Author: News Desk
നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന ചർച്ചകൾ വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ ആ മാറ്റത്തെ പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നവർ വിരളമാണ്. അത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് പുതുമാതൃക അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ബ്രാൻഡാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ. ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ ബ്രാൻഡിന്റേയും തന്റേയും യാത്രയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മുരളീധരൻ. പരമ്പരാഗത വിദ്യാഭ്യാസ പശ്ചാത്തലത്തിലാണ് താനും വളർന്നുവന്നതെന്ന് അക്ഷയ് പറയുന്നു. എഞ്ചിനീയറിങ് പഠനകാലത്തുതന്നെ നിലവിലുള്ള അക്കാഡമിക് സംവിധാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു. പരീക്ഷ കേന്ദ്രീകൃതമായ സംവിധാനം യഥാർത്ഥ അറിവില്ലെന്ന ബോധ്യവുമായിരുന്നു അത്. കഴിഞ്ഞ രണ്ടു വർഷത്തെ ചോദ്യപേപ്പർ പഠിച്ചാൽ പോലും നല്ല മാർക്ക് നേടാവുന്ന പരീക്ഷാകേന്ദ്രിത സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും, അതാണ് യഥാർത്ഥ പഠനത്തെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഞ്ചിനീയറിങ്ങിന്റെ രണ്ടാം മൂന്നാം വർഷങ്ങളിൽ തന്നെ ‘നല്ല എഞ്ചിനീയർ ആവില്ല’ എന്ന വ്യക്തമായ ബോധ്യത്തിലേക്കാണ് അക്ഷയ് എത്തിയത്. പിന്നീട്…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്സ് ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗുമായി ചേർന്ന് കൊമാർസെം 2026 (Comarsem-Cochin Marine Seminar) ജനുവരി 29, 30 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നയരൂപകർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, അക്കാഡമീഷ്യന്മാർ, സമുദ്രമേഖലയിലെ പ്രൊഫഷണലുകൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. ‘മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യയെ ആഗോള മാരിടൈം ശക്തിയായി മാറ്റുന്നതിനുള്ള നൂതന ആശയങ്ങളും സഹകരണ സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്യും. സമുദ്രമേഖലയിൽ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്ന ആഗോള വേദിയാകും ഈ സെമിനാറെന്ന് കൊമർസെം ചെയർമാൻ എസ്. കൃഷ്ണൻകുട്ടി പറഞ്ഞു. നയപരിഷ്കാരങ്ങൾ, സുസ്ഥിര ലക്ഷ്യങ്ങൾ, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങൾക്ക് വേഗം നൽകാൻ കൊമർസെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗ് ചീഫ് സർവേയർ അജിത് കുമാർ സുകുമാരൻ പറഞ്ഞു.…
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആഗോള സാങ്കേതിക ഭീമനായ കോഗ്നിസന്റ് (Cognizant). ടയർ 2 നഗരങ്ങളിൽ അടക്കമുള്ള വിപുലീകരണത്തിൽ അതാത് നഗരങ്ങളിൽ ലഭ്യമായ പ്രതിഭകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിനിടെ പിടിഐയോട് സംസാരിക്കവെ, കോഗ്നിസെന്റിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ത്യയെന്നും കമ്പനി ബിസിനസ് പ്രസിഡന്റ് സൂര്യ ഗുമ്മാഡി വ്യക്തമാക്കി. അടുത്തിടെ വിശാഖപട്ടണം, ഇൻഡോർ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടയർ 2 ശ്രേണിയിലെ വികസനമാണ് തന്ത്രത്തിന്റെ പ്രധാന ഘടകം. അതോടൊപ്പം, പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ഹൈദരാബാദിലും, ബെംഗളൂരുവിലും പൂനെയിലും പ്രവർത്തനം വ്യാപിപ്പിക്കും. ക്ലയന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് വിപുലീകരണം. പ്രധാന നഗരങ്ങളിലെ വികസനവും ടയർ 2 നഗരങ്ങളിലെ കഴിവുകളെ ഇരട്ടിയാക്കലുമാണ് കമ്പനി ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എപ്പോഴും കോഗ്നിസെന്റ് തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇപ്പോൾ അത് കോഗ്നിസെന്റിന്റെ AI തന്ത്രത്തിന്റെയും അവിഭാജ്യ ഘടകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. Global…
