Author: News Desk
ഡയറക്റ്റ് ടു ഹോം (DTH) രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയർടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേയേയും എയർടെൽ ഡിജിറ്റൽ ടിവിയേയും ഒറ്റ കമ്പനിയാക്കി മാറ്റാനാണ് നീക്കം. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിന് പിന്നാലെ പ്രതിസന്ധി നേരിടുന്ന ഡിടിഎച്ച് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇരു കമ്പനികളുടേയും ലക്ഷ്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംരംഭത്തിൽ 52-55 ശതമാനം പങ്കാളിത്തം എയർടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ടാറ്റ പ്ലേ ഷെയർ ഹോൾഡർമാരായ ടാറ്റ സൺസ്, വാൾട്ട് ഡിസ്നി എന്നിവയ്ക്ക് 45-48 ശതമാനം പങ്കാളിത്തമാണ് ഉണ്ടാകുക. ടെലികോം, ബ്രോഡ്‌ബാൻഡ്, ഡിടിഎച്ച് സേവനങ്ങൾ സംയോജിപ്പിച്ച് ബ്രോഡ്‌ബാൻഡ്, വിനോദ ബിസിനസ്സുകൾ വളർത്താൻ ലയനത്തിലൂടെ എയർടെല്ലിന് സാധിക്കും. ലയനത്തോടെ പുതിയ കമ്പനിയുടെ മൂല്യം 6,000-7,000 കോടി രൂപ വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇരു പ്ലാറ്റ്ഫോമുകളിലേയും പെയ്ഡ് സബ്സ്ക്രൈബേർസിന്റെ എണ്ണം മൂന്നര കോടിയാണ്. Bharti Airtel is merging Airtel Digital TV with Tata Play in a share swap…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങിയെത്തുമെന്ന് നാസ. സുനിതയേയും ബുച്ചിനേയയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം മാർച്ച് പകുതിയോടെ സ്പേസ് എക്സ് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യുമെന്നും നാസ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സുനിതയേയും വിൽമോറിനേയും ഏപ്രിലോടെ മടക്കിയെത്തിക്കാൻ ആയിരുന്നു നാസയുടെ നീക്കം. ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ അഞ്ചിനാണ് 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയത്. എന്നാൽ പേടകത്തിലെ യന്ത്ര തകരാർ കാരണം മടക്കയാത്ര നീളുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എട്ടു മാസത്തോളം കുടുങ്ങിയത്. അതേസമയം ഭൂമിയിലേക്കുള്ള മടങ്ങിവരവിനോട് അനുബന്ധിച്ച് ബഹിരാകാശ സംഘം പരിശീലനം തുടങ്ങി. റീഎൻട്രി പ്രൊസീജർ, സുരക്ഷിതമായ മടക്കയാത്ര തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പരിശീലനം. NASA astronauts Butch Wilmore and Sunita Williams will return…
കേരളത്തിന്റെ സംരംഭക അന്തരീക്ഷം പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള മാറ്റങ്ങൾക്ക് വിധേയമാകുകയാണെന്ന് എംവിആർ ആയുർവേദ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഹാപ്പെനിങ് സ്റ്റേറ്റ് ആയി ഇൻവെസ്റ്റ് കേരളയിലൂടെ സംസ്ഥാനം മാറുകയാണെന്നും ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ മാറ്റങ്ങൾ കാണാം. ദേശീയ പാതാ വികസനത്തോടെ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകും. അതിന്റെ പ്രതിഫലനം സംരംഭകരംഗത്ത് അത്ഭുതം സൃഷ്ടിക്കും. എഐ സാങ്കേതികവിദ്യ പോലുള്ള രംഗങ്ങളിൽ ലോകോത്തര നിലവാരമുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ 25 വർഷം മുൻപൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത പുരോഗമനത്തിലേക്ക് കേരളം എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയുടെ കടന്നുവരവോടെ തൊഴിൽ നഷ്ടപ്പെടും എന്നത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. യഥാർത്ഥത്തിൽ എഐ കൂടുതൽ തൊഴിൽസാധ്യതകൾ തുറക്കുകയാണ് ചെയ്യുക. ഉത്പാദന മേഖല, ആരോഗ്യ മേഖല, വിതരണമേഖല തുടങ്ങിയവയിൽ എഐ വലിയ സ്വാധീനം ചെലുത്തും. തൊഴിൽമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ…
