Author: News Desk
ഇലക്ട്രിക് വാഹന ബാറ്ററികളും മൊബൈൽ ഫോണുകളും നിർമിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ് കേന്ദ്രം. യുഎസ് താരിഫുകളുടെ ആഘാതത്തെ നേരിടാൻ പ്രാദേശിക ഉൽപാദകരെ സഹായിക്കുന്നതിനും വിശാലമായ താരിഫ് ഇളവുകൾ നൽകുന്നതിനായുമാണ് നടപടി. അസംസ്കൃത വസ്തുക്കളുടെ തീരുവ കുറച്ചുകൊണ്ട് ആഭ്യന്തര ഉൽപാദനവും കയറ്റുമതി മത്സരശേഷിയും വർദ്ധിപ്പിക്കുകയുമാണ് ഇതിലൂടെ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് പാർലമെന്റിൽ ധനകാര്യ ബിൽ 2025 പാസാക്കുന്നതിനുള്ള വോട്ടെടുപ്പിന് മുമ്പായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇവി ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 35 ഇനങ്ങളെയും മൊബൈൽ ഫോൺ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന 28 ഇനങ്ങളെയും ഇറക്കുമതി തീരുവയിൽ നിന്ന് കേന്ദ്രം ഒഴിവാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് നടപടി. നിലവിൽ താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ഉടമ്പടിയിൽ എത്തുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും…
480 യുവാൻ ( ₹ 5,500) വിലയുള്ള ഹാഫ് ചിക്കൻ വിഭവം വിളമ്പി വാർത്തയിൽ ഇടംപിടിച്ച് ചൈനയിലെ ഷാങ്ഹായിലെ റെസ്റ്റോറന്റ. ശാസ്ത്രീയ സംഗീതം കേൾപ്പിച്ചും പാൽ കൊടുത്തും വളർത്തിയ കോഴിയാണ് എന്ന് അവകാശപ്പെട്ടാണ് ഉയർന്ന വില എന്ന ന്യായീകരിണമാണ് റെസ്റ്റോറന്റ് നൽകുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 14 ന് 270,000 ഫോളോവേഴ്‌സുള്ള ഒരു ബിസിനസുകാരൻ ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദർശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. അവിടെ വിഭവത്തിന്റെ വില കണ്ട് ഞെട്ടിയ അദ്ദേഹം ഇതിനെക്കറിച്ച് ജീവനക്കാരോട് ചോദിച്ചു. “പാട്ട് കേട്ടും പാൽ കുടിച്ചും” വളർത്തിയതാണോ എന്ന് തമാശയായി ചോദിച്ചു. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫാമിൽ നിന്ന് മാത്രം ലഭിക്കുന്ന “സൺഫ്ലവർ ചിക്കൻ” എന്നറിയപ്പെടുന്ന അപൂർവ ഇനമാണ് കോഴി എന്ന് റെസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞു. പാട്ട് കേട്ടും പാൽ കുടിച്ചും വളർന്നതു തന്നെയാണെന്നും ജീവനക്കാരൻ പറഞ്ഞത്രേ. ഫാമിന്റെ ഓൺലൈൻ വിവരണമനുസരിച്ച് സൂര്യകാന്തി തണ്ടുകളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എടിഎം വഴിയുള്ള ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ വൻ വരുമാനം നേടുന്നതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. എന്നാൽ മറ്റ് പൊതുമേഖലാ ബാങ്കുകൾ (PSB) ഈ ഇനത്തിൽ സാമ്പത്തിക നഷ്ടം നേരിടുകയാണെന്നും സർക്കാർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എടിഎമ്മുകളിലെ ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ എസ്‌ബിഐ 2,043 കോടി രൂപ വരുമാനം നേടി. അതേസമയം ഒൻപത് പിഎസ്‌ബികൾക്ക് 3,738.78 കോടി രൂപ നഷ്ടം നേരിട്ടു. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവൺമെന്റിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം പഞ്ചാബ് നാഷണൽ ബാങ്കും കാനറ ബാങ്കും മാത്രമാണ് എടിഎം ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ ലാഭമുണ്ടാക്കിയ മറ്റ് പിഎസ്ബികൾ. 90.33 കോടി രൂപ, 31.42 കോടി രൂപ എന്നിങ്ങനെയാണ് ഇരു ബാങ്കുകളും ഈ ഇനത്തിൽ ലാഭം നേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി എടിഎം ഇടപാടുകളിൽ…
നിർമിത ബുദ്ധി ജോലികളിൽ വലിയ മാറ്റങ്ങൾ വരുത്തുമെങ്കിലും തൽക്കാലത്തേക്കെങ്കിലും എഐ സ്വാധീനം കൊണ്ട് കോഡർമാർ, ഊർജ്ജ വിദഗ്ധർ, ജീവശാസ്ത്രജ്ഞർ തുടങ്ങിയവവരുടെ ജോലി പോകില്ലെന്ന് അഭിപ്രായപ്പെട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. എഐ ശക്തമായാലും ഡോക്ടർമാർ പാചക വിദഗ്ധർ തുടങ്ങിയവരുടെയും ജോലിയെ ബാധിക്കാൻ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞു. എഐയുടെ പിശകുകൾ തിരുത്താനും അതിന്റെ കോഡ് മെച്ചപ്പെടുത്താനും കോഡർമാർ ആവശ്യമാണ്. നിർമിത ബുദ്ധിക്ക് പോലും ചെയ്യാനാകാത്ത നിർണായകവും സങ്കീർണ്ണവുമായ സംവിധാനങ്ങളാണ് ഊർജ്ജ വിദഗ്ധർ കൈകാര്യം ചെയ്യുന്നത്. ഡോക്ടർമാരും പാചക വിദഗ്ധരും തൽക്കാലത്തേക്ക് എഐ ഭീഷണിയിൽ നിന്ന് അകലെയാണ്. രോഗനിർണയങ്ങളിലും ഡാറ്റയിലും എഐ ഡോക്ടർമാരെ സഹായിക്കും. എന്നാൽ മനുഷ്യന്റെ വിധിന്യായവും സഹാനുഭൂതിയും നിർണായകമാണ്. അതിനു പകരം എഐയ്ക്ക് പ്രവർത്തിക്കാൻ ആകില്ല. അതുപോലെ, ഭക്ഷണം തയ്യാറാക്കുന്നതിൽ എഐ സഹായിച്ചേക്കാം, എന്നാൽ പാചകക്കാരുടെ സർഗ്ഗാത്മകതയും വ്യക്തിപരമായ സ്പർശനവും മാറ്റാനാകാത്തതാണ്-അദ്ദേഹം പറഞ്ഞു. എഐയുമായി പൊരുത്തപ്പെടൽ പ്രധാനമവും നിർണായകവുമാണ്. തൊഴിലാളികളും ജീവനക്കാരും എഐയുമായി സഹകരിക്കാൻ പഠിക്കണം, അതിനെ ചെറുക്കരുത്. നമ്മുടെ…
4 ട്രില്യൺ യുഎസ് ഡോളർ എന്ന മാന്ത്രിക സംഖ്യ തൊട്ട് ചരിത്രപരമായ നേട്ടവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2025ൽ ഇന്ത്യയുടെ റിയൽ ജിഡിപി 4.3 ട്രില്യൺ യുഎസ് ഡോളറാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കണക്ക് പ്രകാരം കഴിഞ്ഞ ദശകത്തിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) ഇരട്ടിയാക്കി. 2015ലെ 2.1 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 ൽ 4.3 ട്രില്യൺ യുഎസ് ഡോളറായി 105 ശതമാനം വളർച്ച ഇന്ത്യയ്ക്ക് നേടാനായത് ശ്രദ്ധേയമാണ് എന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാന് 4.4 ട്രില്യൺ യുഎസ് ഡോളർ, മൂന്നാമതുള്ള ജർമനിക്ക് 4.9 ട്രില്യൺ ഡോളർ എന്നിങ്ങനെയാണ് റിയൽ ജിഡിപി കണക്ക്. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ഈ വർഷം തന്നെ സമ്പദ് വ്യവസ്ഥയിൽ ജപ്പാനേയും 2027ൽ ജർമനിയേയും മറികടക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വളർച്ചാനിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും…
