Author: News Desk
രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങാനുള്ള സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). 11 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉൾപ്പെടെ നടത്തിയ പഠനത്തിനു ശേഷമാണ് 18 കേന്ദ്രങ്ങൾ വാട്ടർ മെട്രോയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിലും വാട്ടർ മെട്രോ തുടങ്ങാനുള്ള പഠനങ്ങൾ പൂർത്തിയായിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ടും കൊച്ചി മെട്രോ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് 18 കേന്ദ്രങ്ങളിൽ സാധ്യത പഠനം നടത്താൻ കെഎംആർഎല്ലിനെ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയത് കൊച്ചിയിലാണ്. നിലവിൽ എട്ട് കോടി രൂപയുടെ കൺസൾട്ടൻസി വരുമാനവും കൊച്ചി മെട്രോയ്ക്കുണ്ട്. കൊല്ലം, ആലപ്പുഴ എന്നിവയ്ക്കു പുറമേ ശ്രീനഗർ, ഗുവാഹത്തി, തേജ്പുർ, ദിബ്രുഗഡ്, പാട്ന, വാരാണസി, അയോധ്യ, പ്രയാഗ്രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം,…
ദേശീയ പാതകളിലെ ടോൾ പേയ്മെന്റുകൾ ലളിതമാക്കുന്നതിനായി ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ് പദ്ധതിക്ക് ഇനി ചിലവേറും. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) തീരുമാനമാണ് ഇതിനുപിന്നിൽ. മാർച്ച് 12ന് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, വാണിജ്യേതര വാഹനങ്ങൾക്കുള്ള പാസ് നിരക്കിലാണ് ഏപ്രിൽ ഒന്നു മുതൽ വർധനയുണ്ടാകുക. ഇതോടെ സ്വകാര്യ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ ഉടമകൾ വാർഷിക പാസിന് 3075 രൂപ നൽകണം. മുൻപ് ഇത് 3000 രൂപയായിരുന്നു. ഹൈവേകളിലെ പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് കുറയ്ക്കുക, ഡിജിറ്റൽ ടോൾ പിരിവ് പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിലാണ് ദേശീയ പാതാ അതോറിറ്റി ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, സാധുവായ ഫാസ്റ്റ് ടാഗുള്ള ഏതൊരു സ്വകാര്യ വാഹനത്തിനും ഈ പാസ് ലഭിക്കും. ഒരിക്കൽ സജീവമാക്കിയാൽ, വാർഷിക പാസ് ഒരു വർഷത്തേക്കോ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി സംസ്ഥാന ഗവർൺമെന്റ്. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്ക് 810 കോടി രൂപ ചിലവിൽ 230 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരിക്കുന്നത്. ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് (LARR Act) പ്രകാരം കോട്ടുകാൽ, മാറനല്ലൂർ, അമരവിള എന്നീ പ്രദേശങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുക. തുറമുഖത്തിന്റെ വ്യവസായവൽക്കരണത്തിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കും പിന്തുണ നൽകുന്നതിനായി തുറമുഖത്തിന് ചുറ്റുമുള്ള സാമ്പത്തിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭൂമി ഉപയോഗിക്കുക. തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് സൗകര്യങ്ങൾ, വ്യാവസായിക യൂണിറ്റുകൾ, മറ്റ് പിന്തുണാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ഈ നീക്കം സഹായിക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്ലാൻ സ്കീം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് 283.68 കോടി രൂപ വിനിയോഗിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ആവശ്യമായി വരുന്ന ബാക്കി തുക നിലവിൽ അംഗീകരിച്ച നബാർഡ്…
ഇറാനിയൻ ഡ്രോൺ ആക്രമണത്തിനു പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വൻ തീപിടുത്തം. സംഭവത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ധന ടാങ്കിൽ ഡ്രോൺ ഇടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. തുടർന്ന് അടിയന്തര സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി വിമാന സർവീസുകൾ നിർത്തുകയായിരുന്നു. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. തീ നിയന്ത്രണവിധേയമാക്കാൻ ദുബായ് സിവിൽ ഡിഫൻസ് ജീവനക്കാരെ ഉടൻ വിന്യസിച്ചതായും സമീപത്ത് സുരക്ഷാ നടപടികൾ സജീവമാക്കിയതിനാൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. അതേസമയം, മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് 1,800ലധികം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് (DXB) സമീപം ഉണ്ടായ ഡ്രോൺ സംഭവം ഇന്ധന ടാങ്കുകളിലൊന്നിനെ ബാധിച്ചതായി ദുബായ് മീഡിയ ഓഫീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു. A suspected Iranian drone strike hit a…
