Author: News Desk
വിമാന നിർമാണ രംഗത്തേക്ക് ചുവടുവെച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ (Final Assembly Line) സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പും ബ്രസീലിയൻ വിമാന നിർമാണ കമ്പനിയായ എംബ്രെയറും സഹകരണം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് നീക്കം. ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എയർക്രാഫ്ടുകളാണ് നിർമിക്കുക. എംബ്രയറുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ റീജിയണൽ വിമാന നിർമാണ സൗകര്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് Adani Defence & Aerospace ഡയറക്ടർ ജീത് അദാനി പറഞ്ഞു. ഇതിനായി രണ്ട് സാധ്യതാ കേന്ദ്രങ്ങൾ പരിഗണനയിലുണ്ട്. അടുത്ത മാസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി സഹകരണം പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം, നൈപുണ്യ വികസനം, ശക്തമായ സപ്ലൈ ചെയിൻ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിർമാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഇരു…
ഇന്ത്യയിലെ ആദ്യ ഓഫ്ഷോർ വിമാനത്താവളം നിർമിക്കാൻ കേന്ദ്ര സർക്കാർ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തീരഭാഗത്ത്, വാധവൻ തുറമുഖത്തോടനുബന്ധിച്ചാണ് ഓഫ്ഷോർ വിമാനത്താവളം നിർമിക്കുക. ഏകദേശം 45,000 കോടി രൂപയുടെ നിക്ഷേപത്തോടെയുള്ള പദ്ധതിയാണിത്. ഇതിൽ 25,000 കോടി രൂപ ഭൂമിക്കായും ബാക്കി തുക ടെർമിനലുകൾ, റൺവേകൾ, എയർസൈഡ്, ലാൻഡ്സൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമിക്കുന്നതിന് ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. വർഷത്തിൽ 90 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാവുന്ന തരത്തിലാകും വിമാനത്താവളത്തിന്റെ രൂപകൽപന. വിമാനത്താവളത്തിൽ രണ്ട് സമാന്തര റൺവേകളും വർഷത്തിൽ 3 മില്യൺ മെട്രിക് ടൺ കാഗോ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള പ്രധാന എയർ കാർഗോ ഹബ് നിർമ്മിക്കാനുള്ള പദ്ധതിയും ഉൾപ്പെടുന്നു. വിമാനത്താവളം വഡോദര-മുംബൈ എക്സ്പ്രസ്വേ, വെസ്റ്റേൺ റെയിൽവേ, മെട്രോ, മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ എന്നിവ വഴി നേരിട്ട് കണക്ട് ചെയ്യപ്പെടും. കൂടാതെ, ഉത്താൻ-വിരാർ സീ ലിങ്ക്, ഡൽഹി-മുംബൈ എക്സ്പ്രസ്വേ എന്നിവയുമായി ചേർന്നുള്ള ഉയർന്ന വേഗമുള്ള എയ്റ്റ്-ലൈൻ നോർത്ത്-സൗത്ത് കോറിഡോർ പദ്ധതി വഴിയും ബന്ധിപ്പിക്കപ്പെടും.…
ഇന്ത്യയിൽ വമ്പൻ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും പുതിയ ഷോപ്പിംഗ് മാളുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമാണ് ലുലു പദ്ധതിയിടുന്നത്. ഇതിനുപുറമേ തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും സംസ്ഥാനത്തെ പുതിയ പദ്ധതികൾക്കായി കരാറിൽ ഒപ്പിട്ടിരുന്നു. വിശാഖപട്ടണത്ത് മെഗാ ഷോപ്പിംഗ് മാൾ, വിജയവാഡയിൽ ഭക്ഷ്യ സംഭരണ-കയറ്റുമതി കേന്ദ്രം, റായലസീമയിൽ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ്-കയറ്റുമതി ഹബ് എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കുക. കഴിഞ്ഞ നവംബറിൽ വിശാഖപട്ടണത്ത് നടന്ന സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. വിശാഖപട്ടണം ലുലു മാളിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഇത് ആന്ധ്രയിലെ വലിയ റീട്ടെയിൽ പദ്ധതിയാകുമെന്നും യൂസഫലി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ തുറക്കുന്ന മാൾ 5,000 പേർക്ക് നേരിട്ടും 12,000 പരോക്ഷമായും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഭക്ഷ്യ സംസ്കരണ, കയറ്റുമതി ശേഷി വർധിപ്പിക്കാൻ…
