Author: News Desk

ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും വിന്യസിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ആരംഭിച്ച പൈലറ്റ് പദ്ധതികൾ കേരളത്തിലും നടപ്പാക്കും. അഞ്ച് പൈലറ്റ് പദ്ധതികളിലായി 37 വാഹനങ്ങളാണ് ഉള്ളത്. ഇവ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി അടക്കമുള്ള പത്ത് നിയുക്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഒമ്പത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകളും പൈലറ്റ് പദ്ധതികളിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് ബസുകളിലും ട്രക്കുകളിലും വാണിജ്യപരമായി ലാഭകരമായ ഹൈഡ്രജൻ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പൈലറ്റ് പ്രൊജക്റ്റിന്റെ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം പൈലറ്റ് സംരംഭങ്ങളിലൂടെ വിലയിരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്,…

Read More

റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിലൂടെയുള്ള കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ എഫ്‌എംസിജി ഗാഥകളിൽ ഒന്നാണ്. 90കളിലെ നൊസ്റ്റാൾജിക് ബ്രാൻഡായിരുന്ന കാമ്പ കോള റിലയൻസിലൂടെ ആധുനിക റീട്ടെയിൽ ആവാസവ്യവസ്ഥയിൽ ഒന്നാം നിരയിലേക്ക് ഉയർന്നിരിക്കുകയാണ്. പുനരാരംഭിച്ച് 18 മാസത്തിനുള്ളിൽ ₹1,000 കോടി വരുമാനമാണ് കാമ്പ കോള നേടിയത്. കുറഞ്ഞ വില, മികച്ച റീട്ടെയിൽ തന്ത്രം, മാർക്കറ്റിംഗ് മാസ്റ്റർസ്ട്രോക്ക് എന്നിവയാണ് കാമ്പയുടെ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 200 മില്ലി പെറ്റ് ബോട്ടിൽ 10 രൂപയ്ക്ക് വിൽക്കാൻ സാധിച്ചതാണ് പെപ്‌സിയും കൊക്കക്കോളയും കുത്തകയാക്കി വെച്ച കോള മാർക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട് പേരെടുക്കാൻ കാമ്പയെ സഹായിച്ചത്. മറ്റ് കമ്പനികളുടെ അതേ നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയ്ക്ക് നൽകുക എന്ന തന്ത്രമാണ് റിലയൻസ് ഇവിടെ പ്രയോഗിച്ചത്. കൂട്ടിന് കാമ്പ എന്ന നൊസ്റ്റാൾജിയ കൂടി ചേർന്നപ്പോൾ സംഗതി ഹിറ്റായി. റീട്ടെയ്ൽ വിൽപനക്കാർക്ക് നൽകുന്ന മാർജിനിലും കാമ്പ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മറ്റ് ആഗോള കമ്പനികൾ ചെറുകിട വിൽപനക്കാർക്ക് മൂന്ന് മുതൽ…

Read More

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കൊച്ചിയിലും ഗുജറാത്തിലെ വാഡിനാറിലും കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ തീരുമാനം. ദുബായിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സന്ദർശനത്തിലെ ചർച്ചയുടെ ഫലമായി സ്വീകരിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) ഡിപി വേൾഡിനു കീഴിലുള്ള ഡ്രൈഡോക്സ് വേൾഡും (DDW) ചേർന്നാണ് കൊച്ചിയിലും വാഡിനാറിലും ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ ധാരണ പരസ്പര ശക്തികളെ സമന്വയിപ്പിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഷിപ്പ് റിപ്പയർ ആവാസവ്യവസ്ഥയിൽ ആഗോളതലത്തിൽ മികച്ച രീതികൾ കൊണ്ടുവരാൻ സാധിക്കുമെന്നും ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഷെയ്ഖ് ഹംദാന്റെ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ ആചാരപരമായ…

