Author: News Desk
സൂപ്പർ താരം ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്കുള്ള സ്ഥാനത്തെ മനസ്സിലാക്കുന്ന ബ്രാൻഡാണ് ജോസ് ആലുക്കാസെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. പാരമ്പര്യത്തിനൊപ്പംതന്നെ മാറുന്ന ട്രെൻഡിലൂടെ മുന്നേറുന്ന ബ്രാൻഡിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ദുൽഖറിന്റെ മൂല്യങ്ങളെന്ന് കമ്പനി വ്യക്തമാക്കി. നിലവാരം ഉയർത്തുക, ശരിയായ രീതിയിൽ വിശ്വാസം നേടുക-ഇവ രണ്ടുമാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറയെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ കാഴ്ചപ്പാടോടെ മുന്നേറുന്ന…
ഖത്തറിലും ഇന്ത്യയിലും വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കാൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (Nita Mukesh Ambani Cultural Center) ഖത്തർ മ്യൂസിയംസും (Qatar Museums). മ്യൂസിയം-ഇൻ-റെസിഡൻറ്സ് പദ്ധതിയിൽ സഹകരിക്കുന്നതിനായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽത്താനിയും ഇഷാ അംബാനിയും ചേർന്ന് അഞ്ചുവർഷത്തെ പങ്കാളിത്തത്തിലാണ് ഒപ്പുവെച്ചിരിക്കുന്നത്. സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുകയും കുട്ടികൾക്കായി സൃഷ്ടിപരമായ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഇഷാ അംബാനി പറഞ്ഞു. അഞ്ചു വർഷത്തെ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ പഠന മാതൃകകളെ ഇന്ത്യൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കും. കുട്ടികൾക്ക് വിനോദപരവും മ്യൂസിയം അധിഷ്ഠിതവുമായ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതി രാജ്യവ്യാപകമായി സർഗാത്മകതയെ പ്രചോദിപ്പിക്കും. ഇതോടൊപ്പം അധ്യാപകർക്ക് പുതിയ മാതൃകകൾ നൽകാനും മ്യൂസിയം-ഇൻ റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടി ലക്ഷ്യമിടുന്നതായും അവർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങൾ, പിന്നാക്ക മേഖലകൾ എന്നിവിടങ്ങളിലായുള്ള ഇന്ത്യയിലെ സ്കൂളുകൾ, അങ്കണവാടികൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിപാടികൾ നടപ്പാക്കുക. നിത അംബാനി കൾച്ചറൽ സെന്ററുമായുള്ള പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഖത്തർ…
ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുടെ 20 യൂണിറ്റുകളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 2026 ആദ്യ പാദത്തിൽ വിമാനം ഏറ്റുവാങ്ങുമെന്നും ഇത് എയർലൈനിന്റെ വൈഡ്-ബോഡി ഫ്ലീറ്റ് വിപുലീകരണത്തിലെ പ്രധാന ഘട്ടമാണെന്നും എയർ ഇന്ത്യ പ്രതിനിധി പറഞ്ഞു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഈ വിമാനം ഉപയോഗിക്കുമെന്നും എയർ ഇന്ത്യ പ്രതിനിധി കൂട്ടിച്ചേർത്തു. നിലവിലെ ക്വാർട്ടർ അവസാനിക്കുന്നതിനു മുൻപ് വിമാനത്തിന്റെ ഡെലിവറി നടത്തുമെന്നും തുടർയൂണിറ്റുകളുടെ നിർമാണം ഇതിനകം ആരംഭിച്ചതായും ബോയിംഗ് കമ്പനി വ്യക്തമാക്കി. 2023ൽ എയർ ഇന്ത്യ നൽകിയ ഓർഡറിന്റെ ഭാഗമായാണ് ഈ ഡെലിവറി. അന്താരാഷ്ട്ര സർവീസുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ട്വിൻ-ഐൽ, ദീർഘദൂര വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-9 ഡ്രീംലൈനർ. നിലവിൽ എയർ ഇന്ത്യ ഉപയോഗിക്കുന്ന 787-8 മോഡലിനേക്കാൾ നീളം കൂടിയ ഫ്യൂസലാജും കൂടുതൽ പേലോഡ് ശേഷിയും മെച്ചപ്പെട്ട റേഞ്ചുമാണ് ഇവയ്ക്കുള്ളത്. ത്രീ ക്ലാസ്…
എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി എയർപോർട്ട്സ്. എന്നാൽ നിലവിൽ എയർലൈൻ രംഗത്തേക്ക് ഗ്രൂപ്പ് പ്രവേശിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് എയർലൈൻ ബിസിനസിലേക്ക് എപ്പോൾ കടക്കും എന്ന ചോദ്യം ഏറെക്കാലമായി ബിസിനസ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് അദാനി എയർപോർട്ട്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത് അദാനി. അദാനി ഗ്രൂപ്പിന് എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 11 ബില്യൺ ഡോളറിന്റെ നിക്ഷേപപദ്ധതിയിലൂടെ വിമാനത്താവള ബിസിനസ് വിപുലീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജീത് അദാനിയുടെ വെളിപ്പെടുത്തൽ. തൽക്കാലം വിമാനക്കമ്പനി ബിസിനസിലേക്ക് കടക്കില്ലെന്നും, വിമാനക്കമ്പനികൾ നടത്താൻ വളരെ വ്യത്യസ്തമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിമാനത്താവള ബിസിനസിലാണ് ഗ്രൂപ്പിന്റെ മുഴുവൻ ശ്രദ്ധ. ഇതിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതെന്നും ജീത് അദാനി അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് ലീസ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്ന 11 വിമാനത്താവളങ്ങളിലാണ് അദാനി…
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവെച്ചതോടെ ഇന്ത്യയും ഒമാനും സാമ്പത്തിക ഇടപെടലിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വ്യാപാരം, നിക്ഷേപം, സേവന സഹകരണം എന്നിവ വികസിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയുമാണ് കരാറിന്റെ ലക്ഷ്യം. ഗൾഫ് മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രേരണയെയാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. 21ആം നൂറ്റാണ്ടിൽ ഇന്ത്യ-ഒമാൻ ബന്ധത്തെ ഊർജസ്വലമാക്കുന്ന “ചരിത്രപരമായ മുന്നേറ്റം” എന്നാണ് സിഇപിഎയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും യുവാക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും വ്യാപാരത്തിലും നിക്ഷേപത്തിലും ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച ഫലങ്ങൾ നൽകാനും കരാർ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരാർ പ്രകാരം, ഒമാൻ അതിന്റെ താരിഫ് ലൈനുകളുടെ 98 ശതമാനത്തിലധികവും സീറോ ഡ്യൂട്ടി മാർക്കറ്റ് ആക്സസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മൂല്യം ഉൾക്കൊള്ളുന്നു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ തുടങ്ങിയ…
കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെ 35 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 ആയിരം രൂപ വീതം എന്നത് യാഥാർഥ്യമാകുന്നു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അർഹരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. കെ സ്മാർട്ട് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് . കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെയാണ് ആയിരം രൂപ വീതം പ്രതിമാസം ലഭിക്കുക. അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഇതിനായി പഞ്ചായത്തില്‍ നേരിട്ടു ചെന്നും, തദ്ദേശ വാർഡ് അംഗങ്ങളെ സമീപിച്ചും സഹായം തേടാം.ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല? അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്),…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നിർണായക സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യത്തിലേക്ക്. കരാറോടെ അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുന്നതിനൊപ്പം അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപവും നടത്തും. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായിക്കും. വിപണി പ്രവേശനം വർധിപ്പിക്കുന്നതിനൊപ്പം നിക്ഷേപം പ്രോത്സാഹിപ്പിക്കാനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താനും കരാർ വഴിവെയ്ക്കും. വിവിധ മേഖലകളിലെ വ്യാപാരം, കർഷകർ, സംരംഭകർ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവർക്കും കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. 2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ ഇന്ത്യാ സന്ദർശനത്തോടെയാണ് എഫ്ടിഎ ചർച്ചകൾ ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളിൽ കരാർ ചർച്ചകൾ പൂർത്തിയായിരിക്കുന്നത്. പ്രതിരോധം, കായികം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ…
ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ റദ്ദാക്കി ഹൈക്കോടതി. സാമൂഹികാഘാത പഠനറിപ്പോർട്ട്, ഇത് പരിശോധിച്ച വിദഗ്ധസമിതി റിപ്പോർട്ട്, ഇതിനു തുടർച്ചയായുള്ള സർക്കാർ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങളും ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമികവിജ്ഞാപനവുമാണ് റദ്ദാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കൃത്യമായി നിർണയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശ നിയമപ്രകാരം സംസ്ഥാനം സ്വീകരിച്ച തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗുരുതരമായ നിയമ ബലഹീനതകൾ ഉള്ളതായി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. വിമാനത്താവള പദ്ധതിക്കായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ ഭൂമിയും ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 30ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് കോടതി പരിശോധിച്ചത്. മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റും, മാനേജിംഗ് ട്രസ്റ്റി ഡോ. സിനി…
യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച IEDC ഉച്ചകോടി 2025 സംസ്ഥാനത്തിന്റെ കുതിച്ചുയരുന്ന നവീകരണ ആവാസവ്യവസ്ഥയുടെ പ്രദര്‍ശന വേദിയായി മാറി. എല്‍.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് IEDC (ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍) ഉച്ചകോടിയില്‍ സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥി ഇന്നൊവേറ്റര്‍മാര്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിച്ചു. ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംരംഭങ്ങള്‍ സമൂഹത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യാനും യുവാക്കള്‍ തയ്യാറാകണമെന്ന് കുഞ്ഞമ്പു പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ സംരംഭകര്‍ക്കും നവീനാശയങ്ങള്‍ക്കും വലിയ പങ്കുണ്ട്. പരമ്പരാഗത സമ്പദ്വ്യവസ്ഥയ്ക്കപ്പുറം സാങ്കേതികവിദ്യയും ഉല്‍പ്പാദനക്ഷമതയും സംയോജിപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാകുന്ന സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കാഴ്ചപ്പാടാണ് ഈ ഉച്ചകോടിയെ അര്‍ത്ഥവത്താക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിന് ഈ ഉച്ചകോടി ഒരു പുതിയ അനുഭവമാണെന്ന് എന്‍.എ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. കെഎസ്യുഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട്…
മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക ശൃംഖലയും കേരളത്തിലെ വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകരും ഈ ഫണ്ടിങ് റൗണ്ടിൽ പങ്കാളികളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന ‘ഹഡിൽ ഗ്ലോബൽ’ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വൺ ടാങ്ക്’ ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നീ യുവസംരംഭകർ ചേർന്നാണ് ‘ഒപ്പം’ സ്ഥാപിച്ചത്. ഭാഷാപരമായ പരിമിതികളും മാനസികാരോഗ്യ ചികിത്സയോടുള്ള സാമൂഹിക വിമുഖതയും മറികടന്ന് സാധാരണക്കാർക്ക് വിദഗ്ധ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. നിലവിൽ 40-ലധികം രാജ്യങ്ങളിലുള്ള മലയാളികളാണ് ഒപ്പത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം ഇരുപതിനായിരത്തിലേറെ തെറാപ്പി സെഷനുകൾ വിജയകരമായി പൂർത്തിയാക്കി. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, സെക്ഷ്വൽ…
