Author: News Desk
യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലേയനുമാണ് 2026ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികൾ. യൂറോപ്പുമായുള്ള ഇന്ത്യയുടെ വളരുന്ന ആഗോള പങ്കാളിത്തവും നയതന്ത്ര ബന്ധങ്ങളും ശക്തമാക്കുന്നതാണ് ഈ ബന്ധം. അതേസമയം, റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക സാന്നിധ്യം, ഖാലിസ്ഥാൻ അനുകൂല സംഘങ്ങളേയും പാക്കിസ്ഥാനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസിനേയും (ISI) അസ്വസ്ഥരാക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സന്ദർശന വേളയിൽ, ജനുവരി 27ന് നടക്കുന്ന 16ആമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ നേതാക്കൾ സഹഅധ്യക്ഷത്വം വഹിക്കും. ഇരുവരും പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. കോസ്റ്റയുടെയും ലെയ്നിന്റെയും സാന്നിധ്യം ഇന്ത്യയുടെ പരമാധികാരത്തിലും ആഗോള നിലവാരത്തിലും ശക്തമായ വിശ്വാസം കാണിക്കുന്നതായും ഖാലിസ്ഥാനി ഗ്രൂപ്പുകൾ പാക് തീവ്രവാദ സംഘടനകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞർക്ക് വിശദീകരണം ലഭിച്ചതായും സിഎൻഎൻ-ന്യൂസ്…
സാങ്കേതികവിദ്യയെ വെറും സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന എഐ ഫ്യൂച്ചർക്കോൺ ഉച്ചകോടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച എഐ ഉച്ചകോടി വിജ്ഞാനധിഷ്ഠിത നവകേരള നിർമിതിയിലെ സുപ്രധാന നാഴികക്കല്ലാണെന്നും നൂതനവും സാങ്കേതികവുമായ ആശയങ്ങളിലൂടെ സാമൂഹികമാറ്റം സാധ്യമാക്കുകയെന്ന നയമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമിത ബുദ്ധിക്ക് സാധിക്കും. സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ എളുപ്പത്തിൽ സ്വരൂപിക്കാനും ഇതിലൂടെ കഴിയും. ആരോഗ്യമേഖലയിൽ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനാകും. പ്രെഡിക്റ്റീവ് അനലിറ്റിക്സ് പോലുള്ളവ ഉപയോഗിച്ച് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനും എഐ ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാനാണ് കേരളം…
കേരളത്തിലേക്കുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള റെയിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന തിരുവനന്തപുരം–താംബരം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനും ഇതിൽ ഉൾപ്പെടുന്നു. താങ്ങാവുന്ന ചിലവിൽ ഉയർന്ന നിലവാരമുള്ള സേവനം നൽകുന്നതിനായി രൂപകൽപന ചെയ്ത പുതിയ നോൺ-എസി ട്രെയിനാണിത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പ്രധാന നഗരങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. 16122/16121 എന്നിങ്ങനെയാണ് ട്രെയിൻ നമ്പർ. മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം വഴിയാണ് ട്രെയിൻ റൂട്ട്. ആകെ 15 സ്റ്റോപ്പുകളുള്ള ട്രെയിൻ ആഴ്ചതോറും സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് എല്ലാ വ്യാഴാഴ്ചയും, താംബരത്ത് നിന്ന് എല്ലാ ബുധനാഴ്ചയും ട്രെയിൻ പുറപ്പെടും. ട്രെയിൻ നമ്പർ 16122 തിരുവനന്തപുരം സെൻട്രൽ–താംബരം അമൃത് ഭാരത് എക്സ്പ്രസ് വ്യാഴാഴ്ച രാവിലെ 10:40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11:45ന് താംബരത്ത് എത്തിച്ചേരും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 16121 താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് ബുധനാഴ്ച…
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91) ഒരുങ്ങുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് സർവീസ് ആരംഭിക്കുക. കൊച്ചി–അഗത്തി മേഖലയിൽ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ എയർലൈനാണ് ഫ്ലൈ91. നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്. ഫെബ്രുവരി ഒൻപത് മുതലാണ് ഫ്ലൈ91 സർവീസിന് തുടക്കമാകുന്നത്. ഇതിന് മുന്നോടിയായി എയർലൈൻ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഫ്ലൈ91ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കൊച്ചി–അഗത്തി സർവീസിന്റെ ടിക്കറ്റ് നിരക്ക് 5,000 മുതൽ 7,000 രൂപ വരെയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. എന്നാൽ ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തത് ദ്വീപിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിൽ കൊച്ചിയിൽനിന്നുള്ള പാസഞ്ചർ കപ്പലുകളെയാണ് ഭൂരിഭാഗം സഞ്ചാരികളും ആശ്രയിക്കുന്നത്. എന്നാൽ ഇത് 14 മുതൽ 20 മണിക്കൂർ വരെ നീളുന്ന യാത്രയാണ്. Fly91 airline begins daily flights from Kochi to Agatti, Lakshadweep starting…
നിർമിതബുദ്ധിയെ ഭയക്കേണ്ടതില്ലെന്നും എഐ എന്ത് ചെയ്യണമെന്നതിനേക്കാൾ ആരെ സേവിക്കണമെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോവളം ലീലാ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച കേരള റീജിയണൽ എഐ ഇംപാക്ട് കോൺഫറൻസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നിരന്തരമായി ഉപയോഗിക്കണം, അതിനെ ചോദ്യം ചെയ്യണം, എന്നാൽ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ അതിന് മൂല്യമുളളൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ‘കേരള എഐ ഫ്യൂച്ചർ കോൺ’ എന്ന ഏകദിന മേഖലാ ഉച്ചകോടി സംഘടിപ്പിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ സമ്മിറ്റ് 2026 ചരിത്രമാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ കേന്ദ്ര ഐടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കവിത ഭാട്ടിയ പറഞ്ഞു. ഇന്ത്യ ആദ്യമായാണ് എഐ…