പഞ്ചസാരയ്ക്ക് മികച്ച ബദലായാണ് ശർക്കര കണക്കാക്കപ്പെടുന്നത്. ഇരുമ്പ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ദഹനത്തിനും വിളർച്ച തടയുന്നതിനും ഏറെ നല്ലതാണ്. എന്നാൽ, ഇവയിൽ മാരകമായ വിഷാംശങ്ങൾ കലരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും വാഷിങ് സോഡ, മെറ്റാനിൽ യെല്ലോ, ചോക്ക് പൊടി എന്നിവ കലർത്തുന്നതായി നിരവധി ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ശർക്കരയ്ക്ക് ആകർഷകമായ സ്വർണ്ണനിറം നൽകാനാണ് ‘മെറ്റാനിൽ യെല്ലോ’ പോലുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നത്. ഇത്തരം മായം ചേർത്ത ശർക്കരയുടെ ഉപയോഗം വൃക്കകളെ തകരാറിലാക്കാനും ശരീരത്തിൽ വിഷാംശം നിറയാനും കാരണമാകുന്നു. വാഷിങ് സോഡ പോലുള്ള രാസവസ്തുക്കൾ കലർന്ന ശർക്കര കഴിക്കുന്നത് ദഹനത്തെ ബാധിക്കുന്നതിനൊപ്പം ഛർദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. കൂടാതെ, ശർക്കര പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരാൻ ഇടയാക്കുന്നതായും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉൽപ്പാദന വേളയിലെ ശുചിത്വമില്ലായ്മയും ചില ഘട്ടങ്ങളിൽ ലെഡ് ഉൾപ്പെടെയുള്ള…
ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്ര ‘ഇന്ത്യയുടെ ആമസോൺ’ എന്നാണ് അറിയപ്പെടുന്നത്. ലോകപ്രശസ്തമായ ആമസോൺ നദിയുടേതിന് സമാനമായി വലിയ അളവിലുള്ള ജലപ്രവാഹം, വിശാലമായ നദീതടം, സമൃദ്ധമായ ജൈവവൈവിധ്യം എന്നിവയാണ് ബ്രഹ്മപുത്രയ്ക്ക് ഈ വിളിപ്പേര് നേടിക്കൊടുത്തത്. ടിബറ്റിലെ ഹിമാലയൻ മേഖലയിലുള്ള ആങ്സി ഗ്ലേസിയറിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങലിലൂടെ ഒഴുകിയാണ് ബ്രഹ്മപുത്ര ബംഗാൾ ഉൾക്കടലിൽ ചേരുന്നത്. ഇന്ത്യയിൽ അരുണാചൽ പ്രദേശ്, ആസാാം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി കടന്നുപോകുന്നത്. ഇന്ത്യയിലെ മറ്റ് നദികളിൽ നിന്ന് വ്യത്യസ്തമായി പുരുഷനാമമുള്ള നദി (ബ്രഹ്മാവിന്റെ പുത്രൻ) എന്ന പ്രത്യേകതയും ബ്രഹ്മപുത്രയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ ‘മാജുലി’ സ്ഥിതി ചെയ്യുന്നത് ഈ നദിയിലാണ്. അപൂർവ ഇനം കാണ്ടാമൃഗങ്ങൾ, ഗംഗാ നദിയിലെ ഡോൾഫിനുകൾ, റോയൽ ബംഗാൾ ടൈഗറുകൾ തുടങ്ങി നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ നദീതടം. മഴക്കാലത്ത് കിലോമീറ്ററുകളോളം വീതിയിൽ ഒഴുകുന്ന ഈ നദി വടക്കുകിഴക്കൻ ഇന്ത്യയുടെ കാർഷിക, ഗതാഗത മേഖലകളിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.…
ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 60 പുതിയ യുഎച്ച്-എം (UH-M) ഹെലികോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം തീരുമാനം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററുകളുടെ അത്യാധുനിക നാവിക പതിപ്പാണിത്. കപ്പലുകളിൽ നിന്ന് സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള ഫോൾഡബിൾ ബ്ലേഡുകളും ടെയ്ലുമാണ് ഇവയുടെ പ്രധാന പ്രത്യേകത. 2027ൽ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി 2028 മുതൽ ഇവ നാവികസേനയുടെ ഭാഗമായി തുടങ്ങും. സമുദ്ര നിരീക്ഷണത്തിനായി ഘടിപ്പിച്ച അത്യാധുനിക എസ (AESA) റഡാർ, കരുത്തുറ്റ ഗിയർബോക്സ് എന്നിവ യുഎച്ച്-എം ഹെലികോപ്റ്ററുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. കടലിലെ രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ ഇവാക്വേഷൻ, ചരക്ക് നീക്കം എന്നിവയ്ക്ക് പുറമെ പൈറേറ്റ് വിരുദ്ധ പട്രോളിംഗിനും ഇവ ഉപയോഗിക്കാം. വിദേശ ഹെലികോപ്റ്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കും. The Indian Navy to acquire 60 indigenous UH-M helicopters from HAL. Featuring foldable…
ഇറാൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എൽപിജി ഇറക്കുമതിയിലും വിതരണത്തിലും തടസ്സമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ 1955ലെ അവശ്യസാധന നിയമം (Essential Commodities Act) പ്രയോഗിച്ച് കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. ഇതോടൊപ്പം രാജ്യത്തെ ഗ്യാസ് ഗ്രിഡിൽ ലഭ്യമാകുന്ന വാതകം ഫാക്ടറികൾക്കോ പവർ പ്ലാന്റുകൾക്കോ നൽകുന്നതിന് മുൻപ് വീടുകളിലെ പൈപ്പ്ഡ് ഗ്യാസ് (PNG) ഉപഭോക്താക്കൾക്കും പൊതുഗതാഗതത്തിനായുള്ള സിഎൻജി വിതരണത്തിനുമായി മാറ്റിവെയ്ക്കണം. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 100 ശതമാനവും ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിന് ഉറപ്പാക്കാനാണ് നിർദ്ദേശം. ആഗോള പ്രതിസന്ധികൾ കാരണം എൽപിജി ഇറക്കുമതി തടസ്സപ്പെട്ടാലും പൈപ്പ്ഡ് ഗ്യാസ് ഉപഭോക്താക്കളെ അത് കാര്യമായി ബാധിക്കില്ല എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടാകുന്ന സാഹചര്യത്തിൽ വ്യവസായ ആവശ്യങ്ങൾക്ക് മുൻപ് ഗാർഹിക വിതരണത്തിന് നൂറു ശതമാനം മുൻഗണന നൽകാൻ സർക്കാർ ഉത്തരവിട്ടതിനാൽ ഗാർഹിക ഉപഭോഗത്തിന് യാതൊരു വിധത്തിലും തടസ്സം നേരിടില്ലെന്ന് കേന്ദ്രം…
മൊബൈൽ ഫോണില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ 1.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ മൊബൈൽ ഫോണില്ലാതെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതാണ് ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരൻ രാമമൂർത്തി ത്യാഗരാജൻ (R. Thyagarajan). ആഡംബര കാറുകൾക്കും കൊട്ടാര സമാനമായ കെട്ടിടങ്ങൾക്കും പകരം ലളിതമായ വീട്ടിൽ താമസിച്ച്, 6 ലക്ഷം രൂപയുടെ സാധാരണ കാറിൽ സഞ്ചരിക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്കിടയിൽ വിസ്മയമാണ്. ബാങ്കുകൾ കൈവിട്ടവർക്ക് കൈത്താങ്ങ്തമിഴ്നാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ത്യാഗരാജന് ഗണിതശാസ്ത്രത്തിലായിരുന്നു താൽപ്പര്യം. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന് ശേഷം ധനകാര്യ മേഖലയിൽ ജോലി ചെയ്തു. അക്കാലത്താണ് സാധാരണക്കാരായ ട്രക്ക് ഡ്രൈവർമാർക്കും ചെറുകിട കച്ചവടക്കാർക്കും ബാങ്കുകൾ വായ്പ നൽകുന്നില്ലെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. ക്രെഡിറ്റ് സ്കോറോ രേഖകളോ ഇല്ലാത്ത ഇത്തരം സാധാരണക്കാരെ സഹായിക്കാനായയാണ് 1974ൽ അദ്ദേഹം ‘ശ്രീറാം ചിറ്റ്സ്’ എന്ന സ്ഥാപനം ആരംഭിച്ചത്. വിശ്വാസമായിരുന്നു അതിന്റെ മൂലധനം. ഇന്ന് 70,000ലേറെ…
ഗർഭകാല, പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണ വനിതാഫെഡിന്റെ സഖിമാർ വീടുകളിലേക്കെത്തും. സൂതികമിത്രം പദ്ധതിയിലെ 37 വനിതകളുടെ ആദ്യ സഖി ബാച്ച് പുറത്തിറക്കി സഹകരണ വകുപ്പിന് കീഴിലെ വനിതാ ഫെഡ്. സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും വനിതകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആയുഷ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിട്ടുള്ള പരിശീലന പദ്ധതിയനുസരിച്ച് “നാഷണൽ ആയുഷ് മിഷൻ കേരളം ഗർഭകാല പരിചരണം, പ്രസവകാല പരിചരണം എന്നീ മേഖലയിലാണ് വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകിയത്. സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ ഫെഡറേഷനായ സഹകരണ വനിതാ ഫെഡും സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പിൽ പ്രവർത്തിക്കുന്ന “നാഷണൽ ആയുഷ് മിഷൻ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സഖി – സൂതികമിത്രം പദ്ധതിയിലെ ആദ്യബാച്ചിന്റെ സർട്ടിഫിക്കറ് വിതരണം മന്ത്രി വി. എൻ . വാസവൻ നിർവ്വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണാ മാധവൻ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയാക്കോട് എൻ. കൃഷ്ണൻ നായർ, സഹകരണ സംഘം രജിസ്ട്രാർ…
