Author: News Desk
ഇന്ത്യയിലുടനീളം ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്. Financial Express–Tracxn ഡാറ്റ പ്രകാരം, 2025ൽ ഇതുവരെ ഇന്ത്യയിൽ 11,223 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തനം നിർത്തിയത്. 2024ലെ ആകെ 8,649 അടച്ചുപൂട്ടലുകളെ അപേക്ഷിച്ച് ഈ വർഷം ഏകദേശം 30% വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രൊഡക്റ്റ്–മാർക്കറ്റ് ഫിറ്റ് കൈവരിക്കുന്നതിലും സുസ്ഥിര ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികളാണ് ഈ അടച്ചുപൂട്ടലുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹൈക്ക്, ബീപ്കാർട്ട്, ആസ്ട്ര, ഓം മൊബിലിറ്റി, കോഡ് പാരറ്റ്, ബ്ലിപ്പ്, സബ്ടിഎൽ എഐ, ഒട്ടിപി, ലോഗ്9 മെറ്റീരിയൽ, എഎൻഎസ് കൊമേഴ്സ് എന്നിവയാണ് ഈ വർഷം തകർന്ന പ്രമുഖ സ്റ്റാർട്ടപ്പുകളിൽ ചിലത്. B2C ഇ-കൊമേഴ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ എക്സിറ്റുകൾ ഉണ്ടായത് — 5,776 കമ്പനികളാണ് ഈ വർഷം ഇതുവരെ അടച്ചുപൂട്ടിയത്. എന്റർപ്രൈസ് സോഫ്റ്റ്വെയർ (4,174), SaaS (2,785) തുടങ്ങിയ മേഖലകളിലും നിരവധി സ്റ്റാർട്ടപ്പുകൾ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഫാഷൻ ടെക്ക് (840), എച്ച്ആർ ടെക്ക് (846), എജ്യുക്കേഷൻ ഐടി (549) തുടങ്ങിയവയും ധാരാളം…
2025 നവംബർ 1 മുതൽ സർക്കാർ ലളിതമായ ചരക്ക് സേവന നികുതി (GST) റജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ അപേക്ഷകർക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഓട്ടോമാറ്റിക് അംഗീകാരങ്ങൾ നൽകുമെന്നും അവർ പറഞ്ഞു. ജിഎസ്ടി കൗൺസിൽ നേരത്തെ അംഗീകരിച്ച ജിഎസ്ടി 2.0 പരിഷ്കാര പാക്കേജിന്റെ ഭാഗമായ നടപടി, റജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കാനും മനുഷ്യ ഇടപെടൽ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പുതിയ ചട്ടക്കൂടിന് കീഴിൽ റിസ്ക്, ഡാറ്റ വിശകലനം എന്നിവ അടിസ്ഥാനമാക്കി സിസ്റ്റം തിരിച്ചറിയുന്ന അപേക്ഷകർ, ഔട്ട്പുട്ട് നികുതി ബാധ്യത പ്രതിമാസം ~2.5 ലക്ഷം കവിയുന്നില്ലെന്ന് സ്വയം വിലയിരുത്തുന്നവർ എന്നിങ്ങനെയുള്ളവർക്ക് ഓട്ടോമാറ്റിക് റജിസ്ട്രേഷൻ ലഭ്യമാകും. പുതിയ അപേക്ഷകരിൽ ഏകദേശം 96 ശതമാനം പേർക്കും ഈ ലളിതമായ അപ്രൂവൽ റൂട്ടിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സർക്കാരിന്റെ ശ്രദ്ധ ഇപ്പോൾ നയരൂപീകരണത്തിൽ നിന്ന് ഫീൽഡ് ലെവൽ നിർവഹണത്തിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടിയ നിർമല സീതാരാമൻ പരിഷ്കാരങ്ങൾ സംഘർഷമില്ലാതെ നടപ്പിലാക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കി. സിസ്റ്റം വിവേചനത്തിലൂടെയല്ല, രൂപകൽപനയിലൂടെ…
മൂന്ന് പതിറ്റാണ്ടിലേറെയായി, മികവിനോടുള്ള പ്രതിബദ്ധതയിലൂടെയാണ് കിറ്റെക്സ് ഐഡന്റിറ്റി കെട്ടിപ്പടുത്തതെന്നും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ശിശു വസ്ത്ര നിർമാതാക്കളായി കമ്പനിയെ മാറ്റിയത് ഈ പ്രതിബദ്ധതയാണെന്നും കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ ഇൻഫാൻ്റ് അപ്പാരൽ നിർമാതാക്കളിൽ ഒന്നായ കിറ്റെക്സ് ആഗോള വസ്ത്ര വ്യവസായത്തിലെ പങ്ക് പുനർനിർവചിക്കുന്ന വിപുലീകരണ യാത്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1992ൽ സ്ഥാപിതമായതുമുതൽ, യുഎസ് യൂറോപ്പ് എന്നിവിടങ്ങളിലടക്കം ലോകത്തിലെ മുൻനിര റീട്ടെയിൽ ബ്രാൻഡുകളിൽ സേവനം നൽകുന്ന കിറ്റെക്സ് ശിശു വസ്ത്ര നിർമാണത്തിൽ പ്രബല ശക്തിയായി. 1995ൽത്തന്നെ കമ്പനി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു. ഇത് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചാ പാതയെയും വിപണിയിലെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. യാർൺ മുതൽ ഫിനിഷ്ഡ് വസ്ത്രങ്ങൾ, പാക്കേജിംഗ് വരെയുള്ള എല്ലാ മേഖലകളിലുമുള്ള സംയോജനമാണ് കിറ്റെക്സിന്റെ കരുത്ത്. ആഗോള ശരാശരിയായ 55% നേക്കാൾ വളരെ കൂടുതലായ 85% എന്ന വ്യവസായ-നേതൃത്വമുള്ള നിർമാണ കാര്യക്ഷമതയാണ്…
പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിൽ ഐവെയർ റീട്ടെയിലർ കമ്പനിയായ ലെൻസ്കാർട്ട് സൊല്യൂഷനിൽ (Lenskart Solutions) 90 കോടി രൂപ നിക്ഷേപിച്ച് അവന്യൂ സൂപ്പർമാർട്ട്സ് (DMart) സ്ഥാപകനും നിക്ഷേപകനുമായ രാധാകിഷൻ ദമാനി (Radhakishan Damani). അടുത്തയാഴ്ച പൊതു സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ലെൻസ്കാർട്ടിന്റെ ആദ്യ പബ്ലിക് ഓഫറിംഗിന് മുന്നോടിയായാണ് നിക്ഷേപം. പുതിയ ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2150 കോടി രൂപ സമാഹരിക്കാനാണ് ലെൻസ്കാർട്ട് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ പ്രൊമോട്ടർമാരും നിക്ഷേപകരും 13.22 കോടി ഇക്വിറ്റി ഷെയറുകൾ ഓഫ്ലോഡ് ചെയ്യും. ഐപിഒയിൽ നിന്നുള്ള വരുമാനം കമ്പനി ഉടമസ്ഥതയിലുള്ള പുതിയ കോകോ (CoCo) സ്റ്റോറുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള മൂലധന ചിലവിനായാണ് പ്രധാനമായും ഉപയോഗിക്കുക. ഇതിനുപുറമേ സാങ്കേതികവിദ്യയിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലുമുള്ള നിക്ഷേപം നടത്തും. ബ്രാൻഡ് അവബോധം വർധിപ്പിക്കുന്നതിനുള്ള ബ്രാൻഡ് മാർക്കറ്റിംഗും ബിസിനസ് പ്രമോഷനും, പൊതു കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായും പുതിയ വരുമാനം ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓമ്നി-ചാനൽ ഐവെയർ റീട്ടെയിലർമാരിൽ ഒന്നായ കമ്പനി, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും…
അർജൻറീന ഫുട്ബോൾ ടീമും ഇതിഹാസ താരം ലയണൽ മെസ്സിയും നവംബറിൽ കേരളത്തിലേക്കെത്തില്ല. സ്പോൺസർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർമാരിലൊരാളായ ആന്റോ അഗസ്റ്റിൻ അറിയിച്ചു. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബറിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) നടത്തിയ ചർച്ചയിൽ തീരുമാനമായതായി ആന്റോ അഗസ്റ്റിൻ പറഞ്ഞു. അടുത്ത വിൻഡോയിൽ അർജന്റീന കേരളത്തിൽ വരുമെന്നും ഇക്കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സ്റ്റേഡിയം നവീകരണം തുടങ്ങിയിരുന്നെങ്കിലും കൃത്യസമയത്ത് തീർക്കാനായില്ല. അതേസമയം, വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജമല്ലെന്നും നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും…
സായുധസേനയ്ക്ക് 79000 കോടി രൂപയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (DAC) വിവിധ ശുപാർശകൾക്ക് അനുമതി നൽകിയിരിക്കുന്നത്. നാഗ് മിസൈലുകൾ (Nag Missile System) ഉൾപ്പെടെയുള്ള ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് അനുമതി. എംകെ-II, ഗ്രൗണ്ട് ബേസ്ഡ് മൊബൈൽ എലിന്റ് സിസ്റ്റം (GBMES), മെറ്റീരിയൽ ഹാൻഡ്ലിംഗ് ക്രെയിനോടുകൂടിയ ഹൈ മൊബിലിറ്റി വെഹിക്കിൾസ് (HMV) എന്നിവ വാങ്ങുന്നതിനും അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. നാഗ് മിസൈൽ സംവിധാനം, ജിബിഎംഇഎസ്, എച്ച്എംവി എന്നിവയ്ക്കാണ് കരസേനയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. നാവികസേനയ്ക്ക് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്ക് (LPDs), 30 എംഎം നേവൽ സർഫേസ് ഗൺ (NSG), അഡ്വാൻസ്ഡ് ലൈറ്റ് വെയിറ്റ് ടോർപിഡോ (ALWT), ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സേർച് ആൻഡ് ട്രാക്ക് സിസ്റ്റം തുടങ്ങിയവയ്ക്ക് അനുമതി ലഭിച്ചു. അതേസമയം വ്യോമസേനയ്ക്ക് ലോങ് റേഞ്ച്…
