Author: News Desk

എല്ലാവരും ഷെംഗൻ വിസ നേടുക എന്നത് യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള ആദ്യപടിയാണ്. 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് ഈ ഒരു വിസ അനുമതി നല്‍കുന്നു എന്നത് യാത്രാപ്രേമികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഈ വിസ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. നിലവിൽ ഷെംഗൻ വിസയ്ക്ക് അപേക്ഷിക്കുവാനുള്ള ഫീസ് മുതിർന്നവർക്ക് ഏകദേശം 90 യൂറോയും, 6 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 45 യൂറോയുമാണ്. ഷെംഗൻ വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 2023 ൽ ഏകദേശം 10 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്കാർക്കുണ്ടായത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങൾ നോക്കാം. അപര്യാപ്തമായ ഡോക്യുമെന്റേഷൻ രേഖകളില്ലാത്തതിനാലോ കൃത്യമല്ലാത്തതിനാലോ വിസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പാക്കുക. അസാധുവായ പാസ്‌പോർട്ട് അസാധുവായതോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ ആയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിസ അപേക്ഷിച്ചതെങ്കിൽ അത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാസ്‌പോർട്ടിലെ…

Read More

കേരളത്തിൽ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല. ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1 മുതലാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടിവെയ്ക്കേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നിർത്തിയിരുന്നു. ഇതിന്റെ ഭാഗമായി അവസാന ദിന ടെസ്റ്റിനെത്തിയ എം80 വാഹനങ്ങളെ പൂമാലയിട്ടാണ് എറണാകുളം കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് വരവേറ്റത്. പുതിയ നിയമപ്രകാരം മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ലഭിക്കുന്നതിനായി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം തന്നെ വേണം. കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി 95- സിസിയില്‍ കുറയാനും പാടില്ല. ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന വാഹനമാണ് എം-80. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്പികൾക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. അങ്ങനെ എളുപ്പത്തിൽ…

Read More

വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ആളുകൾ യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിക്കുന്നത് തടയാൻ ആണ് പുതിയ നിബന്ധന. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വ്യാപകമായതിനെത്തുടർന്നാണ് നീക്കം. നിലവിൽ യാത്രക്കാർ കൊണ്ടുവരുന്ന ടിക്കറ്റും തിരിച്ചറിയൽ കാർഡും സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചാണ് ടെർമിനലിലേക്ക് കടത്തിവിടുന്നത്. വ്യാജ ടിക്കറ്റുകളും റ‍ദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ചിലർ ഇത്തരത്തിൽ ടെർമിനലിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. ഗേറ്റിലെ പരിശോധനയ്ക്ക് ക്യുആർ കോ‍ഡ് റീഡർ ഏർപ്പെടുത്തിയതോടെ ഇത്തരത്തിൽ വ്യാജ ടിക്കറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകും. കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽ യാത്രയ്ക്ക് 90 ശതമാനത്തിലേറെ യാത്രക്കാരും ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളുമായാണ് എത്തുന്നത്. രാജ്യാന്തര ടെർമിനലിൽ കൂടുതലും വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റുകളാണെന്നതിനാൽ ഇതു പൂർണമായും പ്രാവർത്തികമായിട്ടില്ല. വിദേശ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും ഇഷ്യു ചെയ്യുന്ന ടിക്കറ്റുകളിലെ കോഡ് ഇവിടത്തെ മെഷീനിൽ…

Read More

ഇന്ത്യയുടെ ക്ഷീര വ്യവസായം, അതിൻ്റെ സമ്പന്നമായ പൈതൃകവും ശക്തമായ വളർച്ചയും കൈവരിച്ച് മുന്നേറുകയാണ്. ആഗോള വിപണിയിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുകയും ചെയ്യുന്നു. “മെയ്ഡ് ഇൻ ഇന്ത്യ” എന്ന കാമ്പെയ്‌നിൽ ഇന്ത്യയുടെ ക്ഷീര വ്യവസായവും പങ്കാളികൾ ആവുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ നിർമ്മിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പെയ്ൻ, പാലുൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഗണ്യമായ നേട്ടം ആണ് കൈവരിച്ചത്. ഇന്ത്യൻ നിർമ്മിത പാലുൽപ്പന്നങ്ങളുടെ കയറ്റുമതി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആഗോള വ്യാപനം വിപുലീകരിക്കുക മാത്രമല്ല, “മെയ്ഡ് ഇൻ ഇന്ത്യ” എന്ന ബ്രാൻഡിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗുണനിലവാരത്തിനും വൈവിധ്യത്തിനും പേരുകേട്ട ഇന്ത്യൻ പാലുൽപ്പന്നങ്ങൾ അന്താരാഷ്ട്ര അംഗീകാരം നേടുമ്പോൾ ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഉൽപ്പന്നങ്ങളുടെ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ പ്രതിച്ഛായ തന്നെ ശക്തിപ്പെടുത്തുന്നു. ഡയറി ഉത്പന്നങ്ങളുടെ കയറ്റുമതി വരുമാനം സൃഷ്ടിക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കർഷകർക്കും…

