Author: News Desk
യാത്രക്കാരുടെ എണ്ണത്തിൽ അമ്പരിപ്പിച്ച് പുതി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്. നവംബർ 11ന് ആരംഭിച്ച ട്രെയിൻ സർവീസ് തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും നൂറ് ശതമാനം ബുക്കിംഗുകൾ പൂർത്തിയായതായും 55000ത്തിലധികം ആളുകൾ യാത്ര ചെയ്തതായും റെയിൽവേ വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ ഹൈസ്പീഡ് പ്രീമിയം ട്രെയിനാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്. നവംബറിൽ ബെംഗളൂരു- എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് യാത്ര ചെയ്തത്. ശരാശരി ബുക്കിംഗ് 127% ആണ്. ഡിസംബർ 10 വരെയുള്ള കണക്ക് പ്രകാരം 16,129 യാത്രക്കാരാണ് ബെംഗളൂരുവിലേക്ക് വന്ദേഭാരതിൽ സഞ്ചരിച്ചത്. നവംബറിൽ 12,786 പേർ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്തതപ്പോൾ ഡിസംബറിൽ ഇത് 14,742 ആയി ഉയർന്നു. ക്രിസ്മസ്, പുതുവത്സരം, ശബരിമല സീസൺ എന്നിവ ഒരുമിച്ച് വന്നതിനാൽ ട്രെയിൻ ടിക്കറ്റുകളുടെ ആവശ്യകത വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഡിസംബർ മാസം അവസാനം വരെയുള്ള ട്രെയിൻ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഫുൾ…
പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി സംരംഭകൻ. തൃശൂർ കുന്നംകുളം സ്വദേശിയായ യുവ സംരംഭകൻ അമൽ സ്വഹ്ബാൻ നയിക്കുന്ന സ്റ്റാർട്ടപ്പ് മിറേ കൺസ്യൂമർ പ്രൊഡക്റ്റസ് (Mirae Consumer Products Pvt. Ltd.) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ രണ്ട് കോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ D2C പെർഫ്യൂം ബ്രാൻഡായ ക്ലൈൻ (Klyne) ലോഞ്ച് ചെയ്യാനിരിക്കെയാണ് മലയാളി സംരംഭകരിൽ നിന്നുൾപ്പെടെ നിക്ഷേപം ലഭിച്ചിരിക്കുന്നത്. 2026 ജനുവരി മധ്യത്തോടെ ക്ലൈൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥാപകനും സിഇഓയുമായ അമൽ സ്വഹ്ബാൻ അറിയിച്ചു. മാസ് പ്രീമിയം സെഗ്മെന്റ് ലക്ഷ്യമിടുന്ന ബ്രാൻഡ്, ഉയർന്ന ഗുണമേന്മയുള്ള പെർഫ്യൂമുകൾ ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ നിന്ന് ഗ്ലോബൽ പെർഫ്യൂം ബ്രാൻഡ് വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദവും ഐഐഎം ഇൻഡോറിൽ നിന്ന് എംബിഎയും പൂഠത്തിയാക്കിയ അമൽ നിരവധി കമ്പനികളിൽ ജോലിചെയ്ത അനുഭവസമ്പത്തുമായാണ് സംരംഭക…
ബിസിസിഐ വാർഷിക കരാറിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടേയും രോഹിത് ശർമയുടേയും ശമ്പളം കുറയാൻ സാധ്യത. ഡിസംബർ 22ന് നടക്കുന്ന ബിസിസിഐ എപെക്സ് കൗൺസിലിന്റെ വാർഷിക പൊതുയോഗം (AGM) ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുതാരങ്ങളും ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ സീസണിൽ (2024–25 കരാറിൽ) ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ഇരുവരും A+ വിഭാഗത്തിലായിരുന്നു. ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തോടെ ഇരുവരും ഫോർമാറ്റിൽ നിന്ന് പിന്മാറിയിയെങ്കിലും ടെസ്റ്റ് സാന്നിധ്യം അടിസ്ഥാനപ്പെടുത്തി റോ-കോയെ കഴിഞ്ഞ വർഷവും A+ വിഭാഗത്തിൽ ഉൾപ്പെടുകയായിരുന്നു. ഇനി വരുന്ന കരാറിൽ ഇരുവരും A+ വിഭാഗത്തിൽ തുടരുമോ, അതോ ഗ്രേഡ് ഏ യിലേക്ക് മാറ്റപ്പെടുമോ എന്നതാണ് പ്രധാന ചർച്ച. നിലവിൽ A+ വിഭാഗത്തിന് ₹7 കോടി, A വിഭാഗത്തിന് ₹5 കോടി, B വിഭാഗത്തിന് ₹3 കോടി, C…
