Author: News Desk
ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ ആദ്യഘട്ട ഫണ്ടിംഗിന്റെ ഭാഗമായി, സർക്കാർ ഉടമസ്ഥതയിലുള്ള മോഹാലിയിലെ സെമി–കണ്ടക്ടർ ലബോറട്ടറി (SCL) നവീകരണത്തിനായി ₹4,500 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൂന്ന് ബിഡ് പാക്കേജുകളായി വിഭജിച്ച പ്രോജക്റ്റിനായി ടാറ്റ (Tata Semiconductor Manufacturing Pvt Ltd), സിയന്റ് (Cyient Semiconductors Pvt Ltd), അപ്ലൈഡ് മെറ്റീരിയൽസ് (Applied Materials-Singapore arm) എന്നിവയ്ക്കാണ് ചുമതല ലഭിച്ചത്. നവീകരണം പൂർത്തിയാകുന്നതോടെ എസ്സിഎൽയുടെ പഴയ 8 ഇഞ്ച് CMOS ഫാബ് പൂർണമായും ആധുനികമാക്കും. ആർഎഫ്, ഇമേജിംഗ്, പവർ മാനേജ്മെന്റ് ചിപ് നിർമാണ ശേഷി കൂട്ടുകയും ചെയ്യും. 180 nm പ്രോസസിൽനിന്ന് 28–65 nm ശ്രേണിയിലേക്ക് മാറുന്നതോടെ വ്യവസായ, ഊർജ മേഖലകളിലെ ആധുനിക ചിപ് ആവശ്യങ്ങൾ ഇന്ത്യയിൽതന്നെ നിറവേറ്റാനാകും. ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം പ്രവർത്തനം തുടങ്ങും. അതേസമയം, സർക്കാർ ഉടമസ്ഥത തുടരുമെന്നും, സ്വകാര്യവൽക്കരണം നടക്കുന്നില്ലെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതിയിലൂടെ എസ്സിഎൽ വേഫർ ഉത്പാദനം 100 മടങ്ങ്…
ഡൽഹിയിലെ വായു മലിനീകരണത്തിനിടയിൽ കേന്ദ്ര സർക്കാർ ബദൽ ഇന്ധനങ്ങൾക്ക് മുൻഗണന നൽകുന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി ടൊയോട്ടയുടെ ‘മിറായി’ ഹൈഡ്രജൻ ഇന്ധന സെൽ കാർ ഉപയോഗിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഭാവി ഇന്ധനം ഹൈഡ്രജനാണ്. ഇപ്പോൾ ഉപയോഗിക്കുന്നത് ടൊയോട്ടയുടെ ഹൈഡ്രജൻ കാറാണെന്നും ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു. ഇന്ധന ഇറക്കുമതിയിലൂടെ ഇന്ത്യയ്ക്ക് 22 ലക്ഷം കോടി രൂപ ചിലവാകുന്നുണ്ടെന്നും ഇത് വലിയ തോതിൽ മലിനീകരണം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലിനീകരണം കാരണം, വലിയ പ്രശ്നം നേരിടുന്നു. ഡൽഹിയിലും ഇതേ പ്രശ്നമാണ്. ഇന്ത്യ ബദൽ ഇന്ധനത്തിലേക്ക് നീങ്ങുമ്പോൾ, രാജ്യം ഊർജത്തിന്റെ മൊത്തം കയറ്റുമതിക്കാരായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2024–25 കാലയളവിൽ ഇന്ത്യ ഏകദേശം 300 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുകയും ഏകദേശം 65 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്യുകയും ചെയ്തു. രാജ്യം അതിന്റെ അസംസ്കൃത…
യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി ഇൻഡിഗോ. ഒറ്റ ദിവസം 550ഓളം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ റദ്ദാക്കലാണിത്. ഇന്നും കമ്പനി നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുകാരണം കൊച്ചി, തിരുവനന്തപുരം അടക്കമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ എക്കാലത്തേയും വലിയ പ്രതിസന്ധിയാണ് വിമാനം റദ്ദാക്കിയതോടെ സൃഷ്ടിക്കപ്പെട്ടത്. വിമാനങ്ങൾ റദ്ദാക്കിയതിലും യാത്രക്കാർക്ക് നേരിട്ട പ്രതിസന്ധിയിലും ഇൻഡിഗോ അധികൃതർ മാപ്പ് പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ക്യാബിൻ ക്രൂ പ്രശ്നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കൂടി റദ്ദാക്കലുകൾ തുടരുമെന്ന് കമ്പനി അറിയിച്ചു. ഡൽഹിയിൽ മാത്രം 150 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. മുംബൈയിൽ 118ഉം ബംഗളൂരുവിൽ 100ഉം ഹൈദരാബാദിൽ 75ഉം കൊൽക്കത്തയിൽ 35 വിമാനങ്ങളും റദ്ദാക്കി. ചെന്നൈയിൽ 26,…
വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്ന വാർത്തയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പുറത്തു വരുന്നത്. വിമാനത്താവളത്തിൽ ജിപിഎസ് സ്പൂഫിങ് നടന്നതായി സർക്കാർ പാർലമെന്റിൽ അറിയിച്ചിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( DGCA ) 2023 നവംബറിൽ ജിപിഎസ് ജാമിങ്ങോ, സ്പൂഫിങ്ങോ നടന്നാൽ അവ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. കൊൽക്കത്ത, അമൃത്സർ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടക്കമാണിത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്ന സമയത്ത് ചില വിമാനങ്ങൾക്ക് ഈ പ്രശ്നം അനുഭവപ്പെട്ടതായാണ് മന്ത്രി വ്യക്തമാക്കിയത്. റൺവേ 10ൽ സാറ്റലൈറ്റ് അധിഷ്ഠിത ലാൻഡിങ് ഉപയോഗിച്ചപ്പോൾ പ്രശ്നമുണ്ടായി. ഈ വിമാനങ്ങൾക്ക് കൃത്യമായ നാവിഗേഷൻ ലഭിക്കാനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വന്നിരുന്നു. അതേസമയം ഗ്രൗണ്ട് ബേസ്ഡ് നാവിഗേഷൻ സംവിധാനങ്ങൾ…
മദേഴ്സൺ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് സംരംഭമായ SAMRX, അദാനി പോർട്ട്സ് അനുബന്ധ സ്ഥാപനമായ ദിഗി പോർട്ട് ലിമിറ്റഡുമായി ചേർന്ന് മഹാരാഷ്ട്രയിലെ ദിഗി തുറമുഖത്ത് വാഹന കയറ്റുമതിക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. കൂട്ടുകെട്ടിലൂടെ മുംബൈ–പൂനെ ഓട്ടോമൊബൈൽ ബെൽറ്റിലെ വാഹന നിർമാതാക്കളുടെ പുതിയ കയറ്റുമതി കേന്ദ്രമായി ദിഗി തുറമുഖം മാറും. അദാനി പോർട്ട്സിന്റെ 15 പ്രധാന തുറമുഖങ്ങളിൽ ഒന്നായ ദിഗിക്ക് ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ വാഹന വ്യവസായ വികസനത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാനുള്ള അധിക ശേഷിയും ഇതോടെ ലഭ്യമാകും. ദിഗി തുറമുഖത്ത് മദേഴ്സണുമായുള്ള പങ്കാളിത്തം ഇന്ത്യൻ വാഹന ലോജിസ്റ്റിക്സിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന നീക്കമാണെന്ന് അദാനി പോർട്ട്സ് സിഇഒ അശ്വനി ഗുപ്ത പറഞ്ഞു. ഇത് വ്യാപാര നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ കാര്യക്ഷമത ഉയർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിഗി തുറമുഖത്ത് പുതിയ റോറോ (Roll-on/Roll-off) ടെർമിനൽ നിർമിക്കുന്നത് ഒഇഎം പങ്കാളികൾക്ക് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ…
വിപുലമായ പ്രതിരോധ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ സമ്മതിച്ച് ഇന്ത്യയും റഷ്യയും. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിലെ സഹകരണവും ശക്തമായ പ്രതിരോധ-വ്യാവസായിക സഹകരണവും ഉൾപ്പെടെയാണിത്. മോഡി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യയിൽ നിന്ന് അകലം പാലിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും തന്ത്രപരമായ തീരുമാനങ്ങളും സഹകരണവുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടേയും ഉദ്ദേശം. ഇന്ത്യ കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത് പ്രധാന ചർച്ചയായി. അവയുടെ ഉപരിതല-വ്യോമ മിസൈലുകളും വൻതോതിൽ വാങ്ങും. ഇതിനുപുറമേ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും ദീർഘദൂര ആർ-37, ആർവിവി-ബിഡി വ്യോമ-വ്യോമ മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആയുധമാക്കുന്നതും സംബന്ധിച്ചും ചർച്ചകൾ നടന്നു. അതേസമയം, 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യാ സന്ദർശനത്തിനിടെ താമസിക്കുന്ന ഹൈദരാബാദ് ഹൗസ് എന്ന ആഢംബര കൊട്ടാരം വാർത്തകളിൽ നിറയുകയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ഹൈദരാബാദ് നിസാം മിർ ഉസ്മാൻ അലി ഖാന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്ന കൊട്ടാരം ഇപ്പോൾ ലോകനേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചക്ക് വേദിയാകുകയാണ്. 1974 മുതൽ ഹൈദരാബാദ് ഹൗസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ്. സംയുക്ത പത്രസമ്മേളനങ്ങൾക്കും പ്രധാന സർക്കാർ പരിപാടികൾക്കും ഇത് വേദിയാകാറുണ്ട്. മിർ ഉസ്മാൻ അലി ഖാൻ നിർമിച്ച ഹൈദരാബാദ് ഹൗസ് ഇന്ത്യ ഗേറ്റിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 8.2 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു പ്രൗഢ ഗംഭീരമായ കൊട്ടാരത്തിൽ 36 മുറികളുണ്ട്. യൂറോപ്പ്യൻ-മുഗൾ രീതിയിലാണ് നിർമാണം. ഏതാണ്ട് 170 കോടിയിലേറെ രൂപയാണ് കൊട്ടാരത്തിന്റെ വില. മുൻപ് ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ് തുടങ്ങിയ ആഗോള നേതാക്കൾ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, വിദേശകാര്യ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ സംഘടിപ്പിച്ച ഉന്നത വിരുന്നുകൾ, സംയുക്ത പത്രസമ്മേളനങ്ങൾ, മീറ്റിങ്ങുകൾ എന്നിവക്കായി…
