Author: News Desk
കേരളത്തെ രൂപാന്തരപ്പെടുത്താനുള്ള മിഷൻ 2040 ചർച്ച ചെയ്ത ടൈക്കോൺ കേരള, സംരംഭകർക്ക് അസാധാരണമായ അറിവ് പകരുന്നതായി. ഈ വർഷത്തെ ടൈക്കോൺ കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കാൻ കെൽപ്പുള്ളതാണെന്ന് ചരിത്രകാരനും യാത്രാ എഴുത്തുകാരനുമായ വില്ല്യം ഡാൽറിംപിൾ അഭിപ്രായപ്പെട്ടു. പുതിയ കേരളത്തിന്റെ സംരംഭക സമീപനത്തെ തുറന്നുകാട്ടുന്നതായി ടൈകോൺ 2024-ൽ KSIDC ചെയർമാൻ സി.ബാലഗോപാൽ നയിച്ച ചർച്ച. IBS Group ഫൗണ്ടർ വികെ മാത്യൂസ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി പോൾ തോമസ്, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരൻ എന്നിവരും സംവാദത്തിന്റെ ഭാഗമായി. സ്റ്റാർട്ടപ്പുകളുടെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത സെഷൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക നേതത്വം നൽകി. Beyond Snack ഫൗണ്ടർ മാനസ് മധു, Cookd ഫൗണ്ടർ ആദിത്യൻ, KReader ഫൗണ്ടർ ഹെഷാൻ ജി പെയിറിസ് എന്നിവർ അവരുടെ സംരംഭ യാത്രയുടെ ആരംഭവും ഉയർച്ചയും ചൂണ്ടിക്കാട്ടി. പുതിയ കാലത്തെ ബിസിനസ് വളർച്ചയും സ്കെയിലപ്പും ചർച്ച ചെയ്തത് സൈലം ഫൈണ്ടർ…
2028ഓടെ ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം കൈകാര്യ ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പുതുക്കിയ തുറമുഖ നിർമാണക്കരാർ പ്രകാരം തുറമുഖത്തിന്റെ ഏറ്റവും കുറഞ്ഞ പ്രതിവർഷ സ്ഥാപിത ശേഷി 30 ലക്ഷം കണ്ടെയ്നറുകളാക്കും. ഓട്ടോമേറ്റഡ് സംവിധാനം അടക്കമുള്ള സാങ്കേതിക വിദ്യകളിലൂടെ സ്ഥാപിത ശേഷി 45 ലക്ഷം വരെയായി ഉയർത്താനാകും. 2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെയാണ് കണ്ടെയ്നർ കൈകാര്യ ശേഷി പ്രതിവർഷം 30 ലക്ഷമാകുക. നിലവിൽ പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്തിന് കൈകാര്യം ചെയ്യാനാകുക. എഴുപതിലധികം കപ്പലുകളിലായി 1.5 ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനകം ചരക്കുമായി തുറമുഖത്തെത്തി. ജനുവരി ആദ്യവാരമാണ് തുറമുഖത്തിൻറെ കമീഷനിങ്. കമീഷനിങ് കഴിയുന്നതോടെ കൂടുതൽ കപ്പലുകളും കണ്ടെയ്നറുകളും എത്തിത്തുടങ്ങും. നികുതിയിനത്തിൽ വൻ വർധനവാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ട്രയൽ റൺ പൂർത്തിയായി വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി ഓപ്പറേഷണൽ തുറമുഖമായി. ജൂലായിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്. Vizhinjam International Port is set…
ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണട്രാക്ക് പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്കാണ് തായിയൂർ ഐഐടി മദ്രാസ് ക്യാംപസിൽ പൂർത്തിയായത്. 410 മീറ്റർ ദൂരത്തിലുള്ള ട്രാക്കിന്റെ വീഡിയോ റെയിൽവേ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യാത്രക്കാർക്കും ചരക്കുഗതാഗതത്തിനുമായുള്ള നിർദ്ദിഷ്ട അതിവേഗ ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്. ഇന്ത്യൻ റെയിൽവേയ്ക്കൊപ്പം ആവിഷ്കാർ ഹൈപ്പർലൂപ്പ്, ഐഐടി മദ്രാസ് എന്നിവ ചേർന്നാണ് ട്രാക്ക് നിർമിച്ചത്. 