Author: News Desk
യുഎസ് കേന്ദ്രമായി മലയാളിയായ അശ്വിൻ ശ്രീനിവാസൻ പ്രവർത്തിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഡെക്കഗൺ. 292 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ സസമാഹരിച്ചിരിക്കുന്നത്. ജനറേറ്റീവ് എഐ (നിർമിത ബുദ്ധി) രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ‘ഡെക്കഗൺ’ (decagon.ai). 3.50 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് ആണ് കമ്പനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ കമ്പനി ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് സീഡ് റൗണ്ടിലും സീരീസ് എ റൗണ്ടിലുമായി ഈ തുക സമാഹരിച്ചത്. പ്രാരംഭ റൗണ്ടിന് എ16സെഡ് എന്ന നിക്ഷേപക സ്ഥാപനവും സീരീസ് എ റൗണ്ടിന് ആക്‌സലും ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. എറണാകുളം സ്വദേശിയായ അശ്വിൻ ശ്രീനിവാസിന്റെ പ്രായം ഇരുപത്തിയെട്ട് വയസ്സാണ്. ചൈനീസ് വംശജനായ അമേരിക്കക്കാരൻ ജെസ് സാങ്ങുമായി ചേർന്നാണ് അശ്വിൻ ഈ സംരംഭം ആരംഭിക്കുന്നത്. ടെക് കമ്പനികൾക്ക് അതിസങ്കീർണമായ കസ്റ്റമർ സപ്പോർട്ട് ജോലികൾ എളുപ്പമാക്കി കൊടുക്കുന്ന ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമാണ് ഡെക്കഗൺ ചെയ്യുന്നത്. ഇവന്റ് ബ്രൈറ്റ്, വെബ് ഫ്ളോ, സബ്‌സ്റ്റാക് തുടങ്ങി…
ലോകത്ത് ഏറ്റവും കൂടുതൽ “ചുവന്ന സ്വർണ്ണം” ഉത്പാദിപ്പിക്കുന്ന രാജ്യം ഇറാനാണ്. സംശയിക്കേണ്ട രണ്ടാംസ്ഥാനത്തു ഇന്ത്യയുണ്ട്. ആഗോള വിപണിയുടെ 88% വിഹിതമാണ്ചുവന്ന സ്വർണം എന്ന കുങ്കുമപ്പൂ ഉൽപാദനത്തിൽ ഇറാൻ കൈയടക്കി വച്ചിരിക്കുന്നത് . കാശ്മീർ കേന്ദ്രമാക്കി 7% കുങ്കുമപ്പൂ ഉത്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത് . ബാക്കി സ്പെയിൻ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സംഭാവനയാണ്. കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിലകൂടിയതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ക്രോക്കസ് സാറ്റിവസ് പുഷ്പത്തിൻ്റെ അതിലോലമായ കളങ്കത്തിൽ നിന്നാണ് കുങ്കുമം വിളവെടുക്കുന്നത്. ആഗോള വിപണിയുടെ 88% വിഹിതവുമായി സമാനതകളില്ലാത്ത ഗുണനിലവാരത്തിന് പേരുകേട്ട ഇറാനിയൻ കുങ്കുമം പ്രധാനമായും കെർമാൻ, ഖൊറാസാൻ തുടങ്ങിയ പ്രധാന പ്രവിശ്യകളിലാണ് കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ സൂക്ഷ്മമായ വിളവെടുപ്പ് വിദ്യകളും അനുകൂലമായ കാലാവസ്ഥയും കുങ്കുമം വ്യവസായത്തിൽ ഇറാൻ്റെ ആധിപത്യം ഉറപ്പാക്കുന്നു. ചൂടുള്ളതും വരണ്ട വേനൽക്കാലവും തണുത്ത ശൈത്യകാലവുമുള്ള ഇറാൻ്റെ വൈവിധ്യമാർന്ന കാലാവസ്ഥ കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നു. രാജ്യത്തെ വരണ്ട പ്രദേശങ്ങൾ, പ്രത്യേകിച്ച് ഖൊറാസാൻ,…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിലും ശതകോടീശ്വരന്മാരിലൊരാളാണ് അടുത്തിടെ ഫോർബ്‌സ് 40 Under 40 പട്ടികയിൽ ഇടം നേടിയ തൃഷ്‌നീത് അറോറ. 19-ാം വയസ്സിൽ തൻ്റെ ഡാറ്റാ സെക്യൂരിറ്റി കമ്പനിയായ ടിഎസി സെക്യൂരിറ്റി സ്ഥാപിച്ച തൃഷ്‌നീത് വെറും 23-ാം വയസ്സിൽ കോടീശ്വരനായ സംരംഭകനാണ്. പിനീടങ്ങോട്ടു ശത കോടീശ്വരനായി ഉയർന്നു. റിസ്ക് ആൻഡ് വൾനറബിലിറ്റി മാനേജ്മെൻ്റിൽ വൈദഗ്ധ്യമുള്ള ആഗോള കമ്പനിയായ TAC സെക്യൂരിറ്റിയുടെ സ്ഥാപകനും