Author: News Desk
ഉയർന്ന പേലോഡ് ശേഷിയുള്ള LVM3-M6 ദൗത്യത്തിന്റെ വിക്ഷേപണം 2025 ഡിസംബർ 24ന് ഷെഡ്യൂൾ ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ (SDSC SHAR) രണ്ടാം വിക്ഷേപണ പാഡിൽ (SLP) നിന്ന് രാവിലെ 08:54നാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ആണ് എൽവിഎം3 റോക്കറ്റ് വഴി വിക്ഷേപിക്കുക. യുഎസ് ആസ്ഥാനമായുള്ള സെല്ലുലാർ ബ്രോഡ്ബാൻഡ് ദാതാവായ എഎസ്ടി സ്പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ഏകദേശം 6500 കിലോഗ്രാം (6.5 ടൺ) ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂബേർഡ് 6. ഉയർന്ന പേലോഡ് ശേഷി ആവശ്യമുള്ള ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ എൽവിഎം3യ്ക്ക് ആകും. കൂടാതെ, SDSC SHARലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് പൊതുജനങ്ങൾക്ക് വിക്ഷേപണം നേരിട്ട് കാണാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു . താൽപര്യമുള്ളവർക്ക് https://lvg.shar.gov.in/VSCREGISTRATION/index.jsp എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി…
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിന് പ്രാധാന്യം നൽകുന്ന യുഎസ് പ്രതിരോധ നയ ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രസിഡന്റ് ഒപ്പിട്ടതോടെ നിയമമായിരിക്കുകയാണ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഊന്നൽ നൽകുക. ഇതോടൊപ്പം ചൈന ഉയർത്തുന്ന വെല്ലുവിളിയെ നേരിടുന്നതിനും ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് തുടക്കമിട്ട ചതുർരാഷ്ട്ര കൂട്ടായ്മയിലൂടെയടക്കം (Quad) ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടൽ വിശാലമാക്കും. ശക്തിയിലൂടെ സമാധാനം എന്ന തന്റെ അജണ്ടയാണ് നടപ്പിലാക്കപ്പെടുകയെന്ന് ട്രംപ് അറിയിച്ചു. ആഭ്യന്തര, വിദേശ ഭീഷണികളിൽ നിന്ന് യുഎസ്സിനെ സംരക്ഷിക്കാനും, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനും ഈ നിയമം പ്രാപ്തമാക്കും. ഇതോടൊപ്പം ഇന്ത്യയുമായുള്ള യുഎസ് ഇടപെടൽ വിശാലമാക്കുക, ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് വഴി സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ബൈലാറ്ററൽ-മൾട്ടിലാറ്ററൽ ഇടപെടലുകൾ, സൈനികാഭ്യാസങ്ങളിലെ പങ്കാളിത്തം, വിപുലീകരിച്ച ഡിഫൻസ്…
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ, അടുത്ത വർഷം അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള എട്ട് വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ എണ്ണം 12 കോടി കടക്കുമെന്ന് അദാനി എയർപോർട്ട്സ് പ്രതീക്ഷിക്കുന്നതായി ഡയറക്ടർ ജീത് അദാനി. ഡിസംബർ 25ന് നവി മുംബൈ വിമാനത്താവളത്തിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള രംഗത്ത് വിദേശത്ത് പുതിയ ആസ്തികൾ തേടുന്നില്ലെന്നും നിലവിൽ ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജീത് അദാനി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏഴ് വിമാനത്താവളങ്ങളിലായി ഏകദേശം 89–90 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം അത് 100 ദശലക്ഷത്തിനടുത്ത് എത്തുമെന്നും, നവി മുംബൈ വിമാനത്താവളം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ അടുത്ത വർഷം വലിയ വർധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുംബൈ, അഹമ്മദാബാദ്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ, ഗുവാഹത്തി, മംഗളൂരു എന്നീ ഏഴ് വിമാനത്താവളങ്ങളാണ് അദാനി എയർപോർട്ട്സ് കൈകാര്യം ചെയ്യുന്നത്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം…
കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രതിദിന വിമാന സർവീസുകൾ ഏർപ്പെടുത്തി ബഹ്റൈൻ നാഷണൽ കാരിയറായ ഗൾഫ് എയർ (Gulf Air). നിലവിൽ ഗൾഫ് എയറിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആഴ്ചയിൽ നാല് സർവീസുകളാണ് ഉള്ളത്. ഇതാണ് ദിവസേനയുള്ള സർവീസാക്കി മാറ്റുന്നത്. അതേസമയം, കൊച്ചിയിലേക്കുള്ള സർവീസുകൾ സ്റ്റാൻഡേർഡ്-ടൈം ഓപ്പറേഷനിലേക്ക് വർദ്ധിക്കുമ്പോൾ തിരുവനന്തപുരം സർവീസ് സ്പ്ലിറ്റ്-ടൈം ഷെഡ്യൂളിലേക്കാണ് വർദ്ധിക്കുക. കൂുതൽ സർവീസ് ഉൾപ്പെടുത്തിയ ഷെഡ്യൂൾ ദക്ഷിണേന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സാകര്യം ഉറപ്പ് നൽകുമെന്ന് ഗൾഫ് എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു. ഗൾഫിലുടനീളമുള്ള കുടുംബങ്ങൾക്ക് ഈ റൂട്ടുകൾ എത്രത്തോളം പ്രധാനമാണെന്ന് കമ്പനിക്ക് അറിയാം. ബഹ്റൈനിനൊപ്പം മുഴുവൻ ജിസിസിയേക്കുമുള്ള കണക്റ്റിവിറ്റി കൂട്ടാൻ ഇത് സഹായിക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തുടർ സർവീസുകളും ദൈനംദിന സർവീസുകൾ പിന്തുണയ്ക്കുന്നു. ഇന്ത്യൻ വിപണിയിൽ ഗൾഫ് എയറിന്റെ ദീർഘകാല സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വിപുലീകരണം-അദ്ദേഹം പറഞ്ഞു. Bahrain’s Gulf Air increases flight frequency to…
സിനിമയുടെ സാമൂഹിക പ്രസക്തി എക്കാലത്തും ചർച്ചകളിൽ നിറയുന്ന ഒന്നാണ്. മലയാള സിനിമയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കടുത്ത സാമൂഹിക വിമർശനങ്ങൾ അവതരിപ്പിച്ച അപൂർവ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. വികസനത്തിന്റെ പേരിലുള്ള അഴിമതികൾ, രാഷ്ട്രീയ കാപട്യം, സംരംഭങ്ങൾ തുടങ്ങാനുള്ള തടസ്സങ്ങൾ തുടങ്ങിയവ ഏറ്റവും ലളിതമായും ശക്തമായും ജനങ്ങളിലേക്ക് എത്തിച്ചതിന്റെ പേരിൽക്കൂടിയാണ് നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമാജീവിതം ഓർമിക്കപ്പെടുക. ജീവിതാനുഭവങ്ങളാണ് കലാരൂപങ്ങൾക്ക് എക്കാലവും വിഷയമായിട്ടുള്ളത്. അവയിൽ ഭാവനയും അതിശയോക്തിയും അമാനുഷികതയും കലരുന്നു. സിനിമയും അങ്ങനെ തന്നെയാണ് രൂപമെടുക്കുന്നത്. അമാനുഷികതയ്ക്കു പകരം ശ്രീനിവാസൻ ചിത്രങ്ങളിൽ പൊള്ളയായ സാമൂഹിക യാഥാർത്ഥ്യങ്ങൾ ഹാസ്യത്തിൽ ചാലിച്ചു രൂപമെടുത്തു. അത് കപടരാഷ്ട്രീയക്കാർക്കും അഴിമതിയിൽ കുളിച്ച ഉദ്യോഗസ്ഥർക്കുമുള്ള ചാട്ടവാറടികളായി. വെള്ളാനകളുടെ നാട്, വരവേൽപ്പ് പോലുള്ള ചിത്രങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിയ സംരംഭങ്ങളുടെ കഥയായി. സംരംഭങ്ങൾ മുളയിലേ കരിയുന്നതിൽ ഉദ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയനുകളും എങ്ങനെ കാരണമാകുന്നു എന്നതാണ് രണ്ട് സിനിമകളും പറയുന്നത്. മിഥുനത്തിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നായകൻ ഉദ്യോഗസ്ഥർക്കു മുന്നിൽ നട്ടംതിരിയുന്നു.…
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പ് സി ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ (C Electric Automotive) പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ട് SEAFUND നിർണായക നിക്ഷേപം നടത്തി . ഇവി അസംബ്ലിംഗില്‍ നിന്ന് മാറി പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിത് . സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് പ്രവർത്തനം. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വിവിധ ഇ-വാഹനങ്ങളിലായി ഇതിനകം ഒന്നരലക്ഷത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്റലിജന്‍സ് സ്റ്റാക്ക് സി ഇലക്ട്രിക് C Electric Automotive വിന്യസിച്ചിട്ടുണ്ട്. അസംബിള്‍ ചെയ്യാതെ, മോട്ടോര്‍ കണ്ട്രോളും വെഹിക്കിള്‍ കണ്ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച പവര്‍ട്രെയിന്‍ ഇന്റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫേംവെയര്‍, കണ്ട്രോള് അല്‍ഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്നോസ്റ്റിക്സ്, സിസ്റ്റം-ലെവല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ഒരു വാഹനത്തിനു അസാധാരണമായ…
