Author: News Desk
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണാൾഡ് ട്രംപ് അധികാരമേറ്റിരിക്കുകയാണ്. വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവിലെ ആദ്യ ദിനത്തിൽത്തന്നെ ടിക് ടോക്ക് നിരോധനം വൈകിപ്പിക്കുന്നത് മുതൽ ആഭ്യന്തര ഊർജ ഉൽപാദനം വർദ്ധിപ്പിക്കുന്നത് വരെയുള്ള നിരവധി എക്സിക്യൂട്ടീവ് ഓർഡറുകളാണ് ട്രംപ് ഒപ്പുവെച്ചത്. ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ച പ്രധാന ഉത്തരവുകൾ നോക്കാം. സാമ്പത്തികംഉപഭോക്തൃ പണപ്പെരുപ്പം ചെറുക്കുന്നതിനായി ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകുന്ന മെമ്മോറാണ്ടമാണ് ഉത്തരവുകളിൽ പ്രധാനം. സർക്കാർ പരിപാടികളും സാമ്പത്തിക ചിലവുകളും വെട്ടിക്കുറയ്ക്കുന്നത് ശുപാർശ ചെയ്യാൻ ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് കാര്യക്ഷമത വകുപ്പിന് (DOGE) അധികാരം നൽകിയിട്ടുമുണ്ട്. ഫെബ്രുവരി 1 മുതൽ കാനഡ-മെക്സിക്കോ ഇറക്കുമതിക്ക് 25% താരിഫുകൾ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ട്രംപ് എന്നാൽ ചൈനീസ് ഇറക്കുമതിക്ക് അധിക താരിഫുകൾ നൽകാനുള്ള പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ഇമിഗ്രേഷൻബൈഡൻ കാലഘട്ടത്തിലെ ഇമിഗ്രേഷൻ ഓർഡറുകൾ ട്രംപ് പുതിയ ഉത്തരവുകളിലൂടെ വിപരീതമാക്കി. രേഖകളില്ലാത്ത എല്ലാ വ്യക്തികളേയും നാടുകടത്തുന്നതിന് മുൻഗണന നൽകുന്ന ട്രംപിൻ്റെ ആദ്യകാല നയം ഇതോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.…
2001ലാണ് ആദിത് പാലിച്ച ജനിച്ചത്. ഇന്ന് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനും സിഇഒയുമാണ്. മുംബൈയിൽ ജനിച്ച ആദിത്തിന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കോവിഡ് വന്നതോടെ ഇത് നടന്നില്ല. അങ്ങനെ തുടർപഠനത്തിനുള്ള മോഹം ആദിത്ത് ഉപേക്ഷിച്ചു. ആ തീരുമാനം എന്നാൽ നല്ലതിനായി. തൻ്റെ കരിയറിനെ മാത്രമല്ല ജീവിതത്തേയും പുനർനിർവചിച്ച യാത്രയുടെ ആരംഭമായിരുന്നു അത്. ഇന്ന് അതിവേഗത്തിൽ വളരുകയും ബിഗ് ബാസ്കറ്റ്, ഡൻസോ, ആമസോൺ തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കുകയും ചെയ്യുന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ Zepto യുടെ സിഇഒ ആണ് ആദിത്ത്. 2021ലാണ് ആദിത് പാലിച്ചയും കൈവല്യ വോഹ്റയും ചേർന്ന് സെപ്റ്റോ സ്ഥാപിച്ചത്. പാലിച്ചയുടെ കിരാനാകാർട്ട് എന്ന് ഗ്രോസറി സ്ഥാപനത്തിൽ നിന്നാണ് ഇവർ സെപ്റ്റോ എന്ന ആശയത്തിലെക്കെത്തിയത്. വെറും മൂന്ന് വർഷത്തിനുള്ളിൽ, അതായത് 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 11600 കോടി രൂപയുടെ (1.4 ബില്യൺ യുഎസ് ഡോളർ) മൂല്യത്തിൽ സെപ്‌റ്റോ…
