Author: News Desk
ഈ വർഷാവസാനത്തോടെ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഏകദേശം 260 കിലോമീറ്റർ നീളമുള്ള ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയുടെ ചില ഭാഗങ്ങൾ ഇതിനകം പ്രവർത്തനക്ഷമമാണ്. പദ്ധതി പൂർണ്ണമായാൽ ഈ രണ്ട് പ്രധാന നഗരങ്ങൾക്കുമിടയിലെ ഗതാഗത തിരക്ക് ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. Delhi–Dehradun എക്സ്പ്രസ് വേയിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും ഈ വർഷാവസാനത്തോടെ ചെന്നൈ–ബെംഗളൂരു എക്സ്പ്രസ് വേയും പ്രവർത്തനക്ഷമമാകുമെന്നും ‘ബിൽഡ് ഇന്ത്യ ഇൻഫ്ര അവാർഡ്സ്’ മൂന്നാം പതിപ്പിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ റോഡുകൾ നിർമ്മിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. തുരങ്ക നിർമാണ രംഗത്ത് ഇന്ത്യയ്ക്ക് ഗണ്യമായ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Union Minister Nitin Gadkari announces that the 260km Chennai-Bengaluru Expressway will reduce travel time to 2…
ഇന്ത്യയിലെ ഏറ്റവും വലുതും ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മൂന്നാമതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് (Malabar Gold and Diamonds). ജെഎം ഫിനാൻഷ്യൽ-ഹുറൂൺ ഇന്ത്യ ‘Unlisted Gems 2026’ പട്ടികയിലാണ് മലബാർ ഗോൾഡ് ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ റിലയൻസ് റീട്ടെയിൽ (Reliance Retail) ഒന്നാം സ്ഥാനത്തും ഫ്ലിപ്കാർട്ട് (Flipkart) രണ്ടാമതുമാണ്. ₹2.7 ലക്ഷം കോടി രൂപ വരുമാനത്തോടെയാണ് റിലയൻസ് റീട്ടെയിൽ രാജ്യത്തെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനിയായി മാറിയത്. അതേസമയം രണ്ടാമതുള്ള ഫ്ലിപ്കാർട്ടിന് ₹83,000 കോടിയും മൂന്നാമതുള്ള മലബാർ ഗോൾഡിന് ₹66,000 കോടി വരുമാനവുമാണ് ഉള്ളത്. വരുമാനത്തിനൊപ്പം ഗ്രോത്ത്, സ്കെയിൽ, ഐപിഒ റെഡിനെസ് എന്നിവയും കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കുറഞ്ഞത് ₹1000 കോടി രൂപ വരുമാനമുള്ളതും വർഷങ്ങളായി സ്ഥിരമായ വരുമാനവും ലാഭവളർച്ചയും രേഖപ്പെടുത്തുന്ന സംരംഭങ്ങളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ പൊതുവിപണിയിലേക്ക് കടക്കാൻ ശേഷിയുള്ള കമ്പനികളായാണ് ഇവയെ വിലയിരുത്തുന്നത്. Malabar…
360 ഡിഗ്രി ഫിനാൻഷ്യൽ പ്ലാനിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസ്. ഫിനാൻഷ്യൽ പ്ലാനിങ് മുതൽ വിവിധ സാമ്പത്തിക പ്രൊഡക്ടുകൾ വരെ സ്ഥാപനത്തിന്റെ പ്രവർത്തനപരിധിയിൽ ഉൾപ്പെടുന്നു. അനുഭവസമ്പത്തിൽ നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക്ഫിനാൻഷ്യൽ സർവീസ് രംഗത്ത് 25 വർഷത്തിലേറെ അനുഭവമാണ് ജോൺസി ജേക്കബിനുള്ളത്. ഇന്ത്യയിലെ പ്രമുഖ ഫിനാൻഷ്യൽ പ്ലാനിങ് സ്ഥാപനമായ ബജാജ് ക്യാപിറ്റലിൽ സേവനമനുഷ്ഠിച്ച കരിയർ പാതയാണ് അദ്ദേഹത്തിന്റേത്. പിന്നീട് അദ്ദേഹം സ്വന്തം സ്ഥാപനമായ തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി സ്ഥാപനം സമഗ്ര സാമ്പത്തിക ആസൂത്രണ സേവനങ്ങൾ നൽകുന്നു. നിക്ഷേപത്തിന്റെ അടിസ്ഥാന തത്വങ്ങൾറിയൽ എസ്റ്റേറ്റ്, ഗോൾഡ്, ഇക്വിറ്റി, ഡെറ്റ് — ഇന്ത്യയിലെ പ്രധാന നിക്ഷേപ വിഭാഗങ്ങൾ ഇവയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്നത് വ്യക്തിയുടെ ലക്ഷ്യങ്ങൾ, വരുമാനം, റിസ്ക് ഫാക്ടർ എന്നിവയെ ആശ്രയിച്ചായിരിക്കണം. നിർദ്ദേശം നൽകുക എന്നതിനപ്പുറം ബോധവൽക്കരണം നൽകുന്നതാണ് അദ്ദേഹത്തിന്റെ സമീപനം. ഒരു ഡോക്ടർ രോഗിക്ക് ചികിത്സാ മാർഗങ്ങൾ വിശദീകരിക്കുന്നതുപോലെ…
