Author: News Desk

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആര്‍. ബിന്ദു ലാബിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം ഈ ലാബ് നൽകുമെന്ന് മന്ത്രി പറഞ്ഞു. വി ആര്‍ സാങ്കേതികവിദ്യയിൽ സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം വിആര്‍ ലാബ് നൽകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെ വിആര്‍ ലാബിന്‍റെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താനും ടെക്മാഗി ലക്ഷ്യമിടുന്നു. ഇവി മേഖലയിൽ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിൽ വിആര്‍ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജന്‍ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആര്‍ ലാബിൽ കൂടുതൽ വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ലോകത്തെ…

Read More

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ട്രെയിൻ യാത്രക്കാരുടെ ആഗ്രഹം പൂവണിയുന്നു. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവീസ് ആരംഭിക്കും. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) കേന്ദ്രത്തിൽ നിന്നും പുറത്തിറക്കുന്നന്ന സ്ലീപ്പർ കോച്ചിന്‍റെ ആദ്യപതിപ്പ്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തു. ലോകത്തിലേക്ക് വെച്ച് ഏറ്റവും മികച്ചതെന്നാണ് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ പതിപ്പ് സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞത്. ട്രെയിൻ ട്രാക്കിലിറക്കുന്നതിന് മുമ്പ് കർശനമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഇഎംഎല്ലിലെത്തിയ മന്ത്രി കോച്ചുകൾ ഉൾപ്പടെ സന്ദർശിച്ചു. ആധുനിക സാങ്കേതിക വിദ്യകളും , സുരക്ഷ ക്രമീകരണങ്ങളും ഉൾപ്പെടുക്കി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് ചെയർ കാർ, വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകളെ ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ബെംഗളൂരുവിലേത്. വന്ദേ…

Read More

വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്ക് വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമാകണം. എ.പി.എൽ. ആണെങ്കിൽ അർഹതപ്പെട്ട വിഭാഗമാണെന്നു തെളിയിക്കുന്ന രേഖകൾ വേണം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് അപേക്ഷിക്കാം. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായി ഒരുവർഷം പിന്നിട്ടവർ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മയായവർ, ഭർത്താവിന് നട്ടെല്ലിനു ക്ഷതമോ പക്ഷാഘാതമോ നിമിത്തം ജോലിചെയ്യാനാകാത്തവിധം കിടപ്പിലായ കുടുംബത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ അപേക്ഷിക്കാനായി റേഷൻകാർഡ്, വോട്ടർ ഐ.ഡി., അമ്മയുടെയും കുട്ടിയുടെയും ആധാർ കാർഡ്, ഇരുവരുടെയും…

Read More

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 1) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ 2) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി 3) പ്രൊഫഷണൽ ഡിപ്ലോമ ഇൻ യു ഐ/യുഎസ് ഡിസൈൻ,ഫുൾസ്റ്റാക് വെബ് ഡിസൈൻ യൂസിങ് ജാവ ആൻഡ് പൈത്തൺ. 4) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (8 മാസം). 5) കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആൻഡ് സ്വിച്ചിങ് ടെക്നോളജി. എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യമായ കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവുക വിളിക്കേണ്ട നമ്പർ : 04952301772,8590605275 Keltron invites applications for government-approved…

Read More

മുകേഷ് അംബാനിയുടെ റിലയൻസ് അതിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ഹോം ലോൺ വ്യവസായത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഭവന വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അംബാനിയുടെ നീക്കത്തിൽ സാധാരണക്കാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. താങ്ങാവുന്ന ഭവന വായ്പ അംബാനി സാധ്യമാക്കിയേക്കുമെന്ന പ്രതീക്ഷ വർധിക്കുന്നു. ടെലികോം മേഖലയിൽ ജിയോ സൃഷ്ടിച്ച മത്സരം ബാങ്കിംഗ് മേഖലയിലും ആളുകൾ ആഗ്രഹിക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ആകും സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങൾക്കു ചിറക് നൽകുന്നത്. കമ്പനിയുടെ പ്രഖ്യാപനം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജിയോ ഫിനാൻഷ്യലിന്റെ ഹോം ലോൺ സെഗ്‌മെന്റിലേയ്ക്കുള്ള കടന്നുവരവ് മേഖലയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങൾക്കും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വൻ വെല്ലുവിളി ആയേക്കും. ഹോം ലോൺ മേഖലയിലേക്കുള്ള തന്ത്രപരമായ വിപുലീകരണം കമ്പനി വെളിപ്പെടുത്തുമ്പോഴും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ കരുത്തുറ്റ ടെക് ഇൻഫ്രാസ്ട്രക്ചറും, നൂതന സാമ്പത്തിക ഉൽപന്നങ്ങളും വലിയ നേട്ടമാകും. റിലയൻസിന്റെ ഹോം ലോൺ ഓഫറുകൾ ഒരു ഗെയിം…

