Author: News Desk
പ്രശസ്തമായ ന്യൂയോർക്ക് ടെക്സ്റ്റാർസ് അക്സലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയായി എൻഗേജ്സ്പോട്ട് (Engagespot). ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കമ്പനികളിൽ ഒന്നായാണ് തിരുവനന്തപുരത്ത് നിന്നുള്ള ഡെവലപ്പർ ടൂൾ സ്റ്റാർട്ട് അപ്പായ എൻഗേജ്സ്പോട്ട് അഭിമാനമായത്. ടെക്സ്റ്റാർസിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നുമായി കമ്പനി രണ്ട് കോടി രൂപയുടെ ഫണ്ടിങ്ങും സ്വന്തമാക്കി. ബിസിനസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന എൻഗേജ്സ്പോട്ട് പതിനൊന്ന് മാസം മുൻപാണ് ആരംഭിച്ചത്. വിവിധ ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ കാര്യക്ഷമമായി വികസിപ്പിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം ആണിത്. ശിവശങ്കർ, ആനന്ദ് സുകുമാരൻ, എസ്. അനന്തു എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. നോർത്ത് അമേരിക്കയിലേക്കും കമ്പനി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ടെക്സ്റ്റാർസിനു പുറമേ ഫ്രെഡ്കുക്ക്, ഗ്രേറ്റ് വാലി തുടങ്ങിയ ഏയ്ഞ്ചൽ ഇൻവെസ്റ്റേർസും എൻഗേജ്സ്പോട്ടിന് ഫണ്ടിങ് നൽകി. സംരംഭകരെ വിജയിക്കാൻ സഹായിക്കുന്ന ആഗോള ശൃംഖലയാണ് ടെക്സ്റ്റാർസ്. ടെക്സ്റ്റാർ സ്ഥാപകരും മറ്റ് സംരംഭകരും കോർപറേറ്റ് ശൃംഖലകളുമായി ചേർന്ന് കമ്പനികൾക്ക് ഫണ്ടിങ്ങ് മുതലായ നിരവധി അവസരങ്ങളൊരുക്കുന്നു. 4000 സ്റ്റാർട്ട്…
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ കാത്തിരിക്കുകയാണ് അമേരിക്കൻ ജനത. ജനങ്ങൾക്കൊപ്പം ട്രംപിനെ കാത്തിരിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്- യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. ലോകത്തെ ഏറ്റവും പ്രശസ്ത മേൽവിലാസമായ വൈറ്റ് ഹൗസിന്റെ ചരിത്രം രണ്ട് നൂറ്റാണ്ട് പഴക്കമുള്ളതാണ്. യുഎസ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട് വൈറ്റ് ഹൗസിനും. കൃത്യമായി പറഞ്ഞാൽ 233 വർഷം. ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ കാലം തൊട്ട് ഓരോ യുഎസ് പ്രസിഡന്റും ഈ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. 1792ലാണ് വൈറ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്. ഐറിഷ് ആർകിടെക്റ്റ് ജെയിംസ് ഹൊബാന്റേതാണ് രൂപകൽപന. വെള്ള മാർബിളിൾ തീർത്ത വൈറ്റ് ഹൗസിന്റെ നിർമാണത്തിൽ സ്‌കോട്ടിഷ് വിദഗ്ധ തൊഴിലാളികൾ മുഖ്യ പങ്ക് വഹിച്ചു. മൂന്നു നിലകളും നൂറിലധികം മുറികളുമായിരുന്നു തുടക്കത്തിൽ വസതിയിൽ ഉണ്ടായിരുന്നത്. 1800ൽ പ്രസിഡന്റ് ജോൺ ആഡംസിന്റെ കാലത്ത് മുഴുവൻ ഫെഡറൽ ഗവർൺമെന്റും ഫിലാഡൽഫിയയിൽ നിന്ന് വാഷിംങ്ടണിലേക്ക് മാറി. പ്രസിഡന്റ് ജെഫേഴ്ന്റെ കാലത്ത് വൈറ്റ് ഹൗസ് വിപുലീകരണം…
