Author: News Desk

സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിൽ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 31നും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങൾ. പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്‌ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (IFAT) പ്രസ്താവനയിൽ വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു ‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന…

Read More

പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ് (PM E-DRIVE) പദ്ധതി പ്രകാരം 10,900 ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള ടെൻഡറിൽ ഏറ്റവുമധികം കരാർ സ്വന്തമാക്കി ഹരിയാന ആസ്ഥാനമായുള്ള പിഎംഐ ഇലക്ട്രോ മൊബിലിറ്റി (PMI Electro). വൻകിട നഗരങ്ങളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരാറിലാണ് കമ്പനിയുടെ നേട്ടം. ലേലത്തിനായി സമർപ്പിച്ച 10,900 ഇലക്ട്രിക് ബസുകളിൽ 5,210 ബസുകൾക്കുള്ള ഓർഡറുകളാണ് പിഎംഐ നേടിയത്. പിന്നക്കിൾ ഇൻഡസ്ട്രീസിന്റെ (Pinnacle Industries) അനുബന്ധ സ്ഥാപനമായ ഇകെഎ മൊബിലിറ്റിയാണ് (EKA Mobility) ഏറ്റവും കൂടുതൽ ബസ്സുകൾക്കുള്ള ഓർഡർ നേടിയ രണ്ടാമത്തെ കമ്പനി. 3,485 ബസ്സുകൾക്കുള്ള ഓർഡറാണ് ഇകെഎ നേടിയത്. ഒലെക്ട്ര 1,785 ഓർഡറുകൾ സ്വന്തമാക്കിയപ്പോൾ, ബാക്കി 420 ബസ്സുകളുടെ ഓർഡർ ആന്റണി ട്രാവൽസ് കൺസോർഷ്യമാണ് നേടിയത്. ബസ് നിർമാണ രംഗത്തെ അതികായരായ ടാറ്റ മോട്ടോഴ്സ് അടക്കമുള്ള കമ്പനികൾ നേരത്തെ കരാറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ടാറ്റ മോട്ടോഴ്‌സ്, വിഇ കൊമേഴ്‌സ്യൽ…

Read More

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനിയായ അൽഹിന്ദ് എയർ പറന്നുയരാൻ ഒരുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് സ്ഥാപിതമായ അൽഹിന്ദ് ഗ്രൂപ്പാണ് അൽ ഹിന്ദ് എയറിനെ പ്രൊമോട്ട് ചെയ്യുന്നത്. ഇതോടെ അൽ ഹിന്ദ് ഗ്രൂപ്പ് ഉടമയും ചെയർമാനുമായ ടി. മുഹമ്മദ് ഹാരിസും വാർത്തകളിൽ നിറയുകയാണ്. അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രൊമോട്ടറായ മുഹമ്മദ് ഹാരിസ്, ട്രാവൽ, ടൂറിസം വ്യവസായത്തിൽ വിപുലമായ പരിചയമുള്ള വ്യക്തിയാണ്. ഇന്ത്യൻ ഹജ്ജ്-ഉംറ അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കോഴിക്കോട് സ്വദേശിയായ ഹാരിസ് ഫാർമക്കോളജിയിൽ ബിരുദം നേടിയതിനു ശേഷമാണ് സംരംഭക രംഗത്തേക്ക് എത്തിയത്. ട്രാവൽ-ടൂറിസവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ആൽഹിന്ദ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രാ ആവശ്യങ്ങൾക്കും വൺ-സ്റ്റോപ് സൊല്യൂഷൻ എന്ന നിലയ്ക്കാണ് കമ്പനിയുടെ പ്രവർത്തനം. വർഷങ്ങൾകൊണ്ട് അതിന്റെ ആഗോള സാന്നിധ്യവും ഗ്രൂപ്പ് ഗണ്യമായി വികസിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്,…

Read More

റഷ്യയിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന മദ്യത്തിന്റെ അളവിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 10 മാസങ്ങളിലെ കണക്കും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കും വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കുള്ള റഷ്യൻ സ്പിരിറ്റിന്റെ കയറ്റുമതി ഏകദേശം നാലിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ റഷ്യൻ കയറ്റുമതിക്കാർക്ക് ആകർഷകമായ വിപണിയാക്കി മാറ്റുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ അഗ്രോഎക്‌സ്‌പോർട്ട് മന്ത്രാലയത്തിന്റെ കീഴിലുള്ള ഫെഡറൽ സെന്റർ ഫോർ അഗ്രികൾച്ചറൽ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റിന്റെ ഡാറ്റ പ്രകാരം വോഡ്കയും മറ്റ് വീര്യം കൂടിയ ലഹരിപാനീയങ്ങളും റഷ്യൻ കയറ്റുമതിക്കാർക്ക് ഇന്ത്യയെ ആകർഷകമായ വിപണിയായി മാറ്റിയിരിക്കുന്നു. 2025ലെ ആദ്യ 10 മാസങ്ങളിൽ, റഷ്യൻ സ്പിരിറ്റ് നിർമ്മാതാക്കൾ വോഡ്ക, ജിൻ, വിസ്കി എന്നിവയുൾപ്പെടെ ഏകദേശം 520 ടൺ സ്പിരിറ്റ് ഇന്ത്യയിലേക്ക് കയറ്റി അയച്ചു. ഏകദേശം 900,000 യുഎസ് ഡോളർ വിലമതിക്കുന്ന ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ഭാരവും പണത്തിന്റെ കാര്യത്തിൽ നാലിരട്ടി അധികവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വോഡ്കയാണ് കയറ്റുമതിയിൽ മുന്നിലെന്ന് അഗ്രോഎക്‌സ്‌പോർട്ട്…