2030 ആകുമ്പോഴേക്കും ഇന്ത്യൻ പ്രവർത്തനങ്ങളിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ ആമസോൺ (Amazon). ബിസിനസ് വികസിപ്പിക്കുന്നതിനൊപ്പം എഐ അധിഷ്ഠിത ഡിജിറ്റൈസേഷൻ, കയറ്റുമതി വർദ്ധിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് കമ്പനി ഇന്ത്യയിൽ ഊന്നൽ നൽകുക. ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിനും പിന്നാലെയാണ് ആമസോണിന്റെ വമ്പൻ പ്രഖ്യാപനം. ഡൽഹിയിൽ നടന്ന Amazon Smbhav ഉച്ചകോടിയുടെ ആറാം പതിപ്പിൽ ആമസോണിന്റെ ഇന്ത്യയിലെ സഞ്ചിത നിക്ഷേപം ഏകദേശം 40 ബില്യൺ ഡോളറിലെത്തിയതായി വെളിപ്പെടുത്തി. കീസ്റ്റോൺ സ്ട്രാറ്റജിയുടെ സാമ്പത്തിക ആഘാത റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജീവനക്കാരുടെ വേതനവും അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്ന പുതിയ നിക്ഷേപങ്ങൾ, ആമസോണിനെ രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി സ്ഥാനപ്പെടുത്തുന്നു. ആമസോൺ ഇന്ത്യയിലുടനീളം നിരലധി ഫിസിക്കൽ-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ് നിർമിച്ചിട്ടുള്ളത. ഫുൾഫിൽമെന്റ് സെന്റർ, ഡാറ്റാ സെന്ററുകൾ, ഗതാഗത ശൃംഖലകൾ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ, സാങ്കേതിക വികസന പ്ലാറ്റ്ഫോമുകൾ…
ഇന്ത്യയിലെങ്ങും സർവീസുകൾ താളം തെറ്റിയതിനു പിന്നാലെ ഇൻഡിഗോയും കമ്പനി സിഇഒ പീറ്റർ എൽബേഴ്സും വാർത്തകളിൽ നിറയുകയാണ്. അദ്ദേഹത്തെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സമീപ ദിവസങ്ങളിലുണ്ടായ പ്രവർത്തന തടസ്സങ്ങൾക്ക് എയർലൈനിനെ ഉത്തരവാദിയാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഡച്ചുകാരനായ സിഇഒ ആണ് പീറ്റർ എൽബേഴ്സ്. നിലവിൽ അദ്ദേഹം ഗുഡ്ഗാവിലെ ഇൻഡിഗോ കോർപറേറ്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. 55കാരനായ എൽബേഴ്സ് ഇൻഡിഗോയിൽ ചേരുന്നതിനു മുൻപ് കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് സിഇഒ എന്ന നിലയിൽ വ്യോമയാന വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. 1970ൽ നെതർലാൻഡ്സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് അദ്ദേഹം എൽബേഴ്സ് ജനിച്ചത്. വെൻലോ ഫോണ്ടിസ് യൂണിവേർസിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ നിന്നും ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദം നേടിയ അദ്ദേഹം ഓപ്പൺ യൂണിവേർസിറ്റി ഓഫ് നെതർലാൻഡ്സിൽ നിന്ന് എംബിഎയും…
പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഏറ്റെടുത്ത് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം തെളിയിക്കുന്നതിനായി റിസേർച്ച്, ഡിസൈൻ ആൻഡി സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയ സ്പെസിഫിക്കേഷനുകൾ പ്രകാരമാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി മന്ത്രി പറഞ്ഞു. ഈ ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റ് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്ലാന്റിൽ, ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രധാന ഘട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരതതിനോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ട്രെയിൻ ഉൾപ്പെടെ നിരവധി പ്രമുഖ ഘടകങ്ങൾ ഹൈഡ്രജൻ ട്രെയിൻ സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ (10 കോച്ചുകൾ) ബ്രോഡ്-ഗേജ് പ്ലാറ്റ്ഫോമിലുള്ളതും ഏറ്റവും ശക്തവുമായതുമായ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഭീകരതയെ അപലപിച്ചതിനൊപ്പം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുവരും ആവർത്തിച്ചു. ഗാസ സമാധാന പദ്ധതി നേരത്തെ നടപ്പിലാക്കുന്നത് ഉൾപ്പെടെ നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിന്റെ ആവശ്യകതയും മോഡിയും നെതന്യാഹുവും ചർച്ച ചെയ്തു. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിലെ തുടർച്ചയായ ചലനാത്മകതയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര നേട്ടത്തിനായി ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിയെക്കുറിച്ചും സംഭാഷണത്തിൽ അഭിപ്രായങ്ങൾ കൈമാറി. ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോഡി ആവർത്തിച്ചു. ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു-പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, പ്രധാനമന്ത്രി…
