Author: News Desk
സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിൽ 750 കിലോമീറ്ററിലധികം പുതിയ റെയിൽ പാതകൾക്കായി വിശദ പദ്ധതി രേഖ (DPR) തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിനായി 3,042 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരിക്കുന്നത്. 261 കിലോമീറ്റർ വരുന്ന കാസർഗോഡ് – കോഴിക്കോട് – ഷൊർണൂർ മൂന്ന്-നാല് പാതകൾ, 106 കിലോമീറ്റർ ഷൊർണൂർ – എറണാകുളം മൂന്നാം പാത, 99 കിലോമീറ്റർ ഷൊർണൂർ-കോയമ്പത്തൂർ മൂന്ന്-നാല് പാതകൾ, എറണാകുളം – കായംകുളം മൂന്നാം പാത, കായംകുളം – തിരുവനന്തപുരം മൂന്നാം പാത, തിരുവനന്തപുരം – നാഗർകോവിൽ മൂന്നാം പാത എന്നിവയുടെ വിശദമായ രൂപരേഖയാണ് തയ്യാറാക്കി വരുന്നത്. ഇതിന് പുറമേ 232 കിലോമീറ്റർ ദൈർഘ്യമുള്ള മറ്റ് പാതകളുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിൽ അങ്കമാലി-ശബരിമല പുതിയ പാത, തിരുവനന്തപുരം-കന്യാകുമാരി, എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, ഷൊർണൂർ-വള്ളത്തോൾ നഗർ പാത…
കേരളത്തിന്റെ മനോഹാരിതയേയും പ്രകൃതിഭംഗിയേയും കുറിച്ച് വാചാലനാകുന്ന വ്യക്തിയാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കൊച്ചിയുടെ കുട്ടനാട് എന്ന വിശേഷണമുള്ള കടമക്കുടി സന്ദർശിക്കണമെന്ന് അദ്ദേഹം കുറച്ചു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അദ്ദേഹം. കൊച്ചിയിൽ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ M101 നേതൃയോഗത്തിനു ശേഷമാണ് അദ്ദേഹം സ്വയം ഥാർ ഓടിച്ച് കടമക്കുടിയിലെത്തിയത്. താൻ തനിക്കുതന്നെ നൽകിയ വാഗ്ദാനം പാലിച്ചതായി അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ സന്ദർശനത്തെപ്പറ്റി കുറിച്ചു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ M101 വാർഷിക നേതൃസമ്മേളനത്തിന് ശേഷം, കടമക്കുടിയിലേക്ക് വാഹനമോടിച്ചു പോയി. ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നാണ് കടമക്കുടിയെന്ന് പറയപ്പെടുന്നതിൽ സത്യമുണ്ടോ എന്നറിയാനായിരുന്നു യാത്രയെന്ന് അദ്ദേഹം പറഞ്ഞു. വൃത്തിയും നിർമലതയും ചേർന്ന കാഴ്ചയാണ് അനുഭവിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണെത്താവുന്ന ദൂരത്തോളം ശാന്തമായ കായൽ. കായലിൽ മെല്ലെ സഞ്ചരിക്കുന്ന ചെറു ബോട്ടുകൾ. സൂര്യപ്രകാശത്തിൽ തൂവലുകൾ അലങ്കരിച്ച് കൊക്കുകളും നീർക്കാക്കകളും. മനോഹരവും…
പ്രതിരോധ ബന്ധം വളർത്തിയെടുക്കുന്നതിനായ സ്ഥിരമായ നടപടികൾ കൈക്കൊള്ളാൻ ഇന്ത്യയും കസാക്കിസ്ഥാനും. സഹ-വികസനം, സഹ-ഉത്പാദനം, സപ്ലൈ ചെയിൻ ഇന്റഗ്രേഷൻ എന്നിവയിൽ ഇരു രാജ്യങ്ങളും കൂടുതൽ ആഴത്തിലുള്ള സഹകരണത്തിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ട്. ചെറുപ്രതിരോധ വിനിമയങ്ങൾക്ക് അപ്പുറം ദീർഘകാല വിശ്വാസവും പങ്കിട്ട വ്യവസായ ശക്തിയും കെട്ടിപ്പടുക്കുന്നതിനായാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. അടുത്തിടെ കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ഡിഫൻസ് ഇൻഡസ്ട്രി സെമിനാറിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച നടത്തി. 