Author: News Desk

ആച്ചി മസാല എന്ന് കേട്ടാൽ മനസിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല അത്രയേറെ മലയാളികൾക്കിടയിൽ വരെ പ്രീയപ്പെട്ട ബ്രാൻഡായി മാറിക്കഴിഞ്ഞ ഒന്നാണിത്. ഇന്ത്യയുടെ സമ്പന്നമായ പാചക പൈതൃകം ഉൾക്കൊള്ളുന്ന ഒരു ബ്രാൻഡാണ് ദക്ഷിണേന്ത്യയിലുടനീളമുള്ള അടുക്കളകളിലെ നിറസാന്നിധ്യമായ ആച്ചി മസാല. 1995-ൽ ചെന്നൈയിൽ പത്മസിങ് ഐസക്ക് സ്ഥാപിച്ച ആച്ചി മസാല ഫുഡ്‌സ് രുചിയുടെയും പാരമ്പര്യത്തിൻ്റെയും പാതയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ നസ്രത്ത് എന്ന ഗ്രാമത്തിൽ നിന്നും ഒരു പാചകലോകത്ത് ഒരു സാമ്രാജ്യം തന്നെ വളർത്തിക്കൊണ്ടാണ് ഐസകിന്റെ യാത്ര. ഒരു കാർഷിക കുടുംബത്തിൽ വളർന്ന അദ്ദേഹം, അമ്മയുടെ പാചകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ആച്ചി മസാല എന്ന ആശയം ആദ്യം മനസ്സിൽ കൊണ്ടുവരുന്നത്. ഗോദ്‌റെജിലെ ഹെയർ ഡൈ വിൽപ്പനക്കാരനായി കുറച്ചുനാൾ പ്രവർത്തിച്ചതിന് ശേഷം ആണ് ഐസക്ക് മസാല വ്യാപാരത്തിലേക്ക് കടക്കുന്നത്. വെറും 2 രൂപ വിലയുള്ള ഒരു കറി മസാല പൗഡർ ആയിരുന്നു ഐസക്കിന്റെ ആദ്യ ഉൽപ്പന്നം. ഇത് വിപണിയിൽ ഒരു വിപ്ലവം…

Read More

കോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനും ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആയിരിക്കും. പണം ചെലവാക്കാൻ ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ് മുകേഷ് അംബാനി എന്ന് തെളിയിച്ചുകൊണ്ടാണ് അടുത്തിടെ ഇളയമകൻ അനന്തിന്റെ വിവാഹം ഈ കുടുംബം നടത്തിയത്. 5000 കോടി രൂപയോളം ആണ് ഈ വിവാഹത്തിന് വേണ്ടി അംബാനി കുടുംബം ചിലവാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസിനെ ലോക ശ്രദ്ധയിലേയ്ക്ക് ഉയർത്തിയ മുകേഷ് അംബാനി നിലവിൽ ആഗോള കോടീശ്വര പട്ടികയിൽ 11-ാം സ്ഥാനത്താണ്. ഊർജ്ജം, പെട്രോകെമിക്കൽസ്, ടെക്‌സ്‌റ്റൈൽസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ശക്തി തെളിയിച്ച റിലയൻസ് ഗ്രൂപ്പ് സ്ഥാപിച്ചത് മുകേഷ്- അനിൽ അംബാനിമാരുടെ അച്ഛൻ ധീരുഭായ് അംബാനി ആണ്. അംബാനി കുടുംബത്തിന്റെ വീടും വാഹനങ്ങളും വിവാഹങ്ങളുമെല്ലാം ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിനിടയിൽ പലരും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണ് മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയായിരിക്കും എന്ന്. സ്ഥിരം കാറിൽ യാത്ര ചെയ്യുന്ന അംബാനിയുടെ സുരക്ഷ കുടുംബത്തെ പോലെ…

Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ കേന്ദ്ര ബജറ്റ് രത്തൻ ടാറ്റയുടെ കമ്പനിക്ക് ഫലത്തിൽ വലിയ നേട്ടമായി മാറിയിരിക്കുകയാണ്. സ്വർണ്ണം-വെള്ളി എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കും എന്ന ബജറ്റ് പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പിന് നേട്ടമായത്. ഒറ്റ ദിവസം കൊണ്ട് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻ ഏകദേശം 19,000 കോടി രൂപയാണ് ഓഹരി നേട്ടമായി നേടിയത്. ഇന്നലെ ബജറ്റ് ദിനമായ ചൊവ്വാഴ്ച്ച ടൈറ്റൻ ഓഹരിവിലകൾ ഏകദേശം 7% ഉയർച്ചയാണ് നേടിയത്. ടൈറ്റൻ ബ്രാൻഡായ Tanishq ന് ഈ പ്രഖ്യാപനം നേട്ടമാകുമെന്നതാണ് പ്രധാന കാരണം. ബി.എസ്.ഇ ‍ഡാറ്റ പ്രകാരം ജൂലൈ 23 ചൊവ്വാഴ്ച്ച ടൈറ്റൻ ഓഹരികൾ 3,468.15 രൂപയിൽ 6.63% ഉയർച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു വേള ഓഹരി വിലകൾ 3,490 രൂപ നിലവാരങ്ങൾ വരെ ഉയർന്നിരുന്നു. ഇത് 7.30% എന്ന തോതിലുള്ള വർധനവാണ്. ബജറ്റ് ദിനത്തിൽ രാവിലെ…

Read More

ക്രിക്കറ്റ് മോഹവുമായി പാടത്തും പറമ്പിലും തെങ്ങിൻ മടൽ വെട്ടി ബാറ്റുണ്ടാക്കി കളിച്ച നൊസ്റ്റാൾജിയ എന്നും മലയാളിക്കുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികൾ കീഴടക്കി പോകുന്ന ഒരു ബാറ്റിനെ പറ്റി അറിയാത്തവർ ഉണ്ടാവില്ല. മെയ്ഡ് ഇന്ത്യ എന്ന എന്ന ടാഗോടെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ കയ്യിലേന്തിയ ഒരു ബാറ്റ്. ക്രിക്കറ്റ് പ്രേമികൾക്കും ആരാധകർക്കും എന്നും ഓർമ്മയിൽ നിലനിൽക്കുന്ന പേരാണ് കശ്മീർ വില്ലോ. ബാറ്റ് നിർമാണത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഇന്ത്യൻ പതിപ്പായിരുന്നു കശ്മീർ വില്ലോ. ഒരു പ്രത്യേക തരം സാലിക്സ് മരമാണ് വില്ലോകൾ. ബാറ്റുകളുടെ നിർമ്മാണത്തിനു വേണ്ടിയാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.  ഈട് നിൽക്കുന്ന തടി ആയതുകൊണ്ടാണ് ഇവയെ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. കെട്ടിലും മട്ടിലും ഇംഗ്ലണ്ടിൽ വളരുന്ന ഇംഗ്ലീഷ് വില്ലോകളോട് കിടപിടിക്കുന്നവയാണ് കശ്മീർ വില്ലോകൾ. ഇവ ബാറ്റ് നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് ഇംഗ്ലീഷുകാരുടെ കടന്നു വരവോടെയാണ്.   ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞ ഗാലറികളിലേക്ക് സിക്സറുകളും, ബൗണ്ടറികളും പായിച്ച കശ്മീർ…

