Author: News Desk
യാത്ര സമയം രണ്ടു മണിക്കൂർ കുറയ്ക്കും, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയെടുക്കുന്ന ഇവ രാജധാനി എക്സ്പ്രെസ്സുകളെ മറികടക്കും. ഇത് രാജ്യം കാത്തിരിക്കുന്ന സാധാരണക്കാരുടെ വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ. ഏപ്രിലിൽ രാത്രി സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടു കോച്ച് നിർമാണം വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അതേസമയം ഇന്ത്യൻ റെയിൽവേ ഈ വർഷം 70 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്, അതിനിടെ കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ സ്ഥിരീകരണം വന്നിട്ടുണ്ട്. കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കും ഇത്. നഷ്ടത്തിലോടുന്ന ഗോവ – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി കോഴിക്കോട് എംപി എംകെ രാഘവനെ അറിയിച്ചു. മംഗലാപുരം – മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇത് കേരളത്തിലേക്ക് നീട്ടണമെന്ന അഭിപ്രായം ഉയർന്നിരുന്നു.…
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ ആസ്തി 100 ബില്യൺ ഡോളറിലെത്തി. ബുധനാഴ്ച ആകെ ആസ്തിയിൽ 2.7 ബില്യൺ ഡോളർ വർധിച്ചതോടെയാണ് 100 ബില്യൺ ഡോളർ ക്ലബിൽ അദാനി വീണ്ടും ഇടംപിടിച്ചത്. അദാനിയുടെ ആകെ ആസ്തി നിലവിൽ 100.7 ബില്യൺ ഡോളറാണ്. കമ്പനിയുടെ വരുമാന റിപ്പോർട്ട് പുറത്തു വന്നതോടെ തുടർച്ചയായി 8 ദിവസമാണ് ഓഹരികളിൽ കുതിച്ച് കയറ്റമുണ്ടായത്. അദാനിയുടെ ഓഹരികളിൽ 130% ആണ് വർധനവുണ്ടായത്. ബ്ലൂംബർഗിന്റെ ബില്യണർ ഇൻഡക്സ് അനുസരിച്ച് ലോക കോടീശ്വരന്മാരിൽ 12ാം സ്ഥാനമാണ് അദാനിക്ക്. റിലയൻസിന്റെ മുകേഷ് അംബാനിയെയാണ് അദാനിക്ക് ഇനി മറികടക്കാനുള്ളത്. മുകേഷ് അംബാനിയുടെ ആസ്തിയിൽഹിഡൻബർഗ് റിപ്പോർട്ടിന് ശേഷം ആദ്യമായാണ് അദാനിയുടെ ആസ്തിയിൽ ഇത്രയധികം വർധനവുണ്ടാകുന്നത്. ഹിഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് വൻ ഇടിവാണ് സംഭവിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില പെരുപ്പിച്ച് കാട്ടി എന്നായിരുന്നു പ്രധാന ആരോപണം. റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ ഓഹരികൾ…
മികച്ച ഒരു ഇ വി ഇക്കോ സിസ്റ്റത്തിലേക്ക് മാറാനുള്ള പദ്ധതികൾ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ കരസേന. തിരഞ്ഞെടുത്ത സൈനിക യൂണിറ്റുകൾക്കും റെജിമെന്റുകൾക്കുമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനുള്ള പദ്ധതികളുടെ തുടക്കമായി ഡൽഹിയിൽ ആറ് ഇലക്ട്രിക് ബസുകൾ കരസേനയുടെ ഭാഗമാക്കി. ഈ ബസുകൾ അവതരിപ്പിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമാണ് സൈന്യം ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, തിരഞ്ഞെടുത്ത യൂണിറ്റുകളിലെ 25 ശതമാനം ചെറുവാഹനങ്ങളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോർസൈക്കിളുകളും സമയബന്ധിതമായി ഇ വിയിലേക്കു മാറ്റും. ആർമി സ്റ്റാഫ് വൈസ് ചീഫ് (വിസിഒഎഎസ്) ലെഫ്റ്റനൻ്റ് ജനറൽ എംവി സുചീന്ദ്ര കുമാർ ആറ് ഇലക്ട്രിക് ബസ്സുകൾ സേനക്ക് കൈമാറി. രാജ്യത്തിൻ്റെ ഹരിത സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്. ഏകദേശം 175 കോടി രൂപ മുതൽമുടക്കിൽ 60 ഇലക്ട്രിക് ബസുകൾ, 415 ഇലക്ട്രിക് കാറുകൾ, 423 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എന്നിവ ഇന്ത്യൻ സൈന്യം വാങ്ങുന്നുണ്ട്. 2025 ഡിസംബറിൽ…
രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ നെക്സ (NEXA) സർവീസ് വർക്ക് ഷോപ്പുകൾ തുടങ്ങാൻ മാരുതി സുസുക്കി (Maruti Suzuki). കാർ വിൽപ്പനയിൽ രാജ്യത്ത് മുൻനിരയിലാണ് മാരുതി സുസുക്കിയുടെ സ്ഥാനം. പ്രധാന നഗരങ്ങളിൽ മാത്രമായിരുന്നു ഇതുവരെ സർവീസ് വർക്ക്ഷോപ്പുകളുണ്ടായിരുന്നത്. ഇനി മറ്റു പ്രധാന കേന്ദ്രങ്ങളിലും നെക്സ സർവീസ് വർക്ക് ഷോപ്പുകൾ വരും. നഗര-ഗ്രാമീണ ഭേദമില്ലാതെ കൂടുതൽ ഉപഭോക്താക്കൾ നെക്സയോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രധാന നഗരങ്ങളിൽ നിന്നുള്ള വിപണിയെക്കാൾ 30-32% അധിക വിപണി നെക്സയ്ക്ക് ചെറുകിട നഗരങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും മതിയായ സർവീസ് വർക്ക് ഷോപ്പുകൾ ഇല്ലാത്തത് നെക്സയിൽ നിന്ന് ആളുകൾ പിന്തിരിയാൻ കാരണമാകുന്നുണ്ട്. ചെറുകിട സിറ്റികളിൽ താമസിക്കുന്ന ഉപഭോക്താക്കൾ നെക്സ വാങ്ങിയാൽ സർവീസ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു.മാരുതി സുസുക്കിയുടെ തീരുമാനം ഉപഭോക്താക്കൾക്ക് ആശ്വാസമാകും. തുടക്കത്തിൽ 6 കേന്ദ്രങ്ങളിലാണ് സർവീസ് വർക്ക് ഷോപ്പുകൾ ആരംഭിക്കുന്നത്. ഹരിയാന, പശ്ചിമബംഗാൾ, ഗുജറാത്ത്, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് കേന്ദ്രങ്ങൾ ആരംഭിക്കുക. വർഷാവസനത്തിന് മുമ്പ് ഇത്തരത്തിൽ…
ജർമ്മനിയിലെ ന്യൂറംബർഗിൽ നടന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര കളിപ്പാട്ട മേളയിൽ ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കൾക്ക് ലഭിച്ചത് 10 ദശലക്ഷം യുഎസ് ഡോളറിലധികം വലിയ ഓർഡറുകൾ. കളിപ്പാട്ട മേളയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചതിന്റെ ഫലമായാണ് ഇന്ത്യക്കു ഈ നേട്ടം. നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ, കസ്റ്റം ഡ്യൂട്ടി വർദ്ധന, കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ദേശീയ ആക്ഷൻ പ്ലാൻ (NAPT) എന്നിവ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്ന നിർമ്മാണത്തെ സഹായിച്ചു എന്നാണ് വിലയിരുത്തൽ. യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ കളിപ്പാട്ട ഉത്പന്നങ്ങൾ വാങ്ങുന്നവർ ഇന്ത്യൻ നിർമാതാക്കളുടെ ഉൽപ്പന്നങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ധാരാളം ഓർഡറുകൾ നൽകുകയും ചെയ്തു.ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട മേളകളിലൊന്നിൽ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം പ്രദർശകർ പങ്കെടുത്തു. നിലവിലെ കളിപ്പാട്ട നിർമാണ മേഖലയിലെ ചൈനീസ് കുത്തക തകർത്തുകൊണ്ടാണ് ഇന്ത്യൻ കമ്പനികളുടെ ഈ മുന്നേറ്റം. കളിപ്പാട്ട വ്യവസായത്തിന് അനുകൂലമായ ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നതിന്റെ ഫലമായി രാജ്യത്തിൻ്റെ…
