Author: News Desk

വിപണിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്പിരിറ്റാണ് വോഡ്ക. നിങ്ങൾക്ക് ഇത് സോഡ, വെള്ളം, കോള അല്ലെങ്കിൽ ഏതെങ്കിലും എയറേറ്റഡ് പാനീയം എന്നിവയ്ക്കൊപ്പം കുടിക്കാം. ഒറ്റ ഷോട്ടായി കഴിക്കാം അല്ലെങ്കിൽ 100-ലധികം കോക്ടെയിലുകൾക്ക് അടിസ്ഥാനമായി ഉപയോഗിക്കാം. ഒരുപാട് വിസ്‌കി ഭ്രാന്തന്മാർ ഉള്ള രാജ്യമെന്ന പ്രശസ്തി ഉണ്ടായിരുന്നിട്ടും, വോഡ്‌കയ്ക്ക് ഇന്ത്യയിൽ ആരാധകർ ഏറെയാണ്. കലോറിയിൽ ഗണ്യമായ കുറവും കാർബോഹൈഡ്രേറ്റ്‌സ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ലാത്തതിനാൽ വോഡ്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു വഴിയായി കണക്കാക്കപ്പെടുന്നു (നിയമപരമായ പ്രായത്തിലുള്ളവർക്ക് മാത്രം). സ്പിരിറ്റ് വിഭാഗത്തിലെ വില പോയിൻ്റുകളിലുടനീളം 60 ശതമാനത്തിലധികം വിപണി വിഹിതം കൈവശം വയ്ക്കുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ ബ്രാൻഡാണ് വോഡ്ക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള വോഡ്ക ബ്രാൻഡ് മാജിക് മൊമെൻ്റ്സ് വോഡ്കയാണ്. 2006-ൽ റാഡിക്കോ ഖൈതാൻ ആണ് ഇത് പുറത്തിറക്കിയത്. 2024 ൽ മാത്രം, ഈ ബ്രാൻഡ് ആറ് ദശലക്ഷം കെയ്‌സുകൾ വിറ്റു. ഇത് കമ്പനിയുടെ പൊതു വിപണി റെക്കോർഡ് പ്രകാരം 1000…

Read More

കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഭാരതം ആണ് ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞതിനൊപ്പം ബാങ്കിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി എന്ന് പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ) പ്രകീർത്തിക്കുന്നവർ ഏറെയാണ്. ഡിജിറ്റൽ മേഖലയ്ക്ക് കരുത്തുപകരാൻ ഇന്ത്യൻ ബാങ്കിംഗ് റെഗുലേറ്റർ അവതരിപ്പിച്ച് യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ന് ലോക രാജ്യങ്ങൾ വരെ ഏറ്റെടുത്തു. ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സെൻട്രൽ ബാങ്കുകൾ അത്യന്താപേക്ഷിതമാണെന്നതും ഒരു വസ്തുത ആണ്. ഒരു രാജ്യത്തിന്റെ ധനനയം കൈകാര്യം ചെയ്യുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുക, കറൻസിയുടെ സ്ഥിരത ഉറപ്പാക്കുക, പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിലൂടെ കരുതൽ ധനം കൈകാര്യം ചെയ്യുക എന്നിങ്ങനെ ഭാരിച്ച ചുമതലകളാണ് റിസർവ് ബാങ്കുകൾക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് വാണിജ്യ ബാങ്കുകൾക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവസാന ആശ്രയമാണ് ഇത്തരം കേന്ദ്ര ബാങ്കുകൾ.…

