Author: News Desk
കൃത്രിമ ബുദ്ധി (AI) മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഏഷ്യയിലെ അതിവേഗം മുന്നേറുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE). വാണിജ്യ താൽപര്യങ്ങളെ അതിർവരമ്പാക്കി സാമൂഹ്യക്ഷേമം, ഉത്തരവാദിത്വപരമായ ഭരണരീതി, സമതുലിത വളർച്ച, നൈതിക സാങ്കേതിക ഉപയോഗം എന്നിവയ്ക്ക് പ്രാധാന്യമുള്ള ‘മനുഷ്യകേന്ദ്രിത എഐ’ വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. 2026 ജനുവരിയിൽ അബുദാബി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, എഐ അടിസ്ഥാനസൗകര്യം, ഗവേഷണം, നൈപുണ്യ വികസനം, നൈതിക മാനദണ്ഡങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ സംയുക്ത എഐ ഡാറ്റ സെന്ററുകളും സൂപ്പർകമ്പ്യൂട്ടിംഗ് പദ്ധതികളും സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് ഈ സഹകരണത്തിന് വഴികാട്ടിയായ ആഗോള വേദിയാകും. മനുഷ്യകേന്ദ്രിത എഐ എന്ന ആശയം നവീകരണവും നൈതികതയും ചേർന്ന പുതിയ ആഗോള മാനദണ്ഡമാണ്. വിദ്യാഭ്യാസം, പൊതുസേവനങ്ങൾ, ആരോഗ്യപരിപാലനം, ഇൻക്ലൂസീവ്…
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) വമ്പൻ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് (ICG) എട്ട് ഡോർണിയർ 228 വിമാനങ്ങളും (Dornier 228 aircraft) ഓപ്പറേഷണൽ ഉപകരണങ്ങളും വാങ്ങുന്നതിനായാണ് പ്രതിരോധ മന്ത്രാലയവും എച്ച്എഎല്ലുമായുള്ള കരാർ. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. എച്ച്എഎല്ലിന്റെ ഉൽപ്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെയും എംഎസ്എംഇകളുടെയും അനുബന്ധ വ്യവസായങ്ങളുടെയും വിശാലമായ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും കരാർ പ്രത്യക്ഷമായും പരോക്ഷമായും വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റകുറ്റപ്പണി, ഓവർഹോൾ, ലൈഫ് സൈക്കിൾ സാങ്കേതിക പിന്തുണ എന്നിവയിൽ സുസ്ഥിര അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഇന്ത്യയുടെ സമുദ്ര സുരക്ഷാ ഘടന ശക്തിപ്പെടുത്തുന്നതിനൊപ്പം ആത്മനിർഭർ ഭാരത്, മെയ്ക്ക്-ഇൻ-ഇന്ത്യ എന്നിവയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചെറുതും മധ്യദൂരത്തിനുള്ളതുമായ ഇരട്ട എൻജിൻ ടർബോപ്രോപ്പ് വിമാനമാണ് ഡോർണിയർ-228. മുൻപ് ജർമ്മനിയിലെ ഡോർണിയർ കമ്പനി രൂപകൽപ്പന ചെയ്ത ഈ വിമാനം 1983 മുതൽ എച്ച്എഎൽ ഇന്ത്യയിൽ…
രാജ്യത്തെ ആറ് വിമാനത്താവളങ്ങളെ ഏകീകരിച്ച് വികസിപ്പിക്കുന്നതിനായി ₹1,500 കോടി വരെ സമാഹരിക്കാൻ പദ്ധതിയിട്ട് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (AAHL). 8.45% പലിശനിരക്കിൽ മൂന്ന് വർഷ കാലാവധിയുള്ള ബോണ്ടുകൾ പുറത്തിറക്കിയാണ് ഫണ്ട് സമാഹരണം. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളാണ് ഈ ഘടനയിൽ ഉൾപ്പെടുന്നത്. അധിക കടബാധ്യത നിയന്ത്രിക്കുകയും വികസന പദ്ധതികൾക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ ഏകദേശം 3.9 കോടി വാർഷിക ശേഷിയുള്ള ഈ വിമാനത്താവളങ്ങൾ 2030ഓടെ ശേഷി ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ റേറ്റിംഗ്സ് AA– റേറ്റിംഗ് നൽകിയ ബോണ്ട് വിൽപന ട്രസ്റ്റ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സാണ് ക്രമീകരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി വിവിധ അദാനി കമ്പനികൾ ആഭ്യന്തര കടപ്പത്ര വിപണിയിൽ സജീവമായതിന്റെ തുടർച്ചയായാണ് ഈ നീക്കം. അതേസമയം ആണവോർജ മേഖലയിൽ പ്രവേശിച്ച് അദാനി ആറ്റോമിക് എനെർജി ലിമിറ്റഡ് എന്ന അനുബന്ധ കമ്പനിയും അദാനി ഗ്രൂപ്പ് രൂപീകരിച്ചു. ആണവ വൈദ്യുതി ഉൽപ്പാദനം, വിതരണം, ട്രാൻസ്മിഷൻ എന്നിവ നിർവഹിക്കുന്നതിനായാണ്…
“എല്ലാം ഞാൻ തന്നെ ചെയ്യും, എല്ലാം എന്റെ കയ്യിൽ കൂടെ തന്നെ പോകണം” എന്ന ആറ്റിറ്റ്യൂഡ് ബിസിനസ്സിൽ ഒരിക്കലും നല്ലതല്ല. സഹായം വേണ്ട സമയത്ത് അത് ചോദിക്കുക തന്നെ വേണം. അത്തരത്തിൽ ബിസിനസ്സുകളെ സഹായിക്കുന്ന ബ്രാൻഡാണ് ഫ്ലക്സിക്ലൗഡ് (FlexiCloud). ബിസിനസ്സുകൾക്കു വേണ്ടിയുള്ള ബിസിനസ്സായ ഫ്ലക്സിക്ലൗഡിന്റെ യാത്രയെക്കുറിച്ച് ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് കമ്പനി സിഇഓയും സഹസ്ഥാപകയുമായ അനൂജ ബഷീർ (Anooja Bashir). സ്റ്റാർട്ടപ് മെന്റർ, ബ്രാൻഡിങ് – മാർക്കറ്റിങ് കൺസൽറ്റന്റ്, ബിസിനസ് ഇൻഫ്ലുവൻസർ, സാമൂഹിക സംരംഭക തുടങ്ങിയ നിലകളിൽ പ്രശസ്തയായ അനൂജയെ കാലത്തിനു മുമ്പേ സഞ്ചരിച്ച സംരംഭക എന്ന് വിശേഷിപ്പിക്കാം. എന്നാൽ സംരംഭക ലോകത്തേക്ക് എത്തിയത് യാദൃശ്ചികമായാണെന്ന് വ്യക്തമാക്കുകയാണ് അനൂജ. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് എംടെക് പഠനാർത്ഥം നാട്ടിലേക്കു പോന്നു. ആ സമയത്തുതന്നെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പഠിപ്പിക്കാനും ആരംഭിച്ചു. ആ ഘട്ടത്തിലാണ് കുട്ടികളുടെ കരിയർ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ പ്ലാറ്റ്ഫോം എന്ന ആദ്യ സംരംഭം ആരംഭിച്ചത്. എന്നാൽ…
പ്രശസ്തമായ കൊച്ചിൻ ഇഞ്ചിയുടെയും ആലപ്പി ഫിംഗർ മഞ്ഞളിന്റെയും ഉത്പാദനവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് പുതിയ ഇനം പുറത്തിറക്കി കേരള കാർഷിക സർവകലാശാല. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റുമായി ചേർന്ന് സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഇനം അവതരിപ്പിച്ചത്. ഇഞ്ചി, മഞ്ഞൾ കൃഷികളുടെ ശാസ്ത്രീയ പരിപാലന രീതികളെ ആസ്പദമാക്കി വിവിധ സാങ്കേതിക സെഷനുകളും സെമിനാറിന്റെ ഭാഗമായി നടന്നു. ആലപ്പി ഫിംഗർ മഞ്ഞൾ, കൊച്ചിൻ ഇഞ്ചി എന്നീ വ്യാപാര നാമങ്ങൾ 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നുവെന്നും, അന്താരാഷ്ട്ര വിപണികളിൽ ഇവയെ വ്യത്യസ്തമാക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നുവെന്നും സെമിനാർ ചൂണ്ടിക്കാട്ടി. എന്നാൽ സമീപ വർഷങ്ങളിൽ ഈ പരമ്പരാഗത വ്യാപാര ഇനങ്ങളുടെ ലഭ്യത കുത്തനെ കുറഞ്ഞതായും സെമിനാർ വിലയിരുത്തി. ഇതോടെ അവയ്ക്കുള്ള സ്ഥാപിതമായ പ്രത്യേക കയറ്റുമതി വിപണികൾക്കും തിരിച്ചടിയായതായി സെമിനാർ വ്യക്തമാക്കി. വലുപ്പവും ഉൽപ്പാദനക്ഷമതയും മുൻനിർത്തി ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ ആഭ്യന്തര വിപണിയിൽ വ്യാപകമായി അവതരിപ്പിച്ചതാണ് പരമ്പരാഗത ഇനങ്ങളുടെ ഉത്പാദനം കുറഞ്ഞതിനുള്ള പ്രധാന കാരണമെന്ന്…
