Author: News Desk
ആഭ്യന്തര ടൂറിസം, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, വിമാനയാത്ര, ഹോട്ടൽ–ഉപഭോഗ മേഖലകൾ എന്നിവ ചേർത്ത് ഒരുകാലത്ത് ഓഫ് സീസണായി കണ്ടിരുന്ന ശീതകാലം ഇന്ന് വൻ സാമ്പത്തിക ചലനങ്ങളുടെ കാലമായി മാറിയിരിക്കുകയാണ്. ശീതകാല ടൂറിസം, ആഭ്യന്തര ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, ഉപഭോഗ വിപണി എന്നിവയാണ് ഈ സാമ്പത്തിക നീക്കത്തിന്റെ പ്രധാന മേഖലകൾ. ഈ മാറ്റത്തെ കേന്ദ്ര സർക്കാർ വ്യക്തമായ സാമ്പത്തിക അവസരമായി അവതരിപ്പിക്കുന്നുമുണ്ട്. ‘മൻ കി ബാത്ത്’ പരിപാടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശീതകാലത്തെ ഓഫ്-സീസൺ എന്ന നിലയിൽ കാണരുതെന്നും അത് വളർച്ചയ്ക്കുള്ള ഉപയോഗിക്കപ്പെടാത്ത ജാലകമാണെന്നും വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്. കേന്ദ്ര–സംസ്ഥാന ടൂറിസം പദ്ധതികളും, സ്വദേശ് ദർശൻ 2.0 പോലുള്ള ഡെസ്റ്റിനേഷൻ വികസന പദ്ധതികളും ഈ ശൈത്യകാല വിനോദസഞ്ചാര വളർച്ചയ്ക്ക് പശ്ചാത്തലമായി പ്രവർത്തിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് അടക്കമുള്ള ഹിമാലയൻ സംസ്ഥാനങ്ങളിലെ ശീതകാല ടൂറിസത്തിനാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഓലി, മുൻസ്യാരി, ചോപ്പ്ത, ദെയാര തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ആദി കൈലാഷ് മേഖലയിലെ സന്ദർശകർ മൂന്ന് വർഷത്തിനുള്ളിൽ…
ഐഐടി മദ്രാസിലെ ഹെൽത്ത്കെയർ ടെക്നോളജി ഇന്നൊവേഷൻ സെന്റർ ഡയറക്ടർ പ്രൊഫസർ മോഹനശങ്കർ ശിവപ്രകാശം 2025ലെ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ്. ഹെൽത്ത്കെയർ ടെക്നോളജി, ഇന്നോവേഷൻസ് എന്നിവയിലെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. മൊബൈൽ ഐ സർജിക്കൽ യൂണിറ്റാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പദ്ധതി. “ഹോസ്പിറ്റൽ ഓൺ വീൽസ്” എന്നറിയപ്പെടുന്ന ഈ മൊബൈൽ ഐ സർജിക്കൽ യൂണിറ്റ് ഇരുന്നൂറിലധികം ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് പേർക്കാണ് സേവനമെത്തിച്ചത്. ഈ ട്രക്ക് രൂപത്തിലുള്ള സർജിക്കൽ യൂണിറ്റ് വിവിധ ഗ്രാമങ്ങളിലെ 225 സ്ഥലങ്ങളിലായി 30,000 സർജറികൾ നടത്തി. ഇതിനു പുറമേ Eye PAC ഉപകരണം, VITALSENS വെയറബിളുകൾ, സ്മാർട്ട് ഐ, ബ്രെയിൻ സെന്റർ പ്രൊജക്റ്റ് എന്നിവയിലൂടെയും ഏദ്ദേഹം പ്രശസ്തനാണ്. 40 രാജ്യങ്ങളിൽ 1.2 കോടി ആളുകളെ സ്ക്രീൻ ചെയ്ത ഐ പാക്ക് ഉപകരണം ഗ്ലോകോമ, ഡയബറ്റിക് റെറ്റിനോപതി തുടങ്ങിയ രോഗങ്ങൾ പ്രാഥമികമായി കണ്ടെത്തുന്നു. അതേസമയം, വൈറ്റൽസെൻസ് വെയറബിളുകൾ പനി, ഹൃദയ നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ബ്രെയിൻ സെന്റർ പ്രൊജക്റ്റിലൂടെ ലോകത്തിലെ 20…
ടെക് ലോകം അടക്കിവാഴുന്ന നിരവധി സിഇഓമാർ ഇന്ത്യൻ വംശജരാണ്. മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയും, ഗൂഗിളിന്റെ സുന്ദർ പിച്ചൈയും, അഡോബിയുടെ ശന്തനു നാരായനുമെല്ലാം ഈ ഇന്ത്യൻ ടെക് ബില്യണേർ പട്ടികയിൽ വരും. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും ആസ്തിയുള്ള ഇന്ത്യൻ പ്രൊഫഷണൽ മാനേജർ ഇവരാരുമല്ല എന്നതാണ് കൗതുകകരമായ വസ്തുത. യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്വർക്ക്സ് (Arista Networks) സിഇഒ ജയശ്രീ ഉള്ളാലാണ് (Jayshree Ullal) ടെക്കികളിലെ വെൽത്തിയസ്റ്റ്. 2025 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം, 50170 കോടി രൂപ ആസ്തിയുള്ള ജയശ്രീ, സിലിക്കൺ വാലിയിലെ ഏറ്റവും മികച്ച നെ്റ്റ് വർക്കിങ് കമ്പനികളിലൊന്നായ അരിസ്റ്റയിലൂടെ തന്റെ ജൈത്രയാത്ര തുടരുന്നു. പൂജ്യത്തിൽ നിന്നും ശതകോടി ഡോളറിലേക്ക് കമ്പനിയുടെ ബിസിനസ് എത്തിച്ച നായികയെന്നാണ് അരിസ്റ്റയുടെ വെബ്സൈറ്റിൽ ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശേഷണത്തിലെ ഈ നാടകീയത പോലെത്തന്നെ അവരുടെ വിജയവഴിയും ശ്രദ്ധേയമാണ്. ലണ്ടനിൽ ജനിച്ച ജയശ്രീയുടെ സ്കൂൾ വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു. പിന്നീട് സാൻ ഫ്രാൻസിസ്കോ യൂനിവേർസിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും…
ആധാർ പെർമനന്റ് അക്കൗണ്ട് നമ്പറുമായി (PAN) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. ആധാർ പാനുമായി ബന്ധിപ്പിക്കുന്നത് എല്ലാവർക്കും നിർബന്ധമാണെന്നതിനാൽ പാലിക്കാത്തവർ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തനക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സങ്ങൾ നേരിടും. ലിങ്ക് ആധാർ സേവനം വ്യക്തിഗത നികുതിദായകർക്ക് (ഇ-ഫയലിംഗ് പോർട്ടലിൽ റജിസ്റ്റർ ചെയ്തവരും റജിസ്റ്റർ ചെയ്യാത്തവരും) ലഭ്യമാണ്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാധുവായ പാൻ കാർഡ്, ആധാർ നമ്പർ, സാധുവായ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. പാൻ-ആധാർ ഓൺലൈനായി ലിങ്കിംഗിനായി ചെയ്യേണ്ടത്: 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിൽ നിന്ന് ക്വിക്ക് ലിങ്ക്സ് വിഭാഗത്തിൽ പോകുക. തുടർന്ന് ലിങ്ക് ആധാർ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ വിഭാഗത്തിലെ ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാം. 2: നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക. 3: ഇ-പേ ടാക്സ് വഴി പേയ്മെന്റുമായി മുന്നോട്ട്…
നഗര ഭരണരംഗത്ത് ദീർഘാനുഭവമുള്ള നേതാവാണ് കൊച്ചിയുടെ പുതിയ മേയറായി ചുമതലയേറ്റ വി.കെ. മിനിമോൾ. 2010 മുതൽ മൂന്ന് തവണ കോർപറേഷൻ അംഗമായിരുന്ന മിനിമോൾ ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്സൺ പദവികൾ വഹിച്ചിട്ടുണ്ട്.കൊച്ചിക്കായി തനിക്കുള്ള ദർശനവും മുൻഗണനകളും യുഡിഎഫിന്റെ വിപുലമായ അജണ്ടയുമായി യോജിക്കുന്നതായിരിക്കുമെന്ന് മിനിമോൾ പറഞ്ഞു. അടുത്ത മാസങ്ങളിൽ പുതിയ ഭരണസമിതി അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. കൊച്ചി അതിവേഗം മെട്രോപൊളിറ്റൻ നഗരമായി വളരുകയാണ്. അതിനനുസരിച്ചുള്ള ബഹുമുഖ സമീപനമാണ് ആവശ്യമെന്ന് കൊച്ചിക്കുള്ള അടിയന്തര മുൻഗണനകളെക്കുറിച്ച് സംസാരിക്കവേ മേയർ പറഞ്ഞു. നഗരത്തിനായി സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുകയാണ് ഇതിൽ പ്രധാനം. ചെറിയ വെള്ളക്കെട്ടുണ്ടായാൽ പോലും നഗരം സ്തംഭിച്ചുപോകുന്ന അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം കുറച്ചുകൊണ്ട് ഗതാഗതം മെച്ചപ്പെടുത്താൻ വലിയ സാധ്യത കൊച്ചിക്കുണ്ട്. എന്നാൽ അതിനായി പൊതുഗതാഗതം ശക്തിപ്പെടുത്തണം. ആസൂത്രിതമായ ബസ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുകയും സർക്കാരുമായി അടുത്ത സഹകരണം ഉറപ്പാക്കുകയും വേണം.