12 ഇന്ത്യൻ കമ്പനികളാണ് സെമിനാറിൽ പങ്കെടുത്തത്. കസാക്കിസ്ഥാനിൽ നിന്നുള്ള 40 ഓളം ഉദ്യോഗസ്ഥരുമായും വ്യവസായ അംഗങ്ങളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കസാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിലേയും പ്രധാന എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലെയും ആളുകൾ ഉൾപ്പെടെയുള്ളവരുമായാണ് കൂടിക്കാഴ്ച നടന്നത്. സെമിനാറിൽ ഇന്ത്യ വൈവിധ്യമാർന്ന പ്രതിരോധ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. കര, വായു, കടൽ എന്നിവയ്ക്കായുള്ള സംവിധാനങ്ങൾക്കു പുറമേ മിസൈലുകൾ, ഇലക്ട്രോണിക്സ്, ഡ്രോണുകൾ, സൈബർ ഉപകരണങ്ങൾ എന്നിവയും ചർച്ചയിലുണ്ട്. വിശ്വസനീയ പങ്കാളികളെ തിരയുന്ന കസാക്കിസ്ഥാൻ പോലുള്ള സൗഹൃദ രാജ്യങ്ങളെ ഈ…
തമിഴ്നാട്ടിൽ കപ്പൽശാല സ്ഥാപിക്കാൻ ദക്ഷിണ കൊറിയൻ കമ്പനി എച്ച്ഡി ഹ്യുണ്ടായി. കമ്പനിയുടെ രാജ്യത്തെ ആദ്യ കപ്പൽശാലയ്ക്കായി തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖ നഗരമാണ് എച്ച്ഡി ഹ്യുണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത്. മധുരയിൽ നടന്ന തമിഴ്നാട് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 2025ൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ, എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിംഗ് (KSOE) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. സർക്കാരോ കമ്പനിയോ കൃത്യമായ നിക്ഷേപ വിഹിതം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പദ്ധതിക്ക് കുറഞ്ഞത് 2 ബില്യൺ ഡോളർ (ഏകദേശം ₹18000 കോടി) നിക്ഷേപം വരുമെന്ന് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വലിയ കപ്പൽ നിർമാണ പദ്ധതിക്ക്, പ്രാരംഭ നിക്ഷേപമായി കുറഞ്ഞത് 2 ബില്യൺ ഡോളർ ആവശ്യമാണ്. പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും അന്തിമ നിക്ഷേപ പ്രതിബദ്ധത വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ…
ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ ശേഖരണ രീതി ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ നിലവിലുള്ള മാന്വൽ ടോൾ പിരിവ് സംവിധാനം ഒരു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കി പൂർണ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് സ്ഥലങ്ങളിൽ പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വർഷത്തോടെ രാജ്യമെങ്ങും ഇത് വ്യാപിപ്പിക്കുമെന്നും ലോക്സഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കവേ ഗഡ്കരി പറഞ്ഞു. ഇന്ത്യയിലുടനീളം 10 ലക്ഷം കോടി രൂപയുടെ 4500 ഹൈവേ പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ തയാറാക്കിയ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനം (NETC) വഴിയാണ് ടോൾ പ്ലാസകൾ ഇല്ലാതെ തന്നെ തുക ഈടാക്കുക. ജിപിഎസ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. ഈ തുക ഫാസ്റ്റാഗിൽ നിന്നു ശേഖരിക്കും. വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ…
