Author: News Desk

വിദേശത്ത് സ്ഥിര താമസമാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കുടുംബത്തോടൊപ്പം കോലി ലണ്ടനിലേക്ക് താമസം മാറുമെന്ന് വെളിപ്പെടുത്തുന്നത് കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കോച്ചായിരുന്ന രാജ്കുമാർ യാദവാണ്. ഇതിനായ കോലി ലണ്ടനിൽ പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മാച്ചുകളുടെ ഇടവേളയിൽ ഇപ്പോൾ കൂടുതൽ സമയവും കോലി കുടുംബത്തോടൊപ്പം ലണ്ടനിലെ വീട്ടിലാണ്. ഭാര്യ അനുഷ്ക്കയും രണ്ട് കുട്ടികളുമാണ് ലണ്ടനിൽ കോലിക്ക് ഒപ്പമുള്ളത്. വിരാട് കോലിയുടെ ഇളയ മകൻ അകയ് ജനിച്ചതും ലണ്ടനിലാണ്. ബോഡർ-ഗവാസ്ക്കർ ട്രോഫിക്കായി ഇപ്പോൾ ഓസ്ട്രേലിയയിലുള്ള കോലി തിരിച്ചെത്തിയാൽ നേരെ ലണ്ടനിലേക്ക് പോകും. ക്രിക്കറ്റ് മാച്ചുകളിൽ അടുത്തിടെ കോലിയുടേത് ആവറേജ് പ്രകടനമായിരുന്നു. Virat Kohli and his family are reportedly planning to relocate to London, with Kohli continuing to focus on his cricket career. His extended stays in London have not impacted his professional commitments.

Read More

ബാങ്കുകളിൽ നിന്ന് കടം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി വിജയ് മല്യ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത്. പലിശയായി 1200 കോടി ഉൾപ്പെടെ 6203 കോടി മാത്രം ബാധ്യതയുണ്ടായരുന്ന സ്ഥലത്ത് ബാങ്കുകൾ റിക്കവർ ചെയ്തത്, 14,131 കോടിയാണെന്ന് വിജയ് മല്യ പറഞ്ഞു. ഇത്രയും പിടിച്ചടുത്തിട്ടും ഇന്നും ഞാൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ്. ഇത് ഇരട്ടത്താപ്പാണെന്ന് മല്യ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (Prevention of Money Laundering Act) മല്യയുടെ ആസ്തികൾ സർക്കാർ പിടിച്ചെടുത്തിരുന്നു. പൊതുമേഖല ബാങ്കുകളിൽ നിന്ന് കടം എടുക്കുകയും അത് കുടിശ്ശികയായി തിരിച്ചടവ് മുടങ്ങിയപ്പോൾ വിദേശത്തേക്ക് മുങ്ങുകയും ചെയ്ത മല്യക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. ഇംഗ്ളണ്ടിൽ അഭയം നേടിയ മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഇപ്പോൾ. പിഴക്കുടിശ്ശിക ഉണ്ടായിരുന്നതിന്റെ ഇരട്ടി റിക്കവറി ചെയ്തിട്ടും തനിക്കെതിരായ കേസ് പിൻവലിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും മല്യ ആവശ്യപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിലാണ് മല്യ ഉൾപ്പെടെ…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ് ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന മുഖമായ ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ആസ്തി എത്രയെന്ന് നോക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനി‍ർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യാവാങ്മൂലം അനുസരിച്ച് 13.27 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് ദേവേന്ദ്ര ഫഡ്നാവിസിന് ഉള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ അദ്ദേഹത്തിന്റെ ആകെ വരുമാനം 79 ലക്ഷം രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 92 ലക്ഷമായിരുന്നു. സ്വന്തം പേരിൽ 56 ലക്ഷം രൂപയുടേയും ഭാര്യ അമൃത ഫഡ്‌നാവിസിൻ്റെ പേരിൽ 6.96 കോടി രൂപയുടേയും മകളുടെ പേരിൽ 10.22 ലക്ഷം രൂപയുടേയും ജംഗമ വസ്തുക്കളുണ്ട്. അദ്ദേഹത്തിന്റെ കൈവശം പണമായി 23,500 രൂപയും ഭാര്യയുടെ പക്കൽ 10,000 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചന്ദ്രാപുരിൽ കൃഷിഭൂമി, നാഗ്പുരിലെ ധരംപേതിൽ റെസിഡൻഷ്യൽ കെട്ടിടം ഉൾപ്പെടെ 4,68,96,000 രൂപ വിലവരുന്ന സ്ഥാവര വസ്തുക്കൾ ഫഡ്നാവിസിൻ്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 95,29,000 രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്.…

