Author: News Desk

ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള ആട്. പീറ്റർ ലെനു എന്ന കർഷകൻ വളർത്തുന്ന നാല് വയസ്സുള്ള കനേഡിയൻ പിഗ്മി ആടായ കറുമ്പിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. വെറും 40.50 സെന്റീമീറ്റർ (1 അടി 3 ഇഞ്ച്) ആണ് കറുമ്പിയുടെ ഉയരം. കനേഡിയൻ പിഗ്മി ഇനത്തിലുള്ള ആട് ആണ് പീറ്ററിന്റെ കറുമ്പി. കുഞ്ഞനാണെങ്കിലും ദൃഢമായ ശരീരഘടനയാണ് ഈ ഇനത്തിന്റെ സവിശേഷത. സാധാരണ ഗതിയിൽ പരമാവധി 53 സെന്റീമീറ്റർ (21 ഇഞ്ച്) വരെയാണ് കനേഡിയൻ പിഗ്മികളുടെ ഉയരം. ഫാം സന്ദർശനത്തിന് എത്തിയ ഒരാളുടെ നിർദ്ദേശപ്രകാരമാണ് ഗിന്നസ് റെക്കോർഡിനായി അയച്ചതെന്ന് പീറ്റർ പറഞ്ഞു. തുടർന്ന് ഗിന്നസിനു അയക്കുന്നതിനു മുൻപ് കറുമ്പിയുടെ അളവുകൾ, പ്രായം, ആരോഗ്യം എന്നിവ പരിശോധിക്കാൻ പീറ്റർ മൃഗഡോക്ടറെ സമീപിച്ചു. കറുമ്പിയുടെ അസാധാരണമായ കുഞ്ഞത്തവും ശാരീരികക്ഷമതയും സ്ഥിരീകരിച്ചാണ് റെക്കോർഡിനായി സമർപ്പിച്ചത്. Karumbi, a four-year-old Canadian pygmy goat from Kerala,…

Read More

Docker Vision Docker Vision is improving port operations with AI technology that automates container terminals. Using dOCR, their system can quickly identify shipping containers, vehicles, and rail wagons in real-time. This helps automate tasks like gate entry, container stacking, and maintenance. With over 95% accuracy, the system reduces human error and manual work. Docker Vision’s solution is fast to implement, taking just two days, and helps ports run more efficiently and securely. Their goal is to turn traditional ports into fully automated, high-productivity hubs with reduced truck turnaround times. CONNECT Facebook X-twitter Instagram Youtube Founders Prajith Nair, Athira MuraleedharanFounders Services…

Read More

Udaan Netrasemi designs and develops energy-efficient, high-performance system-on-chips for various applications. The company focuses on delivering high-quality silicon and aims to make chip-enabled product creation simple, efficient, and economical for customers. CONNECT Facebook X-twitter Founders Amod Malviya, Vaibhav Gupta, and Sujeet Kumar Founders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding / Responsive / Custom Typography. ECOMMERCE Product Fulfillment…

Read More

ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി രംഗത്തെ ആഗോള ഭീമൻമാരായ ആൽസ്റ്റോം (Alstom). ബിഹാറിലെ മധേപുരയിലാണ് ആൽസ്റ്റോം ഇന്ത്യൻ റെയിൽവേയ്‌ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണത്തെ പിന്തുണയ്ക്കുന്നതിലും ചരക്ക് ഗതാഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവനയിലും ആൽസ്റ്റോമിന്റെ പ്രതിബദ്ധതയെ ഈ നാഴികക്കല്ല് അടിവരയിടുന്നു. ബീഹാറിലെ മധേപുരയിലുള്ള ആൽസ്റ്റോമിന്റെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച 500ആമത് പ്രൈമ T8 WAG12B ഇ-ലോക്കോമോട്ടീവ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 3.5 ബില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിന്റെ ഭാഗമായി ചരക്ക് സേവനത്തിനായി 12,000 HP (9 MW)യുടെ 800 ഹൈ-പവർ ഡബിൾ-സെക്ഷൻ പ്രൈമ T8 ലോക്കോമോട്ടീവുകളാണ് ആൽസ്റ്റോം വിതരണം ചെയ്യുക. ഇന്ത്യൻ റെയിൽവേ WAG-12B എന്ന് നാമകരണം ചെയ്തിരിക്കുന്ന ലോക്കോമോട്ടീവുകൾക്ക് 120 കിലോമീറ്റർ വേഗതയിൽ ഏകദേശം 6,000 ടൺ റേക്കുകൾ വഹിക്കാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും നൂതനമായ ചരക്ക്…

