Author: News Desk

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിനെ കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും തവണ ഇടം പിടിക്കുന്ന ഒരു പേരുണ്ട്, മൈക്കല്‍ ഫെല്‍പ്‌സ്. നീന്തല്‍കുളത്തിലെ സുവര്‍ണ്ണ മൽസ്യം എന്നറിയപ്പെടുന്ന അമേരിക്കയുടെ ഇതിഹാസ താരം. ഒളിംപികിസിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോക റെക്കോര്‍ഡുകളുടെ ഉടമയാണ് ഇദ്ദേഹം. ആകെ 28 മെഡലുകളാണ് ഒളിംപിക്‌സില്‍ താരം നേടിയത്. ഇതില്‍ 23 സ്വര്‍ണം, 2 വെങ്കലം, 3 വെള്ളി. ഒളിംപിക്‌സില്‍ ഏറ്റവും അധികം മെഡല്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ഒളിംപ്കിസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്. ബീജിങ് ഒളിംപിക്‌സില്‍ 8 സ്വര്‍ണമാണ് ഫെല്‍പ്‌സ് നേടിയത്. 39-ാം വയസ്സിലും, എക്കാലത്തെയും ഏറ്റവും അംഗീകരിക്കപ്പെട്ട ഒളിമ്പ്യൻ എന്ന നിലയിൽ ഫെൽപ്‌സ് എതിരാളികളില്ലാതെ തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് ഫെൽപ്‌സ് തൻ്റെ 15-ാം വയസ്സിൽ ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയത്. ഏഥൻസ് 2004:…

Read More

ജയ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ചെറിയ സിമൻ്റ് പ്ലാൻ്റ് വിൽപ്പനയ്ക്കുണ്ട്. ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള ഒരു യുവ സംരംഭകനെ സംബന്ധിച്ചിടത്തോളം ഇങ്ങിനെ ഒരു വാർത്ത തന്റേതായ ഒരു ഐഡൻ്റിറ്റി രൂപപ്പെടുത്താനുള്ള അവസരമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ റെയിൽവേയ്‌ക്കായി തടി, കോൺക്രീറ്റ് സ്ലീപ്പർ നിർമ്മാണ ബിസിനസിൽ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള രാജേന്ദ്ര ചമരിയ, മറ്റുള്ളവർക്ക് കഴിയില്ല എന്ന് തോന്നിയ സ്ഥലത്ത് തന്റെ സാധ്യതകൾ കണ്ടെത്തിയ ആളായിരുന്നു. ആസാമിൽ നിന്നും ബിരുദം നേടിയ ശേഷം 1979-ൽ പിതാവിൻ്റെ ബിസിനസിൽ ചേർന്ന ചമരിയയ്ക്ക് തുടക്കത്തിൽ സിമൻ്റ് വ്യവസായത്തെക്കുറിച്ച് കുറച്ച് ധാരണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും, സിമൻ്റ്, മോർട്ടാർ, കോൺക്രീറ്റ് എന്നിവയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതോടെ സിമൻ്റ് മേഖല കൂടുതൽ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹത്തിന് പ്രേരണ ഉണ്ടായി. എഴുപതുകളുടെ തുടക്കത്തിൽ, ചമരിയയുടെ പിതാവ് തടി വ്യവസായം പുനർനിർമ്മിക്കുന്നതിനായി അരുണാചൽ പ്രദേശിലേക്ക് താമസം മാറ്റിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചമരിയ ജയ്പൂരിനെയും ഹിമാചൽ പ്രദേശിനെയും തന്റെ സിമന്റ്…

