Author: News Desk
റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (RCPL) പാക്കേജ്ഡ് വാട്ടർ ബ്രാൻഡായ കാമ്പ ഷുവർ (Campa Sure) ബ്രാൻഡ് അംബാസഡറായി ഇതിഹാസ താരം അമിതാഭ് ബച്ചനെ നിയമിച്ചു. ഒരു വർഷത്തെ കരാറിലാണ് ബച്ചനെ കാമ്പ ഷുവറിന്റെ മുഖമാക്കിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമിതാഭ് ബച്ചന്റെ ബഹുജന ആകർഷണവും കാമ്പ ഷുവറിന്റെ താങ്ങാനാകുന്ന വിലനയവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ബിസ്ലെരി, കൊക്കക്കോളയുടെ കിൻലി, പെപ്സികോയുടെ അക്വാഫിന തുടങ്ങിയ എതിരാളികളേക്കാൾ 20–30 ശതമാനം കുറഞ്ഞ വിലയ്ക്കാണ് റിലയൻസിന്റെ കാമ്പ ഷുവർ വെള്ളം വിപണിയിലെത്തിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ ആർസിപിഎൽ സമീപ മാസങ്ങളിൽ ഒപ്പുവയ്ക്കുന്ന മൂന്നാമത്തെ ബ്രാൻഡ് എൻഡോഴ്സ്മെന്റ് കരാറാണിത്. കഴിഞ്ഞ ഏപ്രിലിൽ നടൻ രാം ചരണിനെ ബ്രാൻഡ് അംബാസഡറാക്കിയ കമ്പനി, ഐപിഎൽ ടി20 സീസണിലും സജീവ പങ്കാളിത്തം നേടിയിരുന്നു. രണ്ട് മാസം മുമ്പ് നടനും റേസറുമായ അജിത് കുമാറിന്റെ മോട്ടോർസ്പോർട്ട് ടീമുമായും ആർസിപിഎൽ തന്ത്രപരമായ പങ്കാളിത്തം…
മാധ്യമരംഗത്ത് ഇന്ന് പ്രവർത്തിക്കുന്നവരും പുതുതായി പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമായ യുവതലമുറ, പ്രത്യേകിച്ച് പെൺകുട്ടികൾ, തൊഴിൽസ്വഭാവവും ഉത്തരവാദിത്തവും വ്യക്തമായി മനസ്സിലാക്കി വേണം ഈ മേഖലയിലേക്ക് കടക്കേണ്ടതെന്ന് മാധ്യമ പ്രവർത്തക ലക്ഷ്മി പത്മ പറഞ്ഞു. ചാനൽഅയാം ഷീ പവറിനോട് അനുബന്ധിച്ചു നടത്തിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ. വാർത്തകൾ പുറത്തുകൊണ്ടുവരുമ്പോൾ മാധ്യമങ്ങൾക്ക് വലിയ സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിനൊപ്പം മാധ്യമപ്രവർത്തകർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഭീഷണികളും അധിക്ഷേപങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങളെ ഭയന്ന് മൗനം പാലിക്കാനാകില്ല. യഥാർത്ഥ വിഷയങ്ങളിൽ പ്രതികരിക്കാതെ പോയാൽ നാളെ അത് ആരെയും ബാധിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇത് ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്ന കാര്യമാണ്. സമൂഹം അത്രത്തോളം വൾണറബിളാണ്. അതുകൊണ്ടുതന്നെ, ഇരകളെ എംപതിയോടെ സമീപിക്കുകയും, ഉത്തരവാദിത്തപരമായ ജേർണലിസം തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്- അവർ പറഞ്ഞു. സമീപകാലത്ത് ഏറെ ചർച്ചയായ ലൈംഗികാതിക്രമ കേസുകളെക്കുറിച്ചും ലക്ഷ്മി പ്രതികരിച്ചു. ഇത്തരം കേസുകളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, അങ്ങനെ ചിന്തിക്കുന്നത് സ്ത്രീപക്ഷമല്ല,…
ഇന്ത്യ സന്ദർശിക്കാൻ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ജനുവരി 12 മുതൽ 13 വരെയാണ് സന്ദർശനം. പ്രതിരോധ, സുരക്ഷാ വിഷയങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണമാണ് ചർച്ചകളിൽ പ്രധാനമാകുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രെയ്നിൽ തുടരുന്ന സംഘർഷത്തിന്റെയും വെനസ്വേലയിലെ യുഎസ് ഇടപെടലിന്റെയും പശ്ചാത്തലത്തിൽ, ആഗോള സമൂഹം നേരിടുന്ന രാഷ്ട്രീയ–സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് പങ്കുവെക്കാനുള്ള അവസരവും ഈ സന്ദർശനത്തിലൂടെ തെളിയും. ഫ്രെഡറിക് മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. അഹമ്മദാബാദിൽ എത്തുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ–ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലാളികളുടെ മൊബിലിറ്റി എന്നിവയിലുള്ള സഹകരണം ചർച്ചകളിൽ ഉൾപ്പെടും. