Author: News Desk

ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനൊടുവിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ കാർ കലക്ഷൻ അടക്കമുള്ളവ വാർത്തകളിൽ നിറയുകയാണ്. അത്യാഢംബര മോഡലുകൾ തിരഞ്ഞെടുക്കുന്ന പല സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി, അദ്ദേഹത്തിന്റെ കാർ ശേഖരം സുഖസൗകര്യങ്ങളും പ്രായോഗികതയും നിറഞ്ഞവയാണ്. മഹീന്ദ്ര ഥാർ പോലുള്ള എസ്‌യുവികൾ, ബിഎംഡബ്ല്യു പ്രീമിയം സെഡാൻ പോലുള്ള വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗാരേജിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിശദാംശങ്ങൾ സംബന്ധിച്ച് നടനിൽ നിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉറവിടത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലായെന്നും ടിഓഐ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ലിസ്റ്റിലെ ആദ്യ കാർ മഹീന്ദ്ര ഥാർ റോക്‌സ് ആണ്. രഗ്ഡ് സ്റ്റൈലിംഗിനും ഓഫ്-റോഡ് ശേഷിക്കും പേരുകേട്ട മോഡലായ റോക്‌സിന് 12.4 ലക്ഷം മുതൽ 22.3 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് ആണ്പട്ടികയിലുള്ള രണ്ടാമത്തെ മോഡൽ. എന്നാലിത്…

Read More

ആയിരം കിലോമീറ്ററിലേറെ ദൂരത്തിൽ 11 സംസ്ഥാനങ്ങളിലായി 23 നഗരങ്ങളിലാണ് ഇന്ത്യയുടെ മെട്രോ റെയിൽ ശൃംഖലയുള്ളത്. ഇതിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC) പ്രവർത്തിപ്പിക്കുന്ന ഡൽഹി മെട്രോ ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ ശൃംഖല. ദേശീയ തലസ്ഥാന മേഖലയോടൊപ്പം (NCR) നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സമീപ നഗരങ്ങളേയും ഈ നെറ്റ്‌വർക്ക് ബന്ധിപ്പിക്കുന്നു. നീണ്ട റൂട്ടുകൾ, നിരവധി ഇന്റർചേഞ്ച് സ്റ്റേഷനുകൾ തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായ ഡൽഹി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ നോർത്ത് ഇന്ത്യയിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായാണ് ഡൽഹി മെട്രോ കണക്കാക്കപ്പെടുന്നത്. വേഗതയേറിയതും കൃത്യസമയത്തുള്ളതുമായ യാത്ര നൽകുന്നു, ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നു, സുരക്ഷിതവും സുഖകരവുമായ യാത്രകൾ വാഗ്ദാനം ചെയ്യുന്നു എന്നിങ്ങനെ തലസ്ഥാനത്തെ ദൈനംദിന ജീവിതത്തിൽ മെട്രോ വലിയ മാറ്റങ്ങൾ വരുത്തി. ജോലി, പഠനം, ഷോപ്പിംഗ് യാത്രകൾ എന്നിവയ്ക്കായി ലക്ഷക്കണക്കിന് യാത്രക്കാരാണ്ർ ദിവസവും മെട്രോയെ ആശ്രയിക്കുന്നത്. ഡൽഹി മെട്രോ ശൃംഖലയിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണ് യെല്ലോ ലൈൻ. സമയ്പൂർ…

