Author: News Desk

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികൾക്കും വിവിധ സേവനങ്ങൾക്കു ആധാർ ആവശ്യമാണ്. ബാൽ ആധാർ എന്നറിയപ്പെടുന്ന കുട്ടികളുടെ ബ്ലൂ ആധാർ കാർഡിന് ഉപയോഗങ്ങൾ ഏറെയുണ്ട്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് യുഐഡിഎഐ “ബാല്‍ ആധാർ (Baal Aadhaar)” അവതരിപ്പിച്ചത്. സാധാരണ ആധാർ കാർഡിന്റെ വെള്ള നിറത്തിന് വിപരീതമായി ബാല്‍ ആധാറിന്റെ നിറം നീലയാണ്. എന്നാല്‍ മറ്റ് ആധാറുകളിളെപ്പോലെ തന്നെ 12 അക്കങ്ങള്‍ ഈ കാർഡിലുമുണ്ട്.മാതാപിതാക്കളുടെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ച്‌ അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴി ബാൽ ആധാറിനുള്ള അപേക്ഷകള്‍ സമർപ്പിക്കാം. ബാല്‍ ആധാർ കാർഡിനായി ഓണ്‍ലൈനിലും അപേക്ഷിക്കാം. കാർഡിനായി അപേക്ഷിക്കുന്ന അവസരത്തില്‍ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങള്‍ക്ക് പകരം പ്രായം, ലിംഗം എന്നിവ ഉള്‍പ്പെടുന്ന ഡെമോഗ്രാഫിക് വിവരങ്ങളും കുട്ടിയുടെ ചിത്രങ്ങളും കൂടാതെ മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്ബോഴും പതിനഞ്ചു വയസ്സ് പൂർത്തിയാകുമ്പോഴേക്കും കയ്യിലെ പത്ത് വിരലുകളുടെയും, കണ്ണിന്റെയും…

Read More

പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി പുനർരൂപകല്പന ചെയ്യാൻ ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകൾ ആകുന്നതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്കിലും മാറ്റം വരും. സെക്കന്റ് ക്ലാസ് ഓർഡിനറി നിരക്ക് പല റൂട്ടുകളിലും ഒഴിവാക്കിയിട്ടുണ്ട്. പകരം എക്സ്പ്രസ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പാസഞ്ചർ ട്രെയിനുകളിലെ കോച്ചുകൾ തന്നെയായിരിക്കും സ്പെഷ്യൽ ട്രെയിനുകളിലും ഉപയോഗിക്കുക. റൂട്ടിലും വ്യത്യാസമുണ്ടായിരിക്കില്ല എന്നാണ് റെയിൽവേയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം ചെന്നൈ ഡിവിഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് പകരം മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകൾ (MEMU) ആണ് ഉപയോഗിച്ചിരിക്കുന്നത്. തിരുച്ചി, മധുരൈ ഡിവിഷനുകളിലെ ചില ട്രെയിനുകൾ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ അധികവും ഉപയോഗിക്കുന്നത് ചെറുകിട കച്ചവടക്കാരും ദിവസവേതനക്കാരും തുടങ്ങി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രികരാണ്. ഇവർക്ക് തീരുമാനം തിരിച്ചടിയാകും.കോവിഡ് ലോക്ഡൗണിന് ശേഷം പാസഞ്ചർ ട്രെയിനുകളുടെ പല റൂട്ടിലും നിരക്ക് വർധിച്ചിട്ടുണ്ട്. അതേസമയം നിരക്കിന് അനുസൃതമായി ട്രെയിനി‍ന്റെ വേഗത വർധിപ്പിക്കുമോ എന്ന കാര്യത്തെ കുറിച്ച് റെയിൽവേ…