2022 മാർച്ചിലാണ് ഹൈപ്പർലൂപ്പ് പദ്ധതിയുമായി ഐഐടി മദ്രാസ് ഇന്ത്യൻ റെയിൽവേയെ സമീപിച്ചത്. 8.34 കോടി രൂപ ചിലവിട്ട് നിർമിച്ച ഹൈപ്പർലൂപ്പ് ട്രാക്കിലൂടെ 600 കിലോമീറ്റർ വരെ പരീക്ഷണം നടത്താം. ഭാവിയിലെ ഹൈപ്പർലൂപ്പ് വികസനങ്ങളുടെ പരീക്ഷണഘട്ടമായാണ് ഈ ട്രാക്കിനെ ഇന്ത്യൻ റെയിൽവേയും ഐഐടി മദ്രാസും കാണുന്നത്. 2013ൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് താഴ്ന്ന മർദ്ദമുള്ള ട്യൂബിനുള്ളിൽ വായുസഞ്ചാരമുള്ള കാപ്‌സ്യൂളുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പിന്റെ പരിചയപ്പെടുത്തിയിരുന്നു. അന്ന് തൊട്ട് ഭാവിയുടെ ഗതാഗത മാർഗം…
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. നാസയുടെ അറിയിപ്പ് അനുസരിച്ച് ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഇനിയും രണ്ട് മാസം കൂടിയെടുക്കും. 2024 ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. ബോയിംഗിൻ്റെ പുതിയ സ്റ്റാർലൈനർ ക്രൂ ക്യാപ്‌സ്യൂളിൽ ഒരാഴ്ചത്തെ പരീക്ഷണ യാത്രയ്ക്കാണ് ഇവർ പുറപ്പെട്ടത്. എന്നാൽ ക്യാപ്‌സ്യൂളിലെ യന്ത്രത്തകരാർ കാരണം ഇവരുടെ മടക്കയാത്ര മുടങ്ങുകയായിരുന്നു. 2025 ഫെബ്രുവരിയോടെ ഇവരെ ഭൂമിയിൽ തിരിച്ചെത്തിക്കാനാകുമെന്ന് നാസ അറിയിച്ചു. അതേസമയം സുനിത വില്യംസ് കഴിഞ്ഞ ദിവസം യുഎസ്സിലെ സ്കൂൾ വിദ്യാർത്ഥികളുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ചു. തനിക്കിപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ബഹിരാകാശ ജീവിതം ആസ്വദിക്കുന്നതായും അവർ പറഞ്ഞു. Indian-origin astronaut Sunita Williams and Butch Wilmore are stuck in space due to mechanical issues with Boeing’s Starliner capsule. Their return to Earth has been…
ഓട ശുചീകരണത്തിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ വിമാനത്തവളമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിൽബോർ (Wilboar) എന്ന റോബോട്ടിക് സൊലൂഷനിലൂടെയാണ് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് വിമാനത്താവളത്തിലെ ഓടകൾ വൃത്തിയാക്കുന്നതിനുള്ള നൂതന സംവിധാനവുമായി എത്തുന്നത്. ഇന്ത്യയിലെ എയർപോർട്ടുകളിൽ ആദ്യമായാണ് ഓടകൾ ശുചീയാക്കുന്നതിനായി റോബോട്ടിക് മെഷീൻ ഉപയോഗിക്കുന്നത്. ഇടുങ്ങിയ ഓടകൾക്കുള്ളിൽ എത്തിച്ചേർന്നു ക്യാമറകളുടടേയും ലൈറ്റുകളുടേയും സഹായത്തോടെ 360 ഡിഗ്രിയിൽ പരിശോധന നടത്തി തടസ്സങ്ങൾ കണ്ടെത്തി നീക്കാൻ പര്യാപ്തമായ റോബോട്ടുകളാണ് ഇവ. എത്ര ദുർഘടം പിടിച്ച പ്രതലത്തിലും അനായാസം നീങ്ങാൻ സാധിക്കുന്ന തരത്തിലാണ് റോബോട്ടുകളുടെ നിർമാണം. ജോയ്സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് (Genrobotic Innovations) ആണ് വിൽബോർ റോബോട്ടുകൾ വികസിപ്പിച്ചത്. 2022ലെ അദാനി ഫൗണ്ടേഷൻ ഫെല്ലോഷിപ് നേടിയ സംരംഭം കൂടിയാണ് ജെൻ റോബോട്ടിക്. Thiruvananthapuram International Airport becomes the first in India to introduce robotic gutter…
