Author: News Desk
ഷോപ്പുകൾ, പരസ്യങ്ങൾ തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കോടികളാണ് വർഷത്തിൽ സമ്പാദിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ. 2023-24ലെ റെയിൽവേ കണക്ക് പ്രകാരം 3,337 കോടി രൂപയാണ് റെയിൽവേ സ്റ്റേഷന്റെ വാർഷിക വരുമാനം. പരസ്യയിനത്തിലുള്ള വരുമാനം, കടകളിൽ നിന്നുള്ള വരുമാനം, പ്ലാറ്റ് ഫോം ടിക്കറ്റ്, ക്ലോക് റൂം, വെയ്റ്റിങ് ഹാളുകൾ തുടങ്ങിയവയിലൂടെയാണ് ഡൽഹി റെയിൽവേ സ്റ്റേഷൻ ഈ ഭീമൻ തുക നേടിയത്. വമ്പൻ വരുമാനത്തോടൊപ്പം രാജ്യത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് ന്യൂഡൽഹി. 16 പ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിലൂടെ ദിവസവും മുന്നൂറിലേറെ തീവണ്ടികളാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം 39,362,272 യാത്രക്കാരാണ് ഇങ്ങോട്ടെത്തിയത്. പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ. 1692 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വാർഷിക വരുമാനം. New Delhi Railway Station leads India’s railway system with…
ഇന്ത്യൻ സംരംഭക ലോകത്ത് വനിതാ പ്രാതിനിധ്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. Inc42 ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിങ് റിപ്പോർട്ട് 2024 പ്രകാരം വനിതാ സംരംഭകർ തലപ്പത്തുള്ള കമ്പനികൾ 136ഓളം ഡീലുകളിൽ നിന്നായി സമാഹരിച്ചത് 930 മില്യൺ ഡോളറാണ് (ഏകദേശം 7900 കോടി രൂപ). കഴിഞ്ഞ വർഷത്തേക്കാൾ 93.75% വർധനവാണ് ഫണ്ടിങ്ങിൽ ഉണ്ടായത്. സ്റ്റാർട്ടപ്പ് രംഗത്തുള്ള 1.57 ലക്ഷം കമ്പനികളിൽ പകുതിയോളം കമ്പനികളുടെ തലപ്പത്ത് വനിതാ സംരംഭകരാണ് എന്ന സവിശേഷതയും ഉണ്ട്. വനിതാ സംരംഭകർ നയിക്കുന്ന ഫിൻടെക് സംരംഭങ്ങൾക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത്. 266 മില്യൺ ഡോളറാണ് ഫിൻടെക് മേഖലയിലെ വനിതാ സംരംഭകർക്ക് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. പതിനേഴ് ഡീലുകളാണ് ഫിൻടെക് രംഗത്ത് നടന്നത്. എന്നാൽ ഏറ്റവും കൂടുതൽ ഡീലുകൾ നടന്ന മേഖല ഇ-കൊമേഴ്സ് ആണ്. 53 ഡീലുകളിൽ നിന്നായി 212 മില്യൺ ഡോളറാണ് വനിതാ സംരംഭകർ നയിക്കുന്ന ഇ-കൊമേഴ്സ് സംരംഭങ്ങൾ സ്വന്തമാക്കിയത്. 130 മില്യൺ ഡോളർ സമാഹരിച്ച് എന്റർപ്രൈസ് വിഭാഗവും കൂടുതൽ നിക്ഷേപം വന്ന…
യുഎസ് ഡാറ്റാ സെന്റർ സംരംഭങ്ങളിൽ 20 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എമിറാത്തി ശതകോടീശ്വരനും വ്യവസായിയുമായ ഹുസ്സൈൻ സജ് വാനിയുടെ DAMAC. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലെ വമ്പൻ സംരംഭകരുമായി ട്രംപിന് നിലവിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതാണ് പുതിയ നിക്ഷേപം. അരിസോണ, ടെക്സാസ്, മിഷിഗൺ തുടങ്ങിയ ഇടങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുമെന്ന് ദമാക് പ്രോപ്പർട്ടീസ് ചെയർമാൻ ഹുസ്സൈൻ സജ് വാനി പറഞ്ഞു. ട്രംപിന്റെ ഫ്ലോറിഡയിലുള്ള റിസോർട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ, സാങ്കേതിക വിദ്യ രംഗത്ത് അമേരിക്കയുടെ മുന്നേറ്റങ്ങൾക്ക് നിക്ഷേപം മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൺ ബെൽറ്റ്, മിഡ് വെസ്റ്റ് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട നിക്ഷേപം. നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി അടക്കം ഉള്ളവയ്ക്ക് സ്റ്റോറിങ്ങ്, ഡാറ്റാ പ്രോസസിങ് ഉറപ്പാക്കുന്ന തരത്തിലുള്ളതാകും ഈ നിക്ഷേപം. ലോകത്തിലെതന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യവസായപ്രമുഖൻ എന്നാണ് സജ് വാനിയെ ട്രംപ് വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. 2002ൽ…
