Author: News Desk

കൊച്ചിയിൽ പുതിയ ടെക്ഹബ് ആരംഭിച്ച് ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനി എഫ് 9 ഇൻഫോടെക് (F9 Infotech). കൊച്ചി പാടിവട്ടത്ത് 50 ജീവനക്കാരെ നിയമിച്ച ഓഫീസ് സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിലും ലോകമെങ്ങുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലൻഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെക് ഓഫീസുകളുണ്ട്. ഗ്ലോബൽ സെന്റർ ഓഫ് എക്‌സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (SOC), റീജ്യണൽ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24/7 സൈബർ സെക്യൂരിറ്റി ഉറപ്പാക്കുന്നതിനും എഫ് 9 ഇൻഫോടെക്കിന്റെ പുതിയ കേന്ദ്രം ഉപയോഗിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ രാജേഷ് രാധാകൃഷ്ണൻ പറഞ്ഞു. മികച്ചതും വേഗതയേറിയതുമായ ടെക് സൊല്യൂഷനുകൾ ഉറപ്പാക്കുന്നതിനും കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ‍ൃഷ്ടിക്കുന്നതിനും പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Dubai-based F9…

Read More

ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാനിയൻ പാലം ജൂൺ മാസത്തിൽ തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മലയിടുക്കിന് കുറുകെ 3.2 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ പാലമാണിത്. പാലം തുറക്കുന്നതോടെ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമെന്ന റെക്കോർഡ് ഹുവാജിയാങ് ഗ്രാൻഡ് കാനിയൻ പാലത്തിന് സ്വന്തമാകും. 216 ദശലക്ഷം പൗണ്ട് (2400 കോടി രൂപ) ചിലവ് വരുന്ന പാലം നിലവിലുള്ള ഒരു മണിക്കൂർ യാത്രാ സമയം വെറും ഒരു മിനിറ്റായി കുറയ്ക്കും എന്നതാണ് പ്രധാന സവിശേഷത. ഈഫൽ ടവറിനേക്കാൾ 200 മീറ്ററിലധികം ഉയരവും മൂന്നിരട്ടി ഭാരവുമുള്ള ഈ പാലം ചൈനയുടെ എൻജിനീയറിങ് വൈദഗ്ധ്യത്തെ പ്രതിനിധീകരിക്കുന്നു. ചൈനയിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം വിനോദസഞ്ചാര ആകർഷണം എന്ന നിലയിൽ കൂടിയാണ് കൂറ്റൻ പാലം പണിയുന്നത്. വിശ്രമകേന്ദ്രങ്ങൾ, ഗ്ലാസ് വാക്ക്‌വേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് എന്നിവയ്ക്കുള്ള പ്രവർത്തനങ്ങളും പാലത്തിൽ നടക്കുന്നുണ്ട്. പാലത്തിന്റെ സ്റ്റീൽ ട്രസ്സുകൾക്ക് 22,000 മെട്രിക് ടൺ ഭാരമുണ്ട്. മൂന്ന് ഐഫൽ ടവറുകൾക്ക്…

Read More

എഐ പവേർഡ് സേർച്ച് എഞ്ചിൻ പെർപ്ലെക്സിറ്റിയുടെ (Perplexity) സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാനം സന്ദർശിച്ച് ഉലകനായകൻ കമൽ ഹാസൻ. പെർപ്ലെക്സിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി. എഐയ്ക്കും വളർന്നു വരുന്ന സാങ്കേതികവിദ്യകൾക്കും ക്രിയേറ്റീവ് ഇൻഡസ്ട്രികളിലും സിനിമയിലും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിനിമ മുതൽ സിലിക്കൺ വരെയുള്ള രംഗങ്ങളിൽ ടൂളുകൾ വികസിക്കുന്നു-എന്നാൽ അടുത്തത് എന്ത് എന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയ്ക്ക് മാറ്റമില്ലെന്ന് സന്ദർശനത്തെക്കുറിച്ച് കമൽ സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പെർപ്ലെക്സിറ്റി ആസ്ഥാനം സന്ദർശിച്ചത് തനിക്ക് പ്രചോദനം നൽകിയതായും അദ്ദേഹം പറഞ്ഞു. പെർപ്ലെക്സിറ്റി ഓഫീസിൽ കമൽ ഹാസനെ കാണാനും ആതിഥേയത്വം വഹിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീനിവാസ് പ്രതികരിച്ചു.