Read More

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ വേദിയിൽ തന്നെയാണ് കായികപ്രേമികളുടെ കണ്ണും മനസും. വര്ഷങ്ങളുടെ പ്രയത്നവും കഠിനാധ്വാനവുമൊക്കെയായി ഈ വേദിയിലേക്ക് എത്തുന്ന എല്ലാവരും മെഡൽ നേടാറില്ല. ഏറ്റവും വലിയ കായിക വേദിയിൽ മത്സരിക്കാനുള്ള അഭിനിവേശത്താൽ ഇവിടെയെത്തുന്ന കായിക താരങ്ങളിൽ പലർക്കും മെഡലിന്റെ തിളക്കം ഇല്ലെങ്കിലും ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രചോദനമാകാൻ കഴിയുന്ന ഒരു കഥ പറയാൻ ഉണ്ടാവും. അത്തരം ചില നല്ല നിമിഷങ്ങൾ കൂടി നമുക്ക് സമ്മാനിക്കുന്നുന്നുണ്ട് ഇത്തവണത്തെ പാരീസ് ഒളിമ്പിക്‌സും. യയ്‌ലാഗുൽ റമസനോവ(അസർബൈജാൻ അമ്പെയ്ത്ത്) പാരീസ് ഒളിമ്പിക്സിന്റെ വേദിയിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുവന്ന ചിലർ ഉണ്ടായിരുന്നു. അതിൽ ഒരാൾ ആണ് യയ്‌ലാഗുൽ റമസനോവ. 34 കാരിയായ റമസനോവ ആറര മാസം ഗർഭിണിയാണ് പാരീസ് ഒളിമ്പിക്‌സിന്റെ വേദിയിലേക്ക് പോയത്.  കണ്ണട ധരിച്ചുകൊണ്ട് ആണ്  റമസനോവ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്ത് ഇനത്തിൽ മത്സരിച്ചത്. 2016 ൽ റിയോ ഗെയിംസിൽ പങ്കെടുത്ത സ്വഹാബിയായ ഓൾഗ സെൻയുക്കിന് ശേഷം ഒളിമ്പിക് കട്ട് നേടുന്ന…

Read More

ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. അദ്ദേഹം നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തെ ഏറ്റവും വിപണി മൂല്യം കൂടിയ കമ്പനിയും. മുകേഷ് അംബാനിയുടെ പിതാവായ ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ്. ധീരുഭായ് അംബാനിയുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന ഒരു പേരാണ് ആനന്ദ് ജെയിൻ എന്ന വ്യക്തിയുടേത്. ധീരുഭായിയുടെ ‘മൂന്നാമത്തെ മകൻ എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അത്രയ്ക്കും ദൃഢമായ ഒരു ബന്ധം ആനന്ദിന് അംബാനി കുടുംബവുമായിട്ടുണ്ട്. 1975ൽ ജനിച്ച ജെയിൻ ഇന്ന് ജയ് കോർപ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനാണ്. മൂന്ന് പതിറ്റാണ്ടിലധികമായുള്ള ബിസിനസ് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ജെയിൻ. റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ് എന്നീ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. പൊതുവെ AJ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജെയിനിന് റിലയൻസ് ഇൻഡസ്ട്രീസുമായും, ചെയർമാൻ മുകേഷ് അംബാനിയുമായും അടുത്ത ബന്ധമാണുള്ളത്. മുംബൈയിലെ Hill Grange ഹൈസ്കൂൾ പഠനകാലം മുതൽ ഇരുവരും സുഹൃത്തുക്കളുമാണ്.…

Read More

അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ്, അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. വിദ്യാർഥികളല്ല, ഭീകരരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഹസീന പ്രഖ്യാപിച്ചു. പിന്നാലെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി. ഇതോടെ രാജ്യമാകെ കലാപം ആളിപ്പടർന്നു. ഹസീനയ്ക്കു രാജ്യം വിടേണ്ടിയും വന്നു. ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു 76 വയസ്സുള്ള ഷെയ്ഖ് ഹസീന. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവ് എന്നാണ് ഹസീനയെ അറിയപ്പെടുന്നത്. പക്ഷെ ഈ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളാണ് ഹസീന. പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍…

Read More

പത്ത് കോടിയുടെ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കാത്തവർക്ക് മറ്റൊരു സുവർണാവസരം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കീഴിലുള്ള തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പാണ് ഇനി വരാനിരിക്കുന്ന മറ്റൊരു ബമ്പർ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ഭാഗ്യവാന് ലഭിക്കുക. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. ഓണം ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, ക്രിസ്മസ് – ന്യൂഇയർ ബമ്പർ, സമ്മർ ബമ്പർ, പൂജാ ബമ്പർ എന്നീ ബമ്പർ ടിക്കറ്റുകളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. ഇതിൽ ഏറ്റവുമധികം ആളുകൾ സ്വന്തമാക്കുന്ന ബമ്പർ ടിക്കറ്റാണ് ഓണം ബമ്പർ. ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഓരോ വർഷവും വിറ്റഴിയുന്നത്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ ഓണം ബമ്പർ ടിക്കറ്റ് സ്വന്തമാക്കാൻ കേരളത്തിൽ എത്താറുണ്ട്. ഇത്തവണയും വിപുലമായ ഒരുക്കത്തോടെയാണ് ഓണം ബമ്പർ (ബിആർ 99) ടിക്കറ്റ് വിൽപ്പന. 25 കോടി രൂപയാണ് ഇക്കുറിയും ഒന്നാം സമ്മാനമായ ബമ്പർ…