വർധിച്ചുവരുന്ന ഗതാഗത ആവശ്യകത പരിഗണിച്ച് ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഊദ് മേത്ത, ബർഷ ഹൈറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലേക്കാണ് ആർടിഎ ബസ് ഓൺ ഡിമാൻഡ് സേവനം വ്യാപിപ്പിച്ചത്. തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സഹായിക്കുന്ന രീതിയിലാണ് സർവീസ് വിപൂലീകരിച്ചിരിക്കുന്നത്. സ്മാർട്ട് സംവിധാനത്തിലൂടെയാണ് ബസ് ഓൺ ഡിമാൻഡ് പ്രവർത്തനം. കുറഞ്ഞ ചിലവിൽ യാത്ര സാധ്യമാക്കുന്ന ബസ് ഓൺ ഡിമാൻഡ് സർവീസിന് ഒരാൾക്ക് ഒരു യാത്രയ്ക്ക് 5 ദിർഹമാണ് നിരക്ക്. സ്മാർട്ട് ആപ്പിലൂടെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മിനി പബ്ലിക് ബസുകൾ ഉപയോഗിച്ചാണ് ബസ് ഓൺ ഡിമാൻഡ് സേവനം. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ലഭ്യമാണ്. നിയുക്ത സോണുകളിൽ നിർദ്ദിഷ്ട റൂട്ടുകൾ പിന്തുടരുന്ന 13 സീറ്റർ ബസുകളാണ് ഉള്ളത്. സൗകര്യപ്രദമായ പിക്ക്-അപ്പ് പോയിന്റുകൾ ക്രമീകരിക്കുന്നതിന് ഡ്രൈവർമാർക്ക് ആപ്പ് വഴി യാത്രക്കാരുമായി നേരിട്ട്…
ഒരു പട്ടിയുടെ ‘വിലയെങ്കിലും’ തന്നുകൂടെ എന്ന് സെന്റി അടിക്കുന്നവർ ഇനി സൂക്ഷിക്കണം. കാരണം ആ വില ചിലപ്പോൾ അൻപത് കോടി രൂപ വരെയെങ്കിലും വരും. ആയിരമോ ലക്ഷമോ മാറി കോടി ആയതൊന്നുമല്ല. ബെംഗളൂരു സ്വദേശിയാണ് വൻ വിലയുള്ള അപൂർവയിനം നായയുടെ ഉടമ. അൻപത് കോടി രൂപയാണ് നായയുടെ വിലയെന്ന് ഉടമ അവകാശപ്പെടുന്നു. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയ്ക്ക് കാഡബോംബ് ഒകാമി എന്നാണ് പേരിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായയാണ് ഇതെന്നാണ് റിപ്പോർട്ട്. എത്ര അപൂർവ ബ്രീഡ് ആണെങ്കിലും ഇത്ര വില വരുമോ എന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം ആളുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നിരവധി ആഗോള, ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ശരിയാണെന്ന തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ഡോഗ് ബ്രീഡർ എസ്. സതീശാണ് കാഡബോംബ് ഒകാമിയുടെ ഉടമ. 150ഓളം അപൂർവ നായ ബ്രീഡുകൾ കൈവശമുള്ള സതീശ് അവയെ വിവിധ പ്രദർശനങ്ങളിൽ എത്തിക്കാറുണ്ട്. ആ ശേഖരത്തിലെ ഏറ്റവും…
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസം വാഗമൺ അഡ്വഞ്ചർ പാർക്കിൽ സമാപനമായി. ആവേശകരമായ ഫെസ്റ്റിലൂടെ വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റും ടൂറിസം വകുപ്പും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് നേരത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ടൂറിസം രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസമെന്നും ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതായും മന്ത്രി പറഞ്ഞു. വാഗമണ്ണിൽ അടക്കം സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിൽ നേപ്പാളിന്റെ അമൻ ഥാപ പുരുഷ വിഭാഗത്തിലും ദക്ഷിണ കൊറിയയുടെ യുൻയങ് ചോ വനിതാ വിഭാഗത്തിലും ജേതാക്കളായി. ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 14 വിദേശ രാജ്യങ്ങളിൽ നിന്നായി 49…