ഇന്ത്യൻ നാവികസേനയ്ക്കായി ആറ് വലിയ സർവേ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ സ്വന്തമാക്കാൻ കൊച്ചി കപ്പൽശാല (CSL). ഏകദേശം ₹6,000 കോടി രൂപ വിലമതിക്കുന്ന കരാറാണ് കൊച്ചി കപ്പൽശാല നേടാൻ ഒരുങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ കപ്പലിനും ₹1,000 കോടിയിൽ താഴെ നിരക്ക് ക്വോട്ട് ചെയ്തതോടെ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽനിർമാണ കമ്പനി ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ബിഡറായി മാറുകയായിരുന്നു. അതേസമയം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കൊച്ചി കപ്പൽശാല തയ്യാറായിട്ടില്ല. ടെൻഡർ ഫലം ഉടൻ പ്രഖ്യാപിച്ച് കൊച്ചി കപ്പൽശാലയെ ഇന്ത്യൻ നാവികസേന ഔദ്യോഗികമായി അറിയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷം മാത്രമേ സിഎസ്എല്ലിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുകയുള്ളൂ എന്നാണ് റിപ്പോർട്ട്. ടെൻഡറിൽ Larsen & Toubro Shipbuilding രണ്ടാമത്തെ കുറഞ്ഞ നിരക്ക് പറഞ്ഞ ബിഡറായിരുന്നു. ₹6,000 കോടി രൂപയുടെ ഈ വമ്പൻ കരാർ ലഭിക്കുന്നതോടെ ഇന്ത്യയിലെ നാവിക കപ്പൽനിർമാണ രംഗത്തെ പ്രധാന പങ്കാളിയായ സിഎസ്എൽ അതിന്റെ സ്ഥാനം കൂടുതൽ ശക്തമാകും. നിലവിൽ…
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1,418.51 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലോക്സഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരമാണ് ഈ പദ്ധതികൾ. കടൽത്തീരത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അംഗീകൃത പ്രവർത്തനങ്ങളിൽ 20 ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾക്കുള്ള പിന്തുണ, ജീവിവർഗങ്ങളുടെ പുനരുജ്ജീവനത്തിനായി തീരത്ത് 42 കൃത്രിമ പാറക്കെട്ടുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമേ ബിവാൾവ് കൃഷി പോലുള്ള 1,140 ഇതര ഉപജീവന പ്രവർത്തനങ്ങൾ, 740 ബയോഫ്ലോക്ക് യൂണിറ്റുകൾ എന്നിവയുമുണ്ട്. മേഖലയിലെ തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ ഗ്രാമങ്ങൾ തുടങ്ങിയവയുടെ സ്ഥാപനവും ഉൾപ്പെടെയായിരുന്നു ഈ പദ്ധതികൾ-മന്ത്രി പറഞ്ഞു Union Minister Rajiv Ranjan Singh…
മദ്യത്തിന് പേരിടൽ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പൊതുജനങ്ങളോട് മദ്യത്തിന് പേരിടാൻ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനം തന്നെ മദ്യ വിൽപനയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്നും ബെവ്കോയുടെ നടപടി തെറ്റാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മലബാർ ഡിസ്റ്റിലറീസിനോട് മറുപടി സത്യാവങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചു. മദ്യത്തിന് പേരിടാനുള്ള മത്സരം നടത്തിയത് തങ്ങളല്ലെന്നും നിലവിൽ മദ്യ ഉൽപാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം. മദ്യ ഉൽപാദനത്തിൽ ഏർപ്പെടാത്തതുകൊണ്ടുതന്നെ പേരിടൽ മത്സരം നടത്തേണ്ടതിൻ്റെ ആവശ്യമില്ലെന്നും ബെവ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ .ചൂണ്ടിക്കാട്ടി മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന ഹർജിയിലായിരുന്നു നടപടി. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു പരസ്യം. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം…
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് പച്ചക്കൊടി. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. മൂന്നര ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന കരാറിന് പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) അംഗീകാരം നൽകിയിരിക്കുന്നത്. 88 ഒറ്റ സീറ്റ് വിമാനങ്ങളും 26 ഇരട്ട സീറ്റ് വിമാനങ്ങളുമാണ് കരാറിൽ ഉൾപ്പെടുന്നത്. സ്കാൽപ് മിസൈലുകൾ ഘടിപ്പിച്ച 18 റഫാൽ വിമാനങ്ങൾ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ നേരിട്ടാണ് നിർമാണം. ബാക്കി 96 വിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമിക്കും. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) അന്തിമ അംഗീകാരം നൽകിയ ശേഷമായിരിക്കും കരാർ ഔദ്യോഗികമാകുക. ഇതിനൊപ്പം നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങളുടെ ഓർഡറും അനുവദിച്ചിട്ടുണ്ട്. ബോയിങ് നിർമിക്കുന്ന P-8I ദീർഘദൂര നിരീക്ഷണ വിമാനങ്ങൾ ആറെണ്ണം കൂടി നാവികസേനയ്ക്ക് വാങ്ങാനും അനുമതി ലഭിച്ചു. ആകെ 3.6 ലക്ഷം കോടി…
മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ-വീലറായ ‘മഹീന്ദ്ര ഉഡോ’ (Mahindra Udo) ഇന്ത്യൻ വിപണിയിൽ എത്തിച്ചു. 2018 ഓട്ടോ എക്സ്പോയിൽ ടൂ-സീറ്റർ ത്രീവീലർ കൺസെപ്റ്റ് മോഡലായി അവതരിപ്പിക്കപ്പെട്ട ഉഡോ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വിപണിയിൽ എത്തിയത്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യാത്രാ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ വാഹനം L5M കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്ര ഉഡോ ഇലക്ട്രിക് ഓട്ടോ 3,84,299 രൂപ എക്സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്. ഓട്ടോപ്ലെയിൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എയറോഡൈനാമിക് ഡിസൈാണ് ഉഡോയുടെ സവിശേഷത. വലിയ വിൻഡ്ഷീൽഡും സ്റ്റൈലിഷ് ഹെഡ്ലാമ്പുകളും ഇതിന് മോഡേൺ ലുക്ക് നൽകുന്നു. 11.7 kWh ശേഷിയുള്ള IP67 റേറ്റഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഉഡോയിൽ ഘടിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഈ ഇലക്ട്രിക് ഓട്ടോ ഒറ്റ ചാർജിൽ 200 കിലോമീറ്റർ ദൂരം ഓടുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. 10 kW (13.41 bhp) പവറും…
