Author: News Desk
ഒഡീഷയുടെ ദ്വിവത്സര നിക്ഷേപക സംഗമമായ ഉത്കർഷ് ഒഡീഷ കോൺക്ലേവിന് ഇന്ന് തുടക്കമാകും. അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രതീക്ഷിക്കുന്ന സംഗമത്തിൽ 16ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രതിനിധികളും നിക്ഷേപകരും പങ്കെടുക്കും. ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ പ്രധാന നിക്ഷേപക സംഗമമാണിത്. ഒഡീഷയെ വളർന്നുവരുന്ന നിക്ഷേപ കേന്ദ്രമായി അവതരിപ്പിക്കാനായി സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്ന ദ്വിദിന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. പുതിയ സർക്കാർ അധികാരമേറ്റതു മുതൽ വിവിധ മേഖലകളിലായി 2.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും ഇത് ഇരട്ടിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യമെന്നും ഒഡീഷ വ്യവസായ മന്ത്രി സമ്പത്ത് സ്വെയിൽ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകുന്നതിനൊപ്പം തന്നെ വ്യവസായ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. പരമ്പരാഗതമായി ഖനനവും അതുമായി അനുബന്ധിച്ചുമുള്ള വ്യവസായങ്ങൾക്കും പേരുകേട്ട ഒഡീഷ അതിനപ്പുറമുള്ള നിക്ഷേപ സാധ്യതകളിലേക്ക് മാറി ചിന്തിക്കുകയാണ്. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ, പെട്രോകെമിക്കൽസ്, ടൂറിസം, ഫാർമ,…
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വീ ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. നാല് മാസത്തെ പരിശീലന പരിപാടിയില്‍ 30 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. വനിതാ സംരംഭകരുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളില്‍ നിന്ന് സുസ്ഥിര വരുമാനം നേടിയെടുക്കുന്നതിനുള്ള പിന്തുണയും മാര്‍ഗനിര്‍ദേശവും പരിപാടിയിലൂടെ ലഭ്യമാകും. സുസ്ഥിര വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, ബിസിനസിനാവശ്യമായ മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും നിക്ഷേപക പിച്ചുകളും പരിചയപ്പെടുത്തുക, വ്യക്തിഗത മാര്‍ഗനിര്‍ദേശം നല്കുക, ബിസിനസ് മോഡല്‍ പരിഷ്കരിക്കുന്നതിനും വിപണിയിലേക്ക് എത്തിക്കുന്നതിനും പിന്തുണ നല്കുക, വ്യവസായ വിദഗ് ധരേയും നിക്ഷേപകരേയും സംരംഭകരുമായി ബന്ധിപ്പിക്കുക തുടങ്ങിയവ ‘വീ ഗ്രോ’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.സംരംഭകരുടെ ബിസിനസ് മോഡലുകള്‍ പരിഷ്ക്കരിക്കുന്നതിനുള്ള ശില്‍പശാലകളും ബൂട്ട്ക്യാമ്പുകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഉത്പന്നങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനും ലാഭകരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും പരിപാടി സഹായകമാകും. വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. നിക്ഷേപകര്‍, കോര്‍പറേറ്റുകള്‍,…
