Author: News Desk
സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുമായി കേരളം ഒരുങ്ങുന്നു. ആദ്യ ഡെസ്റ്റിനേഷൻ പ്രമോഷന്‍ യാത്ര അമ്പൂരിയിലേക്ക് നടത്തി. ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായി ‘സ്ത്രീ യാത്രകള്‍’ മാറുന്ന പശ്ചാത്തലത്തിലാണീ തീരുമാനം.സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് നടത്തി.കേരളത്തെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി യു എന്‍ വിമണുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ (വിമണ്‍ ഫണ്ട്ലി ടൂറിസം ഇനിഷ്യേറ്റീവ് ). ആഗോള തലത്തിൽ ടൂറിസം രംഗത്ത് കോവിഡിന് ശേഷം ഒറ്റക്കും കൂട്ടായുമുള്ള സ്ത്രീ യാത്രകള്‍ സര്‍വ സാധാരണമാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകള്‍ക്ക് നിര്‍ഭയം ചെല്ലാനുള്ള അന്തരീക്ഷമാണുള്ളത് എന്ന് സർക്കാർ ഉറപ്പു നൽകുന്നു . ഇത്തരം പദ്ധതികൾ കൂടുതൽ വിപുലമായി നടത്തുമെന്നും,…
വർഷം 12.50 കോടി രൂപ ശമ്പളം വാങ്ങുന്ന മനുഷ്യൻ. ഇന്ന് രത്തൻ ടാറ്റയുടെ ഗ്രൂപ്പിലെ 3,18,000 കോടി രൂപ ആസ്തിയുള്ള ടൈറ്റാൻ കമ്പനി നോക്കി നടത്തുന്നു. അദ്ദേഹം എംഡി ആയപ്പോൾ കമ്പനിയുടെ ഏകീകൃത വരുമാനം 2019-20 സാമ്പത്തിക വർഷത്തിലെ 21,052 കോടി രൂപയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 51,084 കോടി രൂപയായി വളർന്നു. 1990 മുതൽ ടാറ്റയുടെ പിന്തുണയുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന ഐഐഎം അഹമ്മദാബാദ് പൂർവ്വ വിദ്യാർത്ഥിയാണ് ടൈറ്റൻ കമ്പനിയുടെ ഇന്നത്തെ എംഡി സി കെ വെങ്കട്ടരാമൻ. 2019 ഒക്ടോബറിൽ ടൈറ്റൻ്റെ എംഡിയായി സ്ഥാനക്കയറ്റം ലഭിച്ച. അദ്ദേഹത്തിന് ഈ വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയമുണ്ട്. വെങ്കട്ടരാമന് 2023-24 സാമ്പത്തിക വർഷത്തിൽ ആകെ 12.50 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. വാർഷിക ശമ്പളത്തിൻ്റെ 500 ശതമാനം വേരിയബിൾ പേയും ഇതിൽ ഉൾപ്പെടുന്നു എന്ന് ടൈറ്റൻ അതിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ചിൽ അവസാനിച്ച വർഷത്തെ അടിസ്ഥാന ശമ്പളം 1.62…
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അവരുടെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് മത്സരം 2024 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ബിസിനസ്സ് സംരംഭം സ്ഥാപിച്ചിട്ടുള്ളവരോ അല്ലെങ്കിൽ അത് സ്ഥാപിക്കുന്നതിൻ്റെ തയ്യാറെടുപ്പുകൾ നടത്തുന്നവരോ ആയവർക്ക് ഇതിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദമായ വിവരങ്ങൾ കണ്ടെത്താനും അപേക്ഷകൾ സമർപ്പിക്കാനും ഇഗ്നോ അവസരം ഒരുക്കിയിട്ടുണ്ട്. ഇഗ്‌നോയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (ഐഐസി) അതിൻ്റെ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ഇടയിൽ നവീകരണവും സംരംഭകത്വവും വളർത്തുന്നതിന് വേണ്ടി നടത്തുന്ന മത്സരം ആണിത്. വളർന്നുവരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് ഇങ്ങിനെ ഒരു മത്സരം എന്ന് ഇഗ്നോ പറയുന്നു. മത്സരത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അവരുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ വിപുലീകരിക്കുന്നതിനുള്ള പിന്തുണയും പരിശീലനവും മാർഗ്ഗനിർദ്ദേശവും ഇവിടെ നിന്നും ലഭിക്കും. കൂടാതെ, സോഷ്യൽ നെറ്റ്‌വർക്കിംഗിന്റെ ഭാഗമായി മറ്റ് നവീന സംരംഭകരുമായി സംവദിക്കാനുള്ള അവസരവും അവർക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന്…
