Author: News Desk
ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിരന്നു നിൽക്കുന്ന മൈസൂരിവിലെ തെരുവോരങ്ങൾ, അവിടെ നിന്ന് ഏലവും ജാതിയും മണക്കുന്ന മട്ടാഞ്ചേരിയിലെ സുഗന്ധവ്യഞ്ജന തെരുവിലേക്ക് എത്തിയതാണ് ഇർഫാൻ ഷെരീഫ്. വരുമ്പോൾ ചന്ദനത്തിരികളുടെയും അത്തറിന്റെയും ഗന്ധവും കൂടെ കൊണ്ടുവന്നു. ഇപ്പോൾ മട്ടാഞ്ചേരിയിലൂടെ നടക്കുമ്പോൾ മലബാർ കുരുമുളകിന്റെയും ഏലത്തിന്റെയും കരയാമ്പുവിന്റെയും മണത്തിനിടയിൽ കൂടി ചന്ദനത്തിരിയുടെയും ഗന്ധം നിങ്ങളുടെ മൂക്കിലെത്തും. മട്ടാഞ്ചേരിയിലെത്തുന്നവർക്ക് മുന്നിൽ വമ്പൻ ചന്ദനത്തിരിയും കൂറ്റൻ അത്തറ് കുപ്പിയും കൊണ്ടു വന്ന് മറ്റൊരു അത്ഭുതം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇർഫാൻ ഷെരീഫ്. മട്ടാഞ്ചേരി ജൂതത്തെരുവിലെ ഇർഫാന്റെ ഐആർഎസ് പെർഫ്യൂം ഫാക്ടറിയിലാണ് ഈ ചന്ദനത്തിരിയും അത്തറ് കുപ്പിയുമുള്ളത്.10 അടി ഉയരമുണ്ട് ഇവിടത്തെ അത്തറ് കുപ്പിക്ക് 3,600 ലിറ്റർ അത്തറാണ് ഇതിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 6 അടി ഉയരത്തിലും അത്തറ് കുപ്പി ഇവിടെ നിർമിച്ചിരുന്നു. 69 നീളമുള്ള ചന്ദനത്തിരിക്ക് 412 കിലോഗ്രാമാണ് ഭാരം. ചന്ദനത്തടി, സാൻഡൽവുഡ് ഓയിൽ, മുളന്തണ്ട് മുതലായവ കൊണ്ട് നിർമിച്ചിരിക്കുന്ന ചന്ദനത്തിരി പുകഞ്ഞ് തീരാൻ 1 മാസത്തിന് മുകളിലെടുക്കും.…
തൊഴിൽ മേഖല ഫ്ലക്സിബിളാക്കാൻ ചട്ടങ്ങളിൽ മാറ്റം കൊണ്ട് വന്ന് യുഎഇ. ഫ്ലക്സിബിൾ വർക്കിനായി (flexible working) മാർഗനിർദേശങ്ങൾ പുറപ്പിടുവിച്ചിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൺ റിസോഴ്സ് അവതരിപ്പിച്ച ജനറൽ ഫ്രെയിംവർക്ക് ഫോർ എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ് മന്ത്രിസഭാ അംഗീകരിച്ചു. പുതിയ നിയമം അനുസരിച്ച് രാജ്യത്തിനകത്തും പുറത്തുമായി റിമോട്ട് വർക്കിന് അവസരമുണ്ട്. ഹൈബ്രിഡ് വർക്ക്, കംപ്രസ്ഡ് വർക്ക് ഷെഡ്യൂൾ എന്നിവയ്ക്കും ചട്ടത്തിൽ സാധുത നൽകുന്നു. യുഎഇ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വീ ദ യുഎഇ 2031 (We the UAE 2031) ലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ജനറൽ ഫ്രെയിംവർക്ക് ഫോർ എംപ്ലോയ്മെൻഫ് പാറ്റേൺ ആൻഡ് ഫ്ലക്സിബിൾ വർക്ക് ടൈപ്സ്. നയം നടപ്പാക്കുന്നതിന് മുന്നോടിയായി ഈ മാസം ആമുഖ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും. എച്ച്ആർ മാനേജർ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും വർക്ക് ഷോപ്പ് സംഘടിപ്പിക്കുക. Learn about the UAE’s progressive step in launching…
മുംബൈയിൽ വളർത്തുമൃഗങ്ങൾക്കായി വെറ്ററിനറി ആശുപത്രി തുറക്കാൻ ടാറ്റ ഗ്രൂപ്പിന്റെ രത്തൻ ടാറ്റ. വളർത്ത് മൃഗങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നത് രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതികളിലൊന്നാണ്. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. മുംബൈ മഹാലാക്ഷ്മിയിലാണ് ടാറ്റാ ട്രസ്റ്റ് സ്മാൾ ആനിമൽ ഹോസ്പിറ്റൽ പണിതിരിക്കുന്നത്. മാർച്ചിൽ ആശുപത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.165 കോടി രൂപ മുതൽമുടക്കിലാണ് മുംബൈയിൽ അന്താരാഷ്ട്ര നിലവാരത്തിൽ വളർത്തു മൃഗങ്ങൾക്കായി ടാറ്റ ആശുപത്രി തുറക്കുന്നത്. 5 നിലകെട്ടിടത്തിൽ ഒരേ സമയം 200 മൃഗങ്ങളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ബ്രിട്ടനിൽ നിന്നുള്ള ഡോക്ടറായിരിക്കും ആശുപത്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.വളർത്തു മൃഗങ്ങളോട് ടാറ്റയ്ക്കുള്ള താത്പര്യം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഒരിക്കൽ തന്റെ വളർത്തു നായയെ ചികിത്സിക്കാൻ മിനിസൊട്ടയിലേക്ക് പോകേണ്ടി വന്നതാണ് ടാറ്റയെ പെറ്റ് ആശുപത്രി നിർമിക്കാൻ പ്രേരിപ്പിച്ചത്.2017ലാണ് ടാറ്റ പദ്ധതി പ്രഖ്യാപിക്കുന്നത്. ആദ്യം നവി മുംബൈയിലായിരുന്നു ആശുപത്രി തുടങ്ങാൻ പദ്ധതിയിട്ടിരുന്നതെങ്കിലും എല്ലാവർക്കും എത്തിച്ചേരാൻ എളുപ്പമായിരിക്കുമെന്ന് പരിഗണിച്ചാണ് മഹാലാക്ഷ്മിയിൽ ആശുപത്രി തുടങ്ങുന്നത്. കോവിഡ്…
സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ് ‘പ്രസിദ്ധീകരണത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച് വര്‍ക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ ബീച്ചുകള്‍. കേരളത്തിലെ ബീച്ച് ടൂറിസത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് ലോണ്‍ലി പ്ലാനറ്റ് പാപനാശത്തെ ഉൾപ്പെടുത്തിയത്. ടൂറിസം വ്യവസായത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വര്‍ക്കലയില്‍ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് ഈ അംഗീകാരം. സഞ്ചാരം വിനോദമാക്കി മാറ്റുന്നവര്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ആധികാരിക മാഗസിനാണ് ലോണ്‍ലി പ്ലാനറ്റ്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് സഞ്ചാരികളുടെ വഴികാട്ടിയാണിത്. തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വര്‍ക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്…
നടപ്പു സാമ്പത്തികവർഷം ഇതുവരെ 500 ട്രെയിൻ എൻജിനുകൾ എന്ന റെക്കോർഡ് നിർമാണ നേട്ടവുമായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്. പുതിയ ട്വിൻ ഇലക്ട്രിക് ചരക്കു എൻജിൻ നിർമാണത്തിന് പിന്നാലെയാണിപ്പോൾ ഈ റെയിൽവേ കമ്പനി. 2021-22 വര്‍ഷത്തെ 486 WAG-9 ട്വിന്‍ ട്രെയിന്‍ എന്‍ജിനുകള്‍ എന്ന റെക്കോർഡാണ് അവര്‍ തിരുത്തിയത്. 1950ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബെംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ WAP-5, WAP-7, WAG-9 എന്നിങ്ങനെ മൂന്നു തരം വൈദ്യുത തീവണ്ടി എന്‍ജിനുകളാണ് റെയില്‍വേക്കു വേണ്ടി നിര്‍മിക്കുന്നത്. WAP-5, WAP-7 എന്നിവ പാസഞ്ചര്‍ എന്‍ജിനുകളാണെങ്കില്‍ WAG-9 ചരക്കു തീവണ്ടി എന്‍ജിനുമാണ്. 12,000hp കരുത്തുള്ള WAG-9 ട്വിന്‍ എന്‍ജിനുകളാണ് 500 എന്‍ജിനുകളായി നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ റെയില്‍വേയുടെ കരുത്തുറ്റ എൻജിനാണ് WAG-9 ട്വിന്‍ എന്‍ജിനുകള്‍. 2028 ആവുമ്പോഴേക്കും 800 WAG-12 തീവണ്ടി എന്‍ജിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വേയിലെ എന്‍ജിനീയര്‍മാര്‍ കൂടുതല്‍ ട്വിന്‍ ലോക്കോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ്. രണ്ട് ഡീസല്‍ എന്‍ജിനുകളെ ട്വിന്‍ ഇലക്ട്രിക് ചരക്ക്…
