Author: News Desk
ഓരോ എംബ്രോയ്ഡറിക്കും ഓരോ കഥകളുണ്ട്, അവയെ മറ്റുള്ളവർക്കു കൂടി പ്രചോദനം നൽകുന്ന തരത്തിൽ തുന്നിയെടുക്കുകയാണ് അഞ്ജന. ഇരു കൈകളുമുള്ളവർ പലപ്പോഴും വിധിയെ പഴിച്ച് കാലം കഴിക്കുമ്പോൾ, ഇടുക്കിക്കാരി അഞ്ജന ഷാജിയെന്ന യുവസംരംഭക ജീവിതത്തിലെ നിരാശകളെ എംബ്രോയ്ഡറി നൂൽകൊണ്ട് തുന്നിത്തോൽപ്പിക്കുന്നു. ജനിച്ചപ്പോൾ മുതൽ ഒറ്റക്കൈ കൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്തുപോരുന്നത്. അതുകൊണ്ടുതന്നെ എംബ്രോയ്ഡറികൾ പ്രദർശിപ്പിക്കാനും ചിന്തകൾ പ്രകാശിപ്പിക്കാനുമായി ആരംഭിച്ച സമൂഹമാധ്യമ പേജിന് ‘വൺ ഹാൻഡ് എംബ്രോയ്ഡറി’ എന്ന പേരു നൽകാൻ അഞ്ജനയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രാൻഡ് എന്ന നിലയ്ക്കുള്ള വളർച്ചയിലും അതേ പേരുതന്നെ നിലനിർത്തുകയാണ് അഞ്ജന. കസ്റ്റമൈസ് ചെയ്ത എംബ്രോയഡ്റി വർക്കുകളാണ് വൺ ഹാൻഡ് എംബ്രോയ്ഡറിയുടെ സവിശേഷത. കൂടുതലും കുട്ടികളുടെ വസ്ത്രങ്ങളിലാണ് എംബ്രോയ്ഡറി വർക്ക് ചെയ്യുന്നതെങ്കിലും, ടി-ഷർട്ടുകൾ, കോട്ടൺ ഷർട്ടുകൾ, കുർത്തി ടോപ്പുകൾ തുടങ്ങിയവയിലും അഞ്ജനയുടെ കരവിരുത് തെളിയുന്നു. സംരംഭക രംഗത്തേക്ക് അവിചാരിതമായി എത്തിപ്പെട്ടതാണെന്ന് അഞ്ജന പറയുന്നു. എംഎസ്ഡബ്ല്യു പഠനം പൂർത്തിയാക്കിയെങ്കിലും ജോലിയുമായി മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് സ്വന്തം കഴിവിനെ…
ഇന്ത്യൻ റെയിൽവേ അടിയന്തര യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ ബുക്കിംഗ് ക്വോട്ടകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് എമർജൻസി ക്വോട്ട (Emergency Quota – EQ). എന്നാൽ ഈ ക്വോട്ട എല്ലാവർക്കും ലഭ്യമല്ല; നിശ്ചിത വിഭാഗം യാത്രക്കാർക്കായി മാത്രമാണ് ഇത് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ യാത്ര അനിവാര്യമായവർക്ക് പരിമിതമായ സീറ്റുകൾ സംവരണം ചെയ്യുക എന്നതാണ് എമർജൻസി ക്വോട്ടയുടെ ഉദ്ദേശ്യം. റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, ഹൈ ഓഫിഷ്യൽ റെക്വിസിഷൻ (HOR) വിഭാഗത്തിൽപ്പെടുന്നവർ—കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർക്കാണ് പ്രധാനമായും എമർജൻസി ക്വോട്ടിലൂടെ യാത്രാസൗകര്യം അനുവദിക്കുന്നത്. കൂടാതെ സർക്കാർ ചുമതല, കുടുംബത്തിലെ മരണവാർത്ത, ഗുരുതര രോഗം, ജോലി അഭിമുഖം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ഉള്ള മറ്റ് യാത്രക്കാരുടെ അപേക്ഷകളും റെയിൽവേ പരിഗണിക്കും. വിവിധ ട്രെയിനുകളിലും ക്ലാസുകളിലും പരിമിതമായ സീറ്റുകളാണ് ഈ ക്വോട്ടയ്ക്ക് കീഴിൽ മാറ്റിവെച്ചിരിക്കുന്നത്. എമർജൻസി ക്വോട്ട അനുവദിക്കുന്നതിനുള്ള തീരുമാനം വാറന്റ് ഓഫ് പ്രിസീഡൻസ് അനുസരിച്ചുള്ള മുൻഗണനാക്രമം പാലിച്ചാണ് എടുക്കുന്നതെന്ന് റെയിൽവേ…