Read More

ട്രേഡർ ആണ് എന്ന് കേൾക്കുമ്പോൾ ആദ്യം ആളുകൾ ചോദിക്കുന്നത് എത്ര പൈസ ഉണ്ടാക്കുന്നുണ്ട് എന്നാണ്. സെബിയുടെ പുതിയ പഠനം അനുസരിച്ച് 93 ശതമാനം ട്രേഡിങ്ങിലേക്ക് വരുന്ന ആളുകളും തോറ്റു പോയവരാണ് എന്നാണ്. ഇത് എന്താണെന്ന് കൃത്യമായി പഠിച്ച് മനസ്സിലാക്കാതെ വരുന്നവർ, പെട്ടെന്ന് പൈസയുണ്ടാക്കണം എന്ന ചിന്തയുള്ളവരെല്ലാം ഇതിൽ നിന്നും പിന്മാറി പോകുക മാത്രമാണ്. മറ്റേത് ബിസിനസ് പോലെയും കൃത്യമായി പഠിച്ചു മനസ്സിലാക്കി വരുന്നവർ ട്രെഡിങ്ങിൽ നിലനിൽക്കും. ഇതിലേക്ക് വരുന്നതിനുമുമ്പ് പഠിപ്പിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ട്രേഡ് എക്സ് ടിബിഎമ്മിന്റെ (Tradextbm) ഫൗണ്ടറും സിഇഒയുമായ അലി സുഹൈൽ (Ali Suhail) ചാനൽ അയാമിന്റ് മൈ ബ്രാൻഡ് മൈ പ്രൈഡിൽ ട്രേഡിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 2018ൽ പൈസ ഉണ്ടാക്കണം എന്ന ആഗ്രഹത്തോട് കൂടിയാണ് ട്രേഡിങ്ങിലേക്ക് വന്നത്. തുടക്കം സമയത്ത് നന്നായി പൈസ നഷ്ടം വരികയും പിന്നീട് ഘട്ടം ഘട്ടമായി ഇതിനെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയിട്ടാണ് ഇതിൽ നിന്നും ലാഭം ഉണ്ടാക്കാൻ തുടങ്ങിയത്. വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ…

Read More

2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഏറ്റവും ധനികനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. കഴിഞ്ഞ ദിവസം ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിലും ഏക മലയാളിയായി യൂസഫലി സ്ഥാനം നേടിയിരുന്നു. ഫോബ്സ് പട്ടികയിൽ രാജ്യത്തെ വ്യക്തിഗത സമ്പന്നരിൽ 62,160 കോടി രൂപ (7.4 ബില്യൺ ഡോളർ) ആസ്തിയോടെ 39ാം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വർഷം 7.1 ബില്യൺ ഡോളറായിരുന്നു എം.എ. യൂസഫലിയുടെ ആസ്തി. ബ്ലൂംബെർഗ് അതിസമ്പന്നരുടെ ലോകത്തെ 500 ധനികരുടെ പട്ടികയിൽ ഇത്തവണ 487 ആം സ്ഥാനത്താണ് യൂസഫലി. മുകേഷ് അംബാനിയാണ് ഫോബ്സ് പട്ടികയിൽ രാജ്യത്തെ ഏറ്റവും ധനികൻ. 119.5 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 27.5 ബില്യൺ ഡോളറിന്റെ വളർച്ചയാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 116 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രാജ്യത്തെ സമ്പന്നരിൽ രണ്ടാമത്. ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. നാല് ശതകോടീശ്വരന്മാരുടെ…

Read More

നവരാത്രി, രാമലീല, ദണ്ഡിയ, ദീപാവലി ഉത്സവങ്ങളിലൂടെ ഇന്ത്യയിൽ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത് 50000 കോടിയുടെ ബിസിനസ്. ഡൽഹിയിൽ മാത്രം എണ്ണായിരം കോടി രൂപയുടെ കച്ചവടം ഉണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാറിന്റെ വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത് പോലുള്ള പദ്ധതികൾ കച്ചവട വ‍ർദ്ധനവിൽ പ്രധാന പങ്ക് വഹിക്കും. ഈ ഉത്സവങ്ങൾക്കെല്ലാം പ്രത്യേക വസ്ത്രങ്ങളും പൂജകളും അലങ്കാരങ്ങളും ഉണ്ട്. ഉത്സവങ്ങളോടനുബന്ധിച്ച് മധുരപലഹാരങ്ങൾ അടക്കമുള്ള ഭക്ഷണവും പ്രധാനമാണ്. അത് കൊണ്ട് തന്നെ വസ്ത്ര വിപണി, പൂജാ വസ്തുക്കളുടെ വിൽപന, അലങ്കാര വസ്തുക്കളുടെ വിപണി, ഭക്ഷണ വിപണി എന്നിവയാണ് ഏറ്റവുമധികം ആദായം പ്രതീക്ഷിക്കുന്ന മേഖലകൾ. വാഹനവിപണിയിലും ഉത്സവ സീസൺ ഉണ‍ർവുണ്ടാക്കും എന്നാണ് പ്രതീക്ഷ. ഇവയ്ക്ക് പുറമേ ഇലക്‌ട്രോണിക്‌സ്, ആഭരണവിപണികളും വൻ ലാഭം പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയവയ്ക്ക് വൻ ഓഫറുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആംപ്ലിഫയറുകൾ സൗണ്ട് സിസ്റ്റങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാണ്. സീസൺ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ വിവിധ റൂട്ടുകളിൽ…

