Author: News Desk
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിക്കായുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി കേരളം. കർണാടകയുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലാണ് നീക്കം. വയനാട് റെയിൽവേ പദ്ധതി എന്ന പേരിലും അറിയപ്പെടുന്ന 236 കിലോമീറ്റർ ദൈർഘ്യമുള്ള പാത, കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചൻകോടിൽ നിന്ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് 5 അടി 6 ഇഞ്ച് ബ്രോഡ് ഗേജിൽ ബന്ധിപ്പിക്കാനാണ് നിർദേശിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ല വഴിയാണ് പാത കടന്നുപോകുക. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി മുൻകാല സർവേകൾ പദ്ധതി സാമ്പത്തികമായി ഗുണകരമല്ലെന്ന് വിലയിരുത്തിയിരുന്നുവെങ്കിലും, മെട്രോമാൻ ഇ. ശ്രീധരൻ അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു പദ്ധതി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പദ്ധതി പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെ കടന്നുപോകുന്നതും കർണാടകയ്ക്ക് പരിമിതമായ പ്രയോജനമേ നൽകൂവെന്നും ചൂണ്ടിക്കാട്ടി കർണാടക തുടർച്ചയായി എതിർപ്പ് രേഖപ്പെടുത്തുകയാണ്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാലാണ് പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർക്കുന്നത്. ബന്ദിപ്പൂർ,…
നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ കൊച്ചി വാട്ടർ മെട്രോ. ഇതിനുപുറമേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം സർവീസ് നടത്താനും ലക്ഷ്യമിടുന്നു. ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കാനും ഒരുങ്ങുകയാണ് വാട്ടർ മെട്രോ. നിലവിൽ 20 ബോട്ടുകളുടെ ഫ്ലീറ്റുമായാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. കൊച്ചി കപ്പൽശാലയിൽ മൂന്ന് ബോട്ടുകൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വാട്ടർ മെട്രോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബോട്ടുകളുടെ നിർമാണം മികച്ച പുരോഗമിക്കുകയാണെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് വക്താവും വ്യക്തമാക്കി. അടുത്ത മാസം 15 ബോട്ടുകൾ കൂടി ചേർക്കാനുള്ള ടെൻഡറുകൾ നടക്കുമെന്ന് വാട്ടർ മെട്രോ പ്രതിനിധി പറഞ്ഞു. ബാക്കിയുള്ള ബോട്ടുകൾക്കായി വാട്ടർ മെട്രോ പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. വരുമാനം വർധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് റൂട്ടുകൾ പരിചയപ്പെടുത്തും. പ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഈ ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് ഫ്ലീറ്റ് വർദ്ധന. രണ്ട് മാസത്തിനുള്ളിൽ കടമക്കുടിയിലേക്കും പാലിയംതുരുത്തിലേക്കുമുള്ള സർവീസുകൾ ആരംഭിക്കും-വാട്ടർ മെട്രോ…
നവകേരളത്തിന്റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ് . വിഴിഞ്ഞം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസനോമ്മുഖമായ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. കണ്‍സഷണയറുമായി 2023 ല്‍ ഏര്‍പ്പെട്ട സപ്ലിമെന്ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗമുള്ള…