Read More

കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് വാഹന മാനേജ്മെൻറ് സിസ്റ്റം ദാതാക്കളായ പാർക്ക്+. റെസിഡൻഷ്യൽ സൊസൈറ്റികൾ, ഫ്ലാറ്റുകൾ, മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവിടങ്ങളിലെ കാർ ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്ക് പ്ലസ്സിന്റെ ഡിജിറ്റൽ പാർക്കിംഗ് മാനേജ്‌മന്റ് അനുഭവം. പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കുന്ന പാർക്ക്+ ആർഎഫ്ഐഡി & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം വാഹനങ്ങളുടെ എളുപ്പത്തിലുള്ള എൻട്രി & എക്സിറ്റ് സാധ്യമാക്കും. തത്സമയ എൻട്രി/എക്സിറ്റ് അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ കാർ ഉടമകൾക്ക് പാർക്ക്+ ആപ്പ് ഉപയോഗിക്കാം. സ്ഥാപനങ്ങളിലെ മാനേജർമാർക്ക് തങ്ങളുടെ ഓഫീസ് കോംപൗണ്ടെല വാഹനങ്ങളുടെ വരവ്-പോക്കുകൾ ട്രാക്ക് ചെയ്യുന്നതിനായി ലൈവ് ഡാഷ്‌ബോർഡും പാർക്ക്+ ആപ്പിലുണ്ട്. എഐ സജ്ജമാക്കിയ സ്മാർട്ട് ആക്‌സസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കാനും പ്രവേശന കവാടങ്ങളിൽ വാഹനങ്ങൾ വരിനിന്ന് കാത്ത് നിൽക്കേണ്ട സമയം ഗണ്യമായി കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള 40ലധികം നഗരങ്ങളിലും 10,000 റെസിഡൻഷ്യൽ സൊസൈറ്റികളിലും 600 കോർപ്പറേറ്റ്…

Read More

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുമാണ് സന്ദർശനം. വിമാനത്താവളത്തിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു. ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ രാജ്യം സ്വീകരിച്ചത്. പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനം ഇന്ത്യ-യുഎഇ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു. Dubai Crown Prince Sheikh Hamdan bin Mohammed arrives in India for his first official visit,…

Read More

ബൈക്ക് ടാക്സികൾക്ക് പേരുകേട്ട റാപ്പിഡോ (Rapido) ഇപ്പോൾ ഭക്ഷണ വിതരണത്തിലേക്ക് ചുവടുവെക്കുകയാണ്. സീറോ-കമ്മീഷൻ പദ്ധതിയിലൂടെ കമ്പനി വ്യത്യസ്തമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ഭക്ഷണം തയ്യാറാക്കുന്ന റെസ്റ്റോറന്റുകൾ ഓർഡറിന്റെ ആകെ ചിലവിന്റെ ഇത്ര ശതമാനം ഫീസോ കമ്മീഷനോ ആയി റാപ്പിഡോയ്ക്ക് നൽകേണ്ടതില്ല എന്നതാണ് ഈ രീതിയുടെ സവിശേഷത. വളർച്ച കുറഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ വിപണിയിൽ വിലകുറഞ്ഞ ഓപ്ഷനുകൾ ആഗ്രഹിക്കുന്ന ആളുകളെ റാപ്പിഡോ ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷ്യവിതരണ രംഗത്തെ പ്രമുഖരെ അപേക്ഷിച്ച് റാപ്പിഡോയ്ക്ക് ഇതിനകം കൂടുതൽ ഉപയോക്താക്കളും ഡ്രൈവർമാരുമുണ്ട് എന്നതാണ് അവർക്ക് മുൻതൂക്കം നൽകുന്ന ഘടകം. റൈഡ് ബിസിനസ്സ് വളർത്തിയതിന് സമാനമായ രീതിയിൽത്തന്നെ ഫുഡ് ഡെലിവെറി സംരംഭം വളർത്തുകയാണ് റാപ്പിഡോയുടെ ലക്ഷ്യം. പുതിയ ഉപയോക്താക്കളെ സംരംഭം പരീക്ഷിച്ചുനോക്കാൻ പ്രേരിപ്പിച്ച് ചിലവ് കുറച്ചുകൊണ്ട് ആളുകളെ കൂടുതൽ തവണ ഓർഡർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന രീതിയുമായാണ് റാപ്പിഡോ മുന്നോട്ടു പോകുക എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഓൺലൈൻ പണമിടപാടുകൾക്കായി പ്രത്യേക കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് റാപ്പിഡോ ചിന്തിക്കുന്നതായും…

Read More

ഇന്ത്യയുടെ ടൂറിസം, കല, സാംസ്കാരിക മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരംഭം ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ പ്രദർശിപ്പിച്ചു. ടൂറിസം, കല, സംസ്കാരിക രംഗങ്ങളെ കൂട്ടിയിണക്കുന്ന വികേന്ദ്രീകൃത പ്ലാറ്റ്‌ഫോം ആയ വൺടാക് (OneTAC) ഈ മേഖലയിലെ പങ്കാളികളെ ഡിജിറ്റലായി സംയോജിപ്പിക്കാനും, പ്രാപ്യത മെച്ചപ്പെടുത്താനും, രാജ്യത്തുടനീളമുള്ള പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ ടൂറിസം രംഗത്ത് ഡിജിറ്റൽ പരിവർത്തനത്തിലൂടെ മൂന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം. ഡീസെൻട്രലൈസ്ഡ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഓപ്പൺ പ്രോട്ടോക്കോളുകളും പ്രയോജനപ്പെടുത്തുന്ന ദേശീയ ഗ്രിഡായിട്ടാണ് വൺടാക് സ്ഥാപിതമായിരിക്കുന്നത്. ടൂറിസം, കല, സംസ്കാരിക മേഖലകളിലുടനീളം തടസ്സമില്ലാത്ത ഡിസ്കവറി, ഇടപെടൽ, ഇടപാടുകൾ എന്നിവ സുഗമമാക്കുന്നതിനാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്രഷ്ടാക്കൾക്കും പ്രാദേശിക സംരംഭകർക്കും സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മുഗ്ധ സിൻഹ ഐഎഎസ്, ആക്‌സൽ ഇന്ത്യ സ്ഥാപക പങ്കാളി…