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ടൊയോട്ട ഫോർച്യൂണറിൽ സഞ്ചരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പുടിന്റെ ഇന്ത്യാസന്ദർശനത്തിൽ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് മോഡിയുടെ വസതിയിലേക്കുള്ള യാത്രയിലാണ് ഇരു നേതാക്കളും ഒരുമിച്ചു സഞ്ചരിച്ചത്. MH01EN5795 എന്ന നമ്പറുള്ള ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 MT വാഹനത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരും സഞ്ചരിച്ചത്. പുടിൻ സ്വന്തം ലിമോസിൻ എത്തിച്ചിട്ടുണ്ടായിരുന്നെങ്കിലും ചൈനയിൽ വെച്ച് കഴിഞ്ഞവട്ടം കണ്ടപ്പോൾ മോഡി പുടിന്റെ കാറിൽ കയറി സഞ്ചരിച്ചതുപോലെ ഇത്തവണ പുടിൻ തിരിച്ചു ചെയ്യുകയായിരുന്നു. മോഡിയുടെ കാർ അതിനെ അനുഗമിച്ചു. ഇത്തവണ പുടിൻ മോദിയുടെ കാറിൽ കയറി. ഇരുവരെയും കൊണ്ട് ഫോർച്യൂണർ കാർ നീങ്ങവെ പിന്നിൽ പുടിന്റെ ലിമോസിൻ അതിനെ അനുഗമിച്ചു. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് വാർത്തയായിരുന്നു. ചൈനയിലെ ടിയാൻജിനിൽ വെച്ച് നടന്ന ഉച്ചകോടിയിൽ ഇരുവരും റഷ്യയിൽ നിർമിച്ച ഔറസ് സെഡാനിലാണ് യാത്ര ചെയ്തത്. വിദേശ യാത്രകളിലെല്ലാം പുടിൻ സുരക്ഷ മുൻനിർത്തി സ്വന്തം കാർ കൊണ്ടുപോകാറുണ്ട്.…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില ഗ്രൗണ്ട് ഹാൻഡ്ലിങ് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (AISATS). കേരളത്തിൽ തിരുവനന്തപുരത്തിനു പുറമെയാണ് കൊച്ചിയിലേക്കും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യ ലിമിറ്റഡിനും എയർ കാർഗോ മേഖലയിലെ വമ്പനായ സാറ്റ്സ് ലിമിറ്റഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയായ എയർഇന്ത്യ സാറ്റ്സ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ, സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് എഐസാറ്റ്സ് ലക്ഷ്യമിടുന്നത്. 2008ൽ പ്രവർത്തനമാരംഭിച്ച എഐസാറ്റ്സിന്റെ സാന്നിധ്യം രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലേക്കാണ് വളരുന്നത്. തുടക്കത്തിൽ 150 ജീവനക്കാരെയാണ് കൊച്ചിയിൽ എഐ സാറ്റ്സ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടുമെന്ന് എഐസാറ്റ്സ് അധികൃതർ അറിയിച്ചു. നിലവിൽ 28ലധികം എയർലൈനുകൾ വന്നുപോകുന്ന കൊച്ചി വിമാനത്താവളം 60,000 ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നു. പുതു തലമുറ സേവന പ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ,…
നടി സാമന്തയും സംവിധായകനും നിർമാതാവുമായ രാജ് നിദിമൊരുവും അടുത്തിടെ വിവാഹിതരായി. ഇതോടെ ഇരുവരുടേയും ആസ്തിയും വാർത്തകളിൽ നിറയുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 190 കോടി രൂപയോളമാണ് ദമ്പതികളുടെ ആകെ ആസ്തി. തമിഴ്, തെലുങ്ക് സിനിമകളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് സാമന്ത. 2025ലെ കണക്ക് പ്രകാരം സാമന്തയുടെ സമ്പത്ത് ഏകദേശം 100 കോടി മുതൽ 110 കോടി രൂപ വരെയാണ്. ദി ഫാമിലി മാൻ, ഫർസി, സ്ത്രീ, ഗോ ഗോവ ഗോൺ, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയുൾപ്പെടെയുള്ള പ്രൊജക്റ്റുകളിലൂടെയാണ് രാജ് പ്രശസ്തനായത്. തിരുപ്പതി സ്വദേശിയായ രാജ് അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായാണ് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് പൂർണമായും മാറുകയായിരുന്നു. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 80 കോടി രൂപയാണ്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏതാണ് 190 കോടി രൂപയോളമാണ് ദമ്പതികളുടെ സംയോജിത ആസ്തി. Following their wedding, actor Samantha’s…
