Author: News Desk
ചൈന യാർലുങ് സാങ്പോ നദിയിൽ (Yarlung Tsangpo) അണക്കെട്ട് നിർമാണം ആരംഭിച്ചതിനുപിന്നാലെ അരുണാചൽ പ്രദേശിലെ ദിബാങ്ങിൽ (Dibang) കൂറ്റൻ ഡാം നിർമിക്കാൻ ഇന്ത്യ. ബ്രഹ്മപുത്ര നദിയുടെ പ്രധാന പോഷകനദികളിലൊന്നായ ദിബാങ്ങിൽ 278 മീറ്റർ ഉയരമുള്ള അണക്കെട്ടാണ് ഇന്ത്യ നിർമിക്കുക. 1122.30 കോടി യൂണിറ്റ് വാർഷിക വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടുകളിൽ ഒന്നുകൂടിയായി ഇത് മാറും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനാണ് (NHPC) നിർമാണച്ചുമതല. 17069 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതിക്കായി ആഗോള ടെൻഡർ വിളിച്ചു. 2032ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. ചൈന പുതുതായി നിർമിക്കുന്ന അണക്കെട്ടിൽനിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടായേക്കും. ഈ ഭീഷണിയെ പ്രതിരോധിക്കാൻ കൂടിയാണ് ഇന്ത്യയും ഡാം നിർമാണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. To counter China’s dam project, India is building a 278m high dam on the Dibang River…
അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രക്ക് വാണിജ്യപരമായി പുറത്തിറക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്ലാൻഡ് (Ashok Leyland). ഇതിനായുള്ള സാങ്കേതികവിദ്യയിൽ കമ്പനി ഏറെ ദൂരം മുന്നോട്ടു പോയതായും വാണിജ്യപരമായി ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അശോക് ലെയ്ലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷേണു അഗർവാൾ പറഞ്ഞു. ഇന്ത്യയിലെ ഓട്ടോമോട്ടീവ് മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം അടുത്ത പ്രധാന മാറ്റം വരുത്താൻ ഹൈഡ്രജൻ ഉപയോഗിക്കപ്പെടും. ഇതിന്റെ ഉപോത്പന്നം വെള്ളമാണ് എന്നതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഏറ്റവും ശുദ്ധമായ ഊർജ രൂപമായി ഇതിനെ കണക്കാക്കുന്നു. മൊബിലിറ്റി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ, പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ഹൈഡ്രജന് വളരെയധികം ഗുണങ്ങളുണ്ട്-അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനരംഗത്തും കമ്പനി വൻ നിക്ഷേപം നടത്തുന്നുണ്ട്. ഊർജ്ജ സംഭരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി അടുത്ത തലമുറ ബാറ്ററികളുടെ വികസനത്തിനും നിർമാണത്തിനുമായി കമ്പനി അടുത്തിടെ വൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു Ashok Leyland announces plans to commercially…
ക്ലീൻ എനർജി (Clean Energy) പ്രോത്സാഹിപ്പിക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ (Fossil Fuels) ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായുള്ള ലോകത്തിലെ തന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2ജി ബയോഎഥനോൾ പ്ലാന്റ് (2G Bioethanol Plant) അസമിലെ ഗോലാഘട്ടിൽ (Golaghat, Assam) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. മുള (Bamboo) ഉപയോഗിച്ചാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്. ഫിന്നിഷ് കമ്പനിയായ കെംപോളിസ് (Chempolis, Finland) നൽകിയ സാങ്കേതികവിദ്യയാണ് പ്ലാന്റിൽ ഉപയോഗിക്കുന്നത്. എല്ലാ വർഷവും ഏകദേശം 500,000 ടൺ മുള പ്ലാന്റിന് ആവശ്യമായി വരും. പ്ലാന്റിൽ 50 ടിഎംടി എഥനോൾ, 19 ടിഎംടി ഫർഫ്യൂറൽ (Furfural), 11 TMT അസറ്റിക് ആസിഡ് (Acetic Acid) എന്നിവ ഉത്പാദിപ്പിക്കും. അസാം ബയോ റിഫൈനറി പ്രൈവറ്റ് ലിമിറ്റഡ് (ABRPL) ഫർഫ്യൂറലും അസറ്റിക് ആസിഡും കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ബയോഎഥനോൾ പ്ലാന്റ് ഉദ്ഘാടനത്തിനൊപ്പം 360 കെടിപിഎ പോളിപ്രൊഫൈലിൻ പ്ലാന്റിന്റെ (Polypropylene – PP Plant) തറക്കല്ലിടലും മോഡി നിർവഹിച്ചു. ബയോഎഥനോൾ പ്ലാന്റിനായി ഇതിനകം…
ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്ത് റെക്കോർഡ് സൃഷ്ടിച്ച് ഓല ഇലക്ട്രിക് (Ola Electric). നാല് വർഷം കൊണ്ട് 10 ലക്ഷം (1 million) ഉത്പാദനം എന്ന നാഴികക്കല്ലാണ് കമ്പനി പിന്നിട്ടിരിക്കുന്നത്. 2021ൽ ഉത്പാദനം ആരംഭിച്ച കമ്പനി തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. എസ് 1 ഇലക്ട്രിക് സ്കൂട്ടറുകൾക്കും (Ola S1 series) റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കുമുള്ള (Ola Roadster) ആവശ്യകതയുടെ തെളിവാണ് ഈ നാഴികക്കല്ലെന്ന് ഓല പറയുന്നു. റെക്കോർഡ് നേട്ടത്തിന് പിന്നാലെ, ഇലക്ട്രിക് മോട്ടോസൈക്കിളായ റോഡ്സ്റ്റർ എക്സ്+ വേരിയന്റിന്റെ (OLA Roadster X Plus) സ്പെഷ്യൽ എഡിഷനും ഓല വിപണിയിൽ എത്തിച്ചു. Ola Electric celebrates a new record, producing 1 million electric two-wheelers in just four years from its Futurefactory in Krishnagiri.