താരങ്ങളെപ്പോലെ തന്നെ താരകുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട കുടുംബമാണ് നടൻ ഷാരൂഖ് ഖാന്റെ കുടുംബം. 2023 ലെ “ദി ആർച്ചീസ്” എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ വെറും 24 വയസ്സുള്ളപ്പോൾ തന്നെ സിനിമാ മേഖലയിലും അതിനപ്പുറവും തന്റെതായ ഒരിടം സൃഷ്ടിച്ച ആളാണ്. സുഹാന ഖാൻ ചെറുപ്പത്തിൽ തന്നെ 13 കോടി രൂപയുടെ ആസ്തി നേടിയിട്ടുള്ള ആളാണ്. സിനിമാ പ്രോജക്റ്റുകൾ, മെയ്ബെലിൻ, ലക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ് സുഹാനയുടെ ആസ്തിയിൽ ഏറിയ പങ്കും. അച്ഛൻ ഷാരുഖ് ഖാൻ ആകട്ടെ, 6,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ആളാണ്. പിതാവിൻ്റെ പാത പിന്തുടർന്ന് ആണ് സുഹാന ഖാൻ റിയൽ എസ്റ്റേറ്റിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 12.91 കോടി രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയും നൽകി സുഹാന അലിബാഗിലെ…
അടുത്തിടെയാണ് അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യയിലെ ബ്രാന്റ് പാര്‍ട്ണറായി ബോളിവുഡ് താരം ഹൃത്വിക് റോഷനെ നിയമിച്ചത്. ഇപ്പോഴിതാ കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ അദ്ദേഹം സ്വന്തമാക്കിയ സന്തോഷവും ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ഹൃത്വിക് റോഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസി ബ്ലാക്ക് നിറത്തിലുള്ള റൂബിക്കോണ്‍ ആണ് ഹൃതിക് സ്വന്തമാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ്‍ ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടുതൽ ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീൻ വന്നതോടെ…
ആഗോള കപ്പൽ നിർമാണ കമ്പനികളുടെ ബുക്കിങ് നീണ്ടതോടെ സ്വന്തമായി കപ്പൽ നിർമിക്കാനുള്ള തീരുമാനവുമായി അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിനു കീഴില്‍ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടിലാണ് കപ്പല്‍ശാല തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളുള്ള ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം കപ്പൽ നിർമാണത്തിന് 2028 വരെ കരാറായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്‍റെ നീക്കം. 35 ശതമാനം വരെ ഉയർന്ന നിർമാണ ചിലവ് കാരണം ആഭ്യന്തര, ആഗോള വിപണികളിൽ വിദേശ എതിരാളികളുമായി മത്സരിക്കുന്ന ഇന്ത്യൻ കപ്പൽശാലകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇന്ത്യ നിലവിൽ കപ്പൽ നിർമ്മാണത്തിൽ ലോകത്ത് 20-ആം സ്ഥാനത്താണ്. 2030 ഓടെ കപ്പല്‍ നിര്‍മാണത്തില്‍ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നായിമാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷന്‍ 2030 കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. 2047 ഓടെ ആദ്യ അഞ്ചില്‍ എത്താനും വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന…
1942! രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ മൂവ്മെന്റും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഇന്ത്യൻ ജനതയുടെ കലാപ കാലം. ചമ്പക് ലാൽ ചോക്സി, സൂര്യകാന്ത് ഡാനി, ചിമൻലാൽ ചോക്സി, അരവിന്ദ് വകിൽ എന്ന നാല് ചങ്ങാതിമാർ, മൂംബൈയിലെ ഒരു ചായ്പിൽ ഇരുന്ന് ചായം ചാലിച്ച് ചരിത്രത്തിലേക്ക് ചേക്കേറി! 1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന്…
