Author: News Desk
ആധാർ പെർമനന്റ് അക്കൗണ്ട് നമ്പറുമായി (PAN) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. ആധാർ പാനുമായി ബന്ധിപ്പിക്കുന്നത് എല്ലാവർക്കും നിർബന്ധമാണെന്നതിനാൽ പാലിക്കാത്തവർ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തനക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സങ്ങൾ നേരിടും. ലിങ്ക് ആധാർ സേവനം വ്യക്തിഗത നികുതിദായകർക്ക് (ഇ-ഫയലിംഗ് പോർട്ടലിൽ റജിസ്റ്റർ ചെയ്തവരും റജിസ്റ്റർ ചെയ്യാത്തവരും) ലഭ്യമാണ്. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാധുവായ പാൻ കാർഡ്, ആധാർ നമ്പർ, സാധുവായ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. പാൻ-ആധാർ ഓൺലൈനായി ലിങ്കിംഗിനായി ചെയ്യേണ്ടത്: 1: ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജിൽ നിന്ന് ക്വിക്ക് ലിങ്ക്സ് വിഭാഗത്തിൽ പോകുക. തുടർന്ന് ലിങ്ക് ആധാർ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ വിഭാഗത്തിലെ ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാം. 2: നിങ്ങളുടെ പാൻ, ആധാർ നമ്പറുകൾ നൽകുക. 3: ഇ-പേ ടാക്സ് വഴി പേയ്മെന്റുമായി മുന്നോട്ട്…
നഗര ഭരണരംഗത്ത് ദീർഘാനുഭവമുള്ള നേതാവാണ് കൊച്ചിയുടെ പുതിയ മേയറായി ചുമതലയേറ്റ വി.കെ. മിനിമോൾ. 2010 മുതൽ മൂന്ന് തവണ കോർപറേഷൻ അംഗമായിരുന്ന മിനിമോൾ ആരോഗ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്സൺ പദവികൾ വഹിച്ചിട്ടുണ്ട്.കൊച്ചിക്കായി തനിക്കുള്ള ദർശനവും മുൻഗണനകളും യുഡിഎഫിന്റെ വിപുലമായ അജണ്ടയുമായി യോജിക്കുന്നതായിരിക്കുമെന്ന് മിനിമോൾ പറഞ്ഞു. അടുത്ത മാസങ്ങളിൽ പുതിയ ഭരണസമിതി അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. കൊച്ചി അതിവേഗം മെട്രോപൊളിറ്റൻ നഗരമായി വളരുകയാണ്. അതിനനുസരിച്ചുള്ള ബഹുമുഖ സമീപനമാണ് ആവശ്യമെന്ന് കൊച്ചിക്കുള്ള അടിയന്തര മുൻഗണനകളെക്കുറിച്ച് സംസാരിക്കവേ മേയർ പറഞ്ഞു. നഗരത്തിനായി സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറാക്കുകയാണ് ഇതിൽ പ്രധാനം. ചെറിയ വെള്ളക്കെട്ടുണ്ടായാൽ പോലും നഗരം സ്തംഭിച്ചുപോകുന്ന അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം കുറച്ചുകൊണ്ട് ഗതാഗതം മെച്ചപ്പെടുത്താൻ വലിയ സാധ്യത കൊച്ചിക്കുണ്ട്. എന്നാൽ അതിനായി പൊതുഗതാഗതം ശക്തിപ്പെടുത്തണം. ആസൂത്രിതമായ ബസ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുകയും സർക്കാരുമായി അടുത്ത സഹകരണം ഉറപ്പാക്കുകയും വേണം.…
എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്ന കവചിത പ്ലാറ്റ്ഫോമായ (all-terrain armoured platform) BvS10 സിന്ധു വാഹനങ്ങളുടെ തദ്ദേശീയ ഉത്പാദനത്തിനായുള്ള കരാർ ലാർസൻ & ട്യൂബ്രോയ്ക്ക് (L&T) നൽകി പ്രതിരോധ മന്ത്രാലയം. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ബിവിഎസ് 10 സിന്ധു ഇന്ത്യൻ സൈന്യത്തിന് വിതരണം ചെയ്യുന്നതിനുള്ള കരാറാണ് എൽ ആൻഡ് ടിക്ക് നൽകിയിരിക്കുന്നത്. 