Author: News Desk
സ്കൂള്‍-കോളേജ് വിദ്യാർഥികള്‍ക്കുള്ള KSRTCയുടെ വിനോദ വിജ്ഞാനയാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ക്ക് പ്രിയമേറുന്നു. ട്രാവല്‍ ടു ടെക്നോളജിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യയാത്ര നടത്തിയത് മലപ്പുറം ജില്ലയാണ്. പാലക്കാടാണ് രണ്ടാമത്തെ യാത്ര നടത്തിയത്. 135-ലധികം കേന്ദ്രങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആണ് ട്രാവല്‍ ടു ടെക്നോളജി യാത്രകൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികള്‍ക്ക് സാങ്കേതിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് വിനോദ വിജ്ഞാന യാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ ഒരുക്കിയത്. വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതല്‍ അറിയുകയും വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഐ.എസ്.ആർ.ഒ, കെ.എസ്.ആർ.ടി.സി. റീജണല്‍ വർക്ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള 135-ലധികം പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ‘ട്രാവല്‍ ടു ടെക്നോളജി’ യാത്രാപാക്കേജില്‍ ഉള്‍പ്പെടുത്തിയത്. സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഒരുദിവസം ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദർശിക്കുന്നതിന് 500 രൂപയില്‍ത്താഴെയായിരിക്കും ചാർജ്. രാവിലെ…
നിരപ്പല്ലാത്ത പ്രതലത്തിൽ ടെസ്‌ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയ്ഡ് റോബോട്ട് നടക്കുന്ന വീഡിയോ പങ്ക് വെച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കുഴികൾ നിറഞ്ഞ പ്രതലത്തിൽ ഒപ്റ്റിമസ് റോബോട്ട് വിജയകരമായി നടക്കുന്ന വീഡിയോ അദ്ദേഹം ഷെയർ ചെയ്തത്. ‘ദിവസേനയുള്ള നടത്തം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയൊണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. റിമോട്ടിനേയും മനുഷ്യരേയും ആശ്രയിക്കുന്നതിനുപകരം ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് അവയവങ്ങളെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നത് കൊണ്ടാണ് ദുഷ്ക്കരമായ പ്രതലത്തിൽപ്പോലും ഒപ്റ്റിമസിന് അനായാസേന സഞ്ചരിക്കാൻ ആകുന്നത് എന്ന് മസ്ക് പറഞ്ഞു. യഥാർത്ഥ ലോക പരിതസ്ഥിതികളുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിൻ്റെ വർദ്ധിച്ചുവരുന്ന കഴിവിനെയാണ് ഇത് എടുത്തുകാണിക്കുന്നത്. ഒപ്റ്റിമസിന് ഇപ്പോൾ അതിൻ്റെ വൈദ്യുത കൈകാലുകൾ നിയന്ത്രിച്ച് ന്യൂറൽ നെറ്റ് ഉപയോഗിച്ച് ഉയർന്ന വേരിയബിൾ ഗ്രൗണ്ടിൽ നടക്കാൻ കഴിയും-മസ്‌ക് ഒപ്റ്റിമസിൻ്റെ പ്രധാന കഴിവുകൾ എടുത്തുകാണിച്ച് കൊണ്ട് പറഞ്ഞു. അപ്ഗ്രേഡ് ചെയ്ത കൈകൾ ഉപയോഗിച്ച് എറിഞ്ഞുകൊടുക്കുന്ന ടെന്നീസ് ബോളുകൾ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസ് റോബോട്ടിന്റെ…
