Author: News Desk
പശ്ചിമേഷ്യയിലെ സംഘർഷം കാരണം തേങ്ങാപൊടിയുടെ വിദേശത്തേക്കുള്ള കയറ്റുമതി കുത്തനെ കുറഞ്ഞു. ഇതോടെ മാസങ്ങളായി കുതിച്ചുയർന്ന നിലയിൽ തുടരുകയായിരുന്ന നാളികേര വിലയിൽ സംഭവിച്ചത് വൻ ഇടിവ്. കിലോയ്ക്ക് 78 രൂപ വരെ എത്തിയിരുന്ന നാളികേര വില സംസ്ഥാനത്തെ പല മാർക്കറ്റുകളിലും 48 മുതൽ 50 രൂപ വരെയായി. പശ്ചിമേഷ്യൻ സംഘർഷം നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പച്ചത്തേങ്ങ, വെളിച്ചെണ്ണ വില കുറയുന്നത് ഗുണം ചെയ്യുമെങ്കിലും കർഷകർക്ക് തീരാനഷ്ടമാണീ ഇടിവിലൂടെ. പച്ചത്തേങ്ങ കിട്ടാത്ത വിദേശ നാടുകളിൽ തേങ്ങാപ്പാല്‍ പൗഡറിന് വിദേശ മലയാളികൾക്കിടയിൽ വലിയ ഡിമാൻഡാണ്. വൻ ലാഭം ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ചില വൻകിട വ്യാപാരികൾ നടത്തുന്ന അവധി വ്യാപാരവും, തേങ്ങയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതി നിലച്ചതും വിലയിടിവിന് കാരണമായെന്നു റിപോർട്ടുണ്ട്. വിലക്കുറവ് കാരണം വെളിച്ചെണ്ണ വിലയിൽ വലിയ കുറവുമുണ്ടായിട്ടുണ്ട്. ലിറ്ററിന് 290 – 300 രൂപയാണ് ചില്ലറ വിൽപന വില. ലിറ്ററിന് ചില്ലറ വിൽപന വില 410 മുതൽ 450 രൂപ…
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികമുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് . ഇതില്‍ 27,158 കോടി രൂപ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായും 55,000 കോടി രൂപ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് (ഐകെജിഎസ്) വഴിയും ഏകദേശം 15,000 കോടി രൂപ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെയും വന്ന നിക്ഷേപമാണ്. ഇതില്‍ മിക്ക പദ്ധതികളുടെയും നിര്‍മ്മാണം ആരംഭിച്ചതായും ബാക്കി പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സംരംഭകവര്‍ഷം പദ്ധതിക്ക് പ്രധാനമന്ത്രിയുടെയും അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെയും (എഎസ്പിഎ) അംഗീകാരം ലഭിക്കുകയുണ്ടായി. മൂന്ന് സംരംഭകവര്‍ഷം കഴിഞ്ഞപ്പോള്‍ 4,06,606 പുതിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ 27,158.64 കോടി നിക്ഷേപവും 8,66,162 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ സുസ്ഥിര വളര്‍ച്ചയ്ക്കായി നടപ്പാക്കിയ മിഷന് 1000, മിഷന് 100000 പദ്ധതികള്‍ ശ്രദ്ധേയമാണ്. 6,677 കോടി രൂപയുടെ നിക്ഷേപം കിന്‍ഫ്ര…
പാലക്കാട്-പൊള്ളാച്ചി പുതിയ ട്രെയിൻ സർവീസ് വീഡിയോ കോൺഫറൻസിങ് വഴി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളവും തമിഴ്നാടും തമ്മിലുള്ള പ്രാദേശിക കണക്റ്റിവിറ്റിയിൽ പ്രധാന നാഴികക്കല്ലാണ് ഇത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (MEMU) സർവീസ് ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്കും തീർത്ഥാടകർക്കും വ്യാപാരികൾക്കും സഹായകരമാകുമെന്ന് റെയിൽവേ വ്യക്തമാക്കി. റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രോത്സാഹനംറെയിൽവേ മേഖലയിൽ 142 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചത്. ഈ വികസന പദ്ധതികളുടെ വിശാലമായ പാക്കേജിന്റെ ഭാഗമായാണ് മെമു ഉദ്ഘാടനവും. പുതിയ സർവീസിനു പുറമേ, യാത്ര ആധുനികവൽക്കരിക്കുന്നതിനുള്ള നിരവധി പ്രധാന റെയിൽവേ പദ്ധതികളും ഉൾപ്പെടുന്നു. 90 കോടി രൂപ ചെലവിൽ 65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയായ ഷൊർണൂർ-നിലമ്പൂർ പാതയുടെ വൈദ്യുതീകരണമാണ് മോഡി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതി. സമയമെടുക്കുന്ന ലോക്കോമോട്ടീവ് മാറ്റങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്ന പദ്ധതി വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമായ “ഗ്രീൻ” ഗതാഗതം ഉറപ്പാക്കുന്നു.…
