Author: News Desk
യുഎയിൽ വമ്പൻ നിക്ഷേപത്തിന് ഏഷ്യൻ പെയിന്റസ്. ഏഷ്യൻ പെയിൻ്റ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (Asian Paints International Private Limited) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ബെർജർ പെയിൻ്റ്സ് എമിറേറ്റ്സാണ് (Berger Paints Emirates) കമ്പനിയുടെ എമിറേറ്റ്സിലെ രണ്ടാമത്തെ പെയിന്റ് ഉത്പാദന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നത്. ഫാക്ടറിക്കായി 340 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അബുദാബി ഖലീഫ ഇക്കണോമിക് സോൺസിൽ ഏകദേശം ഒരു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഫാക്ടറി സ്ഥാപിക്കുക. നിർദിഷ് ഫാക്ടറിക്ക് പ്രാരംഭഘട്ടത്തിൽ 55,800 കിലോലിറ്റർ ശേഷിയുണ്ടാകും. ഈ നിക്ഷേപം ബെർജർ പെയിൻ്റ്സ് യുഎഇയുടെ ഉത്പാദന ശേഷിയും വിപണിയിലെ സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ പെയിന്റ് വ്യവസായത്തിലെ മുടി ചൂടാമന്നനായ ഏഷ്യൻ പെയിന്റ്സ് 1942ലാണ് ആരംഭിക്കുന്നത്. ദീർഘകാലം ഈ മേഖലയിലുള്ള കമ്പനി ഇന്ത്യയിലെ പെയിന്റ് സൊല്യൂഷൻസ് കമ്പനികളിൽ മുൻപന്തിയിലാണ്. പതിനഞ്ചിലധികം രാജ്യങ്ങളിലായി മുപ്പതോളം പെയിന്റ് ഉത്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. കളർ ഐഡിയകൾ, ഹോം സൊല്യൂഷനുകൾ,…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയുടേയും റഷ്യയുടേയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4ന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച നടക്കുക. പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിനും പങ്കാളിത്തത്തിന്റെ പുതിയ വഴികൾ തേടുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി ചർച്ച നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്താൻ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവർത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യ സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന എസ്-400. ഈ സാഹചര്യത്തിലാണ് എസ്-400 ന് പുറമെ റഷ്യയിൽ നിന്ന് ഇതിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുരോകാൻ ഇന്ത്യ തീരുമാനിച്ചത്. റഷ്യയുടെ…
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ചൈനീസ് റെഫ്രിജറേറ്റർ, ടിവി നിർമാതാക്കളായ ഹെയർ അപ്ലയൻസസ് (Haier Appliances). മാതൃകമ്പനിയിൽ നിന്ന് ഹെയർ ഇന്ത്യയ്ക്ക് (Haier India) 1000 കോടി രൂപ ക്യാപിറ്റൽ ഉൾക്കൊള്ളുന്നതിനായി കേന്ദ്ര സർക്കാറിനു കീഴിലുള്ള ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനു (DPIIT) കീഴിലെ പ്രസ് നോട്ട് 3 നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുകയാണ് കമ്പനി. ഹെയർ ഇന്ത്യയുടെ ഏറ്റവും ഒടുവിൽ ഫയൽ ചെയ്ത റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂലധന നിക്ഷേപം ദക്ഷിണേന്ത്യയിൽ മൂന്നാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടിയാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ, ഹെയർ ഇതിനകം വിപണിമൂല്യത്തിൽ വേൾപ്പൂൾ ഇന്ത്യയെ (Whirlpool India) മറികടന്ന്, രാജ്യത്തെ മൂന്നാമത്തെ വലിയ ഉപഭോക്തൃ ഇലക്ട്രോണിക് കമ്പനിയായി മാറിയിട്ടുണ്ട്. അതേസമയം, ഹെയർ ഇന്ത്യയിലെ ബിസിനസിൽ 49% ഓഹരി ഭാരതി ഗ്രൂപ്പിന് വിൽക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായും ചറിപ്പോർട്ടുണ്ട്. Haier Appliances has filed under…