Read More

സൂര്യോദയവും അസ്തമയവും കാണാൻ കെഎസ്ആർടിസിയുടെ ‘മിന്നൽ’ ബസ് ഇനി കന്യാകുമാരിയിലേക്കും സർവീസ് ആരംഭിക്കുകയാണ്. പാലക്കാട് നിന്നാണ്‌ കന്യാകുമാരി സർവീസ്‌ കെഎസ്‌ആർടിസി മിന്നൽ ആരംഭിക്കുന്നത്‌. വൈകീട്ട് പാലക്കാട്‌ നിന്ന്‌ പുറപ്പെടുന്ന ബസ്‌ രാവിലെ അഞ്ചിനും ആറിനുമിടയിൽ കന്യാകുമാരിയിൽ എത്തും. രാത്രി ഏഴിനുശേഷം കന്യാകുമാരിയിൽനിന്ന്‌ മടക്കയാത്ര പുറപ്പെടും. രാവിലെ കന്യാകുമാരിയിലെത്തി സൂര്യോദയം കണ്ട്. കാഴ്ചകൾ ആസ്വദിച്ച്, വൈകീട്ട് സൂര്യാസ്തമയവും കഴിഞ്ഞ് അന്ന് തന്നെ മടങ്ങണമെങ്കിൽ മിന്നലിൽ തന്നെ യാത്ര തുടരാനാകും. അന്തർ സംസ്ഥാന റൂട്ടിൽ ഉൾപ്പെടെ കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന എട്ട്‌ മിന്നൽ സർവീസിൽ ഒന്നാണ് പാലക്കാട് – കന്യാകുമാരിയും. സെപ്‌തംബർ രണ്ടാംവാരത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ്‌ ആരംഭിക്കും. ബസുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാസർകോട്‌ – കോയമ്പത്തൂർ, തിരുവനന്തപുരം – മൈസൂരു, പാലക്കാട്‌ – മൂകാംബിക, തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം- സുൽത്താൻ ബത്തേരി, തിരുവനന്തപുരം – മംഗളൂരു റൂട്ടുകളിലും കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് ഇനിമുതൽ ഉണ്ടാകും.   നിലവിൽ 23…

Read More

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദളപതി വിജയ് എന്നറിയപ്പെടുന്ന തമിഴ് സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും അഭിനയം ഉപേക്ഷിക്കാൻ പോകുന്നു എന്നൊക്കെ വാർത്തകൾ വന്നെങ്കിലും ആരാധകർ ഇപ്പോഴും വിജയ് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ തന്നെ ആണ്. ഗോട്ട് ആണ് വിജയ്‌യുടെ ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രം. വിജയ്‌യുടെ സാമ്പത്തിക വിജയവും ആഡംബരപൂർണ്ണമായ ജീവിതരീതിയും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ വിജയം തന്നെയാണ്. ചെന്നൈയിലെ നീലങ്കരൈയിലെ കസുവാരിന ഡ്രൈവ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന വിജയ്‌യുടെ കടൽത്തീര ബംഗ്ലാവ് ടോം ക്രൂസിൻ്റെ പ്രശസ്തമായ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. Housing.com പറയുന്നതനുസരിച്ച്, ഈ ബംഗ്ലാവിൽ ആധുനിക വാസ്തുവിദ്യയും വെളുത്ത പുറംഭാഗവും ശാന്തമായ തീരദേശ പശ്ചാത്തലവും ആഡംബരവും എല്ലാം ഒരുപോലെ സംയോജിപ്പിച്ചിരിക്കുന്നു. ഈ വീട് ബംഗാൾ ഉൾക്കടലിൻ്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നുമുണ്ട്. 2019 മുതൽ, കോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളവരിൽ ഒരാളാണ് വിജയ്.…

Read More

തന്റെ കമ്പനിയിലെ 4,500 ജീവനക്കാരെ വിയറ്റ്നാമിലേക്ക് വിനോദയാത്രയ്‌ക്ക് അയച്ച ഇന്ത്യൻ വ്യവസായിക്ക് സോഷ്യൽ മീഡിയയുടെയും വ്യവസായ മേഖലയുടെയും കയ്യടി. ഇന്ത്യയിലെ മികച്ച വ്യവസായികളിൽ ഒരാളായ ദിലീപ് സാംഘ്വിയാണ് സ്വന്തം കമ്പനിയിലെ ഇത്രയും തൊഴിലാളികൾക്ക് വിദേശ യാത്രക്കുള്ള സൗകര്യം ചെയ്തു കൊടുത്തത്. ഈ മാസം 26 മുതൽ ഇന്നലെ വരെ വിമാനത്തിൽ വിവിധ സംഘങ്ങളായാണ് ഇവർ വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓരോ സംഘത്തിനും 4 മുതൽ 5 ദിവസം വരെ ചെലവഴിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.ഹനോയ്, നിൻ ബിൻ, ഹാ ലോംഗ് ബേ എന്നിവയുൾപ്പെടെ വടക്കൻ വിയറ്റ്നാമിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര അവരെ കൊണ്ടുപോകും. വിയറ്റ്നാമിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ Vietravel-ന്റെ മാർക്കറ്റിംഗ് ഡയറക്ടർ Nguyen Nguyet Van Khanh പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ ചെറിയ ഗ്രൂപ്പുകളായി 4,500 അതിഥികളെ കമ്പനി സ്വീകരിക്കും.മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ 30-35 അതിഥികളുള്ള ഓരോ ഗ്രൂപ്പിനും കുറഞ്ഞത് മൂന്ന്…