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഇന്ത്യയുടെ ജയത്തിനും കോഹ്ലിയുടെ സെഞ്ച്വറിക്കൊപ്പം മത്സരം ഓൺലൈനിൽ കണ്ടവരുടെ എണ്ണത്തിന്റെ പേരിലും സർവകാല റെക്കോർഡ് ഇട്ടിരിക്കുകയാണ്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ 60.2 കോടിയാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ്. പീക്ക് കൺകറൻസി അഥവാ ലൈവ് സ്ട്രീം ഓൺലൈൻ ആയി കണ്ടവരുടെ എണ്ണത്തിലാണ് മത്സരം റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറുമായി ലയിച്ചാണ് ജിയോ ഹോട്ട്സ്റ്റാർ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം രൂപം കൊണ്ടത്. മത്സരത്തിൽ ഇന്ത്യയുടേത് അനായാസ വിജയമായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കോഹ്ലി സെഞ്ച്വറി നേടുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ ഘട്ടത്തിലാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ് റെക്കോർഡ് നേട്ടത്തിലെത്തിയത്. ഏത് ടീം വിജയിച്ചാലും അംബാനിയുടെ കമ്പനി എപ്പോഴും ലാഭം നേടും…
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ ഏഷ്യ-പസഫിക് ഫോറത്തിൽ പ്രദർശിപ്പിക്കാൻ ഇന്ത്യ. ജയ്പൂരിൽ നടക്കുന്ന ‘റീജിയണൽ 3 ആർ ആൻഡ് സർക്കുലർ ഇക്കണോമി ഫോറം ഇൻ ഏഷ്യ ആൻഡ് ദി പസഫിക്’ എന്ന പരിപാടിയിൽ ഇന്ത്യ കുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ പ്രദർശിപ്പിക്കുമെന്ന് നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. മാർച്ച് 3ന് ആരംഭിക്കുന്ന ഫോറത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികളാണ് പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമായ മഹാകുംഭമേളയിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണത്തിന്റെ മികച്ച രീതികളെ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ത്രിവേണി സംഗമം ആരംഭിച്ചതിനുശേഷം 60 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തി. 4,000 ഹെക്ടർ സ്ഥലത്താണ് മതസമ്മേളനം നടക്കുന്നത്. മാലിന്യ സംസ്കരണത്തിനായി 25,000 പേരെ മഹാ കുംഭമേളയിൽ വിന്യസിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന്റെ ഏറ്റവും മികച്ച രീതി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും-മന്ത്രി പറഞ്ഞു.…
ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും അതിനായി പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സമാപിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. ഇതിലൂടെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യങ്ങളാണ് സംസ്ഥാനത്തിനു ലഭിച്ചത്. തുടർന്നുള്ള നടപടിക്രമങ്ങളിൽ കാലതാമസം ഇല്ലാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ഭാരം വരുത്താതെ വരുമാനം ഉണ്ടാക്കുന്ന കാര്യത്തിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികളും എപ്പോഴും സംസ്ഥാന സർക്കാറിന്റെ പ്രഥമ പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചാ യാത്ര ആവേശകരമാണ്. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും ഭൂവിസ്തൃതിയുടെ 1.2 ശതമാനവും വരുന്ന കേരളം ദേശീയ ജിഡിപിയിൽ ഏകദേശം 4 ശതമാനം സംഭാവന ചെയ്യുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഫണ്ടുകളുടെ വിഹിതത്തിലെ കുറവ്, വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള അപര്യാപ്തമായ ദുരിതാശ്വാസ…
അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് മോഹൻലാൽ അടക്കം പത്തു പേരെ അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി പ്രധാനമന്ത്രി തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറയ്ക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആഹ്വാനം ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ സുധാ മൂർത്തി, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തിരിക്കുന്നത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനു സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് പ്രധാനമന്ത്രി ഇവരെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഭോജ്പുരി നടനും ബിജെപി എംപിയുമായ നിരാഹുവ ഹിന്ദുസ്താനി, ഒളിംപ്യൻമാരായ മനു ഭക്കർ, മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകാനി, നടൻ ആർ. മാധവൻ, ഗായിക ശ്രേയ ഘോഷാൽ, ബിജെപി നേതാവ് ദിനേഷ് ലാൽ…
സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി 23000 കിലോമീറ്റർ പാത തയ്യാറാക്കി ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നേട്ടം. മണിക്കൂറിൽ 130 കിലോമീറ്റർ ദൂരം താണ്ടാവുന്ന ട്രെയിനുകൾക്കായുള്ള പാതയാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ റെയിൽവേ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും പ്രധാന നാഴികക്കല്ലാണ് ഇതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ യാഥാർത്ഥ്യമായതോടെ ഇന്ത്യയിലെ റെയിൽ ശൃംഖലയുടെ അഞ്ചിൽ ഒരു ഭാഗം അതിവേഗ ട്രെയിനുകൾക്കായി സജ്ജമായിരിക്കുകയാണ്. നിരവധി സുരക്ഷാ ക്രമീകരണങ്ങളോടെയും ആധുനിക സിഗ്നലിങ് സംവിധാനത്തോടെയുമാണ് ഈ പാതകൾ നിലവിൽ വന്നിരിക്കുന്നത്. രാജ്യത്തിന്റെ ട്രെയിൻ യാത്രയിൽ പുതിയ യുഗമാണ് ഈ പാതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന ഇടനാഴികളായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ, ഗോൾഡൻ ഡയഗണൽ നെറ്റ്‌വർക്കുകളുടെ ഭാഗങ്ങളാണ് പ്രധാനമായും നവീകരണങ്ങളിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും പ്രധാന പങ്ക് കൈകാര്യം ചെയ്യുന്ന ഈ റൂട്ടുകൾ ഉയർന്ന വേഗതയ്ക്കായി കൂടുതൽ സജ്ജമായിരിക്കുകയാണ്. ഇതിനു പുറമേ 54,337 കിലോമീറ്റർ ട്രാക്കുകൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത വരെ കൈവരിക്കുന്നതിനായി നവീകരിച്ചിട്ടുണ്ട്.…
ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തേയും സാംസ്കാരിക വൈഭവത്തേയും ആഘോഷിക്കുന്നവയാണ് രാജ്യത്തെ പ്രശസ്തമായ പ്രതിമകൾ. നേതാക്കൾ, ദൈവങ്ങൾ എന്നിവയുടെ മഹാപ്രതിമകൾ ഭാരതത്തിന്റെ സാംസ്കാരിക വൈഭവത്തിന്റേയും ചരിത്രം, ആത്മീയത, വാസ്തുവിദ്യ എന്നിവയുടെ നേർക്കാഴ്ചയുമാണ്. സ്റ്റാച്യൂ ഓഫ് യൂനിറ്റിലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമ സ്വന്തമായുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണയ്ക്കായി നിർമിച്ച സ്റ്റാച്യൂ ഓഫ് യൂനിറ്റിക്കാണ്. ഗുജറാത്തിലെ നർമദ ജില്ലയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് 182 മീറ്റർ ഉയരത്തിലുള്ള ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഈ പ്രതിമ 2018ലാണ് അനാച്ഛാദനം ചെയ്തത്. പാരിതാല ആഞ്ജനേയ പ്രതിമആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള പാരിതാല നഗരത്തിലാണ് വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമകളിൽ ഒന്നാണിത്. 135 അടി (41 മീറ്റർ) ഉയരമുള്ള പ്രതിമ 2003ലാണ് നിർമിച്ചത്. ഈ പ്രതിമയോട് ചേർന്ന് പാരിതാല ആഞ്ജനേയ ക്ഷേത്രം എന്നറിയപ്പെടുന്ന ഹനുമാൻ മന്ദിർ സ്ഥിതിചെയ്യുന്നു.…
പണമുണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുന്നു അമേരിക്കൻ ശതകോടീശ്വരനും സംരംഭകനുമായ ജെയ്ക്ക് കാസൻ. 2018ൽ, തന്റെ 27ാമത്തെ വയസ്സിൽ നൂറ് മില്യൺ ഡോളറിനാണ് ജെയ്ക്ക് തന്റെ സംരംഭം വിറ്റത്. വലിയ സമ്പാദ്യം വലിയ സന്തോഷങ്ങൾക്കു കാരണമാകും എന്നായിരുന്നു ജെയ്ക്ക് അതുവരെ ധരിച്ചിരുന്നത്. എന്നാൽ ശതകോടികൾ കയ്യിൽ വന്നപ്പോൾ തന്റെ അനുഭവം നേർവിപരീതമായിരുന്നു എന്ന് ജെയ്ക്ക് സാക്ഷ്യപ്പെടുത്തുന്നു. കോളേജ് വിദ്യാഭ്യാസം പകുതിയൽ നിർത്തിയാണ് ജെയ്ക്ക് സംരംഭക ലോകത്തേക്ക് എത്തുന്നത്. MVMT എന്ന വാച്ച് നിർമാണ കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ സംരംഭം. സ്റ്റൈലൻ ഡിസൈൻ കൊണ്ട് എംവിഎംടി വാച്ചുകൾ ഞൊടിയിടയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്നാണ് അദ്ദേഹം കമ്പനി Movado ഗ്രൂപ്പിന് 100 മില്യൺ ഡോളറിന് വിൽപന നടത്തിയത്. എന്നാൽ വിൽപനാനന്തരം കടുത്ത മാനസിക സമ്മർദ്ദങ്ങളാണ് താൻ അനുഭവിക്കേണ്ടി വന്നത് എന്ന് ജെയ്ക്ക് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. കമ്പനി വിൽപന നടത്തിയതോടെ ദിശ നഷ്ടപ്പെട്ട…