…
എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്ന കവചിത പ്ലാറ്റ്ഫോമായ (all-terrain armoured platform) BvS10 സിന്ധു വാഹനങ്ങളുടെ തദ്ദേശീയ ഉത്പാദനത്തിനായുള്ള കരാർ ലാർസൻ & ട്യൂബ്രോയ്ക്ക് (L&T) നൽകി പ്രതിരോധ മന്ത്രാലയം. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ബിവിഎസ് 10 സിന്ധു ഇന്ത്യൻ സൈന്യത്തിന് വിതരണം ചെയ്യുന്നതിനുള്ള കരാറാണ് എൽ ആൻഡ് ടിക്ക് നൽകിയിരിക്കുന്നത്. 2027ലാകും ഇവയുടെ വിതരണം. പ്രാരംഭ ഓർഡർ 18 ആണെങ്കിലും സൈന്യം ഭാവിയിൽ ഇത്തരത്തിലുള്ള 100 കവചിത പ്ലാറ്റ്ഫോമുകൾ വാങ്ങും. BvS10 പ്ലാറ്റ്ഫോമിന്റെ യഥാർത്ഥ നിർമാതാക്കളായ BAE സിസ്റ്റംസ് ഹാഗ്ലണ്ട്സിന്റെ സാങ്കേതിക, ഡിസൈൻ പിന്തുണയോടെ ഗുജറാത്തിലെ ഹസിറയിലുള്ള ആർമർഡ് സിസ്റ്റംസ് കോംപ്ലക്സിലാണ് എൽ ആൻഡ് ടി വാഹനങ്ങൾ നിർമ്മിക്കുക. വിന്യാസം, പരിപാലനം, ലൈഫ് സൈക്കിൾ സസ്റ്റൈൻമെന്റ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ലോജിസ്റ്റിക്സ് പിന്തുണ കരാറിൽ ഉൾപ്പെടുന്നതായി എൽ ആൻഡ് ടി പ്രതിനിധി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലെ പ്രധാന…
ഇന്ത്യയിലേക്ക് ഡാറ്റാ സെന്ററുകളും ക്ലൗഡ് കംപ്യൂട്ടിംഗും എഐ അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് യുഎസ് ടെക് ഭീമന്മാർ ബില്യൺ കക്കിന് ഡോളറിന്റെ നിക്ഷേപം ഒഴുക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. അടുത്തിടെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഇന്ത്യയിൽ എഐ. മേഖലയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോൺ ഇന്ത്യയിലുടനീളം എഐ അടിസ്ഥാനമാക്കിയ പദ്ധതികൾക്കായി 35 ബില്യൺ ഡോളർ ചിലവിടുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ, ഗൂഗിൾ അദാനി ഗ്രൂപ്പും ഭാരതി എയർടെലും പങ്കാളികളാകുന്ന ഡാറ്റാ സെന്റർ പദ്ധതികൾക്കായി 15 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ ചേർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തുന്ന നിക്ഷേപം 67.5 ബില്യൺ ഡോളറാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് വെറും തുടക്കം മാത്രമാണെന്നാ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിലയിരുത്തുന്നത്. അമേരിക്കൻ ടെക് ഭീമനായ മെറ്റ (ഫേസ്ബുക്ക് മാതൃകമ്പനി) ഗൂഗിളിന്റെ ഡാറ്റാ സെന്ററിനനോട് ചേർന്ന് പുതിയ പ്ലാന്റ് നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം…