ആറാം ദിവസത്തിലേക്ക് കടക്കുന്ന ഇൻഡിഗോയുടെ പ്രവർത്തന പ്രതിസന്ധി യാത്രക്കാരെ കുഴപ്പത്തിലാക്കുകയും യാത്രാ പദ്ധതികൾ തടസ്സപ്പെത്തുകയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി എന്ന നിലയിൽ, എയർലൈനിന്റെ പ്രശ്നങ്ങൾ വിമാന നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. ഇത് രാജ്യവ്യാപകമായി യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്നലെ വരെ, ഇൻഡിഗോ 650 വിമാന സർവീസുകൾ റദ്ദാക്കി. പ്രവർത്തനങ്ങൾ ക്രമേണ സ്ഥിരത കൈവരിക്കുന്നുണ്ടെന്നും, 138 വിമാനത്താവള ലക്ഷ്യസ്ഥാനങ്ങളിൽ 137 എണ്ണവും ഇപ്പോൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2025 ഡിസംബർ 5നും ഡിസംബർ 15നും ഇടയിൽ യാത്രാ തീയതികളുള്ള ബുക്കിംഗുകളിലെ എല്ലാ റദ്ദാക്കലുകൾക്കും റീഷെഡ്യൂൾ അഭ്യർത്ഥനകൾക്കും പൂർണമായ റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്ന് ഇൻഡിഗോ യാത്രക്കാരെ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയമങ്ങൾ അനുസരിച്ച്, വിമാനക്കമ്പനി കാരണമാണ് കാലതാമസമോ റദ്ദാക്കലോ ഉണ്ടായതെങ്കിൽ, യാത്രക്കാർക്ക് റീഫണ്ട് ലഭിക്കാനോ റീബുക്കിംഗ് നടത്താനോ അർഹതയുണ്ട്. റദ്ദാക്കിയതോ വൈകിയതോ ആയ ഇൻഡിഗോ ബുക്കിംഗിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ഇക്കാര്യങ്ങൾ…
മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും ഭരണമികവ് കൊണ്ടും യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വാർത്തകളിൽ നിറയാറുണ്ട്. ഇതോടൊപ്പം അദ്ദേഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്-സമ്പത്ത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം മുപ്പത് ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജകുടുംബമാണ് അൽ നഹ്യാൻ കുടുബം. ഏകദേശം 300 ബില്യൺ ഡോളറാണ് അൽ നഹ്യാൻ കുടുംബത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. സ്വകാര്യ നിക്ഷേപങ്ങൾ, ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക്, വിവിധ വ്യവസായങ്ങളിലുടനീളം ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്പാദ്യം. റിയൽ എസ്റ്റേറ്റ്, വാണിജ്യ സംരംഭങ്ങൾ തുടങ്ങിയവയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വൻ നിക്ഷേപങ്ങളുണ്ട്. UAE President and Abu Dhabi Ruler Sheikh Mohamed bin Zayed Al Nahyan’s personal…
അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്കായി പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ‘ട്രംപ് അക്കൗണ്ട്’ പദ്ധതി യാഥാർഥ്യമാകുകയാണ്. 2025 മുതൽ 2028 വരെ ജനിക്കുന്ന കുട്ടികൾക്ക് 1000 ഡോളർ സർക്കാർ നിക്ഷേപം ലഭിക്കുന്നതാണ് പദ്ധതി. അമേരിക്കയിൽ ജനിക്കുന്ന കുട്ടിക്ക് ജനനം മുതൽ മികച്ച സാമ്പത്തിക പശ്ചാത്തലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നികുതി ആനുകൂല്യങ്ങളുള്ള സേവിങ്സ് പ്രോഗ്രാമായ ട്രംപ് അക്കൗണ്ട് നടപ്പിലാക്കുന്നത്. യുഎസ്സിലെ പ്രമുഖ സംരംഭക ദമ്പതികളായ മൈക്കിൾ ഡെല്ലും ഭാര്യ സൂസനും 6.25 ബില്ല്യൺ ഡോളർ പദ്ധതിയിലേക്ക് സംഭാവന നൽകി സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ ഇരുവരുടേയും സംരംഭക യാത്രയും ജീവകാരുണ്യ പ്രവർത്തനങ്ങളും വാർത്തകളിൽ ഇടംപിടിക്കുകയാണ്. പത്തൊമ്പതാം വയസിൽ പഠനം നിർത്തിയാണ് മൈക്കിൾ ‘ഡെൽ’ കമ്പനി സ്ഥാപിക്കുന്നത്. 