Read More

പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാർ. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. സംഭാവന നൽകിയ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികൾക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകൾക്ക് കേരളത്തിൽനിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടൻ മമ്മൂട്ടി നായകനായ ടർബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാർ. കേരളത്തിലുണ്ടായ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്. The Emarathi sisters, Noora and Marya, known for their Malayalam-speaking videos, have donated to the Chief Minister’s relief fund to…

Read More

കേരളത്തിൽ നിന്നും എയർ കേരള അടുത്ത വർഷമാദ്യം പറന്നുയരും. അതിനു തൊട്ടുപിന്നാലെ മറ്റൊരു വിമാന കമ്പനി കൂടി കേരളം ആസ്ഥാനമാക്കി പിറവിയെടുക്കുകയാണ്. ഗൾഫ് മേഖലയിലെ പ്രവാസികളുടെ യാത്രാക്ലേശം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പാണ് ഗൾഫ് സെക്ടർ ലക്ഷ്യമിട്ട് അൽ ഹിന്ദ് എയർ വിമാനക്കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള വ്യോമയാന അനുമതികൾ നേടിയെടുക്കുന്ന തിരക്കിലാണ് അൽ ഹിന്ദ് ഗ്രൂപ്പ്. കമ്പനിയുടെ പ്രൊമോട്ടോറായ മൊഹമദ് ഹാരിസ് ദേശിയ മാധ്യമങ്ങളെ അറിയിച്ചതാണികാര്യം. തുടക്കത്തിൽ 20 വിമാനങ്ങൾ ഉപയോഗിച്ച് കമ്പനി ആഭ്യന്തര, ഗൾഫ് മേഖലയിലേക്കാകും വിമാന സർവീസുകൾ നടത്തുക. ആഭ്യന്തര സർവീസുകൾക്ക് എടിആർ, രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ320 വിമാനങ്ങൾ എന്നിവ എത്തിക്കും. വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചുകഴിഞ്ഞു. കേന്ദ്ര വ്യേമയാന മന്ത്രാലയത്തിൽ നിന്ന് അന്തിമ പ്രവർത്തനാനുമതി (No Obection Certificate) ലഭിക്കണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്…

Read More

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ. ജീവനക്കാരുടെ അഞ്ചുദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വെച്ചിട്ടുണ്ട്. സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും. വയനാടിനു വേണ്ടി ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം പിടിച്ചാൽ ദുരിതാശ്വാസ നിധിയിലെത്തുക 565 കോടി രൂപയാണ് എന്നാണ് കണക്കുകൾ. 10 ദിവസത്തെ ശമ്പളം ആണ് പിടിക്കുന്നതെങ്കിൽ 1130 കോടി ദുരിതാശ്വാസ നിധിയിൽ എത്തും. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ യോഗത്തില്‍ അറിയിച്ചത്. എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്നാണ് സർവീസ് സംഘടനകൾ ധാരണയിലെത്തിയത്. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണട്. താല്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവിറക്കും. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി…

Read More

ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ എട്ടുമാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തില്‍ വാരിക്കൂട്ടിയത് 83 കോടി രൂപ. കഴിഞ്ഞ ആഗസ്തില്‍ പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയശേഷം കമ്പനിയുടെ വരുമാനത്തിൽ 27 ശതമാനം വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പൊതിക്ക് രണ്ടുരൂപ ആയിരുന്ന പ്ലാറ്റ്ഫോം ഫീസ് ഇപ്പോള്‍ പ്രധാനനഗരങ്ങളില്‍ ആറുരൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം. ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വാങ്ങുന്നുണ്ട്. സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു. ജനുവരിയിൽ ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം…

Read More