പുഷ്പ ടൂവിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. ഫോർബ്‌സ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച റിപ്പോട്ട് പ്രകാരം പുഷ്പ 2ൽ അല്ലുവിന് പ്രതിഫലമായി ലഭിച്ചത് 300 കോടി രൂപയാണ്. ഫിനാൻഷ്യൽ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം 2024ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ ആസ്തി ഏകദേശം 460 കോടി രൂപയാണ്. അഭിനയത്തിനു പുറമേ സ്വന്തം നിർമാണ കമ്പനിയും തിയേറ്ററും താരത്തിനുണ്ട്. 2022ലാണ് അദ്ദേഹം ഹൈദരാബാദിൽ തന്റെ നിർമാണക്കമ്പനി ആരംഭിച്ചത്. 10 ഏക്കറിലുള്ള സ്റ്റുഡിയോ ചലച്ചിത്ര നിർമാണത്തിലും ടെലിവിഷൻ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് കൂടാതെ അല്ലു കുടുംബത്തിന് ഗീത ആർട്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയും ഉണ്ട്. 2023ലാണ് അല്ലു അർജുൻ ഹൈദരാബാദിൽ മൾട്ടിപ്ലക്സ് തിയേറ്റർ സ്വന്തമാക്കിയത്. അല്ലു കുടുംബത്തിന്റെ OTT പ്ലാറ്റ്‌ഫോമായ ‘ആഹാ’യുടെ ബ്രാൻഡ് അംബാസഡറുമാണ് അല്ലു അർജുൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലു അരവിന്ദിനറേതാണ് ഈ പ്ലാറ്റ്ഫോം. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ആഢംബര ഭവനം മാത്രം…
ആറ് മാസത്തോളമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. സുനിത വില്യംസിന്റെ ബഹിരാകാശ യാത്രയിലെ അഞ്ച് മറക്കാനാകാത്ത ചിത്രങ്ങൾ നോക്കാം. 1.ബഹിരാകാശ കേന്ദ്രത്തിലെ ഡെസ്റ്റിനി ലാബിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത്. 2.എക്സ്പിഡിഷൻസ് 14-15 യാത്രാവേളയിൽ ഫ്ളൈറ്റ് എഞ്ചിനീയറും കമാൻഡറും ആയിരുന്ന ഘട്ടത്തിൽ എടുത്ത ചിത്രമാണ് രണ്ടാമത്തേത്. 3.സ്പേസ് സ്റ്റേഷഷനിലെ സർവീസ് മൊഡ്യൂലിൽ ലഘുഭക്ഷണം കഴിക്കുന്ന സുനിതയുടെ ചിത്രമാണ് മൂന്നാമത്തേത്. 4.ഡെസ്റ്റിനി ലാബിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്ന സുനിതയുടെ ചിത്രമാണിത്. 5.ബഹിരാകാശത്ത് പ്രത്യേക വ്യായാമം ചെയ്യുന്ന സുനിതയുടെ ചിത്രമാണ് ഇതിൽ ഏറ്റവും പ്രധാനം. Sunita Williams in space, NASA astronaut Sunita Williams, ISS expeditions, women astronauts, Sunita Williams photos, space exploration moments, astronaut daily life, fitness in space, inspiring astronauts, Sunita Williams achievements.
യുഎഇയിലെ ആദ്യ നിയന്ത്രിത ക്രിപ്‌റ്റോകറൻസി അഥവാ സ്റ്റേബിൾ കോയിൻ ആയി എഇ കോയിൻ (AE Coin). എഇ കോയിനിന് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ മറ്റ് ക്രിപ്റ്റോ കറൻസികൾക്കു മേൽ എഇ കോയിന് വൻ ആധിപത്യമായി. ഗവൺമെന്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്രിപ്‌റ്റോകളാണ് “സ്റ്റേബിൾ കോയിനുകൾ” എന്ന് അറിയപ്പെടുന്നത്. യുഎഇ ബിസിനസുകൾ സമീപഭാവിയിൽത്തന്നെ എഇ കോയിൻ സ്വീകരിച്ചു തുടങ്ങും. ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച എഇ കോയിൻ ഇടപാടുകളിൽ സ്ഥിരതയും കാര്യക്ഷമതയും സുരക്ഷയും ഉറപ്പുനൽകുന്നു. സമീപഭാവിയിൽത്തന്നെ എഇ കോയിനുകൾ ലഭ്യമായിത്തുടങ്ങുമെന്ന് എഇ ജനറൽ മാനേജർ റമീസ് റഫീഖ് അറിയിച്ചു. യുഎഇയിലെ കരുതൽ ധനത്തിന്റെ പൂർണമായ പിന്തുണയാണ് എഇ കോയിനുകൾക്ക് ഉള്ളത്. ഇത് സ്ഥിരമായ മൂല്യം ഉറപ്പാക്കുകയും വിലയിലെ ചാഞ്ചാട്ടത്തിൻ്റെ അപകടസാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈയിൽ പ്രഖ്യാപിച്ച സെൻട്രൽ ബാങ്കിൻ്റെ പുതുക്കിയ ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ പാലിച്ചാണ് എഇ കോയിൻ്റെ ലോഞ്ച്.ഇതോടെ രാജ്യത്തിനകത്തെ പേയ്‌മെൻ്റുകൾക്കായി ബിറ്റ്‌കോയിൻ, ഡോളർ-പെഗ്ഡ്…