വൈവിധ്യങ്ങൾ നിറഞ്ഞ ആഹാരശീലങ്ങളാണ് ഇന്ത്യയുടെ സവിശേഷത. നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോർട്ട് 2015-16 പ്രകാരം രാജ്യത്തെ 78 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷൻമാരും ആഴ്ചയിൽ ഒരു തവണയെങ്കിലും മീൻ, കോഴി, അല്ലെങ്കിൽ മറ്റ് മാംസം ഭക്ഷിക്കുന്നവരാണ്. ഇതോടൊപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനം നാഗാലാൻഡ് ആണെന്നും സർവേ കണ്ടെത്തി. റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 99.8 ശതമാനം പേരും മാംസാഹാരികളാണ്. പശ്ചിമ ബംഗാൾ തൊട്ടുപുറകിലുണ്ട്. 99.3 ശതമാനമാണ് ബംഗാളിലെ മാംസാഹാരികൾ. മാംസാഹാരികളുടെ കാര്യത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്. കേരളത്തിൽ 99.1 ശതമാനം പേരും മാംസാഹാരികളാണ്. ആന്ധ്ര പ്രദേശ് ആണ് മാംസാഹാരികളുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതുള്ള സംസ്ഥാനം. 98.25 ശതമാനമാണ് ആന്ധ്രയിലെ മാംസാഹാരികളുടെ എണ്ണം. തെലങ്കാനയിൽ 98 ശതമാനമാണ് മാംസാഹാരം കഴിക്കുന്നവരുള്ളത്. രാജസ്ഥാൻ ആണ് ഇന്ത്യയിൽ ഏറ്റവുമധികം സസ്യാഹാരികൾ ഉള്ള സംസ്ഥാനം. രാജസ്ഥാനിൽ ജനസംഖ്യയുടെ 71.17 ശതമാനം പേരും സസ്യാഹാരം മാത്രം കഴിക്കുന്നവരാണ്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ 2011നു…
ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേ സംഗീതപരിപാടിക്കായി അടുത്തിടെ മുംബൈയിൽ എത്തിയിരുന്നു. ബാൻഡിനും ബാൻഡിന്റെ മിന്നും താരം ക്രിസ് മാർട്ടിനും നിരവധി ആരാധകരാണ് ഇന്ത്യയിലുള്ളത്. 1996ൽ പാട്ടുകാരനായ ക്രിസ് മാർട്ടിനും ഗിറ്റാറിസ്റ്റ് ജോണി ബക്ലൻഡും ചേർന്നാണ് കോൾഡ്പ്ലേ സ്ഥാപിച്ചത്. നിലവിൽ നാലംഗങ്ങളുള്ള ബാൻഡിലെ ഏറ്റവും ധനികനായ അംഗം കൂടിയാണ് ക്രിസ് മാർട്ടിൻ. £160 മില്യൺ അഥവാ 1,382 കോടി രൂപയാണ് ക്രിസ് മാർട്ടിന്റെ ആസ്തി. ഈ കൂറ്റൻ ആസ്തിക്കൊത്ത ആഢംബര ജീവിതമാണ് ക്രിസ് നയിക്കുന്നത്. 2020ൽ ലോസ് ഏഞ്ചലസിലെ മാലിബുവിൽ 108 കോടി രൂപയുടെ പടുകൂറ്റൻ ബംഗ്ലാവാണ് താരം സ്വന്തമാക്കിയത്. വെറും ഒരു വർഷത്തിനിടെ അദ്ദേഹം അത് വിൽപന നടത്തിയപ്പോൾ ലഭിച്ചതാകട്ടെ 124 കോടി രൂപയും. മാലിബുവിൽത്തന്നെ Malibu Playhouse എന്ന ഐതിഹാസിക തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്. ഇതിന്റെ മൂല്യം ഏതാണ്ട് 38 കോടി രൂപയാണ്. കോടിക്കണക്കിന് രൂപയുടെ അത്യാഢംബര വാഹനങ്ങളും താരത്തിന് സ്വന്തമായുണ്ട്. 1966 Shelby 350GT പോലുള്ള ക്ലാസ്സിക് വാഹനങ്ങളും…
എല്ലാ വിദ്യാർഥികൾക്കും കേന്ദ്ര സർക്കാർ സൗജന്യ ലാപ്ടോപ് നൽകുന്നതായി സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരു സന്ദേശം പ്രചരിച്ചിരുന്നു.കേന്ദ്ര പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനും സന്ദേശത്തിൽ പറയുന്നു. എന്നാൽ സംഗതി വ്യാജവാർത്തയാണ് എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇത്തരത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പിഐബി ഫാക്ട് ചെക്കിൽ പറയുന്നു. ഇതുപോലെയുള്ള സന്ദേശങ്ങൾ ലഭിച്ചാൽ അവ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് വന്നവയാണെന്ന് ഉറപ്പുവരുത്തണമെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു. ഗെറ്റ് ഗവൺമെന്റ് ഫ്രീ ലാപ്ടോപ് എന്ന തലക്കെട്ടിലാണ് സന്ദേശം വാട്സ്ആപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. വിദ്യാർഥികൾക്ക് ലാപ്ടോപ് സൗജന്യമായി നൽകുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അടക്കമുള്ള സന്ദേശത്തിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ബോധവാൻമാരാകണം എന്നും പിഐബി…