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും ആഗോള സമൂഹത്തിന്റെയും പ്രയോജനത്തിനായി ഭാവിയിലേക്കുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന കാഴ്ചപ്പാട് സന്ദർശനം വീണ്ടും ഉറപ്പിക്കുമെന്ന്…
കപ്പയിലെ (മരച്ചീനി) പശയിൽ നിന്ന് വേർതിരിച്ചെടുത്ത ബയോ–പോളിമർ ഉപയോഗിച്ച് വസ്ത്രസംരക്ഷണ രംഗത്ത് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച മലയാളി സ്റ്റാർട്ടപ്പ് ബയോ–ആര്യവേദിക് നാച്ചുറൽസിന് (Bio-Aryavedic Naturals) ദേശീയ പേറ്റന്റ്. സ്റ്റാർട്ടപ്പിന്റെ മുൻനിര ഉൽപ്പന്നമായ ‘ആൽബഡോൺ 3 ഇൻ 1 ഫാബ്രിക് സ്റ്റിഫനർ സ്പ്രേ’യുടെ സാങ്കേതിക വികസനത്തിനും ബയോ–പോളിമർ മിശ്രിതം തയ്യാറാക്കുന്ന രീതിക്കുമാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോ–ആര്യവേദിക് നാച്ചുറൽസിന്റെ സ്ഥാപകരായ എ.കെ. വിനീത, അരുൺ ഭാസ്കർ എന്നിവരുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമാണ് ഈ നേട്ടം. പരിസ്ഥിതി സൗഹൃദവും ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്ന ബദൽ മാർഗമാണ് ആൽബഡോൺ 3 ഇൻ 1 ഫാബ്രിക് സ്റ്റിഫനർ സ്പ്രേയെന്ന് ഇവർ പറയുന്നു. കപ്പയിലെ പശയെ ഗ്രീൻ കെമിസ്ട്രിയുടെയും നാനോ ടെക്നോളജിയുടെയും സഹായത്തോടെ ബയോ–പോളിമറായി മാറ്റിയാണ് ‘ആൽബഡോൺ’ നിർമിച്ചിരിക്കുന്നത്. വിപണിയിൽ സാധാരണ ലഭ്യമായ സ്റ്റാർച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഇസ്തിരിയിടുന്ന സമയത്ത് നേരിട്ട് സ്പ്രേ ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വസ്ത്രങ്ങൾക്ക് തിളക്കവും പുതുമയും നൽകുന്നതിനൊപ്പം…
ബിസിനസ്സ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ചൈനീസ് ബിസിനസുകാർക്ക് അപേക്ഷിക്കാവുന്ന eB-4 വിസ എന്ന ഇ-പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് ബിസിനസ് വിസ അവതരിപ്പിച്ച് ഇന്ത്യ. ഉപകരണങ്ങൾ സ്ഥാപിക്കൽ, കമ്മീഷൻ ചെയ്യൽ എന്നിവയുൾപ്പെടെയുള്ള നിർദ്ദിഷ്ട ബിസിനസ് പ്രവർത്തനങ്ങൾക്കായി രാജ്യത്തെത്തുന്ന ചൈനീസ് പൗരൻമാർക്കാണ് വിസ നൽകുക. ജനുവരി 1ന് അവതരിപ്പിച്ച eB-4 വിസയ്ക്ക് എംബസിയെയോ ഏജന്റുമാരെയോ സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പറയുന്നു. അപേക്ഷയ്ക്കു ശേഷം ഏകദേശം 45 മുതൽ 50 ദിവസങ്ങൾക്കുള്ളിൽ പുതിയ വിസ നൽകും. ആറ് മാസം വരെ ഇന്ത്യയിൽ തങ്ങാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുക. ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, ഗുണനിലവാര പരിശോധന, ഉത്പാദനം, ഐടി, ഇആർപി റാമ്പ്-അപ്പ്, പരിശീലനം, എംപാനൽ ചെയ്യുന്ന വെൻഡർമാർക്കുള്ള സപ്ലൈ ചെയിൻ വികസനം, പ്ലാന്റ് ഡിസൈൻ, സീനിയർ മാനേജ്മെന്റ്, എക്സിക്യൂട്ടീവുകൾ തുടങ്ങിയവർക്ക് വിസയ്ക്കായി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. DPIITയുടെ NSWS പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാമെന്നും എംബസി അറിയിച്ചു. അതേസമയം ചൈനക്കാർക്കുള്ള…