Read More

മുന്നേറ്റത്തിന്റെ ട്രാക്കിലാണ് ഇന്ത്യൻ റെയിൽവേ. 2025 നവംബർ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ ബ്രോഡ് ഗേജ് റെയിൽ നെറ്റ്‌വർക്ക് 69,427 റൂട്ട്കിലോമീറ്റർ (RKMs) വൈദ്യുതിവൽകരിച്ച് റെയിൽ വികസനത്തിൽ നാഴികക്കല്ലായ നേട്ടം കൈവരിച്ചു. ഏതാണ്ട് 99.2% ആണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ മാത്രം 46,900 RKMs വൈദ്യുതിവത്കരിച്ചത് ഈ മുന്നേറ്റത്തിന്റെ തെളിവാണ്. സ്വിറ്റ്സർലാൻഡ്: റെയിൽ നെറ്റ്‌വർക്ക് മുഴുവനായും (100%) വൈദ്യുതിവൽകരിച്ച രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഹൈഡ്രോ ഇലക്ട്രിക് പവർ ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യകളോടെ, ഏറ്റവും കഠിന ഭൂമിശാസ്ത്രത്തിലും ഉയർന്ന യാത്രാസൗകര്യം ഉറപ്പാക്കുന്നു. ചൈന: ലോകത്തിലെ ഏറ്റവും വലിയ ഹൈസ്പീഡ് റെയിൽ നെറ്റ്‌വർക്ക് അടക്കം വൻ മുന്നേറ്റമാണ് ചൈന റെയിൽ രംഗത്ത് നടത്തിയിട്ടുള്ളത്. പ്രധാന കോറിഡോറുകൾ മുഴുവനായും വൈദ്യുതീകരിച്ചിട്ടും, ചില ചരക്ക് റൂട്ടുകളും ദുർബല റൂട്ടുകളും ഡീസൽ ലൊക്കോമോട്ടീവിൽ പ്രവർത്തിക്കുന്നു. മൊത്തം വൈദ്യുതീകരണം 82% ആണ്. ജപ്പാൻ: പ്രധാന പാസഞ്ചർ കോറിഡോറുകൾ, പ്രത്യേകിച്ച് ഷിങ്കാൻസൻ റൂട്ടുകൾ, മുഴുവനായും വൈദ്യുതീകരിച്ചിരിക്കുന്നു. ഗ്രാമീണ മേഖലകളിലെ ചെറിയ ലൈനുകൾ മാത്രമാണ്…

Read More

കാണാതായ വളർത്തുനായകളെ ഉടമകളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന സാങ്കേതികവിദ്യ പുറത്തിറക്കി ആമസോൺ റിങ്ങിന്റെ പുതിയ എഐ ഫീച്ചർ. ‘സേർച്ച് പാർട്ടി ഫോർ ഡോഗ്സ്’ എന്ന ഫീച്ചറാണ് ആമസോൺ റിങ് അവതരിപ്പിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ സ്കാൻ ചെയ്ത്, സാമ്യമുള്ള ദൃശ്യം കണ്ടെത്തിയാൽ ഉടമകൾക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും. ഈ സാങ്കേതികവിദ്യ ഇതിനകം നൂറോളം നായകളെ സുരക്ഷിതമായി കണ്ടെത്താൻ സഹായിച്ചതായി ആമസോൺ അധികൃതർ പറയുന്നു. സിസ്റ്റം കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നായയുടെ ഇനം, വലുപ്പം, രോമത്തിന്റെ പാറ്റേൺ തുടങ്ങിയവ തിരിച്ചറിയുന്നു. തിരച്ചിൽ ഓപ്റ്റ്-ഇൻ അടിസ്ഥാനത്തിൽ നടക്കുന്നതിനാൽ, വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് വീടുകളുടെ അടുത്തുള്ള റിംഗ് ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം ലഭിക്കുന്നു. ഇത് എഐ എങ്ങനെ നിശ്ശബ്ദമായി യഥാർത്ഥ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് കാണിക്കുന്ന മികച്ച ഉദാഹരണമാണെന്ന് ആമസോൺ സിഇഒ ആൻഡി ജാസ്സി അഭിപ്രായപ്പെട്ടു. റിംഗ് ടീം വികസിപ്പിച്ച ‘സേർച്ച് പാർട്ടി’ സംവിധാനം, വളർത്തുമൃഗ ഉടമ റിംഗ് ആപ്പിൽ നായയെ കാണാതായതായി റിപ്പോർട്ട്…

