Author: News Desk

രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ’ പ്രകാശനം ചെയ്തു. ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭക മെന്ററുമായ ആർ.റോഷനാണ് രചന. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസ് പ്രകാശനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി. പത്മകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിസിനസ് ലോകത്തെ മഹത് വ്യക്തിത്വമായ രത്തൻ ടാറ്റ, രത്നങ്ങളിൽ അമൂല്യമായ കോഹിനൂരിന് സമാനമാണെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. താൻ നേരിട്ടുകാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ച മാതൃകാപുരുഷനാണ് അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ‘ധാർമിക് ക്യാപിറ്റലിസത്തി’ന്റെ ഉപജ്ഞാതാവായിരുന്നു രത്തൻ ടാറ്റയെന്ന് കെ.പി. പത്മകുമാർ പറഞ്ഞു. ടാറ്റാ ട്രസ്റ്റിലും ടാറ്റാ ട്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സൺസിലും പ്രവർത്തിച്ചിട്ടുള്ള, മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ, രത്തൻ ടാറ്റ അനുസ്മരണ പ്രഭാഷണം നടത്തി. വലിപ്പചെറുപ്പമില്ലാതെ ആളുകളോട് പെരുമാറുന്നതും പരാതി പറയാൻ വരുന്നവരെപ്പോലും…

Read More

2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ആരംഭിക്കുന്നതിനായി ദോഹയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ പറഞ്ഞു. ഖത്തറുമായുള്ള വ്യാപാര കരാർ അടുത്ത വർഷം മധ്യത്തിലോ 2026 മൂന്നാം പാദത്തിലോ അന്തിമമാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. നിർദിഷ്ട എഫ്‌ടി‌എയുടെ നിബന്ധനകൾ ഇപ്പോഴും ചർച്ചയിലാണ്. ഈ ആഴ്ച അന്തിമരൂപം നൽകാൻ സാധ്യതയുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി (Sheikh Faisal bin Thani bin Faisal Al Thani) ഗോയൽ ചർച്ച നടത്തിയിരുന്നു.ഖത്തർ സന്ദർശനത്തിനിടെ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ (India–Qatar Joint Commission on Economic and Commercial…

Read More

ഗവേഷണ സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (IIT Madras) ഇന്ത്യൻ നാവികസേനയും ധാരണ. നാവിക സാങ്കേതികവിദ്യ, സമുദ്ര ഘടനകൾ, നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ എന്നിവയ്ക്കായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമുദ്രശക്തിക്കായി തദ്ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയെ പങ്കാളിത്തം അടിവരയിടുന്നതായി അധികൃതർ അറിയിച്ചു. അത്യാധുനിക ഗവേഷണത്തിലൂടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളിലൂടെയും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഐഐടി മദ്രാസ് എപ്പോഴും മുൻപന്തിയിലാണെന്ന് ചടങ്ങിൽ സംസാരിക്കവേ ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി പറഞ്ഞു. ഇന്ത്യൻ നാവികസേനയുമായുള്ള ഈ സഹകരണം ഐഐടിയുടെ കഴിവുകളും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഒരു പങ്കാളിത്തം മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സമുദ്രശക്തിക്കും വേണ്ടി അക്കാഡമിക് മേഖലയ്ക്കും പ്രതിരോധത്തിനും ഒരുമിച്ച് നേടാൻ കഴിയുന്നതിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. iit madras and the indian navy signed an mou to collaborate on naval technology, marine structures, and…

