Author: News Desk
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 വിമാനത്താവളങ്ങളുടെ പട്ടികയുമായി എയർലൈൻ സ്റ്റാർ റേറ്റിംഗ് ഏജൻസിയായ സ്കൈട്രാക്സ് (Skytrax). പട്ടികയിൽ ഏഷ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. 2026ലെ ഈ പട്ടികയിലെ ആദ്യ പത്ത് വിമാനത്താവളങ്ങൾ നോക്കാം. 1. ടോക്കിയോ ഹനേഡ, ജപ്പാൻ (Tokyo Haneda): അത്യാധുനിക ശുചീകരണ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമെന്ന നേട്ടം ഹനേഡ നിലനിർത്തി. 2. ഇഞ്ചിയോൺ ഇന്റർനാഷണൽ, ദക്ഷിണ കൊറിയ (Incheon International): മുന്നൂറിലധികം ജീവനക്കാരെയും ആധുനിക റോബോട്ടുകളെയും ഉപയോഗപ്പെടുത്തി മികച്ച പരിപാലനം ഉറപ്പാക്കുന്ന ഇഞ്ചിയോൺ രണ്ടാം സ്ഥാനത്തുണ്ട്. 3. സിംഗപ്പൂർ ചാംഗി (Singapore Changi): ശുചിത്വത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങൾക്കും മാലിന്യ നിർമ്മാർജ്ജനത്തിനും മുൻഗണന നൽകുന്ന വിമാനത്താവളമാണിത്. 4. നരിറ്റ ഇന്റർനാഷണൽ, ജപ്പാൻ (Narita International): സ്കൈട്രാക്സിന്റെ 5-സ്റ്റാർ റേറ്റിംഗുള്ള ഈ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. 5. ഹോങ്കോംഗ് ഇന്റർനാഷണൽ (Hong Kong International): അണുബാധ തടയുന്നതിനുള്ള പ്രത്യേക ആന്റിമൈക്രോബിയൽ…
ആപ്പ് അടിസ്ഥാനത്തിലുള്ള ടാക്സി സേവനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിൽ വീൽചെയർ സൗഹൃദ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത്ത എന്നിവരുടെ ബെഞ്ച് ഇത് സൗകര്യത്തിന്റെ കാര്യമായി കാണാതെ അടിസ്ഥാന പ്രവേശനാവകാശമാണെന്ന് വിലയിരുത്തി. ഭിന്നശേഷിക്കാരായ ആളുകൾ നേരിടുന്ന “ഫസ്റ്റ് മൈൽ–ലാസ്റ്റ് മൈൽ” ഗതാഗത പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. സിഎൻജി ഘടിപ്പിച്ചിരിക്കുന്ന പല ടാക്സികളിലും വീൽചെയറുകൾക്ക് മതിയായ ഇടമില്ലെന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടു. ഇതിന്റെ ഭാഗമായി, പ്രത്യേകമായി മാറ്റം വരുത്തിയ വാഹനങ്ങൾ അവതരിപ്പിക്കുകയും, ആപ്പ് വഴി അവ ബുക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. നഗര ഗതാഗത സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ ടാക്സികൾക്ക് ആക്സസിബിലിറ്റി നിർബന്ധമായ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി. The Supreme Court directs Indian authorities to ensure wheelchair-friendly facilities in app-based taxis. Highlighting “First Mile-Last Mile” connectivity as a basic…
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണ്ണ ഖനി ആന്ധ്രാപ്രദേശിലെ ജൊന്നഗിരിയിൽ ഉല്പാദനത്തിനൊരുങ്ങുകയാണ്. ജിയോമൈസൂർ സർവീസസ് എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിലൂടെ 2027 സാമ്പത്തിക വർഷത്തോടെ 600 കിലോ സ്വർണ്ണം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 800 ടണ്ണിലധികം സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ, ഹട്ടി ഗോൾഡ് മൈൻസിന് ശേഷം ഇത്രയും വലിയ തോതിൽ ഖനനം നടക്കുന്നത് ഇതാദ്യമാണ്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം