Author: News Desk
കോച്ചി മെട്രോ റയിൽ ലിമിറ്റഡ് (KMRL) ഫേസ് 2 പദ്ധതിയിലേക്കുള്ള എലിവേറ്റർ കരാർ ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്. ഫിനാൻഷ്യൽ ബിഡിൽ ഏറ്റവും താഴ്ന്ന നിരക്ക് സബ്മിറ്റ് ചെയ്തത് ജോൺസൺ ലിഫ്റ്റ്സായിരുന്നു. 730 ദിവസത്തെ സമയപരിധിയോടു കൂടിയാണ് KMRL ഈ കരാർ ടെൻഡർ വിളിച്ചത്. 2025 സെപ്റ്റംബർ 29-ന് സാങ്കേതിക ബിഡുകൾ തുറന്നപ്പോൾ രണ്ട് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. സമർപ്പിച്ച ബിഡുകളുടെ സാങ്കേതിക വിലയിരുത്തൽ 2025 നവംബർ 27-ന് നടന്നു. ഫിനാൻഷ്യൽ ബിഡ് പ്രകാരം, ജോൺസൺ ലിഫ്റ്റ്സ് ഏറ്റവും കുറഞ്ഞ നിരക്കാണ് സമർപ്പിച്ചത്. ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ₹ 17.4 കോടിയും, ഓട്ടിസ് എലിവേറ്റർ കമ്പനി (ഇന്ത്യ) ലിമിറ്റഡ് ₹ 19.7 കോടിയുമാണ് ഫിനാൻഷ്യൽ ബിഡ് സമർപ്പിച്ചത്. കോച്ചി മെട്രോ ഫേസ് 2 പദ്ധതിക്കായുള്ള ഹെവി ഡ്യൂട്ടി മെഷീൻ റൂംലെസ് എലിവേറ്ററുകളുടെ ഡിസൈൻ, നിർമ്മാണം, സപ്ലൈ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. കൊച്ചി മെട്രോയുടെ രണ്ടാം…
ഇന്ത്യക്കാരുടെ ബുദ്ധിയും അധ്വാനവും കൊണ്ട് അമേരിക്കയ്ക്ക് ഒരുപാട് ഗുണമുണ്ടായിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സെരോദ കോ-ഫൗണ്ടർ നിഖിൽ കാമത്തുമായി സംസാരിക്കുകയായിരുന്നു മസ്ക്. H-1B വിസ ദുരുപയോഗം ചെയ്തതും, മുൻസർക്കാരുകൾ അനുവദിച്ച പല സൗജന്യ പദ്ധതികളും അർഹരല്ലാത്തവർ കൈപ്പറ്റിയതുമൊക്കെയാകാം ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികൾക്ക് പിന്നിലെന്നും മസ്ക്ക് ചൂണ്ടിക്കാട്ടി. നിഖിൽ കാമത്തിന്റെ “People by WTF” എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇലോൺ മസ്ക്. വിദേശ രാജ്യങ്ങളിൽ നിന്നുവന്നവർ അമേരിക്കക്കാരന്റെ ജോലി തട്ടിയെടുത്തു എന്ന വികാരമാണ്, H-1B വിസ നിയമങ്ങൾ കർശനമാക്കിയതെന്ന അഭിപ്രായം തനിക്കില്ല എന്ന് മസ്ക് പറഞ്ഞു. കാരണം മികച്ച ടാലന്റുകളുടെ അഭാവം അമേരിക്കയിലുണ്ട്. ചില പ്രോഗ്രാമുകളിൽ നമുക്ക് നല്ല കഴിവുള്ളവരെ വേണം, അതുകൊണ്ട് ടാലന്റുള്ളവരെ രാജ്യത്തിന് വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണങ്ങൾ വേണമെന്ന ചിന്താഗതിക്കാരനാണ് താൻ എന്നും മസ്ക്ക് പറഞ്ഞു. ബെയ്ഡൻ ഭരണകാലത്ത് അതിർത്തി വഴി ആർക്കും രാജ്യത്ത് കടക്കാം എന്ന സ്ഥിതിയായിരുന്നു.…
കപ്പൽശാല രംഗത്തും തുറമുഖ രംഗത്തുമായി കൊച്ചിക്ക് വൻ വികസന പദ്ധതികൾ വരുന്നു. മാരിടൈം അടിസ്ഥാന സൗകര്യ വികസനത്തിലുൾപ്പെടെ 10,000 കോടിയുടെ വികസനമാണ് വരാൻപോകുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) എന്നിവയുടെ നേതൃത്വത്തിലുള്ള പ്രധാന വികസന പദ്ധതികളാണ് യാഥാർത്ഥ്യമാകുക. ഈ നിക്ഷേപം വരുന്നതോടെ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും, വലിയ കപ്പലുകൾ അടുപ്പിക്കാനും, കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി ശേഷി വർദ്ധിപ്പിക്കാനും കേരളത്തിന് കഴിയും. വല്ലാർപാടം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ കണ്ടെയ്നർ ശേഷി