ടാറ്റ ഗ്രൂപ്പിൽ തന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ ചെയർമാൻ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ. സ്റ്റാർ ബസാറിന്റെ തലവനായ നെവിൽ കമ്പനിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു. ടാറ്റയുടെ ഫാഷൻ ബ്രാൻഡായ സുഡിയോയുടെ വളച്ചയ്ക്ക് പിന്നിൽ നെവിലിന്റെ നേതൃത്വമായിരുന്നു. ടാറ്റാ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് നെവിൽ. രത്തൻ ടാറ്റയുടെ മരുമകനും ടാറ്റയുടെ നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന ആളായിട്ടും നെവിലിന്റെ പേര് രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ പരാമർശിച്ചിട്ടില്ല. നെവിലിന്റെ മാത്രമല്ല നോയലിന്റെ മറ്റ് മക്കളായ ലേ ടാറ്റയുടേയും മായയുടേയും പേരുകളും രത്തൻ ടാറ്റയുടം വിൽപത്രത്തിൽ ഇടം നേടിയില്ല. പ്രമുഖ വ്യവസായി വിക്രം കിർലോസ്കറിന്റെ മകൾ മാനസി കിർലോസ്കർ ആണ് നെവിലിന്റെ ഭാര്യ. ലണ്ടണിലെ ബായസ് ബിസിനസ് സ്കൂലിൽ പഠിച്ച നെവിൽ പിതാവ് നോയൽ ടാറ്റയുടെ നിർദേശാനുസരണമാണ് യുകെയിൽനിന്നും ഇന്ത്യയിലെത്തി ടാറ്റയ്ക്കൊപ്പം ചേർന്നത്. Neville Tata, son of Noel Tata, is becoming a key figure in Tata Group. As…
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ടോക് ഷോയുടെ അവതാരകനും സ്റ്റാൻഡപ്പ് കോമേഡിയനുമായ കപിൽ ശർമയുടെ ആദ്യ വരുമാനം 500 രൂപയായിരുന്നു. വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപ് ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുള്ള താരത്തിന്റെ ഇന്നത്തെ ആസ്തി 300 കോടി രൂപയിലേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും ലക്ഷക്കണക്കിന് ആരാധകരേയും കോടിക്കണക്കിന് രൂപയും നേടിയെടുത്ത കപിൽ ആഢംബര ജീവിതത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. പഞ്ചാബിലെ അമൃത് സറിൽ ജനിച്ച കപിൽ ശർമ്മയുടെ പിതാവ് ജിതേന്ദ്ര കുമാർ ഹെഡ് കോൺസ്റ്റബിളായിരുന്നു. പത്താം തരം കഴിഞ്ഞപ്പോൾ തന്നെ കപിൽ അച്ഛനെ സഹായിക്കാനായി ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ടെലിഫോൺ ബൂത്തിലെ ജോലിയായിരുന്നു അതിൽ ആദ്യത്തേത്. 500 രൂപയായിരുന്നു മാസശമ്പളം. സാധാരണ ഗതിയിലുള്ള വിദ്യാഭ്യാസം നേടി ജോലിയൊന്നും ഇല്ലാതെ വന്നപ്പോൾ നാടകം പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കലാരംഗത്തേക്കുള്ള വരവ്. അതിനിടയിൽ പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കി. നാടകരംഗത്ത് നിന്നും പിന്നീട് കപിൽ സ്റ്റാൻഡപ്പ് കോമഡിയിലേക്ക് തിരിഞ്ഞു.…
രത്തൻ ടാറ്റയുടെ കൈവശമുണ്ടായിരുന്ന വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ ലഭിക്കുക രത്തന്റെ സന്തത സഹചാരിയായിരുന്ന മെഹ്ലി മിസ്ത്രിക്ക്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗൺ ലൈസൻസ് ഉടമയായിരുന്ന രത്തൻ ടാറ്റ അപൂർവമായേ അവ ഉപയോഗിച്ചിരുന്നുള്ളൂ. വിൽപത്രം പ്രകാരം ഓരോ പിസ്റ്റൾ, ഷോട്ട് ഗൺ, റൈഫിൾ എന്നിവയാണ് മിസ്ത്രിക്ക് ലഭിക്കുക. മെഹ്ലി മിസ്ത്രി ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റി കൂടിയാണ്. എന്നാൽ ഇവ വെറും ആയുധങ്ങൾ അല്ല