Author: News Desk

ഹോം വർക്ക് ചെയ്തു കൈകുഴഞ്ഞെങ്കിലും തൃശൂർ സ്വദേശിയായ ദേവദത്ത് തന്റെ അസൈന്മെന്റുകളൊന്നും ഉപേക്ഷിച്ചില്ല. പകരം തൻ്റെ അസൈൻമെൻ്റുകൾ ചെയ്തു തീർക്കാനായി ഒരു “AI ഹോംവർക്ക് മെഷീൻ” തന്നെ കണ്ടുപിടിച്ചു ലോകത്തെ ഞെട്ടിച്ചു. ഇതിന്റെ സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ വൈറൽ ആണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ദേവദത്ത് കണ്ടുപിടിച്ച മെഷീന് തിരഞ്ഞെടുത്ത കൈയക്ഷരത്തിൽ അസൈൻമെൻ്റുകളും ഗൃഹപാഠങ്ങളും എഴുതാൻ നിസ്സാര സമയം മതി.ഹോംവർക്ക് എഴുതുന്നതും പേജ് മറിച്ചിടുന്നതും അടുത്ത പുതിയ പേജിൽ എഴുത്ത് തുടരുന്നതും ഒക്കെ എഐ തന്നെ. “AI ഹോംവർക്ക് മെഷീൻ” കണ്ടുപിടിച്ച ദേവദത്ത് പി.ആർ, തൃശ്ശൂരിൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നാലാം വർഷ റോബോട്ടിക്‌സ് ആൻഡ് ഓട്ടോണോമേഷൻ വിദ്യാർത്ഥിയാണ്. വ്യക്തിയുടെ എഴുത്ത് ശൈലി പഠിക്കാൻ ഉപയോക്താവിൻ്റെ കൈയക്ഷരം AI മെഷീൻ ആദ്യം സ്കാൻ ചെയ്യുന്നു.അതിനുശേഷം മെഷീൻ വ്യക്തിയുടെ കൈയക്ഷരത്തിൻ്റെ അതേ സൂക്ഷ്മതയിൽ പേപ്പറിൽ എഴുതുകയും ഗൃഹപാഠം പൂർത്തിയാക്കുകയും ചെയ്യുന്നു. തനിക്ക് ആവശ്യമുണ്ടായിട്ട് തന്നെയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തം എന്നാണ് ദേവദത്ത് പറയുന്നത്. ഹോം…

Read More

Tranzmeo Tranzmeo offers a complete comprehensive anomaly forensic solution with actionable insights. It is a young vibrant company, focusing on AI, ML and IoT. The company is converting traditional anomaly detection from detecting and react to predict and prevent. CONNECT Linkedin Founders Safil SunnyFounder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding / Responsive / Custom Typography. ECOMMERCE Product…

Read More

രാജാവ് എന്നൊക്കെ പറഞ്ഞാൽ നമുക്കൊക്കെ ഇപ്പോൾ അതിശയം ആണ്. അങ്ങിനെ രാജസമ്പ്രദായം ഒക്കെ നിലനിൽക്കുന്നത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്. എന്നാൽ ആഡംബര കാറുകൾ, വിമാനങ്ങൾ, വജ്രങ്ങൾ എന്നിങ്ങിനെ ആഡംബരങ്ങൾ നിരവധി ഉള്ള ചില രാജാക്കന്മാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് കിംഗ് രാമ X എണ്ണ പേരിൽ അറിയപ്പെടുന്ന തായ്‌ലൻഡിലെ രാജാവ് മഹാ വജിറലോങ്‌കോൺ. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായി ആണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. വജ്രങ്ങളുടെയും രത്‌നങ്ങളുടെയും ഒരു അമൂല്യം ശേഖരത്തിന്റെ ഉടമയാണ് ഇദ്ദേഹം. ആയിരക്കണക്കിന് ഏക്കർ ഭൂമിയും, വിലകൂടിയ കാറുകളും, മറ്റ് നിരവധി ആഡംബര വസ്തുക്കളും അദ്ദേഹത്തിനുണ്ട്. തായ്ലൻഡ് രാജകുടുംബത്തിന്റെ സമ്പത്ത് 40 ബില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 3.2 ലക്ഷം കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. അമ്പരപ്പിക്കുന്ന ഭൂസ്വത്തുക്കൾ ആണ് ഇദ്ദേഹത്തിനുള്ളത്. റിപ്പോർട്ടുകൾ പ്രകാരം തായ്ലൻഡിൽ അദ്ദേഹത്തിന് 6,560 ഹെക്ടർ അതായത് 16,210 ഏക്കർ ഭൂമിയുണ്ട്. തലസ്ഥാനമായ ബാങ്കോക്കിലെ 17,000 കരാറുകൾ ഉൾപ്പെടെ രാജ്യവ്യാപകമായി 40,000 ഓളം വാടക കരാറുകൾ…