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായുള്ള പേരൂർക്കട ഫ്ലൈഓവർ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 67.02 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (RBDCK) ഫ്ലൈഓവറിന്റെ ഡിസൈൻ തയ്യാറാക്കുകയും നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. അംഗീകൃത ഡ്രോയിംഗുകളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ച് ജംഗ്ഷൻ വികസനം, റോഡ് മാർക്കിംഗ്, സോളാർ തെരുവുവിളക്കുകളുടെ സ്ഥാപനം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 910 മീറ്റർ ആകെ നീളമുള്ള ഫ്ലൈഓവറിന്റെ ഇരുവശങ്ങളിലും 98.70 മീറ്ററർ, 60.79 മീറ്റർ അപ്രോച്ച് റോഡുകളുണ്ടാകും. നിലവിലുള്ള റോഡിന്റെ 148 മീറ്റർ ഭാഗത്ത് ഓവർലേ പ്രവർത്തനങ്ങളും, 550 മീറ്റർ നീളമുള്ള ജംഗ്ഷൻ ഓവർലേയും പദ്ധതിയിൽ ഉൾപ്പെടുന്നു. 8.90 മീറ്റർ വീതിയുള്ള കാരേജ്വേയോടൊപ്പം ഇരുവശങ്ങളിലും 0.50 മീറ്റർ വീതിയുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതോടെ ഡെക്കിന്റെ ആകെ വീതി 9.90 മീറ്ററാകും. പൈൽ ഫൗണ്ടേഷൻ സംവിധാനവും നിർദേശിച്ചിട്ടുണ്ട്. കൂടാതെ 7.5…
കൃത്രിമബുദ്ധി (AI) ഡാറ്റാ സെന്റർ മേഖലയിൽ ടാറ്റ, അദാനി, റിലയൻസ് ഗ്രൂപ്പുകളെ നേരിടാൻ കമ്പനിയുടെ ആഭ്യന്തര വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്–നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (L&T). ഇതുമായി ബന്ധപ്പെട്ട് 1 ബില്യൺ ഡോളറോളമാണ് കമ്പനി ചിലവഴിക്കുക. ഭൂമി, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, സെർവറുകൾ എന്നിവ സ്വന്തമായി കൈവശം വെച്ചുള്ള എൻഡ്-ടു-എൻഡ് ഉടമസ്ഥാവകാശം ചിലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എൽ ആൻഡ് ടി കോർപറേറ്റ് സെന്റർ മേധാവി പ്രശാന്ത് ജെയിനിനെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ ക്ലയന്റ്സിന് ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ ഡാറ്റാ സെന്റർ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്രിമബുദ്ധിയിലേക്കുള്ള ആഗോള മുന്നേറ്റത്തിനൊപ്പം ഡാറ്റാ സെന്ററുകളുടെ ആവശ്യം വേഗത്തിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിൽ ഗ്രൂപ്പിന്റെ ഇൻഹൗസ് ശക്തി സുപ്രധാനമാകും. നിലവിൽ 32 മെഗാവാട്ട് ഡാറ്റാ സെന്റർ ശേഷിയുള്ള എൽ ആൻഡ് ടി, 2030ഓടെ ഇത് 200 മെഗാവാട്ടായി ഉയർത്താനാണ്…
ലണ്ടൻ ഹീത്രൂവിലേക്കുള്ള (London Heathrow Airport) ക്വിക്ക് കണക്ഷൻ സേവനങ്ങൾ ആരംഭിച്ച് അന്താരാഷ്ട്ര കണക്ഷൻ ശക്തിപ്പെടുത്തി കണ്ണൂർ വിമാനത്താവളം (Kannur International Airport). വടക്കൻ കേരളത്തിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ദീർഘദൂര യാത്രാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്ന നീക്കമാണിത്. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും പ്രധാന ഇന്ത്യൻ കേന്ദ്രങ്ങൾ വഴി സർവീസുകൾ ബന്ധിപ്പിക്കാൻ തുടങ്ങിയതോടെ ഗതാഗത തടസ്സങ്ങളും യാത്രാ സമയവും കുറയ്ക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ബെംഗളൂരു വഴി കണ്ണൂരിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രതിദിന ഹീത്രൂ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് രാവിലെ 10.15ന് പുറപ്പെട്ട് 11.25 ന് എത്തിച്ചേരുന്ന വിമാനം, ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വൈഡ്-ബോഡി സർവീസുമായി ബന്ധിപ്പിച്ച് ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട് രാത്രി 7.30 ന് ഹീത്രൂവിൽ എത്തിച്ചേരുന്നു. ലണ്ടനിൽ നിന്ന് രാത്രി 9.05ന് പുറപ്പെടുന്ന മടക്ക സർവീസ് അടുത്ത ദിവസം ഉച്ചയ്ക്ക് 12.20 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും പിറ്റേന്ന് രാവിലെ കണ്ണൂരിലേക്ക്…
