Author: News Desk

പൂർണമായും എമിറാത്തി പ്രതിഭകൾ രൂപകൽപന ചെയ്ത് നിർമിച്ച ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റായ ബദർ-250 (ബി-250) പുറത്തിറക്കിയതോടെ യുഎഇ വ്യോമയാന, പ്രതിരോധ മേഖലയിൽ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ദുബായ് എയർഷോ 2025ൽ അനാച്ഛാദനം ചെയ്ത ഈ വിമാനം നൂതന സാങ്കേതികവിദ്യകൾ, മൾട്ടി-റോൾ കഴിവുകൾ, ലോകോത്തര പ്രകടനം എന്നിവ പ്രദർശിപ്പിക്കുന്നു. മേഖലയിലെ വ്യോമയാനരംഗത്ത് യുഎഇയുടെ വളർന്നുവരുന്ന നേതൃത്വത്തെ എടുത്തുകാണിക്കുന്നതാണ് നേട്ടം. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന ദുബായ് എയർഷോയ്ക്കിടെ, പ്രമുഖ പ്രതിരോധ, നിർമാണ കമ്പനിയായ കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പാണ് B-250 ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് അവതരിപ്പിച്ചത്. പൂർണമായും എമിറാത്തി വൈദഗ്ധ്യം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത യുഎഇയിലെ ആദ്യത്തെ തദ്ദേശീയ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റാണിത്. വിമാനത്തിന്റെ വിജയകരമായ ആദ്യ പറക്കലിനും കർശനമായ യോഗ്യതാ, കോർ ടെസ്റ്റിംഗ് പ്രോഗ്രാമുകളും പൂർത്തിയാക്കിയതിനുശേഷമാണ് ലേഞ്ച്. പൂർണമായും കാലിഡസ് വികസിപ്പിച്ചെടുത്തതും എമിറാത്തി പ്രതിഭകൾ എമിറേറ്റ്‌സിൽ പൂർണമായും രൂപകൽപന ചെയ്ത് നിർമിച്ചതുമായ ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പ്…

Read More

2026ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ് പട്ടിക പുറത്തിരിക്കുകയാണ് അമേരിക്കൻ എക്സ്പ്രസ് ട്രാവൽ. ഗ്ലോബൽ കാർഡ് മെംബർ ബുക്കിംഗുകളും യാത്രാ കൺസൾട്ടന്റുകളിൽ നിന്നുള്ള ഇൻപുട്ടുകളും അവലോകനം ചെയ്തു പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യൻ ഹിമാലയം മുൻനിരയിലുണ്ട്. 2026ലെ 10 ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യൻ ഹിമാലയങ്ങൾ, അയർലൻഡിലെ കില്ലാർണി, യുഎസിലെ ലാസ് വെഗാസ്, മൊറോക്കോയിലെ മാരാകേഷ് , സ്പെയിനിലെ മാർബെല്ല, ജപ്പാനിലെ ഒകിനാവ ഐലൻഡ്സ്, പനാമ സിറ്റി, കോസ്റ്റാറിക്കയിലെ പാപഗായോ പെനിൻസുല, കൊളറാഡോയിലെ സാൻ ജുവാൻ പർവതനിരകൾ, മാൾട്ടയിലെ സെന്റ് ജൂലിയൻസ് എന്നിവയും ഉൾപ്പെടുന്നു. പുതിയതും ആദ്യമായി യാത്ര ചെയ്യുന്നതുമായ അനുഭവങ്ങളിലേക്കുള്ള വ്യക്തമായ മാറ്റത്തിലേക്കാണ് ഈ പട്ടിക വിരൽ ചൂണ്ടുന്നതെന്ന് അമേരിക്കൻ എക്സ്പ്രസ് ട്രാവൽ പറയുന്നു. യാത്രക്കാർ വൈവിധ്യമാർന്ന അനുഭവങ്ങൾ തേടുന്നു. മിക്ക യാത്രക്കാരും അപരിചിതമായ ഹോട്ടലുകളിലേക്കോ ലക്ഷ്യസ്ഥാനങ്ങളിലേക്കോ പോകുമ്പോൾ കൂടുതൽ ആവേശഭരിതരാണെന്നും കമ്പനി അഭിപ്രായപ്പെട്ടു. The Indian Himalayas made it to American Express Travel’s list of ‘Trending Destinations 2026,’ based on…