സിലിഗുരി ഇടനാഴിയിലൂടെയുള്ള നിർദിഷ്ട ഭൂഗർഭ റെയിൽവേ തുരങ്കത്തെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെയും ചരക്കുകളുടെയും തടസ്സമില്ലാത്ത ചലനം ഉറപ്പാക്കുന്ന ഗെയിം ചേഞ്ചിംഗ് സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉപരിതല കണക്റ്റിവിറ്റിക്കായി “ചിക്കൻസ് നെക്ക്” എന്നറിയപ്പെടുന്ന ഇടുങ്ങിയ സിലിഗുരി ഇടനാഴിയെ ദീർഘകാലമായി ആശ്രയിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുചെ തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ ഈ പദ്ധതി ഉറപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയോദ്ഗ്രഥനത്തിനും സന്തുലിതമായ പ്രാദേശിക വികസനത്തിനുമുള്ള കേന്ദ്രത്തിന്റെ ദീർഘകാല പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറയുന്നു. പദ്ധതി വടക്കുകിഴക്കൻ മേഖലയിലേക്കുള്ള കണക്റ്റിവിറ്റി കൂടുതൽ ഉറപ്പിക്കുകയും യാത്രക്കാരുടെയും ചരക്കുകളുടെയും ചലനത്തിന് തടസ്സമില്ലാത്ത ലിങ്ക് നൽകുകയും ചെയ്യും-അദ്ദേഹം പറഞ്ഞു. Assam CM Himanta Biswa Sarma hails the proposed underground railway tunnel in the Siliguri Corridor. A game-changer for the “Chicken’s Neck,” this…
ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞതായി വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ്. വളം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, എന്നിവയുടെ ഇറക്കുമതിയിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ ഇറക്കുമതി 2014-15 ൽ 48609 കോടിയിൽ നിന്ന് 2024-25 ൽ 3710 കോടിയായി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളുടെ കയറ്റുമതി 2014-15ൽ 1566 കോടിയിൽ നിന്ന് 2024-25 ൽ 2,05,017 കോടിയിൽ അധികമായി. 2024-25 ൽ, മുൻ വർഷത്തെ അപേക്ഷിച്ച് നിരവധി മേഖലകളിലായി ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായതായും മന്ത്രി വ്യക്തമാക്കി. വളങ്ങളുടെ ഇറക്കുമതിയിൽ 61.4 ശതമാനവും അവശിഷ്ട രാസവസ്തുക്കളുടെയും അനുബന്ധ ഉത്പന്നങ്ങളുടേയും ഇറക്കുമതിയിൽ 19.7 ശതമാനം കുറവുണ്ടായി. അതേസമയം ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഇറക്കുമതി 10.3 ശതമാനവും ഇടിവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും…
യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.2026 ജനുവരി മാസത്തിലെ കണക്കുകൾ പ്രകാരം 450,090 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. പ്രതിമാസക്കണക്കിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. യാത്രക്കാരുടെ പ്രതിദിന ശരാശരി ഇതാദ്യമായി 15,000 കടന്നുവെന്ന സവിശേഷതയുമുണ്ട്. ജനുവരിയിൽ യാത്ര ചെയ്തവരിൽ 227,275 പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ഇതും ഇതുവരെയുള്ള കണക്കിൽ ഏറ്റവും ഉയർന്നതാണ്. ആഭ്യന്തരയാത്രക്കാർ 222,815 പേരാണ്. ജനുവരിയിൽ വിമാനത്താവളം മൊത്തം 2,751 എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎമ്മുകൾ) കൈകാര്യം ചെയ്തു. വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. Thiruvananthapuram International Airport hits a historic milestone with 450,090 passengers in January 2026. With a daily average exceeding 15,000 travelers, the airport recorded its highest-ever monthly international and domestic traffic.