2027ലാകും ഇവയുടെ വിതരണം. പ്രാരംഭ ഓർഡർ 18 ആണെങ്കിലും സൈന്യം ഭാവിയിൽ ഇത്തരത്തിലുള്ള 100 കവചിത പ്ലാറ്റ്ഫോമുകൾ വാങ്ങും. BvS10 പ്ലാറ്റ്ഫോമിന്റെ യഥാർത്ഥ നിർമാതാക്കളായ BAE സിസ്റ്റംസ് ഹാഗ്ലണ്ട്സിന്റെ സാങ്കേതിക, ഡിസൈൻ പിന്തുണയോടെ ഗുജറാത്തിലെ ഹസിറയിലുള്ള ആർമർഡ് സിസ്റ്റംസ് കോംപ്ലക്സിലാണ് എൽ ആൻഡ് ടി വാഹനങ്ങൾ നിർമ്മിക്കുക. വിന്യാസം, പരിപാലനം, ലൈഫ് സൈക്കിൾ സസ്റ്റൈൻമെന്റ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ലോജിസ്റ്റിക്സ് പിന്തുണ കരാറിൽ ഉൾപ്പെടുന്നതായി എൽ ആൻഡ് ടി പ്രതിനിധി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലെ പ്രധാന…
ഇന്ത്യയിലേക്ക് ഡാറ്റാ സെന്ററുകളും ക്ലൗഡ് കംപ്യൂട്ടിംഗും എഐ അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് യുഎസ് ടെക് ഭീമന്മാർ ബില്യൺ കക്കിന് ഡോളറിന്റെ നിക്ഷേപം ഒഴുക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. അടുത്തിടെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഇന്ത്യയിൽ എഐ. മേഖലയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോൺ ഇന്ത്യയിലുടനീളം എഐ അടിസ്ഥാനമാക്കിയ പദ്ധതികൾക്കായി 35 ബില്യൺ ഡോളർ ചിലവിടുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ, ഗൂഗിൾ അദാനി ഗ്രൂപ്പും ഭാരതി എയർടെലും പങ്കാളികളാകുന്ന ഡാറ്റാ സെന്റർ പദ്ധതികൾക്കായി 15 ബില്യൺ ഡോളർ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ ചേർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തുന്ന നിക്ഷേപം 67.5 ബില്യൺ ഡോളറാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് വെറും തുടക്കം മാത്രമാണെന്നാ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വിലയിരുത്തുന്നത്. അമേരിക്കൻ ടെക് ഭീമനായ മെറ്റ (ഫേസ്ബുക്ക് മാതൃകമ്പനി) ഗൂഗിളിന്റെ ഡാറ്റാ സെന്ററിനനോട് ചേർന്ന് പുതിയ പ്ലാന്റ് നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം…
എത്ര പാഷൻ ഉണ്ടെങ്കിലും ബിസിനസിന്റെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ മുന്നോട്ട് പോകുന്നത് വലിയ നഷ്ടത്തിനും പരാജയത്തിനും കാരണമായേക്കാമെന്ന് ബിസിനസ് മാനേജ്മെന്റ്-എഐ,ഡാറ്റാ അനലറ്റിക്സ് കമ്പനിയായ മെർക്കാറ്റോ മൈൻഡ്സ് (Mercato Minds) സ്ഥാപകൻ ബ്ലെയ്സ് നൊറോണ (Blaise Noronha). പീപ്പിൾ സ്കിൽസ്, പാഷൻ തുടങ്ങിയവ സംരംഭത്തിൽ ഏറെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും സംരംഭകർക്ക് മുന്നോട്ടുപോവുന്നതിന് ബിസിനസ്സ് മോഡൽ, വ്യവസായത്തിന്റെ സൈസ്, ഡെമോഗ്രാഫിക്സ് തുടങ്ങിയവ കൃത്യമായി മനസ്സിലാക്കണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സംരംഭകർക്കും പ്രത്യേകിച്ച് വനിതാ സംരംഭകർക്കും ബിസിനസ് തുടങ്ങുമ്പോൾ എങ്ങനെ മുന്നേറണമെന്നും മാർക്കറ്റിന്റെ യഥാർത്ഥ സൈസ്, ഉപഭോക്തൃ പെർസപ്ഷൻ, ഡാറ്റ ഡ്രിവൺ തീരുമാനങ്ങൾ എന്നിവ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. സംരംഭകരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ നൽകുന്നതിലാണ് മർക്കാറ്റോ മൈൻഡ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലോത്തിംഗ്, ജ്വല്ലറി, ഫുഡ് തുടങ്ങിയവയാണ് സ്ത്രീകൾക്ക് ബിസിനസ് തുടങ്ങാൻ വലിയ സാധ്യതകളുണ്ട്. ഇവയിൽ പ്രത്യേകിച്ച് ഫുഡ് ഇൻഡസ്ട്രിയിലാണ് വാല്യു-അഡിഷൻ ബിസിനസ്സുകൾക്ക് സാധ്യത കൂടുതൽ. അധികം…
സയൻസ് ഫിക്ഷൻ ലാബിൽ നിന്ന് നേരിട്ട് എത്തിയിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഗരുഡ എന്ന എഐ ഇലക്ട്രിക് സൂപ്പർബൈക്ക്. ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക് ബൈക്ക് പ്രോട്ടോടൈപ്പ് എന്ന വിശേഷണവുമായി എത്തുന്ന ഗരുഡയ്ക്കു പിന്നിൽ പ്രവർത്തിച്ചത് സൂറത്തിൽ നിന്നുള്ള മൂന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ലുക്കിനൊപ്പം തന്നെ ഇന്നൊവേഷൻ കൊണ്ടും ഗരുഡ വേറിട്ടുനിൽക്കുന്നു. സ്മാർട്ട് സവിശേഷതകൾകൾക്കൊപ്പം പകുതിയോളം ഭാഗങ്ങൾ സ്ക്രാപ്പിൽ നിന്ന് നിർമ്മിച്ചതാണ് എന്നതും ഗരുഡയുടെ സവിശേഷതയാണ്. ഭഗവാൻ മഹാവീർ സർവകലാശാലയിലെ വിദ്യാർത്ഥികളായ ശിവം മൗര്യ, ഗുർപ്രീത് അറോറ, ഗണേഷ് പാട്ടീൽ എന്നിവരാണ് എഐ പവേർഡ് ബൈക്കിനു പിന്നിൽ. കൃത്രിമബുദ്ധി, സുസ്ഥിരത, പ്രായോഗിക എഞ്ചിനീയറിംഗ് എന്നിവ സംയോജിപ്പിച്ചാണ് നിർമാണം. ഗരുഡയുടെ സെൻസറുകൾ, ക്യാമറകൾ, വോയ്സ്-കമാൻഡ് നിയന്ത്രണങ്ങൾ എന്നിവയടങ്ങുന്ന റാസ്ബെറി പൈ അധിഷ്ഠിത സംവിധാനം ടെസ്ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചതെന്ന് മൂവർസംഘം പറഞ്ഞു. ഈ കോംപാക്റ്റ് കംപ്യൂട്ടറാണ് ഗരുഡയുടെ ബ്രെയിൻ. വൈ-ഫൈ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനം വോയ്സ് കമാൻഡിന് റെയ്പോൺഡ് ചെയ്യാനും…
സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിൽ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 31നും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങൾ. പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) പ്രസ്താവനയിൽ വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു ‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന…
പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ് (PM E-DRIVE) പദ്ധതി പ്രകാരം 10,900 ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള ടെൻഡറിൽ ഏറ്റവുമധികം കരാർ സ്വന്തമാക്കി ഹരിയാന ആസ്ഥാനമായുള്ള പിഎംഐ ഇലക്ട്രോ മൊബിലിറ്റി (PMI Electro). വൻകിട നഗരങ്ങളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരാറിലാണ് കമ്പനിയുടെ നേട്ടം. ലേലത്തിനായി സമർപ്പിച്ച 10,900 ഇലക്ട്രിക് ബസുകളിൽ 5,210 ബസുകൾക്കുള്ള ഓർഡറുകളാണ് പിഎംഐ നേടിയത്. പിന്നക്കിൾ ഇൻഡസ്ട്രീസിന്റെ (Pinnacle Industries) അനുബന്ധ സ്ഥാപനമായ ഇകെഎ മൊബിലിറ്റിയാണ് (EKA Mobility) ഏറ്റവും കൂടുതൽ ബസ്സുകൾക്കുള്ള ഓർഡർ നേടിയ രണ്ടാമത്തെ കമ്പനി. 3,485 ബസ്സുകൾക്കുള്ള ഓർഡറാണ് ഇകെഎ നേടിയത്. ഒലെക്ട്ര 1,785 ഓർഡറുകൾ സ്വന്തമാക്കിയപ്പോൾ, ബാക്കി 420 ബസ്സുകളുടെ ഓർഡർ ആന്റണി ട്രാവൽസ് കൺസോർഷ്യമാണ് നേടിയത്. ബസ് നിർമാണ രംഗത്തെ അതികായരായ ടാറ്റ മോട്ടോഴ്സ് അടക്കമുള്ള കമ്പനികൾ നേരത്തെ കരാറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ടാറ്റ മോട്ടോഴ്സ്, വിഇ കൊമേഴ്സ്യൽ…
