Author: News Desk
ആഗോള കപ്പൽ നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ രാജ്യത്തെ പ്രധാന കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (CSL). ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമായി സിഎസ്എൽ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായി (Hanwha Ocean) സജീവ ചർച്ചയിലാണ്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ സിഎസ്എല്ലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രൗൺ ഫീൽഡ് വികസനത്തിനായി വൻകിട കമ്പനികളുമായി കപ്പൽ നിർമാണ സാങ്കേതിക സഹകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കപ്പൽശാലയെന്ന് സിഎസ്എൽ ചെയർമാൻ മധു.എസ്.നായർ പറഞ്ഞു. ആഗോള ഭീമൻമാരായ ദക്ഷിണ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായുള്ള ചർച്ച സജീവമാണ്. ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾക്കൊപ്പം ആവശ്യമായ മറ്റു സംവിധാനങ്ങൾക്കുമായാണ് കൊറിയൻ കമ്പനിയുമായി ചർച്ച നടക്കുന്നത്. സഹകരണം യാഥാർത്ഥ്യമായാൽ എൽഎൻജി കാരിയറുകൾ, കേപ്സൈസ് കപ്പലുകൾ തുടങ്ങിയവ നിർമിക്കാനുള്ള സിഎസ്എല്ലിന്റെ ശേഷി വർധിപ്പിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. Cochin Shipyard Ltd. (CSL) is…
ഗവേഷണ വികസനം (R&D), ഐടി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (BPM) തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായുള്ള കേന്ദ്രങ്ങളാണ് ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്ററുകൾ (GCC) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ ടൂ ടയർ നഗരങ്ങളിൽ ജിസിസി കേന്ദ്രങ്ങളായി ഉയർന്നുവരാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയെന്ന് രണ്ട് പ്രമുഖ കൺസൾട്ടൻസികൾ നടത്തിയ സർവേകളിൽ കണ്ടെത്തൽ. കോളിയേഴ്‌സ് ഇന്ത്യ (Collier’s India), ഇൻഡക്റ്റസ് ലിമിറ്റഡ് (Inductus Limited) എന്നിവയുടെ റിപ്പോർട്ടിലാണ് ആഗോള ടെക് കേന്ദ്രങ്ങളാകാൻ ഈ മൂന്ന് നഗരങ്ങൾക്കുള്ള ശേഷി വിലയിരുത്തപ്പെട്ടത്. തലസ്ഥാനത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവ ജിസിസികൾക്ക് ആവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭ്യത, കണക്റ്റിവിറ്റി, ശരിയായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, കുറഞ്ഞ പ്രവർത്തനച്ചിലവ് തുടങ്ങിയവയിൽ ഈ നഗരങ്ങൾ മുൻപന്തിയിലാണെന്ന് ‘ഇന്ത്യയിലെ ഉയർന്നുവരുന്ന നിക്ഷേപ അവസരങ്ങൾ’ എന്ന കോളിയേഴ്‌സ് ഇന്ത്യ (Collier’s India) റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭൗതിക-സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ,…
ഇന്ത്യയിൽ ഡെലിവെറി സേവനങ്ങൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ സജ്ജമാക്കുന്ന കമ്പനിയാണ് സിപ്പ് ഇലക്ട്രിക് (Zypp Electric). അടുത്ത 12-18 മാസത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപ്പ് ഇലക്ട്രിക്. ഇൻഡോഫാസ്റ്റ് എനർജിയുമായി (Indofast Energy) സഹകരിച്ചാണ് സിപ്പ് ഇലക്ട്രിക് വൻ വിപുലീകരണ പദ്ധതികളിലേക്ക് കടക്കുന്നത്. നിലവിൽ ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിലെങ്ങും 10000 ഇലക്ട്രിക് വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, ജയ്പൂർ എന്നിവയുൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെച്ചാണ് സിപ്പ് ഇലക്ട്രിക്കിന്റെ വിപുലീകരണം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഗൾഫ് മേഖല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നീ വിപണികളിലേക്കുള്ള പ്രവേശനത്തിന് സജ്ജരാകുന്നതിനൊപ്പം ഇന്ത്യയിലെ തങ്ങളുടെ വിപണി സ്ഥാനം ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കുമെന്ന് സിപ്പ് ഇലക്ട്രിക് സഹസ്ഥാപകനും സിഒഒയുമായ തുഷാർ മേത്ത പറഞ്ഞു. ഇന്ത്യൻ ഓയിലിന്റേയും സൺ മൊബിലിറ്റിയുടേയും സംയുക്ത സംരംഭമായ ഇൻഡോഫാസ്റ്റ് എനർജി പുതിയ ഫ്ലീറ്റിന് ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ…