സീസൺ മുൻകൂട്ടിക്കണ്ട് പ്രവാസികള്‍ കൂടുതലുള്ള ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന ഗള്‍ഫ് സെക്ടറുകളിലേക്കുള്ള സംസ്ഥാനത്തു നിന്നുള്ള വിമാന യാത്രാനിരക്കില്‍ അഞ്ചിരട്ടി വരെ വർധന. സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ മുന്നില്‍ക്കണ്ടാണ് ടിക്കറ്റ്നിരക്ക് വർധന . കരിപ്പൂര് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോട് കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് വിമാനകമ്പനികൾ കൈകൊണ്ടത് .ഇതോടെ അമിതനിരക്ക് ഒഴിവാക്കാൻ ആയിരക്കണക്കിന് തീർഥാടകർ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാറാൻ അപേക്ഷ നൽകി. കരിപ്പൂരിൽനിന്ന് പുറപ്പെടുന്നവർ 1,35,828 രൂപയാണ് നൽകേണ്ടത്. അതേസമയം, കണ്ണൂരിൽനിന്നുള്ള യാത്ര നിരക്ക് 94,248 രൂപയും കൊച്ചിയിൽ നിന്ന് 93,231 രൂപയുമാണ്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള തീർഥാടകർ 41,580 രൂപയാണ് അധികം നൽകേണ്ടിവരുന്നത്.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 516 പേർക്ക് കൂടി അവസരമുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നു. ഇതേതുടർന്ന് കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്ക് മാറാൻ 1,200ലധികം തീർഥാടകരാണ് അപേക്ഷ സമർപ്പിച്ചത്. ഞായറാഴ്ചയായിരുന്നു ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന അവസരം സ്കൂള്‍ മധ്യവേനലവധി, പെരുന്നാള്‍, വിഷു എന്നിവ…
സ്മാർട്ട്‌ഫോണുകൾ വിൽക്കാൻ ഒരുങ്ങി ക്വിക് കൊമേഴ്സ് സേവനദാതാക്കളായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. പ്ലാറ്റ്ഫോമിലൂടെ 10 പ്രധാന നഗരങ്ങളിൽ സ്മാർട്ട്‌ഫോൺ വിൽപന നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റാമാർട്ടിന്റെ പ്രധാന എതിരാളികളായ സൊമാറ്റോയുടെ ബ്ലിങ്കിറ്റും സെപ്‌റ്റോയും ഇതിനകം തന്നെ വിവിധ നഗരങ്ങളിൽ സ്മാർട്ട്‌ഫോൺ വിൽപന നടത്തുന്നുണ്ട്. അടുത്തിടെ ഈ രണ്ടു കമ്പനികളും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളും ലഭ്യമാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഗ്ഗിയുടെ പുതിയ നീക്കം. സാംസങ് എം35, വൺപ്ലസ് നോർഡ് സിഇ, റെഡ്മി 14സി തുടങ്ങിയ ഫോണുകൾക്കൊപ്പം ഏറ്റവും പുതിയ ഐഫോൺ 16ഇയും ലഭ്യമാക്കും എന്നാണ് ഇൻസ്റ്റാമാർട്ട് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ബെംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ, ഫരീദാബാദ്, നോയിഡ, ഗുഡ്ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇൻസ്റ്റാമാർട്ട് സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കുക. ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഫോൺ വീട്ടിലെത്തിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതൽ നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി സിഇഒ അമിതേഷ് ഝാ പറഞ്ഞു. Swiggy Instamart…