എന്നാണ് റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയായിരുന്നു അവ. ഈ തോക്കുകളെല്ലാം അദ്ദേഹത്തിന് താവഴിയായി കൈമാറി ലഭിച്ചതാണ്. ഇതിൽ ഒരു തോക്ക് ടാറ്റ മുന ചെയർമാൻ സുമന്ത് മൂൽഗോക്കർ രത്തൻ ടാറ്റയ്ക്ക് സമ്മാനമായി നൽകിയതാണ്. മറ്റ് രണ്ടെണ്ണം രത്തന്റെ പിതാവ് നേവൽ ടാറ്റയുടേതും സാക്ഷാൽ ജെആർഡി ടാറ്റയുടേതുമാണ്. ഈ മുന്ന് പേരോടും വളരെ അടുപ്പം പുലർത്തിയിരുന്നതുകൊണ്ടു തന്നെ അവർ ഉപയോഗിച്ച തോക്കുകൾ രത്തൻ ടാറ്റയ്ക്ക് വൈകാരിക അടുപ്പം ഉള്ളതായിരുന്നു. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള തോക്ക് ലഭിക്കാൻ…
പ്രകൃതിഭംഗിക്കൊപ്പം ചരിത്രശേഷിപ്പുകളിലും മുൻപന്തിയിലാണ് മൂന്നാർ. ആ ചരിത്രമാകട്ടെ അയ്യായിരം വർഷങ്ങൾക്കും മുൻപ് ആരംഭിക്കുന്നതാണ്. മൂന്നാറിൽ നിർബന്ധമായും കാണേണ്ട ചില ചരിത്ര ശേഷിപ്പുകൾ നോക്കാം. മുനിയറപ്രാചീന കാലത്തെ ശവസംസ്കാര രീതിയാണ് മുനിയറകൾ. ബിസി 3000 മുതലുള്ള മുനിയറകൾ മൂന്നാറിൽ കണ്ടെത്തിയിട്ടുണ്ട്. വലിയ കല്ലുകൾ വൃത്താകൃതിയിൽ വെച്ചാണ് ഇവയുടെ നിർമാണം. മറയൂർ ഭാഗത്താണ് കൂടുതൽ മുനിയറകളും ഉള്ളത്. ആനയിറങ്കൽ അണക്കെട്ട്മൂന്നാറിൽ നിന്നും 22 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ടിനു ചുറ്റും ചരിത്ര ശേഷിപ്പുകൾ കാണാം. ശിലായുഗ കാലത്തെ ആരാധനലാലയങ്ങളുടെ ശേഷിപ്പുകളാണ് ഇവിടത്തെ പ്രത്യേകത. ചിന്നക്കനാൽ വെള്ളച്ചാട്ടംതേയിലത്തോട്ടങ്ങൾക്കിടയിലുള്ള ചിന്നക്കനാൽ വെള്ളച്ചാട്ടവും പ്രാചീന ശേഷിപ്പുകൾക്ക് പേരു കേട്ടതാണ്. മധ്യകാല ചരിത്രത്തിലെ സംസ്കാരങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. പള്ളിവാസൽകേരളത്തിലെ ഏറ്റലും പ്രധാന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടമാണ് പള്ളിവാസൽ. ഇവിടെ നിന്നും അനേകം പ്രാചീന ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. രാജമലഇരവികുളം ദേശീയ പാർക്കിന്റെ ഭാഗമായ രാജമല ചരിത്രാതീത കാലം മുൽക്കുള്ള പ്രാചീന ഗുഹാ ചിത്രങ്ങൾ കൊണ്ടും പ്രസിദ്ധമാണ്.…
1990-കളുടെ അവസാനം. കേരളത്തിൽ മൊബൈൽ സർവ്വീസുകൾ തുടങ്ങിയിട്ടേ ഉള്ളൂ. മൊബൈൽ ഫോൺ ഒരു ആർഭാടവും ആഡംബരവുമായ വസ്തുവായിരുന്ന കാലം. ഔട്ട് ഗോയിംഗിന് മിനുറ്റിന് 20 രൂപയ്ക്കടുത്തും, ഇൻകമിങ്ങിന് 10 രൂപയോളവും ഒക്കെ ചാർജ്ജുണ്ടായിരുന്ന ആ അന്തകാലം. അന്ന് എന്റെ ഒരു ബന്ധു, അദ്ദേഹമന്ന് കോളേജിൽ പഠിക്കുകയാണ്. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനുള്ള ഒരു വഴിയായി മൊബൈൽ കണ്ക്ഷൻ ഏജന്റായി. ഒരു കണക്ഷൻ റെഡിയാക്കിയാൽ 500 രൂപ കമ്മീഷൻ! എസ്കോടെൽ, ബിപിൽ എന്നീ കമ്പനികളാണ് സർവ്വീസ് പ്രൊവൈഡർമാർ. ഹാൻഡ് സെറ്റാവട്ടെ എറിക്സണും, ബിപില്ലും മോട്ടോറോളയും. നാട്ടിലെ സമ്പന്നൻമാരായ ജുവല്ലറി മുതലാളിമാർ, ടെക്സ്റ്റൽ ഓണേഴ്സ് തുടങ്ങി, ബിസിനസ്സ് ആവശ്യത്തിനും, പിന്നെ ധനികനാണെന്ന് നാലാളറിയാനും മൊബൈൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെയൊക്കെ അദ്ദേഹം വരിക്കാരാക്കി. ഏറ്റവും കൂടുതൽ വിറ്റത് BPL ആണെന്ന് തോന്നുന്നു. അതിനു മുന്നേ ഞാൻ ആ ബ്രാൻഡ് കണ്ടിട്ടുണ്ട്, വീടുകളിൽ ഇരുന്ന മറ്റൊരു ആഡംബരം! ടിവി! അതുപോലെ റെഫ്രിജറേറ്റർ ! BPL. ചുവന്ന അരികുള്ള നീല…
