Author: News Desk
ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഡിസൈൻ, എൻജിനീയറിംഗ്, നിർമ്മാണ പ്രക്രിയകൾ എന്നിവ വേഗത്തിലാക്കുന്നതിനായി ഫ്രഞ്ച് സാങ്കേതിക കമ്പനിയായ ഡസോൾട്ട് സിസ്റ്റംസുമായി കൈകോർക്കുന്നു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കോടിക്കണക്കിന് ഡോളർ നിക്ഷേപമുള്ള വാഹന നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഡസോൾട്ടിന്റെ ‘3DExperience’ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ വികസനത്തിന് വേണ്ടിവരുന്ന സമയം വലിയതോതിൽ കുറയ്ക്കാൻ സാധിക്കും. വാഹനങ്ങളുടെ നിർമ്മാണത്തിന് മുൻപ് തന്നെ അവയുടെ ഡിജിറ്റൽ മാതൃകകൾ (Virtual Twins) സൃഷ്ടിച്ച് പരീക്ഷണങ്ങൾ നടത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ചൈനീസ് കമ്പനിയായ ചെറിയുമായി (Chery) നേരത്തെ തന്നെ സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ട ജെഎസ്ഡബ്ല്യു മോട്ടോഴ്സ്, ഈ വർഷത്തെ ദീപാവലിയോടെ തങ്ങളുടെ ആദ്യ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫാക്ടറികളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി പരിസ്ഥിതി സൗഹൃദമായ ഉൽപ്പാദനം ഉറപ്പാക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു JSW Motors joins forces with French tech giant Dassault Systèmes to implement the 3DEXPERIENCE…
രാജ്യത്തെ ആദ്യത്തെ ‘പോർട്ട് ഓഫ് റഫ്യൂജ്’ (PoR) സംവിധാനം പ്രവർത്തനക്ഷമമാക്കി അദാനി പോർട്സ് (APSEZ). അപകടത്തിൽപ്പെടുന്ന കപ്പലുകൾക്ക് സുരക്ഷിതമായി അഭയം നൽകുന്നതിനും സമുദ്ര അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക സംവിധാനമാണിത്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ (IMO) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തയ്യാറാക്കിയ പദ്ധതിയിലൂടെ അടിയന്തര ഘട്ടങ്ങളിൽ കപ്പലുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കാനും സാധിക്കും. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറൻ തീരത്തെ ദിഘി തുറമുഖവും കിഴക്കൻ തീരത്തെ ഗോപാൽപൂർ തുറമുഖവും പോർട്ട് ഓഫ് റഫ്യൂജ് കേന്ദ്രങ്ങളായി പ്രവർത്തിക്കും. അപകടത്തിൽപ്പെട്ട കപ്പലുകളെ വീണ്ടെടുക്കൽ (Salvage), തീപിടിത്തം അണയ്ക്കൽ, മലിനീകരണ നിയന്ത്രണം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള എസ്എംഐടി സാൽവേജുമായി (SMIT Salvage) സഹകരിച്ചാണ് അദാനി പോർട്സ് ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്. India strengthens maritime safety with its first Port of Refuge at Dighi and Gopalpur ports.…
ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി കൊച്ചിൻ ഷിപ്പ്യാർഡും ഹൈദരാബാദ് ആസ്ഥാനമായ എച്ച്ബിഎൽ എഞ്ചിനീയറിംഗും (HBL Engineering) സംയുക്ത സംരംഭത്തിന് തുടക്കമിട്ടു. ഇരുകമ്പനികളും ഒപ്പുവെച്ച കരാർ പ്രകാരം ‘ഗ്രീൻ മാരിടൈം പ്രൊപ്പൽഷൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ എച്ച്ബിഎല്ലിന് 60 ശതമാനവും കൊച്ചിൻ ഷിപ്പ്യാർഡിന് 40 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. കപ്പൽ നിർമ്മാണത്തിൽ ഷിപ്പ്യാർഡിനുള്ള വൈദഗ്ധ്യവും നാല് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള എച്ച്ബിഎല്ലിന് ബാറ്ററി-മോട്ടോർ സാങ്കേതികവിദ്യയിലുള്ള കഴിവും ഒന്നിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. വൈദ്യുത കപ്പലുകൾക്കാവശ്യമായ മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഇന്ത്യയിൽ തന്നെ വികസിപ്പിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുകയുമാണ് പുതിയ കമ്പനിയുടെ പ്രധാന ദൗത്യം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായ ഗ്രീൻ ഷിപ്പിംഗ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിക്കും. ആഗോളതലത്തിൽ കപ്പൽ ഗതാഗതത്തിന് കർശനമായ പരിസ്ഥിതി നിയന്ത്രണങ്ങൾ…
