Author: News Desk
അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം. 2022- ല്‍ തൃശൂര്‍ സ്വദേശി സജിന്‍, കൊച്ചി സ്വദേശി സുഹൈര്‍, അടൂര്‍ സ്വദേശി അനീഷ്, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്‌പേസ് ആണ് വെക്‌സോ. വന്‍കിട വിദേശ കമ്പനികളുടെ വരവോടെ കച്ചവടം മന്ദഗതിയിലായ പ്രാദേശിക മാര്‍ക്കറ്റിനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് മലയാളികള്‍ ചുവടുമാറിയ സാഹചര്യത്തില്‍ പ്രാദേശിക കച്ചവടക്കാരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന് വാങ്ങുവാനുള്ള അവസരമാണ് വെക്‌സോ ഒരുക്കുന്നത്. ഇത്തരത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. ലൊക്കേഷന്‍ അടിസ്ഥാനത്തില്‍…
പോളണ്ട് സന്ദർശനത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്ൻ സന്ദർശനത്തിന് പോയ വാഹനം സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ ഏറെ വൈറൽ ആവുകയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയുമാണ്. പോളണ്ടിൽ നിന്ന് ഓഗസ്റ്റ് 23 ന് ഉക്രെയ്‌നിൻ്റെ തലസ്ഥാനമായ കൈവിലെത്തിയത് ട്രെയിനിൽ ആയിരുന്നു. പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കുന്നു എന്നത് അസാധാരണമായ വാർത്ത ആണെങ്കിലും ഇപ്പോൾ ഈ വാർത്ത വൈറൽ ആവാനുള്ള കാരണം ഈ ട്രെയിൻ തന്നെയാണ്. 2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്‌നിൻ്റെ വ്യോമാതിർത്തി അടച്ചതുമുതൽ കൈവ് സന്ദർശിക്കുന്ന പ്രമുഖർ എല്ലാവരും ട്രെയിൻ യാത്ര ചെയ്യുകയാണ് പതിവ്. പ്രമുഖർ സഞ്ചരിക്കുന്ന ഈ ട്രെയിനിന് റെയിൽവേ ഫോഴ്‌സ് വൺ എന്നാണ് പേര്. പ്രത്യേകമായി രൂപകല്പന ചെയ്ത ഈ ആഡംബര തീവണ്ടിയിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ജർമ്മൻ ചാൻസലർ ഓൾഫ് ഷോൾസും വരെ സഞ്ചരിച്ചിട്ടുണ്ട്. ഈ ആഡംബര ട്രെയിനിൻ്റെ പ്രത്യേകതകൾ അറിയാം. ഉക്രേനിയൻ റെയിൽവേ…
സ്പേസ് എക്സിന്റെ പ്രഥമ ബഹിരാകാശ നടത്ത (സ്പേസ് വോക്ക്) ദൗത്യ സംഘത്തിൽ മലയാളി ബന്ധമുള്ള ഉള്ള ഒരു പെൺകുട്ടിയും. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്‍റെ വിക്ഷേപണം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:08ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും ശേഷമായിരിക്കും ഇനി വിക്ഷേപണം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം തവണ ബഹിരാകാശ നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസ്മാൻ, സ്പേസ് എക്സ് എഞ്ചിനീയറായ സാറാ ഗിലിസ്, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ 20-കാരൻ സ്കോട്ട് പൊറിറ്റ് എന്നിവരാണ് അന്നയ്‌ക്കൊപ്പം സ്പേസ് വാക്ക് ദൗത്യസംഘത്തിൽ ഉൾപ്പെട്ടവർ. ഇത്തരമൊരു യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതകളാണ് അന്നയും ഗിലിസും. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാകും ഇവർ ബഹിരാകാശത്ത് നടക്കുക.…
ടെലിഗ്രാം സി.ഇ.ഒ പവൽ ദുറോവിന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. റഷ്യന്‍ വംശജനായ ദുറോവിന് ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ദുബായിലായിരുന്നു താമസം. ടെലിഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണ്. 2013 ല്‍ സഹോദരന്‍ നിക്കോളയുമായി ചേര്‍ന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് നൂറുകോടിക്കടുത്ത് ഉപയോക്താക്കളുണ്ടതിന്. 39 വയസ്സാണ് ദുറോവിന്റെ പ്രായം. പവൽ ദുറോവിന്റെ ആസ്തി ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം കോടി ആസ്തിയുള്ള ഒരു ശതകോടീശ്വരനാണ് പവൽ ദുറോവ്. ഈ സമ്പത്ത് പ്രാഥമികമായി അദ്ദേഹത്തിൻ്റെ സംരംഭങ്ങളിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായി മാറിയ ഫേസ്ബുക്കിൻ്റെ റഷ്യയുടെ പതിപ്പായ ‘വികോണ്‍ടാക്ടെ’ സൃഷ്ടിച്ചതാണ് ദുറോവിൻ്റെ ആദ്യത്തെ പ്രധാന വിജയം. ‘വികോണ്‍ടാക്ടെ’ വിട്ടതിനുശേഷം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സമ്പാദിച്ച് അതിവേഗം വളർന്നുകൊണ്ടിരുന്ന ടെലിഗ്രാം സ്ഥാപിച്ചു. ടെലിഗ്രാമിൻ്റെ ജനപ്രീതിയും ഭാവിയിലെ വളർച്ചയ്ക്കുള്ള സാധ്യതയും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയിൽ ഗണ്യമായ സംഭാവന നൽകി. വിദ്യാഭ്യാസ യോഗ്യത പവൽ ദുറോവിന് ശക്തമായ ഒരു അക്കാദമിക് പശ്ചാത്തലമുണ്ട്.…
