൽ ഐടി വിപ്ലവം സൃഷ്ടിക്കാൻ കേരള ടെക്നോളജി എക്സ്പോ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് വെച്ച് സംഘടിപ്പിക്കും. ഐടി മേഖലയിൽ കോഴിക്കോടിന്റെ ഉന്നമനം ലക്ഷ്യം വെച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഐടി വിദഗ്ധർ, ഇൻഡസ്ട്രി ലീഡേഴ്സ്, വ്യവസായ പ്രമുഖർ, പയനിയർമാർ എന്നിവർ ടെക് എക്സ്പോയിൽ പങ്കെടുക്കും. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംസ്ഥാന പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. നാസ്കോമിന്റെ ചെയർപേഴ്സണായി ചുമതലയേറ്റ രാജേഷ് നമ്പ്യാർ പങ്കെടുക്കും. കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവാണ്(CITI 2.0) എക്സ്പോയ്ക്ക് നേതൃത്വം നൽകുന്നത്. ടെക്നോളജിയിലെ മുന്നേറ്റങ്ങളിലും ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിലും ടയർ 3 നഗരങ്ങളുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകളും എഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ പരിവർത്തന സാധ്യതകളെ കുറിച്ചും ചർച്ചകൾ നടക്കും.മിഡിൽ ഈസ്റ്റുമായി ബന്ധം സ്ഥാപിക്കാൻ മിഡിൽ ഈസ്റ്റ് മാർക്കറ്റ് പരിചയപ്പെടുത്തുന്ന പ്രത്യേക സെഷനുകളും ആഗോള…

Read More

വിവിധ തൊഴിൽ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാനായി വർക്ക്സ്റ്റേഷൻ തുടങ്ങാൻ കേരളം. നവകേരള സ്ത്രീ സദസ്സിലാണ് വനിതകൾക്കായി വർക്ക് സ്റ്റേഷൻ ആരംഭിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ജോലിക്കും വിനോദസഞ്ചാരത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് വർക്ക്സ്റ്റേഷനാണ് വരാൻ പോകുന്നത്. കേരളത്തിന് പുറത്തു നിന്നുള്ളവരെയും വർക്ക്സ്റ്റേഷൻ സ്വാഗതം ചെയ്യും.വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമായിരിക്കും വർക്ക്സ്റ്റേഷനുകൾ സ്ഥാപിക്കുക. തൊഴിലിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വർക്ക്സ്റ്റേഷനുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും സ്ത്രീകളെയാണ് വർക്ക്സ്റ്റേഷനുകൾ ലക്ഷ്യംവെക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഊർജമാകും.കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ജോലി ഉപേക്ഷിക്കുന്നവരിൽ സ്ത്രീകളാണ് മുന്നിലെന്ന് ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. പലപ്പോഴും സംസ്ഥാനത്തിന് പുറത്തോ ജില്ലയ്ക്ക് പുറത്തോ ജോലി ചെയ്യേണ്ടി വരുന്ന വനിതകളാണ് താമസ സ്ഥലത്ത് നിന്ന് ദൂരകൂടുതൽ കാരണം ജോലി ഉപേക്ഷിക്കുന്നതിൽ അധികവും. വിദ്യാസമ്പന്നരായ യുവതികളാണ് ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് വർക്ക്സ്റ്റേഷൻ എന്ന ആശയം മുന്നോട്ടു വെച്ചത്. ഇതുവഴി വനിതകൾക്ക്…