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12 ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവർ പങ്കെടുക്കും. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്കിന്റെ നേര്‍ച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് ‘ഹഡില്‍ ഗ്ലോബല്‍ 2025’. ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ‘വിഷണറി ടോക്ക്’ നടത്തും. ‘ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍’ എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്ണേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡിസംബര്‍ 12 ന്…
ഡിസ്നി+ ഹോട്ട്സ്റ്റാറും (Disney+ Hotstar) ജിയോസിനിമയും (JioCinema) ലയിപ്പിച്ച് രൂപീകരിച്ച വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാർ (JioHotstar) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യ കേന്ദ്രീകൃത കണ്ടന്റിലും ക്രിയേറ്റർ ഇക്കോസിസ്റ്റത്തിലും ₹ 4,000 കോടി നിക്ഷേപിക്കും. അടുത്ത 12 മാസത്തിനുള്ളിൽ 1,500 മണിക്കൂർ പുതിയ പ്രോഗ്രാമിംഗ് റിലീസ് ചെയ്യാനും പ്ലാറ്റ്ഫോം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെയും റിയാലിറ്റി ഷോ ബിഗ് ബോസ് , കേരള ക്രൈം ഫയൽസ് , ദി ഗുഡ് വൈഫ് , ലക്കി ദി സൂപ്പർസ്റ്റാർ , കോമഡി കുക്ക്സ് തുടങ്ങിയ ഒറിജിനൽ ഷോകളും ഇതിൽ ഉൾപ്പെടുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജിയോഹോട്ട്സ്റ്റാർ സൗത്ത് ക്ലസ്റ്റർ എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടി പറഞ്ഞു. ഈ വർഷം, വ്യവസായത്തിൽ ഗ്രീൻലൈറ്റ് ചെയ്തിരിക്കുന്ന ദക്ഷിണേന്ത്യൻ ഒറിജിനൽ പ്രൊഡക്ഷനുകളിൽ ഏകദേശം 75% പേരും ജിയോഹോട്ട്സ്റ്റാറിനെ തിരഞ്ഞെടുത്തു. നിലവിൽ 500ലധികം എഴുത്തുകാർ, സംവിധായകർ എന്നിവരുമായി കമ്പനി സഹകരിക്കുന്നുണ്ട്.…
കൃഷിയിലും ശാസ്ത്രത്തിലും ഇന്ത്യയുടെ നേട്ടങ്ങൾ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ ആ വിജയങ്ങൾക്ക് പിന്നിലെ മഹാപ്രതിഭകളെ രാജ്യം പലപ്പോഴും അവഗണിക്കുന്നു. അതിന് ഉദാഹരണമാണ് ഡോ. ജാനകി അമ്മാൾ. ഇന്ത്യയുടെ കരിമ്പ് വ്യവസായത്തെ മാറ്റിമറിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സസ്യശാസ്ത്രജ്ഞയാണ് തലശേരി സ്വദേശിയായ ജാനകി അമ്മാൾ. കാർഷിക രംഗത്ത് നിർണായക സംഭാവനകൾ നൽകിയിട്ടും, സ്കൂളുകളിൽ പോലും അവരുടെ പേര് വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള യുവതലമുറയ്ക്ക് പോലും അവരുടെ കഥ അജ്ഞാതമായി തുടരുന്നു. കഴിഞ്ഞ ദിവസം വ്യവസായി ആനന്ദ് മഹീന്ദ്ര ജാനകി അമ്മാളിന്റെ പ്രവർത്തനങ്ങളെ എക്സ് പോസ്റ്റിൽപ്രകീർത്തിച്ചു. ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് ജാനകി അമ്മാൾ എന്നാണ് മഹീന്ദ്ര അവരെ വിശേഷിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ കരിമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നിട്ടും അത് സാധ്യമാക്കിയ സ്ത്രീ നമ്മുടെ ചരിത്രത്തിൽ വിസ്മൃതയായി. അസാധാരണമായ ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും കഥയാണ് അവരുടേത്. ഇന്ത്യൻ യുവതയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർ അസാധാരണ…
