Author: News Desk
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഇംഗ്ലീഷ് പ്രൊഫസറായി തമിഴ്നാട് സ്വദേശിനി ഡോ. എൻ. ജെൻസി. തമിഴ്നാട്ടിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കുന്ന ആദ്യ ട്രാൻസ് വനിത എന്ന അപൂർവ്വ നേട്ടവും ജെൻസി സ്വന്തമാക്കി. ചെന്നൈയിലെ ലയോള കോളേജിലാണ് ജെൻസി അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായത്. വിദ്യാഭ്യാസത്തെ ആയുധമാക്കി വിവേചനങ്ങളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിച്ച ജെൻസിയുടെ പോരാട്ടം ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. തിരുത്തണിക്കടുത്തുള്ള ആർകെ പേട്ട് എന്ന ചെറിയ ഗ്രാമത്തിൽ വളർന്ന ജെൻസി, തന്റെ സ്വത്വത്തിന്റെ പേരിൽ പരിഹസിച്ചവർക്ക് പഠനത്തിലെ മികവിലൂടെയാണ് മറുപടി നൽകിയത്. ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും എംഫില്ലിലും സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയ അവർ, ലയോള കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടാണ് ജെൻസിയെ അഭിനന്ദിച്ചത്. സ്വന്തം കരിയറിന് പുറമെ, സമൂഹത്തിലെ മറ്റുള്ളവർക്കായി ലയോള കോളേജിൽ സൗജന്യ സീറ്റുകൾ ഉറപ്പാക്കാനും തൊഴിൽ പരിശീലനം നൽകാനും ജെൻസി സജീവമായി രംഗത്തുണ്ട്. meet dr. n. jency, india’s first transgender english…
ഹോർമുസ് കടലിടുക്കിൽ തുടരുന്ന ഇന്ധന പ്രതിസന്ധിക്കിടെ രാജ്യത്തെ ഗ്യാസ് പൈപ്പ്ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു കേന്ദ്ര സർക്കാർ. ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് ഊർജ്ജ വിതരണത്തിൽ കുറവുണ്ടായതിനാൽ രാജ്യത്തുടനീളം ഗ്യാസ് പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതും കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീടുകളിലേക്കുള്ള ഗ്യാസ് കണക്ഷൻ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം അതിന്റെ നിർവഹണ ഏജൻസികൾക്ക് ഇതോടെ കൂടുതൽ സാധ്യമാകും. പൈപ്ഡ് പ്രകൃതി വാതക PNG ശൃംഖലകളുടെ വിപുലീകരണം സുഗമമാക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പാചകം, ഗതാഗതം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കായി ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുക, അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, ഗ്യാസ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുക എന്നിവയാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും, നിയന്ത്രണ തടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെയും ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർവഹണ പങ്കാളികളുടെ പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുക കൂടിയാണ് ലക്ഷ്യമിടുന്നത്. സിറ്റി ഗ്യാസ്…
ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള നയതന്ത്ര ചർച്ചകളിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. പ്രശ്നപരിഹാരത്തിൽ ഇന്ത്യ “ഒരു നിർണായക ഘടകം” ആണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത് . അതായത്, ഈ സംഘർഷം അവസാനിപ്പിക്കാൻ ആവശ്യമായ ഗ്ലോബൽ പസിലിൽ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പ്രധാന കാരണം രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയതന്ത്രരീതിയാണ്-അതായത് ഇന്ത്യയുടെ balanced diplomacy ആണ്. ഇന്ത്യക്ക് ഒരേസമയം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവയുമായി ശക്തമായ ബന്ധമുണ്ട്. അതിനാൽ, മറ്റ് രാജ്യങ്ങളെക്കാൾ വ്യത്യസ്തമായ ഒരു വിശ്വാസ്യത ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് സംസാരിക്കുകയും, പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ മോദിയുമായി നടത്തിയ സംഭാഷണത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ആദ്യം അമേരിക്കയും ഇസ്രായേലും ആക്രമണം നിർത്തണമെന്നും വ്യക്തമാക്കി. എല്ലാ പക്ഷങ്ങളും സംസാരിക്കാൻ തയ്യാറാകുന്ന ഒരു ശക്തിയായി…
കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് Navalt, ഇന്ത്യയിലെ സോളാർ-ഇലക്ട്രിക് ബോട്ട് നിർമ്മാണ മേഖലയിലെ മുൻഗാമിയായി വീണ്ടും ശ്രദ്ധ നേടുകയാണ്.കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനായി ചേർന്ന് 100 ടൺ ശേഷിയുള്ള രണ്ട് പുതിയ ‘റോൾ-ഓൺ/റോൾ-ഓഫ്’ (Ro-Ro) കപ്പലുകൾ നിർമ്മിക്കുകയാണ് കമ്പനി. ഈ ഹൈ-സ്പീഡ് ബോട്ടുകൾ അടുത്ത ആറുമാസത്തിനകം സർവീസിൽ എത്തും.ഈ കപ്പലുകൾക്ക് ഒരേസമയം 4 വലിയ കണ്ടെയ്നർ ട്രക്കുകൾ അല്ലെങ്കിൽ 30 കാറുകൾ വരെ കൊണ്ടുപോകാൻ കഴിയും. സോളാർ-ഇലക്ട്രിക്, ഹൈബ്രിഡ് കപ്പലുകളിൽ സ്പെഷ്യലൈസ് ചെയ്ത കേരളത്തിലെ സ്റ്റാർട്ടപ്പാണ് Navalt . 2017ൽ ഇന്ത്യയുടെ ആദ്യ സോളാർ ഫെറി “Aditya” അവതരിപ്പിച്ചതോടെയാണ് Navalt ശ്രദ്ധേയമായത്. ഇന്ന് കമ്പനി 80-ത്തിലധികം കപ്പലുകൾ ഇന്ത്യയിൽ വിന്യസിച്ചു കഴിഞ്ഞു. 11 സംസ്ഥാനങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. കാനഡ, ഇസ്രായേൽ, മാലിദ്വീപ്, സെഷെൽസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. ഹൈ-സ്പീഡ് ഇലക്ട്രിക് മരൈൻ ആണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. 15 knots വേഗതയുള്ള ബോട്ടുകൾ, 35 knots വേഗതയുള്ള ഹൈഡ്രോ ഫോയിൽ വെസ്സലൻസ്,…
മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ 6,067 കോടി രൂപ ചെലവ് വരുന്ന ആധുനിക ജലഗതാഗത യാത്രാ സംവിധാനം മഹാരാഷ്ട്ര മാരിടൈം ബോർഡുമായി ചേർന്ന് വികസിപ്പിക്കുന്നതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് KMRL വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചു. മുംബൈ അടക്കം 16 നഗരങ്ങളിൽ വാട്ടർ മെട്രോ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതാ പഠന റിപ്പോർട്ടുകൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സമർപ്പിച്ചിട്ടുണ്ട്. നിർദ്ദിഷ്ട പബ്ലിക് വാട്ടർ ട്രാൻസ്പോർട്ട് പദ്ധതി പ്രകാരം 24 ടെർമിനലുകളുടെ പിന്തുണയോടെ 11 പുതിയ റൂട്ടുകൾ നെറ്റ്വർക്കിൽ ഉണ്ടാകും. ഇവ നിലവിലുള്ള 25 ജലഗതാഗത ടെർമിനലുകളുമായി സംയോജിപ്പിക്കും, ഇതിൽ ആറ് പൊതു ടെർമിനലുകളും ഉൾപ്പെടുന്നു. മുംബൈയിൽ നിലവിലുള്ള 128 കിലോമീറ്റർ ജലഗതാഗത പാത ഇതോടെ 215 കിലോമീറ്ററിലധികമായി വർദ്ധിക്കും. ഈ ജല പാതകളിൽ 148 ബോട്ടുകളും നിലവിലുള്ള ശൃംഖലയിൽ 49 ബോട്ടുകളും ആറ് അടിയന്തര പ്രതികരണ കപ്പലുകളും സർവീസ് നടത്താൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. കൊച്ചി വാട്ടർ…
ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഇലോൺ മസ്കിന്റെ SpaceX, ഉടൻ IPO ഫയൽ ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, SpaceX ഈ IPO വഴി $75 ബില്യൺ വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ഇത് യാഥാർത്ഥ്യമായാൽ, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ IPOകളിലൊന്നായിരിക്കും. SpaceX-ന്റെ വിപണി മൂല്യം $1.5 ട്രില്യൺ മുതൽ $1.75 ട്രില്യൺ വരെ എത്താം എന്നാണ് വിവിധ സാമ്പത്തിക റിപ്പോർട്ടുകൾ പറയുന്നത്. ഇത് Saudi Aramco പോലുള്ള വലിയ IPOകളെ പോലും മറികടക്കാൻ സാധ്യതയുണ്ട്. എന്താണ് SpaceX വളർച്ചയുടെ രഹസ്യം SpaceX ഇന്ന് ഒരു റോക്കറ്റ് കമ്പനി മാത്രമല്ല.അതൊരു മൾട്ടി ടെക് പവർഹൗസ് കൂടിയാണ്. Starlink satellite internet സേവനം, കമ്പനി വരുമാനത്തിന്റെ 50–80% വരെ സംഭാവന ചെയ്യുന്നു. AI കമ്പനി xAI-യുമായി ലയിച്ചതോടെ, കമ്പനി മൂല്യം $1.25 ട്രില്യൺ ആയി ഉയർന്നിട്ടുണ്ട്.ഭാവിയിൽ സ്പേസ് അധിഷ്ഠിതമായ ഡാറ്റാ സെന്ററുകൾ, direct-to-device ഇന്റർനെറ്റ് പോലുള്ള വലിയ പദ്ധതികളും മുന്നിലുണ്ട്.…