Read More

ദുബായിയെ പുരോഗതിയുടെ ഭൂപടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആളാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദീർഘവീക്ഷണത്തോടയും മറ്റും ഷെയ്ഖ് മുഹമ്മദ് ചെയ്ത പല പ്രവർത്തനങ്ങളും ദുബായിയെ ലോകത്തെ തന്നെ ഒന്നാംകിട രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നതാണ്. ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് ഇക്കണോമിക് സമ്മിറ്റ് 2024ൽ അദ്ദേഹം പങ്കെടുത്തിരുന്നു. സമ്മിറ്റിൽ പങ്കെടുത്ത ബോളിവുഡ് താരം ഷാരൂഖ് ഖാൻ വേദിയിൽ ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ അയൽവാസിയാണ് ഷെയ്ഖ് മുഹമ്മദെന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. ദുബായ് ഭരണാധികാരി എന്നതിനെ പുറമേ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, യുഎഇ പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങളും റാഷിദ് അൽ മക്തൂം വഹിക്കുന്നുണ്ട്. ഷെയ്ഖ് മുഹമ്മദിന്റെ ആസ്തി എത്രയെന്ന് അറിയാമോ?സെലിബ്രറ്റി നെറ്റ് വേർത്തിന്റെയും സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെയും റിപ്പോർട്ട് അനുസരിച്ച് ഷെയ്ഖ് മുഹമ്മദിന്റെ ആസ്തി 1.1 ലക്ഷം കോടി രൂപയ്ക്കും 1.4 ലക്ഷം കോടി രൂപയ്ക്കും ഇടയിലാണ്. റിയൽ എസ്റ്റേറ്റ് ബിസിനസുകളാണ്…

Read More

രാജ്യത്തെ ആദ്യ കാർബൺ തുല്യതാ റിപ്പോർട്ട് പുറത്തിറക്കിയ വയനാട്ടിൽ നിന്നും വരുന്ന കണക്കുകൾ വാഹനങ്ങളടക്കം ഊർജ മേഖല വയനാടിനെ എങ്ങിനെ തകർക്കുന്നു എന്നാണ്. വയനാട് ജില്ല ഒരു വർഷം പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 20,46,257.14 ടൺ കാർബൺ തുല്യമാണെന്ന് കാർബൺ തുല്യത വയനാട് റിപ്പോർട്ട്‌. ഹരിതഗൃഹ വാതകങ്ങളുടെ പ്രതിശീർഷ ബഹിർഗമനം 2.5 ടൺ‍ കാർബണിനു തുല്യമാണെന്നും കണ്ടെത്തി. ഊർജമേഖലയാണ് വയനാട്ടിൽ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത്. 16.50 ലക്ഷം ടൺ കാർബണിനു തുല്യമാണിത്. വൻകിട തീവ്ര- ബഹിർഗമന വ്യവസായങ്ങൾ വയനാട് ജില്ലയിൽ ഇല്ലാതിരുന്നിട്ടും ഇതാണ് അവസ്ഥയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത്‌ തലത്തിൽ വയനാട് പുറത്തിറക്കിയ കാർബൺ തുല്യത റിപ്പോർട്ടിലാണിക്കാര്യങ്ങൾ ഉള്ളത്. ജില്ലാ പഞ്ചായത്ത് മീനങ്ങാടിയിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവ വൈവിധ്യ കാർഷിക മേളയിലെ കാലാവസ്ഥ ഉച്ചകോടിയിലാണ് കാർബൺ ന്യൂട്രൽ വയനാട് റിപ്പോർട്ട് പുറത്തിറക്കിയത്. തണലിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ പഞ്ചായത്ത്‌ പുറത്തിറക്കിയ റിപ്പോർട്ടിൽ 2021-22…

