Author: News Desk
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ ഉള്ള അവസരം. താഴെ കൊടുത്ത ജോലിയുമായി ബന്ധപ്പെട്ട യോഗ്യത ഉള്ളവർ അതാത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് ഓഫീസുമായി ബന്ധപ്പെടുക. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് ആണ്. ഈ ജോലിക്ക് യോഗ്യതയുള്ളവർ ഇന്റർവ്യൂ ദിവസം ഓഫീസിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മലിനീകരണ ബോർഡിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കാവുന്നതാണ്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശൂർ ഓഫീസിൽ കമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം.ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. യോഗ്യത: ബിരുദം, ഡിസിഎ/പിജിഡിസിഎ/തത്തുല്യം. ഇന്റർവ്യൂ സെപ്റ്റംബർ 6 ന്.പ്രായപരിധി – 26 വയസ്സ്സ്റ്റൈപൻഡ്: 9000വിശദ വിവരങ്ങൾക്ക് – www.kspcb.kerala.gov.in. Get a temporary job as a Commercial Apprentice at Kerala State Pollution Control Board in Thrissur. Attend the…
കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം ആണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം.. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ അറിയാം പ്രോജക്ട് കോഓർഡിനേറ്റർ (പ്രൊക്യുർമെന്റ്): ഏതെങ്കിലും ബിരുദം ആണ് യോഗ്യത. 3 വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം 28,000 രൂപ ആയിരിക്കും.പ്രായപരിധി – 35 വയസ്. മെഷിൻ മേക്കിങ് എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം /ഡിപ്ലോമ ആണ് യോഗ്യത. ഒരു വർഷ പരിചയം ഉണ്ടായിരിക്കണം. ശമ്പളം 40,000 രൂപ ആയിരിക്കും. പ്രായപരിധി 30 പ്രോജക്ട് കോഓർഡിനേറ്റർ: ഏതെങ്കിലും എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം, 35 വയസ് പ്രായപരിധി. ശമ്പളം ; 28,000. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ – https://startupmission.kerala.gov.in. Kerala Startup Mission has announced various contractual job openings, including positions like Project Coordinator, Machine Making Engineer, and Assistant…
സെപ്റ്റംബര്‍ 30ഓടെ നിലവിലുള്ള എല്ലാ പോളിസി പദ്ധതികളും എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) പിന്‍വലിക്കുമെന്ന തരത്തിലുള്ള നോട്ടീസ് വ്യാപകമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് ചാനൽ ഐ ആം നടത്തിയ വസ്‌തുത പരിശോധനയിലേക്ക്. പുതുക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള എല്ലാ ഇന്‍ഷൂറന്‍സ് പ്ലാനുകളും 2024 സെപ്റ്റംബര്‍ 30ഓടെ എല്‍ഐസി പിന്‍വലിക്കുന്നതായാണ് എക്‌സ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരമാണ് ഈ നീക്കമെന്നും 2024 ഒക്ടോബര്‍ 1ന് പുതുക്കിയ പോളിസികള്‍ അവതരിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പുതുക്കിയ പ്ലാനുകള്‍ പ്രകാരം പ്രീമിയം തുകയില്‍ മാറ്റമുണ്ടാകും, പോളിസി ചട്ടങ്ങളിലും നിബന്ധനകളിലും മാറ്റമുണ്ടാകും, പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ രണ്ടുമൂന്ന് മാസങ്ങളെടുത്തേക്കാം, ഉയര്‍ന്ന സാമ്പത്തിക നേട്ടമുള്ള പ്ലാനുകള്‍ എന്നേക്കുമായി പിന്‍വലിച്ചേക്കാം എന്നും നോട്ടീസില്‍ വിശദീകരിക്കുന്നു. പ്ലാനുകള്‍ പിന്‍വലിക്കും മുമ്പ് നിലവിലെ മികച്ച പദ്ധതികളില്‍ ചേരുന്നത് ഗുണം ചെയ്യും എന്നും വിശദീകരിക്കുന്ന നോട്ടീസ് സത്യമോ എന്ന് നോക്കാം. വസ്‌തുത നിലവിലുള്ള…
കേരളത്തിലെ അഞ്ച് ലക്ഷം കർഷകർക്ക് ഗുണമാവുന്ന, സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ ‘കേര’ പദ്ധതിക്ക് (കേരള ക്ലൈമറ്റ് റിസിലിയന്റ് അഗ്രി-വാല്യുചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ലോകബാങ്കിന്റെ അംഗീകാരം. 1677.85 കോടി ലോകബാങ്ക് വായ്പയാണ്. 713.06 കോടി സംസ്ഥാന വിഹിതവും. അഞ്ച് വർഷമാണ് കാലാവധി. ഒരു മാസത്തിനകം കരാറൊപ്പിടുന്നതോടെ ലോകബാങ്ക് പണംഅനുവദിക്കും. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്ന കൃഷിരീതികളുടെയും ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെയും പ്രയോജനം നാല് ലക്ഷം കർഷകർക്ക് ലഭിക്കും. കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ കൃഷിനിർദ്ദേശങ്ങൾ ഒരുലക്ഷം പേർക്ക് നൽകും. കേന്ദ്രനിർദ്ദേശപ്രകാരം പുതുക്കിയ പദ്ധതിയാണ് ലോകബാങ്ക് അംഗീകരിച്ചത്. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും അവയ്ക്ക് കൂടുതൽ വിപണി കണ്ടെത്തിയും കർഷകരെ വിപണികളുമായി ബന്ധിപ്പിച്ചും കൃഷി കൂടുതൽ ലാഭത്തിലാക്കും. കാർഷിക വിതരണശൃംഖല ശക്തമാക്കും. കാർഷിക വിപണികളുടെ അടിസ്ഥാനസൗകര്യം കൂട്ടും. കൃഷിയിലും അനുബന്ധ മേഖലയിലും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. റബർ, ഏലം, കാപ്പി അടക്കം തോട്ടവിളകളുടെ പുനരുജ്ജീവനത്തിനും പദ്ധതിയുണ്ട്. The World Bank has approved the…
ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന ടെക്-ടെയിന്‍മന്‍റ്(ടെക്നോളജി എന്‍റെര്‍ടെയിന്‍മന്‍റ്) സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൈഫ്ളിക്സുമായുമാണ് ഭൂഷണ്‍സ് അനിമേഷന്‍ കരാറിലേര്‍പ്പെട്ടത്.വെറും അനിമേഷനിലൂടെ മാത്രം ഈ രംഗത്ത് പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിവിലൂടെയാണ് ഭൂഷണ്‍സ് ജൂനിയര്‍ സ്ഥാപകനായ ശരത് ഭൂഷണും സഹസ്ഥാപകന്‍ ജോസഫ് പാണിക്കുളവും ടെക്-ടെയിന്‍മന്‍റ് എന്ന വിഭാഗത്തെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങിനെ കാര്‍ട്ടൂണ്‍ മാത്രമല്ല, അതിനൊപ്പം എവിജിസി(ഓഡിയോ-വിഷ്വ -ഗെയിമിംഗ്-കോമിക്സ്), ത്രിഡി അനിമേഷന്‍, ഗെയിമിംഗ്, പാട്ടുകള്‍, റോബോട്ടിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചാലോചിച്ചത്. 2021 ആരംഭിച്ച ഭൂഷണ്‍സ് ജൂനിയറിന് പ്രീ സീഡ് നിക്ഷേപ റൗണ്ടിൽ നിന്ന് തന്നെ രണ്ട് കോടി പത്തു ലക്ഷം രൂപ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചുവെന്ന് ശരത് ഭൂഷണ്‍ പറഞ്ഞു. സീഡ് റൗണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആശാവഹമായ പ്രതികരണമാണ് നിക്ഷേപകരിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോപാര്‍ക്കിലെ വിസ്മയ കെട്ടിടത്തിലെ ടെക്നോളജി ബിസിനസ് സെന്‍ററിലാണ് ഭൂഷണ്‍സ് ജൂനിയര്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും…
സുകന്യ സമൃദ്ധി യോജന (SSY), നാഷണൽ പെൻഷൻ സ്കീം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതികൾ നടപ്പാക്കും. ഈ പദ്ധതികൾക്ക് കീഴിൽ സേവിങ്സ് അക്കൗണ്ടുകൾ തുറക്കുന്നതിലെ അപാകതകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിപ്പർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സാണ് ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടു വന്നത്. പെൺകുട്ടികൾക്ക് വേണ്ടി ഗ്രാൻഡ് പാരന്റ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് പ്രധാന മാറ്റം. പുതിയ ഭേദഗതികൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.സുകന്യ സമൃദ്ധി യോജനയിൽ കുട്ടികളുടെ രക്ഷിതാക്കൾ (Natural Parents), ലീഗൽ ഗാർഡിയൻസ്, എന്നിവർ വഴിയല്ലാതെ ഓപ്പൺ ചെയ്ത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് രക്ഷാകർതൃത്ത്വം (Guardianship) നിർബന്ധമായി ട്രാൻസ്ഫർ ചെയ്യണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതുവരെ, ചെറുമക്കൾക്ക് സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പക്കുന്നതിന് വേണ്ടി കുട്ടിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ SSY അക്കൗണ്ട് ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത് സുകന്യ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ല എന്നതിനാലാണ് പുതിയ തീരുമാനം. ഇനി കുട്ടിയുടെ രക്ഷിതാവ് അല്ലെങ്കിൽ ലീഗൽ ഗാർഡിയൻ എന്നിവർക്ക്…
ബിരുദതല എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീപ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിവിധവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) 2024-25 അധ്യയനവർഷത്തേക്ക് 2000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.ഒ.എൻ.ജി.സി. ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി., ജനറൽ- ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് വാർഷിക കുടുംബവരുമാനം അടിസ്ഥാനമാക്കി സ്കോളർഷിപ്പിന് പരിഗണിക്കുക. യോഗ്യത 2024-’25 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ ആദ്യവർഷപ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ബിരുദതല എൻജിനിയറിങ്/ എം.