ഇസ്രയേൽ–ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ ഉൾപ്പെടെയുള്ള എട്ട് ഇസ്ലാമിക രാജ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’ ചേരാൻ സമ്മതം പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് തീരുമാനം അറിയിച്ചത്. ട്രംപ് നൽകിയ ക്ഷണം സ്വാഗതം ചെയ്യുന്നതായും ബോർഡ് ഓഫ് പീസിൽ അംഗമാകാൻ രാജ്യങ്ങൾ ഏകകണ്ഠമായി തീരുമാനത്തിൽ എത്തിയതായും പ്രസ്താവനയിൽ വ്യക്തമാക്കി. ബോർഡ് ഓഫ് പീസിന്റെ ദൗത്യങ്ങൾ നടപ്പാക്കുന്നതിനായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ ഓരോ രാജ്യവും പൂർത്തിയാക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. ഇതിനകം ഈജിപ്ത്, പാകിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അംഗത്വം സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2803ന്റെ അടിസ്ഥാനത്തിൽ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കൽ, പുനർനിർമാണം, പലസ്തീനികളുടെ സ്വയംനിർണയാവകാശവും രാജ്യസ്ഥാപനവും ഉൾക്കൊള്ളുന്ന നീതിയുള്ള…
തിരുവനന്തപുരത്തെ 2030 ആകുമ്പോഴേക്കും രാജ്യത്തെ ഒരു മോഡൽ സിറ്റിയാക്കി മാറ്റാൻ കേന്ദ്രം. കേരളത്തിന്റെ തലസ്ഥാന നഗരിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരത്തു സംഘടിപ്പിച്ച ബി ജെ പി പബ്ലിക് റാലിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി. വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള വികസന രൂപരേഖ ബിജെപി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായതും വികസിതവുമായ ആദ്യ മൂന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്റെ നിലവിലെ പ്രശ്നങ്ങളും ഭാവി വികസന സാധ്യതകളും കോർത്തിണക്കിക്കൊണ്ടാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയുമാണ് ജനങ്ങൾ കണ്ടിരുന്നതെങ്കിൽ, ഇനി മുതൽ വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ‘മൂന്നാം പക്ഷം’- ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി രംഗത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ വികസിത നഗരമാക്കാനുള്ള പരിശ്രമങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ…
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് ഒൺട്രൊപ്രൊണർഷിപ് ഹബ്ബിന്റെ തറക്കല്ലിടൽ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാക്കാനുള്ള ആദ്യ ചുവടുവെയ്പ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഹബ്ബിന്റെ തറക്കല്ലിടൽ നടത്തിയ അദ്ദേഹം അമൃത് ഭാരത് അടക്കം ദക്ഷിണേന്ത്യയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ, തമിഴ്നാടിനായുള്ള അമൃത് ട്രെയിനുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വികസിത ഭാരതത്തിലൂടെ മാത്രമേ വികസിത കേരളം യാഥാർഥ്യമാകാനാകൂ എന്നും അതിനായുള്ള എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പു നൽകുകയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. എല്ലാ കേന്ദ്ര പദ്ധതികളിലും കേരളത്തിന് പ്രാധാന്യം നൽകും. കേരളത്തിന്റെ റെയിൽവേ യാത്രാ സൗകര്യം ഇനി കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരത് നിർമാണത്തിന്റെ ചുവടു പിടിച്ചു കഴിഞ്ഞ…
ശക്തമായ വളർച്ചയും നിക്ഷേപകരുടെ വർധിച്ച താൽപര്യവും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് ഗുണകരമാണെന്നും, ഇന്ത്യ ഇന്ന് വിശ്വസനീയമായ ആഗോള മൂല്യശൃംഖല പങ്കാളിയായി മാറിയതായും വിലയിരുത്തി സാമ്പത്തിക വിദഗ്ധർ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നുവന്നത്. ഈ ഗതി നിലനിർത്താൻ നിർണായക തീരുമാനങ്ങളും വേഗത്തിലുള്ള നടപ്പാക്കലുകളും അനിവാര്യമാണെന്നും പാനൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമോ എന്ന ചോദ്യത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ഐകിയ ഗ്രൂപ്പ് സി.ഇ.ഒ ജൂവെൻസിയോ മെയ്സ്തു ഹെറേര എന്നിവർ പങ്കെടുത്തു. ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഡിറ്റർ-ഇൻ-ചീഫുമായ കല്ലി പുരിയാണ് ചർച്ച മോഡറേറ്റ് ചെയ്തത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 1,600 നിയമങ്ങളും 35,000 കംപ്ലയൻസുകളും ഒഴിവാക്കിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടെലികോം, റെയിൽവേ, ക്രിമിനൽ ജസ്റ്റിസ്…
സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവെക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും. കരാറിനായി ഇരുപക്ഷവും സമ്മതിച്ചതായി യൂറോപ്യൻ യൂണിയനിലെ ഉന്നത റാങ്കിലുള്ള നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ഈ പങ്കാളിത്തത്തിൽ ഒപ്പുവെയ്ക്കും. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും അന്തിമ ഘട്ടത്തിലാണെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ അവർ പറഞ്ഞു. ഉർസുല വോൺ ഡെർ ലെയ്നും അന്റോണിയോ കോസ്റ്റയും 25 മുതൽ 27വരെ ഇന്ത്യയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പിടുക. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന16ആമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാകും പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവച്ചുകൊണ്ട് തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര…