Read More

മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേ അഞ്ച് വർഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയതായി റിപ്പോർട്ട്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് 60 വയസിന് മുകളിൽ പ്രായമുള്ള പുരുഷൻമാർ, ട്രാൻസ്‌ജെൻഡേർസ് എന്നിവർക്കും 58 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും 40 മുതൽ 50 ശതമാനം വരെ ഇളവുകൾ ട്രെയിൻ ടിക്കറ്റുകളിൽ റെയിൽവേ നൽകിയിരുന്നു. എല്ലാ ക്ലാസുകളിലുമുള്ള മേൽ സൂചിപ്പിച്ച യാത്രക്കാർക്കും ഈ ഇളവ് ബാധകമായിരുന്നു. എന്നാൽ 2020 മാർച്ച് 20ന് കോവിഡുമായി ബന്ധപ്പെട്ടാണ് ഈ ഇളവ് അവസാനിപ്പിച്ചത്. ഇളവ് അവസാനിപ്പിച്ചതിനു ശേഷം, അതായത് 2020 മാർച്ച് 20നും 2025 ഫെബ്രുവരി 28നുമിടയിൽ 31.35 കോടി മുതിർന്ന പൗരന്മാർ (പുരുഷൻമാർ, ട്രാൻസ്‌ജെൻഡേർസ്, സ്ത്രീകൾ എന്നിവരടക്കം) യാത്ര ചെയ്തതതായും ഇളവ് അവസാനിപ്പിച്ചതിനാൽ ഇവരിൽ നിന്നും 8,913 കോടി രൂപ അധിക വരുമാനം നേടിയതായുമാണ് വിവരാവകാശ രേഖ…

Read More

ഗോപികയെ അറിയില്ലേ? എങ്ങനെ അറിയാനാണ്! ഗോപികയെന്ന പേരുള്ള എത്രയോ പേർ കേരളത്തിലുണ്ട്. എന്നാൽ കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് എയർ ഹോസ്റ്റസ്സായ ഒരേയൊരു ഗോപികയേ ഉള്ളൂ-അതാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ ഗോപിക ഗോവിന്ദ്. ഗോപികയുടെ പ്രചോദനാത്മകമായ യാത്ര എയർ ഹോസ്റ്റസ് ആകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിലെ മനക്കരുത്തും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നതാണ്. അതിനപ്പുറം ഉള്ളിൽ സ്വപ്നങ്ങളുണ്ടെങ്കിൽ പറക്കാൻ ചിറകുകളേ ആവശ്യമില്ല എന്നതിന്റെ തെളിവാണ്. കണ്ണൂരിലെ ആദിവാസി സമൂഹത്തിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി ജനിച്ച ഗോപിക സാമ്പത്തിക ബുദ്ധിമുട്ടുകളും പരിമിതമായ അവസരങ്ങളും മറികടന്നാണ് ഈ നാഴികക്കല്ല് കൈവരിച്ചത്. എയർ ഹോസ്റ്റസ് ആകാൻ ചെറുപ്പം മുതലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന് ആഗ്രഹം മാത്ര പോരാ, പണം കൂടി വേണം എന്ന് തിരിച്ചറിഞ്ഞ് ഗോപിക പ്ലസ് ടുവിന് ശേഷം എയർഹോസ്റ്റസ് മോഹം ഉള്ളിലൊതുക്കി ബിരുദ പഠനത്തിനു ചേർന്നു. ബിരുദത്തിനു ശേഷം ജോലിയിൽ പ്രവേശിച്ച ഗോപിക വീണ്ടും എയർ ഹോസ്റ്റസ് ആകുക എന്ന സ്വപ്നം പൊടിതട്ടിയെടുത്തു. അങ്ങനെയാണ് വയനാട്…