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ലോക വ്യാപാരത്തിന് അത്യന്താപേക്ഷിതമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വൈരികളില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാം എന്നതാണ് യുണൈറ്റഡ് നേഷൻസ് സംവിധാനങ്ങളോടും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും ഇറാൻ അറിയിച്ചിരിക്കുന്നത്. എന്നാൽ, അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ബാധകമല്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് എന്തുകൊണ്ട് പ്രധാനമാണ്? ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽ ഗതാഗത മാർഗങ്ങളിൽ ഒന്നാണ്. ലോകത്തെ എണ്ണയും ഗ്യാസ് വിതരണത്തിന്റെ ഏകദേശം 20% വരെ ഈ വഴിയിലൂടെ കടന്നുപോകുന്നു. ഇത് തടസ്സപ്പെടുമ്പോൾ, ഇന്ധനവില ഉയരും, ആഗോള വ്യാപാരത്തെ ബാധിക്കുംസാമ്പത്തിക അനിശ്ചിതത്വം വർധിക്കുകയും ചെയ്യും. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം ശക്തമായതോടെ നിരവധി കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ കടലിടുക്ക് വഴി ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കപ്പലുകൾ ഹോർമുസിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇറാൻ “സേഫ് പാസേജ്” നയം അവതരിപ്പിച്ചത്. പുതിയ നയം പ്രകാരം ഇറാൻ വ്യക്തമാക്കുന്നത് ഇതാണ്- വൈരികളല്ലാത്ത…
പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ പ്രതിഫലനങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു. രാജ്യത്തിന്റെ നിലപാട് രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുകയും, ഭാവി നീക്കങ്ങൾ ഏകോപിപ്പിക്കുകയുമാണ് ആണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, പ്രധാന പ്രതിപക്ഷ പാർട്ടികളും വിവിധ ദേശീയ-പ്രാദേശിക പാർട്ടികളും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള ഉന്നത തലത്തിലുള്ള നേതാക്കൾ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിശദീകരണം നൽകും. ഇറാൻ-യു.എസ് സംഘർഷം ശക്തമാകുമ്പോൾ, അതിന്റെ പ്രധാന പ്രതിഫലനം ഇന്ത്യയുടെ ഊർജ്ജസുരക്ഷയിലും വിദേശ വ്യാപാരത്തിലും കാണപ്പെടും. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു വിഹിതം പശ്ചിമേഷ്യയിൽ നിന്നാണ് വരുന്നത്. അതിനാൽ, ഈ മേഖലയിലെ അസ്ഥിരത ഇന്ത്യൻ സാമ്പത്തിക രംഗത്തും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സർക്കാർ പ്രധാന പരിഗണനയായി കാണുന്നു. ആവശ്യമായാൽ അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ…
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടം. റഷ്യയുടെ വിഖ്യാതമായ S-400 മിസൈൽ പ്രതിരോധ സംവിധാനത്തിന് ബദലായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ‘പ്രൊജക്ട് കുശ’ (Project Kusha) ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ചേർന്നാണ് ഗ്രൗണ്ട് വാലിഡേഷൻ ഉൾപ്പെടെയുള്ള നിർണ്ണായക പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. ശത്രുക്കളുടെ സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ഈ വർഷം തന്നെ സംയോജിത ഫ്ലൈറ്റ് ടെസ്റ്റുകൾക്ക് വിധേയമാകും. മൂന്ന് വ്യത്യസ്ത ലെയറുകളിലായി ശത്രുക്കളെ തുരത്താൻ ശേഷിയുള്ളതാണ് ഈ പ്രതിരോധ കവചം. 150 കിലോമീറ്റർ ദൂരപരിധിയുള്ള M1 മിസൈലുകൾ, 250 കിലോമീറ്റർ ദൂരപരിധിയുള്ള M2 മിസൈലുകൾ, 350 മുതൽ 400 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള M3 മിസൈലുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. 21,700 കോടി രൂപയുടെ പദ്ധതി 2030ഓടെ പൂർണ്ണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2035ഓടെ ഇന്ത്യയെ…
രാജ്യത്തെ ടെലിവിഷൻ ഉപയോക്താക്കൾക്ക് ഡിഡി ഫ്രീ ഡിഷ് ചാനലുകൾ ഇനി സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ തന്നെ നേരിട്ട് കാണാം. ഇതിനായി ഇൻ-ബിൽഡ് സാറ്റലൈറ്റ് ട്യൂണറുകളുള്ള ടെലിവിഷൻ സെറ്റുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഇതോടെ അധിക വയറിംഗോ പ്രത്യേക റിമോട്ടോ ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് ചാനലുകൾ ആസ്വദിക്കാനാകും. ഇതോടൊപ്പം ഗൂഗിൾ, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് ദേശീയ എഐ സ്കില്ലിംഗ് (AI Skilling) പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ള 15,000 പേർക്ക് ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇതിലൂടെ പരിശീലനം നൽകും. കൂടാതെ കമ്മ്യൂണിറ്റി ക്രിയേറ്റർമാർക്കായി ‘മൈ വേവ്സ്’ (MyWAVES) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. Ashwini Vaishnaw launches TVs with in-built…