ശബരിമല സീസൺ പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. തെലങ്കാനയിലെ മൗല അലിയിൽ നിന്നും കൊല്ലത്തേക്കാണ് രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. ട്രെയിൻ നമ്പർ 07193ന് ഡിസംബർ 11, 18, 25 തീയതികളിൽ മൗല അലിയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് ഉണ്ടാകും. ഡിസംബർ 13, 20, 27 തീയതികളിലാണ് കൊല്ലത്ത് നിന്നും മൗല അലിയിലേക്കുള്ള സർവീസ്. റെയിൽവേ സമയം 18:55ന് മൗല അലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 23:55ന് കൊല്ലത്ത് എത്തിച്ചേരും. 02:30ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിൻ പിറ്റേന്ന് 09:15ന് തെലങ്കാനയിൽ എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു. എട്ട് ഏസി കോച്ചുകൾ, 9 സ്ലീപ്പർ, മൂന്ന് ചെയർ കാർ, ഒരു ദിവ്യാംഗൻ കോച്ച് എന്നിവയാണ് ട്രെയിനിൽ ഉണ്ടാകുക. ട്രെയിൻ നമ്പർ 07149 ഡിസംബർ 14, 21, 28 തീയതികളിലാണ് സർവീസ് നടത്തുക. 18:55ന് മൗല അലിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 22:30ന് കൊല്ലത്തെത്തും. ഡിസംബർ 16,…
യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിർമാതാക്കൾ. ഇലക്ട്രിക് കാറുകൾ അടക്കമുള്ളവയുടെ വില 2025 ജനുവരി മുതൽ വർധിപ്പിക്കുമെന്ന് ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അറിയിച്ചു. സൗത്ത് കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സും തങ്ങളുടെ പ്രമുഖ മോഡലുകളായ സെൽട്ടോസ്, സോണറ്റ് എന്നിവയ്ക്ക് അടക്കം അടുത്ത വർഷത്തോടെ വില വർധിപ്പിക്കും. വാഹന നിർമാണ ചിലവ് ഉയർന്നതും പണപ്പെരുപ്പവുമാണ് ടാറ്റ വാഹനങ്ങൾക്ക് വില വർധിക്കാൻ കാരണമായത്. മൂന്ന് ശതമാനം വരെ വർധനവാണ് ടാറ്റ വാഹന വിലയിൽ 2025ൽ ഉണ്ടാകുക. ടാറ്റ ടിയാഗോ മുതൽ ഹാരിയർ വരെയുള്ള വാഹനങ്ങളുടെ നിർമാണച്ചിലവ് വർധിച്ചിട്ടുണ്ട്. ഇതാണ് വിലവർധനവിലേക്ക് നയിച്ചത്. നിർമാണ സാമഗ്രികളുടെ വില വർധനവും വർധിച്ച സപ്ലൈ ചെയിൻ ചിലവുമാണ് കിയ വാഹനങ്ങളുടെ വിലവർധനവിനു പിന്നിൽ. നേരത്തെ മാരുതി സുസുക്കി എല്ലാ മോഡലുകൾക്കും നാല് ശതമാനം വില വർധിപ്പിച്ചിരുന്നു. ഹ്യൂണ്ടായ് മോട്ടോഴ്സും വെർണ, ക്രെറ്റ തുടങ്ങിയ മോഡലുകൾക്ക് അടക്കം 25000 രൂപ…
രാജ്യത്ത് ഒന്നര ലക്ഷം സ്റ്റാർട്ടപ്പുകളിൽ 5000 എണ്ണം അടച്ചു പൂട്ടിയതായി ഗവൺമെന്റ് രേഖകൾ. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനു (DPIIT) കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്ത 5063 സ്റ്റാർട്ടപ്പുകൾ (3.3 ശതമാനം) പ്രവർത്തനം നിർത്തിയതായി കോർപറേറ്റ് അഫേഴ്സ് മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നു. ഡിസംബർ അഞ്ച് വരെയുള്ള കണക്കാണിത്. ലോക്സഭയിലെ ചോദ്യത്തിന് ഉത്തരമായി സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ് കണക്കുകൾ പുറത്തുവിട്ടത്. 