മുംബൈയിൽ രണ്ട് ലക്ഷ്വറി ഡ്യൂപ്ലെക്സുകൾ വാടകയ്ക്ക് എടുത്ത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിലെ പാലി ഹില്ലിലാണ് കിങ് ഖാൻ ആഢംബര ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് 8.67 കോടി രൂപയാണ് വാടക എന്ന് സാപ്കീ.കോം റിപ്പോർട്ട് ചെയ്യുന്നു. രേഖകൾ പ്രകാരം രണ്ട് ഡ്യൂപ്ലെക്സുകളും പൂജ കാസ എന്ന കെട്ടിടത്തിലാണ്. കെട്ടിടത്തിലെ ഒന്നും രണ്ടും ഏഴും എട്ടും നിലകളിലുള്ള ഡ്യൂപ്ലെക്സുകളാണ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി, സഹോദരി ദീപ്ശിഖ ദേശ്മുഖ് എന്നിവരിൽ നിന്നുമാണ് ആദ്യത്തെ ഡ്യൂപ്ലെക്സ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. രേഖകൾ അനുസരിച്ച് 11.54 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക. 36 മാസത്തേക്ക് 32.97 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഷാരൂഖ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡ്യൂപ്ലെക്സ് ഷാരൂഖ് ഖാന് പ്രതിമാസം 12.61 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് 36 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും രേഖകളിൽ കാണിക്കുന്നു. രണ്ട് ഇടപാടുകളും…
അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾക്ക് ഇരട്ട ഭാഗ്യം. ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോയിലാണ് രണ്ടു മലയാളികൾക്ക് 59 ലക്ഷം രൂപ വീതം (രണ്ടര ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. രമേശ് ധനപാലൻ, റാഷിദ് പുഴക്കര എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത്. 49കാരനായ രമേശ് ഒമാനിൽ ഫോർക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആറു വർഷമായി ഓൺലൈൻ വഴി അദ്ദേഹം അബുദാബി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 27 സുഹൃത്തുക്കൾ അടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായാണ് രമേശ് എല്ലാ മാസവും ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനവാർത്ത അറിയിച്ചുള്ള ബിഗ് ടിക്കറ്റിന്റെ കോൾ വന്നപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് രമേശ് പറഞ്ഞു. വിജയം തന്റേത് മാത്രമല്ല എന്നും തനിക്കൊപ്പമുള്ള എല്ലാ സുഹൃത്തുക്കളുടേയും കൂടി നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന വ്യക്തിയാണ് 36കാരനായ റാഷിദ് പുഴക്കര. കഴിഞ്ഞ ആറു മാസത്തോളമായി ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്ന റാഷിദ്…
മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. പൂർണമായും തകർന്ന പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ചൂരൽമലയെ മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് ചൂരൽമല പാലം. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പുനർനിർമിക്കുക. ദുരന്ത സമയത്ത് പുഴയിൽ ഉണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തും. അതിനേക്കാൾ ഉയരത്തിലാകും പുതിയ പാലം പണിയുക. ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെ അതിജീവിക്കാനാകുന്ന തരത്തിലാകും പുതിയ പാലം. 267.95 മീറ്ററുള്ള പാലമാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ നദിക്ക് മുകളിലൂടെ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററുമാണ് ഉണ്ടാകുക. 2024 ജൂലൈ 30നാണ് ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ ചൂരൽമല പാലം തകർന്നത്. Kerala government approves Rs 35 crore for rebuilding Chooralmala Bridge, which collapsed in…
പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദിവസേനയുള്ള ഭക്തജനപ്രവാഹത്തിനിടയിൽ ശുചിത്വം പരിപാലിക്കുക എന്നതാണ്. കുംഭമേള നടക്കുന്ന ഇടത്തെ 1.5 ലക്ഷത്തിലധികം ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നതിനും മറ്റ് ശുചിത്വ പ്രവർത്തനങ്ങൾക്കുമായി സ്വകാര്യ, സർക്കാർ ഏജൻസികൾ ഒരു കോടി ലിറ്ററിലധികം ക്ലീനിംഗ് ലായനികളാണ് ഇതുവരെ ഉപയോഗിച്ചത്. ശുചിമുറി ശുചിത്വത്തിനായി നൂതന ഓക്‌സിഡേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ ബാംഗ്ലൂർ സർവകലാശാലയെ നിയോഗിച്ചിരുന്നു. ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതൽ മേളയിലേക്ക് 50 കോടിയിലധികം ഭക്തരാണ് എത്തിയത്. പ്രദേശത്തെ ശുചിത്വ പരിപാലനത്തിനായി 3.5 ലക്ഷം കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ, 75600 ലിറ്റർ ഫിനോൾ, 41000 കിലോഗ്രാം മാലത്തിയോൺ എന്നിവയുൾപ്പെടെയുള്ള ക്ലീനിംഗ് സാമഗ്രികളാണ് അധികൃതർ ഏർപ്പാടാക്കിയത്. ‘സ്വച്ഛ് കുംഭിനായി’ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശമനുസരിച്ച് നിരവധി ഏജൻസികൾ പരിസ്ഥിതി സൗഹൃദ ക്ലീനിംഗ് പരിഹാരങ്ങളാണ് ഉപയോഗിക്കുന്നത്. ശുചിത്വ നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രയാഗ്‌രാജിലെ ബസ്വാർ പ്ലാന്റിൽ പ്രതിദിനം 650 മെട്രിക് ടൺ മാലിന്യ…
