Author: News Desk
ലോകപ്രശസ്ത ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ നിർമ്മാണ പ്ലാന്റിന് ഭൂമി തേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മഹാരാഷ്ട്രയ്ക്കാണ് സാധ്യതയെന്നാണ് സൂചന. ഇന്ത്യയിൽ വാഹന നിർമ്മാണം ആരംഭിക്കാനുള്ള ടെസ്ലയുടെ നീക്കം വലിയ മാറ്റമുണ്ടാക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യത വർദ്ധിക്കുകയും നിക്ഷേപ സാധ്യതകൾ ഉയരുകയും ചെയ്യും. മുൻപ് ടെസ്ല കർണാടകയിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, ഇപ്പോൾ മഹാരാഷ്ട്രയാണ് മുൻപന്തിയിലെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ടെസ്ലയുടെ ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുമെന്നാണ് പ്രതീക്ഷ. മസ്ക് , പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ടെസ്ലയുടെ ഈ നീക്കം. ഇന്ത്യയിൽ ടെസ്ലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് ആളുകളെ വിളിച്ചിരുന്നു. പൂനെയിലെ ചാകൻ, ചിഖലി എന്നിവിടങ്ങളിൽ ആണ് സാധ്യതയുള്ളത്. നിലവിൽ മേഴ്സിഡസ്-ബെൻസ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര & മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ നിർമ്മാണ കേന്ദ്രമാണ് ചാകൻ. ടാറ്റ…
വിവിധ മേഖലകളിലായി ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നിർമാണം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഖത്തർ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുക. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ഖത്തർ അമീറുമായി ഫലപ്രദമായ കൂടിക്കാഴ്ച നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കൂടിക്കാഴ്ചയിൽ വ്യാപാരം പ്രധാന ചർച്ചാ വിഷയം ആയതായും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വർദ്ധിപ്പിക്കാനും വൈവിധ്യവൽക്കരിക്കാനും ആഗ്രഹിക്കുന്നതായും എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ മോഡി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും ധാരണയായിട്ടുണ്ട്. നിലവിൽ ഇന്ത്യയും ഖത്തറും തമ്മിൽ പ്രതിവർഷം 14 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. 2030ഓടെ ഇത് 28 ബില്യൺ ഡോളറിന്റെ വ്യാപാരമായി ഉയർത്തുകയാണ് ലക്ഷ്യം. പത്ത് വർഷത്തിനിടെ ഇന്ത്യ…
ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് (flydubai) ഇന്ത്യയിൽ പുതിയ ആഭ്യന്തര എയർലൈൻ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതായി റിപ്പോർട്ട്. ഗോ ഫസ്റ്റ് (Go First) എയർവേയ്‌സ് ഏറ്റെടുക്കുന്നതിനായി ഫ്ലൈ ദുബായ് ബിസി ബീയുമായി (Busy Bee) പങ്കാളിത്തം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ഏവിയേഷൻ മാധ്യമമായ Aviation A2Z റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. കഴിഞ്ഞ കുറച്ച് കാലമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് അടച്ചുപൂട്ടി ആസ്തികൾ വിറ്റ് ബാദ്ധ്യതകൾ തീർക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഗോ ഫസ്റ്റിന്റെ വ്യാപാരമുദ്രകൾ, ഫ്ലൈയിംഗ് ലൈസൻസുകൾ, എയർപോർട്ട് സ്ലോട്ടുകൾ എന്നിവ സ്വന്തമാക്കുന്നതിനായി ബിസി ബീ കമ്പനിയുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെയാണ് ഫ്ലൈ ദുബായിയുടെ പുതിയ നീക്കം. 2024 മാർച്ചിലാണ് ബിസി ബീ ഗോ ഫസ്റ്റ് ഏറ്റെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഭൗതിക ആസ്തികൾ വാങ്ങുന്നതിനുപകരം എയർലൈനിന്റെ വ്യാപാരമുദ്രകൾ, വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾ…
