Author: News Desk
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ജൂലായിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു.നമ്മുടെ ഈ നാട്, ഈ കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണല്ലോ. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ചരക്കു നീക്കത്തിനായി നാം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ…
നിർമിതബുദ്ധിയെ ഭയക്കേണ്ടതില്ലെന്നും എഐ എന്ത് ചെയ്യണമെന്നതിനേക്കാൾ ആരെ സേവിക്കണമെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോവളം ലീലാ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച കേരള റീജിയണൽ എഐ ഇംപാക്ട് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നിരന്തരമായി ഉപയോഗിക്കണം, അതിനെ ചോദ്യം ചെയ്യണം, എന്നാൽ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ അതിന് മൂല്യമുളളൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. എഐയുടെ നൈതിക ഉപയോഗവും സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതും പ്രധാനമാണ്. എഐ ഉപയോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും എഐയ്ക്ക് വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സമ്മേളനങ്ങളിലൂടെ പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ മാതൃക സൃഷ്ടിക്കാനാകുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായാണ് സംസ്ഥാന സർക്കാർ ‘കേരള എഐ ഫ്യൂച്ചർ കോൺ’ എന്ന ഏകദിന മേഖലാ ഉച്ചകോടി സംഘടിപ്പിച്ചത്.…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി 16,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും, ഇതോടെ മൊത്തം നിക്ഷേപം 30,000 കോടി രൂപയായി ഉയരുമെന്നും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) എംഡി കരൺ അദാനി. 2029ഓടെ തുറമുഖത്തിന്റെ ശേഷി നിലവിലെ 10 ലക്ഷം TEUയിൽ നിന്ന് 57 ലക്ഷം TEUയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിൽ ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പ് നടത്തിയ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്നും, വിഴിഞ്ഞം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാൻഷിപ്പ്മെന്റ് തുറമുഖമായി മാറുമെന്നും കരൺ അദാനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി മുന്നേറ്റമുള്ള തുറമുഖമായി വിഴിഞ്ഞം വികസിക്കുമെന്നും, ഭാവിയിലെ ഇന്ത്യൻ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിക്കുന്ന ‘ലൈറ്റ്ഹൗസ്’ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായം തീർക്കുകയാണെന്നും രണ്ടാം…
ബഹിരാകാശത്തിൽ നിന്നുള്ള തന്റെ ഓർമയിൽ പതിഞ്ഞതും വിചിത്രവുമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്ത്യൻ വംശജയും നാസാ മുൻ ബഹിരാകാശയാത്രികയുമായ സുനിത വില്യംസ്. പ്രമുഖ പോഡ്കാസ്റ്റർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് 608 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച അനുഭവങ്ങൾ അവർ പങ്കുവെച്ചത്. അപൂർവമായ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് (TLEs) എന്ന അന്തരീക്ഷ പ്രതിഭാസങ്ങൾ തനിക്ക് അത്ഭുതവും ആകർഷണവും ഉണ്ടാക്കിയതായി സുനിത വില്യംസ് പറഞ്ഞു. തണ്ടർക്ലൗഡുകളിൽനിന്ന് ഉയർന്നു വരുന്ന ‘ബ്ലൂ ജെറ്റ്സ്’, ‘റെഡ് സ്പ്രൈറ്റ്സ്’ തുടങ്ങിയ അപൂർവ വൈദ്യുത പ്രതിഭാസങ്ങൾ നേരിട്ട് കാണാനും അതിന്റെ ചിത്രങ്ങൾ പകർത്താനും കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് സുനിത വില്യംസ് വ്യക്തമാക്കി. നഗ്നനേത്രങ്ങൾക്ക് കാണാൻ ബുദ്ധിമുട്ടുള്ള ഈ പ്രതിഭാസങ്ങൾ ആധുനിക ക്യാമറകളുടെ സഹായത്തോടെയാണ് രേഖപ്പെടുത്താൻ സാധിച്ചതെന്നും, ഡോൺ പെറ്റിറ്റ്, മാറ്റ് ഡൊമിനിക് തുടങ്ങിയ സഹയാത്രികർ പകർത്തിയ ചിത്രങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. ബഹിരാകാശത്ത് കണ്ടതെല്ലാം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്നും, ഇത്രയും പുരോഗതി കൈവരിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിയുടെ അത്ഭുതങ്ങൾ…
