Author: News Desk
പുരാതന കാലത്തെ ഏറ്റവും വലിയ പഠന കേന്ദ്രങ്ങളിലൊന്നായ നളന്ദ യൂണിവേഴ്സിറ്റി ഇതാ വീണ്ടും. ബീഹാറിലെ രാജ്ഗിറിൽ നളന്ദയുടെ പുരാതന അവശിഷ്ടങ്ങൾക്ക് സമീപത്തായി നളന്ദ അന്താരാഷ്ട്ര സർവകലാശാലയുടെ പുതിയ ക്യാമ്പസ് 55 ഏക്കറിൽ പരന്നുകിടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നളന്ദയുടെ പുരാതന അവശിഷ്ടങ്ങൾ സന്ദർശിക്കുകയും ബോധഗയയിൽ നിന്ന് കൊണ്ടുവന്ന ബോധിവൃക്ഷത്തൈ കാമ്പസിൽ നടുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, നളന്ദ സർവകലാശാല ചാൻസലർ അരവിന്ദ് പനഗരിയ, ഇടക്കാല വൈസ് ചാൻസലർ അഭയ് കുമാർ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നളന്ദ വീണ്ടും നമ്മുടെ സാംസ്കാരിക വിനിമയത്തിനുള്ള പ്രധാന കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞുഅഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ പുരാതന നളന്ദ സർവകലാശാല ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിച്ചു. 12-ആം നൂറ്റാണ്ടിൽ ആക്രമണകാരികൾ അഗ്നിക്കിരയാക്കുന്നതിന് മുമ്പ് 800 വർഷത്തോളം ഈ പുരാതന സർവകലാശാല വിദ്യാസമ്പന്നമായിരുന്നു. 2010ലെ നളന്ദ യൂണിവേഴ്സിറ്റി ആക്ട് വഴിയാണ് ഇന്ത്യൻ പാർലമെൻ്റ് നളന്ദ യൂണിവേഴ്സിറ്റി…
കൊച്ചി ഇൻഫോ പാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിൻ്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂന്നാം കെട്ടിടസമുച്ചയം ഉയരുന്നു. 150 കോടിയുടെ നിക്ഷേപവും 2700 തൊഴിലവസരങ്ങളുമൊരുക്കുന്നതാണ് പുതിയ ഐടി കെട്ടിട സമുച്ചയം. ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിൽ ആരംഭിക്കുന്ന ബ്രിഗേഡ് ഗ്രൂപ്പിൻ്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ മൂന്നാം കെട്ടിടസമുച്ചയം സംബന്ധിച്ചുള്ള ധാരണാപത്രം ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും തമ്മിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. ബംഗളൂരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിര്മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് ഇൻഫോപാർക്കിൽ മൂന്നാമത്തെ ടവര്‍ പണിയുന്നത്.1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായി ഉയരുന്ന ടവറിൻ്റെ നിർമ്മാണം മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്. വേൾഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവർ വരുന്നതിലൂടെ തൊഴിലവസരങ്ങളും കമ്പനികളുടെ എണ്ണവും വർധിക്കുന്നതിനൊപ്പം ഐടി രംഗത്തെ കേരളത്തിന്റെ…