Read More

ശരീരവും ചുറ്റുമുള്ളവരും എത്രയൊക്കെ തളർത്താൻ നോക്കിയാലും തളരില്ല എന്നുറപ്പിച്ച് വിധിയോട് പോരാടുന്ന ചില മനുഷ്യരുണ്ട്. അവരിൽ ഒരാൾ ആണ് അനിതയും. ഭിന്നശേഷിക്കാരിയായ അനിതയുടെ ഭർത്താവ് മരിച്ചിട്ട് രണ്ടു വർഷത്തോളം ആയി. സാമ്പത്തിക ബാധ്യതകൾ കാരണം ശരീരത്തിനൊപ്പം മനസും തളരുമെന്നു തോന്നിയപ്പോൾ ആണ് വീടിന്റെ വാടക കൊടുക്കുവാനും മകനെ പഠിപ്പിക്കുവാനും വളർത്തുവാനും വേണ്ടിയാണ് അതുവരെ സമയം പോകാൻ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കൈ തൊഴിൽ വരുമാനമാർഗമാക്കാൻ അനിത തീരുമാനിച്ചത്. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അനിതയ്ക്ക് ചെയ്യാൻ കഴിയുന്ന ഒരു സംരംഭം എന്ന നിലയിലാണ് പേപ്പർ പേന നിർമ്മാണത്തിലേക്ക് അനിത തിരിയുന്നത്. ചെറുപ്പത്തിൽ ചെറുപ്പത്തിൽ നാലുവയസൊക്കെ ഉള്ള സമയത്ത് എനിക്ക് ഇൻജെക്ഷൻ എടുത്തതിൽ പറ്റിയ പിഴവ് മൂലം എന്തോ ആണ് കാലുകൾ തളർന്നത്. പിന്നീട് 22 വയസുവരെ മുട്ടിൽ ഇഴഞ്ഞായിരുന്നു ജീവിതം. അതിനുശേഷം അച്ഛൻ മരിച്ചതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ താമസിക്കുന്ന ചാലക്കുടിയിലെ ഒരു സ്ഥാപനത്തിലേക്ക് പോയി. അവിടെ വിദേശത്ത് നിന്നും ഡോക്ടർമാർ എത്തി പരിശോധന…

Read More

നൂറ അൽ ഹെലാലിയെയും മറിയം അൽ ഹെലാലിയെയും അറിയാത്തവർ ഉണ്ടാവില്ല. ദുബായിലെ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ എമിറാത്തി സഹോദരിമാരാണ് ഇരുവരും. മലയാളികൾക്കിടയിൽ ഇവർ പ്രശസ്തരായി മാറുന്നത് മലയാള ഭാഷ സംസാരിച്ചുകൊണ്ട് ആയിരുന്നു. കേരളത്തോട് അത്രയേറെ ഇഷ്ടവും താല്പര്യവും ഉള്ള ഈ സഹോദരിമാർ അടുത്തിടെ കേരളത്തെ തകർത്തുകളഞ്ഞ വയനാട് ദുരന്തത്തിലും സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരുന്നു. മലയാള ഭാഷയിലുള്ള ഇവരുടെ പ്രാവീണ്യം മമ്മൂട്ടി ചിത്രമായ ടർബോയ്ക്ക് വേണ്ടി അറബിക് ഡബ്ബ് ചെയ്യുന്നതിലേക്ക് വരെ ഈ സഹോദരിമാരെ എത്തിച്ചു. എന്താണ് അവരെ മലയാള ഭാഷ പഠിക്കാൻ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് അവർ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. “ചെറുപ്പം മുതലേ മലയാളം സംസാരിക്കുന്ന ആളുകളാൽ ചുറ്റപ്പെട്ടതിനാൽ അതൊരു വെല്ലുവിളി ആയിരുന്നില്ല. വീട്ടിലെ ഡ്രൈവർ ആയും നാനി ആയുമൊക്കെ ഉണ്ടായിരുന്നത് ഒരു കുടുംബത്തിൽ പെട്ട മലയാളികൾ ആയിരുന്നു. അവർ പരസ്പരം സംസാരിക്കുന്നത് കേട്ടാണ് ആദ്യം മലയാളം പഠിക്കുന്നത്. നാനിമാർ ഉണ്ടായിരുന്നത് കൊണ്ട്…

Read More