സിഇഒയുമാണ് തൃഷ്നീത് അറോറ. ലോകമെമ്പാടുമുള്ള ഫോർച്യൂൺ 500 കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും ബാധിച്ചേക്കാവുന്ന അപകടസാധ്യത കണക്കാക്കാൻ പുതിയ AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഡാറ്റാ സുരക്ഷാ സ്ഥാപനമാണ് TAC. ഒരു യുവ സംരംഭകനാകാൻ ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച തൃഷ്‌നീത് അറോറ കോഡിംഗിലും ഹാക്കിംഗിലും തന്റെ കഴിവുകൾ മനസിലാക്കി TAC സെക്യൂരിറ്റി എന്ന പേരിൽ ഒരു സൈബർ സുരക്ഷാ കമ്പനി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു . ഹൈസ്കൂൾ പഠനം നിർത്തിയ ശേഷം തൃഷ്‌നീത് സാങ്കേതിക മേഖലയെക്കുറിച്ചുള്ള തൻ്റെ അറിവ് വിപുലീകരിക്കാൻ…
രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ വിഴിഞ്ഞത്തു വരാൻ ഒരുങ്ങുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം (VTMS) എന്ന സോഫ്ട്‍വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ ആണ് വിഴിഞ്ഞത്ത് വരുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷകരാണ് ഇതിനായുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളുടെ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്ത് അത്യാധുനിക നാവിഗേഷൻ സെന്റർ വരുന്നത്. വിദേശനിർമിത ഉപകരണങ്ങളുടെയും സോഫ്‌റ്റ്‌വേറുകളുടെയും സഹായത്തോടെയാണ് രാജ്യത്തെ മറ്റെല്ലാ വലിയ തുറമുഖങ്ങളിലും നാവിഗേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നാവിഗേഷൻ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത് അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ കടന്നുപോകുന്ന മുഴുവൻ യാനങ്ങളുടെയും വിവരങ്ങളും യാത്രാപാതയും ഈ വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം വഴി മനസ്സിലാക്കാൻ കഴിയും എന്നതാണ്. കപ്പലുകളിൽനിന്ന് സിഗ്നലുകൾ സ്വീകരിച്ച് കപ്പലുകളുടെ യാത്രയും ദിശയും നിയന്ത്രിക്കാനും നാവിഗേഷൻ കേന്ദ്രങ്ങൾക്ക് കഴിയും. ഈ സംവിധാനത്തിലൂടെ കടലിലെ കാലാവസ്ഥാമാറ്റങ്ങളും മനസ്സിലാക്കാനാകും. അന്താരാഷ്ട്ര കപ്പലുകൾക്കുള്ള ആധുനിക വഴികാട്ടി കൂടിയാകും ഈ നാവിഗേഷൻ…
ഗോദ്‌റെജ് എന്ന് കേട്ടാൽ മനസിലാവാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാവില്ല. പൂട്ടിലും താക്കോലിലും തുടങ്ങി സൗന്ദര്യ വർദ്ധക വസ്തുക്കളും എന്തിനേറെ ബഹിരാകാശ പേടകമായ ചന്ദ്രയാനിൽ വരെ എത്തി നിൽക്കുകയാണ് ഗോദ്‌റേജിന്റെ മഹിമ. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അവിടെയും മുൻപന്തിയിൽ ഗോദ്‌റെജ് കുടുംബം ഉണ്ടാവും. അത്തരത്തിൽ ഇന്ത്യൻ ശതകോടീശ്വരനും ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ നാദിർ ഗോദ്‌റെജ് അടുത്തിടെ മുംബൈയിലെ സൗത്ത് മുംബൈ പ്രദേശത്ത് ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുകയാണ്. ജെഎസ്‌ഡബ്ലിയു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ആർ ഹൗസ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ ആണ് നാദിർ ഈ നിക്ഷേപം നടത്തിയിരിക്കുന്നത്. നാദിർ ഗോദ്‌റെജ് തൻ്റെ കുടുംബത്തോടൊപ്പം താമസിക്കുവാൻ വേണ്ടി കടലിന് അഭിമുഖമായുള്ള മൂന്ന് ആഡംബര അപ്പാർട്ട്‌മെൻ്റുകൾ ആണ് ഇത്തരത്തിൽ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നത്. 180 കോടി രൂപയുടെ ബിസിനസ് ആയിരുന്നു ഇത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ സൗത്ത് മുംബൈയുടെ ആകർഷണമായി മാറുകയാണ് നാദിർ. മലബാർ ഹില്ലിലെ റിഡ്ജ്…
