Author: News Desk
ആഗോള ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ സംഭാവന നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികനും ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന് നായര്‍. കോവളത്ത് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഹഡില്‍ ഗ്ലോബല്‍ 2025 സ്റ്റാര്‍ട്ടപ് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിര്‍മ്മാണത്തില്‍ ബഹിരാകാശ യാത്രികരുടെ മനോഭാവത്തെയും പങ്കിനെയും കുറിച്ച് സംസാരിച്ച പ്രശാന്ത് ബാലകൃഷ്ണന് നായര്‍ ബഹിരാകാശ ദൗത്യ മേഖലയില്‍ മുന്‍നിര രാജ്യങ്ങള്‍ ബഹിരാകാശ നിയമങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ലോകം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് നായര്‍ പറഞ്ഞു. നാസ പോലുള്ള പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ പ്രവര്‍ത്തനത്തിന്റെ ഏകദേശം 30 ശതമാനം ഇന്ത്യക്കാര്‍ സംഭാവന ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുന്നതിനുപകരം ബഹിരാകാശത്ത് സ്വന്തം ഇടം വികസിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഗഗന്യാന്, ചന്ദ്രയാന്‍ ദൗത്യങ്ങള്‍ പോലുള്ള വരാനിരിക്കുന്ന പദ്ധതികള്‍ ഇതര രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കഴിവ് കൂടുതല്‍ വെളിപ്പെടുത്തും. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംഭാവന ചെയ്യാന്‍…
വിവിധ ബിസിനസ്സുകളുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കുമായി പ്രോസസ് ഓറിയന്റഡ് സംവിധാനങ്ങൾ നൽകുന്ന കൺസൾട്ടൻസി സ്ഥാപനമാണ് പ്രോഹബ്ബ് പ്രോസസ് മാനേജ്മെന്റ് (Prohub Process Management). സംരംഭകയാത്രയെക്കുറിച്ചും നിരവധി ബിസിനസ്സുകൾക്ക് വഴികാട്ടിയായതിനെക്കുറിച്ചും ചാനൽ ആയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് പ്രോഹബ്ബ് സിഇഒ ശ്രീദേവി (Sreedevi) ഇന്ന് വിജയകരമായ സ്ഥാപനമെന്ന നിലയിൽ പരിചിതമായ പ്രോഹബ്ബിന്റെ പിറവിക്കു പിന്നിൽ, വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും പരിവർത്തനങ്ങളുമുണ്ട്. ബെംഗളൂരുവിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശ്രീദേവി സംരംഭക രംഗത്തേക്ക് എത്തുന്നത്. എസ്കെ കൺസൾട്ടൻസി എന്ന പേരിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. അക്കാലത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ‘വിജയീ ഭവ’ സംരംഭക പരിശീലനം വഴിതിരിവായി. ബ്രാൻഡിംഗ് സംബന്ധിച്ച ക്ലാസിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം ശ്രീദേവി ഇന്നും ഓർക്കുന്നു- നിങ്ങളുടെ ബ്രാൻഡ് ലോകത്തിന്റെ ഏത് കോണിലായാലും വ്യക്തതമായി തിരിച്ചറിയപ്പെടുന്ന ഒന്നാകണം. എസ്കെ കൺസൾട്ടൻസിയിൽ നിന്ന് Process Hub എന്ന പേരിലേക്കും പിന്നീട് പ്രോഹബ്ബിലേക്കും എത്തിയത് അങ്ങനെയാണ്. പ്രോഹബ്ബ് ആയി രംഗപ്രവേശം ചെയ്യുന്നതിനുമുൻപ് എസ്കെ കൺസൾട്ടൻസിക്ക്…
അക്കാഡമിക് രംഗത്ത് യുപ്രധാന തീരുമാനവുമായി പാകിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് (LUMS). ഈ മാസം മുതൽ സംസ്കൃത ആമുഖ കോഴ്സ് അവതരിപ്പിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക് സർവകലാശാല ക്ലാസ് മുറികളിൽ സംസ്കൃതം ഔപചാരികമായി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്വാധീനമുള്ളതുമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നായ സംസ്കൃതം – 1947ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ ഔപചാരികമായി പഠിപ്പിക്കുന്നത് വളരെ അപൂർവമായിരുന്നെന്ന് സർവകലാശാല അതിന്റെ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ക്ലാസ് മുറിയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ദക്ഷിണേഷ്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകവുമായി ഇടപഴകുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായും സർവകലാശാല വ്യക്തമാക്കി. വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്സ് ആരംഭിക്കുകയായിരുന്നെന്ന് സർവകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാല മഹാഭാരതത്തേയും ഭഗവദ്ഗീതയേയും കുറിച്ചുള്ള കോഴ്സുകൾ…
ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖലയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചരക്ക് ലോഡ് 2020-21ൽ 1,233 ദശലക്ഷം ടണ്ണിൽ (MT) നിന്ന് 2024-25ൽ 1,617 MT ആയി വർധിച്ചുവെന്നും ഇതാണ് ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത റെയിൽവേയാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്ക് നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി, ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജൂലൈ 1 മുതൽ യാത്രാ നിരക്കുകൾ യുക്തിസഹമാക്കി. നിരക്കുകളിലെ വർധന വളരെ കുറവാണ്. പ്രീമിയം ക്ലാസുകൾക്ക് കിലോമീറ്ററിന് അര പൈസ മുതൽ കിലോമീറ്ററിന് രണ്ട് പൈസ വരെ മാത്രമാണ് വർധനയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ചരക്ക് ലോഡിംഗും വരുമാനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെറ്റ്വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി, പുതിയ ലൈനുകളുടെ നിർമാണം, നിലവിലുള്ള…
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പിന് കോവളത്ത് തുടക്കമായി. രാജ്യത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ കേരളത്തിൻറെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് ‘ഹഡിൽ ഗ്ലോബൽ 2025’.സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിർവചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. കേരളത്തിൻറെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വളർച്ച, വ്യാവസായിക…
ഇന്ത്യയിൽ പുതിയ ബ്രാഞ്ച് ആരംഭിക്കാൻ അമേരിക്കൻ വാൾസ്റ്റ്രീറ്റ് ഭീമൻ ജെപി മോർഗൻ (JPMorgan Chase & Co.). ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജെപി മോർഗന് പുതിയ ബ്രാഞ്ചിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പൂനെയിൽ നാലാമത്തെ ഇന്ത്യൻ ബ്രാഞ്ച് തുടങ്ങാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജെപി മോർഗന് നേരത്തേ ഇൻ-പ്രിൻസിപ്പിൾ അനുമതി നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പുതിയ ശാഖ കോർപറേറ്റ് ക്ലയന്റുകൾക്കായുള്ള ബാങ്കിംഗ് സേവനങ്ങളിലാണ് പ്രധാനമായി പ്രവർത്തിക്കുകയെന്നും ട്രാൻസാക്ഷൻ ബാങ്കിംഗ് മുതൽ ടേം ലെൻഡിംഗ് വരെ മുഴുവൻ ഉത്പന്നങ്ങളുമായാകും പ്രവർത്തനമെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ആർബിഐയിൽ നിന്ന് ഇൻ-പ്രിൻസിപ്പിൾ അനുമതി ലഭിച്ചതായി ജെപി മോർഗൻ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ആർബിഐ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി, ലോൺ ആവശ്യകതയിലെ വളർച്ച, കോർപറേറ്റ് പ്രവർത്തനങ്ങളുടെ വ്യാപനം…
ഇൻഡിഗോ പ്രതിസന്ധി രാജ്യത്തെ വ്യോമഗതാഗത മേഖലയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, രാജ്യത്ത് കുറഞ്ഞത് 100 വിമാനങ്ങളുള്ള അഞ്ച് എയർലൈൻസുകൾ എങ്കിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. ഇന്ത്യയ്ക്ക് ഒന്നോ രണ്ടോ കമ്പനികളിൽ മാത്രം ആശ്രയിച്ചിരിക്കാനാകില്ലെന്നും പ്രതിസന്ധി ഗുരുതര മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയിൽ ചില കാരിയറുകളെ മാത്രം ആശ്രയിക്കുന്നതാണ് വലിയ പ്രതിസന്ധികൾക്കുള്ള വാതിലുകൾ തുറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിന് യാത്രക്കാരെ കുടുക്കിയ ഈ തകരാറിന് കാരണമായത് ഇൻഡിഗോയുടെ ക്രമക്കേടുകളാണ്. തെറ്റായ ക്രൂ റോസ്റ്ററുകളും മാനേജ്മെന്റിന്റെ വീഴ്ചകളും തകർച്ചയ്ക്ക് കാരണമായി. ഇൻഡിഗോ ചെയർമാൻ പുറത്തിറക്കിയ വീഡിയോയിൽ ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഓരോ കാര്യവും സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ഇൻഡിഗോ നൽകിയ യാത്രാ വൗച്ചറുകളുടെ മതിപ്പും കമ്പനികൾ പ്രതിസന്ധിക്കിടയിൽ നടത്തിയ നിരക്കിലെ അമിതവർധനവുമാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്. 48 മണിക്കൂറിന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്കുകൾക്ക് മേൽനോട്ടം…