സമുദ്ര, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി (VOC Port). നൂതന ആന്റി-ഡ്രോൺ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി മാറിയിരിക്കുകയാണ് വിഒസി പോർട്ട്. വ്യോമ ഭീഷണികളിൽ നിന്ന് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും തന്ത്രപ്രധാന സമുദ്ര സൗകര്യങ്ങളിൽ പ്രവർത്തന പ്രതിരോധശേഷി കൂട്ടാനും ഇതിലൂടെ സാധിക്കും. തുറമുഖത്ത് വിന്യസിച്ചിരിക്കുന്ന ആന്റി-ഡ്രോൺ സിസ്റ്റം സങ്കീർണ തുറമുഖ പരിതസ്ഥിതികൾക്കായി രൂപകൽപന ചെയ്ത റേഡിയോ ഫ്രീക്വൻസി, റഡാർ അധിഷ്ഠിത സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതാണ്. 5 കിലോമീറ്റർ വരെ ഫലപ്രദമായ പ്രവർത്തന ശ്രേണിയോടെ 360 ഡിഗ്രി ഓമ്നിഡയറക്ഷണൽ കവറേജാണ് ഈ സിസ്റ്റം നൽകുക. സെൻസിറ്റീവ് പ്രവർത്തന മേഖലകൾക്കായി സമഗ്രവും വേഗത്തിലുള്ളതുമായ സുരക്ഷാ പരിഹാരം രൂപപ്പെടുത്തുന്ന സംവിധാനം ഡ്രോൺ ഡിറ്റക്ടർ, ഡ്രോൺ ഡിറ്റക്ഷൻ റഡാർ, മാൻ-പാക്ക് ജാമർ എന്നിവയും സംയോജിപ്പിക്കുന്നു. അനധികൃത ഡ്രോണുകളുടെ തത്സമയ കണ്ടെത്തൽ, ട്രാക്കിംഗ്, വർഗീകരണം, നിർവീര്യമാക്കൽ എന്നിവയ്ക്ക് ഈ സംവിധാനം പ്രാപ്തമാക്കുന്നു. തുറമുഖ പ്രവർത്തനങ്ങൾ സംരക്ഷണം ഇതിലൂടെ വർധിപ്പിക്കാനാകും. തദ്ദേശീയമായി…
ആഗോള വ്യാപാരത്തെ വ്യാപാരയുദ്ധങ്ങളും താരിഫ് തടസ്സങ്ങളും മുടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന വിപണിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണ്. നിലവിൽ ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (GCC) ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര ബ്ലോക്കാണ്. യൂറോപ്യൻ യൂണിയൻ, ആസിയാൻ രാജ്യങ്ങൾ, അമേരിക്കയും ചൈനയും പോലുള്ള പ്രധാന ഇരുരാഷ്ട്ര വ്യാപാര പങ്കാളികളെയും മറികടന്നാണ് GCC ഇന്ത്യൻ വ്യാപാരത്തിൽ മുൻനിരയിലെത്തിയിരിക്കുന്നത്. നിലവിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവ ഉൾപ്പെടുന്ന ആറു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പിടാനുള്ള നടപടികളിലാണ് ഇന്ത്യ. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും GCC രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 179 ബില്യൺ ഡോളറായി ഉയർന്നു. യുഎഇ, ഒമാൻ എന്നിവയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (CEPA) ഈ വളർച്ചയ്ക്ക് നിർണായകമായി. രത്നങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പുതിയ FTA…
അങ്കമാലി– എരുമേലി ശബരിപാതയിൽ വീണ്ടും പ്രതീക്ഷ മുളയ്ക്കുന്നു. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽ നിന്നു ലഭ്യമാക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിനു പിന്നാലെ നടപടികളും ആരംഭിച്ചിട്ടുണ്ട്.നേരത്തെ ശബരി റെയില് തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാന് 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം ഉടൻ റെയിൽവേ മന്ത്രാലയത്തെ അറിയിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. അങ്കമാലി എരുമേലി ശബരി പാത വിഴിഞ്ഞം തുറമുഖം വരെ നീട്ടുന്ന ഒരു പദ്ധതിയും…
കണ്ണൂർ ജില്ലയിലെ അഴീക്കലിലെ നിർദിഷ്ട മലബാർ അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി തുറമുഖ വകുപ്പ് താൽപര്യ പ്രഖ്യാപനങ്ങൾ (EOI) ക്ഷണിച്ചു. വടക്കൻ കേരളത്തിനും കർണാടകയുടെ സമീപ പ്രദേശങ്ങൾക്കും ലോജിസ്റ്റിക് കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയാണ് മലബാർ തുറമുഖം. വിഴിഞ്ഞത്തിനും കൊച്ചിക്കും ശേഷം കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായിരിക്കും ഇത്. തുറമുഖ വകുപ്പിനുവേണ്ടി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് (MIPS) ആണ് ഇഒഐ പുറപ്പെടുവിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) ചട്ടക്കൂടിന് കീഴിൽ അഴീക്കലിൽ തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും വികസിപ്പിക്കുന്നതിനായാണ് സംഘടനകളെയോ കൺസോർഷ്യങ്ങളെയോ ക്ഷണിച്ചിരിക്കുന്നത്. വളപട്ടണം നദിയുടെ തെക്ക് ഭാഗത്തുള്ള തുറന്ന തീരത്താണ് നിർദിഷ്ട തുറമുഖം വരിക. കൂടാതെ ദേശീയപാത 66ൽ നിന്നും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന തുറമുഖത്തിന്റെ ആകെ പദ്ധതി ചിലവ് ₹5,047 കോടിയാണ്. ഒന്നാം ഘട്ടത്തിന്…
ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്ക് വമ്പൻ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവയുൾപ്പെടുന്ന മേഖലയ്ക്ക് 30 ട്രില്യൺ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുകയെന്ന് വാണിജ്യമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറായെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കരാർ പ്രകാരം ഇന്ത്യയ്ക്കു മേൽ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉത്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ എന്നീ മേഖലകളിലായാണ് നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ മത്സരശേഷി വർധിക്കുമെന്നും മെയ്ക്ക് ഇൻ ഇന്ത്യ കാംപയിൻ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിമാന…