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദമാകുന്നു. നഷ്ടപരിഹാര തുകയും പിന്മാറ്റനയവും തീരുമാനിക്കാനായി പ്രത്യേക കമ്മിറ്റിയേയും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ 2007 ലെ കരാർ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്നാണ്. ഇതിന് വിരുദ്ധമായി പദ്ധതിയിൽ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നൽകാനുള്ള വിചിത്ര തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തിരിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനത്തിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കൊച്ചിയിലെ സ്മാർട്ടി സിറ്റി പദ്ധതിക്കായി സർക്കാർ ദുബായ് ആസ്ഥാനമായുള്ള ടീകോമുമായി കരാർ ഒപ്പുവെച്ചത്. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്ന് ഐടി ടൗൺഷിപ്പ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ പത്തുവർഷത്തിലേറെയായിട്ടും ടീകോം കാര്യമായ നിക്ഷേപം നടത്തുകയോ കരാർ പ്രകാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്തില്ല. പിന്നീട് പദ്ധതിയിൽ നിന്നും പിന്മാറുന്നതായി ടീകോം സർക്കാരിനെ അറിയിച്ചു. ഇതിനെത്തുടർന്ന് പദ്ധതിയിൽ നിന്നും ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയിലും തൊഴിൽ…
വിഴിഞ്ഞത്തെ കൊമേർഷ്യൽ ഓപ്പറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചു. ഇതോടെ തുറമുഖം ചരക്ക് കൈമാറ്റത്തിനായി പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ഒന്നാംഘട്ടം കമ്മീഷനിങ്ങ് ഉടനുണ്ടാകും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്‌സ്യല്‍ ഓപ്പറേഷഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്. അദാനി പോർട്ടസുമായുള്ള കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവർത്തി പൂർത്തീകരിക്കേണ്ടത്. 4 മാസം നീണ്ട ട്രയൽ റൺ ഡിസംബർ രണ്ടിന് തന്നെ വിജയകരമായി അവസാനിച്ചു. ഇതോടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന് കൈമാറി. ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചെന്നൈ ഐ.ഐ.ടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗം ടീം ലീഡര്‍ ആര്‍ കറുപ്പയ്യ സര്‍ട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്…
ഇന്ത്യയുടെ ഭാവി സാമ്പത്തിക നില രൂപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് തെലങ്കാന എംഎൽഎയും മുൻ വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു. സംരംഭകർക്കുള്ള യുഎസ് പട്ടികയായ ഫോർച്ച്യൂൺ 500ലോ ആദ്യ നൂറിലോ എത്താൻ ശേഷിയുള്ളവയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഇതിനു പുറമേ അനവധി തൊഴിലവസരങ്ങളും അവ ഉറപ്പുനൽകുന്നു. സ്റ്റാർട്ടപ്പുകളുടെ സമ്പൂർണ വിജയം ഗവൺമെന്റിന് ഉറപ്പു നൽകാനാകില്ല. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും മറ്റ് സഹായങ്ങൾ ഒരുക്കാനും സർക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളത്തിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തടസ്സങ്ങൾ സ്റ്റാർട്ടപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാ സംരംഭക മേഖലകളിലും ഡിസ്റപ്ഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട്തന്നെ തടസ്സങ്ങളെ മറികടക്കാൻ നൂതന ബിസിനസ്സുകൾക്ക് ഗവൺമെന്റിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. തെലങ്കാനയിൽ താൻ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ ഐടി സംരംഭകത്വത്തിൽ അടക്കമുള്ള മുന്നേറ്റം ഇത്തരം പിന്തുണയുടെ ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ൽ 57000 കോടി മാത്രമുണ്ടായിരുന്ന തെലങ്കാനയുടെ ഐടി മേഖല 2023ഓടെ 2.41…
സ്വന്തമായി കോടികളുടെ ആഢംബര വീടുകൾ സ്വന്തമാക്കാനുള്ള അപ്രഖ്യാപിത മത്സരത്തിലാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാണ് ബോളിവുഡ് ഇതിഹാസ താരം അനുപം ഖേർ. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച, 400 കോടിയിലേറെ രൂപ ആസ്തിയുള്ള അനുപം ഖേർ ഇപ്പോഴും താമസിക്കുന്നത് വാടക അപാർട്മെന്റിലാണ്. ഇത്ര പ്രശസ്തനായിട്ടും എന്ത് കൊണ്ട് സ്വന്തം വീട് വാങ്ങുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. സ്വന്തമായി വീട് വേണ്ട എന്നത് മനപൂർവം എടുത്ത തീരുമാനം ആണെന്നും പരമ്പരാഗത ചിന്താഗതിയിൽ നിന്നും മാറി സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. വീട് വാങ്ങാനുള്ള തുക ബാങ്കിൽ നിക്ഷേപിച്ചാൽ വാടക നൽകാൻ ആ തുക ഉപയോഗിക്കാം. ഭാവിയിൽ വീടിന് വേണ്ടി ആളുകൾ തല്ല് കൂടുന്നതിനേക്കാൾ നല്ലതാണ് പണം അവർക്ക് വീതിച്ചു നൽകുന്നത്-താരം പറഞ്ഞു. സ്വന്തമായി വീട് വേണ്ട എന്ന തന്റെ തീരുമാനത്തെ ബോളിവുഡ് നടിയും അനുപമിന്റെ ഭാര്യയുമായ കിരൺ ഖേർ ആദ്യം അംഗീകരിച്ചിരുന്നില്ലത്രേ. പിന്നീട് അവർ…
ആധുനിക റീട്ടെയിൽ ശൃംഖലകൾ സ്ഥാപിക്കുന്നതിലും വിതരണ ശൃംഖലകൾ ഏകീകരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് ടാറ്റ സ്റ്റാർക്വിക് ഡയറക്ടർ കെ. രാധാകൃഷ്ണൻ. മലയാളിയായ അദ്ദേഹം റിലയൻസ് റീട്ടെയിൽ മുൻ സിഇഒ കൂടിയാണ്. 1982ൽ ടീ ടേസ്റ്റർ ആയാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം ലോകത്തിലെതന്നെ വമ്പൻ ബിസിനസ്സുകാർക്ക് ഒപ്പമാണ് ഈ മലയാളിയുടെ പ്രവർത്തനം. ഇന്ത്യയിലെ നാല് പ്രമുഖ റീട്ടെയിൽ ഭീമന്മാരുമായി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. സഞ്ജീവ് ഗോയങ്കയുടെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ, കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് എന്ന് തുടങ്ങി നിലവിൽ നോയൽ ടാറ്റയുടെ ടാറ്റ ട്രെൻ്റിൽ എത്തി നിൽക്കുന്ന കരിയറാണ് രാധാകൃഷ്ണന്റേത്. അനുഭവപരിചയത്തിനും വ്യവസായ ചലനാത്മകതയ്ക്കും ഒപ്പം ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള ധാരണയാണ് റീട്ടെയിൽ മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണലായി രാധാകൃഷ്ണനെ മാറ്റുന്നത്. ചെയ്യുന്ന കാര്യത്തിൽ വിദഗ്ധനാകുക എന്നത് മാത്രമാണ് നമ്മളോരോരുത്തരും ജീവിതത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്ന്…