Read More

നാലര വർഷത്തിന് ശേഷം തങ്ങളുടെ ബിസിനസ്സ് ഔദ്യോഗികമായി അടച്ചുപൂട്ടി ഫിൻടെക് സ്റ്റാർട്ടപ്പ് നീറോ (Niro). കമ്പനി സ്ഥാപകൻ ആദിത്യ കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. എലിവർ ഇക്വിറ്റി, ജിഎംഒ വെഞ്ച്വർ പാർട്ണർമാർ, റീബ്രൈറ്റ് പാർട്ണർമാർ, മിറ്റ്സുയി സുമിറ്റോമോ ഇൻഷുറൻസ് വിസി, ഇന്നോവൻ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് കമ്പനി ഏകദേശം 20 മില്യൺ ഡോളർ സമാഹരിച്ചെങ്കിലും അടച്ചുപൂട്ടലിലേക്കു നീങ്ങുകയായിരുന്നു. 2021ലാണ് ആദിത്യ കുമാറും സങ്കൽപ്പ് മാത്തൂറും ചേർന്ന് ഉപഭോക്തൃ ഇന്റർനെറ്റ് കമ്പനികൾക്ക് വായ്പകൾ വാഗ്ദാനം ചെയ്ത് ഉപഭോക്തൃ ധനകാര്യം പ്രാപ്തമാക്കുന്നതിനുള്ള B2B2C പ്ലാറ്റ്‌ഫോമായ നീറോ സ്ഥാപിച്ചത്. 12% മുതൽ 28% വരെ പലിശ നിരക്കിൽ 6 മുതൽ 72 മാസം വരെ കാലാവധിയോടെ സ്റ്റാർട്ടപ്പ് 50000 മുതൽ 7 ലക്ഷം രൂപ വരെ വായ്പകൾ വാഗ്ദാനം ചെയ്തിരുന്നു. 20 മില്യൺ ഡോളർ ഫണ്ടിംഗ്, 200 മില്യൺ ഡോളർ വായ്പാ വിതരണം, 30 പങ്കാളിത്തങ്ങൾ എന്നിവയ്ക്കിടയിലും 4.5 വർഷങ്ങൾക്ക്…

Read More

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേന കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ നാവികസേനയുടെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ രണ്ടാമത്തെ കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് കമ്മീഷൻ ചെയ്തത്.കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേർസ് ആൻഡ് എഞ്ചിനീയേർസാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്. എട്ട് ആൻ്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്. 77 മീറ്റർ നീളമുള്ള കപ്പൽ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. അത്യാധുനിക ലഘു ടോർപിഡോകളും തദ്ദേശീയമായി നിർമിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റുകളും ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 80…

Read More

ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി പീറ്റർ കൈലും കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചു നടന്ന കൂടിക്കാഴ്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇരു മന്ത്രിമാരും സംയുക്ത സാമ്പത്തിക, വ്യാപാര സമിതിയെ (JETCO) നടപ്പാക്കലിനും വിതരണത്തിനും മേൽനോട്ടം വഹിക്കാൻ പുനഃസ്ഥാപിക്കാമെന്ന് സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള സിഇടിഎയുടെ പൂർണ ശേഷി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ, വേഗത്തിലും ഏകോപിച്ചും പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 2024ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമുള്ള കെയ്ർ സ്റ്റാർമറിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 2028ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകാൻ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരം എളുപ്പമാകുമെന്ന പ്രത്യാശ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവെച്ചു. ജൂലായിൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക…

Read More

ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം 86ആം വയസ്സിലായിരുന്നു ഇന്ത്യയുടെ വ്യവസായ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ദീർഘദർശിയായ രത്ത ടാറ്റയുടെ വിടവാങ്ങൽ. വ്യവസായത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്കൊപ്പം അനുകമ്പയും ലക്ഷ്യബോധവും കൊണ്ട് അദ്ദേഹം സ്പർശിച്ച എണ്ണമറ്റ ജീവിതങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ അഭാവം ഇപ്പോഴും ആഴത്തിൽ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നാഴികക്കല്ലുകൾ നോക്കാം. 1937 ഡിസംബർ 28ന് മുംബൈയിൽ (അന്നത്തെ ബോംബെ) നേവൽ ടാറ്റയുടെയും സൂണി ടാറ്റയുടെയും മകനായി ജനനം. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രനാണ് നേവൽ ടാറ്റ. 1955ൽ മുംബൈ കത്തീഡ്രൽ, ജോൺ കോണൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്തൻ തുടർന്ന് ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ നിന്നും ബിരുദം നേടി. 1962ൽ ന്യൂയോർക്കിലെ ഇറ്റാക്കയിലുള്ള കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. തുടർന്ന് അദ്ദേഹം ടാറ്റ…