Read More

ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ, അമോണിയ പദ്ധതി രംഗങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്താൻ ആറ് ജാപ്പനീസ് കമ്പനികൾ. ഇന്ത്യൻ കമ്പനി എസിഎംഇയും ആറ് ജപ്പാൻ കമ്പനികളുമായാണ് ഇതുസംബന്ധിച്ച ധാരണ. ആദ്യ ഘട്ടത്തിൽ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ എസിഎംഇ ജപ്പാൻ കമ്പനികളുമായി ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. പദ്ധതി പ്രകാരം ഒഡീഷയിൽ നിന്ന് എസിഎംഇ 2028 മുതൽ പ്രതിവർഷം 400,000 ടൺ അമോണിയ ജപ്പാനിലേക്ക് വിൽപ്പനയ്ക്കായി വിതരണം ചെയ്യുന്നതിനായി ജാപ്പനീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ ഐഎച്ച്ഐയുമായി കഴിഞ്ഞ വർഷം ടേം ഷീറ്റിൽ ഒപ്പുവെച്ചിരുന്നു. ഐഎച്ച്ഐയ്ക്കു പുറമേ ഷിപ്പിംഗ് സ്ഥാപനമായ മിറ്റ്സുയി ഒഎസ്കെ ലൈൻസ്, യൂട്ടിലിറ്റി ഹോക്കൈഡോ ഇലക്ട്രിക് പവർ, കെമിക്കൽസ് നിർമ്മാതാവ് മിത്സുബിഷി ഗ്യാസ് കെമിക്കൽ, ഫിനാൻഷ്യർമാരായ മിസുഹോ ബാങ്ക്, ടോക്കിയോ സെഞ്ച്വറി കോർപ്പറേഷൻ എന്നിവ ഇപ്പോൾ പദ്ധതിയിലേക്ക് നേരിട്ടുള്ള നിക്ഷേപം പരിഗണിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ ധാരണ പ്രകാരം ആരംഭ തീയതി 2030 ലേക്ക് മാറ്റിയതായി ഹൈഡ്രജൻ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.…

Read More

ഇലക്ട്രിക് വാഹന ബാറ്ററികളും മൊബൈൽ ഫോണുകളും നിർമിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ് കേന്ദ്രം. യുഎസ് താരിഫുകളുടെ ആഘാതത്തെ നേരിടാൻ പ്രാദേശിക ഉൽ‌പാദകരെ സഹായിക്കുന്നതിനും വിശാലമായ താരിഫ് ഇളവുകൾ നൽകുന്നതിനായുമാണ് നടപടി. അസംസ്കൃത വസ്തുക്കളുടെ തീരുവ കുറച്ചുകൊണ്ട് ആഭ്യന്തര ഉൽ‌പാദനവും കയറ്റുമതി മത്സരശേഷിയും വർദ്ധിപ്പിക്കുകയുമാണ് ഇതിലൂടെ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് പാർലമെന്റിൽ ധനകാര്യ ബിൽ 2025 പാസാക്കുന്നതിനുള്ള വോട്ടെടുപ്പിന് മുമ്പായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇവി ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 35 ഇനങ്ങളെയും മൊബൈൽ ഫോൺ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന 28 ഇനങ്ങളെയും ഇറക്കുമതി തീരുവയിൽ നിന്ന് കേന്ദ്രം ഒഴിവാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് നടപടി. നിലവിൽ താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ഉടമ്പടിയിൽ എത്തുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും…

Read More

480 യുവാൻ ( ₹ 5,500) വിലയുള്ള ഹാഫ് ചിക്കൻ വിഭവം വിളമ്പി വാർത്തയിൽ ഇടംപിടിച്ച് ചൈനയിലെ ഷാങ്ഹായിലെ റെസ്റ്റോറന്റ. ശാസ്ത്രീയ സംഗീതം കേൾപ്പിച്ചും പാൽ കൊടുത്തും വളർത്തിയ കോഴിയാണ് എന്ന് അവകാശപ്പെട്ടാണ് ഉയർന്ന വില എന്ന ന്യായീകരിണമാണ് റെസ്റ്റോറന്റ് നൽകുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 14 ന് 270,000 ഫോളോവേഴ്‌സുള്ള ഒരു ബിസിനസുകാരൻ ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. അവിടെ വിഭവത്തിന്റെ വില കണ്ട് ഞെട്ടിയ അദ്ദേഹം ഇതിനെക്കറിച്ച് ജീവനക്കാരോട് ചോദിച്ചു. “പാട്ട് കേട്ടും പാൽ കുടിച്ചും” വളർത്തിയതാണോ എന്ന് തമാശയായി ചോദിച്ചു. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന “സൺഫ്ലവർ ചിക്കൻ” എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് കോഴി എന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു. പാട്ട് കേട്ടും പാൽ കുടിച്ചും വളർന്നതു തന്നെയാണെന്നും ജീവനക്കാരൻ പറഞ്ഞത്രേ. ഫാമിന്റെ ഓൺലൈൻ വിവരണമനുസരിച്ച് സൂര്യകാന്തി തണ്ടുകളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന…

Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എടിഎം വഴിയുള്ള ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ വൻ വരുമാനം നേടുന്നതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. എന്നാൽ മറ്റ് പൊതുമേഖലാ ബാങ്കുകൾ (PSB) ഈ ഇനത്തിൽ സാമ്പത്തിക നഷ്ടം നേരിടുകയാണെന്നും സർക്കാർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടിഎമ്മുകളിലെ ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ എസ്‌ബി‌ഐ 2,043 കോടി രൂപ വരുമാനം നേടി. അതേസമയം ഒൻപത് പി‌എസ്‌ബികൾക്ക് 3,738.78 കോടി രൂപ നഷ്ടം നേരിട്ടു. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവൺമെന്റിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കും കാനറ ബാങ്കും മാത്രമാണ് എടിഎം ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ ലാഭമുണ്ടാക്കിയ മറ്റ് പിഎസ്ബികൾ. 90.33 കോടി രൂപ, 31.42 കോടി രൂപ എന്നിങ്ങനെയാണ് ഇരു ബാങ്കുകളും ഈ ഇനത്തിൽ ലാഭം നേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി എടിഎം ഇടപാടുകളിൽ…

Read More

നിർമിത ബുദ്ധി ജോലികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെങ്കിലും തൽക്കാലത്തേക്കെങ്കിലും എഐ സ്വാധീനം കൊണ്ട് കോഡർമാർ, ഊർജ്ജ വിദഗ്ധർ, ജീവശാസ്ത്രജ്ഞർ തുടങ്ങിയവവരുടെ ജോലി പോകില്ലെന്ന് അഭിപ്രായപ്പെട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. എഐ ശക്തമായാലും ഡോക്ടർമാർ പാചക വിദഗ്ധർ തുടങ്ങിയവരുടെയും ജോലിയെ ബാധിക്കാൻ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞു. എഐയുടെ പിശകുകൾ തിരുത്താനും അതിന്റെ കോഡ് മെച്ചപ്പെടുത്താനും കോഡർമാർ ആവശ്യമാണ്. നിർമിത ബുദ്ധിക്ക് പോലും ചെയ്യാനാകാത്ത നിർണായകവും സങ്കീർണ്ണവുമായ സംവിധാനങ്ങളാണ് ഊർജ്ജ വിദഗ്ധർ കൈകാര്യം ചെയ്യുന്നത്. ഡോക്ടർമാരും പാചക വിദഗ്ധരും തൽക്കാലത്തേക്ക് എഐ ഭീഷണിയിൽ നിന്ന് അകലെയാണ്. രോഗനിർണയങ്ങളിലും ഡാറ്റയിലും എഐ ഡോക്ടർമാരെ സഹായിക്കും. എന്നാൽ മനുഷ്യന്റെ വിധിന്യായവും സഹാനുഭൂതിയും നിർണായകമാണ്. അതിനു പകരം എഐയ്ക്ക് പ്രവർത്തിക്കാൻ ആകില്ല. അതുപോലെ, ഭക്ഷണം തയ്യാറാക്കുന്നതിൽ എഐ സഹായിച്ചേക്കാം, എന്നാൽ പാചകക്കാരുടെ സർഗ്ഗാത്മകതയും വ്യക്തിപരമായ സ്പർശനവും മാറ്റാനാകാത്തതാണ്-അദ്ദേഹം പറഞ്ഞു. എഐയുമായി പൊരുത്തപ്പെടൽ പ്രധാനമവും നിർണായകവുമാണ്. തൊഴിലാളികളും ജീവനക്കാരും എഐയുമായി സഹകരിക്കാൻ പഠിക്കണം, അതിനെ ചെറുക്കരുത്. നമ്മുടെ…

Read More

4 ട്രില്യൺ യുഎസ് ഡോളർ എന്ന മാന്ത്രിക സംഖ്യ തൊട്ട് ചരിത്രപരമായ നേട്ടവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2025ൽ ഇന്ത്യയുടെ റിയൽ ജിഡിപി 4.3 ട്രില്യൺ യുഎസ് ഡോളറാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കണക്ക് പ്രകാരം കഴിഞ്ഞ ദശകത്തിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഇരട്ടിയാക്കി. 2015ലെ 2.1 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 ൽ 4.3 ട്രില്യൺ യുഎസ് ഡോളറായി 105 ശതമാനം വളർച്ച ഇന്ത്യയ്ക്ക് നേടാനായത് ശ്രദ്ധേയമാണ് എന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാന് 4.4 ട്രില്യൺ യുഎസ് ഡോളർ, മൂന്നാമതുള്ള ജർമനിക്ക് 4.9 ട്രില്യൺ ഡോളർ എന്നിങ്ങനെയാണ് റിയൽ ജിഡിപി കണക്ക്. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ഈ വർഷം തന്നെ സമ്പദ് വ്യവസ്ഥയിൽ ജപ്പാനേയും 2027ൽ ജർമനിയേയും മറികടക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വളർച്ചാനിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും…

Read More