Author: News Desk

സംസ്ഥാനത്ത് റാപ്പിഡോ ബൈക്ക് ടാക്സി സേവനങ്ങൾ ആരംഭിച്ചതിനെതിരെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് റാപ്പിഡോ സർവീസ് നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ബൈക്ക് ടാക്സി സേവനം റാപ്പിഡോ അവതരിപ്പിച്ചതിനു പിന്നാലെയാണ് സമരം ശക്തമായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റാപ്പിഡോ ഓഫീസിന് മുന്നിൽ നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. ബൈക്ക് ടാക്സി സർവീസുകൾ ഉടൻ നിർത്തലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബൈക്ക് ടാക്സികളുടെ വരവ് സാധാരണ ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ സമരങ്ങൾ നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. നിയമലംഘനമെന്ന് പരാതിനിലവിലെ നിയമമനുസരിച്ച് വൈറ്റ് പ്ലേറ്റ് ഉള്ള സ്വകാര്യ ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു. കർശനമായ ടാക്സി നിയമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന തങ്ങൾക്ക്, ഇത്തരം നിയമങ്ങൾ പാലിക്കാത്ത ബൈക്ക് ടാക്സികൾ വലിയ…

Read More

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുകയും ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര ഗ്യാസ് ശൃംഖല ശക്തിപ്പെടുത്താൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കംപ്രസ്ഡ് ബയോഗ്യാസ് (CBG) പൈപ്പ് ലൈൻ ശൃംഖലയിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതിക്കാണ് (CBG-CGD Synchronisation Scheme) കേന്ദ്ര പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കാതിരിക്കാനാണ് ബയോഗ്യാസ് ഉൽപ്പാദനവും വിതരണവും ഊർജ്ജിതമാക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലയുമായി ബന്ധിപ്പിക്കും. വീടുകളിലേക്കുള്ള പിഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജി എന്നിവയുടെ വിതരണത്തിൽ ബയോഗ്യാസിന്റെ വിഹിതം വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. നേരിട്ടെത്തുംഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് പൈപ്പ് ലൈനുകൾ വഴി നേരിട്ട് ബയോഗ്യാസ് വിതരണ ശൃംഖലയിൽ എത്തിക്കും. ഇത് ഗതാഗത ചെലവ് കുറയ്ക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും സഹായിക്കും. വിദേശത്ത് നിന്നുള്ള എൽഎൻജി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഖത്തർ, സൗദി…

Read More

ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കായി ‘ഒബെഡ’ (Obeda) എന്ന സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ പുറത്തിറക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഇതോടെ ഈ മരുന്നിന്റെ ജനറിക് പതിപ്പിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ഡോ. റെഡ്ഡീസ് മാറി. മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിച്ച ആദ്യ ദിനം തന്നെ ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് കമ്പനി അറിയിച്ചു. 2 മില്ലിഗ്രാം, 4 മില്ലിഗ്രാം ഡോസുകളിൽ ലഭ്യമാകുന്ന ഇൻജക്ഷൻ ആഴ്ചയിൽ ഒരിക്കലാണ് ഉപയോഗിക്കേണ്ടത്. പ്രതിമാസ ചികിത്സയ്ക്ക് രണ്ട് ഡോസുകൾക്കുമായി 4,200 രൂപയാണ് വില. ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച ഫലം രേഖപ്പെടുത്തി. മരുന്നിന്റെ നിർമ്മാണവും വികസനവും കമ്പനി നേരിട്ടാണ് നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് ആഗോള വിപണികളിലും ഘട്ടംഘട്ടമായി ജനറിക് സെമാഗ്ലൂട്ടൈഡ് എത്തിക്കാൻ പദ്ധതിയുണ്ടെന്ന് ഡോ. റെഡ്ഡീസ് സിഇഒ…

Read More

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, രാമയപട്ടണം, മുളപേട്ട എന്നീ മൂന്ന് ഗ്രീൻഫീൽഡ് തുറമുഖങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ആറ് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് സംസ്ഥാന അടിസ്ഥാന സൗകര്യ വികസന മന്ത്രി ബി.സി. ജനാർദ്ദന റെഡ്ഡി അറിയിച്ചു. നിലവിൽ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം രാമയപട്ടണം തുറമുഖം ഏപ്രിൽ 24നും മുളപേട്ട നവംബർ 30നും മച്ചിലിപട്ടണം ഡിസംബർ 28നും പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കിഴക്കൻ ഗോദാവരിയിലെ കോന ഗ്രാമത്തിലെ വാണിജ്യ തുറമുഖം ജൂലൈ 20ഓടെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയുടെ സമുദ്ര പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. ആന്ധ്രാപ്രദേശ് മാരിടൈം ബോർഡ് പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുകയും റെയിൽ-റോഡ് കണക്റ്റിവിറ്റിക്കുള്ള ചെലവ് വഹിക്കുകയും ചെയ്യുമ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുറമുഖത്തിനായി എൻഎച്ച്-16ലേക്ക് റോഡ് ലിങ്കുകൾ വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന തുറമുഖമായ വിശാഖപട്ടണത്തിന് പ്രതിവർഷം 141.6…

