Author: News Desk
സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവെക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും. കരാറിനായി ഇരുപക്ഷവും സമ്മതിച്ചതായി യൂറോപ്യൻ യൂണിയനിലെ ഉന്നത റാങ്കിലുള്ള നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ഈ പങ്കാളിത്തത്തിൽ ഒപ്പുവെയ്ക്കും. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും അന്തിമ ഘട്ടത്തിലാണെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ അവർ പറഞ്ഞു. ഉർസുല വോൺ ഡെർ ലെയ്നും അന്റോണിയോ കോസ്റ്റയും 25 മുതൽ 27വരെ ഇന്ത്യയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പിടുക. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന16ആമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാകും പുതിയ സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തിൽ ഒപ്പുവച്ചുകൊണ്ട് തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര…
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി (Chicking) കൈകോർത്ത് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ കെഎസ്ആർടിസി. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. അടുത്ത ബസ് സ്റ്റാൻഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളിൽ നിന്നോ ഭക്ഷണം പാഴ്സലായി സീറ്റുകളിൽ എത്തുന്ന തരത്തിലാണ് പദ്ധതി. ഇതു സംബന്ധിച്ച് കെഎസ്ആർടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യൂആർ കോഡ് വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യാനാകുക. പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്. ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലേക്കുള്ള അഞ്ച് വോൾവോ ബസുകളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. വിൽപന വിഹിതത്തിന്റെ അഞ്ച് ശതമാനം കെഎസ്ആർടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാർക്ക് ഭക്ഷണം നൽകാൻ കഴിയും. ചിക്കിങ് സ്റ്റോറുകളിൽ ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രത്യേക…
മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് – മിൽമയും ഫുഡ്ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം പ്രകാരം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്ലിങ്ക്സിന് ലഭിക്കും. പ്രതിമാസം 20 ടൺ മിൽമ നെയ്യ് ഈ നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാര് നിഷ്കര്ഷിക്കുന്നു. ഇതിനു പുറമെ ഓരോ രാജ്യത്തും പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള നിബന്ധനയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില് ലുലു ഗ്രൂപ്പിന്റെ മില്മ വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ രാജ്യങ്ങളിലെ വിപണനം നടക്കുക എന്ന് കരാർ പ്രത്യേകം വ്യക്തമാക്കുന്നു. വിദേശ വിപണിയിൽ മിൽമയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും വിപണി വിപുലീകരിക്കാനും ഈ പുതിയ സഹകരണം വഴിതുറക്കുമെന്ന് മില്മ ചെയര്മാന് കെ എസ് മണി അറിയിച്ചു. ലുലു ഗ്രൂപ്പിന്…
ഇന്ത്യൻ റൈഡ്-ഹെയിലിംഗ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). ഗ്രൂപ്പിന്റെ ടാക്സി സർവീസ് വിഭാഗമായ ഗ്രീൻ ആൻഡ് സ്മാർട്ട് മൊബിലിറ്റി (GSM) വഴിയാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം. സർവീസിൽ വിൻഫാസ്റ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് കമ്പനിയുടെ ഏഷ്യ സിഇഒ ഫാം സാൻ ചൗ വ്യക്തമാക്കി. ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്ന VF5 ഇലക്ട്രിക് എസ്യുവിയാണ് റൈഡ്-ഹെയിലിംഗിന്റെ പ്രധാന വാഹനമായി ഉപയോഗിക്കുക. ഇതിന് പുറമേ ഉടൻ വിപണിയിലെത്തുന്ന Limo Green MPVയും സർവീസിന്റെ ഭാഗമാകും. ഫ്ലീറ്റ് ആവശ്യങ്ങൾക്ക് പൂർണമായി തയ്യാറാക്കിയ പതിപ്പായിരിക്കും ലിമോ ഗ്രീൻ എംപിവി. സ്പീഡ് ലിമിറ്ററുകൾ, കാബിനുള്ളിലെ പാനിക്/ഹെൽപ് ബട്ടണുകൾ തുടങ്ങിയ സംവിധാനങ്ങൾ കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്യും. സ്വകാര്യ ഉപഭോക്താക്കൾക്കായി ‘Green’ സഫിക്സ് ഇല്ലാത്ത വേർഷനും അവതരിപ്പിക്കാനാണ് സാധ്യത. നിലവിൽ വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ വിൻഫാസ്റ്റിന്റെ റൈഡ്-ഹെയിലിംഗ് സർവീസ് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിനകം VF6, VF7 ഇലക്ട്രിക് വാഹനങ്ങൾ വിൽപനയിലുണ്ടെങ്കിലും, തുടക്കത്തിൽ ജിഎസ്എം…