Read More

ജപ്പാനിലെ യൂനിവേർസിറ്റി ഓഫ് ടോക്കിയോ എഡ്ജ് ക്യാപിറ്റലിന്റെ (UTEC) ഫണ്ടിങ് റൗണ്ടിൽ ₹100 കോടി ഫണ്ടിങ് നേടി മുംബൈ ക്ലീൻ എനർജി സ്റ്റാർട്ടപ്പ് എറെം (Aerem). റൂഫ് ടോപ്പ് സോളാർ ഉത്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് എറെം. പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ ആകെ ഫണ്ടിങ് 166.47 കോടി രൂപയായി. 2023ൽ ആവാന ക്യാപിറ്റൽ (Avaana Capital) എറെമിൽ അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ഇന്ത്യയെങ്ങും പ്രവർത്തനം വിപുലീകരിക്കാൻ പുതിയ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിലവിൽ ശക്തമായ സ്വാധീനം ഇല്ലാത്ത മേഖലകളായ ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലും ഫണ്ടിങ്ങിലൂടെ വ്യാപനം നടത്താൻ കമ്പനിക്ക് സാധിക്കും. ഇതോടൊപ്പം കമ്പനിയുടെ ഡിജിറ്റൽ സോളാർ ഫിനാൻസിങ് പ്ലാറ്റ്ഫോം, ബി2ബി മാർക്കറ്റ്പ്ലേസ്, ഇൻസ്റ്റാളർ നെറ്റ് വർക്ക് തുടങ്ങിയവയും ശക്തമാക്കാൻ കമ്പനി ഒരുങ്ങുകയാണ്. Discover how Mumbai-based startup Aerem is revolutionizing rooftop solar adoption for India’s MSMEs through end-to-end solutions, financing…

Read More

അടുത്തിടെ ഹുറൂൺ സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായും ലോകത്തിലെ അഞ്ചാമത്തെ സമ്പന്നയായും ഇടം പിടിച്ച് എച്ച്സിഎല്ലിലെ റോഷ്നി നാടാർ മൽഹോത്ര ചരിത്രം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ മകളാണ് റോഷ്നി. പിന്തുടർച്ചയുടെ ഭാഗമായി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും റോഷ്നിയുടെ പേരിലേക്ക് മാറ്റിയതോടെയാണ് അവരുടെ സമ്പാദ്യം ഉയർന്നത്. 2025ലെ ഹുറൂൺ സമ്പന്ന പട്ടിക അനുസരിച്ച് 3.5 ലക്ഷം കോടി രൂപയാണ് റോഷ്നിയുടെ ആസ്തി. ഇതോടെ റോഷ്നിയുടെ കുടുംബത്തേയും ഭർത്താവിനേയും കുറിച്ചുമുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.   രാജ്യത്തെ തന്നെ ഏറ്റവും വലിയ കോർപറേറ്റ് ഹെൽത്ത് കെയർ സംരംഭമായ എച്ച്സിഎൽ ഹെൽത്ത് കെയർ ഹെഡായ ശിഖർ മൽഹോത്രയാണ് റോഷ്നിയുടെ ഭർത്താവ്. 2009ലാണ് ഇരുവരും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹ സമയത്ത് ഹോണ്ടയിൽ ജോലി ചെയ്തിരുന്ന ശിഖർ വിവാഹ ശേഷം എച്ച്സിഎൽ ഹെൽത്ത് കെയറിനൊപ്പം ചേർന്നു. നിലവിൽ ഹെൽത്ത് കെയർ സ്ഥാപനത്തിന്റെ…

Read More

തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ ഇലക്ട്രോണിക് നിർമാണ സേവന (EMS) കമ്പനിയായ ഡിക്സൺ ടെക്നോളജീസ് (Dixon Technologies). ചെന്നൈയ്ക്ക് സമീപമുള്ള ഒറഗഡത്താണ് 1000 കോടി നിക്ഷേപിച്ച് നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ കമ്പനി ഒപ്പിട്ടത്. ധാരണാപത്രം അനുസരിച്ച് ചെന്നൈയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒറഗഡത്തെ ഇൻഡോസ്‌പേസ് ഇൻഡസ്ട്രിയൽ പാർക്കിലാണ് ഡിക്‌സൺ ടെക്‌നോളജീസ് നിർമാണ സൗകര്യം സ്ഥാപിക്കുക. ലാപ്‌ടോപ്പുകളുടെയും ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയും നിർമ്മാണത്തിൽ പ്ലാന്റ് വൈദഗ്ദ്ധ്യം നേടും. ഇതിനു പുറമേ മറ്റ് കമ്പനികൾക്ക് ഇലക്ട്രോണിക് നിർമ്മാണ സേവനങ്ങളും വാഗ്ദാനം ചെയ്യും. എച്ച്പി ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട സൗകര്യം ഇവിടെ വരുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നിർമാണ കേന്ദ്രം 5,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.