Read More

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. എന്നാൽ അദ്ദേഹത്തിന്റെ അനുജൻ അനിൽ അംബാനിയാകട്ടെ ‘പാപ്പരായ’ ബിസിനസ്സുകാരനാണ്. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ നിന്നും കരകയറാൻ ഒരുങ്ങുകയാണ് അനിൽ അംബാനി എന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്നത് അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. നേരത്തെ ജയ് അൻമോൾ അംബാനി റിലയൻസ് ക്യാപിറ്റലിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയിലായ സ്ഥാപനത്തെ പാപ്പരാകുന്നതിൽ നിന്നും ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് (IIHL) ഏറ്റെടുക്കുന്നതിൽ നിന്നും തടയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ 18ആം വയസ്സിൽ…

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം.’ പത്ത് വർഷത്തോളമായി തുടർച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഷൈജു കരയാട്ട് എന്ന സെയിൽസ് എക്സിക്യൂട്ടീവിനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 100,000 ദിർഹമാണ് (ഏതാണ്ട് 23 ലക്ഷം രൂപ) ഷൈജു സമ്മാനമായി നേടിയിരിക്കുന്നത്. 2010 മുതൽ ദുബായിലുള്ള ഷൈജു കഴിഞ്ഞ 10 വർഷമായി സുഹൃത്തുക്കളുടെ ഗ്രൂപ്പിനൊപ്പം ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് എൻട്രികൾ വാങ്ങാറുണ്ട്. ഏപ്രിൽ 3ന് നടന്ന സീരീസ് 273 നറുക്കെടുപ്പിലാണ് ഷൈജുവിനെ തേടി ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റ് റാഫിളിലെ ബിഗ് വിൻ മത്സരത്തിൽ 390,000 ദിർഹത്തിന്റെ ആകെ സമ്മാനത്തുക നേടിയ നാല് ഭാഗ്യശാലികളിൽ ഒരാൾ കൂടിയാണ് ഷൈജു. കോൾ ലഭിച്ചപ്പോൾ വിജയിയായ വാർത്ത അവിശ്വസനീയമായി തോന്നിയതായി ഷൈജു പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും ഇനിയും കൂടുതൽ ടിക്കറ്റുകൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Abu Dhabi Big Ticket raffle has once again brought luck to…

Read More

മ്യാൻമറിൽ അടുത്തിടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജപ്പാനിൽ വിനാശകരമായ മെഗാ ഭൂചലനത്തിന്റേയും സുനാമിയുടേയും മുന്നറിയിപ്പു വന്നിരിക്കുകയാണ്. വമ്പൻ സുനാമി അടക്കം സൃഷ്ടിക്കാവുന്ന ഭൂചലനം ഏതാണ്ട് മൂന്ന് ലക്ഷം പേരുടെ ജീവൻ എടുക്കും എന്ന് ജാപ്പനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ മുന്നറിയിപ്പ് ഇന്ത്യയ്ക്കും ഓർമ്മപ്പെടുത്തലാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഹിമാലയത്തിൽ സമാനമായ അപകടം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള ഇടമാണ് ഹിമാലയം. ഗ്രേറ്റ് ഹിമാലയൻ ഭൂകമ്പം എന്നറിയപ്പെടുന്ന വലിയ ഭൂകമ്പത്തിന് പ്രദേശത്ത് സാധ്യത ഏറെയാണ്. റിക്ടർ സ്കെയിലിൽ എട്ടിൽ കൂടുതൽ തീവ്രതയായിരിക്കും ഹിമാലയത്തിൽ സംഭവിക്കാൻ ഇടയുള്ള ഭൂചലനത്തിന്റെ തീവ്രത എന്ന് അമേരിക്കൻ ജിയോഫിസിസ്റ്റ് റോജർ ബിൽഹാം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിമാലയത്തിലെ രണ്ടോ അതിലധികമോ പ്രദേശങ്ങൾ ഉടൻ തന്നെ വലിയ ഭൂകമ്പത്തിൽ വിണ്ടുകീറും എന്നാണ് അദ്ദേഹം 2020ൽ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ…

Read More