Author: News Desk

കൊച്ചിയിൽ പത്തുരൂപയ്ക്ക് ഭക്ഷണം നൽകാൻ കോർപറേഷൻ. മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഇന്ദിരാ കാൻറീനുകൾ തുടങ്ങാനാണ് പദ്ധതി. ഗുണമേന്മയും രുചികരവുമായ ഭക്ഷണം മിതമായ വിലയ്ക്ക് നൽകുകയെന്നതാണ് ലക്ഷ്യം. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാൻറീൻ വഴി ലഭ്യമാക്കുമെന്ന് കോർപറേഷൻ അധികൃതർ വിശദീകരിച്ചു. വരുന്ന 50 ദിവസങ്ങൾക്കകം നടപ്പാക്കേണ്ട 50 പദ്ധതികളിലാണ് കോർപറേഷൻ ഇന്ദിരാ കാന്റീനും പ്രഖ്യാപിച്ചിരിക്കുന്നത്. മിക്കവർക്കും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാൻ പല വഴികളുണ്ട്. ഈ സാഹചര്യത്തിലാണ് രാവിലെയും രാത്രിയും മാത്രം ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപറേഷൻ മുന്നോട്ടുവന്നിരിക്കുന്നത്. കോർപറേഷനിലെ എല്ലാ പ്രധാന ഇടങ്ങളിലും ഇന്ദിരാ കാന്റീൻ വരും. ആദ്യത്തേത് ഫോർട്ട് കൊച്ചിയിൽ ആയിരിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചാൽ നേട്ടമാകുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ. തെരുവ് നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ ബ്രഹ്മപുരത്ത് കൂടുകൾ സ്ഥാപിക്കുന്നതും കൊതുക് നിവാരണത്തിനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മാസത്തിൽ ഒരിക്കൽ മേയറുമായും ഡെപ്യൂട്ടി മേയറുമായും നേരിട്ട്…

Read More

ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം ₹3.25 ട്രില്യണിന്റെ വൻ പ്രതിരോധ ഇടപാട് ചർച്ച ചെയ്യാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. എഎൻഐ റിപ്പോർട്ട് പ്രകാരം, ഈ ആഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇടപാടിന്റെ നിർണായക ഘടകങ്ങൾ അന്തിമമാക്കും. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഇത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ കരാറായി മാറും. ഇടപാടിന്റെ ഭാഗമായി ഏകദേശം 80 ശതമാനം റഫാൽ വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഓരോ വിമാനത്തിലും ഏകദേശം 30 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പ്രാഥമിക നിർദേശം. ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പൂർണമായും ഫ്രാൻസിൽ നിർമിച്ച (Fly-Away) വിമാനങ്ങൾ വാങ്ങും. ഇന്ത്യൻ ആയുധങ്ങളും തദ്ദേശീയ സംവിധാനങ്ങളും റഫാൽ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിൽ ഫ്രാൻസിന്റെ സാങ്കേതിക സഹായവും കരാറിന്റെ ഭാഗമാകും. എന്നാൽ സോഴ്‌സ് കോഡുകൾ ഫ്രഞ്ച് വശത്തു തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്.…

Read More

കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. 2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ ഉത്പാദനം ആരംഭിക്കുന്നതോടെ അത് ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ൽ ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപ കവിഞ്ഞു, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിദേശനാണ്യം കൊണ്ടുവരികയും ചെയ്തു. നാല് സെമികണ്ടക്ടർ പ്ലാന്റുകൾ വാണിജ്യ ഉൽപ്പാദനത്തിലേക്ക് വരുന്നതോടെ 2026ലും മൊമെന്റം തുടരും-സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 2025ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 2.03 ട്രില്യൺ രൂപയായി ഉയർന്നതായും 2024 കലണ്ടർ വർഷത്തിലെ 1.1 ട്രില്യൺ രൂപയേക്കാൾ ഇരട്ടിട്ടിലധികമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ മൊബൈൽ ഫോൺ വ്യവസായമാണ് ആധിപത്യം പുലർത്തുന്നത്. 25 ലക്ഷത്തിലധികം ആളുകളാണ് ഇലക്ട്രോണിക്സ് മേഖലയിൽ ജോലി ചെയ്യുന്നത്. മൊബൈൽ നിർമ്മാതാക്കളുടെ വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ്…