ലോകത്തിലെ ആദ്യത്തെ സ്വയംനിയന്ത്രിത കപ്പൽ നിർമ്മാണ കേന്ദ്രം (Autonomous Maritime Shipbuilding Centre) ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള ജുവ്വലദിന്നിൽ വരുന്നു. ആന്ധ്ര സർക്കാരിന്റെ പിന്തുണയോടെ ‘സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ്’ ആണ് ഈ അത്യാധുനിക കേന്ദ്രം സ്ഥാപിക്കുന്നത്. കടലിൽ മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന കപ്പലുകളും ഡ്രോണുകളും നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്ര കേന്ദ്രമായിരിക്കും ഇതെന്ന് അധികൃതർ അറിയിച്ചു. മനുഷ്യരില്ലാത്ത യുദ്ധക്കപ്പലുകൾ (USVs), അന്തർവാഹിനികൾ (AUVs) എന്നിവയുടെ നിർമ്മാണവും പരീക്ഷണവുമാണ് കേന്ദ്രത്തിന്റെ പ്രധാന സവിശേഷത. പ്രതിരോധ മേഖലയ്ക്കും സമുദ്ര സുരക്ഷയ്ക്കും ഈ കേന്ദ്രം വലിയ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ. കടൽ സുരക്ഷാ നിരീക്ഷണം, ദുരന്ത നിവാരണം, ചരക്ക് നീക്കം എന്നിവയ്ക്കായുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ വികസിപ്പിക്കും. കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് തത്സമയ ഫിഷ് ലൊക്കേഷൻ മാപ്പുകൾ, ഉപഗ്രഹ കാലാവസ്ഥാ അറിയിപ്പുകൾ എന്നിവയിലൂടെ കടലിലെ കാലാവസ്ഥാ വിവരങ്ങളും മീനുകളുടെ ലഭ്യതയും തത്സമയം അറിയാനുള്ള സാങ്കേതിക വിദ്യകളും ഇവിടെ ഒരുക്കും. ഏകദേശം 300ൽ അധികം പേർക്ക് നേരിട്ട്…
ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളും അവരുടെ കുടുംബങ്ങളും മുംബൈയിലെ പ്രോപ്പർട്ടി വിപണിയിൽ വമ്പൻ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സൂപ്പർതാരം രോഹിത് ശർമ്മ, സഹീർ ഖാൻ എന്നിവരുടെ കുടുംബാംഗങ്ങൾ മുംബൈ റിയൽ എസ്റ്റേറ്റിൽ 65 കോടിയിലധികം നിക്ഷേപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സൂര്യകുമാർ യാദവിന്റെ ഭാര്യ ദേവിഷ യാദവ് മുംബൈയിലെ ദിയോനാർ പ്രദേശത്ത് 7.18 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് ആണ് സ്വന്തമാക്കിയത്. ഗോദ്റെജ് സ്കൈ ടെറസസ് പ്രോജക്റ്റിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് പ്രോപ്പർട്ടി റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2026 ഫെബ്രുവരി 20നാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവിഷ യാദവ് ഇതേ കെട്ടിടത്തിലെ 17, 18 നിലകളിലെ മറ്റ് രണ്ട് അപ്പാർട്ടുമെന്റുകൾ ₹21 കോടിയിലധികം വിലയ്ക്ക് വാങ്ങിയിരുന്നു ഇപ്പോൾ 18ആം നിലയിൽ മൂന്നാമത്തെ അപ്പാർട്ട്മെന്റ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദേഹ് മുംബൈ പ്രഭാദേവിയിൽ 26.30 കോടി രൂപയുടെ…
കേരള കേരളം ആയതിലൂടെ മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലയാളിയുടെ സംസ്കാരത്തിന് അനുയോജ്യമായ പേര് സംസ്ഥാനത്തിന് ലഭിച്ചിരിക്കുകയാണെന്നും ഇതിന്റെ സന്തോഷം എല്ലാ കേരളീയരുടെയും മുഖത്ത് കാണാനുണ്ടെന്നും കൊച്ചിയിൽ ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് കേരളത്തിലെത്തിയപ്പോൾ ധീവര സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും, അതിനുശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനങ്ങളുടെ ഈ ആവശ്യം നിറവേറ്റാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് അടക്കമുള്ള പരിപാടികൾക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി ധീവര സഭ ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം 10800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് മോഡിയുടെ വരവോടെ തുടക്കമായിരിക്കുന്നത്. 5500 കോടി രൂപ ചിലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാൻ്റ് ആണ്…
ബംഗ്ലാദേശിലെ ഇന്ധന പ്രതിസന്ധികൾക്കിടയിൽ ആശ്വാസമാകാൻ ഇന്ത്യയിൽ നിന്ന് 5,000 ടൺ ഡീസൽ പൈപ്പ് ലൈൻ വഴിയെത്തും. പർബതിപൂർ അതിർത്തി വഴിയാണ് ഇന്ധനം ബംഗ്ലാദേശിലേക്ക് പ്രവേശിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം പ്രതിവർഷം 1,80,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ഇന്ധനക്കൈമാറ്റമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ ആകെ 90,000 ടൺ ഡീസൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (BPC) ചെയർമാൻ മുഹമ്മദ് റെസാനുർ റഹ്മാൻ അറിയിച്ചു. അതേസമയം, നിലവിൽ ബംഗ്ലാദേശിൽ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള പൂഴ്ത്തിവെപ്പ് തടയാൻ സർക്കാർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. പല പമ്പുകളും സർക്കാർ നിശ്ചയിച്ച പരിധി ലംഘിച്ച് ഇന്ധനം വിൽക്കുന്നതായും കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതിനെത്തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ മൊബൈൽ കോടതികൾ വഴി വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നിന്നുള്ള ഇന്ധന ലഭ്യത ബംഗ്ലാദേശിലെ ഗതാഗത-ഊർജ്ജ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.…
