Author: News Desk

അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബെയുടെ (Adobe) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) പദവിയിൽനിന്ന് ഇന്ത്യൻ വംശജനായ ശന്തനു നാരായൺ (Shantanu Narayen) പടിയിറങ്ങുന്നു. ഏകദേശം രണ്ട് ദശാബ്ദമായി അഡോബെയെ നയിക്കുന്ന അദ്ദേഹം ബോക്സ് സോഫ്റ്റ്‌വെയർ വിൽപ്പനയിൽ നിന്ന് ക്ലൗഡ് അടിസ്ഥാനത്തിലുള്ള സബ്‌സ്‌ക്രിപ്ഷൻ മോഡലിലേക്ക് കമ്പനിയെ മാറ്റി നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു. 2007ൽ സിഇഒ ആയി ചുമതലയേറ്റപ്പോൾ 1 ബില്യൺ ഡോളറിൽ താഴെയായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2024ഓടെ 25 ബില്യൺ ഡോളറിന് മുകളിലെത്തിയത് ഈ തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്. കമ്പനി പുതിയ നേതൃത്വത്തിന് വഴിമാറുന്നതിന്റെ (Succession Planning) ഭാഗമായാണ് 18 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സിഇഒ സ്ഥാനം ഒഴിയുന്നത്. ദൈനംദിന ഭരണച്ചുമതലകളിൽ നിന്ന് മാറി കമ്പനിയുടെ നയരൂപീകരണത്തിലും ഭാവി പദ്ധതികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോർഡ് ചെയർമാൻ പദവിയിൽ അദ്ദേഹം തുടരും. സുഗമമായ അധികാര കൈമാറ്റം ലക്ഷ്യമിടുന്ന കമ്പനി പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.…

Read More

ഇൻറർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും സമൂഹമാധ്യം ദുരുപയോഗത്തിനുമെതിരെ ശക്തമായ നിയമനിർമാണം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എംപിയുമായ ഹർഭജൻ സിംഗ്. രാജ്യസഭയിലെ ചർച്ചക്കിടെയാണ് ഹർഭജൻ ഈ വിഷയം സഭയിൽ ഉന്നയിച്ചത്. അശ്ലീല വെബ്സൈറ്റുകൾ പൂർണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന് ഹർഭജൻ ആവശ്യപ്പെട്ടു. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണെന്നും ഹർഭജൻ വ്യക്തമാക്കി. MP Harbhajan Singh urges the Centre to block pornographic websites and implement age…

Read More

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ത്യയിലെ 5 ബില്യൺ ഡോളറിന്റെ കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കുന്നു. കടുത്ത വേനൽക്കാലം പടിവാതിൽക്കൽ നിൽക്കെ, പ്ലാസ്റ്റിക് കുപ്പികൾ, മൂടികൾ (Caps), ലേബലുകൾ, കാർഡ്ബോർഡ് ബോക്സുകൾ എന്നിവയുടെ നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നതാണ് വിപണിയെ തളർത്തുന്നത്. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ വില കിലോയ്ക്ക് 170 രൂപയായി ഉയർന്നു. ഇത് മുൻപത്തെ നിരക്കിനെ അപേക്ഷിച്ച് 50 ശതമാനത്തോളം വർധനയാണ്. വരും ദിവസങ്ങളിൽ ഈ പ്രതിസന്ധി ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുമെന്നും ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകുമെന്നും ഓൾ ഇന്ത്യ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ വൻകിട കമ്പനികൾ അധികച്ചെലവ് സ്വയം സഹിച്ച് ഇപ്പോഴത്തെ വില നിലനിർത്തുന്നുണ്ടെങ്കിലും, രാജ്യത്തെ രണ്ടായിരത്തോളം വരുന്ന ചെറുകിട നിർമ്മാതാക്കൾ വിതരണക്കാർക്കുള്ള വില കുപ്പിക്ക് ഒരു രൂപ വരെ വർധിപ്പിച്ചു കഴിഞ്ഞു. പ്രീമിയം മിനറൽ വാട്ടർ വിഭാഗത്തിലും വില വർധന പ്രകടമാണ്. ചില പ്രീമിയം ബ്രാൻഡുകൾ ഇതിനകം 18…

Read More

അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ (CSR) അദാനി ഫൗണ്ടേഷൻ, ‘സ്വാഭിമാൻ’ (Swabhimaan) പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം പത്ത് ലക്ഷം സ്ത്രീകളെ ശാക്തീകരിക്കാനൊരുങ്ങുന്നു. സ്ത്രീ ശാക്തീകരണം കേവലം ഒരു വ്യക്തിയെ സഹായിക്കലല്ല, മറിച്ച് വരും തലമുറകളുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ പ്രീതി അദാനി പറഞ്ഞു. മുംബൈയിൽ അദാനി ഫൗണ്ടേഷൻ, മഹിളാ സാമ്പത്തിക വികാസ് മഹാമണ്ഡലുമായി (MAVIM) ചേർന്ന് സംഘടിപ്പിച്ച “സ്വാഭിമാൻ: ദ റൈസ് ഓഫ് SHE” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീശാക്തീകരണം കേവലം സൗജന്യങ്ങൾ നൽകുന്നതിലൂടെയല്ല, മറിച്ച് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയുമാണ് യാഥാർത്ഥ്യമാകുന്നതെന്ന് പ്രീതി അദാനി ചൂണ്ടിക്കാട്ടി. സ്വാഭിമാൻ പദ്ധതിയിലെ സ്ത്രീകളെ കാണുമ്പോഴെല്ലാം അവരുടെ അഭിലാഷങ്ങൾ പ്രചോദിപ്പിക്കുന്നു. ചെറുകിട ബിസിനസുകൾ എങ്ങനെ വികസിപ്പിക്കാം, ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വില എങ്ങനെ നിശ്ചയിക്കാം, വായ്പകൾ ഉത്തരവാദിത്തത്തോടെ എങ്ങനെ തിരിച്ചടയ്ക്കാം, പണം എങ്ങനെ ലാഭിക്കാം എന്നതിനെക്കുറിച്ചൊക്കെയാണ് അവർ സംസാരിക്കുന്നതെന്നും പ്രീതി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായ സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ…