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (SCI) പൊതുമേഖലാ എണ്ണക്കമ്പനികളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 8,400 കോടി രൂപ) വമ്പൻ കപ്പൽ നിർമ്മാണ പദ്ധതിക്കായി കൊച്ചിൻ ഷിപ്പ്യാർഡ് താൽപ്പര്യപത്രം സമർപ്പിച്ചു. എട്ട് ‘വെരി ലാർജ് ഗ്യാസ് കാരിയറുകൾ’ (VLGC) നിർമ്മിക്കാനുള്ള ഈ പദ്ധതിക്കായി കൊച്ചിൻ ഷിപ്പ്യാർഡിന് പുറമെ എൽ ആൻഡ് ടി ഷിപ്പ് ബിൽഡിംഗ്, സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് (SDHI) എന്നിവയും രംഗത്തുണ്ട്. പദ്ധതി പ്രകാരം നിർമ്മിക്കുന്ന എട്ട് കപ്പലുകളിൽ ആറെണ്ണം ഇന്ത്യയിലെ ഷിപ്പ്യാർഡുകളിലായിരിക്കും നിർമ്മിക്കുക. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയും വലിയ ഗ്യാസ് കാരിയർ കപ്പലുകളുടെ നിർമ്മാണം ആസൂത്രണം ചെയ്യുന്നത്. നിലവിൽ താൽപ്പര്യപത്രം (EoI) സമർപ്പിച്ച കമ്പനികളുടെ സാങ്കേതികവും സാമ്പത്തികവുമായ ശേഷികൾ പരിശോധിച്ച ശേഷമായിരിക്കും കരാർ ആർക്ക് നൽകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് വേണ്ടിയാണ് 88,000 ക്യൂബിക് മീറ്റർ ശേഷിയുള്ള ഈ എൽപിജി വാഹക…
ഇന്ത്യയും ചൈനയും കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൈവരിച്ച സാമ്പത്തിക വികാസം സ്വന്തം ജനതയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, മറ്റ് രാജ്യങ്ങളുടെ ഔദാര്യമല്ലെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്. അമേരിക്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കുള്ള പരോക്ഷ മറുപടിയായാണ് ഷു ഫീഹോങ്ങിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇന്ത്യയും ചൈനയും കൈവരിച്ച നേട്ടങ്ങൾ നമ്മുടെ ജനങ്ങളുടെ അധ്വാനത്തിന്റെയും ബുദ്ധിയുടെയും ഫലമാണ്. ഇത് ഒരിക്കലും മറ്റാരുടെയും ഔദാര്യമല്ലെന്ന് പതിനാലാമത് ചൈന-ഇന്ത്യ യുവജന സംവാദത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ‘ഡ്രാഗൺ-എലിഫന്റ് ടാംഗോ’ എന്നാണ് ചൈനീസ് സ്ഥാനപതി വിശേഷിപ്പിച്ചത്. ചൈനയും (ഡ്രാഗൺ) ഇന്ത്യയും (ആന) തമ്മിലുള്ള യോജിപ്പുള്ളതും സഹകരണപരവുമായ ബന്ധത്തെ വിവരിക്കുന്നതിനായി പ്രസിഡന്റ് ഷി ജിൻപിംഗ് ജനപ്രിയമാക്കിയ നയതന്ത്ര രൂപകമാണ് ഡ്രാഗൺ-എലിഫന്റ് ടാംഗോ. സംഘർഷത്തിനുപകരം പരസ്പര നേട്ടത്തിനായി ഇരുരാജ്യങ്ങളുടേയും സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം ഉപയോഗപ്പെടുത്തിക്കൊണ്ട്, രണ്ട് ഏഷ്യൻ ഭീമന്മാർ സമന്വയത്തോടെ നീങ്ങുന്നതിനെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്.ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് അമേരിക്ക…
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില വർദ്ധനയും കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക അഡീഷണൽ എക്സൈസ് ഡ്യൂട്ടിയാണ് (Special Additional Excise Duty) വെട്ടിക്കുറച്ചത്. പെട്രോൾ ലിറ്ററിന് 13 രൂപയായിരുന്ന എക്സൈസ് ഡ്യൂട്ടി 3 രൂപയായി കുറച്ചപ്പോൾ ഡീസൽ ലിറ്ററിന് 10 രൂപയായിരുന്ന ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. പെട്രോൾ-ഡീസൽ വില വൻതോതിൽ കൂടാതിരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ക്രൂഡ് വിലവർധനയുടെ ഭാരം ജനങ്ങളെ ബാധിക്കാതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്ര സർക്കാറിന്റെ ഈ സുപ്രധാന നീക്കം. സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനെർജി (Nayara Energy) പോലുള്ളവ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്. ഇതോടെ ഇത്തരം വിതരണക്കാർക്ക് വില സാധാരണ നിലയിൽ ആക്കാനാകും. എന്തുകൊണ്ട് ഈ തീരുമാനം?യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ…
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടരുന്ന ലുലു ഗ്രൂപ്പിന്റെ നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ കണ്ട മോഡി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യകയറ്റുമതി സുഗമമാക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പുനൽകി. നിലവിലെ ആഗോള പ്രതിസന്ധികൾക്കിടയിലും അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിക്കു വിശദീകരിച്ചതായി യൂസഫലി വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിൽ (GCC) ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങൾക്ക് വലിയ ആവശ്യകതയാണുള്ളത്. ഇതുവരെ 15,000 ടണ്ണോളം ഭക്ഷ്യസാധനങ്ങളാണ് ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് എത്തിച്ചത്. ഇതിനായി 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കാർഗോ കപ്പലുകളും ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് സർവീസുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ പ്രൊക്യൂർമെന്റ് സെന്ററുകൾ വഴിയാണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. ഇത് പ്രതിസന്ധി ഘട്ടത്തിലും…
ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 40,000 കോടി രൂപയുടെ എട്ട് ന്യൂ ജനറേഷൻ കോർവെറ്റുകൾ (NGC) നിർമ്മിക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ (CCS) പരിഗണനയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സമിതിയുടെ അനുമതി ലഭിക്കുന്നതോടെ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് യാർഡിലും ഗോവ ഷിപ്പ് യാർഡിലുമായി ഇവയുടെ നിർമ്മാണം ആരംഭിക്കും. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പലുകൾ 2030 മുതൽ ഓരോ വർഷം ഇടവിട്ട് നാവികസേനയുടെ ഭാഗമാകും. ഫ്രിഗേറ്റുകളെക്കാളും ഡിസ്ട്രോയറുകളെക്കാളും വലിപ്പം കുറവാണെങ്കിലും ഏകദേശം 3,000 ടൺ ഭാരമുള്ള ഈ കോർവെറ്റുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കാനും ശത്രു അന്തർവാഹിനികളെ തകർക്കാനും ശേഷിയുണ്ട്. ഉപരിതല മിസൈലുകൾ, ആന്റി ഏരിയൽ ആയുധങ്ങൾ, അത്യാധുനിക ഗണ്ണുകൾ എന്നിവയാൽ സജ്ജമായ ഇവ നിലവിൽ സേവനത്തിലുള്ള 20-30 വർഷം പഴക്കമുള്ള വീർ, ഖുക്രി, കോറ ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് എത്തുന്നത്. അതേസമയം, നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന മറ്റൊരു നിർണ്ണായക നീക്കമായി…
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) എന്ന പേരിലുള്ള ഇന്ത്യയുടെ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. അഞ്ച് മൊഡ്യൂളുകൾ കൂടിച്ചേർന്ന ഈ ബഹിരാകാശനിലയത്തിന്റെ ആദ്യ ഭാഗമായ ‘BAS-01’ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. 2028ഓടെ ആദ്യ മൊഡ്യൂൾ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 1,763 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ബിഎഎസ്സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 2035ഓടെ അഞ്ച് മൊഡ്യൂളുകളും സംയോജിപ്പിച്ച് ബഹിരാകാശനിലയം പൂർണ്ണസജ്ജമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. റോബോട്ടിക് ഓപ്പറേഷൻസ്, മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ, ഇൻ-ഓർബിറ്റ് റീഫ്യൂയലിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഈ നിലയത്തിലുണ്ടാകും. ഫാർമ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ഇത് വലിയ കരുത്താകും. പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിക്രം സാരാഭായ് സ്പേസ് സെന്റർ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. ISRO…
പ്രാദേശിക വ്യാപാര സമവാക്യങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് വിദേശ ട്രാൻസ്ഷിപ്പ്മെന്റുകളെ ആകർഷിക്കുന്നതിനായി തുറമുഖങ്ങളിൽ കൂടുതൽ ഇളവുകളും സൗകര്യങ്ങളും ഏർപ്പെടുത്താൻ പാകിസ്ഥാൻ നീക്കം. ഫെഡറൽ മാരിടൈം കാര്യ മന്ത്രി മുഹമ്മദ് ജുനൈദ് അൻവർ ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈ ബൾക്ക് എക്സ്പോർട്ട് കാർഗോ കയറ്റുമതി ചെയ്യുന്ന വിദേശ ട്രാൻസ്ഷിപ്പ്മെന്റ് കപ്പലുകളുടെ പോർട്ട് ചാർജുകളിൽ 60 ശതമാനം വരെ ഇളവ് നൽകാൻ തീരുമാനിച്ചു. പ്രവർത്തനച്ചെലവ് കുറച്ച് പാക് തുറമുഖങ്ങളെ ഈ മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ചരക്കുനീക്കം സുഗമമാക്കാൻ ചാർജുകൾ ഏകീകരിക്കാനും നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവ ഇന്ത്യൻ സമുദ്രമേഖലയിലെ തന്ത്രപരമായ ചരക്കുനീക്കങ്ങളെയും മത്സരങ്ങളെയും സ്വാധീനിക്കും എന്നതിനാൽ പാകിസ്ഥാന്റെ പുതിയ നീക്കങ്ങളെ ഇന്ത്യൻ വാണിജ്യ-പ്രതിരോധ മേഖലകൾ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. കറാച്ചി പോർട്ട് ട്രസ്റ്റ് (KPT) പോലുള്ള തങ്ങളുടെ പ്രധാന മാരിടൈം ഗേറ്റ്വേകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുമ്പോൾ,…