ട്രെയിൻ ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു പ്രത്യേക ഇലക്‌ട്രിക്ക് ബസ്സിൽ കയറി വിമാനം കയറാം, വിമാനം ഇറങ്ങി ഇതുപോലെ റെയിൽവേ സ്റ്റേഷനിലെത്തി നാട്ടിലേക്ക് ട്രെയിനും പിടിക്കാം. പ്രവാസികളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർണായക നീക്കവുമായി രംഗത്തെത്തുകയാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു . ഇവിടെ കേരളത്തിന്റെ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് ഉൾപ്പെടെ സുപ്രധാന ട്രെയിനുകൾക്കു സ്റ്റോപ്പ് ഉണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താല്‍പര്യം എടുത്താണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ. എൻ സിങിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം നിർദ്ദേശം നല്‍കി. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എയർപോർട്ട് സ്റ്റേഷന് സ്ഥലം നിർദ്ദേശിച്ചതെന്ന്…
വന്ദേ ഭാരതിൽ സീറ്റ് കിട്ടുന്നില്ല എന്ന സ്ഥിരം യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം – മംഗളൂരു രണ്ടാം വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണവും 20 ആയി ഉയർത്തും. ഇതോടെ തിരുവനന്തപുരം – മംഗലാപുരം ട്രെയിനിൽ 824 സീറ്റുകൾ കൂടും. ഒരു മാസം മുമ്പാണ് തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്. ആദ്യ വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ഉയർത്തിയപ്പോഴും രണ്ടാം വന്ദേ ഭാരതിൽ സീറ്റുകളില്ലെന്ന വിമർശനം ശക്തമായിരുന്നു. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് നിലവിൽ എട്ട് കോച്ചുകളിലായി 512 സീറ്റുകളാണുള്ളത്. 20 കോച്ചുകളുള്ള തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിൽ 1336 സീറ്റുണ്ട്. വൈകാതെ തന്നെ കേരളത്തിലെ രണ്ടാം വന്ദേ ഭാരതും 20 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉടൻ 20 ആയി ഉയർത്തും. ഇതോടെ 1336 സീറ്റുകളാണ് ഒരു സർവീസിൽ തിരുവനന്തപുരം – മംഗലാപുരം വന്ദേ…
വെർടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് എയർ ആംബുലൻസ് സേവനം ആരംഭിക്കുന്ന രാജ്യമാകാൻ ഇന്ത്യയും. എയർ ആംബുലൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഐഐടി-മദ്രാസ് ആസ്ഥാനമായുള്ള ഇലക്ട്രിക് എയർക്രാഫ്റ്റ് സ്റ്റാർട്ടപ്പായ ഇ-പ്ലെയിൻ 1 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവച്ചു. eVTOL അഥവാ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 788 എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ വിതരണം ചെയ്യുക. ഇന്ത്യയിലെ പ്രമുഖ എയർ ആംബുലൻസ് കമ്പനിയായ ഐസിഎഎടിക്കാണ് ഇ-പ്ലെയിൻ 788 eVTOLകൾ കൈമാറുക. തുടർന്ന് ഐസിഎഎടി വഴി രാജ്യത്തെ എല്ലാ ജില്ലകളിലും എയർ ആംബുലൻസുകൾ വിന്യസിക്കും. ഇന്ത്യൻ നഗരങ്ങങ്ങളിൽ നിരന്തരം വർദ്ധിച്ചുവരുന്ന വാഹന ഗതാഗതം കണക്കിലെടുക്കുമ്പോൾ ആ കരാറിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ആയതിനാൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കാനുമാകും. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ നിർമിക്കുന്നത്. പൈലറ്റിന് പുറമേ രണ്ടു പേർക്കു സഞ്ചരിക്കാനും സ്ട്രക്ചർ, ജീവൻ രക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ എന്നിവ സജ്ജീകരിക്കാനും എയർ ആംബുലൻസിൽ സംവിധാനമുണ്ടാകും. മണിക്കൂറിൽ 200 കിലോമീറ്റർ ആണ്…
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപധാനമായി ഉയർത്താനുള്ള കരാറിനൊപ്പം വാണിജ്യം, ഊർജം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ധാരണയായി. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായിട്ടുണ്ട്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ പ്രധാനമന്ത്രി മോഡി പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. ഇന്ത്യയിലേയും ഖത്തറിലേയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. India and Qatar sign strategic partnership agreement strengthening trade, energy, investments, technology, food security, and cultural ties
റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ ഇനി ജീവിക്കാൻ അനിവാര്യമായ പുതിയ ടെക്നോളജികൾ എട്ടുവയസ്സുമതൽ എൺപത് വയസ്സുവരെ ആർക്കും ഒരു തീംപാർക്കിലെന്നപോലെ കണ്ട് ആസ്വദിച്ച് പഠിക്കാൻ റോബോപാർക്ക് ഒരുങ്ങുകയാണ്. തൃശൂർ രാമവർമപുരത്ത് ജില്ലാപഞ്ചായത്തിന്റെ സഹകണത്തോടെ ലോകോത്തര സൗകര്യങ്ങളുമായി ഇന്ത്യയിലെ ആദ്യ റോബോപാർക്ക് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. സ്ക്കൂൾ കുട്ടികൾക്ക് ന്യൂടെക്നോളജി എക്സ്പീരിയൻസ് ചെയ്യാനാകും വിധത്തിൽ ഇമേഴ്സീവ് ലേണിംഗ് മെത്തേഡ് അവതരിപ്പിച്ചുകൊണ്ടാണ് രാഹുൽ ബാലചന്ദ്രനും സഹസ്ഥാപകൻ അമിത് രാമനും റോബോപാർക്ക് എന്ന ആശയത്തിലേക്ക് വരുന്നത്. ആർക്കും മനസ്സിലാകാവുന്ന തരത്തിൽ ഒരു കഥ പറയുന്ന പോലെ അതിന്റെ കണ്ടെന്റ് ഡെവലപ് ചെയ്തു. അവിടെ നിന്നാണ് ടെക്നോളജി ടൂറിസം എന്ന ആശയം വളരുന്നത്. ഡ്രോൺ പറത്താനും, ഓട്ടോണമസ് കാറിൽ കയറി യാത്ര ചെയ്യാനും കഴിയുംവിധം ഫാമിലിക്ക് 4 ണിക്കൂറോളം ടെക്നോളജി ആസ്വാദ്യകരമാക്കാനാകുന്ന ഒരു സ്പേസ്, അതാണ് റോബോപാർക്ക്. ഗെയിംസും, ടെക്നോളജി എക്സ്പീരിയൻസ് സെന്ററും ഉള്‌പ്പെടെ 360 ഡിഗ്രി ടെക്നോളജി ഏരിയ. അതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ. തൃശൂർ ജില്ലാ…
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബെംഗളൂരു. ചൂട് കനക്കുന്നതിനിടെ നഗരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) മുന്നറിയിപ്പ് നൽകി. വേനൽ അടുത്തതിനാൽ മുൻകരുതലായാണ് ജലവിതരണ വകുപ്പിന്റെ കടുത്ത നടപടി. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബെംഗളൂരു നഗരത്തിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടാറുണ്ട്. ഇതിനു മുന്നോടിയായാണ് ഉത്തരവ്. വാഹനം കഴുകൽ, ചെടി നനയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കണം. നിയമം ലംഘിക്കുന്നവർ 5000 രൂപ പിഴയും ആവർത്തിച്ചാൽ ഓരോ ദിവസവും 500 രൂപ വെച്ച് അധികപിഴയും അടയ്ക്കണം. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ആക്റ്റ് 1964 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് സംബന്ധിച്ച നിയമാവലി ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ അസോസിയേഷനുകൾക്കും കൈമാറി. വെള്ളം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1916 എന്ന ഹെൽപ്ലൈൻ നമ്പറിൽ…
ഹാർവാർഡ് സർവകലാശാലാ സന്ദർശനത്തെ കുറിച്ചുള്ള വൈകാരിക സന്ദേശം പങ്കുവെച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. 2025 ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നിത അംബാനി മുഖ്യപ്രഭാഷണം നടത്തിയിരുന്നു. ബോസ്റ്റണിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവേയാണ് നിത അംബാനി ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. തനിക്ക് ഹാർവാർഡിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ 90 വയസ്സുള്ള തന്റെ അമ്മ അഭിമാനിക്കുന്നുവെന്ന് സന്ദേശത്തിൽ നിത വിവരിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് നിത അംബാനിയുടെ വൈകാരിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ അഭിമാനം: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിതയെ ഹാർവാർഡിൽ അയച്ചു പഠിപ്പിക്കാൻ അവരുടെ കുടുംബത്തിനും അമ്മയ്ക്കും കഴിഞ്ഞില്ല. അതേ ഹാർവാർഡിൽ ഇന്ന് നിത അംബാനി മുഖ്യപ്രഭാഷകയായിരിക്കുന്നു. തന്നെ ക്ഷണിച്ചതിൽ തന്റെ അമ്മയ്ക്ക് ഏറെ അഭിമാനമുണ്ടെ നിത അംബാനി വിവരിക്കുന്നു. എക്സിലെ പോസ്റ്റിനൊപ്പം നിത അംബാനിയുടെ മുഖ്യപ്രഭാഷണത്തിന്റെ 50 സെക്കൻഡ് നീളുന്ന വീഡിയോയും ചേർത്തിട്ടുണ്ട്. Nita Ambani, Founder-Chairperson of Reliance Foundation, shared an emotional…