Read More

ബ്രിട്ടിഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ നിർമ്മിച്ചത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി. ഇന്നും ഇത്തരം പാലം ഉണ്ടാക്കി ഉപയോഗിച്ചുവരുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഉപയോഗത്തിനായി ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത ബെയ്‌ലി പാലം ഇന്നിതാ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്കു ആക്കം കൂട്ടാൻ വേണ്ടി ഇന്ത്യൻ കരസേന നിർമിച്ചു നൽകിയിരിക്കുന്നു . താത്കാലികമായി കൂട്ടിച്ചേർക്കാനാകുന്ന പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം. ഉരുൾപൊട്ടലിൽ വയനാട്ടിലെ ചൂരൽ മലയെ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു പാലം ഒലിച്ചു പോയതാണ് രക്ഷാ പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ സൈന്യത്തിന്റെ സഹായം തേടുവാനുള്ള കാരണം. ഇപ്പോൾ മുണ്ടക്കൈയിൽ നിന്നും പരിക്കേറ്റവരെയും, മൃതദേഹ അവശിഷ്ടങ്ങളെയും കരയിലേക്കെത്തിക്കുന്നത് സൈന്യം റോപ്പുകളുപയോഗിച്ചാണ്. രക്ഷാ പ്രവർത്തനം കൂടുതൽ അർത്ഥവത്താകണമെങ്കിൽ പാലത്തിലൂടെ ജെ സി ബി കൾക്കും രക്ഷാ പ്രവർത്തകർക്കും…

Read More

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈക്ക് കൂടുതല്‍ ആശ്വാസവുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന രീതിയില്‍ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലുമാണ് ബിഎസ്എന്‍എല്‍ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ്എംഎസ് വീതവും വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഇന്നലെയാണ് ബിഎസ്എന്‍എല്‍ സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന തരത്തിലും ദുരിതബാധിതര്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെയും ഭാഗമായാണ് ഈ പ്രഖ്യാപനങ്ങളെന്ന് ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ബിഎസ്എന്‍എല്ലും ചേരുകയാണ് എന്ന് കമ്പനി വ്യക്തമാക്കി. നേരത്തെയും ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. മുണ്ടക്കൈക്ക് അടുത്ത ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്‍റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കിയിരുന്നു. ബിഎസ്എന്‍എല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി…

Read More

കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന പഴികൾക്കും പരിഹാസങ്ങൾക്കുമെല്ലാം തന്റെ പെർഫോമൻസിലൂടെ മറുപടി നൽകി തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി ഉയർന്നു വന്ന ആളാണ് ധനുഷ് എന്നറിയപ്പെടുന്ന വെങ്കിടേഷ് പ്രഭു കസ്തൂരി രാജ. കരിയറിൽ ഉടനീളം 50-ലധികം സിനിമകളിൽ അഭിനയിച്ചു എന്നതിൽ അപ്പുറം സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റേതായ ഇടം സിനിമയിൽ ഇതിനോടകം നേടിയിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു ആഡംബര മാളികയിലാണ് ധനുഷ് താമസിക്കുന്നത്. ഏകദേശം 25 കോടി രൂപ വിലമതിക്കുന്ന ഈ വസതിയിൽ തടികൊണ്ടുള്ള തറ, മോഡുലാർ കിച്ചൻ, ടെറസ് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ഒപ്പം അദ്ദേഹത്തിൻ്റെ ആഡംബര കാറുകളുടെ ശ്രദ്ധേയമായ ശേഖരത്തിൽ സമ്പന്നതയുടെ പ്രതീകമായ റോൾസ് റോയ്‌സ് ഗോസ്റ്റ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആണുള്ളത്. 6.95 കോടി മുതൽ 7.95 കോടി രൂപ വരെ വിലയുള്ള ഈ ബ്രിട്ടീഷ് ആഡംബര വാഹനത്തിന് 6.6 ലിറ്റർ ട്വിൻ ടർബോ V12…