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്. കേരള സംഘത്തെ നയിച്ച് ദാവോസിലെത്തിയ മന്ത്രി പി രാജീവ് പവലിയന് ഉദ്ഘാടനം ചെയ്തു ‘കേരളം- ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം’ എന്നതാണ് പവലിയന്റെ പ്രമേയം. വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകള്‍ക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പവലിയന്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു . കേരളാ സംഘം ഡബ്ല്യുഇഎഫിന്റെ തുടക്കദിവസം മുതല്‍ പ്രമുഖ വ്യവസായികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ള വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. ഉത്തരവാദിത്തപരമായ…
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 3,87,999 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾക്ക് വേണ്ടിയുള്ള തൊഴിൽ നൈപുണ്യ ധനസഹായ പദ്ധതിയായ കണക്ട് ടു വര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 7,500 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കൂടിയാകും ഈ പദ്ധതി എന്ന് പ്രതീക്ഷിക്കുനന്തായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പഠനം കഴിഞ്ഞതിനുശേഷമുള്ള നൈപുണ്യപരിശീലന സമയത്തോ…
പ്രൊഫഷണൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലെ (LinkedIn) മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ‘Linked-ഇൻ’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം മുളന്തുരുത്തിയിലുള്ള പാരഡൈസ് വാലിയിൽ നടക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടക്കും. ജനുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റപ്പ് വൈകിട്ട് 6ന് സമാപിക്കും. വനിതാ സംരംഭകരുടെയും സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും കണ്ടന്റ് ക്രിയേറ്റേഴ്സിന്റെയും പാനൽ ചർച്ചകളാണ് മീറ്റപ്പിന്റെ മുഖ്യ ആകർഷണം. ഡിജിറ്റൽ മർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്മ്യൂണിറ്റി വിദഗ്ധനുമായ അർഷാദ് ഖാദർ 2024 ഓഗസ്റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്മ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്. ലോക വ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്പരം കണക്റ്റ് ചെയ്തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കമ്മ്യൂണിറ്റി നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്ലൈൻ…
മൃതദേഹ സംസ്കരണത്തിൽ പരിസ്ഥിതി സൗഹൃദവും സാങ്കേതികവുമായ മാറ്റത്തിന് തുടക്കം കുറിച്ച സംരംഭകനാണ് മാൻ ഓഫ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ ബിജു പൗലോസ്. ഏഴുവർഷത്തിലധികം നീണ്ട ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമായി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ‘ചിതാഗ്നി’ എന്ന മൊബൈൽ ഗ്യാസ് ക്രിമേഷൻ മെഷീൻ ഇപ്പോൾ നാലാം തലമുറയിലെത്തി നിൽക്കുകയാണ്. “ഡിഗ്നിറ്റി ഓഫ് ഡെത്ത്” എന്ന ആശയവുമാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വം. ജനനത്തെപ്പോലെ തന്നെ മരണത്തെയും ആദരവോടെ കാണണം എന്ന ആത്മീയ ബോധ്യമാണ് ഈ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് ബിജു പറയുന്നു. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മെറ്റലുകളും പ്രത്യേകമായി ഡിസൈൻ ചെയ്ത ബർണർ സംവിധാനവുമാണ് ചിതാഗ്നി മെഷീനിന്റെ സാങ്കേതിക മികവിന് പിന്നിൽ. ആദ്യ തലമുറ മെഷീനിൽ ഒരു ശരീരം സംസ്കരിക്കാൻ രണ്ടര മണിക്കൂറും ഏകദേശം 40 കിലോ ഗ്യാസും ആവശ്യമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ നാലാം തലമുറയിൽ അത് 35 മിനിറ്റിലേക്കും ഗ്യാസ് ഉപയോഗം ഗണ്യമായി കുറയുന്ന നിലയിലേക്കുമെത്തിയിട്ടുണ്ട്. രണ്ടാം തലമുറയിൽ ഒന്നര…