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ച കാര്യമായിരുന്നു യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സംവിധാനം. ഡിജിറ്റൽ ഇടപാടുകൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുൻപ് ഇത് അവതരിപ്പിക്കുമ്പോൾ ഇത്രത്തോളം ജനകീയമായി യുപിഐ മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. അതുപോലെ തന്നെ പുതിയ സംവിധാനവുമായി ആർബിഐ എത്തുകയാണ്. യൂണിഫൈഡ് ലെൻഡിങ് ഇന്റർഫേസ് എന്ന തത്സമയ വായ്‌പാ പരിപാടി ആണ് ആർബിഐ അവതരിപ്പിക്കുന്നത്. ഈ സംവിധാനം അധികം വൈകാതെ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏറെ പ്രത്യേകതകളുമായി എത്തുന്ന ഇതിനെ യുഎല്‍ഐ എന്നാണ് ചുരുക്കി വിളിക്കുന്നത്. നിലവിൽ ഒരാൾക്ക് വായ്‌പ അനുവദിക്കുന്നതിന് നിരവധി നൂലാമാലകളിലൂടെ കടന്നുപോവേണ്ടി വരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരം ശേഖരണം ഉൾപ്പെടെ വിവിധ കടമ്പകൾ ഇതിനായി കടക്കേണ്ടതുണ്ട്. കൂടാതെ ഇവ ലഭിക്കുന്നതിന് വലിയ കാലതാമസവും നേരിടാറുണ്ട്. ഇതിനെയൊക്കെ മറികടക്കുന്നതാവും പുതിയ യുഎൽഐ സംവിധാനം. ഒന്നിലധികം…
ദുബൈ ജൈറ്റെക്‌സ് മേളയില്‍ സംരംഭകർക്കായി ഷാര്‍ക് ടാങ്ക് മാതൃകയില്‍ നേടാം രണ്ടു കോടി രൂപ വരെ. ഇങ്ങനെ ഫണ്ടിംഗ് ഒരുക്കി ശ്രദ്ധേയമാകുന്നത് വണ്‍ട്രപ്രണര്‍ എന്ന മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ് കൂട്ടായ്മയാണ്. ജൈറ്റെക്‌സില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകര്‍ക്കാണ് 1trepreneur 10 ലക്ഷം മുതല്‍ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്‌സ്‌പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയില്‍ നടക്കുന്ന ഓപ്പണ്‍ പിച്ചില്‍ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന 10 സംരംഭകര്‍ക്ക് അവരുടെ ആശയം അവതരിപ്പിക്കാനാവും. നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ദുബൈ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ജങ്ക്‌ബോട്ട് ( Junkbot ) റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ ഇഹ്തിഷാം പുത്തൂര്‍, സിലിക്കണ്‍വാലി 500 ഗ്ലോബല്‍ ആക്‌സിലറേറ്റര്‍ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്ലാന്റ്‌ഷോപ് Plantshop.me സ്റ്റാര്‍ട്ടപ്പിന്റ സ്ഥാപകന്‍ ജിമ്മി ജെയിംസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ അഡൈ്വസറുമായ സയ്യിദ് സവാദ് എന്നീ മലയാളി യുവസംരംഭകരാണ് വണ്‍ട്രപ്രണര്‍ എന്ന കൂട്ടായ്മ ജൈറ്റെക്‌സ് മേളയിലേക്ക് കൊണ്ട് വരുന്നത്.…
യാത്രികരുടെ തിരക്കേറെയുള്ള വാട്ടർ മെട്രോയുടെ കാക്കനാട്–വൈറ്റില റൂട്ടിൽ കൂടുതൽ ബോട്ടുകളും ഫീഡർ ബസ് സർവീസും വരുന്നു. കലക്‌ടറേറ്റിലേക്കും ഇൻഫോപാർക്കിലേക്കും ഉൾപ്പെടെ സ്ഥിരം യാത്രികർ ഏറെയുള്ള റൂട്ടിൽ ചിറ്റേത്തുകരയിലെ ജലമെട്രോ ടെർമിനലിൽനിന്നുള്ള ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി വർധിപ്പിക്കലാണ് ലക്ഷ്യം. സെപ്‌തംബറോടെ ഈ റൂട്ടിൽ കൂടുതൽ ബോട്ടുകളും ഫീഡർ ബസുകളും ആരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രവർത്തനം ആരംഭിച്ചിട്ട് 16 മാസം പിന്നിടുന്ന ജലമെട്രോയിലെ യാത്രികരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സർവീസ് നടത്തുന്ന അഞ്ചു റൂട്ടുകളിൽ കൂടുതൽ സ്ഥിരം യാത്രികരുള്ളത് കാക്കനാട് – വൈറ്റില റൂട്ടിലാണ്. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ചിറ്റേത്തുകര ടെർമിനലിൽനിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനുള്ള സൗകര്യക്കുറവ് പരിഹരിച്ചിട്ടില്ല. കൊച്ചി മെട്രോ റെയിലിന്റെ ഇൻഫോപാർക്ക് പാതയുടെ നിർമാണം പൂർണതോതിലാകുന്നതോടെ കാക്കനാട്ടേക്കുള്ള റോഡ് ഗതാഗതം കൂടുതൽ പ്രയാസകരമാകും. ഈ സാഹചര്യത്തിൽ കൂടുതൽ സ്ഥിരം യാത്രികർ ജലമെട്രോയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ട്. സെപ്‌തംബറോടെ കൊച്ചി കപ്പൽശാലയിൽനിന്ന് ഏതാനും ബോട്ടുകൾകൂടി ജലമെട്രോയിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ്…
മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ രാജിവച്ചു. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ആരോപണങ്ങൾ ശക്തമായതോടെയാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയെന്ന് അംഗങ്ങൾ. 17 അംഗങ്ങളും രാജിവച്ചു. പുതിയ സമിതി രണ്ട് മാസത്തിനുള്ളിൽ. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.…
ഇതരസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് 2018-ലാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍വഴിയാക്കിയത്. കേരളം ഇത് നടപ്പാക്കിയതാകട്ടെ 2022ലും. 2018 മുതല്‍ പുതുക്കിയ നിരക്കില്‍ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍നിന്ന് 250 രൂപയാണ് വാങ്ങിയിരുന്നത്. വിവിധ ചെക്‌പോസ്റ്റുകളില്‍ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്‌ട്രേഷനിലുള്ള വണ്ടികള്‍ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഒരു ചെക്‌പോസ്റ്റില്‍ത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്ക്കേണ്ടവരുണ്ട്. ഇപ്പോഴിതാ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍കൊണ്ട് ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രപോവാനാകാതെ ടാക്‌സി തൊഴിലാളികള്‍. സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ വൈകിയതാണ് ഭീമമായ കുടിശ്ശിക വരാനിടയാക്കിയതെന്ന് ടാക്‌സി തൊഴിലാളികള്‍ ആരോപിക്കുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത്. തുക ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും യൂസര്‍നെയിമും പാസ്വേഡും ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് ലഭിക്കുന്നമുറയ്ക്കേ പണമടയ്ക്കാനാകൂ. ഓഫീസ് അവധിയാണെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരികയാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.…
ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും നമ്മുടെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ ലോക ഫുട്‌ബോള്‍ പ്രൊഫഷണലിസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ടീം ഉടമ ശ്രീ പൃഥ്വിരാജ്, സുപ്രിയ ദമ്പതികള്‍, സഹ ഉടമകളായ നസ്ലി മുഹമ്മദ്, ഷമീം ബക്കര്‍, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ്, സി ഇ ഒ അംബ്രീഷ് സമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ ടീം ഫോഴ്‌സ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ഓരോ ടീമിലെയും മുപ്പതോളം ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരെ ഫുട്‌മ്പോള്‍ അധികായന്മാരായ യൂറോപ്പ്യന്‍ കോച്ചുമാര്‍ കളി പഠിപ്പിക്കാന്‍ എത്തുമ്പോള്‍ കളിക്കാര്‍ക്കും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമായേക്കാവുന്ന ഏറ്റവും മികച്ച യുവ ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാര്‍ ഉടലെടുക്കുമെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. പോര്‍ച്ചുഗലില്‍ നിന്നുമുള്ള മരിയോ ലെമോസ് ആണ് ഫോഴ്‌സ കൊച്ചിയുടെ ഹെഡ് കോച്ച്. കൂടാതെ ആറ് വിദേശ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ ചെന്നൈയില്‍ എഫ്സിക്കൊപ്പം 2015ലും 2018ലും ഐഎസ്എല്‍ ചാമ്പ്യനായ ബ്രസീല്‍ മധ്യനിരക്കാരന്‍ റാഫേല്‍ അഗസ്റ്റോയും ടുണീഷ്യന്‍…