Author: News Desk

ഫോർബ്സിന്റെ 2026ലെ ആഗോള കോടീശ്വരപ്പട്ടികയിൽ ഇടംപിടിച്ച് പ്രമുഖ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്സ്‌വാല (PhysicsWallah) സ്ഥാപകൻ അലഖ് പാണ്ഡെ. 1 ബില്യൺ ഡോളർ (ഏകദേശം 8,300 കോടി രൂപ) ആസ്തിയോടെയാണ് 34കാരനായ അലഖ് പാണ്ഡെയുടെ ആഗോള സമ്പന്ന പട്ടികയിലെ അരങ്ങേറ്റം. 2025 നവംബറിൽ ഫിസിക്സ്‌വാല ഓഹരി വിപണിയിൽ (IPO) ലിസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിന്റെ ആസ്തി വർദ്ധിക്കാൻ പ്രധാന കാരണം. എൻജിനീയറിങ് പഠനം ഉപേക്ഷിച്ച അലഖ് പാണ്ഡെ, 2016ൽ യൂട്യൂബ് ചാനലിലൂടെയാണ് അധ്യാപനം ആരംഭിച്ചത്. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം നൽകിയ പ്ലാറ്റ്‌ഫോം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മുൻനിര എഡ്‌ടെക് കമ്പനിയായി വളർന്നു. സഹസ്ഥാപകൻ പ്രതീക് ബോബും 1 ബില്യൺ ഡോളർ ആസ്തിയോടെ ഇത്തവണ ഫോർബ്സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2022ൽ യൂണികോൺ പദവി നേടിയ ഫിസിക്സ്‌വാല, നിലവിൽ ഓഫ്‌ലൈൻ കേന്ദ്രങ്ങളിലൂടെയും വിപുലമായ കോഴ്‌സുകളിലൂടെയും വിദ്യാഭ്യാസ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നു. യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന…

Read More

അന്താരാഷ്ട്രതലത്തിലെ ഇന്ധനപ്രതിസന്ധിയെത്തുടർന്ന് പാചകവാതക (LPG) വിതരണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ രാജ്യത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ (PM-POSHAN) ബദൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം വിതരണ ശൃംഖലയെ ബാധിച്ച സാഹചര്യത്തിൽ, കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പല സ്കൂളുകളും വിറകടുപ്പുകളിലേക്ക് താൽക്കാലികമായി മാറുകയാണ്. നിലവിൽ 11 കോടിയോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞ ഇടങ്ങളിൽ വിറകും മറ്റ് പ്രാദേശിക ഇന്ധനങ്ങളും ഉപയോഗിച്ച് പാചകം സുഗമമാക്കാൻ സ്കൂളുകൾ ശ്രദ്ധിക്കുന്നുണ്ട്. ഇത് പാചകത്തൊഴിലാളികളുടെ ജോലിഭാരത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 24 ലക്ഷത്തോളം വരുന്ന പാചകത്തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. വിറകടുപ്പുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചും, വേനൽക്കാലത്തെ പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തിയും തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ ആലോചിക്കുന്നുണ്ട്. ഇന്ധന വിതരണം സാധാരണ നിലയിലാകുന്നത് വരെ ഈ ബദൽ സംവിധാനങ്ങളിലൂടെ ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. to…

Read More

രാജ്യത്തിതാദ്യമായി ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് സബ്സിഡിയോടെ വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു. ഇത് പ്രകാരം 4 ശതമാനം പലിശ സബ്സിഡിയാകും ലഭിക്കുക. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ സംരംഭകര്‍ക്കായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ടൂറിസം വകുപ്പിനു കീഴിലുള്ള കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയാണ് KRTMS പദ്ധതി നടപ്പാക്കുന്നത്. കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണവും വിപുലീകരണവുമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് വായ്പ നല്‍കുക. വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും ഈ സബ്സിഡി…

Read More

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ‘ഭാരത് ടാക്സി’ക്ക് (Bharat Taxi) വൻ സ്വീകാര്യത. ഫെബ്രുവരി 5ന് കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത ആപ്പ് ഇതുവരെ 27.3 ലക്ഷത്തിലധികം പേരാണ് ഡൗൺലോഡ് ചെയ്തത്. സെൻസർ ടവർ ഡാറ്റ പ്രകാരം ഇതിൽ 84.2% (23 ലക്ഷം) ആൻഡ്രോയിഡ് ഉപയോക്താക്കളും 15.8% ഐഫോൺ (iOS) ഉപയോക്താക്കളുമാണുള്ളത്. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് പകരമായി ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള മാതൃകയാണ് ഭാരത് ടാക്സി മുന്നോട്ട് വെയ്ക്കുന്നത്. ഓരോ ഡ്രൈവർക്കും പ്ലാറ്റ്‌ഫോമിൽ അഞ്ച് ഷെയറുകൾ വീതം ഉണ്ടായിരിക്കും. കൂടാതെ, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഓരോ റൈഡിലും ഡ്രൈവർമാരിൽ നിന്ന് കമ്മീഷൻ ഈടാക്കില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർദ്ധിപ്പിക്കുന്ന (Surge Pricing) രീതി ഭാരത് ടാക്സിയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ലാഭത്തിന്റെ 80 ശതമാനവും ഡ്രൈവർമാർക്ക് തന്നെ നൽകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു. മാർച്ച് 1…