സംവിധായകനും നടനുമായ ബേസിൽ ജോസഫ് (Basil Joseph) കഴിഞ്ഞ ദിവസം തന്റെ പുതിയ നിർമാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. സൈലം ലേർണിങ് (Xylem Learning) സ്ഥാപകനും സിഇഓയുമായ ഡോ. അനന്തുവുമായി (Dr. Ananthu) ചേർന്നാണ് ബേസിലിന്റെ ആദ്യ നിർമാണ സംരംഭം. ബേസിൽ ജോസഫ് എന്ർടെയ്ൻമെന്റും (Basil Joseph Entertainment), ഡോ.അനന്തു എന്റർടെയിൻമെന്റുമായി (Dr Ananthu Entertainment) ചേർന്ന് സിനിമ ചെയ്യുന്ന വിവരം രസകരമായ വിഡിയോയിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമാണവുമായി ഒന്നിച്ചുപോകുന്ന വിവരം ഇരുവരും കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവരും പരസ്പരം തമാശ പറഞ്ഞും മറ്റും പ്രൊജക്റ്റിന്റെ എഗ്രിമെന്റ് ഒപ്പിടുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കം നിരവധിപ്പേർ വിഡിയോയിൽ ആശംസകളറിയിച്ചു. ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ഉടൻ പുറത്തുവിടും. Basil Joseph and Dr. Ananthu from Xylem Learning team up to launch ‘Ananthu Basil Productions,’ a new production house for Malayalam cinema.
ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്ക്ക് കൈമാറി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമുദ്രപ്രതിരോധ ശേഷി കൂട്ടുന്നതിന്റെ ഭാഗമായാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ വരവ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേർസ് ആൻഡ് എഞ്ചിനീയേർസാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്. എട്ട് ആൻ്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW-SWC) രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്. 77 മീറ്റർ നീളമുള്ള കപ്പൽ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. അത്യാധുനിക ലഘു ടോർപിഡോകളും തദ്ദേശീയമായി നിർമിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റുകളും ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 80 ശതമാനത്തിൽ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ നിർമാണത്തിനായി…
കോവാക്സിൻ നിർമ്മിച്ച് രാജ്യത്തിന്റെ അഭിമാനമായ ഡോ. കൃഷ്ണ എല്ലയുടെ ആര്.സി.സി ന്യൂട്രാഫില് പ്രൈവറ്റ് ലിമിറ്റഡ് (RCC Nutrafill) എന്ന പുതിയ സംരംഭത്തിന് എറണാകുളം അങ്കമാലി KSIDC ബിസിനസ് പാർക്കിൽ തറക്കല്ലിട്ടു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പിട്ട സുപ്രധാന നിക്ഷേപങ്ങളില് ഒന്നായ 98-ാമത്തെ പദ്ധതിയാണ് ഈ ഫുഡ് പ്രൊസസിങ്ങ് ആന്റ് ലൈഫ് സയൻസ് കമ്പനി. ചടങ്ങിൽ വച്ച് വ്യവസായ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടിയത് കേരളത്തിലേക്ക് പ്രവാസികളുടെ റിവേഴ്സ് മൈഗ്രേഷൻ 176 ശതമാനമായി വര്ധിച്ചു എന്നാണ്. കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ പ്രഖ്യാപിക്കപ്പെട്ട ഫുഡ് പ്രൊസസിങ്ങ് ആന്റ് ലൈഫ് സയൻസ് കമ്പനിയാണ് അങ്കമാലി കെ എസ് ഐ ഡി സി ബിസിനസ് പാർക്കിൽ നിർമാണം തുടങ്ങുന്നത്. ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ യൂണിറ്റിൽ ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ്ങ്…