രണ്ട് വർഷത്തിന് ശേഷം ദുബായിൽ നിന്ന് അമ്മൂമ്മയെ കാണാൻ കേരളത്തിലെത്തിയ എമിറേറ്റ്സ് എയർഹോസ്റ്റസിന്റെ വീഡിയോ ഇപ്പോ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗാണ്. എമിറേറ്റ്സ് ഫ്ളൈറ്റ് അറ്റന്റഡായ സൈനബ് റോഷ്നയാണ് ഉമ്മൂമ്മയെ കാണാൻ ദുബായിൽ നിന്ന് കേരളത്തിലെ വീട്ടിലെത്തിയത്. എമിറേറ്റ്സ് എയർഹോസ്റ്റസിന്റെ വേഷത്തിൽ തന്നെയാണ് റോഷ്ന ഉമ്മൂമ്മയെ കാണാൻ എത്തിയത്. ആദ്യം അമ്പരന്ന അവർ ചെറുമകളെ ചേർത്ത് പിടിക്കുന്നതും ഉമ്മവെക്കുന്നതും വീഡിയോയിൽ കാണാം. കേരളത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നം കൊണ്ട് ഉയർന്നാണ് റോഷ്ന എമിറേറ്റ്സിന്റെ എയർഹോസ്റ്റസായത്. സ്വപ്നത്തെ പിന്തുടർന്ന് വിജയിച്ച പെൺകുട്ടി എന്ന നിലയിൽ ഇൻഫ്ളുവൻസറുമാണ് റോഷ്ന. സെയിൽസ് പ്രൊമോട്ടർ, അവതാരക, വെയിറ്ററസ്, മെഹന്തി ഡിസൈനർ എന്നിങ്ങനേ പല ജോലികൾ ചെയ്ത് ഒടുവിൽ സ്വപ്രയത്നം കൊണ്ട് സൈനബ് എയർഹോസ്റ്റസായി. എമിറേറ്റ്സിലെ എയർഹോസ്റ്റസ് എന്നത് സൈനബ് സ്പനം കണ്ട ജോലിയായിരുന്നു. World leaders, tech giants, and billionaires gather at Donald Trump’s second inauguration. From Elon Musk to Jeff Bezos,…
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായായി കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) ‘കവച്’ തയ്യാറാക്കി. അതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുസമൂഹത്തിൽ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങൾ, എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ചുകഴിഞ്ഞു. ഇവയിലൂടെ അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് ഇതിലൂടെ അറിയിപ്പ് സന്ദേശങ്ങളും സയറൺ വിസിൽ സന്ദേശങ്ങളുമായി നൽകും. നിലവിലെ അറിയിപ്പുകൾ പ്രകാരം എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളും മുഴങ്ങും. പള്ളിപ്പുറം സൈക്ലോൺ സെന്റ൪, തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ജെബിഎസ് കുന്നുകര, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ബോയ്സ് എച്ച്.എസ്. എസ്., ആലുവ, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂൾ, ശിവ൯കുന്ന്, മുവാറ്റുപുഴ,…
ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പാർലമെന്റ് മന്ദിരമായ യുഎസ് ക്യാപിറ്റോൾ ഹില്ലിലെത്തുക ലോകത്തെ ഏറ്റവും ശക്തരായ ബിസിനസ്സ് നേതാക്കളും, ടെക്നോളജി കമ്പനികളുടെ തലവന്മാരും, ലോക കോടീശ്വര പട്ടിയകയിലെ ആദ്യസ്ഥാനക്കാരായ സമ്പന്നന്മാരും. ട്രംപിന്റെ വലംകൈയ്യും Tesla Motors സിഇഒ-യുമായ ഇലോൺ മസ്ക്, Amazon ഫൗണ്ടർ ജെഫ് ബെസോസ്, Apple സിഇഒ ടിം കുക്ക്, Facebook മേധാവി മാർക്ക് സക്കർബർഗ് എന്നിവരാകും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. OpenAI സിഇഒ സാം ആൾട്ട്മാൻ, Google സിഇഒ സുന്ദർ പിച്ചെ, Uber സിഇഒ ദരാ കോഷ്റോഷനി എന്നിവരും ചടങ്ങിലേക്ക് ക്ഷണമുള്ള പ്രമുഖരാണ്. ട്രംപിന്റെ രണ്ടാം ഊഴത്തിൽ ഏറ്റവും പ്രാധാന്യം ലഭിക്കുക ടെക്നോളജി കമ്പനികൾക്കായിരിക്കും. ടാക്സ്, ട്രേഡ് നയങ്ങളിലും ആന്റിട്രസ്റ്റ് എൻഫോഴ്സ്മെന്റിലും ട്രംപിന്റെ തീരുമാനങ്ങൾ എന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. ഇത് കൂടാതെ മുൻ പ്രസിഡന്റ്മാരായ ജോർജ്ജ് ബുഷ്, ബരാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തേക്കും. അതേസമയം ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറുമ്പോൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനും വിഐപി പരിഗണനയ്ക്കുമായി…