Read More

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് നീറ്റിലിറങ്ങാൻ ഒരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡാണ് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ബോട്ട് നിർമിച്ചിരിക്കുന്നത്. രാജ്യത്തെ നിർമിക്കുന്ന ആദ്യത്തെ ഹൈഡ്രജൻ ബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹൈഡ്രജൻ ബോട്ട് കൊച്ചിയിൽ പരീക്ഷണാർഥം ഓടിക്കും. ഉത്തർപ്രദേശിലെ വാരണാസിയിലാണ് ബോട്ട് സർവീസ് നടത്തുക. സർവീസുകൾ വിജയിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കൂടുതൽ ബോട്ടുകൾ അവതരിപ്പിക്കും. പരിസ്ഥിതി സൗഹാർദമായ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ മലിനീകരണ മുക്തമായ ബോട്ട് സർവീസ് നടത്താൻ സാധിക്കും. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റിക്കുവേണ്ടിയാണ് ബോട്ടുകൾ അവതരിപ്പിക്കുന്നത്. തുറമുഖ, ഷിപ്പിംഗ്, ഉൾനാടൻ ജലഗതാഗത മന്ത്രാലയത്തിന്റെ ഭാഗിക ഫണ്ടിംഗ് കൂടി ഉപയോഗിച്ചാണ് ബോട്ട് നിർമിച്ചത്. ബോട്ട് നിർമിച്ചിരിക്കുന്നത് കട്ടമരം മാതൃകയിലാണ്. 100 പേർക്ക് പരമാവധി സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ട് പൂർണമായും ശിതീകരിച്ചതാണ്. ഹ്രസ്വദൂര സർവീസുകൾ നടത്തും. ബോട്ടിലെ വിശാലമായ ചില്ലുജാലകത്തിലൂടെ പുറം കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഹൈഡ്രജൻ ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ വിജയിച്ചാൽ ചരക്കു കപ്പലുകളിലും…

Read More

ടെസ്ല വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസിൻ്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്. ഒപ്റ്റിമസ് അതിവേഗത്തിൽ നടക്കുന്ന വീഡിയോ ആണ് എക്സിൽ പങ്കുവെച്ചത്. ബാഹ്യ നിയന്ത്രണങ്ങളില്ലാതെ സ്വയം ഒപ്റ്റിമസ് നടക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. ടെസ്ലയുടെ ലാബിലൂടെ 1 മിനിറ്റ് 18 സെക്കന്റാണ് ഒപ്റ്റിമസ് നടക്കുന്നത്. ലാബിലൂടെ ചുറ്റി നടക്കുന്ന ഒപ്റ്റിമസ് (Optimus strolling around the lab) എന്ന ക്യാപ്ഷനോടു കൂടിയാണ് ഇലോൺ മസ്ക് വീഡിയോ പങ്കുവെച്ചത്. ഇടത്തും വലത്തും തിരിഞ്ഞും മറ്റും ഒപ്റ്റിമസ് നടക്കുന്നത് വീഡിയോയിൽ കാണാം.ടെസ്ല ബോട്ട് എന്നും അറിയപ്പെടുന്ന ഒപ്റ്റിമസിനെ 2021നാണ് ടെസ്ല അവതരിപ്പിക്കുന്നത്. നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയും റോബോട്ടിക്സും സംയോജിപ്പിച്ചാണ് ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസിനെ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യരെ വിന്യസിപ്പിക്കാൻ സാധിക്കാത്ത അപകടം നിറഞ്ഞ സാഹചര്യങ്ങളിൽ ഒപ്റ്റിമസിനെ ഉപയോഗപ്പെടുത്താൻ സാധിക്കും.കഴിഞ്ഞ മാസം ഒപ്റ്റിമസ് തുണി മടക്കുന്ന വീഡിയോയും ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ചിരുന്നു. 1 ഒപ്റ്റിമസ് റോബോട്ട് വികസിപ്പിക്കാൻ 20,000 ഡോളറോളമാണ് ചെലവ് വരുന്നത്. …

Read More

തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് അഭിമാനനേട്ടം. ഗഗൻയാനിൽ ബഹിരാകാശത്തേക്ക് പോകുന്ന നാലംഗ സംഘത്തെ നയിക്കുന്നത് മലയാളിയാണ്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ പദ്ധതിയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാനിലെ മറ്റു യാത്രികർ. നാലുപേരും വ്യോമസേന ടെസ്റ്റ് പൈലറ്റുമാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ഇതുകൂടാതെ ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലനം നടത്തി. ബഹിരാകാശ യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠിച്ച പ്രശാന്ത് 1999 ജൂണിലാണ് സേനയിൽ ചേരുന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാനും മറ്റുമാണ് പ്രധാനമന്ത്രി…

Read More