Author: News Desk
കേരളത്തിന്റെ സ്റ്റാർട്ടപ്പ് മിഷനെ പ്രശംസിച്ചെഴുതിയ ലേഖനം വിവാദമായതിൽ തന്റെ നിലപാട് ശശി തരൂർ എംപി വീണ്ടും വ്യക്തമാക്കി . നല്ല കാര്യം ആര് ചെയ്താലും അതിനെ അഭിനന്ദിക്കുമെന്നാണ് ശശി തരൂർ പറഞ്ഞത്. ‘എംപി എന്ന നിലയിൽ 16 വർഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തിൽ പറഞ്ഞത്. ലേഖനത്തിൽ കേരളത്തിന്റെ സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് മുഴുവനായി എഴുതിയതല്ല. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പല കുറവുകളും ഉണ്ട്. ഇങ്ങനെയുളള വിഷയങ്ങളിൽ അടിസ്ഥാനമില്ലാതെ ഞാൻ എഴുതുകയോ സംസാരിക്കുകയോ ചെയ്യാറില്ല. . സ്റ്റാർട്ടപ്പുകളെക്കുറിച്ചാണ് എഴുതിയത്. ലേഖനത്തിൽ സിപിഎമ്മിന്റെ പേര് ചൂണ്ടിക്കാണിച്ചിട്ടില്ല. ഒരിക്കലും കേരളത്തിന്റെ നിലവിലുളള സർക്കാരിന്റെ ഭരണത്തിന് നൂറ് മാർക്ക് കൊടുക്കില്ല. അത്രയും പോരായ്മകൾ ഉണ്ട്. ഒരു മലയാളി ജനപ്രതിനിധിയായാണ് ഈ വിഷയത്തെ കണ്ടിരിക്കുന്നത്. താൻ തൻെറ അഭിപ്രായമാണ് പറഞ്ഞത് എന്നും ശശി തരൂർ വ്യക്തമാക്കി . വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയത് എന്നും സംസ്ഥാന സർക്കാർ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കുമെന്നും ആവർത്തിച്ചു. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും…
രാഷ്ട്രപതി ഭവനിൽ വെച്ച് ‘ആദ്യമായി’ ഒരു വിവാഹച്ചടങ്ങ് നടക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളിൽ വസ്തുതാപരമായ പിശകുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയാണ് സർക്കാരിന്റെ നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിലൂടെ. പിഐബി റിപ്പോർട്ട് അനുസരിച്ച് പ്രസിഡന്റ്സ് എസ്റ്റേറ്റ് അതിന്റെ തുടക്കകാലം മുതൽക്കു തന്നെ നിരവധി വിവാഹങ്ങൾക്ക് വേദിയായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ആയ പൂനം ഗുപ്തയുടെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ടാണ് വസ്തുതാപരമായ പിശക് സംഭവിച്ചത്. പൂനം ഗുപ്തയുടെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ വെച്ച് നടന്നു എന്നത് സത്യമാണ്. എന്നാൽ വാർത്തകളിൽ അവകാശപ്പെടുന്നത് പോലെ ചരിത്രത്തിൽ ആദ്യമായല്ല ഇത്തരത്തിൽ ഒരു വിവാഹം എന്നാണ് പിഐബി വിശദീകരിച്ചിരിക്കുന്നത്. The Press Information Bureau clarifies that the recent wedding at Rashtrapati Bhavan was not the first in history, addressing a factual error in…
ഇന്ത്യയിൽ സൂപ്പർസോണിക് റാംജെറ്റ് എഞ്ചിൻ വികസിപ്പിച്ച ആദ്യ സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ, എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ ഹൈപ്രിക്‌സ് (Hyprix). 25 വർഷങ്ങൾക്കു മുൻപ് അഹമ്മദാബാദിലെ രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളായ ദേവമല്യ ബിശ്വാസും ദിവ്യാൻഷു മണ്ഡോവാരയും അതിവേഗ വ്യോമയാനത്തിലും സാങ്കേതികവിദ്യയിലുമുള്ള അവരുടെ സ്വപ്നങ്ങൾ പങ്കിട്ട് ഒന്നിച്ചു. അതിവേഗ വിമാന എഞ്ചിനുകളും നൂതന പ്രതിരോധ സാങ്കേതികവിദ്യയും നിർമിക്കണമെന്നായിരുന്നു അവർ കണ്ട സ്വപ്നം. എന്നാൽ ആ സ്വപ്നം ഇന്ന് ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിൽതന്നെ മുൻപന്തിയിൽ ഇരുവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു. 