മുംബൈ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സിൽ BE ബിരുദം നേടിയ ശിലാദിത്യ മുഖോപാധ്യായ രാജ്യമറിയുന്ന പിന്നണി ഗായിക ശ്രേയാ ഘോഷാലിൻ്റെ ജീവിത പങ്കാളിയാണ്. 185 കോടി രൂപയുടെ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞരിൽ ഒരാളാണ് ശ്രേയാ ഘോഷാൽ. ശ്രേയ സംഗീത ലോകത്തെന്ന പോലെ ശിലാദിത്യ മുഖോപാധ്യായയും ബിസിനസ് ലോകത്ത് പ്രശസ്തനാണ്. ട്രൂകോളർ കമ്പനിയുടെ ആഗോള ബിസിനസ് തലവനാണ് ശിലാദിത്യ. കോളർ ഐഡിക്കും സ്പാം തടയുന്നതിനുമുള്ള മുൻനിര സ്മാർട്ട്ഫോൺ ആപ്പായ ട്രൂകോളറിലെ പ്രധാന വ്യക്തിയാണ് ശ്രേയ ഘോഷാലിൻ്റെ ഭർത്താവ് ശിലാദിത്യ മുഖോപാധ്യായ. 2022 ഏപ്രിൽ മുതൽ ബിസിനസിൻ്റെ ആഗോള തലവനായി ഷിലാദിത്യ ട്രൂകോളർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. 374 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട് ട്രൂകോളറിന്. സ്റ്റോക്ക്ഹോമിലെ ആസ്ഥാനമുള്ള ഈ സ്വീഡിഷ് കമ്പനിയുടെ 2023 ലെ മൊത്തം വരുമാനം ഏകദേശം 1406 കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിൽ ട്രൂകോളറിൻ്റെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ തുടരുന്നു, കാരണം…
മുംബൈ നഗരം ചിലവേറിയതു തന്നെയാണ്. ഇപ്പോൾ മുംബൈ ഇന്ത്യക്കാർക്ക് മാത്രമല്ല പ്രവാസികൾക്കും താമസിക്കാൻ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമാണ് എന്നാണ് വിലയിരുത്തൽ. എച്ച്ആർ കൺസൾട്ടൻസിയായ മെർസർ നടത്തിയ 2024 ലെ കോസ്റ്റ് ഓഫ് ലിവിംഗ് സർവേ വെളിപ്പെടുത്തിയതാണിത് . 2013-ൽ മെർസറിന്റെ സർവേ ആരംഭിച്ചതു മുതൽ ഈ നഗരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ കഴിഞ്ഞ വർഷം മുംബൈ 11 സ്ഥാനങ്ങൾ ഉയർന്ന് ലോകത്തെ ചിലവേറിയ 226 നഗരങ്ങളിൽ 136-ാം സ്ഥാനത്തെത്തി. പട്ടികയിൽ മുംബൈ ഇപ്പോൾ ഏഷ്യയിലെ പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ 21-ാം സ്ഥാനത്താണ്. ചിലവിന്റെ കാര്യത്തിൽ 30-ാം സ്ഥാനത്താണ് ഡൽഹി. ഊർജ, യൂട്ടിലിറ്റി ചെലവുകളുടെ കാര്യത്തിൽ സർവേ പ്രകാരം മുംബൈയും പൂനെയുമാണ് ഏറ്റവും ചെലവേറിയത്. ഗതാഗതച്ചെലവ് ഏറ്റവും ഉയർന്നത് മുംബൈയിലാണ്. തൊട്ടുപിന്നാലെ ബെംഗളൂരുവാണ്, മദ്യവും പുകയില ഇനങ്ങളും ഏറ്റവും വില കുറഞ്ഞു ലഭിക്കുന്നത് ഡൽഹിയിലും, ഏറ്റവും വില കൂടിയത് ചെന്നൈയിലുമാണ്. ആദ്യ 20…
ടെസ്ല സൈബർട്രക്കിനെ ദുബായ് പോലീസ് അവരുടെ ടൂറിസ്റ്റ് പോലീസ് പട്രോൾ ഫ്ളീറ്റിൽ ഉൾപ്പെടുത്തി. പാരിസ്ഥിതിക സുസ്ഥിരതയെയും പുതിയ സാങ്കേതികവിദ്യയെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് പോലീസ് ശേഖരത്തിൽ ഇതിനകം തന്നെ Mercedes-AMG GT 63 S, Ferrari FF, Bugatti Veyron, Lamborghini Aventador തുടങ്ങിയ വാഹനങ്ങൾ ഉണ്ട്. ഇവയെക്കാൾ കിടപിടിക്കുന്നവയാകും തങ്ങളുടെ ടെസ്ല സൈബർട്രക്ക് എന്നാണ് എലോൺ മസ്കിന്റെ അവകാശവാദം. 2023 മുതൽ ടെസ്ല നിർമ്മിച്ച ബാറ്ററി ഇലക്ട്രിക് മീഡിയം ഡ്യൂട്ടി ഫുൾ സൈസ് പിക്കപ്പ് ട്രക്കാണ് ടെസ്ല സൈബർട്രക്ക്. 2019 നവംബറിൽ ഒരു കൺസെപ്റ്റ് വെഹിക്കിളായി അവതരിപ്പിച്ച ഇതിന്, ഫ്ലാറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ഷീറ്റ് പാനലുകൾ അടങ്ങുന്ന ലോ-പോളിഗോൺ മോഡലിംഗിനെ അനുസ്മരിപ്പിക്കുന്ന ബോഡി ഡിസൈൻ ഉണ്ട്. അമേരിക്കയിൽ മാത്രം ലഭ്യമായിരുന്ന സൈബർട്രക്കിന് മൂന്ന് മോഡലുകൾ ഉണ്ട്. “സൈബർബീസ്റ്റ്” എന്ന ട്രൈ-മോട്ടോർ ഓൾ-വീൽ ഡ്രൈവ്, 750 കിലോമീറ്ററിലധികം റേഞ്ചുള്ള ഡ്യുവൽ-മോട്ടോർ AWD മോഡൽ, 400 – 550 കി.മീ റേഞ്ചുള്ള…
എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്സൽ കൈമാറിയത്. എന്നാൽ ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്ക് ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊപ്പം ലഭിച്ചത് ജീവനുള്ള മൂർഖൻ പാമ്പ്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ആമസോൺ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു. ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പാഴ്സൽ ബാഗിൽ എങ്ങനെ പാമ്പു കയറി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇങ്ങനെ പാമ്പു കയറാനുള്ള സാധ്യത കുറവാണ്. വിഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാകാനാണ് കൂടുതൽ സാധ്യത എന്ന് ഉരഗ വിദഗ്ധനായ വാവ സുരേഷ് വിശദീകരിക്കുന്നു. ‘‘സാധനം വയ്ക്കുന്നതിനു മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം.…
ബൗണ്ടറികൾക്കപ്പുറത്തേക്കു സിക്സറുകൾ പായിക്കുന്ന വേഗതയിലാകും ഇനി എഡ്യൂ-ഫിൻടെക് സ്റ്റാർട്ട്-അപ്പ് LEO1 ന്റെ കുതിപ്പ്. ക്രീസിലെ മിന്നും താരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ ‘ഫിനാൻഷ്യൽ SAAS’ കമ്പനിയായ LEO1-ൽ തന്ത്രപരമായ നിക്ഷേപം നടത്തിയിരിക്കുന്നു. മുമ്പ് ഫിനാൻസ്പീർ എന്നറിയപ്പെട്ടിരുന്ന സ്റ്റാർട്ടപ്പാണ് ലിയോ 1. ലളിതമായി പറഞ്ഞാൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമയബന്ധിതമായി ഫീസ് ഈടാക്കുന്നതടക്കം സേവനങ്ങളാണ് ലിയോ 1 നൽകുക. രോഹിത് ശർമ്മയുടെ നിക്ഷേപം ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന ഫണ്ടിംഗ് പ്രശ്നം പരിഹരിക്കാനുള്ള ലക്ഷ്യത്തിൽ LEO1-ൻ്റെ ഒരു സുപ്രധാന ചുവടുവയ്പ് കൂടിയാണ്. 2018-ൽ സ്ഥാപിതമായ എഡ്യു-ഫിൻടെക് സ്റ്റാർട്ട്-അപ്പ് വിദ്യാഭ്യാസ മേഖലയിലെ നവീകരണം, സാങ്കേതികവിദ്യ, വിപുലീകരണം എന്നിവയ്ക്കായി നിക്ഷേപം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, രണ്ട് നിക്ഷേപങ്ങളിലൂടെ 35 മില്യൺ ഡോളർ ഏകദേശം 291 കോടി രൂപ LEO1 സമാഹരിച്ചു. അടുത്തിടെ വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക ഇടപാടുകൾക്ക് സമഗ്രമായ പരിഹാരം…
പതിറ്റാണ്ടുകളായി ഷാരൂഖ് ഖാൻ ബോളിവുഡിലൂടെ ഉണ്ടാക്കി എടുത്തതൊക്കെ ക്ലീൻ ബൗൾഡ് ആക്കി വിരാട് കോഹ്ലി. തൊട്ടു പിന്നാലെ തകർപ്പൻ താരമൂല്യമുണ്ടാക്കിയ രൺവീർ കപൂറിനേയും ബൗണ്ടറിക്ക് പുറത്തേക്കു പായിച്ച വിരാട് കോഹ്ലി ഇരുവരെയും മറികടന്നു സെലിബ്രിറ്റി ബ്രാൻഡ് പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായി മാറി. 