വർദ്ധിപ്പിക്കാനും പോർട്ടിന്റെ ആഴം കൂട്ടാനും കഴിയും. ടെർമിനലിന്റെ ശേഷി ഉയർത്താനായി ₹1,500 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന തരത്തിൽ തുറമുഖത്തെ ആഴം കൂട്ടാൻ ₹800 കോടി ചെലവഴിക്കും. നിലവിലെ 14.5 മീറ്റർ ആഴം 16-16.5 മീറ്ററായി വർദ്ധിപ്പിക്കാൻ കൊച്ചി പോർട്ട് അതോറിറ്റി ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ₹3,800 കോടി ചെലവിൽ കപ്പൽ ഭാഗങ്ങൾ നിർമ്മിക്കാനുള്ള അത്യാധുനിക ഷിപ്പ് ബ്ലോക്ക് ബിൽഡിംഗ് യൂണിറ്റ്…
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘താരഗിരി’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. അത്യാധുനികമായ ഈ യുദ്ധക്കപ്പലിന്റെ രൂപകൽപ്പന, സ്റ്റെൽത്ത്, ഫയർ പവർ, ഓട്ടോമേഷൻ, എന്നിവ ഏറ്റവും നൂതനവും ലോകോത്തരവുമാണ്. ഇത് യുദ്ധക്കപ്പൽ നിർമ്മാണത്തിലെ ‘ആത്മനിർഭർ പദ്ധതിയുടെ’ യുടെ ഭാഗമാണ്. അത്യാധുനിക പോരാട്ട ശേഷിയുള്ള തദ്ദേശീയമായ നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റാണ് ‘താരഗിരി’. യുദ്ധക്കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലായി നിലഗിരി-ക്ലാസ് (പ്രോജക്ട് 17എ) നാലാമത്തെ കപ്പലാണിത്. മുംബൈ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡിംഗ് ലിമിറ്റഡ് (എംഡിഎൽ) ആണ് ‘താരഗിരി’ നിർമ്മിച്ചത്. മുംബൈയിലെ എംഡിഎല്ലിൽ നടന്ന ചടങ്ങിലാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. സമുദ്രമേഖലയിലെ ഇപ്പോഴുള്ളതും ഭാവിയിലേയും വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മൾട്ടി-മിഷൻ പ്ലാറ്റ്ഫോമുകളാണ് പ്രോജക്ട് 17 എ ഫ്രിഗേറ്റുകൾ. ബ്രഹ്മോസ് മിസൈൽ, എംഎഫ്സ്റ്റാർ (റഡാർ), മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ കോംപ്ലക്സ്, 30 എംഎം, 12.7 എംഎം ക്ലോസ്-ഇൻ ആയുധ സംവിധാനങ്ങൾ, റോക്കറ്റുകൾ, ടോർപ്പിഡോകൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ ആയുധ,…
ഓപ്പറേഷൻ സാഗർ ബന്ധുവിൽ ശ്രീലങ്കക്ക് താങ്ങും തുണയുമായി ഇന്ത്യ . ശ്രീലങ്കയിൽ വീശിയടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേന ‘ഓപ്പറേഷൻ സാഗർ ബന്ധു’ ദൗത്യം തുടരുന്നു. ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ മേൽനോട്ടത്തിൽ Mi-17V5 മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഗരുഡ് സ്പെഷ്യൽ ഫോഴ്സിന്റെ അംഗങ്ങളെയും കൊളംബോയിലേക്ക് വിന്യസിച്ചു, ദ്വീപ് രാജ്യത്തേക്ക് രക്ഷാ സാമഗ്രികൾ എത്തിക്കുന്നതിനും എൻഡിആർഎഫ് ടീമുകളെ എത്തിക്കുന്നതിനും ഉപയോഗിച്ച ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ -76, സി -130 ജെ ഹെവി ലിഫ്റ്റ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ വലിയ തോതിൽ ഒഴിപ്പിച്ചു. ഈ വിമാനങ്ങൾ കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നവംബർ 30 രാത്രി 7.30 ന് 355 ലധികം ഇന്ത്യക്കാരെ എത്തിച്ചു. ശ്രീലങ്കൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഹെലികോപ്റ്ററുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുക്കിടക്കുന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും പരിക്കേറ്റവരെയും രക്ഷിക്കുന്നതിനുള്ള ഒട്ടനവധി ദൗത്യങ്ങൾ നടത്തിക്കഴിഞ്ഞു.…
