Author: News Desk

വന്‍ മുന്നേറ്റത്തിനൊരുങ്ങി രാജ്യത്തെ ആദ്യ ലേക്ക് സൈഡ്  ഇന്‍റഗ്രേറ്റഡ്  ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് ഫൈവ്). ആധുനിക സൗകര്യങ്ങളും ടാലന്‍റ് പൂളും ഉറപ്പാക്കുന്ന ഇവിടെ  നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. കൊല്ലം നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുണ്ടറയില്‍  റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജലാശയ പ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ലേക്ക്ഫ്രണ്ട് ഇന്‍റഗ്രേറ്റഡ് ഐടി സിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും മികച്ച പ്രവർത്തന ഇടമായി മാറും.   അഷ്ടമുടി കായലിന്‍റെ ശാന്തമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ക്യാമ്പസ് പ്ലഗ്-ആന്‍ഡ്-പ്ലേ ഓഫീസ് സൗകര്യങ്ങള്‍ ഉറപ്പാക്കും. നിര്‍ണായകമായ സ്ഥാനം, ഉടന്‍ ലഭ്യമാകുന്ന ഓഫീസ് സ്പെയ്സ്, ആധുനിക സൗകര്യങ്ങള്‍, സമ്പന്നമായ ടാലന്‍റ് ഇക്കോസിസ്റ്റം എന്നിവയുടെ കരുത്തില്‍ കേരളത്തിന്‍റെ ഐടി രംഗത്തിന്‍റെ അടുത്ത വളര്‍ച്ചാഘട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കൊല്ലം ടെക്നോപാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. അടിസ്ഥാന വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കഴിവുറ്റ മനുഷ്യവിഭവശേഷിയുമുള്ള…

Read More

ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബാരസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് വഡോദരയിൽ ഉദ്ഘാടനം ചെയ്ത C-295 ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനങ്ങൾ പുറത്തിറങ്ങുന്നത്. Airbus Defence and Space (Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. വഡോദരയിലെ നിർമാണത്തിനുള്ള സാങ്കേതിക പിന്തുണയ്ക്കൊപ്പം, ടാറ്റയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക വിമാന നിർമാണം സാധ്യമാക്കുന്നതിലും സ്പെയിനിന്റെ പിന്തുണ സുപ്രധാനമാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര, പ്രതിരോധ സഹകരണം വർധിച്ചുവരുന്നതായും, അതിന്റെ ഭാഗമായാണ് C-295 വിമാന പദ്ധതിയുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര വ്യോമയാന കമ്പനിയായ…

Read More

ബെംഗളൂരുവിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച് ജീവിതത്തിന്റെ കാഠിന്യം നേരിട്ട് വളർന്ന രാജാ നായകിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. 15ആം വയസ്സിൽ പഠനം നിർത്തേണ്ടിവന്ന രാജാ, 17ആം വയസ്സിൽ വലിയ സ്വപ്നങ്ങളുമായി മുംബൈയിലേക്കു പോയെങ്കിലും അവിടെ അവസരങ്ങൾ ലഭിക്കാതെ തിരിച്ചെത്തി. പിന്നീട് അമ്മയിൽ നിന്ന് ചെറിയൊരു തുക കടം വാങ്ങി തിരുപ്പൂരിൽ നിന്നുള്ള ഷർട്ടുകൾ വാങ്ങി ബെംഗളൂരുവിലെ തിരക്കേറിയ റോഡരികിൽ വിൽപന ആരംഭിച്ചു. ₹50 വിലയിട്ട ഷർട്ടുകൾ, സമീപത്തെ ഫാക്ടറി തൊഴിലാളികൾ കൂടുതലായി ധരിക്കുന്ന നീലയും വെള്ളയും നിറങ്ങളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച തന്ത്രം വിജയമായി. എല്ലാ ഷർട്ടുകളും വിറ്റുതീർന്നപ്പോൾ രാജാ സ്വന്തമായി ആദ്യമായി ₹5,000 ലാഭം നേടി. റോഡരികിലെ ആ ചെറുകച്ചവടം പിന്നീട് ചെരിപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവയിലേക്കു വ്യാപിച്ചു. എന്നാൽ രാജയുടെ മനസ്സിൽ വലിയൊരു സ്വപ്നത്തിന് വിത്തുവീണത് മുംബൈയിൽ വെച്ചുകണ്ട അമിതാഭ് ബച്ചൻ അഭിനയിച്ച ‘ത്രിശൂൽ’ എന്ന സിനിമയിലൂടെയായിരുന്നു. ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വലിയ ബിസിനസ് സാമ്രാജ്യം പണിയുന്ന നായകന്റെ കഥ…