സ്വർണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. സ്വർണ്ണം ഖനനം ചെയ്യുന്നതിനൊപ്പം ശുദ്ധീകരിച്ച് സ്വന്തം ബ്രാൻഡിൽ ജ്വല്ലറികൾക്ക് നേരിട്ട് നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ നീക്കം സ്വർണ്ണത്തിനായുള്ള വിദേശ രാജ്യങ്ങളോടുള്ള അമിത ആശ്രയത്വം കുറയ്ക്കാനും രാജ്യത്തെ ഖനന മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. India’s gold mining enters a new era with the Jonnagiri mine in Andhra Pradesh. Aiming…
ഇന്ത്യയിൽ സ്വന്തമായി സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുക എന്നത് തന്റെ 20 വർഷത്തെ സ്വപ്നമായിരുന്നുവെന്ന് വ്യവസായിയും ആർസെലർ മിത്തൽ (ArcelorMittal) ചെയർമാനുമായ ലക്ഷ്മി മിത്തൽ. ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുള്ള രാജയ്യപ്പേട്ടയിൽ 70,000 കോടി രൂപയുടെ പുതിയ സ്റ്റീൽ പ്ലാന്റിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2029ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകും. “ഇത് എന്റെ രാജ്യമാണ്, ഞാൻ സ്നേഹിക്കുന്ന രാജ്യം. ഈ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളിയാകാൻ ഞാൻ എന്നും ആഗ്രഹിച്ചിരുന്നു,” ലക്ഷ്മി മിത്തൽ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയിൽ ലോകോത്തര നിലവാരത്തിലുള്ള ഗ്രീൻഫീൽഡ് സ്റ്റീൽ പ്ലാന്റ് നിർമ്മിക്കുക എന്നത് തന്റെ കാഴ്ചപ്പാടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘ആത്മനിർഭർ ഭാരത്’, ‘വികസിത് ഭാരത്’ ലക്ഷ്യങ്ങൾ ഇന്ത്യയുടെ സ്റ്റീൽ മേഖലയ്ക്ക് വലിയ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രയിലെ തീരദേശ മേഖലയിലുള്ള ഈ പ്ലാന്റ് കുറഞ്ഞ ചെലവിൽ മികച്ച ഉത്പാദനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് ആർസെലർ മിത്തൽ സിഇഒ ആദിത്യ മിത്തൽ പറഞ്ഞു. രാജ്യത്തെ അടിസ്ഥാന…
എയിറ്റീസ്-നയന്റീസ് കിഡ്സ് അധികവും സംസ്കൃതം ആദ്യം കേട്ടിട്ടുണ്ടാകുക ‘സംപ്രതി വാർത്താഹ ശൂയന്താം’ എന്ന് തുടങ്ങുന്ന ആകാശവാണി സംസ്കൃതം വാർത്തയിലൂടെയായിരിക്കണം. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭാഷയായ സംസ്കൃതം സംസാരഭാഷയായി ഉപയോഗിക്കുന്നവർ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള രണ്ട് സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്- ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും. 2010ൽ ഉത്തരാഖണ്ഡ് സംസ്കൃതത്തിന് ഔദ്യോഗിക ഭാഷാ പദവി നൽകുന്ന ആദ്യ സംസ്ഥാനമായി മാറി. 2019ൽ ഹിമാചൽ പ്രദേശും ഈ പാത പിന്തുടർന്നു. പൗരാണിക ഭാഷയെ സംരക്ഷിക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികൾ. സംസാരഭാഷയായി വീണ്ടുംപുരാതന ഭാഷ എന്നതിലുപരി, ‘സംസ്കൃത ഭാരതി’ പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ സംസാര സംസ്കൃതത്തെ (Conversational Sanskrit) വീണ്ടെടുക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. 2025ലെ കണക്കുകൾ പ്രകാരം പത്ത് ദശലക്ഷത്തിലധികം ആളുകൾക്ക് ഈ സംഘടന പരിശീലനം നൽകിയിട്ടുണ്ട്. രാജ്യത്ത് ആറായിരത്തിലധികം ‘സംസ്കൃതം സംസാരിക്കുന്ന വീടുകൾ’ ഉണ്ടെന്നതും ശ്രദ്ധേയമാണ്. പഠനംസിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ബോർഡുകൾ അഞ്ചാം ക്ലാസ് മുതൽ എട്ടാം…