Read More

ഇന്ത്യയിലെ ഏറ്റവും അധികം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ കുറിച്ച് ചിന്തിക്കുമ്പോൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, അസിം പ്രേംജി തുടങ്ങിയ പേരുകൾ പലപ്പോഴും മനസ്സിൽ വരും. എന്നാലും ലോകത്തിലെ ഏറ്റവും അധികം ചാരിറ്റി ചെയ്ത കോടീശ്വരൻ എന്ന പദവി ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയ്ക്കാണ്. അദ്ദേഹത്തിന്റെ ചാരിറ്റബിൾ സംഭാവനകൾ ഏകദേശം 8,29,734 കോടി രൂപ കവിഞ്ഞു. അദ്ദേഹം ജനിച്ചത് 3 മാർച്ച് 1839 നാണ്. “ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ്” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്തിരുന്നു. ജംഷഡ്ജി ടാറ്റയുടെ സമാനതകളില്ലാത്ത മനുഷ്യസ്‌നേഹ പാരമ്പര്യം എഡൽഗിവ് ഫൗണ്ടേഷൻ്റെയും ഹുറൂൺ റിപ്പോർട്ട് 2021 ഉം പ്രകാരം ജംഷഡ്ജി ടാറ്റയുടെ ജീവകാരുണ്യ സംഭാവനകൾ മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ തുടങ്ങിയ നിരവധി മനുഷ്യസ്‌നേഹികളെക്കാൾ കൂടുതലാണ്. അദ്ദേഹത്തിൻ്റെ സംഭാവനകൾ പ്രാഥമികമായി ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത് അദ്ദേഹത്തെ…

Read More

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്ക‍ർസ്ഥിരമായി ഫാഷൻ വാ‍ർത്തകളിൽ ഇടം പിടിക്കാറുണ്ട്. മുംബൈ ധീരുബായ് അംബാനി സ്കൂളിൽ നിന്നും പഠനം പൂ‍ത്തിയാക്കിയ സാറ ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. വെറും ഇരുപത്തിയാറ് വയസ്സുള്ള സാറയുടെ ആസ്തി കോടികളാണ്. താരപുത്രി എന്ന നിലയിൽ മാത്രമല്ല, സംരംഭക എന്ന നിലയിലും സാറാ ടെണ്ടുൽക്കർ ചുവടുറപ്പിച്ചു തുടങ്ങിയിരിക്കുന്നു. ആസ്തിഇന്ത്യയുടെ മിക്ക കളികളിലും സാറ ഗാലറിയിൽ ഉണ്ടാവാറുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ സാറയ്ക്ക് ഇൻസ്റ്റഗ്രാമിൽ 66 ലക്ഷം ഫോളോവേഴ്സുമുണ്ട്. ഇതോടൊപ്പം ബിസിനസ് രംഗത്തെ സംരംഭങ്ങൾ കൊണ്ടും സാറ ശ്രദ്ധിക്കപ്പെടുന്നു. 2023ലെ കണക്ക് അനുസരിച്ച് സാറയുടെ ആസ്തി ഒരു കോടിയിലധികം രൂപയാണ്. സ്വന്തം ഓൺലൈൻ ബിസിനസ്സിൽ നിന്നും സാറ നേട്ടം കൊയ്യുന്നു. സാറാ ടെണ്ടുൽക്ക‍ർ ഷോപ്പ് എന്ന ഓൺലൈൻ സംരംഭത്തിനു പുറമേ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനീഗിന്റെ അംബാസഡർ കൂടിയാണ് സാറ. സച്ചിന്റെ സ്വത്തിനു പുറമേ ഇതെല്ലാമാണ് സാറയുടെ വരുമാന സ്രോതസ്സുകൾ. പഠനരംഗത്തെ മികവിനൊപ്പം…

Read More

വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞത്തെ പോലെ തന്നെ അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് പൂവാർ തീരം. ഇവിടത്തെ സമുദ്രഘടനയും മദർ ഷിപ്പുകളെ അടക്കം വഹിക്കാൻ കഴിയുന്നതാണ്. അതുകൊണ്ടാണ് പൂവാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി- നിർമാണ ശാലയെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തി പ്രാപിക്കുന്നത്. തലസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ പൂവാർ കപ്പൽ നിർമ്മാണശാലയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വർഷമായെങ്കിലും പദ്ധതിയുടെ കാര്യം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയ അവസ്ഥയിലാണ്. അതിനിടെയാണ് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്തു കപ്പൽ നിർമാണ ശാലകളുടെയും, അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെയും ക്ലസ്റ്റർ രൂപീകരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പൂവാറിന് വേണ്ടിയുള്ള പ്രതീക്ഷ വർധിക്കുകയാണ്.സംസ്ഥാനത്ത് പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണശാലയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്. എന്നാൽ 2011ലാണ് ഈ പദ്ധതിക്ക് അനുയോജ്യം അഴീക്കലാണെന്നു…