Read More

ലോകത്തിലെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ലോക്കോമോട്ടീവ് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള വമ്പൻ കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC). 3,100 ഹോർസ്‌പവർ ശേഷിയുള്ള ലോക്കോമോട്ടീവ് രൂപകൽപനയ്ക്കും നിർമ്മാണത്തിനുമായാണ് എൻടിപിസിയും റെയിൽ ടെക്നോളജി കമ്പനിയായ കോൺകോർഡ് കൺട്രോൾ സിസ്റ്റംസ് ലിമിറ്റഡും (CNCRD) കരാറിൽ ഒപ്പിട്ടിരിക്കുന്നത്. അഞ്ചു മില്യൺ ഡോളറിന്റെ കരാറിലൂടെ നിലവിലെ ഡീസൽ ലോക്കോമോട്ടീവിനെ ഹൈഡ്രജൻ അടിസ്ഥാനമാക്കിയ ലോക്കോമോട്ടീവാക്കി മാറ്റുന്ന പദ്ധതിയാണ് പ്രധാനമായും നടപ്പിലാക്കുക. പദ്ധതി പൂർത്തിയായാൽ ആഗോളതലത്തിൽ നിലവിലുള്ള ഏകദേശം 1,600 ഹോർസ്‌പവർ ശേഷിയുള്ള ഹൈഡ്രജൻ റെയിൽ സിസ്റ്റങ്ങളുടെ മാനദണ്ഡം ഇരട്ടിയിലധികം എന്ന നിലയ്ക്ക് മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കോൺകോർഡിന്റെ സഹസ്ഥാപനമായ അഡ്വാൻസ് റെയിൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് (ARCPL), റെയിൽവേ എൻജിനീയറിംഗ് വർക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരവാഹന ഗതാഗതത്തിൽ ഹൈഡ്രജന്റെ പ്രായോഗിക ഉപയോഗം തെളിയിക്കുന്ന മാതൃകാ പദ്ധതിയായാണ് NTPC പദ്ധതിയെ വിലയിരുത്തുന്നത്. 2030ഓടെ നെറ്റ് സീറോ-എമിഷൻ എന്ന ഇന്ത്യൻ റെയിൽവേയുടെ…

Read More

അതിവേഗം മുന്നേറി ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ ദൗത്യമായ സമുദ്രയാൻ (Samudrayaan). ഇതിന്റെ ഭാഗമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT), ചെന്നൈയിൽ വികസിപ്പിച്ച മത്സ്യ–6000 (Matsya-6000) അന്തർവാഹിനി മെയ് മാസത്തിൽ ആദ്യ ഡൈവിംഗിന് തയ്യാറെടുക്കുകയാണ്. 500 മീറ്റർ ആഴത്തിൽ നടത്തുന്ന പരീക്ഷണ ഡൈവ്, ഭാവിയിൽ 6000 മീറ്റർ ആഴത്തിലേക്ക് എത്തുന്ന മനുഷ്യസഞ്ചാര ദൗത്യത്തിലേക്കുള്ള നിർണായക ഘട്ടമാണ്. 25 ടൺ ഭാരമുള്ള സബ്‌മേഴ്സിബിളിന്റെ ഇന്റഗ്രേഷൻ ജോലികൾ എൻഐഓടിയുടെ ചെന്നൈ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിലെ ചെറിയ ആഴത്തിലുള്ള പരീക്ഷണം ഒഴിവാക്കി നേരിട്ട് 500 മീറ്റർ ഡൈവിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് എൻഐഓടി ഡയറക്ടർ പ്രൊഫ. ബാലാജി രാമകൃഷ്ണൻ അറിയിച്ചു. പ്രഷർ ഹൾ സുരക്ഷ, ലൈഫ് സപ്പോർട്ട് സംവിധാനം, നാവിഗേഷൻ സെൻസറുകൾ എന്നിവ യഥാർത്ഥ സാഹചര്യത്തിൽ പരിശോധിച്ച് മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഭൂശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമുദ്രയാൻ പദ്ധതി, മനുഷ്യസഞ്ചാര അന്തർവാഹിനി സാങ്കേതികവിദ്യയിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയെ…

Read More

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ജൂലായിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു.നമ്മുടെ ഈ നാട്, ഈ കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണല്ലോ. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ചരക്കു നീക്കത്തിനായി നാം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ…

Read More

നിർമിതബുദ്ധിയെ ഭയക്കേണ്ടതില്ലെന്നും എഐ എന്ത് ചെയ്യണമെന്നതിനേക്കാൾ ആരെ സേവിക്കണമെന്ന് ചിന്തിക്കേണ്ട കാലമാണിതെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും, സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോവളം ലീലാ റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച കേരള റീജിയണൽ എഐ ഇംപാക്ട് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ നിരന്തരമായി ഉപയോഗിക്കണം, അതിനെ ചോദ്യം ചെയ്യണം, എന്നാൽ ഭയക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യജീവിതം മെച്ചപ്പെടുത്തുമ്പോൾ മാത്രമേ അതിന് മൂല്യമുളളൂവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. എഐയുടെ നൈതിക ഉപയോഗവും സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതും പ്രധാനമാണ്. എഐ ഉപയോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും എഐയ്ക്ക് വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സമ്മേളനങ്ങളിലൂടെ പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ മാതൃക സൃഷ്ടിക്കാനാകുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായാണ് സംസ്ഥാന സർക്കാർ ‘കേരള എഐ ഫ്യൂച്ചർ കോൺ’ എന്ന ഏകദിന മേഖലാ ഉച്ചകോടി സംഘടിപ്പിച്ചത്.…