2024ലാണ് ഹൈപ്രിക്‌സ് (Hyprix) ആരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നെക്സ്റ്റ് ജെൻ പ്രൊപ്പൽഷൻ സിസ്റ്റങ്ങളും ആർട്ടില്ലറി സാങ്കേതികവിദ്യയും നിർമിച്ചുകൊണ്ട് ഇന്ത്യൻ പ്രതിരോധ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഹൈപ്രിക്‌സ്. അങ്ങനെ ഒരു സ്വപ്നം ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു. പ്രൊപൽഷൻ ടെക്നോളജിയായ റാംജെറ്റ് എഞ്ചിൻ വികസിപ്പിക്കുകയാണ് ഹൈപ്രിക്സിന്റെ പ്രധാന ലക്ഷ്യം. ഒരു സ്വകാര്യ ഇന്ത്യൻ സ്റ്റാർട്ടപ്പും ഇത്തരമൊരു എഞ്ചിൻ വിജയകരമായി നിർമിച്ചിട്ടില്ലാത്തതിനാൽ സംഗതി വെല്ലുവിളിയായിരുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ…
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് അവതരിപ്പിച്ച് ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ (NueGo). ദീർഘദൂര യാത്രയ്ക്ക് പ്രീമിയം, പരിസ്ഥിതി സൗഹൃദ ബദൽ വാഗ്ദാനം ചെയ്യുകയാണ് കമ്പനി ഇതിലൂടെ. ഡൽഹി-അമൃത്സർ, ബെംഗളൂരു-ചെന്നൈ, ഹൈദരാബാദ്-രാജമുന്ദ്രി, ചെന്നൈ-മധുര, വിജയവാഡ-വിശാഖപട്ടണം, ബെംഗളൂരു-മധുര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ഇലക്ട്രിക് സ്ലീപ്പർ ബസുകൾ. സ്ലീപ്പർ ബസ് സർവീസുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താനും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയും പ്രോത്സാഹിപ്പിക്കാനും വിപുലീകരണം ന്യൂഗോയെ പ്രാപ്തമാക്കുന്നു. വിശ്രമത്തിനായി ചാരിയിരിക്കാവുന്ന ബാക്ക്‌റെസ്റ്റുകളുള്ള വിശാലമായ എർഗണോമിക് ബർത്തുകൾ, ആംബിയന്റ് എൽഇഡി ലൈറ്റിംഗോടുകൂടിയ ഇന്റീരിയർ, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, സ്റ്റോറേജ് പോക്കറ്റുകൾ എന്നിവയാണ് സവിശേഷതകൾ. ഇതോടൊപ്പം ആധുനിക ശുചിത്വ സൗകര്യങ്ങളും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. സുഖസൗകര്യങ്ങൾക്കപ്പുറം മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി എയറോഡൈനാമിക് എഫ്ആർപി ഫ്രണ്ട് ഫാസിയ, മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയിലെ ആദ്യത്തെ മോണോകോക്ക് ഷാസി, നൂതന സുരക്ഷാ സവിശേഷതകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ…
സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി ഉയർന്ന ഡിമാൻഡുള്ള അന്തർ സംസ്ഥാന റൂട്ടുകളിൽ എസി സ്ലീപ്പർ ബസുകൾ അവതരിപ്പിക്കാൻ കെഎസ്ആർടിസി. നിലവിൽ സ്വകാര്യ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഈ റൂട്ടുകളിൽ സർവീസുകൾ കൂടുതൽ സജീവമാക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തലശ്ശേരി-ബെംഗളൂരു, തിരുവനന്തപുരം-ബെംഗളൂരു പോലുള്ള ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിലാണ് എസി സ്ലീപ്പർ ബസുകൾ അവതരിപ്പിക്കുക. സ്വകാര്യ ഓപ്പറേറ്റർമാർക്ക് അമിത തുക നൽകാൻ നിർബന്ധിതരാകുന്ന യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി ആശ്വാസം നൽകും. സ്ലീപ്പർ ബസുകൾക്കായി ടെൻഡറുകൾ ക്ഷണിച്ചതായും അവ ലഭ്യമാകുന്നതിന് അനുസരിച്ച് സർവീസുകൾ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. 34 എസി സ്ലീപ്പർ ബസുകളുടെ ഷാസികളുടേയും ബോഡിയുടേയും ഡിസൈൻ, നിർമാണം, വിതരണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് കെഎസ്ആർടിസി ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. 13.5 മീറ്റർ നീളമുള്ള ഡീസൽ എഞ്ചിനുള്ള ബസുകൾ എല്ലാ ലോഡുകളിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിലും പ്രവർത്തന സാഹചര്യങ്ങളിലും കുറഞ്ഞത് 16 മുതൽ 20 മണിക്കൂർ…