Read More

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങളും വാർത്തയിൽ നിറയുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 400 മില്യൺ ഡോളറാണ് (33,500 കോടി രൂപ) ഷെയ്ഖ് ഹംദാന്റെ ആസ്തി. ദുബായിലെ അൽ മക്തൂം പാലസ് അടക്കമുള്ള നിരവധി റെസിഡൻഷ്യൽ പ്രോപ്പർട്ടീസും മാൻഷനുകളും അദ്ദേഹത്തിനുണ്ട്. അത്യാഢംബരത്തിന്റെ പ്രതീകമായി സൂപ്പർ യോട്ടുകളും ബോയിംഗ് 747 ഉൾപ്പെടെയുള്ള സ്വകാര്യ വിമാനങ്ങളും അദ്ദേഹത്തിനുണ്ട്. നിരവധി ഫെറാരികൾ, ലംബോർഗിനികൾ, ഗോൾഡൻ മെഴ്‌സിഡസ് പോലുള്ള അത്യാഢംബര വാഹനങ്ങൾ നിറഞ്ഞ ഗാരേജ് ആണ് ഷെയ്ഖ് ഹംദാന്റേത്. തന്റെ ജീവിതത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഫോട്ടോകൾ അദ്ദേഹം 16.8 ദശലക്ഷം ഫോളോവേർസുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിടാറുണ്ട്. കുതിരയോട്ടത്തിൽ തത്പരനായ ദുബായ് കിരീടാവകാശിക്ക് 1000ത്തിലധികം കുതിരകൾ സ്വന്തമായുണ്ട്. ഇതിനുപുറമേ…

Read More

ഇന്ത്യയിൽ കോർണിയൽ ട്രാൻസ്പ്ലാന്റേഷനിൽ വിപ്ലവാത്മക നേട്ടം സൃഷ്ടിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). ഐസിഎംആർ, ഡൽഹി എയിംസ്, ഡോ. ഷ്രോഫ്സ് ചാരിറ്റി ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ആകാശമാർഗം ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയകൾക്കായി കോർണിയ കൊണ്ടുപോകുന്നതിന് ഡ്രോണുകൾ വിജയകരമായി ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് നേത്രദാനത്തിനായുള്ള കോർണിയ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോകുന്നത്. അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഇടയിലുള്ള വിടവ് നികത്തുന്ന സുപ്രധാന കുതിച്ചുചാട്ടമായാണ് സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. ഐസിഎംആറിന്റെ ഐ-ഡ്രോൺ പ്രോജക്റ്റിലൂടെ ഹരിയാനയിലെ സോണിപത്തിൽ നിന്ന് ഡൽഹി എയിംസിലേക്ക് വെറും 40 മിനിറ്റിനുള്ളിലാണ് അവവയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള കോർണിയ എത്തിച്ചത്. സാധാരണയായി റോഡ് മാർഗം ഏകദേശം 2.5 മണിക്കൂർ എടുക്കുന്ന യാത്രയാണ് റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത്. അതിലോലമായ കോർണിയ ടിഷ്യു പൂർണ്ണമായും സംരക്ഷിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയായിരുന്നു ഇവ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുപോയത്. തുടർന്നുള്ള ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയും പൂർണ്ണ വിജയമായി. മെഡിക്കൽ ലോജിസ്റ്റിക്സ് കാര്യക്ഷമമാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകൾ എടുത്തുകാണിക്കുന്നതാണ് നേട്ടം. കാഴ്ച…

Read More