Read More

കാവലാളായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് തിരുവനന്തപുരത്തു  അവയവങ്ങൾ കൃത്യസമയത്തു തന്നെ എത്തിച്ചതായിരുന്നല്ലോ വാർത്ത. കഴിഞ്ഞ ദിവസം വൈകിട്ട്  7:20 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ്  കഴക്കൂട്ടത്ത്‌ 10:31ന് എത്തി  ചേർന്നത്  3മണിക്കൂർ 15മിനിറ്റ് മാത്രമെടുത്തായിരുന്നു. വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന  ടെമ്പോ ട്രാവല്ലർ ആംബുലൻസുകൾ   സമൂഹത്തിന് ഒരു വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് മുൻപുള്ള ആ സുവർണ്ണ നിമിഷങ്ങളിൽ (Golden Hour) രോഗിക്ക് ലഭിക്കുന്ന പരിചരണമാണ് പലപ്പോഴും ജീവൻ  രക്ഷിക്കുന്നതിന് കാരണമാകുന്നത്. അവിടെയാണ് ടെമ്പോ ട്രാവല്ലറുകൾ ജീവവായുവാകുന്നത് നൂൽപാലത്തിലൂടെയുള്ള ജീവന്റെ യാത്രയിൽ പലപ്പോഴും രക്ഷകനായി അവതരിക്കുന്നത് നാല് ചക്രങ്ങളിൽ നിരത്തിലോടുന്ന  ഒരു വാഹനമല്ല, മറിച്ച് സജ്ജീകരണങ്ങളാൽ സമ്പന്നമായ ഒരു മിനി ഹോസ്പിറ്റൽ തന്നെയാണ്.  ചലിക്കുന്ന ഒരു മിനി ഐ.സി.യു ആയ ഇവയിൽ വെന്റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഡിഫിബ്രിലേറ്ററുകൾ എന്നിവ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ഇതിലുണ്ട് അടിയന്തര ഘട്ടങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. വേഗതയും സുരക്ഷയും ഉറപ്പാക്കി കൃത്യസമയത്തു ലക്ഷ്യസ്ഥാനത്തേതാണ്…

Read More

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലൻ എണ്ണ നേരിട്ട് വാങ്ങാൻ റിഫൈനറെ അനുവദിക്കുന്ന പൊതു ലൈസൻസ് നൽകി അമേരിക്ക. പെട്രോളിയം വിപണി രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് വിദേശ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇനി വലിയതോതിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് കഴിയുമെന്നാണ് വിലയിരുത്തൽ. നേരത്തേ റിലയൻസ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ നിർത്തിയിരുന്നു. വെനസ്വേലയുടെ കട്ടിയേറിയ എണ്ണ സംസ്കരിക്കാൻ റിലയൻസിന്റെ ഗുജറാത്തിലെ റിഫൈനറിയിൽ സാങ്കേതിക സൗകര്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് ശേഷിയുള്ള പ്ലാന്റ് കൂടിയാണിത്. ജനറൽ ലൈസൻസ് ലഭിച്ചതോടെ വെനസ്വേലൻ എണ്ണ ഉപരോധ ഭീഷണിയില്ലാതെ വാങ്ങാനും സംസ്കരിച്ച് കയറ്റുമതി നടത്താനും റിലയൻസിന് സാധിക്കും. ലൈസൻസ് ലഭിച്ചതിനെ കുറിച്ച് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയശേഷം, വെനസ്വേലയുടെ എണ്ണ വിപണി യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന്…

Read More

കയറ്റുമതി കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നതിനായി കൈകോർക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും (CIAL) ഇന്ത്യാ പോസ്റ്റും. ചെറുകിട ഉൽ‌പാദകരെ ആഗോള വിതരണ ശൃംഖലകളിലേക്ക് കൊണ്ടുവരുന്നതിനായുള്ള ഫാർമർ ടു പ്ലേറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും കർഷകർക്കും കരകൗശല വിദഗ്ധർക്കും സാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. ഇന്ത്യാ പോസ്റ്റിന്റെ ഗ്രാമതല ശൃംഖലയും കൊച്ചി വിമാനത്താവളത്തിന്റെ വളർന്നുവരുന്ന കാർഗോ അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ, കരകൗശല വസ്തുക്കൾ, ചെറുകിട ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പൂർണ്ണ കയറ്റുമതി പാത സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് സിയാൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതി പ്രകാരം, ഇന്ത്യ പോസ്റ്റ് ഓഫീസുകൾ ഫസ്റ്റ്-മൈൽ കണക്ഷൻ പോയിന്റുകളായി പ്രവർത്തിക്കും. തപാൽ ശൃംഖല വഴി ഏകീകരിക്കുന്ന കയറ്റുമതി പിന്നീട് കൊച്ചി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടും. അവിടെ സിയാൽ ആവശ്യമായ ചരക്ക് കൈകാര്യം ചെയ്യൽ, ക്ലിയറൻസുകൾ, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവ നൽകും. ചെറുകിട…