ഓരോ റമദാനിലും യുഎഇയിൽ നൂറുകണക്കിന് തടവുകാരുടെ തടവുകാരുടെ മോചനത്തിനായി പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് ഫിറോസ് മെർച്ചന്റ്. ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായിയായ ഫിറോസ് തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനൊപ്പം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റുമുൾപ്പെടെ നൽകി വരുന്നു. ഇതോടൊപ്പം ചികിത്സാ ചെലവുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന കാൻസർ രോഗികൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്നു. സംരംഭകനും മനുഷ്യസ്നേഹിയുമായ ഫിറോസ് മർച്ചന്റ് 1989ലാണ് പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപിച്ചത്. 13 രാജ്യങ്ങളിലായി 170ലധികം സ്റ്റോറുകളുള്ള പ്രധാന ആഭരണ റീട്ടെയിൽ ശൃംഖലയാണ് ഇന്ന് പ്യുവർ ഗോൾഡ്. 2008ൽ ആരംഭിച്ച മർച്ചന്റ്സ് ചാരിറ്റബിൾ പ്രോഗ്രാമിലൂടെ യുഎഇയിലുടനീളം സാമ്പത്തിക കാരണങ്ങളാൽ തടവിലാക്കപ്പെട്ട 20,000ത്തിലധികം തടവുകാരെ അദ്ദേഹം മോചിപ്പിക്കാൻ സഹായിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചും ഖലീഫ ഫൗണ്ടേഷനുമായി സഹകരിച്ചുമാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. Discover the inspiring journey of Firoz Merchant, founder of Pure Gold Group. Beyond his jewelry empire,…
കേരളത്തിൻ്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊച്ചിക്ക് വീണ്ടും അഭിമാന നേട്ടം. ട്രാവൽ മാർക്കറ്റ് പ്ലേസും ഓൺലൈൻ ട്രാവൽ ഏജൻസിയുമായ ബുക്കിംഗ്.കോം (Booking.com) ഡാറ്റ പ്രകാരം 2026ന്റെ ആദ്യ പകുതിയിൽ ആഗോള സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലാണ് കൊച്ചിയും ഇടം നേടിയിരിക്കുന്നത്. ഇതോടെ 2026ലെ ഏറ്റവും മികച്ച 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി മാറുകയായിരുന്നു. വിയറ്റ്നാമിലെ മുയി നെ, പോർട്ട് ഡഗ്ലസ് തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പമാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിലും ഈ പ്രവണത പ്രതിഫലിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഈ അംഗീകാരം പ്രാദേശിക സമൂഹങ്ങളുടെ ഊഷ്മളതയുടേയും അവർ നൽകുന്ന യഥാർത്ഥ അനുഭവങ്ങളുടേയും തെളിവാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പ്രാദേശിക സംസ്കാരത്തിൽ ആഴത്തിൽ സമ്പന്നവും വേരൂന്നിയതുമായ യാത്രകൾ കേരളത്തിലുടനീളം സൃഷ്ടിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. Kochi secures a spot in Booking.com’s Top…
അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് സർക്കാർ നിരോധിച്ചത്. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഐടി ആക്ടിലെ സെക്ഷൻ 79(3)(ബി) പ്രകാരമാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. രാജ്യതാൽപ്പര്യത്തിനും സാമൂഹിക അന്തസ്സിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ സർക്കാരിനെ അനുവദിക്കുന്ന നിയമമാണിത്. The Ministry of Information and Broadcasting has banned five OTT platforms, including MoodX VIP and Feel, for broadcasting obscene content and violating Indian IT laws. Read more…
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Noida International Airport) വികസിപ്പിക്കപ്പെടുന്ന പുതിയ പദ്ധതികൾക്ക് വമ്പൻ നിക്ഷേം. ഇന്റഗ്രേറ്റഡ് കാർഗോ ക്യാമ്പസ്, എയർ കേറ്ററിംഗ് കിച്ചൺ അടക്കമുള്ളവയ്ക്കായി 4,458 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. ഇതിനായി ഉത്തർപ്രദേശ് സർക്കാർ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി (AISATS) ധാരണാപത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന്റെ വ്യോമയാന അനുബന്ധ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപങ്ങൾ. വടക്കേ ഇന്ത്യയിലെ പ്രധാന എയർ കാർഗോ–ലോജിസ്റ്റിക്സ് കേന്ദ്രമായി നോയിഡ വിമാനത്താവളത്തെ മാറ്റുകയാണ് ഇന്റഗ്രേറ്റഡ് കാർഗോ ക്യാമ്പസ് പദ്ധതിയുടെ ലക്ഷ്യം. ഇലക്ട്രോണിക്സ്, ഔഷധ നിർമ്മാണം, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയും ഇറക്കുമതിയും ഈ സൗകര്യം വഴി കൂടുതൽ സുഗമമാകും. അതേസമയം പുതുതായി വരാനിരിക്കുന്ന ആധുനിക എയർ കാറ്ററിംഗ് യൂണിറ്റ് എയർപോർട്ടിൽ നിന്ന് സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾക്ക് വിമാനത്തിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്ന സൗകര്യവുമായാണ് എത്തുന്നത്. ഇതോടൊപ്പം വടക്കേ ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം വിമാനത്താവളങ്ങളിലേക്ക് കാറ്ററിംഗ് യൂണിറ്റ് സേവനം നൽകുമെന്നും…