Read More

ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്‍റ് താരലേലത്തില്‍ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് സൺറൈസേഴ്സ് ലീഡ്‌സ് ടീം ഉടമകളായ സൺ ഗ്രൂപ്പിനും കാവ്യ മാരനും നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ആരാധകരുടെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 2,55,000 ഡോളർ (ഏകദേശം 2.34 കോടി രൂപ) നൽകിയാണ് സൺറൈസേഴ്സ് ലീഡ്‌സ് അബ്രാറിനെ സ്വന്തമാക്കിയത്. ‘ദി ഹണ്ട്രഡ്’ ടൂർണമെന്‍റിൽ ഒരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാകിസ്ഥാൻ താരത്തെ സൈൻ ചെയ്യുന്നത് ഇതാദ്യമാണ്. സൺറൈസേഴ്സ് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായാണ് ടീം പ്രവർത്തിക്കുന്നതെന്നാരോപിച്ച് #BoycottSRH എന്ന ഹാഷ്‌ടാഗ് എക്സിൽ ട്രെൻഡിംഗായി. അബ്രാറിനെ ടീമിലെടുത്ത വാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കൻ ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ടീമുകളുടെ ഉടമകളാണ് സൺ ഗ്രൂപ്പ്. മുൻപ് ഈ ടീമുകളിലൊന്നും പാക് താരങ്ങൾ…

Read More

രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (Commercial LPG) വിതരണത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ‌പ്രതിമാസ വാണിജ്യ പാചകവാതക ആവശ്യകതയുടെ 20 ശതമാനം സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് എണ്ണ കമ്പനികൾ നേരിട്ട് വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനം. പടിഞ്ഞാറൻ ഏഷ്യയിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായതോടെ സ്‌കൂളുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. Union Minister Hardeep Singh Puri announces a new LPG policy. To curb black marketing, 20% of commercial gas will be directly distributed via oil…

Read More

പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വിതയ്ക്കുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇസ്രായേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം സംബന്ധിച്ച് ഫോൺ സംഭാഷണം നടത്തിയതായി മോഡി തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. സംഘർഷം രൂക്ഷമാകുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും മോഡി ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം ചരക്ക് നീക്കവും ഊർജ്ജ ലഭ്യതയും തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യക്കുള്ള പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. PM Narendra Modi discusses West Asia tensions with Iran’s President. Focus remains on regional peace, maritime security, and the safety of Indian citizens

Read More

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ ദിവസം മാത്രം പത്ത് മിസൈലുകളും 26 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യുഎഇ അറിയിച്ചു. മേഖലയിൽ യുദ്ധം കനത്തതോടെ സമാന ആക്രമണങ്ങൾ സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം കഴിഞ്ഞ ദിവസം രണ്ട് ഡ്രോണുകൾ വീഴുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎഇ തീരത്തിന് സമീപമുള്ള കണ്ടെയ്നർ കപ്പലിന് നേരെയും ഒമാനിലെ സലാല തുറമുഖത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ആഗോള എണ്ണ വിപണിയെയും വ്യാപാര പാതകളെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സമീപം ആക്രമണം ഉണ്ടായെങ്കിലും വ്യോമഗതാഗതം സാധാരണ നിലയിൽ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനയി തന്റെ ആദ്യ…

Read More

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക ചാർട്ടേഡ് കാർഗോ സർവീസുകൾ ആരംഭിച്ചു. വിതരണ ശൃംഖലയിലെ പ്രതിസന്ധി പരിഹരിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ സ്റ്റോക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 36 ടൺ പഴം-പച്ചക്കറികളുമായി കുവൈത്ത് എയർവേയ്സിന്റെ കാർഗോ വിമാനം പുറപ്പെട്ടു. നേരത്തെ അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപ്പന്നങ്ങൾ എത്തിച്ചിരുന്നു. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴിയാണ് ഈ നീക്കം. പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചത് കയറ്റുമതി മേഖലയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക കാർഗോ വിമാനങ്ങൾ ഏർപ്പാടാക്കിയത്. കൊച്ചിക്ക് പുറമേ ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നും ലുലു…

Read More

സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് സുപ്രധാന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ ഉന്നതതല യോഗം തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഇത്തരം സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻറ് സംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വ്യാവസായിക – ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. വിതരണ, ഉപഭോഗ രീതികൾ ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ്‌ബോർഡ് സംവിധാനത്തിലൂടെ നിരീക്ഷണം നടത്തും. പാചക വാതക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രധാന…

Read More