ഗൾഫുഡ് 2026ന്റെ ഭാഗമായി യുഎഇയിൽ രണ്ട് സവിശേഷ ഉത്പന്നങ്ങൾ എത്തിക്കാൻ റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ്. പോളണ്ട് ആസ്ഥാനമായുള്ള മലയാളി കമ്പനി ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷണൽ നിർമിച്ച നോൺ ആൽക്കഹോളിക് ബിവറേജ് ‘മലയാളി ഹബീബി’, എനെർജി ഡ്രിങ്ക് ‘അടിപൊളി’ എന്നിവയാണ് ലുലു വിപണിയിലെത്തിക്കുക. റീട്ടെയിൽ ഷെൽഫുകളിൽ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുന്ന യുവ അന്താരാഷ്ട്ര ബ്രാൻഡുകൾ എന്ന നിലയിലാണ് ലുലു ഗ്രൂപ്പ് മലയാളി ഹബീബിയേയും അടിപൊളിയേയും കാണുന്നതെന്ന് ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഇതൊരു മികച്ച യുവ സ്റ്റാർട്ടപ്പാണ്. അവർക്ക് മികച്ച പ്രമോഷൻ അർഹമാണെന്ന് ലുലു കരുതുന്നു. കഴിഞ്ഞ വർഷം, പോളണ്ടിൽ സോഴ്സിംഗ് ഓഫീസ് തുറന്നു. ആ സമയത്താണ് ബ്രാൻഡിനെ പരിചയപ്പെടുന്നത്. തുടർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ഉത്പന്നം നിർമിച്ചു അദ്ദേഹം പറഞ്ഞു. പോളിഷ് തലസ്ഥാനമായ വാർസോയിൽ നിർമിച്ച ഇവ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത് ലുലു സ്റ്റോറുകളിലൂടെ വിൽപന നടത്തുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു. 2022ൽ സ്ഥാപിതമായ ഹെക്സഗൺ…
ആദിത്യ ധർ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായെത്തിയ ‘ധുരന്ദർ’ ₹1000 കോടി എന്ന ഭീമൻ ഗ്രോസ് മാർക്ക് ഔദ്യോഗികമായി മറികടന്നു. ഇതോടെ, രാജ്യത്ത് ടിക്കറ്റ് വിൽപനയിലൂടെ 1000 കോടിയെന്ന ചരിത്രനിമിഷത്തിനാണ് ഇന്ത്യൻ ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വിജയകരമായ സിനിമാറ്റിക് സംരംഭങ്ങളിലൊന്നായി ധുരന്ദർ ഇതോടെ മാറി. ഒരു ഭാഷയിൽ നിന്ന് ₹1000 കോടിയിലധികം കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചിത്രമായും ധുരന്ദർ മാറുന്നു. നേരത്തെ ആഗോള റിലീസിനു ശേഷം 21ആം ദിവസമാണ് ചിത്രം 1000 കോടിയെന്ന റെക്കോർഡ് നേട്ടത്തിലെത്തിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ‘ധുരന്ദറി’ന് ലഭിച്ചു. ഒപ്പം ആഗോളതലത്തിൽ 1000 കോടി കലക്ഷൻ നേടുന്ന ഇന്ത്യൻ നായകന്മാരുടെ പട്ടികയിലും രൺവീർ സിങ്ങ് ഇടം നേടി. ആമിർ ഖാൻ, പ്രഭാസ്, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പമാണ് രൺവീറിന്റെ നേട്ടം. സ്പൈ–ആക്ഷൻ ത്രില്ലറായ സിനിമ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ…
യൂറോപ്യൻ യൂണിയനും (EU) ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറോടെ (FTA), നിലവിലെ വ്യാപാര ഘടനയിൽ വ്യക്തമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. കരാർ നിലവിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ യൂറോപ്യൻ യൂണിയനും ഇന്ത്യക്കും ലഭിക്കുന്ന നേട്ടങ്ങൾ നോക്കാം. നിലവിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരം ഇരുരാജ്യങ്ങളുടെയും നിലവിലുള്ള താരിഫ് സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് നടക്കുന്നത്. ഇയു ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ മെഷിനറികൾക്ക് 44 ശതമാനം വരെ, വാഹനങ്ങൾക്ക് 110 ശതമാനം വരെ, മെഡിക്കൽ ഉപകരണങ്ങൾക്ക് 27.5 ശതമാനം വരെ എന്നിങ്ങനെ താരിഫുകൾ ബാധകമാണ്. 2024ൽ ഇയുവിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം €75 ബില്യൺ ആയിരുന്നു. സേവന മേഖലയിൽ വിദേശ കമ്പനികൾക്ക് പരിമിത പ്രവേശനമേ ഉള്ളൂ. ട്രേഡ്മാർക്ക്, കോപ്പിറൈറ്റ് തുടങ്ങിയവയുടെ നടപ്പാക്കൽ അസമാനമായ രീതിയിലാണ്. 2023ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇയു നിക്ഷേപം €140.1 ബില്യൺ ആയിരുന്നുവെന്നും ഇയു കയറ്റുമതിയിലൂടെ ഏകദേശം 8 ലക്ഷം യൂറോപ്യൻ ജോലികൾ പിന്തുണയ്ക്കപ്പെടുന്നതായും രേഖകൾ സൂചിപ്പിക്കുന്നു. കരാറോടെ 2 ബില്യൺ…
പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു. ഇതൊരു അദ്ഭുതകരമായ യാത്രയാണെന്നാണ് അരിജിത് കുറിച്ചത്. ദൈവം വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരും-അദ്ദേഹം പറഞ്ഞു. ഇപ്പോഴും ചില തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാനുണ്ട്, അവ പൂർത്തിയാക്കുമെന്നും സംഗീതം ചെയ്യുന്നത് നിർത്തുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ആഷിഖി 2ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അരിജിത് സിങ്. Legendary singer Arijit Singh announces retirement from Bollywood playback singing.…
യൂറോപ്യൻ യൂണിയനുമായുള്ള (EU) ഇന്ത്യയുടെ പുതിയ വ്യാപാര കരാർ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്ക് വലിയ അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ. ഈ കരാറിലൂടെ ഏകദേശം 750 ബില്യൺ ഡോളർ മൂല്യമുള്ള യൂറോപ്യൻ ഇലക്ട്രോണിക്സ് വിപണിയിലേക്ക് ഇന്ത്യൻ കമ്പനികൾക്ക് മുൻഗണനാപൂർവമായ പ്രവേശനം ലഭിക്കും. ഇതിന്റെ ഫലമായി 2031ഓടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി 50 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ. കരാറോടെ ഇന്ത്യൻ നിർമാതാക്കൾക്ക് യൂറോപ്പിലെ ഉയർന്ന സാങ്കേതികവിദ്യയുള്ള യന്ത്രങ്ങൾക്കും ആധുനിക ടെക്നോളജികൾക്കും കുറഞ്ഞ ചെലവിൽ പ്രവേശനം ലഭിക്കും. ഇത് സങ്കീർണമായ ഇലക്ട്രോണിക്സ് ഉത്ന്നങ്ങളും സെമികണ്ടക്ടറുകളും നിർമിക്കാൻ സഹായകമാകും. ഇതോടെ ‘മെയ് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ ശക്തി ലഭിക്കുകയും ഇന്ത്യ ആഗോള ഇലക്ട്രോണിക്സ് സപ്ലൈ ചെയിനിൽ നിർണായക കേന്ദ്രമായി മാറുകയും ചെയ്യുമെന്നാണ് വ്യവസായ വിദഗ്ധരുടെ വിലിയിരുത്തൽ. India signs a landmark deal with the EU, opening access to a $750 billion electronics market. Learn how this…
ചരിത്രപരമായ സായുധ പ്രതിരോധ കരാർ ഒപ്പുവെക്കാൻ ഇന്ത്യയും യുഎഇയും തയ്യാറെടുക്കുകയാണ്. പുതിയ കരാറിൽ റഫാൽ യുദ്ധവിമാനം പ്രധാന സ്ഥാനത്തുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ ഇരുരാജ്യങ്ങളുടേയും സൈനിക സഹകരണത്തിന് പുതിയ മാനം നൽകുമെന്നാണ് വിലയിരുത്തൽ. റഫാൽ ഫ്രഞ്ച് നിർമിതമാണെങ്കിലും, ഇന്ത്യ–യുഎഇ വ്യോമസേനകളുടെ പ്രധാന സംയുക്ത യുദ്ധവിമാനമെന്ന നിലയിലാണ് കരാറിൽ അതിന് കേന്ദ്രസ്ഥാനം ലഭിക്കുന്നത്. ഫ്ലീറ്റ് സുസ്ഥിരത, സംയുക്ത പ്രവർത്തനരീതികൾ, ലോജിസ്റ്റിക് ചെയ്നുകൾ എന്നിവയിൽ ശക്തമായ സംയോജിത പ്രവർത്തനശേഷി കരാർ വഴി രൂപപ്പെടും. യുഎഇ 2021 ഡിസംബറിൽ സർക്കാർതല കരാറിലൂടെ 80 റഫാൽ F4 യുദ്ധവിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു. ഇന്ത്യ 2016ലെ കരാറിൽ 36 റഫാലുകൾ സ്വീകരിച്ചിട്ടുണ്ട്. MRFA പദ്ധതിയുടെ ഭാഗമായി 114 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും ചേർന്ന് ഏകദേശം 230 റഫാലുകൾ പ്രവർത്തിപ്പിക്കും. നീണ്ടകാല സർവീസ്, മെയിന്റനൻസ്, റിപ്പയർ മേഖലകളിൽ ആഴത്തിലുള്ള സഹകരണവും ഉണ്ടാകും. കൂടാതെ ഇന്ത്യൻ–യുഎഇ പൈലറ്റുകളും ഗ്രൗണ്ട് ക്രൂവും സംയുക്ത പരിശീലനങ്ങളിൽ…
വിമാന നിർമാണ രംഗത്തേക്ക് ചുവടുവെച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ (Final Assembly Line) സ്ഥാപിക്കുന്നതിനായി അദാനി ഗ്രൂപ്പും ബ്രസീലിയൻ വിമാന നിർമാണ കമ്പനിയായ എംബ്രെയറും സഹകരണം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് നീക്കം. ടയർ-2, ടയർ-3 നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എയർക്രാഫ്ടുകളാണ് നിർമിക്കുക. എംബ്രയറുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിൽ റീജിയണൽ വിമാന നിർമാണ സൗകര്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് Adani Defence & Aerospace ഡയറക്ടർ ജീത് അദാനി പറഞ്ഞു. ഇതിനായി രണ്ട് സാധ്യതാ കേന്ദ്രങ്ങൾ പരിഗണനയിലുണ്ട്. അടുത്ത മാസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി സഹകരണം പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം, നൈപുണ്യ വികസനം, ശക്തമായ സപ്ലൈ ചെയിൻ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിർമാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഇരു…