റഷ്യൻ പ്രതിരോധ സൈനിക നിർമ്മാണ മേഖലയിൽ കഴിവു തെളിയിക്കാൻ സാങ്കേതിക സഹകരണവുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായ കെൽട്രോണും. ഇൻഡോ– റഷ്യൻ മിലിറ്ററി സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി റഷ്യയിലെ പ്രമുഖ പ്രതിരോധ ഉൽപ്പന്ന നിർമാതാക്കളായ അഗാറ്റ്, സല്യൂട്ട് എന്നീ കമ്പനികളുമായി കെൽട്രോൺ സൈനിക, വാണിജ്യ മേഖലകളിൽ നിർമ്മാണ രംഗത്ത് സഹകരിക്കും. റഡാറുകൾ, ഫയർ കൺട്രോൾ സിസ്റ്റം, കൊമേഴ്സ്യൽ നാവിഗേഷൻ സിസ്റ്റം എന്നിവ നിർമിക്കുന്ന കമ്പനികളാണ് കെൽട്രോണുമായി കൈകോർക്കുക. റഷ്യയിലെ പ്രധാന സൈനിക ഉപകരണ നിർമ്മാതാക്കളായ ജെഎസ്സി അഗറ്റ് (JSC Agat), ജെഎസ്സി സല്യൂട്ട് (JSC Salyut) എന്നിവയുടെ പ്രതിനിധികൾ കെൽട്രോൺ സന്ദർശിച്ച ശേഷമാണീ തീരുമാനം.അഗറ്റിന്റെ ഡയറക്ടർ ഡെനിസ് കോസ്തിയൂക്, സല്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ. എ ഗാർസോവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരകുളത്തെ കെൽട്രോൺ യൂണിറ്റും അരൂരിലെ കെൽട്രോൺ യൂണിറ്റും സന്ദർശിച്ച് അവിടുത്തെ സൗകര്യങ്ങളും നിർമ്മാണ ശേഷിയും മനസ്സിലാക്കി. പിന്നാലെ വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയോടെ സംഘം …
ദേശീയപാത–66ൽ പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴി കേരളത്തിൽ യാഥാർഥ്യമാകുന്നു. ചരക്ക് വാഹനങ്ങളെ വൈദ്യുതീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യവികസനം ചർച്ച ചെയ്യുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ഇൻ്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഡ്രൈവിങ് കേരളാസ് ഇ-ട്രക്ക് ഇക്കോസിസ്റ്റം വിത്ത് പിഎം ഇ-ഡ്രൈവ് സ്കീം’ എന്ന ശിൽപ്പശാലയിൽ ഇതുസംബന്ധിച്ച പദ്ധതികൾക്ക് തുടക്കം കുറിച്ചു. വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്മാപ് തയ്യാറാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്കായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ കീഴിൽ സ്വകാര്യഭൂമിയിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ താൽപ്പര്യപത്രം സ്വീകരിക്കുന്നതിന് കെഎസ്ഇബി വികസിപ്പിച്ച വെബ്പോർട്ടൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വികസിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് വഴിയുള്ള ചരക്ക് നീക്കം വർധിക്കും. ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി…
സിംഗപ്പൂരുപോലെ നമ്മുടെ നാടിനും മാറാനുള്ള ശേഷിയുണ്ടെന്ന വലിയ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഷീ പവർ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. വർക്ക് ഫ്രം ഹോമുകളും വർക്ക് നിയർ ഹോമുകളും സംരംഭകമേഖലയിലേക്ക് സ്ത്രീകളെ കൂടുതൽ കടന്നുവരാൻ സഹായിക്കുന്നുണ്ടെന്നും, ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ സംരംഭക മുന്നേറ്റങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഷീ പവർ എന്ന വനിതാ സമ്മിറ്റ് സംഘടിപ്പിച്ചതിന്റെ പ്രാധാന്യം, ഓക്സിജൻ ഫൗണ്ടറും സിഇഒ-യുമായ ഷിജോ കെ. തോമസ് വിശദീകരിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കാനും സ്ത്രീകളെ സജ്ജരാക്കാനായി സംഘടിപ്പിച്ച ‘ഷീ പവർ 2025’ വനിതാ ഉച്ചകോടിയിൽ മണി മാനേജ്മെന്റ്, എഐ, സൈബർ സെക്യൂരിറ്റി, വിമൻ വെൽനെസ്, സംരംഭക ആശയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സെഷനുകള്‍ നടന്നു. സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ് ബാങ്ക് പ്രതിനിധികളായ വൈശാഖി ബാനർജി, സന്ദീപ് അഗർവാൾ…
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായി. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വരുമാനത്തിന്റെ പകുതിയും അരവണ വിൽപ്പനയിൽ നിന്നാണ്. തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയായിരുന്നു . കഴിഞ്ഞ സീസണിൽ ഇതേ സമയത്തു ലഭിച്ച 69 കോടിയെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതൽ ആയിരുന്നു ഇത് . ഈ കാലയളവിൽ 47 കോടി രൂപയായിരുന്നു അരവണയിൽ നിന്നുള്ള വരുമാനം. അതാണ് 106 കോടി രൂപയായി വർധിച്ചത്. അരവണ നിയന്ത്രണം തുടരും ഒരാള്‍ക്ക് 20 ടിന് അരവണ നല്കുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവര്ക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പന്മാര്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നുന്നില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27…
