Author: News Desk
ദുബായിൽ നിന്ന് സ്വർണം കടത്തിയ കേസിൽ കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായിരുന്നു. 15 കിലോഗ്രാം ഭാരമുള്ള 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് രന്യയുടെ പക്കൽനിന്നും പിടിച്ചത്. സംഭവത്തിനു ശേഷം രന്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവു രന്യയുടെ രണ്ടാനച്ഛനാണ്. ചിക്കമംഗളൂർ സ്വദേശിനിയായ രന്യ ബെംഗളൂരു ദയാനന്ദ സാഗർ എഞ്ചിനീയറിങ് കോളേജിൽ നിന്നും പഠനശേഷമാണ് സിനിമയിലേക്കെത്തിയത്. 2014ൽ മാണിക്യ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ രന്യ വെറും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. 2016ൽ ഇറങ്ങിയ തമിഴ് ചിത്രം വാഗ, 2017ൽ ഇറങ്ങിയ കന്നഡ ചിത്രം പതാകി എന്നിവയാണ് രന്യയുടെ മറ്റു ചിത്രങ്ങൾ. രന്യയുടെ വിവാഹം നാലു മാസങ്ങൾക്കു മുൻപ് കഴിഞ്ഞെന്നും അതിനുശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവു പ്രതികരിച്ചിരിക്കുന്നത്.…
കേരളത്തിന് വൻ നേട്ടവുമായി വിഴിഞ്ഞം തുറമുഖം. 32.63 കോടി രൂപയാണ് 2024 ജൂലൈ 11ന് ട്രയൽ റൺ ആരംഭിച്ചതു മുതൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. ഈ കാലയളവിൽ 193 കപ്പലുകളും 3.83 ലക്ഷം ടിഇയു ചരക്കുകളും തുറമുഖം വഴി എത്തിയതായി കഴിഞ്ഞ ദിവസം തുറമുഖ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 193 കപ്പലുകൾ തുറമുഖത്ത് എത്തി. ഏകദേശം 3.83 ലക്ഷം ഇരുപത് അടി തുല്യ യൂണിറ്റ് (TEU) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. തുറമുഖ കൺസെഷനറി സ്ഥാപനമായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡിനും (AVPPL) തുറമുഖ വരുമാനത്തിൽ 181 കോടി രൂപ ലഭിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചുകഴിഞ്ഞാൽ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. 2024 ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ശേഷിക്കുന്ന ഘട്ടങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാക്കാൻ സർക്കാരും കൺസെഷനർ കമ്പനിയും…
പാൻ കാർഡുകൾ വഴിയുള്ള തട്ടിപ്പ് വർദ്ധിച്ചുവരുന്നതായും അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പിഐബി ഫാക്ട്ചെക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ‘ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് നിങ്ങൾക്ക് ഒരു ഇ-മെയിൽ ലഭിച്ചിട്ടുണ്ടോ? ഇതൊരു വ്യാജ ഇ-മെയിലാണ്. സെൻസിറ്റീവ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അഭ്യർത്ഥിക്കുന്ന കോളുകൾ, ടെക്സ്റ്റുകൾ, ഇ-മെയിലുകൾ അല്ലെങ്കിൽ ലിങ്കുകൾ എന്നിവയ്ക്ക് ഒരിക്കലും മറുപടി നൽകരുത്.’- പിഐബി ഫാക്ട് ചെക്ക് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ഓരോ വ്യക്തിയുടേയും സ്വകാര്യ സാമ്പത്തിക വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇവ ദുരുപയോഗം ചെയ്യാനും തട്ടിപ്പ് നടത്താനും സാധ്യത കൂടുതലാണ്. ഇമെയിലിലൂടെ സർക്കാർ ഉദ്യോഗസ്ഥനെന്ന് നടിച്ചുള്ള പാൻ കാർഡ് തട്ടിപ്പാണ് നിലവിൽ കൂടുതലുള്ളത്. ഇ മെയിൽ വഴി ഇ-പാൻ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട്…
സ്വപ്നങ്ങൾ പിന്തുടരുന്നതിൽ സ്വന്തം കുടുംബത്തിൽ നിന്നു പോലും എതിർപ്പുകൾ നേരിടേണ്ടി വന്ന വനിതയാണ് കബിത സിങ്. എന്നാൽ എല്ലാ എതിർപ്പുകളേയും മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വരെ അംഗീകാരത്തിനു പാത്രമായ പ്രചോദന ജീവിതമാണ് കവിതയുടേത്. വീട്ടുജോലികളുമായി ഒതുങ്ങിയ അവർ പാചക യൂട്യൂബ് ചാനൽ ആരംഭിച്ചതോടെയാണ് ആദ്യ വഴിത്തിരിവ്. ഇപ്പോൾ സെലിബ്രിറ്റി മാസ്റ്റർ ഷെഫിലൂടെ വീണ്ടും വാർത്തയിൽ നിറയുകയാണ് കബിത. യൂട്യൂബ് ചാനൽ തുടങ്ങുന്ന ഘട്ടത്തിൽ അടക്കം കുടുംബത്തിൽ നിന്നും കബിതയ്ക്ക് എതിർപ്പ് നേരിടേണ്ടി വന്നു. എന്നാൽ ഇന്ന് ദശലക്ഷക്കണക്കിന് ഫോളോവേർസാണ് Kabita’s