ഇന്ത്യയുടെ സമുദ്ര കയറ്റുമതി, ട്രാൻസ്ഷിപ്മെന്റ് ഹബ്ബ്, വ്യവസായ വികസനം എന്നിവയിൽ നിർണ്ണായകമായി മാറുകയാണ് അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ആഴക്കടൽ കണ്ടെയിനർ പോർട്ടാണ് നമ്മുടെ വിഴിഞ്ഞം. 24 മീറ്റർ പ്രകൃത്യാ ആഴമുള്ള തുറമുഖം, 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്ര ജലപാത. സാധ്യതകളുടെ ചാകര തുറക്കുകയാണ് വിഴിഞ്ഞം തുറമുഖം. കോളംബോ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാതെ, കയറ്റുമതിയും ഇറക്കുമതിയും കൂടുതൽ കാര്യക്ഷമമാകാൻ നമ്മുടെ രാജ്യത്തിനാകെ അവസരം തുറന്നിടുകയാണ് വിഴിഞ്ഞം. സിംഗപ്പൂർ ഈ നിലയിൽ വളർന്നത് ട്രാൻഷിപ്മെന്റ് വ്യവസായത്തിലൂടെയാണ്. സ്ഥലപരിമിതി അവർക്ക് ഉണ്ടായിരുന്നില്ല, വേഗത്തിലുള്ള കാർഗോ നീക്കത്തിനായി അവർ വികസിപ്പിച്ചത് മികച്ച എക്കോസിസ്റ്റമായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായേപറ്റൂ. ഈ സാഹചര്യത്തിലാണ് അദാനി പോർട്ട്സ് ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയ വിഴിഞ്ഞം ശ്രദ്ധ ആകർഷിക്കുന്നത്. ലോകമാകെയുള്ള എക്സ്പോർട്ടേഴ്സ് വിഴിഞ്ഞം തുറമുഖത്തെ ഒരു ഗേറ്റ് വേ ആയി കാണുന്നു. ഇത് കേരളത്തിന്…
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകൾ തുടങ്ങും. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറന്ന് മദ്യ വിൽപന നടത്താൻ കെഎംആർഎൽ തീരുമാനത്തിലെത്തിയത്. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പ്രീമിയം ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കുക. ബിവറേജസ് കോർപറേൽൻ ആവശ്യപ്പെട്ടതനുസരിച്ച് ഇതിനായി ഈ രണ്ട് സ്റ്റേഷനുകളിൽ സ്ഥലവും കെഎംആർഎൽ അനുവദിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതിനായുള്ള തുടർ ചർച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റിന്റെ പ്രവർത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.മുൻപ് കളമശേരി സ്റ്റേഷനിൽ വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം അനുവദിച്ച് ലൈസൻസ് നൽകിയിരുന്നു.ബാങ്കുകൾക്കും ഇത്തരത്തിൽ മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്പനിപ്പടി എന്നീ സ്റ്റേഷനുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എംജി റോഡ് സ്‌റ്റേഷനിൽ കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾക്കാണ് ഇത്തരത്തിൽ സ്ഥലം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വൈറ്റില, വടക്കേ കോട്ട മെട്രോ സ്റ്റേഷനുകളിൽ പ്രീമിയം ബെവ്കോ ഔട്ട്ലെറ്റുകൾ…
ഇന്ത്യയിലെ ആദ്യ ത്രീ ഡി പ്രിന്റഡ് വില്ല നിർമിച്ച് ചെന്നൈ ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പ് ത്വസ്ത (Tvasta) മാനുഫാക്ചറിംഗ് സൊല്യൂഷൻസ്. നാല് മാസങ്ങൾ കൊണ്ടാണ് ത്വസ്ത പൂനെ ഗോദ്‌റെജ് പ്രോപ്പർട്ടീസിനായി ത്രീ ഡി പ്രിന്റഡ് G+1 വില്ല പൂർത്തിയാക്കിയത്. 2,200 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല കോൺക്രീറ്റ് ത്രീ ഡി പ്രിന്റർ ഉപയോഗിച്ച് പൂർണമായും ഓൺ-സൈറ്റിലാണ് നിർമിച്ചത്. 