സംരംഭകത്വത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 3 കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലഖ്പതി ദീദികളായാൽ എന്താണ് നേട്ടം? അറിയാം. സാമ്പത്തിക ശാക്തീകരണത്തിന് ലഖ്പതി ദീദി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്കാണ് ലഖ്പതി ദീദി സ്കീമിന്റെ നേട്ടം ലഭിക്കുക. എൻട്രപ്രണർ നൈപുണ്യം വികസിപ്പിക്കാൻ വിവിധ പരിശീലന പരിപാടികളാണ് സ്കീമിന് കീഴിൽ സർക്കാർ നടപ്പാക്കുന്നത്. വാർഷിക കുടുംബ വരുമാനം 1 ലക്ഷത്തിൽ കുറയാത്ത വനിതകൾക്ക് സ്കീമിന്റെ ഗുണഭോക്താകളാകാം. എൽഇഡി ബൾബുകളുടെ നിർമാണം, പ്ലംബിംഗ്, ഡ്രോൺ റിപ്പയറിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകും. ലഖ്പതി സ്കീമിൽ ചേരാൻ താത്പര്യമുള്ള സ്ത്രീകൾ അടുത്തുള്ള അങ്കണവാടികളെ സമീപിച്ചാൽ മതിയാകും. ആവശ്യമായ…
1 കോടി രൂപ മൂലധന ഫണ്ടിംഗ് സമാഹരിച്ച് മലയാളി എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com). ഉപ്പേക്കയിൽ നിന്നാണ് ക്ലൂഡോട്ട് 1 കോടി രൂപ സമാഹരിച്ചത്. എൻജിനിയറിംഗ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019ലാണ് ക്ലൂഡോട്ട് ആരംഭിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് പ്രവർത്തനം. നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചും പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആസ്എ സർവീസ് (സാസ്) പ്ലാറ്റ്ഫോമാണ് ക്ലൂഡോട്ട്. കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ജോയ് ആലുക്കാസ്, ഇൻഡസ് മോട്ടോഴ്സ്, മൈജി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ക്ലൂഡോട്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ബി2ബി ബിസിനസ് മോഡലിലാണ് ക്ലൂഡോട്ട് പ്രവർത്തിക്കുന്നത്.ലഭിച്ച ഫണ്ട് ഉപയോഗിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ക്ലൂഡോട്ടിന്റെ പദ്ധതി. Kerala based AI Startup cloodot.com raises 1 cr…
പേടിഎമ്മിന് മേൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേട്ടമുണ്ടാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം കൊണ്ടു വന്ന് ആർബിഐ ഉത്തരവിട്ടത്. കസ്റ്റമർ അക്കൗണ്ട്, വാലറ്റ്, ഫാസ്റ്റാഗ് എന്നിവയിൽ പുതിയ ഡെപോസിറ്റുകളോ ടോപ് അപ്പുകളോ സ്വീകരിക്കരുതെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇതോടെ ആശങ്കയിലായ ഉപഭോക്താക്കൾ മറ്റ് പേയ്മെന്റ് ആപ്പുകളിലേക്ക് മാറി തുടങ്ങുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തിക്കുമെന്ന് സിഇഒ വിജയ് ശേഖർ ശർമ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ആശങ്കയിലാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഫ്രീ ആപ്പ് വിഭാഗത്തിൽ പേടിഎമ്മിന്റെ റേറ്റിംഗ് 18ൽ നിന്ന് 40ലേക്ക് താഴ്ന്നു. നേട്ടമുണ്ടാക്കി ഫോൺപേ പേടിഎമ്മിന് മേൽ നിയന്ത്രണം വരുമെന്ന് ഉറപ്പായതോടെ ഫോൺപേ (PhonePe), ഗൂഗിൾ പേ ( Google Pay), എൻപിസിഐയുടെ ഭീം (BHIM) ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഫോൺ പേ, ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ…