പ്രകൃതി നിക്ഷേപങ്ങൾ കൊണ്ട് സമ്പന്നമായ രാജ്യമാണ് സൗദി അറേബ്യ. പെട്രോളിയമായും സ്വർണമായുമെല്ലാം ആ പ്രകൃതി നിക്ഷേപങ്ങൾ രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലുമാണ്. ഇപ്പോൾ അത്തരത്തിൽ പുതിയ പ്രകൃതി നിക്ഷേപത്തിന്റെ സാധ്യതകളാണ് സൗദിയിൽ ചുരുളഴിയുന്നത്. ലിഥിയം നിക്ഷേപമാണ് സൗദിയെ സംബന്ധിച്ച് പുതിയ പെട്രോളിയവും സ്വർണവുമായി വളർന്നു വരാൻ ഒരുങ്ങുന്നത്. ലിഥിയം ഖനനവുമായി ബന്ധപ്പെട്ട് ആരാംകോ, മഅ്ദിൻ എന്നീ കമ്പനികളുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് സൗദി അറേബ്യ. ഇലക്ട്രിക് വാഹനങ്ങളൾക്കുള്ള ബാറ്ററികൾ നിർമിക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. അത് കൊണ്ടുതന്നെ ഭാവിയുടെ ലോഹമായാണ് ലിഥിയം കണക്കാക്കപ്പെടുന്നത്. 2027 മുതൽ ലിഥിയം ഖനനം ആരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. 2030 മുതൽ വാഹനങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗണ്യമായ രീതിയിൽ കുറയ്ക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ലിഥിയം ഖനനം ഗുണം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള ലിഥിയം ഉപയോഗത്തിന് ഖനനം ഏറെ സഹായകരമാകും എന്ന് കരുതപ്പെടുന്നു. നിലവിൽ സൗദി അറേബ്യയിൽ $2.5 ട്രില്യൺ മൂല്യമുള്ള ധാതു…
കേരളത്തിന്‍റെ അക്കാദമിക ശേഷികള്‍ ഉപയോഗപ്പെടുത്തി ടാന്‍സാനിയായിലെ ഉന്നതവിദ്യാഭ്യാസ, ഐടി രംഗത്തെ വികസിപ്പിക്കാന്‍ സംസ്ഥാനത്തെ ഐടി മേഖലയുമായി ധാരണാപത്രം ഒപ്പിടാന്‍ താല്പര്യം പ്രകടിപ്പിച്ചു ടാന്‍സാനിയൻ ഉന്നത തല സംഘം. സംസ്ഥാനത്തെ മികവുറ്റ ഐടി ആവാസവ്യവസ്ഥയുമായി സഹകരിക്കാനാണ് ടാന്‍സാനിയന്‍ പ്രതിനിധി സംഘം ആഗ്രഹം പ്രകടിപ്പിച്ചത് . ടാന്‍സാനിയയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടി അധിഷ്ഠിത ഉന്നതവിദ്യാഭ്യാസം, ഐടി ആവാസവ്യവസ്ഥ വികസനം തുടങ്ങിയ മേഖലകളിലാണ് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചത്. കേരളത്തിലെ ഹൈപവര്‍ ഐടി കമ്മിറ്റി പ്രതിനിധികള്‍, വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐസിടി അക്കാദമി, കെ-ഡിസ്ക്, അസാപ് പ്രതിനിധികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി എത്തിയ സംഘം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയിലെ സന്തോഷ് സി കുറുപ്പ്, ഐസിടിഎകെയിലെ റിജി എന്‍…
ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള അറിയപ്പെടുന്നത്. ജനുവരി 13ന് ആരംഭിച്ച തീർത്ഥാടക സംഗമം ഫെബ്രുവരി 26 വരെ നീളും. ദക്ഷിണേന്ത്യയിൽ നിന്നും മഹാകുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ എത്തിച്ചേരാനുള്ള വിവിധ യാത്രാ മാർഗങ്ങൾ നോക്കാം. വിമാന മാർഗം പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് നിരവധി ആഭ്യന്തര വിമാനങ്ങൾ ലഭ്യമാണ്. തിരുവനന്തപുരത്ത് നിന്ന് അലഹാബാദ്, വരാണസി എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളാണ് നോക്കേണ്ടത്. എന്നാൽ ഇതിൽ അധികവും മുംബൈ, ഡൽഹി അല്ലെങ്കിൽ ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ്. വരാണസിയിൽനിന്നും റോഡ്മാർഗം 3-4 മണിക്കൂർ കൊണ്ട് പ്രയാഗ് രാജിൽ എത്താം. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ ഇതിനായി ലഭ്യമാണ്. ചെന്നൈയിൽ നിന്നും അലഹാബാദ്, വരാണസി വിമാനങ്ങൾ ലഭ്യമാണ്. ട്രെയിൻ മാർഗം തിരുവനന്തപുരത്ത് നിന്നും പ്രയാഗ് രാജിൽ എത്തിച്ചേരാൻ 35-40 മണിക്കൂർ എടുക്കും. വൻ തിരക്ക് അനുഭവപ്പെടാൻ ഉള്ളതിനാൽ ആദ്യമേ ടിക്കറ്റ് ബുക്ക്…
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രംപ് നടത്തിയ കാൻഡിൽലിറ്റ് അത്താഴ വിരുന്നിൽ ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മാത്രം. സത്യപ്രതിജ്ഞയ്ക്ക് തലേന്ന് വാഷിംഗ്ടൺ ഡി.സി-യിൽ ക്ഷണിക്കപ്പെട്ട 100 അതിഥികൾക്കായി നടത്തിയ അത്താഴ വിരുന്നിലാണ് മുകേഷും നിതയും പങ്കെടുത്തത്. ഇരുവരും ഡൊണാഡ് ട്രംപുമായി ആശയവിനമയവും നടത്തി. യുഎസ് ക്യാപിറ്റോൾ ഹില്ലിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലും ഇരുവരും പങ്കെടുക്കും. ട്രംപിന്റെ കുടുംബം ഇരുവരേയും നേരിട്ടാണ് അത്താഴ വിരുന്നിനും സത്യപ്രത്ജഞയ്ക്കും ക്ഷണിച്ചത്. ട്രംപിന്റെ കുടുംബവുമായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഊഷ്മളമായ സൗഹൃദമുണ്ട്. ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ഇന്ത്യയിൽ വന്നപ്പോഴൊക്കെ നിത അംബാനിയും കുടുംബവും അവരെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിലും ഇവാൻകയും കുടുംബവും പങ്കെടുത്തിരുന്നു. Mukesh and Nita Ambani were the only Indian guests at Donald Trump’s exclusive dinner for 100…
ഒരു കാലത്ത് പശ്ചിമേഷ്യയിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിൽ ഒന്നായിരുന്ന ഇറാഖ് ഇന്ന് നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. 15ാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ആസ്ഥാനമെന്നും അറിവിന്റെ കേന്ദ്രമെന്നുമുള്ള നിലയ്ക്കാണ് ആധുനിക ചരിത്രത്തിൽ ഇറാഖ് ശ്രദ്ധ നേടിയത്. വ്യാപാരത്തിലും സംസ്കാരത്തിലും വളർച്ച പ്രാപിച്ച ഇറാഖ് അക്കാലത്തെ വിദ്യാഭ്യാസ-സാങ്കേതിക രംഗങ്ങളിൽ മികച്ചു നിന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് അന്ന് ലോകത്തിലെതന്നെ ഏറ്റവും സമൃദ്ധവും ശക്തവുമായ നഗരമായിരുന്നു. 1534 മുതൽ 1918 വരെ ഇറാഖ് ഓട്ടൊമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തോടെ ബ്രിട്ടീഷുകാർ ഓട്ടോമൻസിനെ പരാജയപ്പെടുത്തി ബാഗ്ദാദ് പിടിച്ചടക്കി. ഇതോടെ ഇറാഖിന്റെ പതനം ആരംഭിച്ചു. 1921ൽ ബ്രിട്ടീഷുകാർ മക്കയിലെ ഫൈസൽ ഒന്നാമനെ ഇറാഖിൻ്റെ രാജാവായി നിയമിച്ചു. അശാന്തിയുടേയും യുദ്ധങ്ങളുടേയും നീണ്ട കാലത്തിനാണ് അതിനു ശേഷം ഇറാഖ് സാക്ഷ്യം വഹിച്ചത്. 1932ൽ ഇറാഖ് ഔപചാരികമായി സ്വാതന്ത്ര്യം നേടിയെങ്കിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് ബ്രിട്ടൻ വീണ്ടും രാജ്യം പിടിച്ചടക്കി. ഇതോടെ വൻ സാമ്പത്തിക തിരിച്ചടിയാണ് ഇറാഖ് നേരിട്ടത്. ബ്രിട്ടീഷുകാർ രാജ്യം വിട്ടു പോയതിനുശേഷവും…