Read More

കേരളത്തിലേക്ക് കൂടുതല്‍ സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങുവാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ മേല്‍നോട്ടം വഹിക്കും. സംരംഭങ്ങൾ തുടങ്ങുവാൻ ആവശ്യമായ എല്ലാ നടപടികളും ചുവപ്പു നാടയുടെ കുരുക്കില്ലാതെ പൂർത്തീകരിക്കുകയാണ് ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ വഴി ലക്ഷ്യമിടുന്നത്. എല്ലാ രേഖകളും അടക്കം അപേക്ഷിച്ചാല്‍ സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കോംപോസിറ്റ് ലൈസന്‍സ് നല്‍കും. 50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കില്‍ അക്നോളഡ്ജ് സാക്ഷ്യപത്രത്തോടെ മൂന്നു വര്‍ഷം വരെ ലൈസന്‍സില്ലാതെ പ്രവർത്തനം നടത്താനുള്ള ഇളവുമുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായവകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി 2.60 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു എന്നാണ് കണക്കുകൾ. അഞ്ച് കോടിയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300 ഓളം സംരംഭകരില്‍ നിന്നായി സംസ്ഥാനത്ത് 11537.40 കോടി രൂപയുടെ നിക്ഷേപം എത്തി. ഇതില്‍ 30 സംരംഭങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവയാണ്. ചെറുകിട വ്യവസായത്തില്‍ നിന്ന്…

Read More

ബുർജ് ഖലീഫ; ആ പേര് കേൾക്കാത്ത മലയാളിയുണ്ടാവില്ല. ലോകമെങ്ങുമുള്ള സഞ്ചാരികൾ കാണാൻ കൊതിക്കുന്ന അദ്‌ഭുതസൗധം എന്ന് വിശഷിപ്പിക്കാം ഈ കെട്ടിടത്തെ. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം എന്ന ബഹുമതിയുമായി നിൽക്കുന്ന ബുർജ് ഖലീഫ ദുബായിയുടെ അഭിമാനം തന്നെയാണ്. 828 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ കെട്ടിടത്തിൽ ഏറ്റവുമധികം അപ്പാർട്ട്‌മെന്റുകളുള്ളവരിൽ ഒരാൾ ഒരു മലയാളിയാണെന്നറിയുമ്പോൾ നമ്മൾ മലയാളികളുടെ അഭിമാനം കൂടിയാവുകയാണ് അത്. ബുർജ് ഖലീഫയിലെ 900 അപ്പാർട്ട്‌മെന്റിൽ 22 എണ്ണം സ്വന്തമായുള്ളത് തൃശ്ശൂർ അഴഗപ്പനഗറിനടുത്ത മണ്ണംപേട്ട സ്വദേശി ജോർജ് നെരേപ്പറമ്പിലിനാണ്. യു.എ.ഇ.യിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ ബിസിനസ് പ്രമുഖന് മറ്റൊരു വിശേഷണംകൂടി സ്വന്തമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുക്കാൻ പിടിക്കുന്ന സിയാലിന്റെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാൾകൂടിയാണ് ഇദ്ദേഹം. ചില മനുഷ്യരുണ്ട്, അവർ സ്വപ്നംകാണുക മാത്രമല്ല, അവയെ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിക്കുകയും ചെയ്യും. തൃശ്ശൂരിൽ അപ്പനോടൊപ്പം അടക്കയും കശുവണ്ടിയുമെല്ലാം വിറ്റ് കാർഷികജീവിതം നയിച്ചിരുന്ന ജോർജ് നെരേപ്പറമ്പിൽ അത്തരം ഒരു വെട്ടിപിടിക്കലിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിലെ…

Read More

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പേരുകളായി നാം കേട്ടിരുന്നത് അംബാനിയും ടാറ്റയും ഒക്കെയായിരുന്നു ഒരുകാലത്ത്. എന്നാൽ ഇന്നത് മാറി. പല പ്രമുഖരും ഇവിടേക്ക് കടന്നുവന്നു. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നാം നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒരു പേരാണ് രവി ജയ്‌പുരിയയുടേത്. ആർജെ കോർപ്പറേഷന്റെ സ്ഥാപകനും, ചെയർമാനുമാണ് ഇദ്ദേഹം. ഇനി ആർജെ കോർപ്പറേഷൻ എന്താണ് എന്നാവും എല്ലാരും ആലോചിക്കുന്നത്. എന്നാൽ ഈ കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഉപകമ്പനികൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് സുപരിചിതമായിരിക്കും- വരുൺ ബിവറേജസ്, ദേവയാനി ഇന്റർനാഷണൽ. ഇനിയും മനസിലാവാത്തവർക്കായി ഇന്ത്യയുടെ കോള കിംഗ് ആണ് രവി. റിപ്പോർട്ടുകൾ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 152,130 കോടി രൂപയാണ്. മാർവാരി കുടുംബത്തിലാണ് രവി ജയ്പുരിയയുടെ ജനനം. ഡൽഹിയിലെ മഥുര റോഡിലുള്ള ഡിപിഎസ് സ്‌കൂളിലാണ് പ്രാഥമിക പഠനം. തുടർന്ന് അമേരിക്കയിൽ ബിസിനസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കി. 1985-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ബോട്ടിലിംഗ് എന്ന കുടുംബ ബിസിനസിൽ…

Read More