ജനുവരി 26ന് കർത്തവ്യപഥിൽ നടക്കുന്ന 77ആമത് റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാൻ ഡിആർഡിഒയുടെ ദീർഘദൂര ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ (LRASHM). ഏകദേശം 1500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഇന്ത്യയുടെ സമുദ്ര ആക്രമണ ശേഷി ഗണ്യമായി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ദിന പരേഡിൽ മിസൈൽ പ്രദർശിപ്പിക്കുന്നത് പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ ശക്തമായ തെളിവാകുമെന്ന് ഡിആർഡിഒ പ്രോജക്ട് ഡയറക്ടർ എ. പ്രസാദ് ഗൗഡിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈലും ഹൈപ്പർസോണിക് ക്രൂയിസ് മിസൈലും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ ഡിആർഡിഒ സജീവമായി ഗവേഷണം നടത്തിവരികയാണ്. ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ മിസൈലുകൾ വികസിപ്പിക്കുന്നത്. ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ശത്രുവിന്റെ റഡാർ സംവിധാനങ്ങൾക്ക് കണ്ടെത്താൻ പ്രയാസമാണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന നേട്ടം. ഏകദേശം 1,500 കിലോമീറ്റർ പരിധിയിൽ വ്യത്യസ്ത പേലോഡുകൾ വഹിക്കാനും സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന ശത്രുകപ്പലുകളെ ലക്ഷ്യമാക്കി ആക്രമണം നടത്താനും ഈ മിസൈലിന് കഴിയും.…
ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബാരസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് വഡോദരയിൽ ഉദ്ഘാടനം ചെയ്ത C-295 ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനങ്ങൾ പുറത്തിറങ്ങുന്നത്. Airbus Defence and Space (Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. വഡോദരയിലെ നിർമാണത്തിനുള്ള സാങ്കേതിക പിന്തുണയ്ക്കൊപ്പം, ടാറ്റയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക വിമാന നിർമാണം സാധ്യമാക്കുന്നതിലും സ്പെയിനിന്റെ പിന്തുണ സുപ്രധാനമാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര, പ്രതിരോധ സഹകരണം വർധിച്ചുവരുന്നതായും, അതിന്റെ ഭാഗമായാണ് C-295 വിമാന പദ്ധതിയുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര വ്യോമയാന കമ്പനിയായ…
ആഫ്രിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചർച്ചകളുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ സൺസിന്റെ പ്രതിരോധ വിഭാഗം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആയുധ നിർമാണ മേഖല ശക്തിപ്പെടുത്തുകയും പ്രതിരോധ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മയായ ടാറ്റാ ഗ്രൂപ്പ് വിദേശ വിപണികളിലേക്ക് നീങ്ങുന്നത്. ഡിഫൻസ് രംഗത്ത് അടക്കം ഇറക്കുമതികളുടെ ആശ്രയം കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ ‘സ്വയംപര്യാപ്ത ഇന്ത്യ’ നിർമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. കഴിഞ്ഞ സെപ്റ്റംബറിൽ, മൊറോക്കോ സർക്കാരിന് ഏകദേശം 150 വീൽഡ് ആർമേഡ് പ്ലാറ്റ്ഫോം വാഹനങ്ങൾ നിർമിക്കുന്നതിനായി കാസാബ്ലാങ്കയ്ക്ക് സമീപം ടാറ്റ ഫാക്ടറി ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി വിദേശത്ത് പ്രവർത്തിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ യൂണിറ്റാണിത്. ആർട്ടില്ലറി മുതൽ യുദ്ധവും ലോജിസ്റ്റിക്സും ഉൾപ്പെടുന്ന വാഹനങ്ങൾ വരെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമിക്കുന്നുണ്ടെന്ന് ടാറ്റ അഡ്വാൻസ്ഡ്…