Read More

ഡയപ്പറിൽ നിന്നും ആക്റ്റിവേറ്റഡ് ചാർക്കോൾ നിർമിക്കാമെന്ന ‘ഡയപ്പേഴ്സ് ടു ഡയമണ്ട്’ സംരംഭ ആശയത്തിലൂടെ ശ്രദ്ധ നേടി എറണാകുളം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അനാമിക.വി.അരുൺ. ആശയങ്ങളെ സംരംഭത്തിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെ (Udhyam Learning Foundation) പിന്തുണയോടെ കുടുംബശ്രീ ബാലസഭാ ലിയോറ (Liora) പരിപാടിയുടെ ഭാഗമായാണ് അനാമികയുടെ പ്രവർത്തനങ്ങൾ. ഇന്ത്യയിൽ ദിവസവും 548 ടൺ കുഞ്ഞുങ്ങളുടെ ഡയപ്പർ, 300–350 ടൺ മുതിർന്നവരുടെ ഡയപ്പർ മാലിന്യങ്ങളും സമൂഹത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അനാമിക ചൂണ്ടിക്കാണിക്കുന്നു. ഇതിനുള്ള പരിഹാരമാണ് അനാമിക നിർദേശിക്കുന്നത്. ഡയപ്പർ മാനേജ്മെന്റിന് അപ്പുറം ഉപയോഗിച്ച ഡയപ്പറുകളെ എങ്ങനെ വാല്യുവബിളാക്കി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് അനാമികയുടെ യാത്ര ആരംഭിക്കുന്നത്. ഡയപ്പറുകളെ കോസ്മറ്റിക്സ്, മെഡിക്കൽ പോലുള്ള വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് ചാർക്കോളാക്കി എങ്ങനെ മാറ്റാം എന്നതാണ് അനാമികയുടെ ആശയം. ഉദ്യം ലേണിംഗ് ഫൗണ്ടേഷന്റെ സഹായത്തോടെ ആശയവുമായി കുസാറ്റ്, എംജി സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരെ സമീപിച്ചപ്പോൾ ആദ്യം…

Read More

ചണ്ഡീഗഡിലെ തെരുവുകളിൽ കളിക്കൂട്ടുകാർ ടീമിലെടുക്കാൻ മടിച്ച മെലിഞ്ഞ ബാലനിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ നായകനിലേക്കുള്ള യാത്രയാണ് ഇതിഹാസതാരം കപിൽ ദേവിന്റേത്. ആ യാത്ര കഠിനാധ്വാനത്തിന്റെകൂടി കഥയാണ്. 1983ൽ ലോർഡ്‌സിൽ ഇന്ത്യയെ ആദ്യമായി ക്രിക്കറ്റ് ലോകജേതാക്കളാക്കിയ കപിൽ ദേവ്, ഇന്ന് 270 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ്. വിരമിക്കലിന് ശേഷം സാമ്പത്തികമായി തകർന്ന പല താരങ്ങൾക്കും ഇടയിൽ മികച്ച സംരംഭകൻ എന്ന നിലയിൽ അദ്ദേഹം വേറിട്ടുനിൽക്കുന്നു. 1995ൽ ആരംഭിച്ച ‘ദേവ് മുസ്കോ ലൈറ്റിംഗ്’ (Dev Musco Lighting) ആണ് അദ്ദേഹത്തിന്റെ പ്രധാന സംരംഭം. ഇന്ത്യയിലെ പ്രമുഖ സ്റ്റേഡിയങ്ങളിലെല്ലാം വെളിച്ചമെത്തിക്കുന്നത് ഈ കമ്പനിയാണ്. കൂടാതെ ‘കാപ്ടെൻസ് റിട്രീറ്റ്’ (The Kaptain’s Retreat) എന്ന പേരിൽ റെസ്റ്റോറന്റ് ശൃംഖലയും അദ്ദേഹം വിജയകരമായി നടത്തുന്നു. വെറുമൊരു ബിസിനസുകാരൻ എന്നതിലുപരി, ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് കൂടിയാണ് അദ്ദേഹം. ഹർമൊണൈസർ സൊല്യൂഷൻസ്, സാംകോ സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികളിലെ അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ ഇതിന് ഉദാഹരണമാണ്.…