Read More

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപുലീകരണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പാർട്ണർഷിപ്പുകൾ. ആഗോള ഭീമൻമാരെ ഇന്ത്യയിൽ എത്തിക്കാൻ അംബാനിയും റിലയൻസും എപ്പോഴും മുൻപന്തിയിലുണ്ട്. സാംസങ്ങുമായി അത്തരമൊരു നീക്കത്തിലേക്ക് റിലയൻസ് കടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. സാംസങ് ചെയർമാൻ ജെയ് വൈ ലീയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി. ദക്ഷിണകൊറിയയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ മുകേഷ് അംബാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാനുമായ ആകാശ് അംബാനിയും പങ്കെടുക്കും. അടുത്ത ആഴ്ചയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്ന് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെക്സ്റ്റ് ജെൻ ടെലികമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് റിലയൻസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 5ജി ഉപകരണങ്ങൾക്കായുള്ള സാംസങ്ങിന്റെ ഉത്പാദന ലൈനുകൾ പരിശോധിക്കുന്നതിനൊപ്പം പ്രാരംഭ ഘട്ട 6ജി വികസനവും ചർച്ച ചെയ്യും. Reliance Chairman Mukesh Ambani and Jio…

Read More

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള 15ആമത് പ്രതിരോധ നയ സംഭാഷണം വിയറ്റ്നാമിലെ ഹനോയിയിൽ നടന്നിരുന്നു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ, വിയറ്റ്നാം പ്രതിരോധ ഉപമന്ത്രി ലെഫ്റ്റനന്റ് ജനറൽ ഹോങ് ഷുവാൻ ചിയാൻ വിയറ്റ്നാമിനെ പ്രതിനിധീകരിച്ചു. രണ്ട് പ്രധാന കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് ഇരുപക്ഷവും പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും പൊതുവായ ആശങ്കയുള്ള വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച നടത്തി. വിയറ്റ്നാമും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും ബഹുമുഖ സഹകരണവും കൂടുതൽ ആഴത്തിലായിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. പ്രതിനിധി സംഘങ്ങളുടെ കൈമാറ്റവും ഉന്നതതല ബന്ധങ്ങളും, സംഭാഷണ, കൂടിയാലോചന സംവിധാനങ്ങൾ, യുവ ഓഫീസർമാരുടെ കൈമാറ്റങ്ങൾ, പരിശീലനവും വിദ്യാഭ്യാസവും, സേവനങ്ങളും ആയുധങ്ങളും തമ്മിലുള്ള സഹകരണം, യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങൾ, പ്രതിരോധ വ്യവസായ വികസനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട് India and Vietnam deepen their defence partnership during…

Read More

ഭക്ഷണവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകൾക്ക് റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. ഇതോടെ KFC, മക്‌ഡൊണാൾഡ്‌സ്, പിസ ഹട്ട്, ബാസ്‌ക്കിൻ റോബിൻസ്, ബിക്കാനർവാല, ഹൽദിറാം തുടങ്ങിയവ ഇനി ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കും. ‌ പുതിയ മാറ്റങ്ങൾക്കായി കാറ്ററിംഗ് സർവീസ് നയങ്ങളിൽ റെയിൽവേ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇ-ഓക്ഷൻ പോളിസിയിലൂടെ സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകളുടെ കമ്പനി ഉടമസ്ഥതയിലോ അല്ലെങ്കിൽ ഫ്രാഞ്ചൈസികൾ നടത്തുന്നതോ ആയ കടകൾക്ക് അനുമതി നൽകും. നിലവിൽ ബിവേറേജുകൾ, സ്‌നാക്കുകൾ എന്നിവയുടെ വിൽപനയ്ക്കായി മൂന്ന് തരം ഫുഡ് സ്റ്റാളുകൾക്കാണ് റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചിരിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റുകളെ പ്രീമിയം ബ്രാൻഡ് കാറ്ററിങ് ഔട്ട്‌ലെറ്റ് എന്ന നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Indian Railways permits single-brand food chains like KFC, McDonald’s, and Pizza Hut to open outlets at stations under the new Premium…