ഇന്ത്യയിലെ എൽപിജി ഇറക്കുമതി ചിലവ് മാർഗത്തിന്റെയും ഉറവിട രാജ്യത്തിന്റെയും അടിസ്ഥാനത്തിൽ വലിയ തോതിൽ വ്യത്യാസപ്പെടാമെന്ന് ക്രിസിൽ ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ യുഎസ്സിൽ നിന്ന് പാചകവാതകം (LPG) ഇറക്കുമതി ചെയ്യാൻ കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് ക്രിസിൽ റിപ്പോർട്ട്. മധ്യപൂർവ രാജ്യങ്ങളിൽ നിന്നുള്ള എൽപിജി സൗദി കോൺട്രാക്ട് പ്രൈസ് (Saudi CP) അടിസ്ഥാനമാക്കിയാണ് വിലനിർണയം നടക്കുന്നത്. എന്നാൽ യുഎസിൽ നിന്നുള്ള എൽപിജി മോണ്ട്–ബെൽവിയു (Mont Belvieu) വിലയോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഫ്രൈറ്റ് ചിലവിന് വലിയ പങ്കുള്ളതായും ഇത് വിലനിർണയത്തെ ബാധിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം ആദ്യമാണ് ഇന്ത്യ വർഷത്തിൽ 2.2 മില്യൻ ടൺ എൽപിജി ഇറക്കുമതി ചെയ്യാൻ കരാറിൽ ഒപ്പിട്ടത്. നിലവിൽ രാജ്യത്തെ എൽപിജി ആവശ്യത്തിന്റെ 55–60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. യുഎസ്സുമായുള്ള പുതിയ കരാറിലൂടെ ഇന്ത്യയ്ക്ക് വിതരണ വൈവിധ്യം ഉറപ്പാക്കാനാകും എന്ന നേട്ടമുണ്ട്. ജിയോ-പൊളിറ്റിക്കലി വ്യത്യസ്തമായ ഈ വിതരണ പാത റിസ്ക് ഡൈവർസിഫിക്കേഷനും ഇറക്കുമതി കൂടുതൽ സുഖപ്രദമാക്കാനും സഹായിക്കുമെന്ന്…
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും ഇതിഹാസ വ്യവസായിയുമായിരുന്ന രത്തൻ ടാറ്റയുടെ വില്ല വിൽക്കാൻ നീക്കം. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വില്ലയാണ് വിൽക്കുന്നത്. അദ്ദേഹത്തിന്റെ വിൽപത്ര പ്രകാരം സിങ്കപ്പൂരിലെ ആർഎൻടി അസോസിയേറ്റ്സിന് അവകാശപ്പെട്ടതാണ് വില്ല. വില്ല വാങ്ങാൻ രത്തൻ ടാറ്റയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എയർസെൽ സ്ഥാപകൻ സി. ശിവശങ്കരൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 6.2 ദശലക്ഷം ഡോളർ (55 കോടി രൂപ) ശിവശങ്കരൻ വില്ലയ്ക്ക് വാഗ്ദാനം ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇപ്പോഴും അന്തിമ ധാരണയായിട്ടില്ല. വില്ല വിൽപന സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്ന് രഹസ്യ വൃത്തങ്ങൾ അറിയിച്ചു. സീഷെൽസ് പൗരനായ ശിവശങ്കരനാണ് വില്ല വാങ്ങാൻ രത്തൻ ടാറ്റയെ സഹായിച്ചത്. നിയമപ്രകാരം പൗരന്മാർക്ക് മാത്രമാണ് രാജ്യത്ത് സ്വത്തുക്കൾ സ്വന്തമാക്കാൻ കഴിയുക Ratan Tata’s Seychelles villa is reportedly up for sale, with Aircel founder C. Sivasankaran offering $6.2 million (₹55…
ഇന്ത്യയും അഫ്ഗാനിസ്ഥാനും വീണ്ടും അടുക്കുകയാണ്. ഇത്തവണ പാകിസ്ഥാന്റെ ‘തലയ്ക്ക് മുകളിലൂടെയാണ്’ ആ അടുപ്പം ശക്തമാകാൻ ഒരുങ്ങുന്നത്. മാസങ്ങളായി തുടരുന്ന അതിർത്തി അടച്ചിടൽ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, വ്യാപാര റൂട്ടുകൾ തടസ്സപ്പെടൽ എന്നിവയ്ക്ക് ശേഷം, ന്യൂഡൽഹിയും കാബൂളും നേരിട്ടുള്ള ചരക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക പങ്കാളിത്തത്തിൽ പുതിയ അധ്യായമാകും. പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന നീക്കത്തോടെയാണ് അഫ്ഗാൻ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് കാബൂളിനെ ഡൽഹിയും അമൃത്സറുമായി ബന്ധിപ്പിക്കുന്ന എയർ ഫ്രൈറ്റ്കോറിഡോർ ആരംഭിക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും ധാരണയായത്. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ സജീവമാക്കുമെന്ന് നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ആരംഭിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും.…
ആന്ധ്രാപ്രദേശിലെ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബിൽ 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗീഷന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപം വികസിക്കുമെന്നും ഗൂഗിളിനു പുറമേ മറ്റ് പല കമ്പനികളും അദാനി ഗ്രൂപ്പുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 15 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എഐ ഭാവി രൂപപ്പെടുത്താൻ ആന്ധ്രാപ്രദേശിൽ വരുന്ന അദാനി-ഗൂഗിൾ പങ്കാളിത്തം സഹായിക്കും. ഇന്ത്യയെ ലോകത്തിലെ ഏറ്റവും സുസ്ഥിര ഇന്റലിജൻസ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇത് വെറുമൊരു നിക്ഷേപമല്ലെന്നും ആഗോള എഐ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രത്തിൽ ഇന്ത്യയെ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നും അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കുന്നതിനായാണ് അദാനി എന്റർപ്രൈസസ്, അവരുടെ സംയുക്ത സംരംഭമായ അദാനി കോൺനെക്സിലൂടെ ഗൂഗിളുമായി കൈകോർക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം,…