Read More

ഗൾഫ് മേഖലയിലെ യുദ്ധഭീതിക്കും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തിനും ഇടയിൽ, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തി. മേഖലയിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന 22 ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗോള നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഇതിനാണ് മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകളായ ‘ജഗ് വസന്ത്’ (Jag Vasant), ‘പൈൻ ഗ്യാസ്’ (Pine Gas) എന്നിവ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഷാർജയ്ക്ക് സമീപമാണ് ഈ കപ്പലുകൾ ഉള്ളത്. ഗൾഫിൽ നിന്ന് പുറപ്പെടുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്. ഭാരത് പെട്രോളിയം (BPCL), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ ടാങ്കറുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്. എന്നാൽ കപ്പലുകളുടെ നീക്കം…

Read More

സഹകരണ – നവീകരണ – നിക്ഷേപ അവസരങ്ങള്‍ തേടി രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി മീറ്റായ 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തില്‍ നിന്നും മികച്ച ഐടി പ്രതിനിധി സംഘം പങ്കെടുക്കും.  ഐടി സ്പെഷ്യല്‍ സെക്രട്ടറി, മൂന്ന് ഐടി പാര്‍ക്ക് സിഇഒമാര്‍, 15 കമ്പനികള്‍, IITP-MK, കെ-സ്പേസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭാഗമാകും. ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന പരിപാടിയില്‍ ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐഐഐടിഎം-കെ), കേരള സ്പേസ്പാര്‍ക്ക് (കെ-സ്പേസ്), ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേരള സംഘത്തിലുള്ളത്.ഭാരത് മണ്ഡപത്തില്‍ നടക്കുന്ന എക്സ്പോയിലെ കേരള പവലിയനില്‍ സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റല്‍, ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയും അവസരങ്ങളും പ്രദര്‍ശിപ്പിക്കും.  ആഗോള നിക്ഷേപകര്‍, സാങ്കേതിക മേഖലയിലെ പ്രമുഖര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി സഹകരണം, നവീകരണം, നിക്ഷേപ അവസരങ്ങള്‍ എന്നിവ തേടുന്നതിനുള്ള  കേരളത്തിന്റെ വേദിയാകും  ഈ പരിപാടി.ക്ലൗഡ്ഹൗസ് ടെക്നോളജീസ്, എല്‍വിക്ടോ ടെക്നോളജീസ്, എക്സ്പീഡ്…

Read More

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 12.5 രൂപയിൽ നിന്ന് 14.9 രൂപയായാണ് നിരക്ക് ഉയർത്തിയത്. ഓരോ ഓർഡറിനും ഏകദേശം 19.2 ശതമാനം വർധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. എറ്റേണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. സൊമാറ്റോ സേവനമുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ നഗരങ്ങളിലും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന പ്രവർത്തനച്ചെലവിനെ ബാധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറിലാണ് സൊമാറ്റോ ഇതിനുമുൻപ് പ്ലാറ്റ്‌ഫോം ചാർജ് വർദ്ധിപ്പിച്ചത്. മത്സരവും വിപണിയുംസൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ഒരു ഓർഡറിന് 14.99 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. സൊമാറ്റോയുടെ പുതിയ നിരക്ക് സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീസിന് തുല്യമാകുന്നതോടെ വിപണിയിൽ വലിയ മത്സരം പ്രകടമാകുമെന്നുറപ്പാണ്. ഒപ്പമെത്താൻ ‘ഓൺലി’അതേസമയം, ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി കമ്പനിയായ റാപ്പിഡോ തങ്ങളുടെ പുതിയ ഫുഡ് ഡെലിവറി സേവനമായ ‘ഓൺലി’ (Ownly) അവതരിപ്പിച്ചിരിക്കുകയാണ്. ഡെലിവെറി ചാർജ് അല്ലാതെ…