Kitchen യൂട്യൂബ് ചാനലിനുള്ളത്. പാചകത്തിൽ കബിതയ്ക്ക് ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കബിത കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് 2014ലാണ് യൂട്യൂബിൽ തന്റെ പാചകക്കുറിപ്പുകൾ പങ്കിടാൻ തുടങ്ങിയത്. ഇന്ത്യൻ വീടുകളിൽ കാണപ്പെടുന്ന ലളിതവും എളുപ്പത്തിൽ ലഭ്യമായതുമായ ചേരുവകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കബിത തുടക്കക്കാർക്ക് അനുയോജ്യമായ പാചകക്കുറിപ്പുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്.…
വൻതാര (Vantara) വന്യമൃഗ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ ജാംനഗറിൽ അനന്ത് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് നടത്തുന്ന മൃഗപരിപാലന കേന്ദ്രമാണ് വൻതാര. 3500 ഏക്കറിലേറെ വിസ്തൃതിയിലുള്ള വൻതാര 2000 സ്പീഷ്യസുകളുടേയും വംശനാശം നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടേയും ആവാസ കേന്ദ്രമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ മൃഗപരിപാലന കേന്ദ്രമായാണ് വൻതാര അറിയപ്പെടുന്നത്. പ്രതിബദ്ധത, അനുകമ്പ, ശാസ്ത്രീയ മികവ് എന്നിവയുടെ തെളിവാണ് വൻതാര വന്യജീവി റെസ്ക്യൂ പുനരധിവാസ കേന്ദ്രം. 2400ലധികം ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. ഏഷ്യൻ സിംഹങ്ങൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ, ആനകൾ തുടങ്ങി രണ്ടായിരത്തിലധികം ഇനങ്ങളെ വൻതാര ഉൾക്കൊള്ളുന്നു. വൻതാരയുടെ ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി വനത്തിനുള്ളിലൂടെ സഫാരിയും ആധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രിയിൽ സന്ദർശനവും നടത്തി. വിൻതാരയിലെ മൃഗങ്ങൾക്കൊപ്പം സമയം ചിലവിടുന്ന മോഡിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഘടകമാണെന്ന് മോഡി പറഞ്ഞു. PM Narendra Modi visited Vantara, a 3,000-acre wildlife rescue centre…
വിനിമയ നിരക്കിൽ യുഎഇ ദിർഹം രൂപയ്‌ക്കെതിരെ ശക്തി പ്രാപിച്ചതിനാൽ എമിറേറ്റ്സിലെ ഭക്ഷ്യോത്പന്നങ്ങൾ അടക്കം ഉള്ളവയ്ക്ക് വില കുറയുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയെ അടക്കം രൂപയുടെ വിലയിടിവ് അനുകൂലമായി ബാധിക്കുന്നതോടെ ഉത്പന്നങ്ങളുടെ വിലയിൽ 15 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 24 രൂപയിലെത്തി. xe.com കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഇന്ത്യൻ കറൻസി ദിർഹത്തിനെതിരെ 22.5 ൽ നിന്ന് ഏകദേശം 24 ആയി ആണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യൻ രൂപ ദുർബലമായതിനാൽ യുഎയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ലഭ്യത കൂടിയതും യുഎഇയിലെ ഇന്ത്യൻ ഇറക്കുമതികൾക്ക് അനുകൂലമാണ്. ഇതും ഉത്പന്നങ്ങളുടെ വില കുറയാൻ സഹായിക്കും. The UAE dirham’s rise against the Indian rupee makes Indian imports more affordable,…
നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറാൻ ഇന്ത്യയിലെ ലോ കോസ്റ്റ് കാരിയറുകൾ. ഏപ്രിൽ, മെയ് മാസങ്ങളിലാകും ഗൗതം അദാനി വികസിപ്പിച്ച നവി മുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നവി മുംബൈ എയർപോർട്ട് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ രണ്ടാമത്തെ വിമാനത്താവളം അദാനിയുടെ എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡും മഹാരാഷ്ട്രയുടെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് വികസിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ എക്സ്പ്രസ് ലോ കോസ്റ്റ് കാരിയറുകളും പ്രവർത്തനങ്ങൾ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമേ സ്പൈസ്ജെറ്റ്, Akasa തുടങ്ങിയ കമ്പനികകളും നവി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തനത്തിന് ഒരുങ്ങുകയാണ്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ ദൂരത്താണ് നവി മുംബൈ എയർപോർട്ട്. എയർ…
