Author: News Desk
അപൂർവ്വ രുചി കൊണ്ടും അതിശയിപ്പിക്കുന്ന വില കൊണ്ടും ലോകപ്രശസ്തമാണ് ജപ്പാനിൽ നിന്നുള്ള ‘മിയാസാക്കി’ മാമ്പഴം (Miyazaki mango). വീടിന്റെ ടെറസിൽ മിയാസാക്കി മാമ്പഴം കൃഷിചെയ്ത് ശ്രദ്ധ നേടുകയാണ് കർണാടക ഉഡുപ്പി സ്വദേശി ജോസഫ് ലോബോ. പരിമിതമായ ഇടത്ത് നടത്തിയ പരീക്ഷണം വലിയ വിജയമായതോടെ മിയാസാക്കി ഏത് സാഹചര്യങ്ങളിലും വളർത്താമെന്ന് തെളിയിക്കുകയാണ് ജോസഫ്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോ മിയാസാക്കി മാമ്പഴത്തിന് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് വില. ഇത്രയും ഉയർന്ന മൂല്യമുള്ളതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഫലവർഗങ്ങളിൽ ഒന്നാണിത്. കടുത്ത സൂര്യപ്രകാശവും ഫലഭൂയിഷ്ടമായ മണ്ണും കൃത്യമായ പരിചരണവുമാണ് മിയാസാക്കി മാമ്പഴം വളർത്തുന്നതിനു വേണ്ട അവശ്യഘടകങ്ങൾ. മറ്റ് ഫലവൃക്ഷങ്ങളെപ്പോലെ തന്നെയാണ് മിയാസാക്കി മാവിനേയും പരിചരിച്ചതെന്ന് ജോസഫ് ലോബോ പറയുന്നു. എന്നാൽ മണ്ണിലെ ന്യൂട്രിയന്റ് ലെവലും നനയ്ക്കുന്ന രീതിയും കൃത്യമായി നിരീക്ഷിച്ചുപോന്നു. ഏതാനും വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാവ് പൂവിട്ടു കായ്ച്ചു. തീരദേശത്തെ ഉയർന്ന താപനിലയുള്ള കാലാവസ്ഥയും സമൃദ്ധമായ സൂര്യപ്രകാശവുമാണ്…
സഹകരണ മേഖലയിലെ റൈഡ്-ഹെയ്ലിംഗ് സേവനമായ ഭാരത് ടാക്സി അടുത്ത 2-3 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ വലിയ നഗരങ്ങളിലേക്കും താലൂക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ സഹകരണ സംഘങ്ങൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ സഹകരണ സഹമന്ത്രി കൃഷൻ പാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരെ ശാക്തീകരിക്കുന്നതിനും അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമാണ് ഭാരത് ടാക്സി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ആപ്പ് വഴി ഭാരത് ടാക്സി ബുക്കിംഗ് എളുപ്പത്തിൽ ചെയ്യാൻ കഴിയും. പൂർണ്ണ സുരക്ഷയും സുതാര്യതയും ഉറപ്പ് നൽകുന്ന ആപ്പ് ഡൽഹി പോലീസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻസിആർ, ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്കോട്ട്, സോമനാഥ്, ദ്വാരക എന്നിവിടങ്ങളിൽ നിലവിൽ ഭാരത് ടാക്സി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, എല്ലാ വലിയ നഗരങ്ങളിലേക്കും താലൂക്കുകളിലേക്കും സേവനം എത്തിക്കുമെന്നും ഇതുവരെ 4 ലക്ഷം ഡ്രൈവർമാർ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് രാജ്യത്തെ ആദ്യത്തെ സഹകരണ റൈഡ്-ഹെയ്ലിംഗ്…
ഇഷ്ടപ്പെട്ട ചെരുപ്പ് ധരിക്കാൻ കാലിലെ വിയർപ്പ് നിങ്ങൾക്ക് തടസ്സമാകുന്നുണ്ടോ? പരീക്ഷ എഴുതുമ്പോൾ കൈ വിയർത്ത് പേപ്പർ നനയുന്നതും എഴുത്ത് തെളിയാത്തതും നിങ്ങളെ വലയ്ക്കുന്നുണ്ടോ? ആത്മവിശ്വാസത്തോടെ ഒരാൾക്ക് ഹസ്തദാനം നൽകാൻ പോലും മടി തോന്നുന്ന അവസ്ഥയുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘ഹൈപ്പർഹൈഡ്രോസിസ്’ (Hyperhidrosis) എന്ന അവസ്ഥ. കഠിനമായ വ്യായാമത്തിന് ശേഷമോ വെയിലത്തോ വിയർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എസി മുറിയിലോ തണുപ്പുള്ള സാഹചര്യത്തിലോ പോലും ശരീരം അമിതമായി വിയർക്കുന്നുണ്ടെങ്കിൽ അത് ഹൈപ്പർഹൈഡ്രോസിസ് ആകാം. ശരീരതാപനില നിയന്ത്രിക്കാൻ വിയർപ്പുഗ്രന്ഥികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. ജനസംഖ്യയിലെ 3 മുതൽ 5 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഈ അവസ്ഥ പലപ്പോഴും അവഗണിക്കാവുന്ന ചെറിയ പ്രശ്നം എന്നതിനപ്പുറം വ്യക്തിയുടെ ആത്മവിശ്വാസത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിനെ പ്രധാനമായും പ്രൈമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ് (ജനിതക കാരണങ്ങളാൽ ഉള്ളത്), സെക്കൻഡറി ഹൈപ്പർഹൈഡ്രോസിസ് (പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ കാരണം ഉണ്ടാകുന്നത്) എന്നിങ്ങനെ രണ്ടായി തിരിക്കാം. വസ്ത്രങ്ങളിലെ വിയർപ്പ്…
രാജ്യത്തെ ആണവോർജ്ജ ഉൽപാദന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മൂന്ന് തരം ചെറുകിട ആണവ റിയാക്ടറുകൾ (SMR) വികസിപ്പിക്കാൻ ഇന്ത്യ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചിരിക്കുന്നത്. 220 മെഗാവാട്ട് ശേഷിയുള്ള ഭാരത് സ്മോൾ മോഡുലർ റിയാക്ടർ (BSMR-200), 55 മെഗാവാട്ട് ശേഷിയുള്ള റിയാക്ടർ ((SMR-55), ഹൈഡ്രജൻ ഉൽപാദനത്തിനായി ഉപയോഗിക്കാവുന്ന 5 മെഗാവാട്ട് ശേഷിയുള്ള ഹൈ-ടെംപറേച്ചർ ഗ്യാസ്-കൂൾഡ് റിയാക്ടർ (HTGCR) എന്നിവയാണ് വികസിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ ആദ്യ രണ്ട് റിയാക്ടറുകൾക്കും വൈസാഗിലെ ഭാഭ അറ്റോമിക് റിസേർച്ച് സെന്റർ (BARC) ഹൈഡ്രജൻ റിയാക്ടറിനും അനുയോജ്യമായ സ്ഥലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 13,280 കോടി രൂപയാണ് ഈ മൂന്ന് പദ്ധതികൾക്കുമായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഭാഭ അറ്റോമിക് റിസർച്ച് സെന്ററും (BARC) ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCIL) സംയുക്തമായാണ് ഭാരത് സ്മോൾ മോഡുലർ റിയാക്ടറുകൾ രൂപകൽപ്പന ചെയ്യുന്നത്. ഭരണപരവും സാമ്പത്തികവുമായ അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ…
റഫാൽ യുദ്ധവിമാനങ്ങളുടെ കൺട്രോൾ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന അതീവ നിർണായകമായ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഫ്രഞ്ച് വിമാനനിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷനുമായി (Dassault Aviation) കരാറിൽ ഒപ്പിട്ട് ഇന്ത്യൻ കമ്പനിയായ ഹൈക്കൽ ടെക്നോളജീസ് (Hical Technologies). ദസ്സാൾട്ട് ഏവിയേഷന്റെ കർശന ഗുണനിലവാര പരിശോധനകൾക്കും എൻജിനീയറിംഗ് മികവ് വിലയിരുത്തിയതിനും ശേഷമാണ് ഈ ദീർഘകാല കരാർ ഹൈക്കലിന് നൽകിയത്. ലോകത്തിലെ ഏറ്റവും അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനങ്ങളിലൊന്നായ റഫാലിന്റെ പ്രവർത്തനക്ഷമതയെ സഹായിക്കുന്ന സ്പെഷ്യലൈസ്ഡ് ഘടകങ്ങളാണ് കമ്പനി നിർമ്മിക്കുക. ഇന്ത്യയുടെ എയ്റോസ്പേസ് മേഖലയ്ക്ക് വലിയ നേട്ടമാകുന്ന പങ്കാളിത്തത്തിലൂടെ റഫാൽ വിമാനങ്ങളുടെ ആഗോള സപ്ലൈ ശൃംഖലയുടെ ഭാഗമാകാൻ ഹൈക്കൽ ടെക്നോളജീസിന് സാധിക്കും. ഉയർന്ന കൃത്യതയും വിശ്വാസ്യതയും ആവശ്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ ശേഷിയിലുള്ള വിശ്വാസമാണ് ഈ കരാറെന്ന് ദസ്സാൾട്ട് ഏവിയേഷൻ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബ്രൂണോ കോഫിയർ പറഞ്ഞു. വർഷങ്ങളായുള്ള നിക്ഷേപത്തിന്റെയും അത്യാധുനിക നിർമ്മാണ രീതികളുടെയും ഫലമാണ് ഈ നേട്ടമെന്ന് ഹൈക്കൽ മാനേജിംഗ് ഡയറക്ടർ യശസ് ജയവീർ വ്യക്തമാക്കി. India’s…
തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള സംസ്ഥാനത്തെ ആദ്യത്തെ പോർട്ടബിൾ അനിമൽ ബെർത്ത് കൺട്രോൾ (ABC) യൂണിറ്റ് നെടുമങ്ങാട് ആരംഭിച്ചതിനു പിന്നാലെയാണ് തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പോർട്ടബിൾ എബിസി യൂണിറ്റുകൾ കൂടി ആരംഭിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിക്കായി രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്, എൻജിഒയായ സിഎഡബ്ല്യുഎയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രവർത്തനക്ഷമമായത്. ഒരേസമയം രണ്ട് ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ, പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തിയേറ്റർ, ജനറേറ്റർ, റഫ്രിജറേറ്റർ, വൈ-ഫൈ പ്രാപ്തമാക്കിയ ക്യാമറ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഈ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഇതിനകം 400…
ഇന്ത്യയിലെ കമ്പനിയുടെ ആദ്യ നിർമാണകേന്ദ്രം സ്ഥാപിക്കാൻ ജാപ്പനീസ് ഇലക്ട്രോണിക് ഘടക നിർമ്മാതാക്കളായ ഹിറോസ് ഇലക്ട്രിക് ലിമിറ്റഡ് (Hirose Electric). ഏകദേശം ₹100 കോടി മുതൽമുടക്കിലുള്ള കമ്പനിയുടെ ആദ്യ ഇന്ത്യൻ നിർമാണകേന്ദ്രം തമിഴ്നാട്ടിലാണ് വരുന്നത്. ആദ്യ ഘട്ട പദ്ധതി ഏകദേശം 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമേ കൃത്യതയുള്ള കണക്ടറുകളും ഇലക്ട്രോണിക് ഘടകങ്ങളും നിർമ്മിക്കുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും വ്യവസായ മന്ത്രി ടി.ആർ.ബി. രാജയുടെയും സാന്നിധ്യത്തിൽ ഹിറോസ് ഇലക്ട്രിക് ലിമിറ്റഡ് പ്രതിനിധികൾ തമിഴ്നാട് സർക്കാരുമായി ധാരണാപത്രം കൈമാറി. ആഗോളതലത്തിൽ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി എട്ട് ഫാക്ടറികളാണ് ഹിറോസ് ഇലക്ട്രിക് നടത്തുന്നത്. പുതിയ നിർമാണകേന്ദ്രം പ്രവർത്തനസജ്ജമാകുന്നതോടെ ദക്ഷിണേഷ്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. Japanese giant Hirose Electric signs an MoU with the Tamil Nadu government to set up its…
കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായും ബിനാലെയുടെ പ്രസിഡന്റായും പ്രശസ്ത സമകാലീന കലാകാരനും ക്യുറേറ്ററുമായ ജിതീഷ് കല്ലാട്ട് ചുമതലയേൽക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണുവാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് അംഗമാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിതീഷ്. ‘വേൾഡ് എക്സ്പ്ലോറേഷൻസ്’ (ലോകാന്തരങ്ങൾ) എന്ന ശീർഷകത്തിൽ 2014-15 ൽ നടന്ന ബിനാലെ രണ്ടാം പതിപ്പിന്റെ ക്യുറേറ്ററായിരുന്നു അദ്ദേഹം. ബിനാലെ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ഈ വർഷം തുടക്കത്തിൽ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള തീരുമാനമറിയിച്ചതിനെ തുടർന്ന് ബോർഡിന്റെ അഭ്യർത്ഥനപ്രകാരമാണ് ജിതീഷ് ചുമതല ഏറ്റെടുത്തത്. സുപ്രധാനമായ ഈ ഘട്ടത്തിൽ അടുത്ത ക്യുറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ജിതീഷിനോട് ഡോ. വേണു നന്ദി അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും സമകാലിക കലയെക്കുറിച്ചുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ കൊച്ചി-മുസിരിസ് ബിനാലെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിതീഷ് കല്ലാട്ട് പറഞ്ഞു. Renowned artist Jitish Kallat appointed President of…
റോഡ് പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിർണായക ഏറ്റെടുക്കൽ പൂർത്തിയാക്കി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. ഊർജ്ജം, ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നടപ്പിലാക്കുന്ന അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ്, ഗുജറാത്തിലെ എൻഎച്ച്-27ന്റെ പാലൻപൂർ-രാധൻപൂർ-സാമഖിയാലി വിഭാഗത്തിന്റെ ടോളിംഗ്, ഓപ്പറേഷൻസ്, മെയിന്റനൻസ് എന്നിവ നിർവഹിക്കുന്ന ഡിപി ജെയിൻ ടോട്ട് ടോൾ റോഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (DPJ TOT) അവശേഷിക്കുന്ന 49 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ഏകദേശം 1,342 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ഡിപി ജെയിൻ ടോട്ട് ടോൾ റോഡ്സ് അദാനി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറി. ഈ വാർത്ത പുറത്തുവന്നതോടെ അദാനി എന്റർപ്രൈസസിന്റെ ഓഹരി വിലയിൽ 1.38 ശതമാനം വരെ വർധന രേഖപ്പെടുത്തി. ഗുജറാത്തിന് പിന്നാലെ തമിഴ്നാട്ടിലും സാന്നിധ്യം ശക്തമാക്കാൻ കമ്പനി പുതിയ നടപടികൾ ആരംഭിച്ചു. ഇതിനായി മാർച്ച് 9ന് ‘കോർ ടോൾവേയ്സ് ലിമിറ്റഡ്’ (CTL) എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിച്ചു. ചെന്നൈ ഔട്ടർ റിംഗ് റോഡിന്റെ…
ലോകത്തെ അതിസമ്പന്നരായ വ്യക്തികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ‘ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2026’ൽ വീണ്ടും ഇടംപിടിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. റിപ്പോർട്ട് പ്രകാരം 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ) ഷാരൂഖിന്റെ ആസ്തി. ലോകപ്രശസ്ത സെലിബ്രിറ്റികളായ റിയാന, ടെയ്ലർ സ്വിഫ്റ്റ്, ജെയ്-സി തുടങ്ങിയവർക്കൊപ്പമാണ് ഷാരൂഖും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം, റിപ്പോർട്ട് പ്രകാരം ഷാരൂഖിന്റെ ആസ്തിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2025ൽ 1.4 ബില്യൺ ഡോളർ (12,490 കോടി രൂപ) ആയിരുന്ന ആസ്തിയാണ് ഇപ്പോൾ 1.3 ബില്യൺ ഡോളറായിരിക്കുന്നത്. പ്രമുഖ നിർമാതാവ് നമിത് മൽഹോത്രയാണ് പട്ടികയിൽ ഇടം നേടിയ സിനിമാരംഗത്തുനിന്നുള്ള മറ്റൊരു ഇന്ത്യൻ പ്രമുഖൻ. ഒരു ബില്യൺ ഡോളറാണ് (9,204 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. 3.6 ബില്യൺ ഡോളർ ആസ്തിയുമായി മൈക്കിൾ ജോർദാൻ, 2.8 ബില്യൺ ഡോളറുമായി ജെയ്-സി, 1.9 ബില്യൺ ഡോളർ ആസ്തിയുമായി ടൈഗർ വുഡ്സ്, 1.6 ബില്യൺ ഡോളർ ആസ്തിയോടെ ടെയ്ലർ സ്വിഫ്റ്റ് എന്നിങ്ങനെ…