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്. ആക്സിസ് ബാങ്കും ഹുറൂൺ ഇന്ത്യയും പുറത്തുവിട്ട പട്ടിക പ്രകാരം മുംബൈ ആണ് രാജ്യത്ത് മൂല്യവത്തായ കമ്പനികൾ ഏറ്റവുമധികം ഉള്ള നഗരം. ഹുറൂൺ 500 ലിസ്റ്റിൽ ബെംഗളൂരുവിലെ 45 കമ്പനികളാണ് ഇടംപിടിച്ചത്. ഇതിൽ 21 എണ്ണം സ്റ്റാർട്ടപ്പുകളാണ് എന്ന സവിശേഷതയുമുണ്ട്. ലിസ്റ്റ് പ്രകാരം ഐടി സേവന ദാതാക്കളായ ഇൻഫോസിസ് ആണ് ബെംഗളൂരുവിലെ ഏറ്റവും മൂല്യമുള്ള കമ്പനി. വിപ്രോ, ടൈറ്റൻ എന്നീ ബെംഗളൂരു കമ്പനികൾ മൂല്യത്തിൽ ഇൻഫോസിസിനു തൊട്ടു പിന്നിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സെപ്റ്റോയാണ് ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ്. 269 ശതമാനം വാർഷിക വളർച്ചയാണ് സെപ്റ്റോ നേടിയത് എന്ന് ഹുറൂൺ ലിസ്റ്റ് വ്യക്തമാക്കുന്നു. സെറോദ, റേസർ പേ, ഡെയ്ലി ഹൺ്ട് തുടങ്ങിയ ബെംഗളൂരു സ്റ്റാർട്ടപ്പുകളും ലിസ്റ്റിലുണ്ട്. 1.94 ലക്ഷം കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പുകളുടെ മൂല്യം. അതേസമയം ഹുറൂൺ ലിസ്റ്റിൽ ഇടംപിടിച്ച കർണാടകയിൽ നിന്നുള്ള കമ്പനികളുടെ ആകെ മൂല്യം…
ബെംഗളൂരുവിൽ കൂറ്റൻ ഓഫീസ് സമുച്ചയം ആരംഭിച്ച് ആഗോള ടെക് ഭീമൻമാരായ ഗൂഗിൾ. അനന്ത എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്യാംപസ് ഗൂഗിളിന്റെ ബെംഗളൂരുവിലെ നാലാമത്തെ ഓഫീസ് സമുച്ചയമാണ്. മഹാദേവപുരയിൽ ആരംഭിച്ച ഗൂഗിൾ അനന്ത 16 ലക്ഷം സ്ക്വയർ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാംപസ്സുകളിൽ ഒന്നാണ് അനന്ത എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. സംസ്കൃതത്തിൽ പരിധിയില്ലാത്തത് എന്ന അർത്ഥം വരുന്ന അനന്ത എന്ന വാക്കിൽ നിന്നാണ് ഗൂഗിൾ തങ്ങളുടെ ഓഫീസിന് പേരിട്ടിരിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. 5000ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഗൂഗിൾ അനന്തയ്ക്കുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാന നാഴികക്കല്ലാണ് അനന്ത എന്നും രാജ്യത്തിന്റെ സാങ്കേതിക പരിവർത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന നിലയിലാണ് ബെംഗളൂരുവിൽ പുതിയ ക്യാംപസ് എത്തുന്നതെന്നും ഗൂഗിൾ പ്രതിനിധി പറഞ്ഞു. ആൻഡ്രോയ്ഡ്, സേർച്ച്, പേ, ക്ലൗഡ്, മാപ്പ്സ്, പ്ലേ, ഡീപ്മൈൻഡ് എന്നിങ്ങനെ വിവിധ ഗൂഗിൾ യൂണിറ്റ് അംഗങ്ങളാണ് അനന്തയിൽ പ്രവർത്തിക്കുക. പ്രകൃതിയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച…
ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ഇന്ത്യാ പ്രവേശനത്തിൽ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ മസ്‌ക് യുഎസ്സിനോട് ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് വൻ തുക തീരുവ ചുമത്തുന്നതിനാൽ ഇലോൺ മസ്‌കിന് ഇന്ത്യയിൽ ഒരൊറ്റ വാഹനം പോലും വിൽക്കാൻ കഴിയില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മസ്ക് ഇന്ത്യയിൽ ഫാക്ടറി നിർമിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ അത് യുഎസ്സിനെ സംബന്ധിച്ച് അന്യായമാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇലോൺ മസ്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ട്രംപിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശന വേളയിലും കാറുകൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തിയതിനെ ട്രംപ് വിമർശിച്ചിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മസ്‌കിന് കാർ വിൽക്കുന്നത് അസാധ്യമാണ് എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാ ലോക രാജ്യങ്ങളും താരിഫ് ഉപയോഗിച്ച് അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഈ വർഷം ഏപ്രിലോടെ…