ലണ്ടണിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി ഇന്ത്യൻ നൂറ് രൂപ. 1950കളിൽ റിസർവ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ഹജ്ജ് നോട്ട് ആണ് 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. എച്ച്എ 078400 സീരിയൽ നമ്പറിലുള്ള നോട്ട് ഹജ്ജ് തീർത്ഥാടനത്തിനായിസൗദി അറേബ്യയിൽ പോകുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ നോട്ടായിരുന്നു. ഇത്തരത്തിൽ പത്ത് രൂപയുടെ ഹജ്ജ് നോട്ടുകളും ഇന്ത്യ പുറത്തിറക്കിയിരുന്നു. സൗദിക്ക് പുറമേ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ ഈ നോട്ട് വിനിമയത്തിന് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്ത് ഈ നോട്ട് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. 1960കളോടെ ഗൾഫ് രാജ്യങ്ങൾ സ്വന്തം കറൻസി അവതരിപ്പിച്ചു തുടങ്ങിയതോടെ ഹജ്ജ് നോട്ടുകൾക്കുള്ള ആവശ്യം കുറഞ്ഞു. ഒടുവിൽ 1970കളോടെ ഇന്ത്യ ഹജ്ജ് നോട്ട് വിതരണം നിർത്തലാക്കുകയായിരുന്നു. നിലവിൽ ഈ നോട്ടുകൾ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കണ്ട് കിട്ടാനുള്ളൂ. ഇതിനാലാണ് നോട്ടിന് ലേലത്തിൽ വൻതുക ലഭിച്ചത്. നൂറ് രൂപയ്ക്ക് പുറമേ പത്ത്…
കേരളത്തിലെ ഗതാഗത രംഗത്തെ ഹരിത ഹൈഡ്രജൻ പൈലറ്റ് പദ്ധതിക്കായി 34.84 കോടി രൂപയുടെ കേന്ദ്ര ധനസഹായം. കേന്ദ്ര ഊർജ മന്ത്രാലയം (MNRE) ധനസഹായം പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിക്ക് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) അംഗീകാരം ലഭിച്ചു. കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (ANERT) സിഇഒ എൻ. വെലൂരി ആണ് ഇക്കാര്യം അറിയിച്ചത്. ഹൈഡ്രജൻ സാങ്കേതികവിദ്യ ഗതാഗത മേഖലയിലേക്കു കൊണ്ടുവരുന്നതിന്റെ പ്രായോഗികതയും വ്യാപനക്ഷമതയും ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് ആകെ ആവശ്യമായ തുക 40 കോടി രൂപയാണ്. ഇതിന്റെ 90 ശതമാനത്തോളമാണ് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് സ്കീം വയബലിറ്റി ഗ്യാപ് ഫണ്ടിങ് സഹായത്തോടെ ഇപ്പോൾ കേന്ദ്രം നൽകിയിരിക്കുന്നത്. വാഹനങ്ങൾക്കായി 5.45 കോടി രൂപയും ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾക്കായി 29.39 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവർത്തനം ആരംഭിച്ച് ആദ്യ രണ്ട് വർഷങ്ങളിലെ ഗ്രീൻ ഹൈഡ്രജൻ ചിലവുകൾ ANERT വഹിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പള്ളി…
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചെയർമാനായി ഡോ. വി. നാരായണനെ നിയമിച്ചു. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെ അടുത്ത ചെയർമാനായി ഡോ. വി. നാരായണനെ നിയമിച്ചതായി ക്യാബിനറ്റിന്റെ ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. ജനുവരി 14ന് വി. നാരായണൻ ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കും. സ്പേസ് വിഭാഗം സെക്രട്ടറിയായും അദ്ദേഹം സ്ഥാനമേൽക്കും. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. നാല് പതിറ്റാണ്ടോളമായി റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞനാണ് കന്യാകുമാരി സ്വദേശിയായ ഡോ. വി. നാരായണൻ. 1984ലാണ് അദ്ദേഹം ഐഎസ്ആർഓയിൽ ജോലിയിൽ പ്രവേശിച്ചത്. നിലവിൽ തിരുവനന്തപുരം വലിയമലയിലുള്ള ഐഎസ്ആർഒ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ് അദ്ദേഹം. GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വി. നാരായണൻ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഐഎസ്ആർഒ GSLV Mk IIIൻ്റെ സുപ്രധാന ഘടകമായ C25 വിജയകരമായി വികസിപ്പിച്ചു. Loom co-founder Vinay Hirmat reflects on the challenges…
ഇന്റർപോളിന് സമാനമായി ഭാരത്‌പോളുമായി ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സിബിഐ വികസിപ്പിച്ച ഭാരത്പോൾ പോർട്ടൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ നിയമ നിർവഹണ ഏജൻസികൾക്ക് (LEAs) അന്താരാഷ്ട്ര സഹായം തേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുകയാണ് ഭാരത്പോളിന്റെ ലക്ഷ്യം. വിദേശത്തേക്കു കടന്ന കുറ്റവാളികളെ എളുപ്പത്തിൽ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ ഭാരത്പോളിലൂടെ സാധിക്കും. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മറ്റു രാജ്യങ്ങളിൽ പോയി അന്വേഷിക്കാൻ ഇതിലൂടെ ഇന്റർപോളിന്റെ സഹായം ലഭ്യമാകും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പുറമേ സംസ്ഥാന പൊലീസിനും പോർട്ടലിലൂടെ ഇന്റർപോളുമായി സഹകരിക്കാനാകും. രാജ്യത്തിൻ്റെ അന്താരാഷ്ട്ര അന്വേഷണങ്ങളെ ഭാരത്‌പോൾ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇൻ്റർപോളുമായി പ്രവർത്തിക്കാൻ അംഗീകരിക്കപ്പെട്ട ഒരേയൊരു ഏജൻസി സിബിഐ ആയിരുന്നു. എന്നാൽ ഭാരത് പോൾ വരുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസ് സേനയ്ക്കും ഇൻ്റർപോളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. ഇതിലൂടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനായി കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും-അമിത് ഷാ പറഞ്ഞു. India launches Bharatpol, a portal developed by the…
മാധ്യമപഠന വിദ്യാർത്ഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്താ വായന പരിശീലിക്കുന്നതിൽ വാർത്തയില്ല. എന്നാൽ സ്വന്തമായി നിർമിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠനം വിദ്യാർത്ഥികൾ. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർത്ഥികൾ. അധ്യാപകനായ എ.ആർ. ഗിൽബർട്ടിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഇത്തരമൊരു ആശയത്തിലേക്ക് വന്നത്. കോളേജ് അധികൃതരും പൂർണ പിന്തുണ നൽകി. വിദ്യാർത്ഥികൾ നിർമിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. കൂടുതൽ ടെലിപ്രോംറ്ററുകൾ നിർമിച്ച് മിതമായ നിരക്കിൽ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് മാധ്യമ സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. Media students of Marian College, Kuttikkanam, innovate by creating a low-cost teleprompter under the guidance of A.R. Gilbert. Their project aims to make teleprompters affordable for schools and media institutions.
ഇന്ത്യയുടെ തെക്കേയറ്റം എന്ന വിശേഷണത്തിനൊപ്പം മറ്റൊരു സവിശേഷതയുമായി കന്യാകുമാരി. കടലിനു മുകളിലൂടെയുള്ള രാജ്യത്തെ ആദ്യ ഗ്ലാസ്സ് ബ്രിഡ്ജ് നിർമിച്ചാണ് കന്യാകുമാരി വാർത്തകളിൽ ഇടം പിടിക്കുന്നത്. കന്യാകുമാരിയിലെ രണ്ട് സുപ്രധാന കേന്ദ്രങ്ങളായ വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ നിർമാണച്ചിലവ് 37 കോടി രൂപയാണ്. ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് നിർവഹിച്ചത്. പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു പാലം നിർമാണം. 77 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ളതാണ് പാലം. ഇന്ത്യയിൽ ആദ്യമായാണ് കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജ് നിർമിക്കുന്നത്. പാലത്തിനു മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണാവുന്ന തരത്തിലാണ് നിർമാണം. വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കാലാവസ്ഥാ വ്യതിയാനവും കടൽ…
സാമ്പത്തിക രംഗത്തും വികസന രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നബാർഡിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനം, വനിതാ ശാക്തീകരണം തുടങ്ങിയവയാണ് കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളുടെ ലക്ഷ്യം. ഇത്തരം പദ്ധതികളെ ബാങ്കിന്റെ ക്രെഡിറ്റുമായി ലിങ്ക് ചെയ്യുന്ന തരത്തിലുള്ള പൈലറ്റ് പ്രൊജക്റ്റ് നബാർഡിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീടത് SHG Bank Linkage Programme എന്നറിയപ്പെടുന്ന പദ്ധതിയായി മാറി. പദ്ധതിയിൽ ഇന്ന് ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. പത്ത് ലക്ഷത്തോളം സ്ത്രീകൾക്ക് ഗുണകരമാകുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ലിങ്കേജ് പ്രോഗ്രാമുകളിൽ ഒന്നാണ്. ഇങ്ങനെ സ്ത്രീ ശാക്തീകരണത്തിൽ നിർണായക സ്ഥാനം വഹിക്കാൻ നബാർഡിനു കഴിഞ്ഞു. കേരളത്തിൽ മാത്രം ഒരു വർഷം വായ്പയായി 20000 കോടി രൂപ നബാർഡ് നൽകുന്നു. ഇതിൽ 15000 കോടി രൂപ പുനർവായ്പയായി സഹകരണ സ്ഥാപനങ്ങളിലൂടെയും മറ്റ് ബാങ്കുകളിലൂടെയുമാണ് നൽകുന്നത്. 5000 കോടി രൂപ നബാർഡ് അടിസ്ഥാന ഗ്രാമീണ വികസനത്തിനായി സംസ്ഥാന സർക്കാറിന് നൽകുന്നു.…