Read More

ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ് സൈനിക ഇടപെടൽ ഭീഷണിക്കുമിടയിലാണ് ഇന്ത്യയുടെ നിർദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയവും ആവശിയപ്പെട്ടിട്ടുണ്ട്. മാറുന്ന സാഹചര്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള പൗരന്മാരോട് വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദേശത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ പുറപ്പെടുവിച്ച മറ്റൊരു നിർദേശത്തിൽ പറയുന്നു. ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഒഴിവാക്കാനും മന്ത്രാലയം വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഷിയാ തീർത്ഥാടകർ എല്ലാ വർഷവും ഇറാനിൽ സന്ദർശനം നടത്താറുമുണ്ട്. അതേസമയം, ഇറാനിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ, ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചി ഇന്ത്യൻ…

Read More

കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ (KBF) നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമാചാരി. ഫൗണ്ടേഷന്റെ സഹസ്ഥാപകനും പ്രസിഡന്റും കെബിഎഫ് ട്രസ്റ്റീ ബോർഡ് അംഗവുമായിരുന്നു ആർട്ടിസ്റ്റ്-ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി. കുടുംബപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രതിനിധി വ്യക്തമാക്കി. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ൽ ആർട്ടിസ്റ്റ് റിയാസ് കോമുവിനോടൊപ്പം ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ അദ്ദേഹം ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് രാജിവെച്ചിരിക്കുന്നത്. ഇത് നിരവധി ഊഹോപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. രാജികാര്യത്തെക്കുറിച്ച് ബോസ് കൃഷ്ണാമാചാരി ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‌ 2025 ഡിസംബർ 12ന് ആരംഭിച്ച ആറാം പതിപ്പ് 2026 മാർച്ച് 26 വരെ നീളും. അതേസമയം കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി.വേണു വ്യക്തമാക്കി. Bose Krishnamachari, co-founder and President of Kochi Biennale…

Read More

ഈ വർഷം 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ഉൽപാദന വേഗതയെന്നും ആഭ്യന്തര കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ പക്വതയാണ് ഇത് പ്രകടമാക്കുന്നതെന്നും നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നാവികസേനാ വിപുലീകരണത്തിന്റെ ഉന്നതിക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ നീലഗിരി ക്ലാസ് മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കൂട്ടിച്ചേർക്കുന്നത് അടക്കമുള്ള നവീകരണമാണ് നടക്കുക. ലീഡ് ഷിപ്പ് 2025 ജനുവരിയിൽ കമ്മീഷൻ ചെയ്തു. തുടർന്ന് 2025 ഓഗസ്റ്റിൽ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. ഈ വർഷം കുറഞ്ഞത് രണ്ടെണ്ണം കൂടി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്ഷക് ക്ലാസിലെ സർവേ കപ്പലും നിസ്തർ ക്ലാസിലെ ഡൈവിംഗ് സപ്പോർട്ട് കപ്പലും പട്ടികയിൽ ഉൾപ്പെടുന്നു. നാവികസേനയുടെ ദീർഘകാല ലക്ഷ്യങ്ങളുടെ…

Read More

ഇന്ത്യയിലെ ആദ്യത്തെ ഫുൾ-സ്റ്റാക്ക് സോവറിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പാർക്ക് സ്ഥാപിക്കാൻ തമിഴ്‌നാട് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ബെംഗളൂരു ആസ്ഥാനമായുള്ള സർവം എഐയുമായി (Sarvam AI) കരാറിൽ ഒപ്പുവെച്ചു. ₹10,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഉൾപ്പെടുന്ന പദ്ധതി, 1000 ഉയർന്ന വൈദഗ്ധ്യമുള്ള, ഡീപ്‌ടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന നടപടിയേയും തമിഴ്നാടിന്റെ നീക്കം വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ, പർപ്പസ് ബിൽഡ് ഡിസ്ട്രിക്ട് കൂടിയായി സോവറിൻ എഐ പാർക്ക് മാറും. എഐ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, സുരക്ഷിത ഡാറ്റ ഫ്രെയിംവർക്കുകൾ, മോഡൽ റിസർച്ച് ലാബുകൾ, എഐ ഇന്നൊവേഷൻ ക്ലസ്റ്ററുകൾ എന്നിവയ്കാകണ് പ്രാധാന്യം നൽകുക. ഇതോടൊപ്പം ഭരണതലത്തിൽ എഐയ്‌ക്കായി സമർപ്പിത ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയിൽ സംയോജിപ്പിക്കും. ജനങ്ങൾക്ക് മുൻഗണന നൽകുന്ന, എഐ ഭാവി രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു. ഫ്ലാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (LLM) ‘സർവം-എം’ പോലുള്ള…