Read More

ഇന്ത്യൻ പൗൾട്രി മേഖലയിൽ 200 കോടി രൂപ നിക്ഷേപിക്കാൻ ജർമ്മനി ആസ്ഥാനമായുള്ള കാർഷിക ബിസിനസ് സ്ഥാപനമായ ഇഡബ്ല്യു ഗ്രൂപ്പ് (EW Group). പുതുതായി സംയോജിപ്പിച്ച അനുബന്ധ സ്ഥാപനമായ ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യ (Lohmann Layers) വഴിയാണ് ഇന്ത്യയിലെ നിക്ഷേപം. നേരത്തെ ആനിമൽ ജനറ്റിക്സ് രംഗത്തെ ആഗോള നേതാവായ ഇഡബ്ല്യു ഗ്രൂപ്പ്, അതിന്റെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ലെയർ ഡിസ്ട്രിബ്യൂഷൻ (ILD) വഴി JK ബ്രീഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്താണ് ഇന്ത്യൻ വിഭാഗം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ പൗൾട്രി വിപണികളിൽ ഒന്നാണ് ഇന്ത്യ. ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യയുടെ സ്ഥാപനത്തിലൂടെ ഇന്ത്യൻ കർഷകരോടുള്ള ദീർഘകാല പ്രതിബദ്ധത ശക്തിപ്പെടുത്തുത്താനാകുമെന്ന് ഐഎൽഡി ഏഷ്യ, ഓസ്‌ട്രേലിയ മാനേജിംഗ് ഡയറക്ടർ അന്റോണിയോ പരാഗ്വാസു പറഞ്ഞു. 15 വർഷത്തിലേറെയായി ജെകെ ബ്രീഡേഴ്‌സുമായി ഫ്രാഞ്ചൈസി മോഡൽ വഴി കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്, ഇപ്പോൾ വിപണിയിൽ നേരിട്ട് പ്രവർത്തിക്കുമെന്ന് ലോഹ്മാൻ ലെയേഴ്‌സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സുരേന്ദ്ര കെ. ജംഗിർ…

Read More

2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്. 2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം…

Read More

വിമാന അപകട രക്ഷാപ്രവർത്തനവും അഗ്നിശമന സംവിധാനവും (ARFF) കൂടുതൽ ശക്തിപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ലോകോത്തര നിലവാരമുള്ള മൂന്ന് പാന്തർ സിഎഫ്ടി (Panther CFT) ക്രാഷ് ഫയർ ടെൻഡറുകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. Rosenbauer നിർമ്മിച്ച ഈ അത്യാധുനിക വാഹനങ്ങൾ 700 HP എഞ്ചിനോടു കൂടിയവയാണ്. അതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗ പ്രതികരണം ഉറപ്പാക്കാനാകും. 12,500 ലിറ്റർ വെള്ളം, 1,500 ലിറ്റർ ഫോം, 250 കിലോ ഡ്രൈ കെമിക്കൽ പൗഡർ എന്നിവയാണ് ഓരോ വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സജ്ജതയും പ്രവർത്തനക്ഷമതയും ഗണ്യമായി ഉയർന്നതായി അധികൃതർ അറിയിച്ചു. എഎഎച്ച്എല്ലിന്റെ (AAHL) എയ്റോ വിഭാഗം സിഇഒ ആംബർ ഡ്യൂബെയും വിമാനത്താവളം ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്‌കോട്ടിയും ചേർന്നാണ് വാഹനങ്ങൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്. ഈ പുതിയ ഉൾപ്പെടുത്തൽ വഴി വിമാനത്താവളത്തിലെ അഗ്നി സുരക്ഷ ഒരു പ്രതിബദ്ധത മാത്രമല്ല, സ്ഥിരമായ മുൻഗണന തന്നെയാണ് എന്ന സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. Thiruvananthapuram…

Read More