പ്രവാസിസംഗമത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ദുബൈയിലെത്തിയ മുഖ്യമന്ത്രിയെ യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി സ്വീകരിച്ചു. യുഎഇയുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന യുഎഇ മന്ത്രിമാരുമായി നേരത്തെ കൂടിക്കാഴ്ച നടത്തി.കേരളവും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനും ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗക്ക് അൽ മാറി,വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി ബന്ധം സ്ഥാപിക്കുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമായി മുഖ്യമന്ത്രി നടത്തുന്ന ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ്…
രാജ്യത്ത് ആദ്യമായി അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളി സ്റ്റാർട്ടപ്പ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’. വോൾട്രാക്ക്സ് VolTracX എന്ന ഉപകരണത്തിൽ ഊതുന്നതിലൂടെ ‘വോളറ്റെെൽ ഓർഗാനിക് കോമ്പൗണ്ടുകളുടെ’ ഏറ്റക്കുറച്ചിൽ നിരീക്ഷിച്ച് രോഗങ്ങൾ തിരിച്ചറിയുന്ന സെൻസർ സാങ്കേതിക വിദ്യയാണ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’ സ്റ്റാർട്ടപ്പ് വികസിപ്പിച്ചത്. ഇതിനു പുറമെ അണുബാധ തിരിച്ചറിയാൻ ‘ഡിറ്റെക്സ്’ DeTecX എന്ന ഉപകരണവും ഇവർ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടുപിടിത്തങ്ങൾക്ക് ഇവർക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. തോന്നയ്ക്കൽ ബയോ 360 ലെെഫ് സയൻസ് പാർക്കിലാണ് ACCUBITS INVENT PRIVATE LIMITED സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. രോഗവ്യാപനം തടയാനും രോഗം നേരത്തെ കണ്ടെത്തി ചികിത്സ നടത്തി മരണനിരക്ക് കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രതീക്ഷ. ഡോ. നിധിൻ ശ്രീകുമാറാണ് കമ്പനിയുടെ സ്ഥാപക എം.ഡിയും ചീഫ് റിസർച്ച് സയന്റിസ്റ്റും. ടിറ്റോ പങ്കജാക്ഷൻ ഷീല സഹ സ്ഥാപകയാണ്.2020 ലാണ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ലാബ് ടെസ്റ്റിൽ വിജയിച്ച ഉപകരണങ്ങൾ ഗവൺമെന്റ് സർട്ടിഫിക്കേഷനും ഹോസ്പിറ്റൽ ട്രയലിനും ശേഷം…
ലോകമെങ്ങും 100 വയസ്സ് കടന്ന് ജീവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി പുതിയ റിപ്പോർട്ട്. വേൾഡ് പോപ്പുലേഷൻ റിവ്യൂ പുറത്തിറക്കിയ ഡാറ്റ പ്രകാരം നൂറ് വയസ്സുകാരുടെ ആഗോള പട്ടികയിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. യുഎസ്, ചൈന, ഇന്ത്യ, ഫ്രാൻസ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ജപ്പാനിൽ 123,330 പേരാണ് നൂറ് വയസ്സിനു മുകളിൽ പ്രായമുള്ളവർ. രണ്ടാമതുള്ള യുഎസിൽ 73,629 പേരും മൂന്നാമതുള്ള ചൈനയിൽ 48,566 പേരുമാണുള്ളത്. ഇന്ത്യയിൽ 37,988 പേരും ഫ്രാൻസിൽ 33,220 പേരുമാണ് നൂറ് വയസ്സ് കഴിഞ്ഞവർ. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും മെച്ചപ്പെടുത്തിയ ആരോഗ്യ പരിപാലനവും ആയുസ് വർധനയ്ക്കുള്ള പ്രധാന കാരണങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ പൊതു ആരോഗ്യ സംവിധാനങ്ങളുടെ ശക്തിപ്പെടലും ആഗോളതലത്തിൽ ഈ ഉയർച്ചയ്ക്ക് സഹായകമായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. Discover the top countries with the highest number of centenarians (100+ years old), according to World Population Review data, with Japan leading…