ശ്രീലങ്കയിൽ മൂന്ന് എയർപോർട്ടുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരുമായി ചർച്ച നടത്തി അദാനി ഗ്രൂപ്പ്. ശ്രീലങ്കയുടെ പ്രീമിയം വിമാനത്താവളമായ കൊളംബോ ബന്ദാരനായ്കെ അന്താരാഷ്ട്ര വിമാനത്താവളം (Bandarnaike International Airport) അടക്കമുള്ളവെയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിൺ ഫെർണാഡോ പറഞ്ഞു. മാനേജ്മെന്റ് കരാറുകളിലായിരിക്കും ഏർപ്പെടുക. കൊളംബോ രത്‌മലാനാ വിമാനത്താവളം (Ratmalana Airport), മത്താല എയർപോർട്ട് (Mattala Airport) എന്നിവയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ച മറ്റു വിമാനത്താവളങ്ങൾ. ഏഴ് വർഷം മുമ്പ് ശൂന്യമായ അന്താരാഷ്ട്ര വിമാനത്താവളമെന്ന കുപ്രസിദ്ധി നേടിയതാണ് മത്താല എയർപോർട്ട്. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വേണ്ടി അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയിൽ കോവിഡിന് ശേഷം വീണ്ടും കുതിപ്പുണ്ടായതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പിന് സർക്കാർ സ്വകാര്യ പങ്കാളിത്തം തേടുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്ക സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.48 മില്യണെത്തിയിരുന്നു.…
ഉപഭോക്താക്കൾക്ക് യുപിഐ സേവനം തുടർന്നും ലഭിക്കാൻ മൂന്നാംകക്ഷി പേയ്മെന്റ് ആപ്പിലേക്ക് (Third-party payment app) ശ്രദ്ധ കേന്ദ്രീകരിച്ച് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ്.പേയ്മെന്റ് സർവീസുകൾ നടത്താൻ പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് മാർച്ച് 1 മുതൽ നിയന്ത്രണമുണ്ട്. അതിനാൽ മറ്റു ലെൻഡർമാർ വഴി യുപിഐ സംയോജിപ്പിച്ച് മൂന്നാം കക്ഷി ആപ്പായി മാറുകയാണ് പേടിഎം. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുപിഐ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി വൺ97 കമ്യൂണിക്കേഷൻ ചർച്ച നടത്തിയതായാണ് വിവരം. നിലവിൽ യുപിഐ പേയ്മെന്റുകൾ പേടിഎം വഴി നടത്താൻ സാധിക്കും. അറ്റ് പേടിഎം (@paytm) എന്ന അവസാനിക്കുന്ന വിർച്വൽ പേയ്മെന്റ് അഡ്രസ് (VPA) വഴിയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ മാർച്ച് 1 മുതൽ വിപി അഡ്രസ് മറ്റ് പേയ്മെന്റ് ബാങ്കുകളിലേക്ക് മാറുമെന്നാണ് വിവരം. പുതിയ വിപിഎയ്ക്ക് വേണ്ടി പേടിഎം മൂന്നോ അതിൽ കൂടുതലോ ബാങ്കുകളെ സമീപിക്കും. ആക്സിസ്…
