Author: News Desk
ഐഐടി പഠനത്തിനും യുഎസിലെ കോർപ്പറേറ്റ് ജോലിക്കു ശേഷം ലോസ് ഏഞ്ചൽസിൽ ചായക്കച്ചവടം ആരംഭിച്ച് തരംഗമായ പ്രഭാകർ പ്രസാദ് എന്ന “ചായ്വാല” തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ ശ്രദ്ധ നേടുകയാണ്. ബിഹാറിലെ ചെറിയ ഗ്രാമത്തിൽ നിന്ന് അമേരിക്കയിലെ തിരക്കേറിയ തെരുവുകളിലേക്ക് ചായയുമായി എത്തിയ പ്രഭാകറിന്റെ കഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിഹാറിലെ ഗംഗാതീരത്തുള്ള ചെറിയ ഗ്രാമത്തിൽ അതിദാരിദ്ര്യത്തിലായിരുന്നു പ്രഭാകറിന്റെ കുട്ടിക്കാലം. കൊടുംതണുപ്പിൽ പുതപ്പിന് പകരം ചാക്കുകൾ പുതച്ചുറങ്ങേണ്ടി വന്ന അവസ്ഥയിൽ നിന്ന് കഠിനാധ്വാനം ചെയ്ത് ഐഐടി പ്രവേശനം നേടിയ അദ്ദേഹം പിന്നീട് എംബിഎ പഠനത്തിനായാണ് അമേരിക്കയിലെത്തിയത്. പത്തുവർഷത്തോളം വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തെങ്കിലും അവിടെയൊന്നും സന്തോഷം കണ്ടെത്താൻ പ്രഭാകറിന് കഴിഞ്ഞില്ല. ഒടുവിൽ 2025 ഫെബ്രുവരിയിൽ ടെക് മേഖലയിലെ പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടതോടെയാണ് തന്റെ പ്രിയ ‘ഹോബിയായ’ ചായയുണ്ടാക്കലിനെ ബിസിനസാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചത്. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ തോളിൽ ഗംഛയും (നാടൻ തോർത്ത്) ചുറ്റി ബിഹാറി ശൈലിയിൽ ചായ വിൽക്കുന്ന പ്രഭാകറിന്റെ…
ഇന്ത്യൻ ഗാർഹിക സേവന മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കുകയാണ് അഞ്ജലി സർദാന എന്ന യുവസംരംഭകയുടെ നേതൃത്വത്തിൽ അതിവേഗം വളരുന്ന ‘പ്രോന്റോ’ (Pronto) എന്ന സ്റ്റാർട്ടപ്പ്. 2024ൽ അമേരിക്കയിലെ ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഞ്ജലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയവുമായാണ് 2025 ഏപ്രിലിൽ പ്രോന്റോയ്ക്ക് തുടക്കമിട്ടത്. വീടുകളിൽ ക്ലീനിംഗ്, ഡിഷ് വാഷിംഗ്, വാഷിംഗ് തുടങ്ങിയ ദൈനംദിന ജോലികൾക്കായി പരിശീലനം ലഭിച്ച തൊഴിലാളികളെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോമാണിത്. ഗുഡ്ഗാവിലെ ഹബ്ബിൽ നിന്ന് പ്രതിദിനം 170 ബുക്കിംഗുകളുമായി ആരംഭിച്ച ഈ സംരംഭം, നിലവിൽ 18000ത്തിലധികം ബുക്കിംഗുകളുമായി പത്തിലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. സാധാരണ യുഎസ്സിൽ നിന്നും പഠനം പൂർത്തിയാക്കുന്നവർ അവിടെത്തന്നെ ജോലി ചെയ്യുകയോ സംരംഭം തുടങ്ങുകയോ ചെയ്യുന്നിടത്താണ് അഞ്ജലി വ്യത്യസ്തയാകുന്നത്. അതിവേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത്, പ്രമുഖ നിക്ഷേപ സ്ഥാപനമായ എപിക് ക്യാപിറ്റലിന്റെ (Epiq Capital) നേതൃത്വത്തിൽ നടന്ന പുതിയ ഫണ്ടിംഗ് റൗണ്ടിൽ 25 ദശലക്ഷം ഡോളർ സമാഹരിക്കാൻ സ്റ്റാർട്ടപ്പിനു…
ഹൈദരാബാദിലെ ചെർലപ്പള്ളിയെയും തമിഴ്നാട്ടിലെ നാഗർകോവിലിനെയും ബന്ധിപ്പിക്കുന്ന പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസിന് (Charlapalli–Nagercoil Amrit Bharat Express) റെയിൽവേ ബോർഡ് അനുമതി നൽകി. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നുള്ള മൂന്നാമത്തെ അമൃത് ഭാരത് ട്രെയിനാണിത്. മുസാഫർപൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഹൈദരാബാദിൽ നിന്ന് അമൃത് ഭാരത് സർവീസുകളുള്ളത്. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന ഈ പുതിയ സർവീസ് പ്രധാനമായും സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന സർവീസ് നാഗർകോവിലിനും ഹൈദരാബാദിനും ഇടയിലുള്ള യാത്രാ സൗകര്യം വലിയ തോതിൽ വർദ്ധിപ്പിക്കും. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാർച്ച് 11ഓടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുഷ്-പുൾ സാങ്കേതികവിദ്യ, ബയോ-വാക്വം ടോയ്ലറ്റുകൾ, സിസിടിവി തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ഈ ട്രെയിൻ ദീർഘദൂര യാത്രക്കാർക്ക് വലിയ…