തമിഴ് സിനിമാ ചരിത്രത്തിൽ എംജിആർ-ശിവാജി, രജനി-കമൽ, വിജയ്-അജിത്ത് കാലത്തിനും മുൻപേ ആഘോഷിക്കപ്പെട്ട താര ജോഡിയായിരുന്നു എം.കെ. ത്യാഗരാജ ഭാഗവതർ – പി.യു. ചിന്നപ്പ എന്നിവർ. എംകെടിയെ തമിഴ് സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചപ്പോൾ പി.യു. ചിന്നപ്പ ‘ആദ്യ സൂപ്പർ ആക്ടറായാണ്’ കണക്കാക്കപ്പെടുന്നത്. എന്നാൽ നാടകരംഗത്തുനിന്ന് സിനിമയിലെത്തി പിന്നീട് തമിഴകത്തെ മഹാനടനായി വാഴ്ത്തപ്പെട്ട പി.യു. ചിന്നപ്പയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ചർച്ചയാകുകയാണ്. പുതുക്കോട്ട സ്വദേശികളായ ലോകനാഥപ്പിള്ളയുടെയും മീനാക്ഷി അമ്മാളിന്റെയും മകനായി ജനിച്ച ചിന്നപ്പ അഞ്ചാം വയസ്സിൽ നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. ‘ചന്ദ്രകാന്ത’ എന്ന നാടകം സിനിമയാക്കിയപ്പോൾ അതിലെ സുണ്ടൂർ രാജകുമാരനായാണ് അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പാടാനും അഭിനയിക്കാനും അതോടൊപ്പം സംഘട്ടനരംഗങ്ങളിൽ മികവ് പുലർത്താനും കഴിവുള്ള തമിഴ് സിനിമയിലെ ആദ്യ സകലകലാ നായകനായിരുന്നു ചിന്നപ്പ. ‘ഉത്തമപുത്രൻ’, ‘കണ്ണകി’, ‘ജഗതല പ്രതാപൻ’ തുടങ്ങിയ തുടർച്ചയായ സൂപ്പർഹിറ്റുകളിലൂടെ അദ്ദേഹം ശ്രദ്ധനേടി. ‘പൃഥ്വിരാജൻ’ എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച എ. ശകുന്തളയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.…
രാജ്യത്തെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ് അടുത്തിടെ ജോലിയിൽ വിരമിച്ചിരുന്നു. 36 വർഷത്തിലധികം നീണ്ട ഔദ്യോഗിക സേവനത്തിനു ശേഷമായിരുന്നു സുരേഖയുടെ വിരമിക്കൽ. ധൈര്യത്തിൻറെയും പ്രചോദനത്തിൻറെയും പ്രതീകമായ സുരേഖയുടെ ട്രെയിൻ നിയന്ത്രണ യാത്ര 1988ലാണ് ആരംഭിച്ചത്. ഏഷ്യയിലെതന്നെ ആദ്യ വനിതാ ലോക്കോപൈലറ്റ് എന്ന ഖ്യാതിയോടെയായിരുന്നു സുരേഖയുടെ യാത്രയുടെ തുടക്കം. പുരുഷാധിപത്യം അരങ്ങുവാണിരുന്ന ഈ രംഗത്ത് എല്ലാ വെല്ലുവിളികളേയും തകർത്തായിരുന്നു അവരുടെ മുന്നേറ്റം. തുടർന്ന് 1990ൽ സുരേഖ അസിസ്റ്റന്റ് ഡ്രൈവറായി. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സുരേഖ യാദവ് റെയിൽവേയിൽ ചേരുന്നതിന് മുമ്പ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി. മുംബൈയിലെ പ്രാദേശിക ട്രെയിനുകൾക്ക് പുറമേ, ഗുഡ്സ് ട്രെയിനുളും സുരേഖ ഓടിച്ചു. കൂടാതെ, രാജ്യത്തെ ഏറ്റവും അഭിമാനകരമായ ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണവും സുരേഖ ഏറ്റെടുത്തു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിൽ ഒന്നാണ് സുരേഖ യാദവിന്റേത്. അവരുടെ ധൈര്യവും അർപ്പണബോധവും രാജ്യത്തെ…