Read More

ഈ വർഷത്തെ വിശ്വസുന്ദരി മത്സരം തായ്‌ലാൻഡിൽ നടക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജസ്ഥാനി സുന്ദരിയായ 22കാരി മണികാ വിശ്വകർമയാണ്. കഴിഞ്ഞ ദിവസം മിസ് യൂണിവേഴ്സ് പോസ്റ്റിനായി മണിക ധരിച്ച സാരിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പീകോക്ക് ഗ്രീൻ നിറത്തിലുള്ള സാരി ഷിഫോൺ കൊണ്ടുള്ളതാണ്. ഗോൾഡൺ എംബ്രോയ്ഡറി ചെയ്ത ആപ്ലിക് ബോർഡറുകൾ, സ്കല്ലോപ്പ്ഡ് ഹെം, തിളങ്ങുന്ന സീക്വിൻ അലങ്കാരങ്ങൾ, ഫ്ലോറൽ ഇൻസ്പയർഡ് എംബ്രോയ്ഡറി എന്നിങ്ങനെ നീളുന്നു സാരിയുടെ സവിശേഷതകൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗർ സ്വദേശിനിയായ മണിക ഇപ്പോൾ ഡൽഹിയിലാണ് താമസം. വിദ്യാഭ്യാസത്തിനൊപ്പം മോഡലിങ്-സൗന്ദര്യമത്സരങ്ങൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായാമ് മണിക ഡൽഹിയിലേക്ക് താമസം മാറിയത്. അവസാന വർഷ പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കണോമിക്സ് വിദ്യാർഥിനിയായ മണികാ വിശ്വകർമ കഴിഞ്ഞവർഷം മിസ് യൂണിവേഴ്സ് രാജസ്ഥാൻ കിരീടം സ്വന്തമാക്കിയിരുന്നു. സൗന്ദര്യമത്സരത്തിൽ മാത്രമല്ല, ക്ലാസിക്കൽ നൃത്തത്തിലും പ്രാഗത്ഭ്യമുണ്ട് മണികയ്ക്ക്. വിദേശകാര്യമന്ത്രാലയത്തിന്റെ ബിംസ്റ്റെക് സെവോകോൺ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള മണികയെ തേടി ലളിതകലാ അക്കാഡമിയുടേയും ജെജെ സ്‌കൂൾ ഓഫ് ആർട്സിന്റേയും അംഗീകാരവും തേടിയെത്തി.…

Read More

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തനം തുടങ്ങുന്നതും കാത്തിരിക്കുകയാണ് ചെന്നൈ നഗരം. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ അമ്യൂസ്മെന്റ് പാര്‍ക്ക് “വണ്ടര്‍ലാ ചെന്നൈ” ലോകോത്തര വിനോദ വിസ്മയമൊരുക്കികൊണ്ട് ഡിസംബർ ഒന്നിന് സഞ്ചാരികൾക്കായി തുറന്നു നൽകും. പഴയ മഹാബലിപുരം റോഡിലാണ് 611 കോടിയിലധികം തുക ചിലവഴിച്ചു ഒരുക്കുന്ന വണ്ടര്‍ലാ ചെന്നൈ പാർക്ക് . തമിഴ് വസ്തു വിദ്യയിൽ 54 ഏക്കറിലാണ് 43 ലോകോത്തര റൈഡുകളുമായി വണ്ടർലാ ചെന്നെ ഉയരുക. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ഇടമായി അങ്ങനെ വണ്ടർലാ ചെന്നൈ മാറുകയാണ്. പ്രതിദിനം 6500 സന്ദർശകരെ ഉൾക്കൊള്ളാനാകുന്ന പാർക്കിൽ ഹൈ ത്രിൽ, വാട്ടർ, കിഡ്സ്, ഫാമിലി എന്നീ വിഭാഗങ്ങളിലായാണ് 43 ലോകോത്തര റൈഡുകൾ പ്രവർത്തിക്കുക. ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. വരുന്ന ഡിസംബർ ഒന്നിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാർക്ക്…