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ (Reliance Retail) പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഐപിഒ നീക്കം. ഐപിഓയ്ക്ക് മുമ്പ് ഓരോ വർഷവും 2000 പുതിയ സ്റ്റോറുകൾ തുടങ്ങാനും കടം കുറക്കാനുമാണ് റിലയൻസ് റീട്ടെയിലിന്റെ പദ്ധതി. ഇന്ത്യയിൽ അതിവേഗം വളരുന്ന ക്വിക്ക് കോമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാനും പ്രത്യേക സ്റ്റോറുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2028ഓടെയാണ് റിലയൻസ് റീട്ടെയിൽ ഐപിഒ ലക്ഷ്യ വെയ്ക്കുന്നത്. ഐപിഓയ്ക്ക് മുമ്പ് സ്റ്റോറുകൾ ലാഭകരമാക്കുക, മൂല്യം ഉയർത്തുക തുടങ്ങിയ പദ്ധതികളിലാണ് റിലയൻസ് റീട്ടെയിൽ. രണ്ട് വർഷത്തിനിടെ ലാഭകരമല്ലാത്ത നിരവധി സ്റ്റോറുകൾ പൂട്ടിയത് ഇതിന്റെ ഭാഗമായാണ്. ലാഭകരമല്ലാത്തവ പൂട്ടുന്നത് തുടരും. ഇതോടൊപ്പം ഓരോ വർഷവും പുതിയ 2000 സ്റ്റോറുകൾ തുറക്കുമെന്നും റിലയൻസ് റീട്ടെയിൽ പ്രതിനിധിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.…
ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലിമിറ്റഡ് എഡിഷൻ സാൻഡലുകളുടെ ശേഖരം ഇന്ത്യയിൽ തന്നെ നിർമിച്ച് വിപണിയിലെത്തിക്കാൻ ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡ (Prada). ഓരോ ജോഡിയും ഏകദേശം 800 യൂറോ (930 ഡോളർ) വിലയിലാണ് വിപണിയിലെത്തുക. നേരത്തേ വിവാദമായ സാംസ്കാരിക അപഹരണത്തെക്കുറിച്ചുള്ള വിമർശനം ഇപ്പോൾ ഇന്ത്യൻ കരകൗശല വിദഗ്ധരുടെ സഹകരണത്തിലേക്ക് മാറുകയാണെന്ന് പ്രാഡയുടെ മുതിർന്ന എക്സിക്യൂട്ടീവ് ലോറൻസോ ബെർട്ടെല്ലി പറഞ്ഞു. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സംസ്ഥാന പിന്തുണയോടെ 2,000 ജോഡി സാൻഡലുകളാണ് പ്രാഡ നിർമിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ കരകൗശല പാരമ്പര്യവും ഇറ്റാലിയൻ സാങ്കേതികവിദ്യയും ഒത്തുചേർത്ത് പുതിയ ശേഖരമാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. പ്രാഡയുടെ പുതിയ ശേഖരം 2026 ഫെബ്രുവരി മുതൽ ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിൽ ലഭ്യമാകും. ആറുമാസങ്ങൾക്ക് മുമ്പ് മിലാനിൽ നടന്ന ഫാഷൻ ഷോയിൽ ഇന്ത്യൻ ‘കോലാപുരി ചപ്പൽ’ മാതൃകയിലുള്ള സാൻഡലുകൾ അവതരിപ്പിച്ചതിനെ തുടർന്ന് പ്രാഡ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഡിസൈൻ ഇന്ത്യയിലെ പരമ്പരാഗത ശൈലിയിൽ…
കലാരി ക്യാപിറ്റലിൽ (Kalaari Capital) CXXO ഇനിഷ്യേറ്റീവ് നയിച്ച പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ10 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി വനിതാ സംരംഭകർ. കോട്ടയം സ്വദേശികളായ ഡോ. നീതു മറിയം ജോയ്, നിഖിത ശങ്കർ എന്നിവർ നയിക്കുന്ന വോയ്സ് എഐ സ്റ്റാർട്ടപ്പ് സൂപ്പർബ്രൈൻ (SuperBryn) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ 1.2 മില്യൺ ഡോളർ (ഏകദേശം 10.80 കോടി രൂപ) മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. നടൻ നിവിൻ പോളി, റികാന്ത് പിറ്റി (സഹസ്ഥാപകൻ, ഈസ് മൈ ട്രിപ്പ്), അർജുൻ പിള്ള (സ്ഥാപകൻ, ഡോക്കറ്റ് AI), ശരത് കേശവ നാരായണൻ (സ്ഥാപകൻ, സനാസ് AI), ഹരീഷ് മണിയൻ (ഗ്രൂപ്പ് സിഇഒ, ബിഎംഎച്ച്) എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു. എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതും എന്റർപ്രൈസ് വോയ്സ് എഐ ഏജന്റുകളെ കൂടുതൽ സ്മാർട്ട് ആക്കുന്നതുമായ ടെക് പ്ലാറ്റ്ഫോമാണ് സൂപ്പർബ്രൈൻ. ലളിതമായി പറഞ്ഞാൽ, ഫോൺ/ആപ്പുകളിൽ ശബ്ദം ഉപയോഗിക്കുന്ന എഐ അസിസ്റ്റന്റുകൾ യഥാർത്ഥ ജീവിതത്തിൽ കൃത്യമായി…