ഇലക്ട്രിക് വാഹനപ്രേമികൾ കണ്ണുനട്ട് കാത്തിരിക്കുന്ന മോഡലാണ് ടാറ്റ സിയാറ EV. വരവറിയിച്ചതു മുതൽ ഭാവിയിലെ ഇലക്ട്രിക് വാഹനം എന്നാണ് സിയാറ ഇവി അറിയപ്പെടുന്നത്. ഈയിടെ വിപണിയിലെത്തിയ ടാറ്റ കർവ് ഇവിയുടെ വമ്പൻ വിജയത്തിനു ശേഷമാണ് സിയാറ ഇവിയുമായി എത്താൻ ടാറ്റ ഒരുങ്ങുന്നത്. മികച്ച പെർഫോമൻസ് കൊണ്ടും ഡിസൈൻ മികവ് കൊണ്ടും ഗംഭീര ഫീച്ചേർസ് കൊണ്ടുമാണ് കർവ് വിപണി കീഴടക്കിയത്. എന്നാൽ ഇതിലും എത്രയോ ഇരട്ടി ഫീച്ചേർസുമായാണ് സിയാറ എത്തുന്നത്. ഇന്ത്യൻ നിർമിത ഡിഫൻഡർ എന്ന പേരാണ് വാഹനത്തിന്റെ മോട്ടോ എക്സ്പോ ഷോ മുതൽ സിയാറക്കുള്ളത്. അവിന്യ, ഹാരിയർ എന്നീ ഇലക്ട്രിക് കണസെപ്റ്റ് വാഹനങ്ങൾക്കൊപ്പം ടാറ്റ ഭാവിയിലെ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ പോകുന്ന അത്ഭുതം കൂടിയായിരിക്കും സിയാറ ഇവി. ഫോർ വീൽ ഡ്രൈവായി എത്തുന്ന സിയാറ ഇവി അഞ്ച് സീറ്റുള്ള എസ് യുവിയാണ്. കുടുംബവുമൊത്തുള്ള യാത്രകൾക്ക് പറ്റിയ വാഹനം മികച്ച യാത്രാനുഭവം സമ്മാനിക്കും. 2026 മാർച്ചിലാണ് സിയാറയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്…
ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ നിന്നും പറന്നുയരും, ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ പറന്നിറങ്ങും. ‘ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന കേരളത്തിന്റെ ആദ്യ സീപ്ലെൻ സർവീസിന്റെ നവംബർ 11ലെ കന്നി യാത്ര ഇങ്ങനെ. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് 11 ന് കൊച്ചിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍…
ബ്രിട്ടീഷ് ലക്ഷ്വറി കാറുകളായ ജാഗ്വാർ ലാൻഡ് റോവർ ഇവി മോഡലുകൾ നിർമിക്കൊനൊരുങ്ങി തമിഴ്നാട്ടിലെ ടാറ്റ മോട്ടോർസ് നിർമാണശാല.തമിഴ്നാട്ടിലെ റാണിപ്പെട്ട് പനപ്പാക്കത്ത് നിർമിക്കുന്ന 9000 കോടിയുടെ നവീന നിർമാണ ശാലയിലാണ് നിലവിലെ ടാറ്റാ വാഹനങ്ങൾക്കു പുറമേ ജാഗ്വാർ ഇവി മോഡലുകളും നിർമിക്കുക. അയ്യായിരം പേർക്ക് തൊഴിൽ സാധ്യതയുമായി എത്തുന്ന പ്ലാന്റിനായി സെപ്റ്റംബറിലാണ് ടാറ്റ തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ടത്. അടുത്തിടെ ജാഗ്വാർ കാറുകളുടെ നിർമാണം യുകെയിൽ നിർത്തിവെച്ചിരുന്നു. പൂർണമായും ഇവി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനം. സാധാരണ വാഹനങ്ങളും ഇവി വാഹനങ്ങളും ഒരു പോലെ നിർമിക്കാവുന്ന പ്ലാൻ്റാണ് ടാറ്റ റാണിപ്പെട്ടിൽ ആരംഭിച്ചത്. 2032ഓടെ പ്ലാന്റ് ഇവി വാഹനങ്ങൾക്കായി സർവസജ്ജമാകും. എന്നാൽ അതിന് മുൻപ് തന്നെ സാധാരണ വാഹനങ്ങൾ നിർമിക്കാൻ പാകത്തിൽ പ്ലാൻ്റ് മാറ്റും. നിലവിൽ രാജ്യത്തെ 35 ശതമാനം വാഹന നിർമാണം തമിഴ് നാട്ടിലാണ്. ഇതിനു പുറമേ ഇന്ത്യയിലെ 40 ശതമാനം വൈദ്യുത വാഹന ഉപഭോക്താക്കളും തമിഴ്നാട്ടിൽ നിന്നാണ്. ടാറ്റ മോട്ടോർസ്,…