Read More

ഉയർച്ചതാഴ്ച്ചകളാണ് ജീവിതത്തെ ജീവിതമാക്കുന്നത്. ആ ഉയർച്ചതാഴ്ച്ചകൾ ഒരുപോലെ പ്രതിഫലിച്ച ജീവിതമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത്. ഒരു കാലത്ത് സച്ചിനേക്കാൾ മികച്ച ക്രിക്കറ്റർ എന്ന് അറിയപ്പെട്ടിരുന്ന കാംബ്ലി ചുരുങ്ങിയ കാലത്തെ ക്രിക്കറ്റ് ജീവിതം കൊണ്ടുതന്നെ കോടികളുടെ സമ്പാദ്യമുണ്ടാക്കി. എന്നാൽ പിന്നീട് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന കാംബ്ലിക്ക് ക്രമേണ സമ്പാദ്യങ്ങൾ ഓരോന്നും നഷ്ടമായി. ഇപ്പോൾ ബിസിസിഐയിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടാണ് കാംബ്ലി ജീവിക്കുന്നത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ 1972 ജനുവരി 18ന് ജനിച്ച കാംബ്ലിയും സച്ചിനും സ്കൂൾ കാലം മുതൽ ഒന്നിച്ചായിരുന്നു. ഇതിഹാസ ക്രിക്കറ്റ് പരിശീലകൻ രമാകാന്ത് അച്റേക്കരുടെ ശിഷ്യരായിരുന്നു ഇരുവരും. സ്വപ്നതുല്യമായ കരിയർ തുടക്കമായിരുന്നു കാംബ്ലിയുടേത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി അടുപ്പിച്ച് രണ്ട് മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറികൾ കാംബ്ലി സ്വന്തമാക്കി. സച്ചിനൊപ്പം ചേർന്നും അല്ലാതെയും നിരവധി ഇന്നിങ്സുകളിൽ കാംബ്ലി ഇന്ത്യയ്ക്കായി ഏകദിനത്തിലും കരുത്ത്…

Read More

റീട്ടെയില്‍ ബിസിനസില്‍ മാത്രമല്ല എം എ യൂസഫലിയുടെ പാദമുദ്ര പതിഞ്ഞിരിക്കുന്നത് .നിലവില്‍ ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലാണ് എം.എ യൂസഫലിയുടെ ശ്രമം. കേരളത്തിലെ നാല് ബാങ്കുകളുടെ ഒന്നും രണ്ടുമല്ല രണ്ടായിരം കോടി രൂപ മൂല്യം വരുന്ന ഓഹരിയാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി, ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരികളാണ് യൂസഫലി കരസ്ഥമാക്കിയത്.  2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി യൂസഫലിക്ക് വിവിധ് രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍ ഉണ്ട്.  അതിൽ ഏഷ്യയിലെ ഏറ്റവും വലിയ ലുലു മാള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതാണ്.   ഫെഡറല്‍ ബാങ്കിന്റെ  3.10% ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നു. അതായത് ആകെ ഫെഡറല്‍ ബാങ്കില്‍ 75,200,640 ഓഹരികള്‍ എ.എ യൂസഫലി വാങ്ങിയിട്ടുണ്ട്. ഇവയുടെ നിലവിലെ മൂല്യം…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐപിഎല്ലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്ന താരം 2025 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളത്തിലിറങ്ങുക. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ അശ്വിന്റെ ഐതിഹാസിക ക്രിക്കറ്റ് കരിയറിനൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും വാർത്തയിൽ നിറയുകയാണ്. 16 മില്യൺ ഡോളർ അഥവാ 132 കോടി രൂപയാണ് അശ്വിന്റെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനു പുറമേ ഐപിഎല്ലും പരസ്യവരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ പ്രധാന പങ്ക് വഹിക്കുന്നത്. 2024 ബിസിസിഐ കരാറിൽ ഗ്രേഡ് എ യിലാണ് അശ്വിൻ ഉള്ളത്. അഞ്ച് കോടി രൂപയാണ് ഗ്രേഡ് എ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വാർഷിക വരുമാനം. വാർഷിക വരുമാനത്തിനു പുറമേ ഓരോ മത്സരത്തിനും പ്രത്യേക തുകയും താരത്തിനു ലഭിച്ചിരുന്നു. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ആറ് ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയായിരുന്നു വിരമിക്കൽ വരെയുള്ള ഓരോ മത്സരങ്ങളിലേയും…