Read More

വിയറ്റ്‌നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് മിസൈൽ കരാറുകൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിർമിച്ചത്. ഇരുരാജ്യങ്ങൾക്കും മിസൈൽ കൈമാറാൻ ഇന്ത്യ–റഷ്യ സർക്കാരുകളുടെ അനുമതി നടപടികൾ പുരോഗമിച്ചതോടെയാണ് കരാർ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്. 4000 കോടി രൂപയുടെ കരാറാണിതെന്നാണ് റിപ്പോർട്ട്. ഡിസംബർ ആദ്യവാരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിൽ റഷ്യ ഇക്കാര്യത്തിൽ ഉറപ്പു നൽകിയിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അനുമതി ഉടനടി ലഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലിൽ സാമ്പത്തികവും സൈനികവുമായ പ്രതിസന്ധികൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിയറ്റ്നാമും ഇൻഡോനേഷ്യയും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്. തർക്കം തുടരുന്നതിനിടെ തീര സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്നതെന്നാണ് വിലയിരുത്തൽ. ആസിയാൻ രാജ്യങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയ്ക്ക് ഇന്ത്യയുടെ വളർച്ചയ്ക്ക് ബ്രഹ്മോസ് ഇടപാട് സഹായിക്കും. ശബ്‌ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മികച്ച സൂപ്പർസോണിക്…

Read More

2023ലെ ഹിൻഡൻബർഗ് പ്രതിസന്ധിക്കു ശേഷം ശക്തമായി തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ ഉയർന്നതിനുശേഷം കമ്പനി 33 കമ്പനികൾ ഏറ്റെടുത്തത് അടക്കം 80,000 കോടി രൂപയുടെ ഡീലുകൾ നടത്തിയതായാണ് റിപ്പോർട്ട്. വിദേശത്തെ കടലാസ് കമ്പനികൾ വഴി സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് പണമൊഴുക്കി, കൃത്രിമമായി വില പെരുപ്പിച്ച ഓഹരികൾ ഈടുവെച്ച് വായ്പകൾ തരപ്പെടുത്തിയെന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. ആരോപണങ്ങളെ തുടർന്ന് അദാനിക്കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 13.4 ലക്ഷം കോടി രൂപയോളം ഇടിവുണ്ടായിരുന്നു. എന്നാലിപ്പോൾ ആരോപണത്തിനു ശേഷം 80,000 കോടിയുടെ ഡീലുകൾ നടത്താനും അതുവഴി 33 കമ്പനികളെ സ്വന്തമാക്കാനും ഗ്രൂപ്പിന് കഴിഞ്ഞതായുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വൻ തിരിച്ചുവരവാണ് അദാനി നടത്തിയിരിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ഇതിനുപുറമേ കൂടുതൽ നിക്ഷേപം സ്വീകരിക്കാനും ഗ്രൂപ്പിന് കഴിഞ്‍തായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഗ്രൂപ്പിന് ബിസിനസുള്ള എല്ലാ മേഖലകളിലും ഏറ്റെടുക്കലുകൾ നടന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് തുറമുഖ മേഖലയിലാണ്. 28,145 കോടി…

Read More

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ, ആദ്യ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെയാണ് വിമാനത്താവളത്തിന്റെ എയർസൈഡ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. ബെംഗളൂരുവിൽ നിന്ന് എത്തിയ ഇൻഡിഗോ 6E460 വിമാനമാണ് നവി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. ട്രഡീഷണൽ വാട്ടർ സല്യൂട്ടോടെയാണ് ആദ്യ വിമാനത്തെ സ്വീകരിച്ചത്. തുടർന്ന്, രാവിലെ 8.40ന് നവിമുംബൈയിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനമായി ഹൈദരാബാദിലേക്കുള്ള ഇൻഡിഗോയുടെ 6E882 വിമാനം മാറി. ഇതോടെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ അറൈവൽ-ഡിപ്പാർച്ചർ സൈക്കിൾ പൂർത്തിയായി. മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് ദീർഘകാലമായി കാത്തിരുന്ന നാഴികക്കല്ല് പിന്നിട്ടുകൊണ്ടാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയുടെ വാണിജ്യ വ്യോമയാന ഭൂപടത്തിൽ ഔദ്യോഗികമായി പ്രവേശിച്ചിരിക്കുന്നത്. ആദ്യ ദിവസം ഒമ്പത് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച 48 ഫ്ലൈറ്റുകൾ കൈകാര്യം ചെയ്ത വിമാനത്താവളം 4,000 ത്തിലധികം യാത്രക്കാർക്കാണ് സേവനം നൽകിയത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്,…

