Author: News Desk
സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കുള്ളൂ എന്ന് ഗവൺമെന്റ് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇൻവെസ്റ്റ് കേരള പോലുള്ള പരിപാടികളുമായി സംസ്ഥാനം മുന്നോട്ടു വരാൻ കാരണമെന്ന് കല്യാൺ സിൽക്സ് എംഡിയും ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ. ഇൻവെസ്റ്റ് കേരള വേദിയിൽ ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം സൗകര്യങ്ങൾ മറ്റുള്ളവർ തന്നാലും സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കൂ. കേരളത്തിന്റെ വളർച്ചയ്ക്ക് ഒരേയൊരു വഴി ഈ സ്വകാര്യ നിക്ഷേപങ്ങളാണ്. സ്വയം പര്യാപ്തതയിലൂടെ മാത്രമേ കേരളത്തിനു ബിസിനസ് ഭാവിയുള്ളൂ. അതിലേക്കുള്ള കാൽവെയ്പ്പാണ് രാഷ്ട്രീയ ഭേദമില്ലാതെ ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ചത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്ന രജനീകാന്ത് ഡയലോഗ് പോലാണ് ഇത്തരം തീരുമാനങ്ങൾ. ഇത്തരമൊരു ഉച്ചകോടി വിജയകരമായി കേരളത്തിൽ കൊണ്ടുവന്നതിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലൈസൻസുകൾ അടക്കമുള്ള കാര്യങ്ങളിൽ വളരെ പ്രൊഡക്റ്റീവ് ആയ സമീപനമാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. അതിന്റെ ഗുണങ്ങൾ നേരിട്ട് അനുഭവിക്കാനായിട്ടുണ്ട്. ഓരോ സംരംഭകത്വന്റേയും…
കേരളത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരള എന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിങ്ങൾ കേരളത്തിന് ഒപ്പമുണ്ടോ എന്നതാണ് ഇപ്പോഴത്തെ വിഷയം. ഒഴിഞ്ഞുമാറുന്നവർ ഒറ്റപ്പെടുമെന്നും പി. രാജീവ് പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കവേ, ഇൻവെസ്റ്റ് കേരള വെറും ഒരു ഷോ അല്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന മുന്നേറ്റമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പങ്കാളിത്തവും പ്രൊപ്പോസൽസുമാണ് ഇൻവെസ്റ്റ് കേരളയിലൂടെ നേടാനായത്. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് വികസന പ്രഖ്യാപനം, അദാനി ഗ്രൂപ്പിന്റെ 30000 കോടി രൂപയുടെ പ്രഖ്യാപനം തുടങ്ങിയവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തന്നെ വന്നു. മറ്റ് നിക്ഷേപകരിൽ നിന്നും കേരളം നലിയ പ്രതീക്ഷ പുലർത്തുന്നു. പരമാവധി യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നിക്ഷേപങ്ങളുമായാണ് മുന്നോട്ടു പോകുക. ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക മണ്ഡലത്തിലെ തന്നെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചതെന്ന് മന്ത്രി രാജീവ് പറഞ്ഞു. തുടർഭരണം വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു. നയങ്ങൾ തുടരുന്നതിലും അതുമായി മുന്നോട്ടു…
കേരളത്തിന്റെ നിക്ഷേപക അവസ്ഥയ്ക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചതായും പുതിയ നിക്ഷേപകർക്ക് സംസ്ഥാനത്ത് വലിയ അവസരങ്ങളാണ് ഉള്ളതെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വേദിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സാഹചര്യങ്ങൾ എല്ലാം മാറി. ഇപ്പോൾ ഹർത്താലുകൾ ഒന്നുമില്ല. സംസ്ഥാനത്തിനു പുറത്ത് നിക്ഷേപം നടത്തുന്നതിനു കേരളത്തിൽ ധൈര്യമായി നിക്ഷേപിക്കാവുന്ന സാഹചര്യമാണ്. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി പോലുള്ള പരിപാടികൾ സംസ്ഥാനത്തിന് മികച്ച നേട്ടം കൊണ്ടു വരും. ആരോഗ്യ രംഗത്തേക്കും റിയൽ എസ്റ്റേറ്റി രംഗത്തും ശക്തി തെളിയിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ജോയ് ആലുക്കാസ് ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങൾ മാത്രമാണ് കേരളത്തിൽ സംരംഭം കൊണ്ടുവരുന്നതിൽ തടസ്സമായി നിന്നിരുന്നത്. അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉള്ളതല്ല, മറിച്ച് ജനങ്ങളുടെ മനോഭാവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ മനോഭാവത്തിലും ഇപ്പോൾ മാറ്റം വരുന്നതായി ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. Joy Alukkas…
മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ സാന്നിദ്ധ്യം വിപുലീകരിക്കാനാണ് ടാറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോസ്പിറ്റലിലെ വൻ നിക്ഷേപത്തോടെ ബ്രീച്ച് കാൻഡിയുടെ ചെയർമാൻ അടക്കമുള്ള ബോർഡ് അംഗങ്ങളിൽ ടാറ്റ ഗ്രൂപ്പിന് വൻ സ്വാധീനമുണ്ടാകും. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒക്ടോബർ മുതൽ ബ്രീച്ച് കാൻഡ് ഹോസ്പിറ്റൽ ബോർഡ് ചെയർമാനാകും. 1946ൽ പ്രവർത്തനം ആരംഭിച്ച ബ്രീച്ച് കാൻഡി സെലിബ്രിറ്റികളുടെ സ്വന്തം ഹോസ്പിറ്റൽ എന്നാണ് അറിയപ്പെടുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് മുതൽ ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചൻ വരെ പല കാലങ്ങളിൽ നിരവധി സെലിബ്രറ്റികൾ വിവിധ ചികിത്സകൾക്കായി ബ്രീച്ച് കാൻഡിയിലെത്തി. രത്തൻ ടാറ്റയുടെ അന്ത്യം ബ്രീച്ച് കാൻഡിയിലായിരുന്നു എന്ന സൈകാരിക ബന്ധവും ആശുപത്രിക്ക് ടാറ്റ ഗ്രൂപ്പുമായി ഉണ്ട്. ടാറ്റ ട്രസ്റ്റ്സ് വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ബ്രീച്ച്…
ഇന്ത്യയിൽ പുതിയ ഗ്ലോബൽ ഡെലിവെറി സർവീസസ് (GDS) ഓഫീസ് ആരംഭിച്ച് ബ്രിട്ടീഷ് പ്രൊഫഷനൽ സേവന ശൃംഖലയായ ഏണസ്റ്റ് ആൻഡ് യങ് (EY). തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ഈവൈ 22000 സ്ക്വയർ ഫീറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് കോയമ്പത്തൂർ. സംസ്ഥാനത്തെ മൂന്നാമത്തെ ഇവൈ ജിഡിഎസ് ആണ് കോയമ്പത്തൂരിൽ ആരംഭിച്ചിരിക്കുന്നത്. എഐ, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് സേവനങ്ങൾ, സൈബർ സുരക്ഷ, ഡിജിറ്റൽ, ഗുണനിലവാര എഞ്ചിനീയറിംഗ്, ഇആർപി സിസ്റ്റങ്ങൾ, സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ കേന്ദ്രമായാണ് പുതിയ ഓഫീസ് എത്തുന്നത്. ഇവൈ ജിഡിഎസിന്റെ സാന്നിധ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ ഡിജിറ്റൽ രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും തമിഴ്‌നാട് ഐടി, ഡിജിറ്റൽ സേവന മന്ത്രി പളനിവേൽ ത്യാഗ രാജൻ പറഞ്ഞു. Ernst & Young (EY) has launched a new Global Delivery Services (GDS) office in Coimbatore, Tamil Nadu, expanding its footprint in India. The…
സംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദേശീയപാതാ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സദസ്സിനെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ആകെ മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. സംസ്ഥാനത്തിൻറെ സമഗ്രവികസനത്തിന് മോദി സർക്കാരിൻറെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ദേശീയപാതകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. ഇതിലൂടെ ടൂറിസം, എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നിലവിൽ നടത്തുന്നതും പുതിയതുമായ മൂന്ന് ലക്ഷം കോടി രൂപയുടെ റോഡ് നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഇതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. 120 കിമി ദൂരം വരുന്ന 10,840 കോടി രൂപയുടെ അഞ്ച് പാക്കേജുകളാണ് പുതുതായി അനുവദിക്കുന്നത്. ഇത് കരാർ നൽകുന്നതിൻറെ വിവിധ ഘട്ടങ്ങളിലാണ്. മൂന്നുമാസത്തിനുള്ളിൽ…
തന്റെ സംരംഭങ്ങളിലൂടെ വ്യത്യസ്തമായ ഇടം സൃഷ്ടിച്ച സാങ്കേതിക വ്യവസായത്തിലെ പ്രമുഖ വ്യക്തിയാണ് രോഹൻ മൂർത്തി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടേയും രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധ മൂർത്തിയുടേയും മകനാണ് രോഹൻ. 2014 ൽ രോഹൻ AI ഡ്രൈവൺ ഓട്ടോമേഷനിൽ വൈദഗ്ദ്ധ്യം നേടിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കമ്പനിയായ സോറോക്കോ (Soroco) സ്ഥാപിച്ചു. നിലവിൽ അദ്ദേഹം കമ്പനിയുടെ സിടിഒ ആയി സേവനമനുഷ്ഠിക്കുന്നു. ബംഗളൂരു ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്‌കൂളിലാണ് രോഹൻ മൂർത്തി പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറി. അവിടെ 2005ൽ കോർണൽ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.എസ് ബിരുദം നേടി. ബിരുദാനന്തരം അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി. അദ്ദേഹത്തിന്റെ ഡോക്ടറൽ ഗവേഷണത്തിന് സീബൽ സ്കോളേഴ്സ് ഫെലോഷിപ്പും മൈക്രോസോഫ്റ്റ് റിസർച്ച് ഫെലോഷിപ്പും പിന്തുണ നൽകി. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറായ ശ്രീനിവാസ് കുൽക്കർണി രോഹന്റെ മാതൃസഹോദരനാണ്. തന്നെ…
കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് തുടക്കമാകുമ്പോൾ കേരളത്തിന്റെ വികസകാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിക്കുന്ന നല്ല കാഴ്ചയാണ് ആദ്യ ദിനം കാണാൻ കഴിഞ്ഞത്. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇരട്ടിവേഗത്തിൽ കുതിക്കുമ്പോ, കേരളം എങ്ങനെ വളരാതിരിക്കും എന്ന് ചോദിച്ചുകൊണ്ട് കേന്ദ്രമന്ത്രി പൂയൂഷ് ഗോയൽ സംസാരിച്ചപ്പോൾത്തന്നെ, ഇൻവെസ്റ്റ് കേരള സമ്മിറ്റിന്റെ മൂഡ് വിസിബിളായിരുന്നു. കേരളത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയുമുണ്ടെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ദീർഘനാളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്രംകൂടി ഒപ്പമുണ്ടെന്ന സന്ദേശം ഇൻവെസ്റ്റ് കേരളയുടെ ആദ്യദിനം കിട്ടാവുന്ന നല്ല പിന്തുണയായി. കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്കൊപ്പെ സർക്കാർ ഉണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഒന്നാമതെത്തിയ കേരളത്തിന്റെ മികവ് സ്കിൽസെറ്റ്സാണെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി, ഇൻവെസ്റ്റർ അനുകൂല അന്തരീക്ഷവും സംരംഭത്തിന് വേണ്ട സാഹചര്യവും കേരളത്തിന്…
വ്യവസായങ്ങൾ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകർക്ക് തടസ്സങ്ങൾ നേരിടേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (IKGS 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻറെ നിക്ഷേപ സാഹചര്യം ചരിത്രപരമായ പരിവർത്തനത്തിൽ എത്തിയിരിക്കുമ്പോഴാണ് ഉച്ചകോടി നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കേരളത്തിൻറെ വ്യാവസായിക അന്തരീക്ഷത്തെ മാറ്റിമറിച്ച നിരവധി നിയമനിർമാണ, നയ സംരംഭങ്ങൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നു. മാനവ വികസനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനം ഇപ്പോൾ നിക്ഷേപ സൗഹൃദ കേന്ദ്രമെന്ന പദവിയിലേക്ക് കുതിക്കുകയാണ്. ഇതിന് സർക്കാരിൻറെ അനുകൂല നയങ്ങൾ ഊർജ്ജമേകുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ കേരളത്തിൻറെ സംരംഭക വർഷം പദ്ധതി ദേശീയ തലത്തിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങൾ,…
മാതൃകയാക്കാവുന്ന വികസന പാതയിലാണ് കേരളമെന്ന് അദാനി പോർട്സ് ആൻഡ് സെസ് എംഡി കരൺ അദാനി. ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ എളുപ്പമാക്കുന്നതിലും കേരളത്തെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഹബ്ബ് ആക്കി മാറ്റിയതിലും മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു. കേരളത്തിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കരൺ പറഞ്ഞു. വിഴിഞ്ഞം പദ്ധതി, വിമാനത്താവള വികസനം എന്നിവ കേന്ദ്രീകരിച്ചാകും നിക്ഷേപം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിക്കായി കേരളത്തിലെത്തുന്നത്. അന്ന് ലഭിച്ച അതേ പിന്തുണ ഇപ്പോൾ പിണറായി വിജയന്റെ ഭരണകാലത്തും ലഭിക്കുന്നു. വിഴിഞ്ഞത്തിനായി ഇതുവരെ 5000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചിലവഴിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാസ്ഷിപ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി 20000 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയെന്നും കരൺ അദാനി പറഞ്ഞു. ലൈഫ് മിഷൻ പോലുള്ള…