പ്രധാനമന്ത്രി നരേന്ദ്ര മോഡി 75ആം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, 2014ൽ അദ്ദേഹം അധികാരമേറ്റ ശേഷം ഇന്ത്യൻ ഓഹരി വിപണി (Indian Stock Market) സാക്ഷ്യം വഹിച്ച കുതിപ്പും പ്രത്യേക ശ്രദ്ധ നേടുന്നു. മോഡി സത്യപ്രതിജ്ഞ ചെയ്ത 2014 മെയ് മാസത്തിൽ നിഫ്റ്റി (Nifty Index) 7360 പോയിന്റിൽ ആയിരുന്നപ്പോൾ ഇന്നത് 25100 കടന്നിരിക്കുന്നു — 240% നേട്ടം. അതേ സമയം 24690 പോയിന്റിൽ നിന്നിരുന്ന സെൻസെക്സ് (Sensex) ഇപ്പോൾ 82000നു മുകളിലെത്തി, 235% വളർച്ച രേഖപ്പെടുത്തി. യുഎസിലെ ഡൗ ജോൺസ് (Dow Jones – 175%) നേട്ടത്തെ മറികടന്നും, എസ് ആൻഡ് പി 500 (S&P 500 – 244%) നേട്ടത്തോടു സമാനമായും ഇന്ത്യൻ വിപണി മുന്നേറി. എന്നാൽ യഥാർത്ഥ വളർച്ച ബ്രോഡർ ഇൻഡീസുകളിലാണ് (Broader Indices). ബിഎസ്ഇ മിഡ്ക്യാപ് (BSE Midcap) 435%ഉം സ്മോൾക്യാപ് (BSE Smallcap) 491%ഉം നേട്ടം കൈവരിച്ചു, സമ്പത്ത് സൃഷ്ടി വലിയ കമ്പനികളിൽ മാത്രം ഒതുങ്ങിയില്ലെന്ന്…
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നൽകിയ ജന്മദിനാശംസകൾ പതിവ് ആശംസകളേക്കാൾ കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഫോൺ വഴിയാണ് ട്രംപ് മോഡിക്ക് ആശംസ നേർന്നത്. റഷ്യയുമായുള്ള വ്യാപാരവും ഊർജ ബന്ധങ്ങളും സംബന്ധിച്ച് ആഴ്ചകളായി നിലനിന്ന സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യ-യുഎസ് ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന സൂചനയാണ് ഈ സംഭാഷണത്തിലൂടെ ലഭിക്കുന്നത്. മോഡിക്ക് ജന്മദിനാശംസ നേർന്ന ആദ്യ ആഗോള നേതാക്കളിൽ ഒരാളായ ട്രംപ്, അദ്ദേഹത്തിന്റെ നേതൃത്വത്തെ പുകഴ്ത്തി. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മോഡിയുടെ ശ്രമങ്ങളെ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുമുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. ട്രംപിന്റെ ആശംസകൾക്ക് നന്ദി അറിയിച്ച മോഡി, ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുന്നതിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പുനൽകി. ഇന്ത്യ-യുഎസ് “സമഗ്രവും ആഗോളവുമായ പങ്കാളിത്തം” പുതിയ ഉയരങ്ങളിലേക്ക് ഉയർത്താനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. Donald Trump’s birthday call to PM…
സ്വന്തം വീടായ മന്നത്ത് ഡിസൈൻ ചെയ്തുകൊണ്ടായിരുന്നു ഇന്റീരിയർ ഡിസൈനർ എന്ന നിലയ്ക്കുള്ള കരിയറിന് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ (Gauri Khan) തുടക്കം കുറിച്ചത്. ആ തുടക്കം ഗംഭീരമായി. വർഷങ്ങൾക്കിപ്പുറം ആഗോളതലത്തിൽത്തന്നെ അറിയപ്പെടുന്ന ഡിസൈനറാണ് ഗൗരി ഖാൻ. തന്റെ ചിന്തകളെയും വ്യക്തിപരമായ അനുഭവങ്ങളെയും ഡിസൈനുകൾ വലിയ രീതിയിൽ പ്രതിഫലിപ്പിക്കുന്നതായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഗൗരി ഖാൻ പറഞ്ഞു. വ്യക്തി ജീവിതവും സംരംഭക യാത്രയും ബാലൻസ് ചെയ്ത് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും, അത് വിചാരിക്കുന്നയത്ര എളുപ്പമല്ലെന്നും അവർ കൂട്ടിച്ചേർത്തു. 2012ലാണ് ഗൗരി ഖാൻ ഡിസൈൻ രംഗത്തേക്കെത്തുന്നത്. 2013ൽ ഗൗരി ഖാൻ ഡിസൈൻസ് (Gauri Khan Designs) എന്ന കമ്പനി ആരംഭിച്ചു. പിന്നീട് ആർക്കിടെക്ചർ, ഇന്റീരിയർ, ഫർണിച്ചർ രംഗങ്ങളിലായി നിരവധി പ്രൊജക്റ്റുകൾ കമ്പനി ചെയ്തു. ക്യൂറേറ്റഡ് ആർട്ട്വർക്കുകളും സ്വകാര്യ ഡിസൈൻ കൺസൾട്ടേഷനുകളും ഉൾക്കൊള്ളുന്ന ഡൽഹി എക്സ്പീരിയൻസ് സെന്ററും ഗൗരി അടുത്തിടെ ആരംഭിച്ചു. Explore Gauri Khan’s remarkable journey as an interior designer,…