സവിത ബാലചന്ദ്രനെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി പ്രഖ്യാപിച്ച് പെപ്സികോ ഇന്ത്യ (PepsiCo India). 24 വർഷത്തെ സേവനത്തിനുശേഷം ഈ വർഷം ഏപ്രിൽ 15ന് കമ്പനിയിൽ നിന്ന് വിരമിക്കുന്ന കൗശിക് മിത്രയുടെ പിൻഗാമിയായി സവിത ചുമതലയേൽക്കും. ഘടനാപരമായ പരിവർത്തന കാലയളവിനുശേഷം അവർ ഈ റോൾ ഏറ്റെടുക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ ചുമതലയിൽ, ബാലചന്ദ്രൻ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും കമ്പനിയുടെ ധനകാര്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ സാമ്പത്തിക തന്ത്രം, ഭരണം, പ്രകടന മാനേജ്മെന്റ് എന്നിവയുടെ ഉത്തരവാദിത്തവും അവർക്കായിരിക്കും. കമ്പനിയുടെ പ്രധാന ആങ്കർ വിപണികളിലൊന്നായ ഇന്ത്യയിൽ പെപ്സികോയുടെ ദീർഘകാല വളർച്ചാ അജണ്ടയെ പിന്തുണയ്ക്കുന്നതിനായി അവർ പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. സവിത പെപ്സികോയിലേക്ക് മാറുന്നതിന് മുമ്പ് ടാറ്റ ടെക്നോളജീസിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്തുന്നതിലും ലാഭകരമായ വളർച്ച സാധ്യമാക്കുന്നതിലും, 2023ൽ കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് നേതൃത്വം നൽകുന്നതിലും സവിത പ്രധാന പങ്ക് വഹിച്ചു. നേരത്തെ…
യൂണികോൺ പദവി നേടി പേയ്മെന്റ് ടെക് കമ്പനി Juspay. വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിൽ നിന്നുള്ള സീരീസ് ഡി ഫോളോ-ഓൺ റൗണ്ടിൽ 50 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യനിർണയം 1.2 ബില്യൺ ഡോളറായി ഉയർന്നത്. ആഗോള വിപുലീകരണം വേഗത്തിലാക്കാനുള്ള ജസ്പേയുടെ നീക്കങ്ങളുടെ ഭാഗമായാണ് ജനുവരി 23ന് നടന്ന നിക്ഷേപ പ്രഖ്യാപനം. പ്രൈമറിയും സെക്കൻഡറിയുമായ ഘടകങ്ങൾ ഉൾപ്പെടുന്ന നിക്ഷേപത്തിൽ, പ്രൈമറി മൂലധനം അന്താരാഷ്ട്ര വിപണികളിലേക്കുള്ള വ്യാപനത്തിനും സാങ്കേതിക സംവിധാനങ്ങളിലേക്കുള്ള നിക്ഷേപം ശക്തിപ്പെടുത്തുന്നതിനുമായി ഉപയോഗിക്കും. സെക്കൻഡറി ഇടപാടുകൾ വഴി പ്രാരംഭ നിക്ഷേപകർക്കും ESOP കൈവശമുള്ള ജീവനക്കാർക്കും ലിക്വിഡിറ്റി ലഭ്യമാക്കും. ഒരു വർഷത്തിനുള്ളിൽ കമ്പനി നടത്തുന്ന രണ്ടാമത്തെ ലിക്വിഡിറ്റി ഇവന്റാണ് ഇതെന്നും, ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എന്റർപ്രൈസുകളും ബാങ്കുകളും ആശ്രയിക്കുന്ന മുഖ്യ പേയ്മെന്റ്സ് ഇൻഫ്രാസ്ട്രക്ചർ ദാതാവെന്ന നില കൂടുതൽ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും ജസ്പേ വ്യക്തമാക്കി. ബെംഗളൂരു ആസ്ഥാനമായ ജസ്പേ 2012ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ പ്രമുഖ പേയ്മെന്റ്സ് ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിലൊന്നായി വളർന്ന ജസ്പേ മൊബൈൽ പേയ്മെന്റുകൾ,…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ചാറ്റ് ജിപിടി’ സ്രഷ്ടാവ് സാം ആൾട്മാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റ് 2026ന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. മെറ്റ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ ആഗോള ടെക് കമ്പനി മേധാവികൾ പങ്കെടുക്കുന്ന സമിറ്റിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് എന്നിവർക്കൊപ്പം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ പ്രമുഖരും പങ്കെടുക്കും. ആൾട്മാന്റെ പേര് ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, സമിറ്റിനോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന സ്വകാര്യ കൂടിക്കാഴ്ചകളിലും ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന ഓപ്പൺഎഐ ഇവന്റിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യയെ ആഗോള എഐ കമ്പനികൾ പ്രധാന വളർച്ചാ വിപണിയായി കാണുന്ന സാഹചര്യത്തിലാണ് ആൾട്മാന്റെ സന്ദർശനം. ബെംഗളൂരുവിൽ ഓഫീസ് തുറന്ന അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്, ടെലികോം…
ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള ദീർഘകാലമായി നിലനിന്ന സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജനുവരി 27ന് കരാർ ഒപ്പുവെയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, വർഷങ്ങളായി നടന്ന ചർച്ചകളിൽ ഇരുപക്ഷവും തങ്ങളുടെ നിർണായക താൽപര്യങ്ങൾക്കു ചുറ്റുമുള്ള ‘റെഡ് ലൈനുകൾ’ കർശനമായി നിലനിർത്തിയതായാണ് വിലയിരുത്തൽ. 2022ൽ പുനരാരംഭിച്ച ചർച്ചകൾ ആഗോള വ്യാപാരത്തിലെ മാറ്റങ്ങൾ, വിതരണ ശൃംഖലകളിലെ വൈവിധ്യം, ഇന്ത്യ–ഇയു തന്ത്രപ്രധാന സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് മുന്നേറിയത്. കാർഷികവും പാലുത്പന്ന മേഖലയുമാണ് ഇന്ത്യയുടെ പ്രധാന സംരക്ഷിത മേഖലകൾ. ചെറുകിട കർഷകരുടെയും ഗ്രാമീണ വിതരണ ശൃംഖലകളുടെയും സ്ഥിരത കണക്കിലെടുത്ത്, ഈ മേഖലകളിൽ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്ന കൂടുതൽ വിപണി പ്രവേശനത്തിന് ഇന്ത്യ എതിർപ്പ് രേഖപ്പെടുത്തി. വ്യവസായ മേഖലയിലെ തീരുവ കുറയ്ക്കലിലും ഘട്ടംഘട്ടമായ സമീപനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ആഭ്യന്തര നിർമാതാക്കൾക്ക് അപ്രതീക്ഷിതമായ മത്സര സമ്മർദം നേരിടേണ്ടിവരാതിരിക്കാനായാണിത്. അതേസമയം, വസ്ത്രം, ചെരുപ്പ്, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ തുടങ്ങിയ തൊഴിൽആശ്രിത മേഖലകളിൽ…
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 56-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ WEF വാര്‍ഷിക യോഗത്തില്‍ 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപ വാഗ്ദാനം നേടി കേരളം. പുനരുപയോഗ ഊര്‍ജ്ജം, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ , നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, ടൂറിസം-വെല്‍നസ്, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ താത്പര്യങ്ങളും നിര്‍ദ്ദേശങ്ങളുമുള്ളത്. വ്യവസായ മന്ത്രി പി. രാജീവ് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘം ആഗോള വ്യവസായ പ്രമുഖര്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ വ്യാവസായിക, നിക്ഷേപ ആവാസവ്യവസ്ഥ അവതരിപ്പിച്ചു നേടിയതാണ് ഈ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം .കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യുഇഎഫിലെ കേരളത്തിന്റെ സജീവ പങ്കാളിത്തത്തെ തുടര്‍ന്നാണ് ഭാരത് ബയോടെക്കിന്റെ നിക്ഷേപം കേരളത്തിലേക്ക് വന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി വഴി സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്ഷിക്കാനായതിലും ഡബ്ല്യുഇഎഫിലെ പങ്കാളിത്തം നിര്‍ണായകമായി. ഐകെജിഎസ്സിലൂടെ 449 കമ്പനികളില്‍ നിന്ന് 1.80…
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തു ഓടിത്തുടങ്ങി. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സുഖയാത്ര ചെയ്യാം എന്നതാണ് അമൃത് ഭാരതിന്റെ സവിശേഷത. ശീതീകരിക്കാത്ത 22 കോച്ചുള്ള വണ്ടിയിൽ കൂടുതലായി ജനറൽ സിറ്റിങ്ങും, ബാക്കി 8 സ്ലീപ്പർ കോച്ചുമാണ് ഉള്ളത്. പുഷ് പുൾ സാങ്കേതികവിദ്യയിലായതിനാൽ പെട്ടന്ന് വേഗമെടുക്കാനാകും. പൂർണമായും തദ്ദേശീയമായി നിർമിച്ച ട്രെയിൻ എന്ന സവിശേഷതയുമുണ്ടിതിന്. എയർ സ്പ്രിങ് സസ്പെന്ഷൻ, മികച്ച കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലൈറ്റുകൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. ജനറൽ സിറ്റിങ് നിരക്കിൽ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററും അതിനു 35 രൂപയുമാണ് നിരക്ക്. സ്ലീപ്പർ ടിക്കറ്റിൽ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. ഇത്ര ദൂരം യാത്ര ചെയ്യാൻ165 രൂപയാണ് നിരക്ക്. എക്സ്പ്രസ് സ്ലീപ്പറിന് 150 രൂപയാണ് (200 കിമീ) കുറഞ്ഞ നിരക്ക്. ഇന്ത്യയിൽ ഓടുന്ന മറ്റു…