Read More

ഇന്ത്യയിലും ആഗോളതലത്തിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന റാക്കറ്റ് കായിക ഇനമാണ് പിക്കിൾ ബോൾ. ഇപ്പോൾ ഇന്ത്യൻ പിക്കിൾബോൾ ലീഗ് (IPBL), ഉദ്ഘാടന സീസണിന് മുന്നോടിയായി ആദ്യ അഞ്ച് ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ടീമുകളും ജഴ്‌സികളും അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക പിക്കിൾബോൾ ലീഗാണിത്. ലീഗിന്റെ ആദ്യ സീസൺ 2025 ഡിസംബർ 1 മുതൽ 7 വരെ ന്യൂഡൽഹി-ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കും. ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്, ചെന്നൈ സൂപ്പർ വാരിയേഴ്സ്, ഗുഡ്ഗാവ് ക്യാപിറ്റൽ വാരിയേഴ്സ്, ഹൈദരാബാദ് റോയൽസ്, മുംബൈ സ്മാഷേഴ്സ് എന്നിവയാണ് ടീമുകൾ. ഇവയുടെ ജേഴ്‌സികളും ചടങ്ങിൽ പുറത്തിറക്കി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടൈംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിനീത് ജെയിൻ, ഇന്ത്യൻ പിക്കിൾബോൾ അസോസിയേഷൻ പ്രസിഡന്റ് സൂര്യവീർ സിംഗ് ഭുള്ളർ, ഇന്ത്യയുടെ മുൻനിര പിക്കിൾബോൾ പ്രതിഭകളായ മിഹിക യാദവ്, അമൻ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ടീമുകളെ പരിചയപ്പെടുത്തിയതും ജഴ്‌സികൾ പുറത്തിറക്കിയതും. രാജ്യത്തിന്റെ കായികരംഗത്തിന് നിർണായക നിമിഷമാണ് ചെന്നൈയിലെ ടീം-ജേഴ്‌സി ലോഞ്ചെന്നും…

Read More

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും. ചെന്നൈയിലും മുംബൈയിലും കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച നടത്തും. മുംബൈ, ചെന്നൈ പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിൽ റഷ്യൻ പങ്കാളിത്തത്തോടെ കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ സഹായിയും മാരിടൈം ബോർഡ് ചെയർമാനുമായ നിക്കോളായ് പത്രുഷേവ് ന്യൂഡൽഹിയിൽ പറഞ്ഞു. മോഡി-പുടിൻ ഉച്ചകോടിയുടെ ഒരുക്കങ്ങൾക്കായാണ് പത്രുഷേവ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ദേശീയ സമുദ്ര സുരക്ഷാ കോർഡിനേറ്റർ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത, തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കപ്പൽ നിർമാണം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ലോജിസ്റ്റിക്സ് എന്നിവയിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിലിയൻ സമുദ്ര മേഖലയിലെ ഉഭയകക്ഷി സഹകരണം…

Read More

ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി നടത്തുന്ന ഗരുഡ വ്യോമാഭ്യാസം ഫ്രാൻസിൽ പുരോഗമിക്കുകയാണ്. ഫ്രാൻസിലെ മോണ്ട്-ഡി-മാർസാനിൽ വെച്ചാണ് ഫ്രഞ്ച് വ്യോമ-ബഹിരാകാശ സേനയുമായി (FASF) ചേർന്നുള്ള അഭ്യാസം. IAF-ൻ്റെ Su-30MKI യുദ്ധവിമാനങ്ങളും ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങളുമാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ പൈലറ്റുമാർ Su-30MKI ജെറ്റുകൾ പറത്തുമ്പോൾ ഫ്രഞ്ച് പൈലറ്റുമാർ റാഫേൽ യുദ്ധവിമാനങ്ങൾ പറത്തുന്നു. ഇരു രാജ്യങ്ങളിലെയും പൈലറ്റുമാർ വ്യോമാക്രമണം, പ്രതിരോധ തന്ത്രങ്ങൾ, ഏകോപിപ്പിച്ച ആക്രമണങ്ങൾ എന്നിവയാണ് പരിശീലിക്കുന്നത്. എയർ-ടു-എയർ പോരാട്ടം, വ്യോമ പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സങ്കീർണമായ പോരാട്ട സാഹചര്യങ്ങളാണ് അഭ്യാസത്തിൽ സൃഷ്ടിക്കുക. പരസ്പര പ്രവർത്തനക്ഷമത വളർത്തുക, മികച്ച രീതികൾ പങ്കുവെക്കുക എന്നിവയാണ് അഭ്യാസത്തിൻ്റെ ലക്ഷ്യം. വ്യോമാഭ്യാസത്തിൻ്റെ എട്ടാം പതിപ്പ് നവംബർ 16നാണ് ആരംഭിച്ചത്. നവംബർ 27 വരെ വ്യോമാഭ്യാസം നീളും The joint India-France ‘Garuda’ air exercise is underway at Mont-de-Marsan, France, featuring the IAF’s Su-30MKI jets and French Rafales. The drills…

Read More