Read More

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെബ്സൈറ്റ് ഹാങ്ങാവുന്നതും പണം നഷ്ടമാകുന്നതുമായ പരാതികൾ ഇനിയുണ്ടാകില്ല. 1000 കോടി രൂപ ചിലവിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണ്ണമായും പരിഷ്കരിക്കുകയാണ് ഇന്ത്യൻ റെയിൽവേ വ്യ്കതമകാക്കിയിരിക്കുകയാണ്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിലവിലെ ബുക്കിംഗ് ശേഷി അഞ്ച് മടങ്ങായി വർദ്ധിക്കും. നിലവിൽ ഒരു മിനിറ്റിൽ 25,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നയിടത്ത് ഇനി മുതൽ മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ തടസ്സമില്ലാതെ ബുക്ക് ചെയ്യാൻ സാധിക്കും. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഏപ്രിൽ മാസത്തോടെ ഇത് പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തത്കാൽ ടിക്കറ്റുകൾ സെക്കൻഡുകൾക്കുള്ളിൽ തട്ടിയെടുക്കുന്ന ഏജന്റുമാരുടെ ‘ബോട്ട്’ (Bots) സോഫ്റ്റ്‌വെയറുകളെ തടയാനുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പുതിയ സിസ്റ്റത്തിന്റെ പ്രത്യേകത. 40 വർഷം പഴക്കമുള്ള ‘ഫോർട്രാൻ’ (Fortran) ലാംഗ്വേജിൽ നിന്ന് മാറി പുതിയ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിലേക്കാണ് റെയിൽവേ മാറുന്നത്. ഇത് ഹാക്കിംഗ് ഭീഷണി കുറയ്ക്കാനും തത്സമയ ട്രാഫിക് മാനേജ്‌മെന്റ് സുഗമമാക്കാനും സഹായിക്കും.…

Read More

ചരിത്രപരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്നാക്സ് വിപണിയിലെ അതികായന്മാരായ ഹൽദിറാം. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് (Hurun Global Rich List 2026) പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം സ്വത്ത് വർധിപ്പിച്ച വ്യക്തിയായി ഹൽദിറാം കുടുംബത്തിലെ രാജേന്ദ്രകുമാർ ശിവ്കിസാൻ അഗർവാൾ മാറി. അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരു വർഷം കൊണ്ട് 280 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. നിലവിൽ 3.8 ബില്യൺ ഡോളറാണ് രാജേന്ദ്രകുമാറിന്റെ ആസ്തി. ബിക്കാനീറിലെ ചെറിയ കടയിൽ ഗംഗാ ഭിഷൻ അഗർവാൾ (ഹൽദിറാം) തുടങ്ങിയ പരീക്ഷണമാണ് ഇന്ന് ലോകമെമ്പാടും പടർന്നുപന്തലിച്ച ഹൽദിറാം സാമ്രാജ്യമായി മാറിയത്. കടലമാവിന് പകരം ‘മോത്ത്’ പയർ ഉപയോഗിച്ച് ഭുജിയ നിർമ്മിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണം പിന്നീട് വിപണി കീഴടക്കി. ഇന്ന് നൂറോളം രാജ്യങ്ങളിൽ ഹൽദിറാം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. സിംഗപ്പൂർ സർക്കാരിന്റെ ടെമാസെക് (Temasek) ഉൾപ്പെടെയുള്ള വമ്പൻ നിക്ഷേപകർ ഹൽദിറാമിൽ പണമൊഴുക്കുന്നത് ബ്രാൻഡിന്റെ കരുത്ത് തെളിയിക്കുന്നു. ഏകദേശം 10 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി വൈകാതെ തന്നെ ഓഹരി…

Read More

ലോകത്തെ പല രാജ്യങ്ങളും ഇന്ത്യൻ പൗരന്മാർക്ക് വിസ നിബന്ധനകളിൽ ഇളവ് നൽകുമ്പോഴും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ കർശന യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യമാണ് യെമൻ. 2015ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് യെമനിലെ സാഹചര്യം അതീവ ഗുരുതരമായതോടെയാണ് 2017 സെപ്റ്റംബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കുന്നത് യെമനിലെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സായുധ ഗ്രൂപ്പുകളുടെ സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നതിനാലാണ് ‘അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ’ ഈ നിരോധനം തുടരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിപത്രം (NOC) ഇല്ലാതെ വ്യോമ, നാവിക, കര മാർഗങ്ങളിലൂടെ യെമനിലേക്ക് യാത്ര ചെയ്യുന്നത് പാസ്‌പോർട്ട് നിയമപ്രകാരം കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവരുടെ പാസ്‌പോർട്ട് പിടിച്ചെടുക്കാനും റദ്ദാക്കാനും സർക്കാരിന് അധികാരമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ പുതിയ പാസ്‌പോർട്ട് നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്. 2015ൽ യുദ്ധം രൂക്ഷമായപ്പോൾ ‘ഓപ്പറേഷൻ…

Read More