Read More

ലോകമെമ്പാടും ചർച്ച ആയ വിവാഹം ആയിരുന്നു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം. 5000 കോടി ചിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയ ക്ഷണിക്കപ്പെട്ട അതിഥികളിൽ പലരും നവദമ്പതികൾക്ക് വിലകൂടിയ ഗിഫ്റ്റുകൾ ആണ് സമ്മാനിച്ചത്. അതിൽ അനന്ത് അംബാനിക്ക് ലഭിച്ച വിലകൂടിയ ഒരു സമ്മാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. 15 കോടി രൂപ വിലമതിക്കുന്ന ഡാർട്‌സ് എസ്‌യുവിയാണ് അദ്ദേഹത്തിന് വിവാഹ സമ്മാനമായി ലഭിച്ചത് എന്നാണ് റിപ്പോർട്ട്. ഹൈ പെർഫോമെൻസ് ആർമർഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പേരുകേട്ട ലാത്വിയ ആസ്ഥാനമായുള്ള കമ്പനിയാണ് ഡാർട്ട്സ്. സാധാരണയായി ഒരു ആഡംബര എസ്‌യുവിയോ കാറോ ഇവർ ഉപഭോക്താവിൻ്റെ ഇഷ്ടത്തിനനുസരിച്ച് പൂർണ്ണമായും കസ്റ്റമൈസ് ചെയ്യുകയുമാണ് കമ്പനിയുടെ പതിവ്. റിപ്പോർട്ടുകൾ പ്രകാരം, മെർസിഡീസ് മെയ്ബാക്ക് GLS 600 അടിസ്ഥാനമാക്കിയുള്ളതാണ് അനന്ത് അംബാനിയുടെ ഡാർട്ട്സ് കാർ. GLS 600 കൂടാതെ, ഡാർട്ട്സ് ഉപഭോക്താക്കൾക്ക് ലംബോർഗിനി ഉറൂസിൻ്റെ…

Read More

ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് എച്ച്125 ഹെലികോപ്റ്ററുകള്‍ അസംബിള്‍ ചെയ്യുന്നതിനുളള പ്ലാന്റ് നിര്‍മിക്കുന്നതിന് ഇന്ത്യയിൽ എട്ട് സ്ഥലങ്ങള്‍ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. സ്ഥലങ്ങള്‍ എവിടെ വേണമെന്നത് സംബന്ധിച്ച് കമ്പനി അന്തിമ വിലയിരുത്തൽ ഘട്ടത്തിലാണ്. ഉടനെ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമെന്ന് എയർബസ് ഹെലികോപ്റ്റര്‍ ആഗോള ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഒലിവിയർ മൈക്കലോൺ പറഞ്ഞു. ദക്ഷിണേഷ്യൻ, ഇന്ത്യൻ മേഖലകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആറ് പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് എച്ച്125. ടാറ്റ ആഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) നൊപ്പം ചേർന്നാണ് ഈ പദ്ധതി ഒരുക്കുന്നത്. ഇന്ത്യയിലെ H125 ൻ്റെ അസംബ്ലി ലൈൻ (FAL) രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സിവിൽ ഹെലികോപ്റ്റർ അസംബ്ലി ലൈൻ ആയിരിക്കും. സ്ഥലം ഏറ്റെടുക്കുന്ന തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ജീവനക്കാർക്കുള്ള ആകർഷണീയത, വ്യാവസായിക പ്രവർത്തനങ്ങൾക്ക് അനുയോജ്യത, ചുറ്റുമുള്ള ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് വർഷാവസാനത്തോടെ പ്രതീക്ഷിക്കുന്നുണ്ട്. പ്രാരംഭ ഉൽപ്പാദനം എന്ന നിലയിൽ ആദ്യ…

Read More

ഐടി ജീവനക്കാരുടെ തൊഴില്‍സമയം പ്രതിദിനം 12 മണിക്കൂര്‍ ആക്കി ഉയർത്താൻ നീക്കവുമായി കർണാടകം സർക്കാർ. കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ്‌ നിയമത്തില്‍ ഭേദഗതി ചെയ്‌ത്‌ ജോലി സമയം വർധിപ്പിക്കണമെന്ന ആവശ്യവുമായി ഐടി കമ്പനികള്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചു. നിലവിൽ ഒൻപത് മണിക്കൂർ ജോലിയും പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം. ഇതുമായി ബന്ധപ്പെട്ട് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 19) നടത്തിയ ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ദിവസേനയുള്ള ജോലി സമയം 10 ൽ നിന്ന് 12 ആക്കി, രണ്ട് മണിക്കൂർ ഓവർടൈം, മൊത്തം 14 മണിക്കൂർ എന്നിങ്ങനെ നീട്ടണമെന്ന് ഐടി സ്ഥാപനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിച്ചത്. എന്നാല്‍ കർണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയനും (കെഐടിയു) മറ്റ് ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരെ രംഗത്തെത്തി. സാധ്യമായ മാനസിക സമ്മർദ്ദം, ആരോഗ്യ പ്രശ്‌നങ്ങൾ, തൊഴിൽ നഷ്‌ടം എന്നിവ ചൂണ്ടിക്കാട്ടി…