Read More

ബ്ലൂംബെർഗ് സമ്പന്ന പട്ടിക (Bloomberg Billionaires Index) പ്രകാരം ലോകത്തിലെ ആദ്യ ബില്യണേർ ഫുട്ബോളറായി ക്രിസ്റ്റ്യാനോ റൊണാൾഡോ (Christiano Ronaldo). 1.4 ബില്യൺ ഡോളറാണ് ഇതിഹാസ താരത്തിന്റെ ആസ്തി. പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ നിലവിൽ സൗദി പ്രോ ലീഗിൽ (Saudi Pro League) അൽ-നസ്ർ (Al-Nassr) ക്ലബ്ബിനു വേണ്ടിയാണ് ബൂട്ടണിയുന്നത്. 2002 മുതൽ 2023 വരെയുള്ള കാലയളവിൽ താരം 550 മില്യൺ ഡോളർ സാലറിയിനത്തിൽ മാത്രം കൈപ്പറ്റിയതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഡീലുകൾ, സ്പോൺസർഷിപ്പുകൾ തുടങ്ങിയവയിലൂടെയുള്ള വമ്പൻ വരുമാനത്തിനു പുറമേയാണിത്. റിപ്പോർട്ട് പ്രകാരം നൈക്കിയുമായി (Nike) മാത്രം ക്രിസ്റ്റ്യാനോയുടെ വാർഷിക ഡീൽ 18 മില്യൺ ഡോളറിന്റേതാണ്. cristiano ronaldo becomes the world’s first billionaire footballer according to the bloomberg billionaires index, with $1.4 billion net worth.

Read More

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലയിൽ വർധനയ്ക്ക് സാധ്യത. ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന ശൈത്യകാല സീസണിൽ ടിക്കറ്റിന് 35 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് സൂചന. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ച വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്. നിലവിൽ ഡിസംബർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് 1,500 ദിർഹം മുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്ക് 800 മുതൽ 1,200 ദിർഹം വരെ ആയിരുന്നു. അതേസമയം, എയർലൈൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഉന്നതതല യോഗത്തിൽ, വിമാന സർവീസുകളുടെ കുറവ് താൽക്കാലികമാണെന്നും ശീതകാല സീസണിനുള്ളിൽ തന്നെ കുറച്ച സർവീസുകൾ പുനരാരംഭിക്കുമെന്നും ഉറപ്പുനൽകി. expats travelling from uae to kerala face a potential 35% rise in air ticket…

Read More

ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടിയായാണ് പദ്ധതി. സമൂഹവികസനത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറഷേൻ സദ്ഭാവനയുടെ (Operation Sadbhavana) ഭാഗമായ പദ്ധതി ആരംഭിച്ചത്. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതിർത്തി സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായും (vibrant villages programme) യോജിച്ചാണ് പദ്ധതി. ആദികൈലാസം (Adi Kailash), കാലാപാനി (Kalapani) എന്നീ പ്രധാന തീർത്ഥാടന പാതകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രദേശവാസികളെ ഉൾക്കൊള്ളിച്ച് പരമ്പരാഗത രീതിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രാദേശിക തൊഴിൽ-സാമ്പത്തിക അവസരങ്ങൾക്ക് പദ്ധതിയിലൂടെ പുതിയ വഴികൾ തുറക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമീണരെക്കൂടി ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനമാകും പദ്ധതിയുടേതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് ബുക്കിംഗ് മേൽനോട്ടം…

Read More