കോടികൾ പൊടിച്ചൊരു ആഡംബര കല്യാണം, അതാണ് അക്ഷരാർത്ഥത്തിൽ അംബാനി കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ആയിരുന്നു അത്യാഡംബരത്തോടെ കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ പ്രമുഖ ആഗോള കരാർ നിർമാതാക്കളായ എൻകോർ ഹെൽത്ത്‌കെയറിന്റെ (ഇഎച്ച്‌പിഎൽ) സ്ഥാപകനും സിഇഒയുമായ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. രാധികയും സഹോദരിയും എൻകോർ ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡിലുണ്ട്. 2,000 കോടി രൂപയാണ് ഇവരുടെ കമ്പനിയുടെ മൂല്യം. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ചുകയറുന്ന രാധിക, അനന്ത് അംബാനി നയിക്കുന്ന ഊർജ ബിസിനസിൽ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സൂചനകൾ. ബിസിനസിനൊപ്പം മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയാണ് രാധിക. അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളും ചടങ്ങുകളും ആറുമാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. കല്യാണത്തിന്റെ മൊത്തം ചെലവ് 5,000 കോടിയോളം രൂപ വരുമെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നും ധാരാളം സെലിബ്രിറ്റികൾ…
അംബാനി കുടുംബത്തിലെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. സഹോദരന്റെ വിവാഹച്ചടങ്ങിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ആഭരണങ്ങളിലും വസ്ത്രങ്ങളിലും വേറിട്ട് നിൽക്കുക ആയിരുന്നു. കാന്തിലാൽ ഛോട്ടാലാൽ രൂപകല്പന ചെയ്ത “ഗാർഡൻ ഓഫ് ലവ്” എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയായിരുന്നു ഇഷയുടെ ആഭരണങ്ങളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. കരകൗശലത്തൊഴിലാളികൾ 4,000 മണിക്കൂറുകൾ എടുത്ത് പൂർത്തിയാക്കിയ മാലയാണ്. അതായത് ഏകദേശം 167 ദിവസം (5 മാസത്തോളം). അപൂർവ പിങ്ക്, നീല, പച്ച, ഓറഞ്ച് നിറത്തിലുള്ള വജ്രങ്ങൾ സൂക്ഷ്മമായി ഈ മാലയിൽ ക്രമീകരിച്ചിട്ടുണ്ട്. നെക്ലേസിൻ്റെ ഹൃദയഭാഗത്ത് ഹൃദയാകൃതിയിലുള്ള ഒരു നീല വജ്രം കൂടി ചേർത്തിട്ടുണ്ട്. അത് കട്ട് ചെയ്ത പോട്രെയ്റ്റ് വജ്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നെക്ലേസിൻ്റെ ഓരോ ഘടകവും വെളുത്ത പോർട്രെയിറ്റ്-കട്ട് വജ്രങ്ങളുടെയും ഊർജ്ജസ്വലമായ നിറമുള്ള രത്നങ്ങളുടെയും മിശ്രിതം കൊണ്ട് തിളങ്ങുന്നവയാണ്. നെക്ലേസിന് യോജിച്ച ഡയമണ്ട് കമ്മലുകളും ഇഷ ധരിച്ചിട്ടുണ്ടായിരുന്നു. സാരികൾ മുതൽ ലെഹംഗകൾ വരെ, ഇഷ വിവാഹത്തിന് ധരിച്ച…
അതിവേഗം ബഹുദൂരം കുതിക്കാൻ യൂസഫലിക്ക് ഇനി ലോകത്തിലെ ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്.ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പേസ് നിര്‍മിച്ച ജി 600 വിമാനം യൂസഫലിയുടെ ഇനിയങ്ങോട്ടുള്ള യാത്രകളുടെ ഭാഗമായിക്കഴിഞ്ഞു . ആഡംബരത്തിലും, സുരക്ഷയിലും മികച്ചതെന്നതിനൊപ്പം ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമുള്ള പുതിയ വിമാനത്തിന്റെ വേഗതയാണ് പ്രധാന ആകർഷണം. ഇതേ കമ്പനിയുടെ നേരത്തെയുള്ള വിമാനം ഒഴിവാക്കിയാണ് അദ്ദേഹം പുതിയത് സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റപ്പറക്കലിൽ 6600 നോട്ടിക്കൽ മൈൽ വരെ താണ്ടാനാകും ഈ പുതിയ ജെറ്റിന്. 19 പേർക്ക് വരെ സഞ്ചരിക്കാം എന്നതും ഇതിന്റെ സവിശേഷത ആണ്. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. ലുലു ഗ്രൂപ്പ് വാങ്ങിയ പുതിയ വിമാനത്തിന് ഏകദേശം 500 കോടി രൂപയോളമാണ് വില. ഈ ഹൈസ്പീഡ് വിമാനത്തില്‍ ന്യൂയോര്‍ക്ക്-ദുബായ്, ലണ്ടന്‍-ബീജിങ്, ലോസ്ഏഞ്ചല്‍സ്- ഷാങ്ഹായ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ നോണ്‍ സ്‌റ്റോപ്പായി യാത്രനടത്താന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍ തലമുറ വിമാനത്തേക്കാള്‍ 12% മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. 51000 അടി ഉയരത്തിൽ…