2016ൽ ഐഐടി മദ്രാസ് പൂർവ വിദ്യാർത്ഥികൾ സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായുള്ള ത്വസ്ത വേഗതയേറിയതും സുസ്ഥിരവുമായ നിർമാണ രീതികൾക്കായി ഓട്ടോമേഷനും റോബോട്ടിക്സും ഉപയോഗിക്കുന്നു. സർക്കാർ, അക്കാദമിക്, വ്യവസായ മേഖലകളുമായി സഹകരിച്ച് മെറ്റീരിയലുകൾ, യന്ത്രങ്ങൾ എന്നിവ പരിഷ്കരിക്കുന്നത് തുടരുമെന്ന് ത്വസ്ത പ്രതിനിധി പറഞ്ഞു. നിലവിൽ ഉപഭോക്താക്കൾക്കായി വില്ലകൾ, ഓഫീസ് കെട്ടിടങ്ങൾ, ആഢംബര ഗസ്റ്റ് ഹൗസുകൾ എന്നിവയുൾപ്പെടെ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. നിർമാണത്തിൽ-വ്യവസായ മാലിന്യങ്ങൾ പുനരുപയോഗിക്കുന്ന രീതിയാണ് ത്വസ്ത സ്റ്റാർട്ടപ്പിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ഇൻസുലേഷൻ നൽകുന്ന രൂപകൽപനയാണ് ത്രീ ഡി പ്രിന്റഡ് ഭിത്തികളിൽ ഉള്ളത്. ഇത്…
വിജയികളായ സംരംഭകർ ഒരു സുപ്രഭാതത്തിൽ ഉണർന്ന് ഉൽപാദനക്ഷമമായ ദിവസം പ്രതീക്ഷിച്ച് ഇരിക്കുന്നവരല്ല, മറിച്ച് അവർ ഉൽപാദനക്ഷമമായ ദിവസങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്നവരാണ്. ഇതെല്ലാം ആരംഭിക്കുന്നതാകട്ടെ അവരുടെ പ്രഭാത ശീലങ്ങളിൽ നിന്നുമാണ്. വിജയത്തിനായി സ്വയം സജ്ജരാകാൻ ആഗ്രഹിക്കുന്ന സംരംഭകർ സ്വീകരിക്കേണ്ട പ്രഭാത ശീലങ്ങൾ പരിശോധിക്കാം. പ്ലാനിങ്വ്യക്തമായ ദിശയില്ലാതെ ഉണർന്ന് ദിവസത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ ഷെഡ്യൂൾ നമ്മൾ നിയന്ത്രിക്കുന്നില്ലെങ്കിൽ അത് അപകടമാണ്. അതുകൊണ്ട് ദിവസവും രാവിലെ ആ ദിവസത്തിൽ പൂർത്തികരിക്കേണ്ട കാര്യങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. നോ ടു സോഷ്യൽ മീഡിയസോഷ്യൽ മീഡിയ പോലെ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ പ്രഭാത പ്രക്രിയകളിൽ നിന്ന് ഒഴിവാക്കുക. പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാൻ ഇത് ഏറെ ഗുണം ചെയ്യും. ദിവസത്തിലെ ആദ്യ മണിക്കൂറുകൾ സോഷ്യൽ മീഡിയ പോലുള്ളവയിൽ നിന്നു മാറിനിന്ന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി ഊർജം ചിലവഴിക്കുക. വ്യായാമംമിക്ക പ്രമുഖ സംരംഭകരുടേയും പ്രഭാതം ആരംഭിക്കുന്നത് ചിട്ടയായ വ്യായാമത്തിലൂടെയാണ്. ദിവസം മുഴുവൻ…
സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും വീടുകളിലും സേവനം നൽകുന്ന സെൻട്രൽ കിച്ചണുകളിൽ മാംസം, കോഴി, മത്സ്യം എന്നിവ മുറിക്കുന്നതിന് മരപ്പലകകളോ മരപ്പിടിയുള്ള കത്തികളോ ഉപയോഗിക്കുന്നത് നിരോധിച്ചതായി സൗദി മുനിസിപ്പാലിറ്റീസ് മന്ത്രാലയം. ഇതിനു പകരമായി എളുപ്പത്തിൽ വൃത്തിയാക്കാവുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കൊണ്ട് നിർമിച്ച പിടികളുള്ള കത്തികളും ബോർഡുകളും ഉപയോഗിക്കാനാണ് നിർദേശം. ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേക സ്ഥലം സജ്ജമാക്കണമെന്നും ആ സ്ഥലം ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് പാകം ചെയ്യുന്ന ഇടം കാണുന്ന വിധത്തിലായിരിക്കണം ഇത് ഒരുക്കേണ്ടത്. അതിനായി സുതാര്യമായ ഗ്ലാസ് കൊണ്ട് വേർതിരിക്കാനും ക്യാമറമ, സ്‌ക്രീനുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കാണാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് അധികൃതർ അറിയിച്ചു. Saudi Arabia tightens food safety rules for central kitchens, banning wooden utensils and enforcing stricter hygiene measures.…