ബി.ബി.എസ്. അപേക്ഷാർഥി പ്ലസ്ടു പരീക്ഷയും എം.ബി.എ./ മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദപരീക്ഷയും 60 ശതമാനം മാർക്കുവാങ്ങി ജയിച്ചവരായിക്കണം. (ഗ്രേഡിങ് എങ്കിൽ 6.0 ഒ.ജി.പി.എ./ സി.ജി.പി.എ.). അംഗീകൃത ഫുൾടൈം റഗുലർ കോഴ്സിലാകണം പഠനം. 1.8.2024-ന്, 30 വയസ്സ് കവിഞ്ഞിരിക്കരുത്. എല്ലാവിഭാഗം അപേക്ഷകർക്കും യോഗ്യതാകോഴ്സ്, മാർക്ക്, പ്രായം എന്നിവസംബന്ധിച്ച് സൂചിപ്പിച്ച വ്യവസ്ഥകൾ ബാധകമാണ്.ജനറൽ/ ഒ.ബി.സി. അപേക്ഷകരുടെ മൊത്തം വാർഷിക കുടുംബവരുമാനം (എല്ലാ സ്രോതസ്സുകളിൽനിന്നും) രണ്ടുലക്ഷംരൂപയിൽ താഴെയായിരിക്കണം. പട്ടികവിഭാഗക്കാരുടെ കാര്യത്തിൽ വാർഷിക കുടുംബവരുമാനം നാലരലക്ഷംരൂപയിൽ താഴെയായിരിക്കണം.രാജ്യത്തെ…
മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹം രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്നു. ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള പ്രമുഖർ ഈ വിവാഹത്തിനെത്തിയിരുന്നു. ഈ ആഘോഷത്തിനിടെ എടുത്ത അംബാനി കുടുംബ ചിത്രത്തിലുള്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ അതിഥി വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. അംബാനി കുടുംബത്തിലെ വളര്‍ത്തുനായയായ ഹാപ്പി അംബാനി ആണ് ചിത്രത്തിലുള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്ന നായയാണിത്. അംബാനി കുടുംബത്തിലെ എല്ലാ പരിപാടിയിലും ഹാപ്പിയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. സൂപ്പർ സ്റ്റൈലിഷ് ആയിട്ട് ആയിരുന്നു വിവാഹത്തിന് ഹാപ്പി എത്തിയത്. അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പന്ന്ഖ് ഡിസൈനർ പെറ്റ് വെയർ ആയിരുന്നു ഹാപ്പിക്ക് വേണ്ടി ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. പിങ്ക് നിറത്തിൽ ബനാറസി സിൽക്കിലുള്ള ബ്രോകേഡ് ജാക്കറ്റ് ആയിരുന്നു ഹാപ്പിക്ക് വേണ്ടി തയ്യാറാക്കിയത്. ജാംനഗറില്‍ വെച്ചെടുത്ത കുടുംബ ഫോട്ടോയിലാണ് ഹാപ്പിയും ഇടംനേടിയത്. മുകേഷ് അംബാനി, നിത അംബാനി, മക്കളായ ആകാശ്, ഇഷ, അനന്ത്, മരുമക്കളായ ശ്ലോക മേഹ്ത്ത,ആനന്ദ് പിരാമൽ, രാധിക മെര്‍ച്ചന്റ്…
സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സര്‍ക്കിള്‍ എന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്കും നാഷണല്‍ പേമന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) ചേര്‍ന്ന് അവതരിപ്പിച്ചു. യുപിഐ ഉപഭോക്താക്കള്‍ നടത്തുന്ന ഇടപാടുകളില്‍ ആറ് ശതമാനം മറ്റുള്ള ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. അതായത്. കുട്ടികള്‍, ഭാര്യ തുടങ്ങിയ ആളുകള്‍ക്ക് വേണ്ടിയുള്ള പണമിടപാടുകള്‍ നടത്തുക ചിലപ്പോള്‍ അച്ഛനായിരിക്കും. പുതിയ സംവിധാനത്തിലൂടെ അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് തന്നെ ഇടപാട് നടത്താനാവും. ഇങ്ങനെ നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാവും. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവൂ. ഒറ്റ തവണ ഇടപാട്…
സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതിയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക്. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി കയറ്റുമതി 24.28 ശതമാനം വര്‍ധിച്ചു. 2023-24 വര്‍ഷത്തെ കയറ്റുമതി വരുമാനം 11,000 കോടി കടന്ന് 11,417 കോടി രൂപയിലെത്തി. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3000 കോടി രൂപയായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി ഉത്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ബില്‍ട്ട് അപ് സ്ഥലവുമായിരുന്നു ഇന്‍ഫോപാര്‍ക്കിനുണ്ടായിരുന്നത്. എന്നാല്‍ എട്ടു വര്‍ഷത്തിനിപ്പുറം 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലവുമാണ് ഇന്‍ഫോപാര്‍ക്കിലുള്ളത്. കൊവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന ഡിജിറ്റലൈസേഷന്‍ അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ക്കായി എന്ന് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ഇതു മൂലം കമ്പനികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എട്ടു വര്‍ഷം കൊണ്ട് ഇരട്ടിയിലധികം തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. കൊവിഡ്…