Read More

സംസ്ഥാനത്തെ ഐടി ജീവനക്കാര്‍ക്കിടയിൽ പിരിമുറുക്കം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കായികമത്സരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിനോടനുബന്ധിച്ച് കോഴിക്കോട് മലബാര്‍ ബിസിനസ് ക്വിസ് ലീഗ് സംഘടിപ്പിക്കുന്നു. ജീവനക്കാരുടെ ബിസിനസ് അവബോധവും നൈപുണ്യവികസനവും ലക്ഷ്യമിട്ടു കൊണ്ടാണ് അഞ്ച് മാസം നീണ്ട് നി ക്കുന്ന ക്വിസ് പ്രൊജക്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ഐടി വകുപ്പ്, ഇന്‍റര്‍നാഷണൽ ക്വിസിംഗ് അസോസിയേഷന്‍(ഏഷ്യ), സിഐടിഐ 2.0, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്ക് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള ഐടി മിഷനാണ് സംഘാടനച്ചുമതല.മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ലീഗ് മാച്ചുകളുടെ വിവരം പ്രഖ്യാപിച്ചത്. മാസത്തിൽ ഒന്നു വീതം ആഗസ്ത് മുതൽ ഡിസംബര്‍ വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ മത്സരങ്ങളുടെയും വേദി കോഴിക്കോടായിരിക്കും. മലബാര്‍ മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളെ മത്സരിപ്പിക്കാം. www.keralaquizleagues.com, എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഒരു ടീമിന് 5000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ ടീമുകള്‍ക്കും 5 ഓഫ്ലൈന്‍ മത്സരങ്ങളിലും 25 ഓണ്‍ലൈന്‍ മത്സരങ്ങളിലും പങ്കെടുക്കാം. നേരിട്ടുള്ള…

Read More

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞു എന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചിട്ടുണ്ട് എന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നു. യുപിഎ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണയുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതികരണം 100 ശതമാനം പൂർത്തിയായി. നിർദിഷ്ട അങ്കമാലി-ശബരിമല റെയിൽവേ ലൈൻ സങ്കീർണ്ണമായ പദ്ധതിയാണെന്നും ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിൻ്റെ സഹകരണം ആവശ്യമാണ് എന്നും കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. പദ്ധതിക്കായി പുതിയ അലൈൻമെൻ്റ് വിലയിരുത്തി വരികയാണെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. റെയിൽവേ വികസനത്തിനു സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. ഇനിയും 459 ഹെക്ടർ ഭൂമി ആവശ്യമാണ്. ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ വേണ്ടത്ര സഹകരിച്ചില്ലെന്നും സർക്കാർ പിന്തുണച്ചാൽ കേരളത്തിൽ…

Read More

രാജ്യത്തെ പല വ്യവസായികളും തങ്ങളുടെ കുടുംബ ബിസിനസുകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. അത്തരത്തിൽ കുടുംബ ബിസിനസ് ഏറ്റെടുത്ത് വിജയമാക്കിയ അറിയപ്പെടുന്ന ഒരു സ്ത്രീയാണ് ലക്ഷ്മി വേണു എന്ന ബിസിനസ് വുമൺ. ടിവിഎസ് ഗ്രൂപ്പിൻ്റെ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡിനെ (എസ്‌സിഎൽ) മാനേജിംഗ് ഡയറക്ടർ ആണ് ലക്ഷ്മി വേണു. ചെന്നൈ ആസ്ഥാനമായുള്ള ഒരു ഓട്ടോമോട്ടീവ് കമ്പനിയാണിത്. ജൂൺ 28 വരെയുള്ള കണക്കനുസരിച്ച് 27888 കോടി രൂപയാണ് ഈ കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ എംഡി ആയി തുടരുന്ന ലക്ഷ്മി ഈ കുടുംബത്തിലെ അഞ്ചാം തലമുറയിലെ ബിസിനസുകാരിയാണ്. 2010 മുതൽ ലക്ഷ്മി എസ്‌സിഎല്ലിൻ്റെ ജോയിൻ്റ് എംഡിയായിരുന്നു. 112000 കോടി രൂപയുടെ വിപണി മൂല്യമുള്ള ടിവിഎസ് മോട്ടോഴ്സിൻ്റെ അവകാശിയാണ് ലക്ഷ്മി. ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാൻ വേണു ശ്രീനിവാസൻ ആണ് ലക്ഷ്മിയുടെ അച്ഛൻ. ഫോബ്‌സിൻ്റെ കണക്കനുസരിച്ച് ശ്രീനിവാസൻ്റെ ആസ്തി 34190 കോടി രൂപയാണ്. ലക്ഷ്മിയുടെ മുത്തച്ഛൻ ടി വി സുന്ദരം അയ്യങ്കാർ സ്ഥാപിച്ചതാണ്…