പ്രീമിയർ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി ഇന്ത്യ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിയമന പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രൊഫെഷണലുകളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കുവാൻ വേണ്ടി ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ ആണ് ലിങ്ക്ഡിൻ ആപ്പിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്ത് ആഗോളതലത്തിലുമായി നിരവധി അവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി, ടെക്നോളജി തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന എൻട്രി ലെവൽ മുതൽ സീനിയർ മാനേജ്മെൻ്റ് വരെയുള്ള തൊഴിൽ അവസരങ്ങൾ ആണ് കെപിഎംജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്ന രീതിയിലാണ് കെപിഎംജി ഇത്രയേറെ തൊഴിൽ അവസരങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വളർച്ചാ ഘട്ടം പ്രൊഫഷണലുകൾക്ക് ചലനാത്മകവും മുന്നോട്ട് ചിന്തിക്കുന്നതുമായ ഒരു ഓർഗനൈസേഷനിൽ ചേരാനുള്ള അവസരം നൽകുന്നു എന്ന് തന്നെ പറയാം. കെപിഎംജിയുടെ ലിങ്ക്ഡിൻ പ്രൊഫൈലിൽ കയറി നോക്കിയാൽ എച്ച് ആർ സ്പെഷ്യലിസ്റ്റ്, ഐടി അനലിസ്റ്റ് എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കുള്ള അപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കും. ഫ്രീലാൻസ്…
ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല. പക്ഷെ പന്ത്രണ്ടായിരം കോടി രൂപയുടെ ബിസിനസ്സ് ടേൺഓവറുണ്ടാക്കി രാജ്യത്തെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ രണ്ടുപേർ. സോഫ്റ്റ് വെയറോ, സോഷ്യൽ മീഡിയയോ, സ്റ്റോക്ക് മാർക്കറ്റിലെ ഇടപാടോ ഒന്നുമല്ല ഈ സംരംഭക സഹോദരങ്ങളെ പന്ത്രണ്ടായിരം കോടി ബിസിനസ്സിലെത്തിച്ചത്, വെറും കോഴിക്കച്ചവടം!. അതെ കോഴിയിറച്ചി വിറ്റുണ്ടാക്കിയ ആ കോടികളുടെ സാമ്രാജ്യമാണ് സുഗുണ! കേരളത്തിലും ഗൾഫിലുമടക്കം മലയാളികൾ മനസ്സറിഞ്ഞ് കഴിക്കുന്ന മാംസ ബ്രാൻഡായ സുഗുണ. ഇന്ന് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 15,000 ഗ്രാമങ്ങളിൽ 40,000 -ത്തോളം ഫാമുകൾ. കെനിയ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നീണ്ട സംരംഭം. ഗൾഫ് നാടുകളിലേക്ക് വ്യാപിച്ച കയറ്റുമതി! വിജയത്തിനും വിദ്യാഭ്യാസത്തിനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഒരുകാര്യം ഉറപ്പാണ്, വിദ്യാഭ്യാസം കൊണ്ട് മാത്രം വിജയമുണ്ടാകും എന്ന് പറയാനാകില്ല. 1978-ൽ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങിയ…
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം. കേരളത്തിലെ എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എഡ്യുപോർട്ട് ആണ് അന്താരാഷ്ട്ര അംഗീകാര മികവിൽ എത്തിയിരിക്കുന്നത്. ലണ്ടന്‍ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാര്‍ഡ്‌സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ ആണ് എജ്യുപോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജൂണ്‍ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്‌ടെക് വീക്കില്‍ ആണ് എഡ്യുപോര്‍ട്ട് അംഗീകാരം