Read More

തട്ടിപ്പു കോളുകൾ തടയുന്നതിൽ ട്രായ് ഒരു പടി കൂടി മുന്നിൽ.  മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും നമ്പറും കാണാൻ പുതിയ സംവിധാനമൊരുങ്ങുന്നു. കാൾ വരുമ്പോൾ നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന ട്രൂ കോളർ മാതൃകയിലുള്ള  കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തു. തട്ടിപ്പ് കോളുകൾ തടയുകയാണ് ഇതുവഴി ലക്ഷ്യം. നിലവിൽ ട്രൂ കോളർ അടക്കമുള്ള ആപുകൾ വിവിധ രാജ്യങ്ങളിൽ ഈ സേവനങ്ങൾ നൽകുന്നുണ്ട്. സിം എടുക്കാൻ ഉപയോഗിച്ച കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക.സി എൻ പി നടപ്പാക്കിയാൽ ട്രൂ കോളർ ആപ്പില്ലാതെ തന്നെ ഫോൺ വിളിക്കുന്നത് ആരെന്ന് അറിയാൻ സാധിക്കും. ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രം സിഎൻഎപി സൗകര്യം പ്രവർത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാൾക്ക് പേര് മറച്ച് വയ്‌ക്കണമെങ്കിൽ‌ അതിനും സംവിധാനം ഉണ്ടാകും. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി…

Read More

ഭാവിയിൽ ഊബറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് സൂചന നൽകി ബില്യണർ ഗൗതം അദാനി. ഇന്ത്യ സന്ദർശിക്കാൻ എത്തിയ ഊബർ സിഇഒ ഡര ഖോസ്റോഷാഹിയും (Dara Khosrowshahi) ഗൗതം അദാനിയും ശനിയാഴ്ച കണ്ടുമുട്ടിയിരുന്നു. ഇന്ത്യയിൽ ബിസിനസുണ്ടാക്കുന്ന വളർച്ചയെ കുറിച്ചാണ് ഇരുവരും അധികവും ചർച്ച ചെയ്തത്. പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇരുവരും കണ്ടുമുട്ടിയതിന്റെ ഫോട്ടോ അദാനി എക്സിൽ പങ്കുവെച്ചെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പിന്റെ ഹെഡ് കോർട്ടേഴ്സിലാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് ആകാംക്ഷയോടെ നോക്കി കാണുകയാണെന്ന് അദാനിയുടെ പോസ്റ്റിന് മറുപടിയായി ഡര ഖോസ്റോഷാഹി എക്സിൽ കുറിച്ചു. ഇലക്ട്രിക് വാഹനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ കുറിച്ച് ഡര ഖോസ്റോഷാഹി പറഞ്ഞു. ഊബർ ആപ്പിന്റെ സാധ്യത വർധിപ്പിക്കാനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സുമായി ധാരണാ പത്രത്തിൽ ഒപ്പിട്ടിരുന്നു.ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലകേനിയുമായി ബിൽഡിംഗ് പോപുലേഷൻ സ്കെയിൽ ടെക്നോളജിയെ കുറിച്ച് ഡര ചർച്ച് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ…

Read More

രാജ്യത്തെ ഏറ്റവും വലിയ കേബിൾ പാലമായ സുദർശൻ സേതുവിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ പഞ്ച്കുയ് ബീച്ചിൽ സ്കൂബ ഡൈവിംഗ് ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സ്കൂബാ ഡൈവ് ചെയ്ത് പ്രധാനമന്ത്രി ആഴക്കടലിൽ മുങ്ങി കിടക്കുന്ന ദ്വാരക നഗരത്തിലെത്തി പ്രാർഥന നടത്തുകയും ചെയ്തു. വെള്ളത്തിൽ മുങ്ങി കിടക്കുന്ന ദ്വാരക നഗരത്തിലെത്തി പ്രാർഥന നടത്തുന്നത് ദിവ്യമായ അനുഭവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദ്വാരകയിലെ സബ്മറൈൻ ടൂറിസത്തിനും സമുദ്ര ടൂറിസത്തിനും കുതിപ്പേകാൻ പ്രധാനമന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. മയിൽ പീലിയുമായിട്ടാണ് പ്രധാനമന്ത്രി വെള്ളത്തിനടിയിലെ ദ്വാരകാ നഗരത്തിലെത്തിയത്. ഇതിന് ശേഷം പ്രധാനമന്ത്രി ദ്വാരകാ ക്ഷേത്രത്തിലും പ്രാർഥന നടത്തി. സബ്മറൈൻ ടൂറിസത്തിന് ഊർജ്ജമാകും രാജ്യത്തെ ആദ്യത്തെ സബ്മറൈൻ ടൂറിസത്തിന് തുടക്കമിടാൻ ഇരിക്കുകയാണ് ഗുജറാത്ത്. ഈ വർഷം ജനുവരി 4നാണ് ഇതിനെ പറ്റി പ്രഖ്യാപനം ഉണ്ടായത്. ഗുജറാത്ത് സർക്കാരും മാസ്ഗോവൻ ഡോക്ക്‌യാർഡ് ലിമിറ്റഡും തമ്മിൽ സബ്മറൈൻ ടൂറിസത്തിനായി ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ദ്വാരകയോട് ചേർന്നുള്ള ബെറ്റ്…