Read More

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി 16,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും, ഇതോടെ മൊത്തം നിക്ഷേപം 30,000 കോടി രൂപയായി ഉയരുമെന്നും അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) എംഡി കരൺ അദാനി. 2029ഓടെ തുറമുഖത്തിന്റെ ശേഷി നിലവിലെ 10 ലക്ഷം TEUയിൽ നിന്ന് 57 ലക്ഷം TEUയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിൽ ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പ് നടത്തിയ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്നും, വിഴിഞ്ഞം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാൻഷിപ്പ്മെന്റ് തുറമുഖമായി മാറുമെന്നും കരൺ അദാനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി മുന്നേറ്റമുള്ള തുറമുഖമായി വിഴിഞ്ഞം വികസിക്കുമെന്നും, ഭാവിയിലെ ഇന്ത്യൻ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിക്കുന്ന ‘ലൈറ്റ്‌ഹൗസ്’ പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായം തീർക്കുകയാണെന്നും രണ്ടാം…

Read More

ബഹിരാകാശത്തിൽ നിന്നുള്ള തന്റെ ഓർമയിൽ പതിഞ്ഞതും വിചിത്രവുമായ അനുഭവങ്ങൾ പങ്കുവെച്ച് ഇന്ത്യൻ വംശജയും നാസാ മുൻ ബഹിരാകാശയാത്രികയുമായ സുനിത വില്യംസ്. പ്രമുഖ പോഡ്കാസ്റ്റർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേയാണ് 608 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച അനുഭവങ്ങൾ അവർ പങ്കുവെച്ചത്. അപൂർവമായ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് (TLEs) എന്ന അന്തരീക്ഷ പ്രതിഭാസങ്ങൾ തനിക്ക് അത്ഭുതവും ആകർഷണവും ഉണ്ടാക്കിയതായി സുനിത വില്യംസ് പറഞ്ഞു. തണ്ടർക്ലൗഡുകളിൽനിന്ന് ഉയർന്നു വരുന്ന ‘ബ്ലൂ ജെറ്റ്സ്’, ‘റെഡ് സ്പ്രൈറ്റ്സ്’ തുടങ്ങിയ അപൂർവ വൈദ്യുത പ്രതിഭാസങ്ങൾ നേരിട്ട് കാണാനും അതിന്റെ ചിത്രങ്ങൾ പകർത്താനും കഴിഞ്ഞതും അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് സുനിത വില്യംസ് വ്യക്തമാക്കി. നഗ്നനേത്രങ്ങൾക്ക് കാണാൻ ബുദ്ധിമുട്ടുള്ള ഈ പ്രതിഭാസങ്ങൾ ആധുനിക ക്യാമറകളുടെ സഹായത്തോടെയാണ് രേഖപ്പെടുത്താൻ സാധിച്ചതെന്നും, ഡോൺ പെറ്റിറ്റ്, മാറ്റ് ഡൊമിനിക് തുടങ്ങിയ സഹയാത്രികർ പകർത്തിയ ചിത്രങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. ബഹിരാകാശത്ത് കണ്ടതെല്ലാം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്നും, ഇത്രയും പുരോഗതി കൈവരിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിയുടെ അത്ഭുതങ്ങൾ…

Read More

സവിത ബാലചന്ദ്രനെ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി പ്രഖ്യാപിച്ച് പെപ്‌സികോ ഇന്ത്യ (PepsiCo India). 24 വർഷത്തെ സേവനത്തിനുശേഷം ഈ വർഷം ഏപ്രിൽ 15ന് കമ്പനിയിൽ നിന്ന് വിരമിക്കുന്ന കൗശിക് മിത്രയുടെ പിൻഗാമിയായി സവിത ചുമതലയേൽക്കും. ഘടനാപരമായ പരിവർത്തന കാലയളവിനുശേഷം അവർ ഈ റോൾ ഏറ്റെടുക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ ചുമതലയിൽ, ബാലചന്ദ്രൻ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും കമ്പനിയുടെ ധനകാര്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൂടാതെ സാമ്പത്തിക തന്ത്രം, ഭരണം, പ്രകടന മാനേജ്മെന്റ് എന്നിവയുടെ ഉത്തരവാദിത്തവും അവർക്കായിരിക്കും. കമ്പനിയുടെ പ്രധാന ആങ്കർ വിപണികളിലൊന്നായ ഇന്ത്യയിൽ പെപ്‌സികോയുടെ ദീർഘകാല വളർച്ചാ അജണ്ടയെ പിന്തുണയ്ക്കുന്നതിനായി അവർ പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. സവിത പെപ്‌സികോയിലേക്ക് മാറുന്നതിന് മുമ്പ് ടാറ്റ ടെക്‌നോളജീസിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. കമ്പനിയുടെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്തുന്നതിലും ലാഭകരമായ വളർച്ച സാധ്യമാക്കുന്നതിലും, 2023ൽ കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് നേതൃത്വം നൽകുന്നതിലും സവിത പ്രധാന പങ്ക് വഹിച്ചു. നേരത്തെ…

Read More