സ്വന്തമാക്കിയത്. ലോകത്തിലെ മികച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുരച്ച വേദിയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യുപോര്‍ട്ടിനെ അവാര്‍ഡിന് തിരഞ്ഞെടുത്തുന്നത്. കേരളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു എഡ്ടെക്ക് സ്റ്റാർട്ടപ്പ് ഈ നേട്ടം കൈവരിക്കുന്നത്. NIT, IIT, AIIMS തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികൾ ആണ് എഡ്യുപോര്‍ട്ട് സ്ഥാപിച്ചത്. ഓൺലൈൻ കോച്ചിംഗ് സെൻ്റർ വഴി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്ഥാപനം ഇവർ ആരംഭിച്ചത്. ലക്സംബര്‍ഗ് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ വെര്‍സോ കാപ്പിറ്റല്‍ അടുത്തിടെ എഡ്യുപോര്‍ട്ടില്‍ നിക്ഷേപം…
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും അടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തുറന്നാൽ ഇൻഫ്ലുവൻസർമാർ നിരവധി ആണ്. ഇവരിൽ പലരുടെയും പ്രധാന വരുമാന മാർഗം പോലും സോഷ്യൽ മീഡിയകൾ നൽകുന്ന കാശ് തന്നെയാണ്. ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവെസർമാർക്ക് ഒരു തിരിച്ചടി നൽകി എത്തിയിരിക്കുകയാണ് അബുദാബി. അബുദാബിയിൽ ഇനി ഒരാൾക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകണം എങ്കിൽ അതിനൊരു ലൈസൻസ് ആവശ്യമാണ് എന്ന നിയമ നടപടികളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പരസ്യത്തിന് വേണ്ടിയാണ് പല കമ്പനികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ആശ്രയിക്കാറുള്ളത്. എന്നാൽ ലൈസൻസ് ഇല്ലാത്ത ഇൻഫ്ലുവൻസർമാരെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന കമ്പനികളും ഇനി വലിയ പിഴ കൊടുക്കേണ്ടി വരും എന്നുള്ളതാണ് അബുദാബിയുടെ പുതിയ നിയമം. $2,720 ആണ് ഇത്തരം കമ്പനികൾക്ക് മേൽ ചുമത്താവുന്ന പിഴ. അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് (ADDED) ആണ് എമിറേറ്റിലെ എല്ലാ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്കും ശക്തമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിക്കുമ്പോൾ പ്രസക്തമായ നിയന്ത്രണങ്ങളും…
ഫ്‌ളൈറ്റ് യാത്രക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത. ബംഗളുരു നഗരത്തിന് രണ്ടാമതൊരു വിമാനത്താവളം കൂടി വരാൻ പോകുന്നു. ബംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് കർണാടക സർക്കാർ നിർമ്മിക്കാൻ ഒരുങ്ങുന്നത്. കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ടെക് സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ പുതിയ വിമാനത്താവളത്തിൻ്റെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ബംഗളൂരു പോലുള്ള അതിവേഗം വളരുന്ന സിറ്റിയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ വിമാനത്താവളം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിക്കും മുംബൈയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം 37.5 ദശലക്ഷം യാത്രക്കാരെയും 4 ലക്ഷം ടണ്ണിലധികം ചരക്കുകളും ആണ് ഈ വിമാനത്താവളം കൈകാര്യം ചെയ്തത് എന്നും മന്ത്രി വെളിപ്പെടുത്തി. ഇത്രയും തിരക്കുകൾ ഉണ്ട് എന്നത് രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു എന്നും മന്ത്രി എംബി പാട്ടീൽ…