മലയാളികളുടെ സ്വന്തം കപ്പ വറുത്തതിനേയും ബനാന ചിപ്സിനെയും ഒരു ബ്രാൻഡാക്കി മാറ്റിയ സംരംഭകനാണ് കാപ്പോ ഫുഡ്സ് (Kappo Foods) സ്ഥാപകനും സിഇഒയുമായ ജോസ് അലക്സ് (Jose Alex). തന്റെ സംരംഭത്തെക്കുറിച്ചും സംരംഭകയാത്രയെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് ജോസ്. ഫാക്ടറിയിൽ നിന്ന് ബ്രാൻഡ് സൃഷ്ടിക്കുകയല്ല, ബ്രാൻഡിനായി ഫാക്ടറി സജ്ജമാക്കുകയാണ് കാപ്പോ ഫുഡ്സ് ചെയ്തത്. 2012 മുതൽ തന്നെ ഒരു ബനാന ചിപ്സ് ബ്രാൻഡ് എന്ന സ്വപ്നമുണ്ടായിരുന്നു. എന്നാൽ അന്ന് അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും ലഭ്യമല്ലായിരുന്നു. ഒരു ചിപ്സ് ബ്രാൻഡ് വിജയിപ്പിക്കാൻ പ്രൊഡക്ടിനെ പൂർണമായി മാസ്റ്റർ ചെയ്യണം എന്ന തിരിച്ചറിവാണ് തുടക്കത്തിലേ ഉണ്ടായിരുന്നത്. അന്ന് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വലിയ നിക്ഷേപം അനിവാര്യമായി. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള മെഷീനുകൾ ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങൾ നിർമിക്കുക എന്നതായിരുന്നു തുടക്കകാലം മുതൽക്കേയുള്ള ലക്ഷ്യം. എന്നാൽ തുടക്കത്തിൽ തന്നെ ആദ്യ തിരിച്ചടിയെത്തി. ഇത്തരത്തിലുള്ള സ്നാക്സുകൾ ചെറിയ പാക്കറ്റുകളിലായി…
പുതുതലമുറ യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ ഹാംഗ്ഔട്ട് സോണുമായി ബെംഗളൂരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ രണ്ടിലാണ് Gen-Z യാത്രക്കാരെ ലക്ഷ്യമിട്ട് ‘Gate Z’ എന്ന പ്രത്യേക ഏരിയ ഒരുക്കിയിരിക്കുന്നത്. സബ്വേ ഡൈനർ, കഫേ, ബാർ തുടങ്ങിയവ ഉൾപ്പെടുന്ന ഈ സോൺ വെറും വിശ്രമമുറി എന്നതിനപ്പുറം ഒത്തുകൂടാനും ആശയവിനിമയം നടത്താനും കഴിയുന്ന സോഷ്യൽ സ്പേസായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. Gen-Z മൈൻഡ്സെറ്റിനും താൽപര്യങ്ങൾക്കും മുൻഗണന നൽകിയുള്ള ഹാംഗ്ഔട്ട് സോണിന്റെ പേര് തിരഞ്ഞെടുത്തത് ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിലൂടെയായിരുന്നു. ബെംഗളൂരു എയർപോർട്ടിലെ പ്രശസ്തമായ ‘080 ഇന്റർനാഷണൽ ലോഞ്ചിന്’ തൊട്ടടുത്തായാണ് പുതിയ ഏരിയ സ്ഥിതിചെയ്യുന്നത്. ലൈറ്റ് സെറ്റിംഗുകളും സീറ്റിംഗും ലോഞ്ചിന് സിനിമാ സെറ്റിന്റെ ലുക്ക് നൽകുന്നു. ‘ബബിൾ ആൻഡ് ബ്രൂ’ എന്ന അത്യാധുനിക കഫേ-ബാറാണ് ലോഞ്ചിലെ പ്രധാന ആകർഷണം. ഇതിനൊപ്പം ‘ദി സിപ്പിംഗ് ലോഞ്ച്’ എന്ന പ്രത്യേക ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ‘റെട്രോ സ്റ്റൈൽ’ ഭക്ഷണശാലയായ സബ്വേ ഡൈനറിൽ ലൈവ് ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ സിനിമകളും കായിക…
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിക്കായുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി കേരളം. കർണാടകയുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലാണ് നീക്കം. വയനാട് റെയിൽവേ പദ്ധതി എന്ന പേരിലും അറിയപ്പെടുന്ന 236 കിലോമീറ്റർ ദൈർഘ്യമുള്ള പാത, കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചൻകോടിൽ നിന്ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് 5 അടി 6 ഇഞ്ച് ബ്രോഡ് ഗേജിൽ ബന്ധിപ്പിക്കാനാണ് നിർദേശിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ല വഴിയാണ് പാത കടന്നുപോകുക. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി മുൻകാല സർവേകൾ പദ്ധതി സാമ്പത്തികമായി ഗുണകരമല്ലെന്ന് വിലയിരുത്തിയിരുന്നുവെങ്കിലും, മെട്രോമാൻ ഇ. ശ്രീധരൻ അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു പദ്ധതി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പദ്ധതി പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെ കടന്നുപോകുന്നതും കർണാടകയ്ക്ക് പരിമിതമായ പ്രയോജനമേ നൽകൂവെന്നും ചൂണ്ടിക്കാട്ടി കർണാടക തുടർച്ചയായി എതിർപ്പ് രേഖപ്പെടുത്തുകയാണ്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാലാണ് പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർക്കുന്നത്. ബന്ദിപ്പൂർ,…