Read More

കർണാടകയിൽ ജോലി ചെയ്യുന്നവർ കന്നഡ ഭാഷ അറിഞ്ഞിരിക്കണമെന്ന നിലപാടിൽ  കർണാടക സർക്കാർ ഉറച്ചു നിൽക്കുകയാണ്. കന്നഡിഗര്‍ക്ക് തൊഴിൽ സംവരണം ഏർപെടുത്തികൊണ്ടുള്ള ബില്ല് നിയമമാക്കുന്നത് ഐടി, വ്യവസായ മേഖലയുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി മരവിപ്പിച്ചിരുന്നു.  കർണ്ണാടക സർക്കാർ നിയമസഭയിൽ പാസാക്കാൻ അംഗീകരിച്ച ബില്ലിനെതിരെ വ്യവസായ മേഖലയിൽ നിന്നും രൂക്ഷമായ പ്രതികരണമാണുയർന്നത്. എങ്കിലും പ്രാദേശിക വാദമുയർത്തികൊണ്ടുള്ള ബിൽ നിയമമാക്കി മാറ്റാനുള്ള നീക്കങ്ങളിലാണ് സർക്കാർ. കർണാടകയിൽ ജോലി ചെയ്യുന്ന അന്യഭാഷക്കാർ കന്നഡ അറിഞ്ഞിരിക്കണം എന്നതാണ് പ്രാദേശിക തൊഴിൽ സംവരണത്തോടൊപ്പം ബിൽ നിഷ്കർഷിക്കുന്നത്.  അതിന്റെ ഭാഗമായാണ് ഇപ്പോൾ മലയാളികൾക്കടക്കം കന്നഡ പഠിക്കാൻ പ്രത്യേക കന്നഡ പഠന പരിപാടി കന്നഡ വികസന അതോറിറ്റി (KDA) നടപ്പാക്കുന്നത്. കന്നഡ വികസന അതോറിറ്റി ബെംഗളൂരുവിൽ മലയാളം സംസാരിക്കുന്നവർക്കായി കന്നഡ പഠന പരിപാടി ഔദ്യോഗികമായി ആരംഭിക്കും. കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ് തംഗദഗി, കെഡിഎ ചെയർമാൻ പ്രൊഫ പുരുഷോത്തമ ബിലിമലെ എന്നിവർ ചേർന്ന് വികാസ സൗധയിൽ നടക്കുന്ന പരിപാടി നിയമസഭാ…

Read More

ബജറ്റിലെ പ്രഖ്യാപനങ്ങൾ വിപണിക്കും ജനത്തിനും ഉപകാരപ്രദമാണ് എന്നാണ് അവകാശവാദമെങ്കിലും ഇന്ത്യൻ ഓഹരി വിപണി അത് അംഗീകരിച്ച മട്ടില്ല. സമ്മിശ്ര പ്രതികരണമാണ് ബജറ്റിന് ശേഷം ഓഹരിവിപണി നൽകിയത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് 9200 കോടി രൂപ നഷ്ടമായപ്പോൾ ഗൗതം അദാനിയാകട്ടെ ലിസ്റ്റിംഗിങ്ങിൽ ഉയർന്നു തന്നെ നിൽക്കുന്നു. 2024 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ദീർഘകാല – ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതിയിലെ വർദ്ധന (Long-Term (LTCG) and Short-Term Capital Gains (STCG) tax ) ഓഹരി വിപണിയെ ഇടിവിലേക്കാണ് നയിച്ചത്. ഓഹരിവിപണിയിലെ ഈ ഇടിവ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ നഷ്‌ടത്തിലാക്കി . മുകേഷ് അംബാനിയുടെ ആസ്തി കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചു 24 മണിക്കൂറിനുള്ളിൽ 1.10 ബില്യൺ യുഎസ് ഡോളർ, അതായത് 9200 കോടി രൂപ കുറഞ്ഞു 112 ബില്യൺ ഡോളറിലേക്കെത്തി. എങ്കിലും…