Read More

ആറളം ചിത്രശലഭ സങ്കേതം എന്ന പേര് സ്വീകരിച്ച് ആറളം വന്യജീവി സങ്കേതം. അസാധാരണ ഗസറ്റ് വിജ്ഞാപനം വഴിയാണ് വന്യജീവിസങ്കേതം ചിത്രശലഭ സങ്കേതം എന്ന് പുനർനാമകരണം നടത്തിയുള്ള ഉത്തരവിറക്കിയത്. വൈവിധ്യമാർന്ന ചിത്രശലഭങ്ങൾകൊണ്ട് ശ്രദ്ധേയമാണ് ആറളം. ചിത്രശലഭങ്ങളുടെ സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്ത് ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം ജൂൺ 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വൈൽഡ് ലൈഫ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർച്ചയായി നടത്തിവരുന്ന സർവ്വേ കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശലഭവൈജാത്യം കാത്തുസൂക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള അംഗീകാരമായാണ് നീക്കം കണക്കാക്കപ്പെടുന്നത്. വിനോദ സഞ്ചാര-പ്രകൃതിപഠന മേഖലയിലും ആറളത്തിന്റെ മുന്നേറ്റത്തിന് പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 1984ൽ സ്ഥാപിതമായ ആറളം വന്യജീവിസങ്കേതത്തിൽ, 2000 മുതൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വാർഷിക ചിത്രശലഭ സർവേ നടത്തുന്നുണ്ട്.…

Read More

കമ്പനിയുടെ ആദ്യ റെസിഡൻഷ്യൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ആയ ‘ഓല ശക്തി’ (Ola Shakti) വിപണിയിൽ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. തമിഴ്നാട് കൃഷ്ണഗിരിയിലെ ഗിഗാഫാക്ടറിയിലാണ് നിർമാണം. 4680 ഭാരത് സെൽ പ്ലാറ്റ്ഫോമിന്റെ വികസനം വേഗത്തിലാക്കാനും ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുറത്തേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് നീക്കം. ഗാർഹിക ആവശ്യങ്ങൾ, കൃഷിയിടങ്ങൾ, ചെറുകിട ബിസിനസുകൾ എന്നിവർക്കായുള്ള പോർട്ടബിൾ എനർജി സ്റ്റോറേജ് സൊല്യൂഷനാണ് ‘ഓല ശക്തി’. സാധാരണ ലെഡ്-ആസിഡ് ഇൻവർട്ടറുകളുടെയും ഡീസൽ ജനറേറ്ററുകളുടെയും പകരമായാണ് ഇത്തരമൊരു ഉൽപ്പന്നവുമായി എത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 200V മുതൽ 240V വരെ ഇൻപുട്ട് വോൾട്ടേജ് പരിധിയിൽ പ്രവർത്തിക്കാനാകും. പൊടി, വെള്ളം, മൺസൂൺ സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന IP67 റേറ്റഡ്, സ്പിൽ-പ്രൂഫ് ബാറ്ററികൾ ഉൾക്കൊള്ളുന്നു. ‘ഓല ശക്തി’ 1kW/1.5kWh, 1kW/3kWh, 3kW/5.2kWh, 6kW/9.1kWh എന്നീ നാല് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുക. കോൺഫിഗറേഷനുസരിച്ച് എയർ കണ്ടീഷണർ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, ഫാം പമ്പ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാനാകും. രണ്ട്…

Read More

റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2025 നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ 29% കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതായി. ചൈന നിലവിൽ ഒന്നാമതും, തുർക്കി രണ്ടാമതുമാണ്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഇറക്കുമതി കുറച്ചതോടെയാണ് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇടിവുണ്ടായത്. 2025 ഡിസംബറിൽ ഇന്ത്യ റഷ്യയിൽനിന്ന് 27,000 കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെയ്തു; നവംബറിൽ ഇത് 34,000 കോടി രൂപ ആയിരുന്നു. റിലയൻസ് ജാംനഗർ എണ്ണസംസ്‌കരണശാലയിലേക്കുള്ള ഇറക്കുമതിയിലാണ് ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത്. നവംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജാംനഗറിൽ ഇറക്കുമതി പകുതിയോളം മാത്രമാണ് ഡിസംബറിൽ നടന്നത്. അതേസമയം, പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഇറക്കുമതിയിലും 15% കുറവുണ്ട്. നിലവിൽ റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ 48% ചൈനയുടേതാണ്. ഡിസംബറിൽ…

Read More