Read More

ഇന്ത്യയിൻ മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ ബൈൻഡിംഗ് കരാറിലേർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും. ഇരുകേന്ദ്രങ്ങളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിലയൻസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച് ലയനം കഴിഞ്ഞാൽ റിലയൻസിന്റെ മീഡിയാ യൂണിറ്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ 61%. മിച്ചം വരുന്ന ഭാഗത്തിന്റെ ഉടമസ്ഥത ഡിസ്നിയുടെ പക്കലായിരിക്കും. അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഓഹരി വിഭജനത്തിൽ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോർട്ട്.ഇന്ത്യയിലെ ബിസിനസിന്റെ 60% വിയകോം18ന് (Viacom18) വിൽക്കാൻ ഡിസ്നി ആലോചിച്ചിരുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ് വിയാകോം18.കഴിഞ്ഞ വർഷം ഡിസ്നി ഇന്ത്യയുടെ ആസ്തിയുടെ മൂല്യം റിലയൻസ് കണക്കാക്കിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സർവീസ്, സ്റ്റാർ ഇന്ത്യ എന്നിവയുടെ മൂല്യം 7 ബില്യൺ ഡോളറിനും 8 ബില്യൺ ഡോളറിനും ഇടയിലാണ് റിലയൻസ് കണക്കാക്കിയത്. എന്നാൽ ഇതേ സമയം 10 ബില്യൺ ഡോളറാണ് ഡിസ്നി ഇവയ്ക്ക് വിലയിട്ടത്.  Read about the binding agreement…

Read More

ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് 5 വർഷത്തെ മൾട്ടിപ്പിൾ വിസ അനുവദിച്ചതെന്ന് ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) പറഞ്ഞു. കഴിഞ്ഞ വർഷം ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2.46 മില്യൺ ആണെന്ന് DETയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പുള്ളതിനേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 2022ൽ ഇന്ത്യയിൽ നിന്ന് ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.84 മില്യൺ ആയിരുന്നു. ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും 34% വർധനവും ഉണ്ടാകുന്നുണ്ട്. ഇത് ദുബായിയുടെ ഒന്നാംകിട വാണിജ്യ സ്രോതസ്സായി ഇന്ത്യയെ മാറ്റുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-ബിസിനസ് കൂട്ടുകെട്ട് വർധിപ്പിക്കാനും തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി വിസയ്ക്ക് വേണ്ടി അപേക്ഷ സ്വീകരിക്കുകയും അം​ഗീകരിക്കുകയും ചെയ്ത് കഴിഞ്ഞാൽ 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. വിസ കൈവശമുള്ളയാൾക്ക് തുടർച്ചയായി 90 ദിവസം…

Read More

തൃശ്ശൂർ എന്നു കേൾക്കുമ്പോൾ തന്നെ പൂരമാണ് എല്ലാവരുടെയും മനസിലെത്തുക. പൂരം സീസണിൽ മാത്രം തൃശ്ശൂരിലേക്ക് പോകുന്നവരുമുണ്ട്. പൂരത്തിന്റെ പേരിൽ മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും തൃശ്ശൂർ പേര് കേട്ടതാണ്. ആ പെരുമയ്ക്ക് മാറ്റ് കൂട്ടുകയാണ് ചെമ്പോട്ടിൽ ലെയ്നിലെ ഹോട്ടൽ ഭാരത്. രുചിയുടെ മേളപ്പെരുക്കം ശിങ്കാരി മേളത്തിന്റെ ‘ശ’ ശബ്ദത്തിൽ തുടങ്ങി ഉരുളക്കിഴങ്ങ് മസാലയും കട്ടി സാമ്പാറും ചട്ണികളുമായി പ്ലേറ്റിലെത്തുന്ന രുചിയുടെ മേളപ്പെരുക്കം കാണണമെങ്കിൽ ഹോട്ടൽ ഭാരതിൽ തന്നെ വരണം. ഹോട്ടൽ ഭാരതിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ മെനു കാർഡിൽ ധാരാളം വൈവിധ്യമാർന്ന വിഭവങ്ങൾ കണ്ടില്ലെന്ന് വരാം. എന്നാൽ വിളമ്പുന്നതെല്ലാം കൈപ്പുണ്യം നിറഞ്ഞതാണ്. അതിന് കാരണം, പാലക്കാടിലെ 33 ഏക്കർ ഫാമിൽ നിന്നാണ് ഹോട്ടൽ ഭാരതിന്റെ കലവറയിലേക്ക് പച്ചക്കറികൾ എത്തുന്നത് എന്നതാണ്. ഫാമിൽ നിന്ന് നേരിട്ടെത്തുന്ന പച്ചക്കറികളും മറ്റും ഹോട്ടൽ ഭാരതിന്റെ വിഭവങ്ങൾക്ക് പ്രത്യേക രുചി നൽകും. സദ്യ മാത്രമല്ല, ദോശ, ഇഡ്ഡലി പ്രേമികൾക്കും ഭാരത് ഹോട്ടൽ ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റുന്ന ഇടമാണ്.…