യുഎസ് ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഇന്ത്യ ഇറാനിയൻ കപ്പലുകൾക്ക് അഭയം നൽകാൻ തീരുമാനം എടുത്തിരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫെബ്രുവരി 28നാണ് ഇറാൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയത്. തൊട്ടടുത്ത ദിവസം തന്നെ (മാർച്ച് 1) ഇന്ത്യ ഇതിന് അംഗീകാരം നൽകി. ഇതൊരു മനുഷ്യത്വപരമായ നടപടിയാണെന്നും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്കനുസൃതമായാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അനുമതി ലഭിച്ച ‘ഐറിസ് ലവൻ’ എന്ന കപ്പൽ മാർച്ച് 4ന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലുണ്ടായിരുന്ന കേഡറ്റുകൾ ഉൾപ്പെടെയുള്ള 183 ജീവനക്കാർക്ക് ഇന്ത്യൻ നാവികസേനയുടെ കേന്ദ്രങ്ങളിൽ താമസസൗകര്യം ഒരുക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഈ നടപടിക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചതായും ജയ്ശങ്കർ വെളിപ്പെടുത്തി. ഇന്ത്യയുടെ നാവിക അഭ്യാസമായ ‘മിലാനിൽ’ പങ്കെടുത്ത് മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ഐറിസ് ദേന (IRIS Dena) ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർക്കപ്പെട്ട അതേ ദിവസമാണ് ഐറിസ്…
അമേരിക്കൻ ഊർജ്ജ മേഖലയിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ടെക്സസിൽ ആരംഭിക്കുന്ന വൻകിട ഓയിൽ റിഫൈനറി പദ്ധതിക്ക് ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് പിന്തുണ നൽകുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന നിക്ഷേപവും പങ്കാളിത്തവുമുള്ള ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’ എന്ന കമ്പനിയാണ് ടെക്സസിലെ ബ്രൗൺസ്വിൽ തുറമുഖത്ത് 300 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ യുഎസ്സിൽ നിർമ്മിക്കുന്ന ആദ്യത്തെ പുതിയ ഓയിൽ റിഫൈനറിയാണിതെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പദ്ധതിക്ക് നൽകുന്ന നിക്ഷേപത്തിന് റിലയൻസിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇറാൻ യുദ്ധം കാരണമുണ്ടായ ആഗോള എണ്ണവില വർധനയും വിപണിയിലെ ആശങ്കകളും പരിഹരിക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. പ്രതിദിനം 1,60,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ലോകത്തിലെ ഏറ്റവും ക്ലീനസ്റ്റ് റിഫൈനറിയായിരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ക്രൂയിസ് വില്ലേജ്’ (Cruise Village) വരുന്നു. പദ്ധതിക്കായി തുറമുഖത്തിന് സമീപം 20 ഏക്കർ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) സംസ്ഥാന സർക്കാരിന് ഔദ്യോഗിക അപേക്ഷ നൽകി. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസന ഘട്ടങ്ങൾക്കൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്താനാണ് ക്രൂയിസ് വില്ലേജ് വിഭാവനം ചെയ്യുന്നത്. അദാനി ഗ്രൂപ്പ് സമർപ്പിച്ച നിർദ്ദേശം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തുറമുഖ വകുപ്പ് സെക്രട്ടറി എന്നിവരുടെ പരിഗണനയിലാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം നീണ്ടുപോയേക്കാം. എന്താണ് ക്രൂയിസ് വില്ലേജ്?വിഴിഞ്ഞത്ത് എത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര കപ്പലുകളിലെ (Cruise Liners) യാത്രക്കാർക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ‘വാട്ടർഫ്രണ്ട് ടൂറിസം’ മാതൃകയിലാണ് ഇത് വികസിപ്പിക്കുക. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ…