929 സ്റ്റാർട്ടപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ പൂട്ടിയത്. കർണാടകയിൽ 644, ഡൽഹിയിൽ 593, യുപിയിൽ 487, തെലങ്കാനയിൽ 301 എന്നിങ്ങനെയാണ് പ്രവർത്തനം അവസാനിപ്പിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം. അതേ സമയം 55 മേഖലകളിലായി റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഇതുവരെ 16.6 ലക്ഷം പേർക്ക് ജോലി നൽകിയതായി മന്ത്രി പറഞ്ഞു. ഐട് മേഖലയിലെ സ്റ്റാർട്ടപ്പുകളാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നത്. 2.04 ലക്ഷം പേരാണ് ഐടി സ്റ്റാർട്ടപ്പുകളിൽ…
കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണവും വീതി കൂട്ടലും 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയതിനു പിന്നാലെയാണ് മന്ത്രി റിയാസിന്റെ പ്രതികരണം. 45 മീറ്റർ വീതിയിൽ ആറുവരിപ്പാതകളായാണ് എൻഎച്ച് 66ൻ്റെ വികസനം നടക്കുന്നത്. ഇതുവരെ 5580 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 80 ശതമാനത്തിനടുത്ത് നിർമാണം പൂർത്തിയായ തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നിവ 2025 മാർച്ച് 31ന് മുൻപ് പൂർത്തീകരിക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. 460 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് പദ്ധതികളുടെ പുതുക്കിയ അലൈൻമെൻ്റുകൾക്കും കേന്ദ്രമന്ത്രി അനുമതി നൽകി. മലാപ്പറമ്പ്–പുതുപ്പാടി, പുതുപ്പാടി–മുത്തങ്ങ, കൊല്ലം–ആഞ്ഞിലിമൂട്, കോട്ടയം–പൊൻകുന്നം, മുണ്ടക്കയം–കുമളി, ഭരണിക്കാവ്–മുണ്ടക്കയം, അടിമാലി–കുമളി തുടങ്ങിയ പാതകൾക്കാണ് അനുമതി. ശബരിമല സീസണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുനലൂർ ബൈപാസ്, കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഒൻപത് കിലോമീറ്റർ എലിവേറ്റഡ് റോഡ് തുടങ്ങിയവയുടെ വികസനത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്ത 20…
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യം വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. മനുഷ്യരെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ക്രൂ മൊഡ്യൂൾ പേടകത്തിനെ കടലിൽ നിന്ന് വീണ്ടെടുക്കുന്ന രീതിയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. വെൽഡെക്ക് റിക്കവറി എന്ന ഈ കടൽപ്പരീക്ഷണം ഇന്ത്യൻ ബഹിരാകാശ യാത്രികരെ സ്വന്തമായി ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ഗഗൻയാനെ സംബന്ധിച്ച് നിർണായകമാണ്. നാവികസേനയുടെ സഹായത്തോടെ ഐഎസ്ആർഒ വിശാഖപട്ടണത്ത് വെച്ചാണ് വെൽഡെക്ക് റിക്കവറി പരീക്ഷണം നടത്തിയത്. ബഹിരാകാശ യാത്രികരുമായി കടലിൽ പതിക്കുന്ന ക്രൂ മൊഡ്യൂൾ പേടകത്തെ നാവികസേനയുടെ കപ്പലിലെ വെൽഡെക്കിലേക്ക് കൊണ്ടുപോകുന്ന പരീക്ഷണമാണിത്. അടുത്ത വർഷം ആദ്യ പാദത്തിൽ പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കുന്ന ദൗത്യം പരീക്ഷിക്കും. ഇത് വിജയകരമായാൽ മാത്രമേ 2026ൽ യാത്രികരേയും വഹിച്ചുള്ള യഥാർത്ഥ ഗഗൻയാൻ യാത്ര നടപ്പാക്കുകയുള്ളൂ. Isro is advancing toward the Gaganyaan mission, with the first uncrewed flight set for late 2024 and the first…