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തോട് അനുബന്ധിച്ച് യുറേനിയം, ഊർജം, ധാതുക്കൾ, എഐ എന്നിവ സംബന്ധിച്ച കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മിഷണർ പറഞ്ഞു. യുഎസ്സിന്റെ ഉയർന്ന താരിഫിനും ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ ഭീഷണിക്കിടയിലുമാണ് മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം. കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്സൺ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ഔദ്യോഗിക ചർച്ചകളും മാർച്ചിൽ നടക്കും. ആണവോർജം, എണ്ണ, വാതകം, പരിസ്ഥിതി, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും മാർക്ക് കാർനി ഒപ്പുവെയ്ക്കുമെന്നും ദിനേഷ് പട്നായിക് പറഞ്ഞു. ഇതിൽ യുറേനിയം വിതരണ കരാറിനാണ് മുൻതൂക്കം. ഇന്ത്യ അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ സംരക്ഷണ സംവിധാനങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ കാനഡ-ഇന്ത്യ ആണവ സഹകരണ കരാറിന് കീഴിൽ യുറേനിയം വിൽക്കാൻ കാനഡ ഒരുക്കമാണെന്നാണ് റിപ്പോർട്ട്. രണ്ട്…
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഏറ്റവും വലിയ കരാറാണ്. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ ഉത്പന്നങ്ങളുടെ 96.6% തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് കരാർ. ഇരു കക്ഷികളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമാണ മേഖലക്ക് വലിയ ഉത്തേജനം നൽകുന്ന കരാർ എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കരാറിലൂടെ പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും…
ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ അങ്കെ ഗൗഡയെന്ന കർണാടകക്കാരൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ‘അൺസങ് ഹീറോസ്’ വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്കാരം ലഭിച്ചത്. കർണാടകയിലെ മന്ധ്യ ജില്ലയിലാണ് അങ്കെ ഗൗഡ ജനിച്ചത്. മുൻ ബസ് കണ്ടക്ടറായ അദ്ദേഹം പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആക്സസ് ലൈബ്രറിയായ ‘പുസ്തക് മാനെ’ സ്ഥാപിച്ചു. ഗൗഡ ഒരു നല്ല വായനക്കാരനാണ്, പുസ്തകങ്ങളോടുള്ള തന്റെ അഭിനിവേശത്തെ ഒരു പൊതു വായനാ ഇടമാക്കി മാറ്റി. മൈസൂരുവിനടുത്തുള്ള ഹരലഹള്ളി ഗ്രാമത്തിലാണ് ‘ദി അങ്കെ ഗൗഡ ബുക്ക് ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന സ്വകാര്യ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. 20 ഭാഷകളിലായി ഇരുപത് ദശലക്ഷത്തിലധികം പുസ്തകങ്ങൾ, അപൂർവ കയ്യെഴുത്തുപ്രതികൾ തുടങ്ങിയവ ഇവിടെയുണ്ട്. ഇതിൽ 5 ലക്ഷം അപൂർവ വിദേശ പുസ്തകങ്ങളും 5000 നിഘണ്ടുകളുമുണ്ട്. നിരവധി ഗവേഷകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, സിവിൽ സർവീസ് ആസ്പിറന്റ്സ്, സുപ്രീം കോടതി…
ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായ യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ തന്റെ വസ്ത്രധാരണത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗത ഇന്ത്യൻ ശൈലിയും ആധുനികതയും ഒത്തുചേരുന്ന മെറൂൺ-സ്വർണ നിറങ്ങളിലുള്ള ബ്രോക്കേഡ് ബന്ദ്ഗാല ജാക്കറ്റും ഓഫ്-വൈറ്റ് പാന്റും ധരിച്ചായിരുന്നു ഉർസുല പരേഡിന് എത്തിയത്. അന്താരാഷ്ട്ര വേദികളിൽ സാധാരണയായി പാൻറ് സ്യൂട്ടുകൾ ധരിക്കാറുള്ള ഉർസുല, പരമ്പരാഗത ഇന്ത്യൻ സംസ്കാരങ്ങളോട് ഇണങ്ങിച്ചേരുന്ന വസ്ത്രം തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഇന്ത്യൻ സംസ്കാരത്തോടുള്ള അവരുടെ ബഹുമാനമാണ് ഇതിലൂടെ പ്രകടമായത്. യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായ ആദ്യ വനിതയാണ് ഉർസുല. 2019ലാണ് അവർ ഈ സ്ഥാനത്തെത്തുന്നത്. 2024 ജൂലൈയിൽ രണ്ടാം തവണയും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, 2029ലെ തിരഞ്ഞെടുപ്പ് വരെ അവർ കമ്മീഷനെ നയിക്കും. യൂറോപ്യൻ കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് 2005 മുതൽ 2019 വരെ ജർമനിയുടെ ഫെഡറൽ ഗവൺമെന്റിൽ സേവനമനുഷ്ഠിച്ചു, കുടുംബം, യുവജനം, തൊഴിൽ, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള പ്രധാന വകുപ്പുകളുടെ ചുതലയും വഹിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം…