Read More

2014ൽ ബംഗലൂരു ആസ്ഥാനമായാണ് സ്വിഗ്ഗി ആരംഭിച്ചത്. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഭക്ഷ്യവിതരണസ്ഥാപനമായ സ്വിഗ്ഗി ഐപിഒ (പ്രാരംഭ വിൽപന) വഴി 3750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സ്വിഗ്ഗി സ്ഥാപകൻ ശ്രീഹർഷ മജേറ്റിക്ക് ഇന്ത്യയുടെ നവസംരംഭകത്വ ലോകത്ത് പ്രധാന സ്ഥാനമാണുള്ളത്. അദ്ദേഹം വന്ന വഴികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നോക്കാം. ആന്ധ്ര പ്രദേശിലെ പ്രമുഖ വ്യവസായ കുടുംബത്തിലാണ് ശ്രീഹർഷ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഹോട്ടൽ ബിസിനസ് രംഗത്തായിരുന്നു. ഇത് ചെറുപ്പം തൊട്ടേ ഭക്ഷണത്തിന്റെ ലോകത്തേക്ക് ശ്രീഹർഷ ആകർഷിക്കപ്പെടാൻ കാരണമായി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം രാജസ്ഥാനിലെ ബി‍ർള ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മജേറ്റി ഐഐഎമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദവും നേടി. പഠനത്തിനു ശേഷമുള്ള ലോകസഞ്ചാരമാണ് മജേറ്റിയുടെ ജീവിതം മാറ്റിയത്. പോ‍ർച്ചുഗൽ മുതൽ ഗ്രീസ് വരെ 3500 കിലോമീറ്റർ ദൂരം സൈക്കിളിൽ ചുറ്റിയ അദ്ദേഹം, ഹിച്ച്ഹൈക്കിങ്ങിലൂടെ ടർക്കിയിലും കസാക്കിസ്ഥാനിലും കറങ്ങി. ഈ സഞ്ചാരകാലം പിന്നീടുള്ള പല തീരുമാനങ്ങൾക്കും കരുത്ത്…

Read More

സമ്പത്ത് മാത്രം നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും പണമുള്ള ആൾ രത്തൻ ടാറ്റയല്ല. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് ഇരുന്നതിലൂടെ ജീവകാരുണ്യരംഗത്തും സ്നേഹസ്പർശമായി രത്തൻ മാറി. അതിലുപരി ടാറ്റാ സൺസിന്റെ മേധാവിയായിരുന്ന രത്തൻ ഇന്ത്യയിലെ ഏറ്റവും കരുത്തനായ വ്യവസായപ്രമുഖൻ തന്നെ ആയിരുന്നു. പൊതുവിടങ്ങളിൽ നിന്നും കഴിവതും ഒളിച്ചു നടന്ന അന്തർമുഖനായിരുന്നു രത്തൻ ടാറ്റ. മനുഷ്യരേക്കാളധികം അദ്ദേഹം അടുത്ത് ഇടപഴകിയിരുന്നത് തന്റെ അരുമകളായ വളർത്തു നായകളോടായിരുന്നു. അതും മുന്തിയയിനം ബ്രീഡുകളല്ല, തെരുവിൽ നിന്നും എടുത്ത് അരുമയാക്കി വളർത്തിയ സാധാരണ നായകൾ. ഒരു അഭിമുഖത്തിൽ തന്റെ ഉൾവലിഞ്ഞ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ രത്തൻ ടാറ്റ തമാശയെന്നോണം പറഞ്ഞതിങ്ങനെ: “ഞാൻ അത്ര മികച്ച സാമൂഹ്യ ജീവിയായിരിക്കില്ല, എന്നാൽ ഒരു സാമൂഹ്യ വിരുദ്ധനുമല്ല!” ഒറ്റപ്പെടലും അവഗണനയും അനുഭവിച്ച കുട്ടിക്കാലമായിരുന്നു കുഞ്ഞു രത്തന്റേത്. രത്തന്റെ പിതാവ് നേവൽ ടാറ്റ വലിയ കർക്കശക്കാരനായിരുന്നു.…

Read More