203.1 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ള രൺവീർ കപൂറിനെയാണ് കോലി മറികടന്നത്. വിരാട് കോഹ്ലിയുടേത് നിലവിൽ 227.9 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യമാണ്. കോലിയുടെ ബ്രാൻഡ് മൂല്യം ഷാരൂഖിനെക്കാൾ 107 മില്യൺ ഡോളർ കൂടുതലാണ്. “ജവാൻ”, “പത്താൻ” തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ ഷാരൂഖ് ഖാൻ 120.7 മില്യൺ ഡോളറിൻ്റെ ബ്രാൻഡ് മൂല്യവുമായി മൂന്നാം സ്ഥാനത്താണ്. വിരാട് കോഹ്ലി 2022-നെ അപേക്ഷിച്ച് 51 മില്യൺ ഡോളറിൻ്റെ ശ്രദ്ധേയമായ വർദ്ധനയോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി എന്ന സ്ഥാനം ഉറപ്പിച്ചു. അദ്ദേഹത്തിൻ്റെ പോർട്ട്ഫോളിയോയിലെ ബ്രാൻഡുകൾ വ്യവസായങ്ങളിലുടനീളം വ്യാപിച്ചു. ഹോങ്കോങ്ങിൻ്റെ ഇന്ത്യൻ വിഭാഗവും ഷാങ്ഹായ് ബാങ്കിംഗ്…
2024-ൽ കൂടുതൽ സമ്പന്നർ യുഎഇയിൽ ആകർഷിതരാകുമെന്ന കണക്കു കൂട്ടലിലാണ് രാജ്യം. വരുമാന നികുതി, ഗോൾഡൻ വിസ, ആഡംബര ജീവിതശൈലി, പ്രാദേശിക വിമാനക്കമ്പനികളുടെ എളുപ്പത്തിലുള്ള കണക്റ്റിവിറ്റി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒന്നും രണ്ടുമല്ല ഇന്ത്യ, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നടക്കം 6,700 കോടീശ്വരന്മാർ എമിറേറ്റിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് സൂചനകൾ. യുകെയിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഉയർന്ന നികുതികൾ കോടീശ്വരന്മാരെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം കൂടിയായ യുഎഇ പോലുള്ള നികുതി ഇടങ്ങളിലേക്ക് ആകർഷിക്കുന്നു. 6,700-ലധികം കോടീശ്വരന്മാർ ഈ വർഷം യുഎഇയിലേക്ക് താമസം മാറും എന്നാണ് കണക്കുകൂട്ടൽ. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതിൽ എമിറേറ്റ്സ് ഒന്നാമതായി എന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024 പഠനം പറയുന്നു. ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖല, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിരമായ കുടിയേറ്റം, ഒപ്പം ബ്രിട്ടീഷുകാരുടെയും യൂറോപ്യന്മാരുടെയും വൻതോതിലുള്ള വരവ് എന്നിവ കണക്കിലെടുത്ത് ,…
പെട്ടെന്നുള്ള വൈറൽ അറ്റാക്ക് മൂലം തനിക്ക് അപൂർവ നാഡി രോഗം കൊണ്ട് കേൾവിക്കുറവ് ബാധിച്ചതായി പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക അൽക യാഗ്നിക്. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അൽക്കയുടെ വെളിപ്പെടുത്തിയത് ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.അമിതാബ് ബച്ചനിലൂടെ ഹിറ്റായ ‘മേരെ ആംഗ്നേ മേ’ എന്ന ഗാനം ആദ്യം പാടി റെക്കോർഡ് ചെയ്തത് അൽക്കയായിരുന്നു. “പർദേശി പർദേശി,” “ഗസബ് കാ ഹേ ദിൻ”, “താൽ സേ താൽ മില” തുടങ്ങിയ ഹിറ്റുകളോടെ 90-കളിൽ ബോളിവുഡ് സംഗീതത്തിന് തന്റേതായ സംഭാവനകൾ നൽകിയ അൽക യാഗ്നിക്, ഇന്ന് പുതിയ തലമുറയിലെ യുവാക്കളെ പഴയകാലത്തെ മിഴിവുള്ള ഗാനങ്ങളിലേക്കു നയിക്കുന്ന ഗായിക കൂടിയാണ്. 1000-ലധികം സിനിമകളിലായി 20,000-ലധികം ഗാനങ്ങൾ പുതിയ സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ ഇന്ത്യക്കു പാടി നൽകിയ അൽക യാഗ്നിക്കിൻ്റെ റോൾ ഇപ്പോൾ പുതു തലമുറ ഗായകർ ഏറ്റെടുത്തിരിക്കുന്നു. ഏറ്റവും പുതിയ ഒരു റിപ്പോർട്ട് അനുസരിച്ച് ഒരു പാട്ടിന് 12 ലക്ഷം വരെ ഈടാക്കുന്നു. ആലാപനത്തിലൂടെ നല്ലൊരു…