എത്ര പാഷൻ ഉണ്ടെങ്കിലും ബിസിനസിന്റെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ മുന്നോട്ട് പോകുന്നത് വലിയ നഷ്ടത്തിനും പരാജയത്തിനും കാരണമായേക്കാമെന്ന് ബിസിനസ് മാനേജ്മെന്റ്-എഐ,ഡാറ്റാ അനലറ്റിക്സ് കമ്പനിയായ മെർക്കാറ്റോ മൈൻഡ്സ് (Mercato Minds) സ്ഥാപകൻ ബ്ലെയ്സ് നൊറോണ (Blaise Noronha). പീപ്പിൾ സ്കിൽസ്, പാഷൻ തുടങ്ങിയവ സംരംഭത്തിൽ ഏറെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും സംരംഭകർക്ക് മുന്നോട്ടുപോവുന്നതിന് ബിസിനസ്സ് മോഡൽ, വ്യവസായത്തിന്റെ സൈസ്, ഡെമോഗ്രാഫിക്സ് തുടങ്ങിയവ കൃത്യമായി മനസ്സിലാക്കണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സംരംഭകർക്കും പ്രത്യേകിച്ച് വനിതാ സംരംഭകർക്കും ബിസിനസ് തുടങ്ങുമ്പോൾ എങ്ങനെ മുന്നേറണമെന്നും മാർക്കറ്റിന്റെ യഥാർത്ഥ സൈസ്, ഉപഭോക്തൃ പെർസപ്ഷൻ, ഡാറ്റ ഡ്രിവൺ തീരുമാനങ്ങൾ എന്നിവ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. സംരംഭകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ നൽകുന്നതിലാണ് മർക്കാറ്റോ മൈൻഡ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലോത്തിംഗ്, ജ്വല്ലറി, ഫുഡ് തുടങ്ങിയവയാണ് സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ വലിയ സാധ്യതകളുണ്ട്. ഇവയിൽ പ്രത്യേകിച്ച് ഫുഡ് ഇൻഡസ്ട്രിയിലാണ് വാല്യു-അഡിഷൻ ബിസിനസ്സുകൾക്ക് സാധ്യത കൂടുതൽ. അധികം…
സയൻസ് ഫിക്ഷൻ ലാബിൽ നിന്ന് നേരിട്ട് എത്തിയിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഗരുഡ എന്ന എഐ ഇലക്ട്രിക് സൂപ്പർബൈക്ക്. ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് ബൈക്ക് പ്രോട്ടോടൈപ്പ് എന്ന വിശേഷണവുമായി എത്തുന്ന ഗരുഡയ്ക്കു പിന്നിൽ പ്രവർത്തിച്ചത് സൂറത്തിൽ നിന്നുള്ള മൂന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ലുക്കിനൊപ്പം തന്നെ ഇന്നൊവേഷൻ കൊണ്ടും ഗരുഡ വേറിട്ടുനിൽക്കുന്നു. സ്മാർട്ട് സവിശേഷതകൾകൾക്കൊപ്പം പകുതിയോളം ഭാഗങ്ങൾ സ്ക്രാപ്പിൽ നിന്ന് നിർമ്മിച്ചതാണ് എന്നതും ഗരുഡയുടെ സവിശേഷതയാണ്. ഭഗവാൻ മഹാവീർ സർവകലാശാലയിലെ വിദ്യാർത്ഥികളായ ശിവം മൗര്യ, ഗുർപ്രീത് അറോറ, ഗണേഷ് പാട്ടീൽ എന്നിവരാണ് എഐ പവേർഡ് ബൈക്കിനു പിന്നിൽ. കൃത്രിമബുദ്ധി, സുസ്ഥിരത, പ്രായോഗിക എഞ്ചിനീയറിംഗ് എന്നിവ സംയോജിപ്പിച്ചാണ് നിർമാണം. ഗരുഡയുടെ സെൻസറുകൾ, ക്യാമറകൾ, വോയ്സ്-കമാൻഡ് നിയന്ത്രണങ്ങൾ എന്നിവയടങ്ങുന്ന റാസ്ബെറി പൈ അധിഷ്ഠിത സംവിധാനം ടെസ്ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചതെന്ന് മൂവർസംഘം പറഞ്ഞു. ഈ കോംപാക്റ്റ് കംപ്യൂട്ടറാണ് ഗരുഡയുടെ ബ്രെയിൻ. വൈ-ഫൈ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനം വോയ്സ് കമാൻഡിന് റെയ്പോൺഡ് ചെയ്യാനും…
സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിൽ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 31നും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങൾ. പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) പ്രസ്താവനയിൽ വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു ‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന…