Read More

സംസ്ഥാനത്ത് റാപ്പിഡോ ബൈക്ക് ടാക്സി സേവനങ്ങൾ ആരംഭിച്ചതിനെതിരെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് റാപ്പിഡോ സർവീസ് നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ബൈക്ക് ടാക്സി സേവനം റാപ്പിഡോ അവതരിപ്പിച്ചതിനു പിന്നാലെയാണ് സമരം ശക്തമായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റാപ്പിഡോ ഓഫീസിന് മുന്നിൽ നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. ബൈക്ക് ടാക്സി സർവീസുകൾ ഉടൻ നിർത്തലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബൈക്ക് ടാക്സികളുടെ വരവ് സാധാരണ ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ സമരങ്ങൾ നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. നിയമലംഘനമെന്ന് പരാതിനിലവിലെ നിയമമനുസരിച്ച് വൈറ്റ് പ്ലേറ്റ് ഉള്ള സ്വകാര്യ ബൈക്കുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു. കർശനമായ ടാക്സി നിയമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന തങ്ങൾക്ക്, ഇത്തരം നിയമങ്ങൾ പാലിക്കാത്ത ബൈക്ക് ടാക്സികൾ വലിയ…

Read More

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുകയും ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര ഗ്യാസ് ശൃംഖല ശക്തിപ്പെടുത്താൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കംപ്രസ്ഡ് ബയോഗ്യാസ് (CBG) പൈപ്പ് ലൈൻ ശൃംഖലയിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതിക്കാണ് (CBG-CGD Synchronisation Scheme) കേന്ദ്ര പെട്രോളിയം മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കാതിരിക്കാനാണ് ബയോഗ്യാസ് ഉൽപ്പാദനവും വിതരണവും ഊർജ്ജിതമാക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലയുമായി ബന്ധിപ്പിക്കും. വീടുകളിലേക്കുള്ള പിഎൻജി, വാഹനങ്ങൾക്കുള്ള സിഎൻജി എന്നിവയുടെ വിതരണത്തിൽ ബയോഗ്യാസിന്റെ വിഹിതം വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. നേരിട്ടെത്തുംഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് പൈപ്പ് ലൈനുകൾ വഴി നേരിട്ട് ബയോഗ്യാസ് വിതരണ ശൃംഖലയിൽ എത്തിക്കും. ഇത് ഗതാഗത ചെലവ് കുറയ്ക്കാനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും സഹായിക്കും. വിദേശത്ത് നിന്നുള്ള എൽഎൻജി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഖത്തർ, സൗദി…

Read More

ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കായി ‘ഒബെഡ’ (Obeda) എന്ന സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ പുറത്തിറക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഇതോടെ ഈ മരുന്നിന്റെ ജനറിക് പതിപ്പിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ഡോ. റെഡ്ഡീസ് മാറി. മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിച്ച ആദ്യ ദിനം തന്നെ ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിലുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് കമ്പനി അറിയിച്ചു. 2 മില്ലിഗ്രാം, 4 മില്ലിഗ്രാം ഡോസുകളിൽ ലഭ്യമാകുന്ന ഇൻജക്ഷൻ ആഴ്ചയിൽ ഒരിക്കലാണ് ഉപയോഗിക്കേണ്ടത്. പ്രതിമാസ ചികിത്സയ്ക്ക് രണ്ട് ഡോസുകൾക്കുമായി 4,200 രൂപയാണ് വില. ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് മികച്ച ഫലം രേഖപ്പെടുത്തി. മരുന്നിന്റെ നിർമ്മാണവും വികസനവും കമ്പനി നേരിട്ടാണ് നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് ആഗോള വിപണികളിലും ഘട്ടംഘട്ടമായി ജനറിക് സെമാഗ്ലൂട്ടൈഡ് എത്തിക്കാൻ പദ്ധതിയുണ്ടെന്ന് ഡോ. റെഡ്ഡീസ് സിഇഒ…

Read More

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, രാമയപട്ടണം, മുളപേട്ട എന്നീ മൂന്ന് ഗ്രീൻഫീൽഡ് തുറമുഖങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തുറമുഖങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ആറ് മുതൽ ഒൻപത് മാസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് സംസ്ഥാന അടിസ്ഥാന സൗകര്യ വികസന മന്ത്രി ബി.സി. ജനാർദ്ദന റെഡ്ഡി അറിയിച്ചു. നിലവിൽ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം രാമയപട്ടണം തുറമുഖം ഏപ്രിൽ 24നും മുളപേട്ട നവംബർ 30നും മച്ചിലിപട്ടണം ഡിസംബർ 28നും പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം കിഴക്കൻ ഗോദാവരിയിലെ കോന ഗ്രാമത്തിലെ വാണിജ്യ തുറമുഖം ജൂലൈ 20ഓടെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയുടെ സമുദ്ര പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. ആന്ധ്രാപ്രദേശ് മാരിടൈം ബോർഡ് പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുകയും റെയിൽ-റോഡ് കണക്റ്റിവിറ്റിക്കുള്ള ചെലവ് വഹിക്കുകയും ചെയ്യുമ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുറമുഖത്തിനായി എൻഎച്ച്-16ലേക്ക് റോഡ് ലിങ്കുകൾ വികസിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന തുറമുഖമായ വിശാഖപട്ടണത്തിന് പ്രതിവർഷം 141.6…

Read More