Author: News Desk

കർണാടകയ്ക്കായി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനു കീഴിലാണ് വരുന്നത്. സംസ്ഥാനത്തിന്റെ പ്രാദേശിക കണക്റ്റിവിറ്റിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നീക്കം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ കർണാടകയിൽ 22 വന്ദേ ഭാരത് (11 ജോഡി) ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം സ്റ്റേഷനുകളിലുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകൾ സേവനം നൽകുന്നു. നിലവിൽ ഓടുന്ന 22 ട്രെയിനുകളിൽ ഏകദേശം 14 വന്ദേ ഭാരത് സർവീസുകൾ ബെംഗളൂരു മേഖലയിൽ നിന്നാണ് ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നത്. ബെംഗളൂരു-മംഗളൂരു റൂട്ടിലാണ് ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ആരംഭിക്കുന്നത്. കാർവാർ വരെ ട്രെയിൻ സർവീസ് നീട്ടാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ കർണാടകയിലെ മുഴുവൻ തീരദേശ മേഖലയിലേക്കും സേവനം നൽകുക എന്നതാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യം. വൈദ്യുതീകരണവും സുരക്ഷാ സർട്ടിഫിക്കേഷനുകളും പൂർത്തിയാക്കിയ ഉടൻ തന്നെ…

Read More

ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണെന്ന് ഐഎസ്ആർഒ പ്രോഗ്രാം ഡയറക്ടർ ഇംതിയാസ് അഹമ്മദ് പറഞ്ഞു. ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തോടൊപ്പം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏകദേശം 80 ഉപഗ്രഹങ്ങളിലാണ് പ്രവർത്തനം നടക്കുന്നത്. ശാസ്ത്രീയ ഗവേഷണവും നവീകരണവും, ദുരന്തനിവാരണ പ്രവർത്തനങ്ങളും, ആന്തരിക സുരക്ഷയും, നാവിഗേഷനും, ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക സിഗ്നലുകൾ ഭൂമിയിലേക്ക് കൈമാറുന്നതുമെല്ലാം ഈ ഉപഗ്രഹങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്യഭട്ട ഉപഗ്രഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമസ്തിപൂരിൽ ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനിരീക്ഷണ ദൗത്യങ്ങൾ, ഇന്ത്യൻ നാവിഗേഷൻ കോൺസ്റ്റലേഷൻ (NVS), ഇന്ത്യൻ ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം (IDRSS), ഗഗൻയാൻ, വീനസ് ഓർബിറ്റർ മിഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികളിലാണ് നിലവിൽ ഐഎസ്ആർഒ പ്രവർത്തിക്കുന്നതെന്ന് അഹമ്മദ് വ്യക്തമാക്കി. 1975 ഏപ്രിൽ 19ന് വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ട ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും, അതിന്റെ പാരമ്പര്യം…

Read More

ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  സന്ദീപ് കുമാര്‍ ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാര്‍. നിലവില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്‍റെ KSITM ഡയറക്ടറായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.  സ്ഥാനമൊഴിഞ്ഞ മുന്‍ സിഇഒ കേണല്‍ സഞ്ജീവ് നായര്‍ക്ക്  പകരമാണ് സന്ദീപ് കുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുക.  KSITM പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈബര്‍ സുരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍, ഡിജിറ്റല്‍ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, റെസ്പോന്‍സിബിള്‍ എഐ അഡോപ്ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ടെക്നോപാർക്കിന്റെ വളർച്ച, വികാസം, ആവാസവ്യവസ്ഥ വികസനം എന്നിവയുടെ ഒരു നിർണായക ഘട്ടത്തിലാണ് സന്ദീപ് കുമാര്‍ ചുമതലയേൽക്കുന്നത്. വ്യവസായം, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലുടനീളം ഭാവിക്ക് അനുയോജ്യമായ ഒരു ഐടി, ഇന്നൊവേഷൻ ഹബ് എന്ന നിലയിൽ ടെക്നോപാർക്കിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും.ടെക്‌നോപാർക്കിലെ വികസന പ്രവർത്തനങ്ങളുടെ…