കൊച്ചി വാട്ടർ മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി നിലവിലെ എസ്ഡബ്ല്യുടിഡി ബോട്ട് ജെട്ടിക്ക് സമീപം അത്യാധുനിക ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഹൈക്കോടതി ടെർമിനൽ കേന്ദ്രീകരിച്ചാണ് പ്രധാന സർവീസുകൾ നടക്കുന്നത്. എന്നാൽ പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ തെക്കൻ-പടിഞ്ഞാറൻ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിക്കുമെന്ന് വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ.പി.ജോൺ അറിയിച്ചു. നേരത്തെ തേവരയെ വാട്ടർ മെട്രോയുടെ പ്രധാന ഹബ്ബാക്കാനായിരുന്നു പദ്ധതിയെങ്കിലും, കെഎസ്ആർടിസി ഡിപ്പോ ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതേത്തുടർന്നാണ് ബോട്ട് ജെട്ടിക്ക് സമീപം വലിയ ടെർമിനൽ നിർമിച്ച് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി ടെർമിനലിന്റെ അത്രതന്നെ വലിപ്പമുള്ള പുതിയ കേന്ദ്രത്തിൽ വേലിയേറ്റ വ്യത്യാസങ്ങൾ ബാധിക്കാത്ത ഫ്ലോട്ടിംഗ് പോൺഡൂണുകൾ, അത്യാധുനിക ടിക്കറ്റ് കൗണ്ടറുകൾ, കഫേകൾ, വാണിജ്യ ഇടങ്ങൾ എന്നിവ സജ്ജീകരിക്കും. പണി ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഇടക്കൊച്ചി, തോപ്പുംപടി, വരാപ്പുഴ…
തിരുവനന്തപുര നിവാസികൾ കാത്തിരുന്ന രണ്ട് പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ പേരൂർക്കട ഫ്ലൈഓവറും വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനവും നടപ്പാക്കൽ ഘട്ടത്തിലേക്ക്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (RBDCK) പേരൂർക്കട ഫ്ലൈഓവറിന്റെ കരാർ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് നൽകി. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള അലൈൻമെന്റിലെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മാർച്ച് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 106.7 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ്. അതേസമയം, 531.76 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവ് റോഡ്-ജംഗ്ഷൻ വികസനത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് (ULCCS) ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. റോഡ് വീതികൂട്ടൽ, ഫുട്പാത്തുകൾ, ഡ്രെയിനേജ് സംവിധാനം, ആധുനിക സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ വികസനമാണ് ഇവിടെ നടപ്പാക്കുന്നത്. ശാസ്തമംഗലം, മണ്ണാറക്കോണം, വട്ടിയൂർക്കാവ്, പേരൂർക്കട, വഴയില തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് പദ്ധതികളും…
ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 5100ലധികം വനിതാ ജീവനക്കാരെ വിന്യസിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). രാജ്യത്തുടനീളമുള്ള 1140ലധികം ടോൾ പ്ലാസകളിൽ പകൽ ഷിഫ്റ്റുകളിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ടോൾ ബൂത്തുകളിലെ തർക്കങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. വിവിധ ഹൈവേ ഓപ്പറേറ്റർമാരുമായും വ്യവസായ സംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. നിയമിക്കപ്പെട്ടവർക്കായി വിനിമയ വൈദഗ്ധ്യം, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകുമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് ഉൾപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. In a major push for gender diversity, NHAI has deployed over 5,100 women staff across 1,140…
നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ തകർപ്പൻ വിജയത്തോടെ ഇന്ത്യ 2026ലെ ഐസിസി ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനൊപ്പം, റെക്കോർഡ് തുകയായ 3 മില്യൺ ഡോളർ (ഏകദേശം ₹27.48 കോടി) സമ്മാനത്തുകയും സ്വന്തമാക്കി. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിച്ച മത്സരങ്ങളിൽ നിന്നുള്ള വമ്പൻ പ്രക്ഷേപണ ഡീലുകളും സ്പോൺസർഷിപ്പ് വരുമാനവും കാരണം, 2024നെ അപേക്ഷിച്ച് 2026ലെ ടൂർണമെന്റിൽ സമ്മാനത്തുകയിൽ ഏകദേശം 20% വർധനയാണ് ഉണ്ടായത്. എല്ലാ ടീമുകൾക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉറപ്പാക്കി. റണ്ണറപ്പായ ന്യൂസിലാൻഡിന് ₹14.65 കോടി രൂപയാണ് സമ്മാനത്തുക. അതേസമയം, സെമി ഫൈനൽ വരെയെത്തിയ സൗത്ത് ആഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ₹7.24 കോടി രൂപ വീതം സമ്മാനത്തുകയും ലഭിച്ചു. Team India scripts history and pockets a massive ₹27.5 crore ($3 million) in prize money after winning the ICC T20 World Cup 2026. Discover the breakdown of…
സ്വന്തം മണ്ണിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ്. വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറിയ ഇന്ത്യ സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ നിന്ന് 89 റൺസ് എന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവീസിനെ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിംഗിലൂടെ ഇന്ത്യ എറിഞ്ഞിട്ടു. ബുംറ കളിയിലെ താരമായപ്പോൾ സഞ്ജു ടൂർണമെന്റിലെ താരവുമായി. സഞ്ജുവിന്റെയും ബുംറയുടെയും അവിസ്മരണീയ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതും കിരീടനേട്ടത്തിൽ സുപ്രധാനമായതും. സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ റെക്കോർഡ് റൺ ചേസിലൂടെ സെമി ഫൈനലിലേക്ക് നയിച്ചു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സഞ്ജുവിന്റെ 89…
ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ‘ദൈവം’ സച്ചിൻ ടെൻഡുൽക്കറിന് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. അതേസമയം, സഞ്ജുവിനെ അഭിനന്ദിച്ച് ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലിയും രംഗത്തെത്തി. ടൂർണമെന്റിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചാണ് സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയത്. സച്ചിനെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായി സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങൾ വലിയ സഹായമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ചിന്തിച്ചു. അങ്ങനെ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്നലെ പോലും എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട് – സഞ്ജു പറഞ്ഞു. അസാമാന്യ പ്രകടനം പുറത്തെടുത്ത സഞ്ജു മാൻ ഓഫ് ദ്…
ഇന്ത്യയിൽ ഇന്റർസിറ്റി ബസ് ടിക്കറ്റിംഗ് സേവനം അവതരിപ്പിച്ച് ഊബർ (Uber). കമ്പനി ആഗോളതലത്തിൽതന്നെ ഇത്തരത്തിൽ ആരംഭിക്കുന്ന ആദ്യ സേവനമാണിതെന്നതും അത് ഇന്ത്യയിലാണ് ആരംഭിച്ചിരിക്കുന്നത് എന്നതുമാണ് സവിശേഷത. പ്രമുഖ യാത്രാ പ്ലാറ്റ്ഫോമായ ‘അഭിബസ്സു’മായി (AbhiBus) സഹകരിച്ചാണ് ഊബർ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ റോഡ് ശൃംഖലയിലുണ്ടായ വൻ പുരോഗതിയും ഡിജിറ്റൽ ടിക്കറ്റിംഗിന് ലഭിക്കുന്ന വലിയ സ്വീകാര്യതയുമാണ് ഇത്തരമൊരു ചുവടുവെയ്പ്പിന് കമ്പനിയെ പ്രേരിപ്പിച്ചത്. നിലവിൽ മൂവായിരത്തിലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി കാർ സർവീസുകൾക്ക് പുറമെയാണ് ബസ് ടിക്കറ്റുകളും ഊബർ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക. പുതിയ സേവനത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും ഊബർ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ അന്തർസംസ്ഥാന ബസ് യാത്രയ്ക്ക് 25 ശതമാനം വരെ (പരമാവധി 200 രൂപ) ഡിസ്കൗണ്ട് ലഭിക്കും. തുടർന്ന് നടത്തുന്ന മൂന്ന് യാത്രകൾക്ക് 10 ശതമാനം വീതം ഇളവും ലഭിക്കുന്നതാണ്. ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യകൾ ആഗോളതലത്തിൽ ഊബറിന്റെ വളർച്ചയ്ക്ക് കരുത്തേകുമെന്ന് കമ്പനി ചീഫ് ടെക്നോളജി…