മികച്ചയിനം മാമ്പഴങ്ങളുടെ ഉൽപ്പാദനത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധനേടി പശ്ചിമ ബംഗാളിലെ മാൾഡ ജില്ല. ബംഗാളിന്റെ വടക്കൻ മേഖലയിൽ മഹാനന്ദ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മാൾഡ, നൂറ്റാണ്ടുകളായി മാമ്പഴ കൃഷിക്ക് പേരുകേട്ട സ്ഥലമാണ്. ഏകദേശം 30,000 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന മാന്തോപ്പുകൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ്. ഹിംസാഗർ പോലെ നാരു കുറഞ്ഞ മധുരമേറിയ ഇനങ്ങളും, പഴുത്താലും പച്ചനിറം മാറാത്ത ലാംഗ്രയും, വലിപ്പമേറിയ ഫസ്ലിയും മാൾഡയുടെ മാത്രം പ്രത്യേകതയാണ്. ഇതിൽ സ്വർണ്ണനിറമുള്ള ലക്ഷ്മൺഭോഗ് മാമ്പഴത്തിന് ഭൗമസൂചിക പദവിയും (GI Tag) ലഭിച്ചിട്ടുണ്ട്. രുചിക്ക് പുറമെ വിനോദസഞ്ചാര മേഖലയിലും മാൾഡ ഇന്ന് ശ്രദ്ധാകേന്ദ്രമാണ്. വേനൽക്കാലത്ത് മാന്തോപ്പുകളിലൂടെയുള്ള യാത്രയും മരത്തിൽ നിന്ന് നേരിട്ട് മാമ്പഴം പറിച്ചു കഴിക്കാനുള്ള അവസരവും തേടി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കൃഷിയും സംസ്കരണവും ഉൾപ്പെടെയുള്ള വിപുലമായ വിപണന ശൃംഖല മാൾഡയെ ഇന്ത്യയുടെ മാമ്പഴ ഭൂപടത്തിലെ അനിഷേധ്യ കേന്ദ്രമാക്കി മാറ്റുന്നു. Discover Malda, West Bengal—the Mango City of India. Home to Himsagar,…
അമേരിക്കയിലെ അതിസമ്പന്നമായ മൾട്ടി-ബില്യൺ ഡോളർ കമ്പനികളുടെ അമരത്ത് ഇന്ന് നിരവധി ഇന്ത്യൻ വംശജരായ സിഇഒമാരാണ് തിളങ്ങുന്നത്. സാങ്കേതിക വിദ്യയിലും ഉല്പാദന മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഈ അഞ്ച് ഇന്ത്യൻ സിഇഓമാരുടെ ആസ്തിവിവരങ്ങൾ അറിയാം സുന്ദർ പിച്ചൈഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ തമിഴ്നാട്ടിൽ വേരുകളുള്ള ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ ആസ്തിയാകട്ടെ ഏകദേശം 1.5 ബില്യൺ ഡോളറാണ്. സത്യ നദെല്ലഹൈദരാബാദിൽ വളർന്ന മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ലയുടെ ആസ്തി 1.3 ബില്യൺ ഡോളറാണ്. നികേഷ് അറോറസൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്വർക്കിന്റെ തലവനായ നികേഷ് അറോറയുടെ ആസ്തി ഏകദേശം 1.4 ബില്യൺ ഡോളറാണ്. യാമിനി രംഗൻഹബ്സ്പോട്ടിന്റെ (HubSpot) സിഇഒ ആയി സേവനമനുഷ്ഠിക്കുന്ന യാമിനി രംഗന്റെ ആസ്തി 58.3 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. യാമിനിയും തമിഴ്നാട്ടിൽ നിന്നാണ്. രേവതി അദ്വൈതിപ്രമുഖ നിർമ്മാണ-വിതരണ ശൃംഖല കമ്പനിയായ ഫ്ലെക്സിന്റെ (Flex) സിഇഒ ആയ രേവതി അദ്വൈതിയുടെ ആസ്തി ഏകദേശം 98 മില്യൺ ഡോളറാണ്.…
ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 2,000 ‘പ്രഹർ’ ലൈറ്റ് മെഷീൻ ഗണ്ണുകളുടെ (LMG) ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. ഗ്വാളിയോറിന് സമീപമുള്ള അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസിന്റെ സ്മോൾ ആംസ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രാലയത്തിലെ ഡിജി അക്വിസിഷൻ എ. അൻബരശു, അദാനി ഡിഫൻസ് സിഇഒ ആശിഷ് രാജവംശി എന്നിവർ പങ്കെടുത്തു. 7.62 എംഎം കാലിബർ ശേഷിയുള്ള ഈ അത്യാധുനിക ആയുധങ്ങൾ ചടങ്ങിന് ശേഷം ട്രക്കുകളിൽ സൈന്യത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ആറ് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ആശിഷ് രാജവംശി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഡ് സമർപ്പണം മുതൽ നിർമ്മാണം വരെയുള്ള നീണ്ട യാത്രക്കൊടുവിൽ ആധുനിക സാങ്കേതികവിദ്യയോടെയുള്ള ആയുധങ്ങൾ സൈന്യത്തിന് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി വലിയ ഊർജ്ജം നൽകും.…
രാജ്യാന്തര സർവീസുകളിൽ 10% വർധനയുമായി തിരുവനന്തപുരം വിമാനത്താവളം സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. നിലവിലുള്ള 310 പ്രതിവാര രാജ്യാന്തര സർവീസുകൾ 340 ആയി ഉയരും. പ്രതിവാര ആഭ്യന്തര സർവീസുകൾ 294 ആയിരിക്കും. നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും. ചെന്നൈ, അബുദബി, ദുബായ്, മസ്കറ്റ്, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും. പ്രതിവാര രാജ്യാന്തര സർവീസുകൾ: അബുദബി: 74, ഷാർജ: 56, ദുബായ്: 32, ക്വാലാലംപൂർ-28, മസ്കറ്റ്-26, കുവൈറ്റ്-26, മാലെ-24, ദോഹ-20, ബഹ്റൈൻ-14, സിംഗപ്പൂർ-14, ദമ്മാം-14, കൊളംബോ-8, ഹാനിമധു-4. പ്രതിവാര ആഭ്യന്തര സർവീസുകൾ: ബെംഗളുരു: 84, ഡൽഹി: 56, ചെന്നൈ: 42, മുംബൈ: 42, ഹൈദരാബാദ്: 28, കൊച്ചി:14, നവി മുംബൈ: 14, കണ്ണൂർ: 8, മംഗളൂരു: 4, ഗുവാഹത്തി-2. Thiruvananthapuram International Airport (TRV) increases international flights by 10% for Summer 2026. Discover new routes to Navi Mumbai and Guwahati,…
റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഐപിഒയുടെ (IPO) ബാങ്കിങ് ഫീസുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) നിശ്ചയിച്ചിട്ടുള്ള നിരക്കിന് സമാനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷ്യൂ സൈസിന്റെ ഏകദേശം 0.65 ശതമാനം ഫീസായി നൽകാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. 4 ബില്യൺ ഡോളർ സമാഹരിക്കാൻ സാധ്യതയുള്ള ഐപിഒയിലൂടെ ഏകദേശം 26 മില്യൺ ഡോളർ (215 കോടി രൂപയിലധികം) ബാങ്കുകൾക്ക് ഫീസ് ഇനത്തിൽ ലഭിച്ചേക്കും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ ബാങ്കുകൾക്കായിരിക്കും ഈ തുകയുടെ സിംഹഭാഗവും ലഭിക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണയായി ഇന്ത്യൻ ഐപിഒ വിപണിയിൽ ബാങ്കുകൾക്ക് ലഭിക്കുന്ന ശരാശരി ഫീസ് 1.6% മുതൽ 1.8% വരെയാണ്. എന്നാൽ ജിയോയും എൻഎസ്ഇയും നിശ്ചയിക്കാൻ പോകുന്ന 0.65% എന്നത് വിപണി ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കാണ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ലിസ്റ്റിംഗുകളിൽ ഒന്നായി മാറാൻ പോകുന്ന ജിയോ ഐപിഒയുടെ പ്രാഥമിക രേഖകൾ ഈ മാസം അവസാനത്തോടെ തന്നെ സമർപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.…