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനിയായ അൽഹിന്ദ് എയർ പറന്നുയരാൻ ഒരുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് സ്ഥാപിതമായ അൽഹിന്ദ് ഗ്രൂപ്പാണ് അൽ ഹിന്ദ് എയറിനെ പ്രൊമോട്ട് ചെയ്യുന്നത്. ഇതോടെ അൽ ഹിന്ദ് ഗ്രൂപ്പ് ഉടമയും ചെയർമാനുമായ ടി. മുഹമ്മദ് ഹാരിസും വാർത്തകളിൽ നിറയുകയാണ്. അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രൊമോട്ടറായ മുഹമ്മദ് ഹാരിസ്, ട്രാവൽ, ടൂറിസം വ്യവസായത്തിൽ വിപുലമായ പരിചയമുള്ള വ്യക്തിയാണ്. ഇന്ത്യൻ ഹജ്ജ്-ഉംറ അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കോഴിക്കോട് സ്വദേശിയായ ഹാരിസ് ഫാർമക്കോളജിയിൽ ബിരുദം നേടിയതിനു ശേഷമാണ് സംരംഭക രംഗത്തേക്ക് എത്തിയത്. ട്രാവൽ-ടൂറിസവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ആൽഹിന്ദ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രാ ആവശ്യങ്ങൾക്കും വൺ-സ്റ്റോപ് സൊല്യൂഷൻ എന്ന നിലയ്ക്കാണ് കമ്പനിയുടെ പ്രവർത്തനം. വർഷങ്ങൾകൊണ്ട് അതിന്റെ ആഗോള സാന്നിധ്യവും ഗ്രൂപ്പ് ഗണ്യമായി വികസിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബംഗ്ലാദേശ്,…
റഷ്യയിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന മദ്യത്തിന്റെ അളവിൽ വൻ വർധന. ഈ വർഷത്തെ ആദ്യ 10 മാസങ്ങളിലെ കണക്കും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കും വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കുള്ള റഷ്യൻ സ്പിരിറ്റിന്റെ കയറ്റുമതി ഏകദേശം നാലിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ റഷ്യൻ കയറ്റുമതിക്കാർക്ക് ആകർഷകമായ വിപണിയാക്കി മാറ്റുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ അഗ്രോഎക്സ്പോർട്ട് മന്ത്രാലയത്തിന്റെ കീഴിലുള്ള ഫെഡറൽ സെന്റർ ഫോർ അഗ്രികൾച്ചറൽ എക്സ്പോർട്ട് ഡെവലപ്മെന്റിന്റെ ഡാറ്റ പ്രകാരം വോഡ്കയും മറ്റ് വീര്യം കൂടിയ ലഹരിപാനീയങ്ങളും റഷ്യൻ കയറ്റുമതിക്കാർക്ക് ഇന്ത്യയെ ആകർഷകമായ വിപണിയായി മാറ്റിയിരിക്കുന്നു. 2025ലെ ആദ്യ 10 മാസങ്ങളിൽ, റഷ്യൻ സ്പിരിറ്റ് നിർമ്മാതാക്കൾ വോഡ്ക, ജിൻ, വിസ്കി എന്നിവയുൾപ്പെടെ ഏകദേശം 520 ടൺ സ്പിരിറ്റ് ഇന്ത്യയിലേക്ക് കയറ്റി അയച്ചു. ഏകദേശം 900,000 യുഎസ് ഡോളർ വിലമതിക്കുന്ന ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി ഭാരവും പണത്തിന്റെ കാര്യത്തിൽ നാലിരട്ടി അധികവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വോഡ്കയാണ് കയറ്റുമതിയിൽ മുന്നിലെന്ന് അഗ്രോഎക്സ്പോർട്ട്…