1984ൽ ടെക്സാസ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് ഡെൽ സ്വന്തമായി കംപ്യൂട്ടർ രൂപകൽപന ചെയ്തത്. 1000 ഡോളർ മുടക്കിയായിരുന്നു ഡെൽ ആദ്യ കംപ്യൂട്ടറുകൾ നിർമിച്ചത്. താൻ പഠനം അവസാനിപ്പിച്ചിറങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികൾ തന്നെയായിരുന്നു ഡെല്ലിന്റെ ആദ്യ ഉപഭോക്താക്കൾ. വൈകാതെ…
അടുത്തിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഐസിസി വനിതാ ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ ക്രിക്കറ്റ് താരങ്ങളും വാർത്തകളിൽ നിറയുകയാണ്. 40–45 കോടി രൂപ ആസ്തിയോടെ മിതാലി രാജാണ് (Mithali Raj) ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ ക്രിക്കറ്റ് താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ബ്രാൻഡ് എൻഡോർസ്മെന്റുകൾ, കമന്ററി, മെന്റർഷിപ്പ് റോളുകൾ, ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ എന്നിവയിലൂടെ മിതാലി ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്. ഐതിഹാസിക കരിയർ കാലത്തെ ബിസിസിഐ കരാറുകൾ, മത്സര ഫീസ് എന്നിവയിലൂടെയാണ് താരം ആസ്തി ഉയർത്തിയത്. ബിസിസിഐ ഗ്രേഡ് എ താരമായിരുന്ന മിതാലിക്ക് ഇന്ത്യൻ ജഴ്സിയണിയുന്ന സമയത്ത് ₹30 ലക്ഷം വാർഷിക ശമ്പളം ലഭിച്ചിരുന്നു. പ്യൂമ, ലോറിയൽ പാരീസ്, മ്യൂച്വൽ ഫണ്ടുകൾ, അറ്റ്ലാസിയൻ, മാന്യവർ തുടങ്ങിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയും മിതാലി വലിയ സമ്പത്തുണ്ടാക്കി. വിരമിച്ചതിനു ശേഷം കമന്ററി റോളുകൾ, വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ മെന്റർഷിപ്പ് റോൾ…
ഇന്ത്യൻ സെൽഫ് മെയ്ഡ് വനിതാ സംരംഭകരിലെ സുപ്രധാന നാമമാണ് രാജ്യത്തെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമായ നൈക്ക (Nykaa) സ്ഥാപക ഫാൽഗുനി നയ്യാറിന്റേത് (Falguni Nayar). 40000 കോടി രൂപയിലധികം ആസ്തിയുള്ള അവരുടെ വളർച്ച ഡിജിറ്റൽ-ഫസ്റ്റ് ഉപഭോക്തൃ ബ്രാൻഡുകളുടെ ശക്തിയും ഇന്ത്യയുടെ റീട്ടെയിൽ മേഖലയുടെ മാറ്റവും പ്രകടമാക്കുന്നതാണ്. അൻപതാം വയസ്സിൽ ബിസിനസ് തുടങ്ങിയാണ് അവർ ഈ മുന്നേറ്റം നടത്തിയത് എന്നതാണ് ശ്രദ്ധേയം. 2012ൽ കോട്ടക് മഹീന്ദ്രയിലെ ജോലി രാജിവെച്ചാണ് ഫാൽഗുനി എന്ന ഐഐഎം ബിരുദധാരി സംരംഭക ലോകത്തേക്കെത്തിയത്. നിരവധി പേർ അവരുടെ നീക്കത്തിൽ നെറ്റി ചുളിച്ചെങ്കിലും, 2021ൽ കമ്പനി പബ്ലിക് ആക്കിയപ്പോൾ 2.3 ദശകോടി ഡോളർ ആയിരുന്നു ആകെ ആസ്തി. സ്വപ്നം കാണാൻ മനസ്സും ഊർജവുമുണ്ടെങ്കിൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ശമ്പളക്കാരിയിൽ നിന്ന് ശതകോടീശ്വരിയാകാമെന്ന് ലോകത്തിനു മുന്നിൽ കാട്ടിത്തരികയാണ് ഫാൽഗുനി തന്റെ വിജയയാത്രയിലൂടെ. Learn about the inspiring journey of Falguni Nayar, who founded Nykaa…