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ മെഗാ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. യുഎസ് പ്രസിഡന്റ് ചൊണാൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ സൃഷ്ടിച്ച ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇരുപക്ഷവും ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലെ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിൽ എഫ്ടിഎ ഗുണപരമായ മാറ്റം കൊണ്ടുവരും. വ്യാപാരം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർണായക സാങ്കേതികവിദ്യകൾ, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമം ശക്തിപ്പെടുത്തൽ എന്നിവയിലായിരിക്കും ശ്രദ്ധ. ഇരു രാജ്യങ്ങളും പ്രതിരോധ കരാറും തന്ത്രപരമായ അജണ്ടയും അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. യൂറോപ്പ് അമേരിക്കയെയും ചൈനയെയും ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് മേഖലകളുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും ശ്രമിക്കുന്ന സമയത്താണ് പുതിയ പങ്കാളിത്തം. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നെയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയെയും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആതിഥേയത്വം വഹിക്കും. കർതവ്യ പാതയിൽ നടന്ന 77ആമത്…
യൂറോപ്യൻ യൂണിയനുമായുള്ള (EU) വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, കാറുകൾ, വൈനുകൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകളുടെ ഇറക്കുമതി തീരുവ കുറയുമെന്ന് റിപ്പോർട്ട്. വിവിധ സേവന മേഖലകളിലുടനീളമുള്ള നിയന്ത്രണങ്ങൾ ഉദാരവൽക്കരിക്കാനും കരാറിലൂടെ സാധ്യമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തുണിത്തരങ്ങൾ, തുകൽ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള തൊഴിൽ മേഖലകളിൽ സീറോ ഡ്യൂട്ടി ആക്സസ്സിനായാണ് ഇന്ത്യ വാദിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളിലും ഇത് ഒരു പ്രധാന ആവശ്യമായിരുന്നു. ഇയുവിന് പുറമേ യുകെ, യുഎഇ, ഓസ്ട്രേലിയ എന്നിവയുമായുള്ളവ ഉൾപ്പെടെ ഇത് വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യൂറോപ്യൻ യൂണിയൻ കാറുകളുടേയും വൈനുകൾ പോലുള്ളവയുടേയും തീരുവ കുറയ്ക്കണമെന്നാണ് സമ്മർദം ചെലുത്തുന്നത്. യുകെയുമായുള്ള വ്യാപാര കരാറിൽ ഇന്ത്യ ഓട്ടോമൊബൈലുകൾക്ക് ക്വാട്ട അടിസ്ഥാനമാക്കിയുള്ള താരിഫ് ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, ഓസ്ട്രേലിയയുമായും ന്യൂസിലൻഡുമായും ഉള്ള വ്യാപാര കരാറുകളിൽ വൈനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഥേ മാതൃകയിലാകും ഇയു കരാറിലും വരിക…
കേരളം ഏറെ പ്രതീക്ഷിച്ച കെ-റെയിലിന് പകരം അതിവേഗ റെയിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തിരുവനന്തപുരം, നെടുമ്പാശേരി. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസാകും ഇത്. 3:15 മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കണ്ണൂർ യാത്ര സാധ്യമാക്കുന്ന പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 22 സ്റ്റേഷനുകളുണ്ടാകും. യാത്രാ സമയം ഗണ്യമായി കുറയും. ഫെബ്രുവരി രണ്ടുമുതൽ ഡി പി ആർ തയാറാക്കൽ ആരംഭിക്കും. മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിപിആർ തയാറാക്കുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം അതിവേഗ റെയിലിൻ്റെ ഡിപിആർ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ചുമതലപ്പെടുത്തിയെന്ന് ഇ ശ്രീധരൻ അറിയിച്ചു.…