കേരള ബാങ്കിനെ നബാർഡ് വീണ്ടും ‘സി’ ഗ്രേഡിൽ നിന്ന് ‘ബി’യിലേക്ക് ഉയർത്തി.തൊട്ടു പിന്നാലെ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. എന്നാലിത് ബാങ്കിങ്ങ് ഇടപാടുകളെ സാരമായി ബാധിക്കില്ല. പുതുക്കിയ പലിശ നിരക്ക് പ്രകാരം രണ്ട് വർഷമോ അതിലധികമോ ഉള്ള നിക്ഷേപങ്ങൾക്ക് 8% നു പകരം 7.85% പലിശ ലഭിക്കും. ഒരു വർഷം മുതൽ 2 വർഷത്തിനകത്തുള്ള നിക്ഷേപങ്ങൾക്ക് 8.25% നു പകരം 7.75% പലിശ ലഭിക്കും.ഗ്രേഡിങ് ‘സി’ യിലേക്ക് താഴാനിടയായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയിൽ ‘ബി’ ലഭിച്ചത്. ഇതോടൊപ്പം എൻ.ആർ.ഐ ബാങ്കിങ്ങിനുള്ള ആർ.ബി.ഐ അനുമതി നേടിയെടുക്കുന്നതടക്കമുള്ള വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്.2024-25 സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും സഞ്ചിതനഷ്ടം പൂർണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്‌ക്രിയ ആസ്തി (എൻ.പി.എ.) റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ഏഴുശതമാനത്തിനുതാഴെയും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ റിസർവ് ബാങ്കിൽനിന്ന് എൻ.ആർ.ഐ. ബാങ്കിങ് ലൈസൻസ്, ഇന്റർനെറ്റ്/തേഡ് പാർട്ടി ബിസിനസ് ലൈസൻസുകൾ ലഭ്യമാകും .…
ഇന്ത്യ-ഭൂട്ടാൻ റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. ഇരു രാജ്യങ്ങളേയും റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും 2018 മുതൽ ചർച്ചകൾ നടത്തി തുടങ്ങിയിരുന്നു. ഇപ്പോൾ റെയിൽവേ ശൃംഖല വഴി ബന്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ഔദ്യോഗികമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്. ആസാമിലെ കോക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന 69.4 കിലോമീറ്റർ പാതയാണ് ഇന്ത്യൻ റെയിൽവേ നിർമിക്കുക. ഭൂട്ടാനിലെ ആദ്യ റെയിൽപ്പാത കൂടിയാണിത്. ഏകദേശം 3,500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആറ് സ്റ്റേഷനുകളാണ് ഉണ്ടാകുക. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിനോദസഞ്ചാരവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും റെയിൽ പാത സഹായകരമാകും. റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ (എൻഎഫ്) റെയിൽവേയുടെ കീഴിലാകും പ്രവർത്തനം. ഗരുഭസ, റൂണിഖത, ശാന്തിപൂർ, ബാലജൻ, ദാദ്ഗിരി, ഗെലെഫു എന്നിവയുൾപ്പെടെ ആറ് പുതിയ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. Indian Railways plans a 69.4 km railway line…
ഡീസലിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള മാറ്റത്തിന് ശേഷം പുതിയ മാറ്റത്തിന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ട്രെയിനുകൾ രാജ്യത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നിർമാണത്തിനു പിന്നിൽ. ഗ്രീൻ ട്രാൻസ്പോർട്ടേഷൻ സാങ്കേതികവിദ്യയിൽ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. 2023-24 സാമ്പത്തിക വർഷത്തിൽ 35 ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിനുകൾ വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2800 കോടി രൂപയാണ് അനുവദിച്ചത്. ഡൽഹി ഡിവിഷനാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. 1200 എച്ച്പി ശേഷിയുള്ള എഞ്ചിനാണ് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിന്റെ സവിശേഷത. മിക്ക രാജ്യങ്ങളിലും 500-600 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈഡ്രജൻ ട്രെയിൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിനുകൾക്കായുള്ള ഫ്ലാഗ്ഷിപ്പ് പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നതായി ജനിവരിയിൽ ഐസിഎഫ് ജനറൽ മാനേജർ അറിയിച്ചിരുന്നു. മാർച്ച് 25ഓടെ ഇതിലെ ആദ്യ…