Read More

ഹജ്ജിനു മാസങ്ങൾക്കു മുൻപേ വിസ വിതരണം ആരംഭിച്ച് സൗദി അറേബ്യ. നുസുക് ഹജ് പ്ലാറ്റ്ഫോം വഴി റജിസ്റ്റർ ചെയ്തു പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് വിസകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്കു കുറയ്ക്കുമെന്ന് ഉറപ്പാക്കുകയുമാണു നേരത്തേയുള്ള ഒരുക്കങ്ങൾക്കു പിന്നിലെ ലക്ഷ്യമെന്നു ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഹജ് സംഘം ഏപ്രിൽ 18ന് സൗദിയിൽ എത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിദേശ തീർഥാടകർക്കുള്ള സേവന കരാറുകളെല്ലാം ഹജ്, ഉംറ മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിരുന്നു. ഇതുവരെ 7.5 ലക്ഷം തീർഥാടകരാണ് ഹജ്ജിനു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്കയിലെ താമസം സംബന്ധിച്ച കരാറുകൾ നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയിട്ടുമുണ്ട്. ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 19ന് ഉംറ വിസ വിതരണം താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 2നു ശേഷം ഉംറ വിസക്കാരെ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 18നകം രാജ്യത്ത് അവശേഷിക്കുന്ന ഉംറ തീർഥാടകർ രാജ്യം വിടാനും നിർദേശിച്ചിട്ടുണ്ട്. ഹജ്ജിനു ശേഷമായിരിക്കും ഉംറ…

Read More

ജർമ്മനിയിലെ നെക്സ്റ്റ്‌ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ്  ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കേരളത്തിലേക്കെത്തിക്കാൻ ഒരുങ്ങി സംസ്ഥാന തൊഴിൽ വകുപ്പ്.    അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്  കെയ്‌സിനെ സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകൾ പ്രഖ്യാപിച്ചു തൊഴിൽ നൈപുണ്യ  വകുപ്പ്.    മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പോളിസി രൂപീകരിച്ചു.ആദ്യഘട്ടത്തിൽ ഇരുന്നൂറ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും.മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര  നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഉടൻ നടക്കും. സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്.  സ്‌കിൽ സെക്രട്ടറിയേറ്റ്, വികേന്ദ്രീകൃത മാതൃക,  സ്മാർട്ട് സ്‌കിൽ ബജറ്റിംഗ്, തദ്ദേശ സ്വയംഭരണ പങ്കാളിത്തം, സ്ഥാപനങ്ങൾക്ക് ഗുണമേന്മാ മുദ്ര, സ്‌കിൽ ഗ്യാപ് സ്റ്റഡി,  സമഗ്ര ഡാറ്റാബേസ്, ജില്ലാതല നയം…

Read More

തമിഴ്‌നാട്ടിൽ ഫിക്സഡ് നെറ്റ്‌വർക്കുകൾക്കായി പുതിയ ഗവേഷണ വികസന (R&D) സൗകര്യം തുറന്നd ഫിന്നിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ നോക്കിയ (Nokia). 2024 ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്‌നാട് സർക്കാരുമായി ഒപ്പുവzച്ച ധാരണാപത്രത്തെ തുടർന്നാണ് നോക്കിയയുടെ വിപുലീകരണം എന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി. രാജ വ്യക്തമാക്കി. ഫിക്സഡ് നെറ്റ്‌വർക്കുകൾക്കായുള്ള നോക്കിയയുടെ ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ വികസന സൗകര്യമാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. നോക്കിയ ചെന്നൈയിലെ സിപ്‌കോട്ടിലാണ് പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനത്ത് നിരവധി ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 270 കോടി രൂപയുടെ നിക്ഷേപം നടക്കും. തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ₹220 കോടിയിൽ നിന്ന് – രണ്ടാം ഘട്ടത്തിൽ ഏകദേശം ₹300 കോടി രൂപയോളം വരുമെന്ന് രാജ കൂട്ടിച്ചേർത്തു. നോക്കിയയുടെ ഏറ്റവും വലിയ ഫിക്സഡ് നെറ്റ്‌വർക്ക് ഗവേഷണ വികസന ലാബ്, നൂതന ഫിക്സഡ് നെറ്റ്‌വർക്ക് ബ്രോഡ്‌ബാൻഡ്…

Read More

കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ച് ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് ATR 72-600 സർവീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി–അഗത്തി മേഖലയിൽ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ എയർലൈനാണ് ഫ്ലൈ91. നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്. ഫെബ്രുവരി ഒൻപത് മുതലാണ് ഫ്ലൈ91 സർവീസിന് ആരംഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ മാസം തന്നെ എയർലൈൻ ബുക്കിങ് ആരംഭിച്ചിരുന്നു. ഫ്ലൈ91ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കൊച്ചി–അഗത്തി സർവീസിന്റെ ടിക്കറ്റ് നിരക്ക് 5,000 മുതൽ 7,000 രൂപ വരെയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. എന്നാൽ ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തത് ദ്വീപിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിൽ കൊച്ചിയിൽനിന്നുള്ള പാസഞ്ചർ കപ്പലുകളെയാണ് ഭൂരിഭാഗം സഞ്ചാരികളും ആശ്രയിക്കുന്നത്. എന്നാൽ ഇത് 14 മുതൽ 20 മണിക്കൂർ വരെ നീളുന്ന യാത്രയാണ്. Fly from Kochi to Lakshadweep with FLY91’s…