റഷ്യൻ നിർമ്മിത സുഖോയ് സൂപ്പർജെറ്റ് 100 (SJ-100-95B) വിമാനത്തിന്റെ തദ്ദേശീയ നിർമ്മാണം സംബന്ധിച്ച അന്തിമ തീരുമാനത്തിന് മുമ്പ്, ഫ്രാൻസിനെ പ്രധാന പങ്കാളിയാക്കാനുള്ള സാധ്യത ഇന്ത്യ പരിശോധിക്കുന്നതായി റിപ്പോർട്ട്. വിമാനത്തിന്റെ എഞ്ചിൻ സംബന്ധിച്ച അനിശ്ചിതത്വങ്ങളാണ് ഈ പദ്ധതിയുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകമായി മാറുന്നത്. സുഖോയ് സൂപ്പർജെറ്റിൽ ഉപയോഗിച്ചിരുന്ന SaM146 ടർബോഫാൻ എഞ്ചിൻ ആണ് നിലവിലെ പ്രധാന തടസ്സം. ഫ്രാൻസിലെ സഫ്രാനും (Safran) റഷ്യയിലെ എൻപിഒ സാറ്റേണും (NPO Saturn) ചേർന്നുള്ള ‘പവർജെറ്റ്’ സംരംഭമാണ് ഈ എഞ്ചിൻ വികസിപ്പിച്ചിരുന്നത്. എന്നാൽ 2022ൽ റഷ്യ-ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഫ്രഞ്ച്–റഷ്യൻ സഹകരണം പൂർണമായും തകരുകയും, എഞ്ചിന്റെ സാങ്കേതിക സഹായവും സ്പെയർ പാർട്സ് വിതരണവും നിർത്തിവെക്കുകയും ചെയ്തു. ഇതോടെ SaM146 എഞ്ചിന് റഷ്യയ്ക്ക് പുറത്തുള്ള വിപണിയിൽ പ്രസക്തി നഷ്ടപ്പെട്ടു. നിലവിൽ ഈ എഞ്ചിൻ ഉപയോഗിക്കുന്ന ഏക യാത്രാവിമാന ശ്രേണി സുഖോയ് സൂപ്പർജെറ്റ് കുടുംബമാണ്. പല റഷ്യൻ വിമാനക്കമ്പനികളും ഈ എഞ്ചിൻ ഘടിപ്പിച്ച വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കുകയോ,…
2027ഓടെ മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്ന ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ഈ അഭിലാഷ ലക്ഷ്യത്തിനായി, ഗഗൻയാൻ ദൗത്യം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാർസ് മുഷനിനായുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും 2028 ഓടെ അത് പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗുജറാത്ത് സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 1962 മുതൽ ഇന്ത്യ വിവിധ ആഭ്യന്തര ആവശ്യങ്ങൾക്കായി 133 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. എൽവിഎം-3 ‘ബാഹുബലി’ ഉപയോഗിച്ച് കഴിഞ്ഞ മാസം വിക്ഷേപിച്ച 164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവും അദ്ദേഹം പരാമർശിച്ചു. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന് (NGLV) അംഗീകാരം ലഭിച്ചതായും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യ ഇതുവരെ 34 രാജ്യങ്ങൾക്കായി 434 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. വിശ്വസനീയമായ ആഗോള വിക്ഷേപണ സേവന ദാതാവ് എന്ന നിലയിലുള്ള സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയതായും അദ്ദേഹം…
ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണ വിതരണമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയായി അത്തരം ചരക്കുകൾ ലഭിച്ചിട്ടില്ലെന്നും അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബയേർസായ റിലയൻസ്, റഷ്യൻ എണ്ണ നിറച്ച മൂന്ന് കപ്പലുകൾ ജാംനഗർ റിഫൈനറിയിലേക്ക് പോകുന്നതായുള്ള കെപ്ലർ ഡാറ്റ നിഷേധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലയൻസ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവെച്ചതോടെ, ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള എണ്ണ വാങ്ങലുകൾ ആഴ്ചതോറും വെളിപ്പെടുത്തണമെന്ന് ഇന്ത്യൻ അധികൃതർ റിഫൈനർമാരോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2022ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന്, ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ കടൽമാർഗമുള്ള ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങൽ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരുന്നു. ഈ വാങ്ങലുകൾ, റഷ്യയുടെ ഊർജ്ജ മേഖലയെ ഉപരോധങ്ങൾ കൊണ്ട് ലക്ഷ്യം വെച്ച പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധത്തിനിടയാക്കി. എണ്ണ വരുമാനം മോസ്കോയുടെ യുദ്ധ ശ്രമങ്ങൾക്ക്…
വിനോദ സഞ്ചാര സാദ്ധ്യതകൾ ലക്ഷ്യമിട്ടു കൊല്ലം അഷ്ടമുടി കായലിൽ ഒറ്റനില സോളാർ ബോട്ട് ഫെബ്രുവരി മാസത്തിൽ സർവീസിന് എത്തും. കുറഞ്ഞ നിരക്ക്, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഇന്ധന ചെലവ് വൻതോതിൽ കുറയ്ക്കുക, ജല ഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക ലാഭവും ഒരുമിച്ച് ഉറപ്പാക്കുന്ന പദ്ധതി സോളാർ ആയതിനാൽ മൂന്ന് കിലോമീറ്റർ ദൂരത്തിന് ആറു രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ഒറ്റനില സോളാർ ബോട്ടിന്റെ ട്രയൽ റൺ നിലവിൽ പുരോഗമിക്കുകയാണ്. അഷ്ടമുടി കായലിൽ ഏത് റൂട്ടിലാണ് സർവീസ് നടത്തുക എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. വിനോദസഞ്ചാര മേഖലയിൽ ‘സീ അഷ്ടമുടി’ സർവീസിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സോളാർ ബോട്ട് സർവീസ് തുടങ്ങാനുള്ള തീരുമാനം. 15 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള രണ്ട് എഞ്ചിൻ ബോട്ടിൽ ഒരേ സമയം 30 യാത്രക്കാരെ…
സ്പെഷ്യലൈസ്ഡ് ജോലികളിൽ സൗദി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് തസ്തികകളിലെ സ്വദേശിവൽകരണം 30 ശതമാനമായി ഉയർത്തുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്ചെയ്യുന്നു. സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന സൗദി എഞ്ചിനീയർമാർക്ക് 8,000 റിയാലിൽ കുറയാത്ത ശമ്പളം നൽകണമെന്നും നിർദേശമുണ്ട്. 2025 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്ന നിയമം 46 എഞ്ചിനീയറിംഗ് തസ്തികകളിലായി അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് ബാധകമാകും. ആർക്കിടെക്റ്റ്, ഇൻഡസ്ട്രിയൽ എഞ്ചിനീയർ, പവർ ജനറേഷൻ എഞ്ചിനീയർ തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. പ്രൊഫഷണലുകൾക്ക് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സിന്റെ അംഗീകാരം ഉണ്ടായിരിക്കണം. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തയ്യാറെടുക്കാൻ കമ്പനികൾക്ക് ആറ് മാസം സമയം നൽകും. 2026 നവംബറോടെ സൗദി അറേബ്യ സ്വകാര്യ മേഖലയിലെ കായിക സൗകര്യങ്ങളിലെ 12 പ്രധാന ജോലികൾ പ്രാദേശികവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ…