Read More

2023-24 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ സാമ്പത്തിക സർവേ പ്രകാരം, കേന്ദ്ര സർക്കാരിന്റെ അഭിലാഷമായ അമൃത് കാൽ വിഷൻ 2047 ന് കീഴിൽ ദ്വീപ് വികസനം ഒരു പ്രധാന പദ്ധതി ആക്കി മാറ്റാൻ ഒരുങ്ങുന്നു. മാരിടൈം ഇന്ത്യ വിഷൻ 2030 ൻ്റെ ഭാഗമായ ദ്വീപ് പ്രദേശങ്ങളുടെ, പ്രത്യേകിച്ച് ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെയും ലക്ഷദ്വീപിൻ്റെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ദ്വീപുകളെ വിനോദസഞ്ചാരത്തിനും വിവിധ സമുദ്ര പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഘട്ടമായുള്ള പദ്ധതി ആണ് സർവേ വിശദമാക്കുന്നത്. നാവിക സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം ഉൾക്കൊള്ളാനും ആവശ്യമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും ആൻഡമാൻ ലക്ഷദ്വീപ് ഹാർബർ വർക്ക്സ് ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ, പ്രാദേശിക തുറമുഖ വകുപ്പുകൾക്ക് സാങ്കേതിക പിന്തുണ നൽകാനും കാര്യക്ഷമമായ പ്രവർത്തനങ്ങളും മാനേജ്മെൻ്റും ഉറപ്പാക്കാനും ഈ സംരംഭം സജ്ജമാക്കിയിട്ടുണ്ട്. ഈ ദ്വീപുകളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, വികസനം കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലാണ് റിപ്പോർട്ട്. ലക്ഷദ്വീപ്, ആൻഡമാൻ &…

Read More

വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി പലിശയിളവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം നൽകി ഉത്തരവിറങ്ങി. ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്. ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതിന് വനിത വികസന കോര്‍പറേഷന് അനുമതി നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു . ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയ വനിത വികസന കോര്‍പറോഷന്‍ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചു. ഇങ്ങനെ നൽകിയ വായ്‌പകളിൽ സംരംഭങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകാരണം തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ്…

Read More

4ജി സേവനങ്ങള്‍ രാജ്യവ്യാപാകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിനെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ പരിഗണിക്കുന്നത്. ടെലികോം കമ്പനികള്‍ ഈയിടെ നിരക്കുയര്‍ത്തിയതിന് പിന്നാലെ ഭൂരിഭാഗം ആളുകളും ബിഎസ്‍എന്‍എല്ലിലേക്ക് മാറിയിരുന്നു. സ്വകാര്യ കമ്പനികൾ റേറ്റ് കുത്തനെ കൂട്ടിയതോടെ ജൂലൈ മൂന്ന് മുതല്‍ 2.50 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. ഒപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഇതിനിടയിൽ പാർലമെന്റിൽ ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലും ബിഎസ്എൻഎല്ലിന് നല്ലകാലം തന്നെയാണ്. കേന്ദ്ര ബജറ്റില്‍ ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം ആയിരുന്നു ഇന്നലെ പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് കീഴിലെ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായ നീക്കിവെച്ച ഫണ്ടില്‍ ഭൂരിഭാഗവും പൊതുേമഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനാണ്. 1 ലക്ഷം കോടി രൂപ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. ഇതില്‍ 82,916 കോടി രൂപ ബിഎസ്എന്‍എല്‍ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമായി ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയിലെ ജീവനക്കാരുടെ പെൻഷൻ…

Read More