ഇന്ത്യയിൽ 1200 കോടി രൂപയുടെ ഫാക്ടറി നിർമിക്കാൻ തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ. രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാതാക്കളാണ് ഫോക്സ്കോൺ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരിക്കും ഫാക്ടറി നിർമിക്കുക. റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഫോക്സ്കോൺ ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനൽ ആവശ്യങ്ങൾക്ക് രാജ്യത്ത് നിക്ഷേപം നടത്തുമെന്ന് ഫോക്സ്കോൺ പറഞ്ഞിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഫോക്സ്കോൺ രാജ്യത്ത് 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് പ്ലാന്റ് നിർമിക്കാനാണ് ഫോക്സ്കോൺ ഉദ്ദേശിക്കുന്നത്. എച്ച്സിഎൽ (HCL) ഗ്രൂപ്പുമായി ചേർന്നായിരിക്കും ഫോക്സ്കോൺ പ്ലാന്റ് നിർമിക്കുക. ഫാക്ടറി നിർമാണത്തിനുള്ള ആദ്യഘട്ട നിക്ഷേപമാണ് 1,200 കോടി രൂപ. ഫോക്സ്കോണിന്റെ അനുബന്ധ കമ്പനിയായ ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ആയിരിക്കും നിർമാണം നടത്തുക. ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി 37.2 മില്യൺ ഡോളർ നിർമാണത്തിനായി നിക്ഷേപിക്കും. ജോയന്റ് വെഞ്ച്വറിൽ 40% ഓഹരിയും കമ്പനിയുടേതായിരിക്കും. ഐഫോൺ അസംബ്ലിംഗിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ്…
ബനോഫി (Banofi) എന്ന സ്റ്റാർട്ടപ്പും സിഇഒ ജിനാലി മോദി (Jinali Mody)യെയും കാണുന്നവർക്ക് ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്നു തോന്നി പോകും. വാഴ ഉപയോഗിച്ച് ലക്ഷങ്ങളുടെ വരുമാനമാണ് ജിനാലി ഉണ്ടാക്കുന്നത്. അതും ആർക്കും വേണ്ടാതെ വലിച്ചെറിയുന്ന വാഴയുടെ പോളയും മറ്റും ഉപയോഗിച്ച്. അതിന് മാത്രം എന്താണ് ജിനാലി ചെയ്യുന്നത് എന്നല്ലേ? വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് ആരും കൊതിക്കുന്ന ലെതർ ബാഗുകളാണ് ബനോഫി ഉണ്ടാക്കുന്നത്. വാഴക്കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ട് ബനോഫിയും ജിനാലിയും ഫാഷൻ ഇൻഡസ്ട്രിയിലേക്കാണ് കടന്നുചെന്നു. സുസ്ഥിര ഫാഷന്റെ ഹിറ്റ്ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. സ്റ്റൈയിലായി ഭൂമിയെ എങ്ങനെ സംരക്ഷിക്കാമെന്ന് പറഞ്ഞു തരികയാണ് ജിനാലി. ആഗോള വിപണിയിൽ ലെതർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ലെതർ നിർമാണം മൃഗങ്ങൾക്കും പ്രകൃതിക്കുമുണ്ടാക്കുന്ന ദോഷം തിരിച്ചറിഞ്ഞാണ് ജിനാലി ബദൽ മാർഗങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃത്രിമ ലെതർ ബാഗുകളാണ് മാർക്കറ്റിൽ അധികവുമുണ്ടായിരുന്നത്. ഈ കണ്ടെത്തലാണ് ജിനാലിയെ ബനോഫി എന്ന സ്റ്റാർട്ടപ്പുണ്ടാക്കാൻ…