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് തയ്യാറാക്കിയ ദേശഭക്തി ഗാനം ശ്രദ്ധ നേടുന്നു. ‘ഇന്ത്യ ഉയിർ’ എന്ന ഗാനമാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കോളേജ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ട്രിനിറ്റി കോളേജ് പൂർവ വിദ്യാർത്ഥി ആന്റോ മാത്യു ഈണം നൽകി പാടിയ ഗാനത്തിന്റെ രചന നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോ. അരുൺ സുരേന്ദ്രനാണ്. എഎം പ്രൊഡക്ഷൻസ് ആണ് ഗാനത്തിന്റെ നിർമാണം. പാട്ടിലെ കോറസ് ആലാപനത്തിൽ കോളേജ് വിദ്യാർത്ഥികളും പങ്കാളികളായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആൻ്റോ മാത്യു പാഷൻ എന്ന നിലയിലാണ് സംഗീതത്തെ കാണുന്നത്. മുൻപ് ആന്റോ മാത്യുവിന്റെ സംഗീതത്തിൽ എഎം പ്രൊഡക്ഷൻസ് പുറത്തിറക്കിയ വഴിയോർമകൾ എന്ന മ്യൂസിക് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. വിധു പ്രതാപ് പാടിയ ഗാനരംഗത്തിൽ അഭിനയിച്ചതും ട്രിനിറ്റി കോളേജ് വിദ്യാർത്ഥികൾ തന്നെയായിരുന്നു. രണ്ട് പാട്ടുകൾ കൂടി ഇത്തരത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാട്ടുകളുടെ അണിയറ പ്രവർത്തനങ്ങൾക്കും റെക്കോർഡിങ്ങ് അടക്കമുള്ള കാര്യങ്ങൾക്കും ട്രിനിറ്റി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ട്രംപ് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ അമേരിക്കയെ മുൻപന്തിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. പദ്ധതിക്കായി 500 ബില്യൺ ഡോളർ നിക്ഷേപിക്കും എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ട്രംപിന്റെ ക്യാബിനറ്റിൽ നിർണായക സ്ഥാനം കൂടി വഹിക്കുന്ന ഇലോൺ മസ്കിനെ ഈ പ്രഖ്യാപനം ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്. സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സോൻ, ഓപ്പൺ എഐ സിഇഒ സാം അൾട്ട്മാൻ, ഒറാക്കിൾ ചെയർമാൻ ലാറി എലിസൺ എന്നിവരുമായി ചേർന്നാണ് ട്രംപ് എഐ പദ്ധതിക്ക് മുന്നൊരുക്കം നടത്തുന്നത്. ട്രംപിന്റെ ഈ പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് സമൂഹമാധ്യമമായ എക്സിൽ ഇലോൺ മസ്ക് രംഗത്തെത്തുകയായിരുന്നു. പദ്ധതിക്കാവശ്യമായ ഫണ്ട് ഈ ടെക്ക് കമ്പനികളുടെ കൈവശം ഇല്ലെന്നും പദ്ധതിയിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്കിന്റെ കൈവശം പത്ത് ബില്യൺ ഡോളർ ഫണ്ട പോലും ഇല്ലെന്നും മസ്ക് ആരോപിച്ചു. എന്നാൽ…