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാരിന്റെ ഇക്വിറ്റി നിക്ഷേപത്തിന്റെ ഭാഗമായി 50 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് സർക്കാർ ഈ തുക നൽകുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടമായ പിങ്ക് ലൈനിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോ വിപുലീകരിക്കാനാണ് പദ്ധതി. പുതുക്കിയ കണക്കുകൾ പ്രകാരം പദ്ധതിയുടെ മൊത്തം ചിലവ് 1,957.05 കോടി രൂപയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിൽ 1,571.05 കോടി രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുൻപ് 190.22 കോടി രൂപ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) നൽകിയിരുന്നു. പദ്ധതിയിൽ കാലതാമസമുണ്ടാകാതിരിക്കാൻ ശേഷിക്കുന്ന തുക അനുവദിക്കണമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 50 കോടി രൂപയ്ക്ക് കൂടി സർക്കാർ അനുമതി നൽകിയത്. ഇപ്പോൾ അനുവദിച്ച തുക ഉപയോഗിക്കുന്നതിൽ കെഎംആർഎൽ നിയന്ത്രണം കൊണ്ടുവരികയോ, ആവശ്യമെങ്കിൽ ഈ സാമ്പത്തിക…
ജനങ്ങൾക്കും രാജ്യത്തിനും വലിയ സ്വാധീനം ചെലുത്തുന്ന മുന്നേറ്റമാണ് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് വഴി പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ എഐ ഡയറക്ടർ മുഹമ്മദ് സഫീറുല്ല. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായി, സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയും ISACAയും ചേർന്ന് നടത്തിയ പ്രീ-സമ്മിറ്റ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇംപാക്ട്’ എന്നതാണ് സമ്മിറ്റിന്റെ മുഖ്യ തീം. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നീ മൂന്ന് പില്ലറുകളിലായി അത് നടപ്പിലാക്കപ്പെടും. എഐ രംഗത്തെ സുരക്ഷയും പുരോഗതിയുമാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള മനുഷ്യശേഷിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആനുകൂല്യം. ഇത് വലിയ നഗരങ്ങളിലും നഗരങ്ങളിലും ടയർ-2, ടയർ-3 നഗരങ്ങളിലും പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ കഴിവ് എഐ മേഖലയിലും സാമ്പത്തിക മേഖലകളിലും ഉപയോഗപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് പ്രയോജനം കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഉപയോഗം ഉത്തരവാദിത്തത്തോടെയും നയതന്ത്ര മൂല്യങ്ങളോടെയും വേണമെന്നത് പ്രധാനമാണ്. എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ…
കാനഡയുടെ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. നവംബർ 26ന് നടന്ന ഡ്രോ നമ്പർ 381-ൽ, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ 1000 വിദേശ തൊഴിലാളികൾക്ക് പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ (ITA) അയച്ചതായി അധികൃതർ അറിയിച്ചു. ഡ്രോയിൽ ക്ഷണം ലഭിച്ച ഏറ്റവും കുറഞ്ഞ സിആർഎസ് സ്കോർ 531 ആയിരുന്നു. ഈ വർഷം ഇതുവരെ, 24850 വിദേശ തൊഴിലാളികൾക്ക് കാനഡയിൽ പെർമനന്റ് റെസിഡൻസ് ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് — യോഗ്യതയും നിബന്ധനകളുംകാനഡയിൽ സ്കിൽഡ് ജീവനക്കാരായി ജോലി പരിചയം നേടിയ വിദേശ തൊഴിലാളികൾക്ക് പെർമനന്റ് റെയിഡൻസി നേടാൻ സഹായിക്കുന്ന പദ്ധതിയാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. സിഇസി വിഭാഗത്തിൽ അപേക്ഷിക്കാനായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒരു വർഷം പൂർണമായോ അല്ലെങ്കിൽ അതിന് തുല്യമായ പാർട്ട്-ടൈം കഴിവുള്ള ജോലി പരിചയം കാനഡയിൽ വേണം. ഈ ജോലി ശമ്പളം അല്ലെങ്കിൽ കമ്മീഷൻ ലഭിക്കുന്നതായിരിക്കണം; വോളന്റിയർ ജോലിയും ശമ്പളമില്ലാത്ത ഇൻറേൺഷിപ്പും പരിഗണിക്കുന്നതല്ല. കാനഡയിൽ…