Read More

ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ടെസ്ലയിൽ 13 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജനായ വൈസ് പ്രസിഡന്റ് രാജ് ജഗന്നാഥൻ രാജിവെച്ചിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കമ്പനിയിൽനിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്. ടെസ്‌ലയിലെ തന്റെ യാത്രയെ “തുടർച്ചയായ പരിണാമത്തിന്റെ അനുഭവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജി വെയ്ക്കുന്നതിന് മുമ്പ്, ഐടി, എഐ ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് ആപ്ലിക്കേഷനുകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. കൂടാതെ, നോർത്ത് അമേരിക്കൻ സെയിൽസ് മേധാവിയെ നീക്കിയതിന് ശേഷം ടെസ്ലയുടെ വിൽപന പ്രവർത്തനങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. 2012ൽ ക്ലൗഡ് സെക്യൂരിറ്റിയിലും ഐടിയിലും സാങ്കേതിക വിദഗ്ധനായി ടെസ്‌ലയിൽ ചേർന്ന രാജ് ജഗന്നാഥൻ പിന്നീട് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നു. ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ അദ്ദേഹം, ഇൻഫോസിസിൽ നിന്നാണ് കരിയർ ആരംഭിച്ചത്. വിൽപന ഇടിവും ബ്രാൻഡ് പ്രതിച്ഛായയെ ബാധിക്കുന്ന വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് ടെസ്‌ലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ.…

Read More

പരമ്പരാഗത വിമാനത്താവള പ്രവർത്തനങ്ങൾക്ക് പുറമെ കൊച്ചി വിമാനത്താവളത്തെ വ്യോമയാന കേന്ദ്രമാക്കി മാറ്റുന്ന എയ്റോ പാർക്കിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. 36 ഏക്കറിലുള്ള എയ്റോപാർക്കിലൂടെ സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യം. ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാംഘട്ടവും ഉടൻ യാഥാർഥ്യമാകും. ഏവിയേഷൻ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് രൂപകൽപന. നിലവിലെ കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമേ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാന അറ്റകുറ്റപ്പണികൾ, പാർക്കിങ്, എൻജിൻ സ്റ്റോറേജ്, ട്രെയിനിങ് ഹാളുകൾ, ക്ലാസ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എയ്റോപാർക്കിൽനിന്ന് എയർപോർട്ട് ഓപ്പറേഷണൽ ഏരിയയിലേയ്ക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ രണ്ടായിരത്തോളം പേർക്ക് നേരിട്ടും അതിന്റെ മൂന്നിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പ്രത്യേക സാമ്പത്തികമേഖലയുടെ എല്ലാവിധ സൗകര്യങ്ങളുമുള്ള കേന്ദ്രമായി എയ്റോപാർക്ക് മാറും. 40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചിലവഴിച്ചു…

Read More

ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’ (Ekō) തിയേറ്ററുകളിലും ഒടിടിയിലും ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 70ആം വയസ്സിൽ സിനിമയിലേക്കെത്തിയ മേഘാലയ സ്വദേശിനി ബിയാന മോമിനും ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യൻ, ബോളിവുഡ് താരങ്ങൾ അടക്കം ബിയാനയുടെ അഭിനയ മികവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോൾ എക്കോയിലെ പ്രകടനത്തിന് ബിബിസി വേൾഡ് എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ ലേഖനത്തിൽ ഫീച്ചർ ചെയ്യപ്പെട്ട് ശ്രദ്ധ നേടുകയാണ് ബിയാന. മേഘാലയയിലെ ഗാരോ ഹിൽസിൽ നിന്നുള്ള മോമിൻ, അധ്യാപികയായി വിരമിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മ്ലാത്തിച്ചേടത്തി എന്ന വേഷത്തിലൂടെ സങ്കീർണ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ കഥാപാത്രത്തെയാണ് അവർ അനശ്വരമാക്കിയിരിക്കുന്നത്. 70ആം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി എത്തിയിരിക്കുന്നു എന്ന തരത്തിലുള്ള യാതൊരു തരത്തിലുമുള്ള സൂചനകളും മോമിന്റെ പ്രകടനത്തിലില്ല എന്നും അത്രയ്ക്കും വഴക്കത്തോടെയാണ് അവർ കഥാപാത്രത്തെ ഉൾക്കൊണ്ടതെന്നും ബിബിസി ലേഖനത്തിൽ പറയുന്നു. അടുത്തിടെ ദേശീയ അവാർഡ് ജേതാവ് കൂടിയായ ധനുഷ് മോമിന്റെ പ്രകടനത്തെ “വേൾഡ് ക്ലാസ് പ്രകടനം” എന്ന് പ്രശംസിച്ചിരുന്നു.…

Read More