ബ്രിട്ടീഷ് ബാൻഡായ കോൾഡ്പ്ലേ അഹമ്മദാബാദിൽ നടത്തിയ കൺസേർട്ടിന്റെ ഏരിയൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. തത്സമയ വിനോദങ്ങളിൽ ഇന്ത്യ മുൻപന്തിയിലാണ് എന്നതിന്റെ തെളിവാണ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലെ ആൾക്കൂട്ടമെന്ന് വീഡിയോ പങ്ക് വെച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം പങ്ക് വെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ പ്രചരിച്ചു. “തത്സമയ വിനോദത്തിൻ്റെ പുതിയ വേദിയാണ് ഇന്ത്യയെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം. കോൾഡ്‌പ്ലേ, അഹമ്മദാബാദ്,” ബാൻഡിൻ്റെ ജനപ്രിയ ഗാനമായ പാരഡൈസിനൊപ്പം ആർത്തിരമ്പുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ പങ്ക് വെച്ച് ആനന്ദ് മഹീന്ദ്ര പറഞ്ഞു. അതേസമയം ബാൻഡിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കൺസേർട്ട് എന്നാണ് അഹമ്മദാബാദിലെ പരിപാടിയെ കോൾഡ്പ്ലേ എക്സ് പ്ലാറ്റ്ഫോമിൽ വിശേഷിപ്പിച്ചത്. ബാൻഡിൻ്റെ പ്രധാന ഗായകൻ ക്രിസ് മാർട്ടിൻ ജനക്കൂട്ടത്തെ ഗുജറാത്തിയിൽ അഭിവാദ്യം ചെയ്‌തതും ശ്രദ്ധേയമായി. Coldplay’s Ahmedabad concert marked India’s rise as a global live entertainment hub. With economic ripples across industries,…
പുതുതലമുറയെ ഭാവിയിലേക്ക് ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് കൊച്ചിയിൽ ആവേശ്വോജ്വല തുടക്കം. സമ്മിറ്റിനോട് അനുബന്ധിച്ച് വിദ്യാഭ്യാസം മുതൽ വിനോദം വരെ വിവിധ വിഷയങ്ങളിൽ ചർച്ചകളും മുഖാമുഖങ്ങളും നടന്നു. ടെക്‌നോളജിയുടെ കടന്ന് വരവ് ക്ലാസ്‌റൂം പഠനത്തിന് പുതിയ മാനം നല്‍കിയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. രാജ് സിംഗ് പറഞ്ഞും. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡ് എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചര്‍ച്ച. ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസ രീതിയെ അടിമുടി പരിഷ്‌കരിച്ചിട്ടുണ്ടെന്ന് കോഴ്‌സെറ എപിഎസി മേധാവി തപിഷ്.എം. ഭട്ട് പറഞ്ഞു. മോണ്ടെലസ് ഇന്റര്‍നാഷണൽ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം സീനിയര്‍ ഗ്രൂപ്പ് ലീഡര്‍ സഞ്ജീവ് കുമാർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്രജ്ഞ ഡോ. വന്ദന കലിയ, അസെഞ്ചർ മെഷീന്‍ ലേണിങ് എന്‍ജിനീയര്‍ ദീനു ഖാന്‍ എന്നിവർ പങ്കെടുത്തു. തൊഴില്‍…
സുസുക്കി മോട്ടോർ കോർപറേഷൻ മുൻ ചെയർമാനും ഇന്ത്യൻ കാർ വിപണിയിൽ വിപ്ലവം തീർത്ത മാരുതി 800 ശില്പിയുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തെ തേടി ഇന്ത്യയുടെ ആദരമെത്തുന്നത്. 2024 ഡിസംബറിൽ 94-ാം വയസിൽ ജപ്പാനിലായിരുന്നു ഒസാമു സുസുക്കിയുടെ അന്ത്യം. അംബാസിഡറും ഫിയറ്റും ഇന്ത്യൻ വിപണിയിൽ അരങ്ങുവാണിരുന്ന കാലത്താണ് മാരുതി 800 എന്ന ചെറു വാഹനത്തിലൂടെ ഒസാമുവിന്റെ നേതൃത്വത്തിലുള്ള സുസുക്കി ഇന്ത്യൻ വാഹനവിപണിയിൽ പുതിയ അധ്യായം രചിച്ചത്. 1981ലാണ് കേന്ദ്ര ഗവണമെന്റിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗുമായി സുസുക്കി മോട്ടോർ കോർപറേഷൻ കരാർ ഒപ്പുവെച്ചത്. സാധാരണക്കാരുടെ വാഹനം എന്ന നിലയ്ക്ക് വിപണിയിലെത്തിയ മാരുതി 800 ചരിത്രവിജയമായി. 1930 ജനുവരി 30ന് ജനിച്ച ഒസാമു ച്വവ സർവകലാശാലയിഷനിന്നും ബിരുദം നേടി. 1958ലാണ് അദ്ദേഹം സുസുക്കി മോട്ടോറിലെത്തുന്നത്. 1963ൽ അദ്ദേഹം കമ്പനി ഡയറക്ടറായും 1967ൽ എംഡിയായും തിരഞ്ഞെടുക്കപ്പെട്ടു. 2000ലാണ് അദ്ദേഹം സുസുക്കി ചെയർമാൻ ആകുന്നത്. 2021ൽ ചെയർമാൻ സ്ഥാനത്തു നിന്നും…