500 മില്യൺ ഡോളർ മൂല്യമുള്ള കപ്പൽനിർമാണ സംയുക്ത സംരംഭം സ്ഥാപിക്കാനുള്ള ചർച്ചകൾ സജീവമാക്കി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡും (CSL) ദക്ഷിണ കൊറിയൻ കമ്പനി എച്ച്ഡി ഹ്യുണ്ടായ് ഗ്രൂപ്പും (HD Hyundai). ഇന്ത്യയിലെ പ്രധാന കപ്പൽനിർമാണ അടിസ്ഥാന സൗകര്യങ്ങളിൽ ഏതെങ്കിലുമൊരു ആഗോള കപ്പൽനിർമാണ ഭീമൻ നേരിട്ട് നിക്ഷേപിക്കുന്ന ആദ്യ പദ്ധതിയാകും ഇതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു കമ്പനികളും തുല്യ പങ്കാളിത്തത്തോടെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സംരംഭം, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ പോലുള്ള പ്രമുഖ രാജ്യങ്ങളോടൊപ്പം ഇന്ത്യയും ശക്തമായ കപ്പൽനിർമാണ രാഷ്ട്രമായി ഉയരാനുള്ള ദീർഘകാല ലക്ഷ്യത്തിലേക്ക് നിർണായക മുന്നേറ്റമാകും. നിലവിൽ ഏഷ്യൻ കപ്പൽശാലകൾ മുഴുവൻ ശേഷിയിലും പ്രവർത്തിക്കുകയും ഓർഡർ ബുക്കുകൾ വർഷങ്ങളോളം നിറഞ്ഞുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സംരംഭത്തിന്റെ സമയം ഏറെ നിർണായകമാണ്. എച്ച്ഡി ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കപ്പൽനിർമാണ വിഭാഗമായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എൻജിനീയറിംഗ് (HD KSOE) പങ്കാളിത്തത്തിലുണ്ടാകും. ചർച്ചകൾ അന്തിമമാക്കാൻ ഈ മാസം സിഎസ്എൽ പ്രതിനിധി…
വീടില്ലാത്തവർക്ക് വീട് നൽകുന്ന ഭവന പദ്ധതി പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. കേന്ദ്രസർക്കാരിന്റെ നഗരകേന്ദ്രീകൃത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഡെപ്യൂട്ടി മേയർ ആശാനാഥ് ബിജെപി ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും വികസന സാധ്യതകൾ പ്രയോജനപ്പെടുത്തിയും അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ-ക്ഷേമ മേഖലകൾക്കും പശ്ചാത്തല വികസനത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോർപറേഷൻ തന്നെ നൽകും. കോർപറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും. അതേസമയം, കൊച്ചി കോർപ്പറേഷൻ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിച്ചു. ധനസമാഹരണത്തിനായി മുനിസിപ്പൽ ബോണ്ടും കൊച്ചി ഗ്രീൻ ബോണ്ടും പുറത്തിറക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. വൈറ്റിലയിൽ 52 കോടി രൂപ ചിലവിൽ ഓഫീസ് കം വാണിജ്യ സമുച്ചയം, ഇടപ്പള്ളി കൺവെൻഷൻ സെന്ററിന് 45 കോടി രൂപ, കലൂർ ബസ് സ്റ്റാൻഡിനെ സംയോജിത ഗതാഗത സമുച്ചയമാക്കുന്നതിന് 40 കോടി രൂപ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് പ്രതീക്ഷ. സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, ടെക്, കൃഷി തുടങ്ങിയ മേഖലകളിലും സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രങ്ങളിൽ ഒപ്പിടും. പ്രതിരോധരംഗത്ത് കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സേനയുടെ കരുത്തായ അയൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയടക്കമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ – ഇസ്രായേൽ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. ടെക്, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്വ്യവസ്ഥ, എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ചും ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. Prime Minister Narendra Modi’s visit to Israel marks a new era in bilateral ties. From the Iron Dome defense system to AI and agriculture, explore the key MoUs…