Read More

ന്യൂയോർക്ക് സിറ്റിക്കും ലണ്ടനും ഇടയിൽ ഒരു മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുമായി ഇലോൺ മസ്കിന്റെ ‘ബോറിംഗ് കമ്പനി’. 20 ബില്യൺ ഡോളർ ചിലവിൽ സമുദ്രത്തിനടിയിലൂടെയാണ് അറ്റ്ലാൻ്റിക് ടണൽ ഹൈപ്പർലൂപ്പ് പദ്ധതി വരിക. ഭീമമായ ചിലവും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ആശയമാണ് മസ്ക് ഇപ്പോൾ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. നൂതന ടണലിങ് ടെക്നോളജിയും ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് മസ്കിന്റെ പുതിയ പദ്ധതി. അറ്റ്ലാന്റിക് സമുദ്രത്തിന് അടിയിലൂടെ 4800 കിലോമീറ്റർ ടണൽ നിർമിക്കാനാണ് പദ്ധതി. നിലവിൽ ആകാശമാർഗം എട്ട് മണിക്കൂർ എടുക്കുന്ന നിയൂയോർക്ക്-ലണ്ടൺ യാത്ര ടണലിന്റേയും ഹൈപ്പർലൂപ്പിന്റേയും വരവോടെ ഒരു മണിക്കൂർ ആയി കുറയുമെന്ന് മസ്ക് അവകാശപ്പെടുന്നു. മുൻപ് 20 ട്രില്യൺ ഡോറിന് അടുത്ത് ചിലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയിലൂടെ 20 ബില്യണിൽ ചെയ്യാമെന്നാണ് മസ്കിന്റെ വാദം. ടണലിങ് വിദ്യകൾക്കു പുറമേ ഓട്ടോമേഷനും ചിലവ് കുറഞ്ഞ നിറഞ്ഞ വസ്തുക്കളുമാണ് ചിലവ് ചുരുക്കാൻ സഹായിച്ചിരിക്കുന്നത്.…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര ഇനിയും വൈകുമെന്ന് നാസ. ഇരുവരുടേയും തിരിച്ചുവരവിനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും പകരമുള്ള ബഹിരാകാശ യാത്രാസംഘത്തിന്റെ തയാറെടുപ്പ് പൂർത്തിയാകാത്തതും സ്പേസ് എക്സ് ക്രൂ ഡ്രാഗണിലെ പ്രൊസസിങ് പ്രശ്നങ്ങളുമാണ് തിരിച്ചുവരവ് വൈകാൻ കാരണം. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന മടക്കയാത്രയാണ് ഇപ്പോൾ മാർച്ചിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാൽ കൃത്യമായ തിയ്യതി നാസ പുറത്തുവിട്ടിട്ടില്ല.എട്ടു ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായാണ് ജൂണിൽ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. എന്നാൽ ഇവർ യാത്ര തിരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഭൂമിയിലേക്കുളള തിരിച്ചുവരവ് വൈകുകയായിരുന്നു.അതേസമയം സുനിത വില്യംസും സഹസഞ്ചാരികളും ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്‌മസിന് മുന്നോടിയായി സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാൻ്റാ തൊപ്പി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നാസ എക്സ് പ്ലാറ്റ്ഫോമിൽ പങ്ക്…

Read More

കാൻസറിനെതിരെ വികസിപ്പിച്ച വാക്സിൻ 2025 മുതൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ആണ് കാൻസർ വാക്സിനുകൾ വികസിപ്പിച്ചതുമൊയി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. എംആർഎൻഎ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് റഷ്യ വികസിപ്പിച്ച കാൻസർ വാക്സിൻ. COVID-19 കാലത്ത് പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ജനിതക നിർദ്ദേശങ്ങൾ നൽകുന്ന വാക്സിനുകളിലൂടെയാണ് എംആർഎൻഎ സാങ്കേതികവിദ്യ പ്രാധാന്യം നേടിയത്. കാൻസർ ചികിത്സയിൽ ട്യൂമർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും എംആർഎൻഎ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നു.സാധാരണ കാൻസർ ചികിത്സാ രീതികളായ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയവ ആരോഗ്യമുള്ള കോശങ്ങളേയും ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി എംആർഎൻഎ വാക്സിൻ ക്യാൻസർ കോശങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഇതിലൂടെ കാൻസർ ചികിത്സയിലെ ദോഷകരമായ പാർശ്വഫലങ്ങൾ കുറയ്ക്കാനാകും. നിരവധി ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച വാക്സിൻ ട്യൂമറും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തേയും തടയുമെന്ന് പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി റഷ്യൻ ആരോഗ്യ വകുപ്പ് പ്രതിനിധി…

Read More

ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്ക്ക് മികച്ച ബദലാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പറഞ്ഞു. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സംസ്ഥാനം കൈക്കൊള്ളും. ശബരി റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തിയാക്കും. പദ്ധതിക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. പദ്ധതിയുടെ നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കും. സംസ്ഥാനത്തിൻ്റെ ചിലവിന് അനുസൃതമായി അധിക വായ്പ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായാണ് മുന്നോട്ടു പോകുക. വികസന ഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. Kerala CM Pinarayi Vijayan announces plans to implement the Sabari Rail project in two phases, starting with the Angamaly-Erumeli-Nilakkal line,…

Read More