Read More

ഫാക്ടറി വേസ്റ്റ് ആയ അയണോക്സൈഡ് ഉപയോഗിച്ച് ബ്രിക്കുകള്‍ നിർമിച്ചു പരിസ്ഥിതിസൗഹൃദമാകുകയാണ് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഇത്തരം കട്ടകൾ കമ്പനിയുടെ നിർമാണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കും. നേരത്തെ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍ നിന്ന് നിർമാണങ്ങൾക്കുള്ള ഇരുമ്പ് വേര്‍തിരിച്ചെടുത്തിരുന്നു. കെ.എം.എം.എല്ലിലെ പ്രധാന ഉൽപ്പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡിനെ നിര്‍മ്മാണത്തിനാവശ്യമായ കട്ടകൾ ആക്കി മാറ്റുന്നത് ആണ് പുതിയ പ്രക്രിയ. ഇഷ്ടികയുടെ വലിപ്പത്തിലുള്ള ബ്രിക്കുകളാണ് ആദ്യഘട്ടമായി നിര്‍മ്മിക്കുന്നത്. കമ്പനിയിലെ എന്‍വിയോണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഈ ദൗത്യം നടപ്പാക്കുക. ഉല്‍പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്‌സൈഡ് ഫാക്ടറിക്കുള്ളിലെ വലിയ പോണ്ടുകളില്‍ സംരക്ഷിച്ചിരിക്കുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യഘട്ടമായി 8 ലക്ഷം ഇഷ്ടികകള്‍ നിര്‍മിക്കും. കമ്പനിക്ക് അകത്തെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അയണോക്സൈഡ് ഇഷ്ടികകള്‍ ഉപയോഗിക്കുക. ചുറ്റുമതില്‍ നിര്‍മ്മാണം, വിവിധ പ്ലാന്റുകളിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡന്‍ ഡിസൈനിങ്ങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ബ്രിക്കുകള്‍ ഉപയോഗിക്കാനാകും. നേരത്തെ KMML സ്വന്തമായി കണ്ടെത്തിയ…

Read More

അച്ഛന്റെയോ അമ്മയുടെയോ പാതയിൽ കുടുംബ ബിസിനസിന്റെ ഭാഗമാവുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളെ പറ്റി നമ്മൾ മുൻപും കേട്ടിട്ടുണ്ട്. പല ഇന്ത്യൻ വ്യവസായികളും അവരുടെ സംരംഭകത്വ യാത്ര ആദ്യം മുതൽ ആരംഭിച്ചു.  പിന്നീട് അവർ ആയിരക്കണക്കിന് കോടിയുടെ കമ്പനികൾ നിർമ്മിച്ചു.  ഒരു കാലഘട്ടം വരെ അവർ ആ കമ്പനികളെ നയിച്ച ശേഷം, ഭരണം അവരുടെ മക്കൾക്ക് കൈമാറുന്നു. അത്തരത്തിൽ പിതാവിൻ്റെ കമ്പനിയെ വിജയകരമായി നയിക്കുന്ന ഒരാളാണ് സഹബിയ ഖൊരാകിവാല.  മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോക്ക്ഹാർഡിൻ്റെ സ്ഥാപകനും ചെയർമാനുമായ ഹബിൽ ഖൊരാകിവാലയുടെ മകളാണ് സഹബിയ.  സഹബിയ ആശുപത്രിയുടെ മേൽനോട്ടം ആണ് വഹിക്കുന്നത്. ഹബീലിന്റെ മകൻ ഇവരുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ തലവനാണ്. ജൂൺ 25 വരെ 9517 കോടി രൂപ വിപണി മൂല്യമുള്ള വോക്ക്ഹാർഡ് ഹോസ്പിറ്റൽസിൻ്റെ മാനേജിംഗ് ഡയറക്ടറാണ് സഹബിയ. മുംബൈയിലാണ് ആശുപത്രിയുടെ ആസ്ഥാനം.  2010-ൽ 27-ാം വയസ്സിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ആണ് സഹബിയ ആശുപത്രിയുടെ ഭരണം ഏറ്റെടുത്തത്. പുതിയ ബിസിനസ്സ്…

Read More