തങ്ങളുടെ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ചാറ്റ് ബോട്ടിനെ ഗൂഗിൾ റീബ്രാൻഡ് ചെയ്തത്. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. കൂടാതെ ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി മൊബൈൽ ആപ്പും ഗൂഗിൾ ലോഞ്ച് ചെയ്തു. ഗൂഗിളിൻെറ ഏറ്റവും വലതും പ്രവർത്തനക്ഷമവുമായ ലാർജ് ലാംഗ്വേജ് മോഡലാണ് ജെമിനി അൾട്രാ 1.0. 150 രാജ്യങ്ങളിൽ ജെമിനി ലഭ്യമായിരിക്കും. ആദ്യത്തെ രണ്ട് മാസം സൗജന്യ ട്രയൽ ലഭിക്കും. ഗൂഗിളിന്റെ വൺ എഐ പ്രീമിയം പ്ലാനിൽ 19.99 ഡോളർ വരിസംഖ്യ നൽകി ജെമിനി ഉപയോഗിക്കാം.40 ഭാഷകളിൽ ചാറ്റ്ബോട്ട് ലഭ്യമായിരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. അൾട്രാ വേർഷൻ ജെമിനി അഡ്വാൻസ്ഡ് എന്ന പേരിലാണ് അറിയപ്പെടുക. Google made waves in the tech world with the launch of Gemini, a groundbreaking artificial intelligence app designed to revolutionise the way people interact with technology.…
ജനുവരി 22നാണ് പുതുതായി പണികഴിച്ച അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിർവഹിച്ചത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമവിഗ്രഹത്തിന് നിരവധിയുണ്ട് പ്രത്യേകതകൾ. അയോധ്യയിലെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുന്നതിനാൽ വിഗ്രഹത്തിനെ രാം ലല്ല അഥവാ കുഞ്ഞുരാമൻ എന്നാണ് വിളിക്കുന്നത്. 5 വയസ്സുള്ള കുട്ടിയുടെ രൂപത്തിലുള്ള വിഗ്രഹത്തിന് അലങ്കാരങ്ങൾ നിരവധിയാണ്. അധ്യാത്മ രാമായണം, വാത്മീകി രാമായണം, രാമചരിത മാനസം, ആലവന്തർ സ്തോത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാംലല്ല നിർമിച്ചിരിക്കുന്നത്. സാളഗ്രാമത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. രാംലല്ലയെ അലങ്കരിക്കാൻ തിലക്, കിരീടം, വള, വിജയമാല, മോതിരം എന്നിങ്ങനെ 14 തരം ആഭരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 15 കിലോ സ്വർണവും 18,000 ഡയമണ്ടുകളുമാണ് ആഭരണങ്ങൾ നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആഭരണങ്ങൾ നിർമിക്കാൻ മരതകവും ഉപയോഗിച്ചിട്ടുണ്ട്. ലഖ്നൗവിലെ ഹർഷഹയ്മൽ ശ്യാംലാൽ ജ്വല്ലറിയിലെ ശില്പികൾ 12 ദിവസം കൊണ്ടാണ് ആഭരണങ്ങൾ പണിത് തീർത്തത്. രാംലല്ലയുടെ തിലക് നിർമിച്ചത് 16 ഗ്രാം സ്വർണത്തിലാണ്. മധ്യഭാഗത്ത് 3 കാരറ്റിന്റെ വജ്രവും…
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ 10 മണിക്കാണ് ട്രെയിൻ പുറപ്പിട്ടത്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. 20 കോച്ചുകളുള്ള 24 ആസ്താ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. അതിൽ ആദ്യത്തേതാണ് നാളെ ഇന്ന് പുറപ്പിട്ടത്. 972 യാത്രക്കാരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്. 12ന് പുലർച്ചെ 2 മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും. 13ന് പുലർച്ചെ 12ന് അയോധ്യയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ 15ന് രാത്രി 10.45ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. 3300 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ചാർജ്.നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും. ഐആർസിടിസിയുടെ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിനുകളുടെ ഭാഗമായാണ് ആസ്തയുടെ പ്രവർത്തനം. നോൺ എസി സ്ലീപ്പർ ട്രെയിനുകളാണ് ആസ്ത.