Read More

വൈറ്റില-കാക്കനാട് റൂട്ടുകളിൽ ദിവസം 14 അധിക സർവീസുകൾ നടത്താൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). തിങ്കളാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. ഇനി മുതൽ തിരക്കുള്ള സമയങ്ങളിൽ ഓരോ 25 മിനിറ്റ് കൂടുമ്പോഴും വാട്ടർ മെട്രോ സർവീസ് നടത്തും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഓരോ 30 മിനിറ്റ് കൂടുമ്പോഴായിരിക്കും ബോട്ട് സർവീസ് നടത്തുക.വൈറ്റിലയിൽ നിന്നുള്ള ആദ്യ ബോട്ട് 7.30നും കാക്കനാട് നിന്നുള്ള ആദ്യ ബോട്ട് 8 മണിക്കുമായിരിക്കും. വൈറ്റിലയിൽ നിന്നുള്ള അവസാന സർവീസ് 7.25നും കാക്കനാട് നിന്നുള്ള അവസാന സർവീസ് 7.55നും ആണ്. യാത്രക്കാരുടെ ആവശ്യ പ്രകാരമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതെന്ന് കൊച്ചി വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 16.81 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ സർവീസ് നടത്തിയത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ KWML സ്വന്തമായി ഇ-ഓട്ടോകൾ ഇറക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചിൻ ഷിപ്പ്‍യാർഡിൽ നിന്ന് 11 യാത്രാ ബോട്ടുകൾ കൂടി KWMLന് ലഭിക്കാനുണ്ട്.…

Read More

ഒരു കാലത്തു ഇന്ത്യൻയുവത്വത്തിന്റെ ഹരമായിരുന്ന , ഇന്ത്യൻ ജനത കാത്തിരിക്കുന്ന RX 100 മോട്ടോർ ബൈക്ക് യമഹ കമ്പനി ഒരിക്കലുമിനി വിപണിയിലെത്തിക്കില്ല. പക്ഷേ അതിനൊപ്പം കരുത്തും, ലുക്കുമുള്ള RX എന്ന് പേരുള്ള മറ്റൊരു മോട്ടോർസൈക്കിൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. 100 സിസിക്ക് പകരം ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന ശക്തമായ 225.9 സിസി എഞ്ചിനായിരിക്കും RX ൽ എത്തുക. രണ്ടായിരത്തിന് മുമ്പ് യുവാക്കളുടെ ഹരമായിരുന്ന ഐക്കോണിക് മോട്ടോർസൈക്കിളായിരുന്നു യമഹ RX100. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വമ്പൻ ഡിമാന്റുള്ള RX100 ബൈക്കുകൾ 1996 മാർച്ചിലാണ് വിപണിയിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്. ഇതിനിടയിൽ വർഷങ്ങൾക്ക് ശേഷം യുവാക്കളെ ആവേശം കൊള്ളിക്കാൻ യമഹ RX100 വീണ്ടും ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണെന്ന വാർത്തകളും പലതവണ പുറത്തുവന്നിരുന്നു. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിൾ ചെയ്തായിരുന്നു ആദ്യകാലത്ത് ബൈക്കുകളുടെ വിൽപന നടത്തിയിരുന്നത്. പിന്നീട് മലിനീകരണനിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള മോഡലുകൾക്ക്…

Read More