Read More

പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നാറിലും ആലപ്പുഴയിലും വിനോദസഞ്ചാരികൾക്കായി ഹോളിഡേ ഹോമുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന മൂന്ന് ഹോളിഡേ ഹോമുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിക്കുക. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഭവന നഗരകാര്യ സഹമന്ത്രി ടോകൻ സാഹുവാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഹോളിഡേ ഹോമുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനൊപ്പം, ലഭ്യതയുള്ള സാഹചര്യത്തിൽ ഫസ്റ്റ് കം ഫസ്റ്റ് എന്ന അടിസ്ഥാനത്തിൽ മറ്റ് സഞ്ചാരികളുടെ ആവശ്യങ്ങളും ഇതുവഴി നിറവേറ്റും. കേന്ദ്ര സർക്കാരിന്റെ ഈ ഹോളിഡേ ഹോമുകളും ടൂറിംഗ് ഓഫീസേഴ്സ് ഹോസ്റ്റലുകളും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പരിപാലനം സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്‌മെന്റാണ് (CPWD) നിർവഹിക്കുന്നത്.കൂടുതൽ സഞ്ചാരികൾ എത്തുന്ന മൂന്നാർ, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമായ ചെലവുകുറഞ്ഞ…

Read More

സ്ത്രീകളുടെ ആത്മവിശ്വാസത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പ്രചോദനം നൽകുന്ന വ്യക്തിയാണ് സൺറൈസ് ഹോസ്പിറ്റൽസ് (Sunrise Group of Hospitals) മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് (Parveen Hafeez). ഇപ്പോൾ ചാനൽ അയാം ഷീ പവറിൽ സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും കുറിച്ച് ശക്തമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പർവീൺ. മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് വിഷമിച്ചു നിൽക്കാതെ സ്വന്തം വഴിയിൽ മുന്നോട്ട് പോകണമെന്നും അവർ അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും തമ്മിൽ മത്സരിക്കാനല്ല, സ്ത്രീയ്ക്കും പുരുഷനും അവരുടേതായ പങ്കുണ്ടെന്ന തിരിച്ചറിവാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസവും അവസരങ്ങളും പിന്തുണയും എല്ലാം ലഭ്യമാണെന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിൽ ഉറച്ചുനിന്നാൽ മുന്നോട്ട് പോകാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, മുന്നോട്ട് കയറുമ്പോൾ പിന്നിൽ നിന്ന് വലിക്കാൻ ശ്രമിക്കുന്ന ‘ക്രാബ് മെന്റാലിറ്റി’ പോലെയുള്ള ആളുകൾ ഉണ്ടാകുമെന്നും, അതിനെ കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും…

Read More

കേരളത്തിൽ മികച്ച ആശയവുമായി ബിസിനസ്സിലേക്കു കടന്നാൽ വിജയം നേടാൻ കഴിയുമെന്നും എന്നാൽ അതിനൊപ്പം ദീർഘകാല ദർശനവും ക്ഷമയും അനിവാര്യമാണെന്ന് ഓക്സിജൻ ഡിജിറ്റൽ സിഇഒ ഷിജോ.കെ. തോമസ്. ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ച്, ഓക്സിജൻ ഡിജിറ്റലിന്റെ 25 വർഷത്തെ പ്രവർത്തനാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളുടെ പങ്കാളിത്തം ബിസിനസിലും ഡിജിറ്റൽ മേഖലയിലും നിർണായകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കരിയർ ബ്രേക്ക് എടുത്ത ശേഷം കഴിവുള്ള സ്ത്രീകൾക്ക് വീണ്ടും അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ശരിയായ അന്തരീക്ഷവും പരിശീലനവും ലഭിച്ചാൽ വനിതകൾ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് ഇന്ന് കേരളം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലത്തേക്കാൾ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വൻതോതിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. കോടികളുടെ നിക്ഷേപമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മികച്ച കഴിവുകളുള്ള യുവാക്കൾ സ്റ്റാർട്ടപ്പുകളിലേക്ക് എത്തുന്നത് സംസ്ഥാനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ബിസിനസ് യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലാൻ ചെയ്ത സംരംഭകയാത്രയായിരുന്നില്ല.…

Read More