ഡൽഹിയിൽ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലായതായി റിപ്പോർട്ട്. ഡൽഹിയുടെ മിക്ക മേഖലകളിലും വായു മലിനീകരണത്തോത് ഏറ്റവും മോശം അവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തിൽ റെഡ് സോണിൽ തുടരുകയാണ്. ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരമമായതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും ഈ നിർദേശങ്ങൾ പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾക്കിടയിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നെന്നും കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയെന്നുമാണ് വിമർശനം. എന്നാൽ പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ അനിയന്ത്രിതമായ തോതിൽ വൈക്കോൽ കത്തിക്കുന്നതും (Stubble Burning), വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയുമാണ് മലിനീകരണ തോത് വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് പിടിഐ അടക്കമുള്ള ഏജൻസികൾ വിലയിരുത്തുന്നു. അതേസമയം, വായുമനിലീകരണം രൂക്ഷമായ സാഹചര്യത്തിൽ ക്ലൗഡ് സീഡിംഗ് പദ്ധതിയിലൂടെ കൃത്രിമ മഴ പെയ്യിച്ച്…
ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസത്തിൽ (JAIMEX-25) പങ്കെടുത്ത് തദ്ദേശീയമായി നിർമിച്ച ശിവാലിക് ക്ലാസ് ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് സഹ്യാദ്രി (INS Sahyadri). സീ ഫേസിൽ, ഐഎൻഎസ് സഹ്യാദ്രി ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (JMSDF) കപ്പലുകളായ ആസാഹി, ഔമി, ജിൻറിയു സബ്മറൈൻ എന്നിവയ്ക്കൊപ്പം ആന്റി സബ്മറൈൻ വാർഫെയർ, മിസൈൽ ഡിഫൻസ് ഡ്രിൽ എന്നിവയിൽ പ്രവർത്തിച്ചു. ഫ്ലൈയിങ് ഓപറേഷൻസും റിപ്ലനിഷ്മെന്റും ഉൾപ്പെടുന്ന അഭ്യാസങ്ങൾ, രണ്ട് നാവികസേനകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമതയും പ്രവർത്തന ഏകോപനവും വർധിപ്പിക്കുന്നതായി. ഹാർബർ ഫേസിൽ, ക്രോസ്-ഡെക്ക് സന്ദർശനം, സംയോജിത യോഗ സെഷൻ എന്നിവയുൾപ്പെടെയുള്ള പ്രൊഫഷണൽ, സാംസ്കാരിക കൈമാറ്റങ്ങളും നടന്നു. 2012ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് സഹ്യാദ്രി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയെ പ്രതിനിധീകരിക്കുന്നതാണ്. ഈ സ്റ്റെൽത്ത് ഫ്രിഗേറ്റ് മുമ്പ് വിവിധ പ്രവർത്തന വിന്യാസങ്ങളിലും ബൈലാറ്ററൽ-മൾട്ടിലാറ്ററൽ അഭ്യാസങ്ങളിലും പങ്കെടുത്തിട്ടുണ്ട്. indigenous ins sahyadri participated in jime-25 with japan’s jmsdf ships, conducting anti-submarine warfare and missile…
തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ട് കൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിന് താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെതന്നെ ആദ്യ അണ്ടർവാട്ടർ ടണൽ പദ്ധതിക്കായാണ് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിൽ കപ്പൽച്ചാലിന്റെ ഭാഗത്ത് കടലിനു മുകളിലൂടെ പാലം നിർമിക്കുക അപ്രായോഗികമായതിലാണ് തുരങ്കപാതയ്ക്കുള്ള സാധ്യതയിലേക്ക് തിരിഞ്ഞത്. തീരദേശ ഹൈവേയെ റോഡ് മാർഗം ബന്ധിപ്പിക്കാൻ 16 കിലോമീറ്റർ ദൈർഘ്യം വേണം. അതേസമയം, തുരങ്കപാതയാണെങ്കിൽ വെറും 3 കിലോമീറ്റർ മതിയാകും. കപ്പൽച്ചാലിനു കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. ഇരട്ട ടണലുകളിൽ മൂന്നര മീറ്റർ വീതിയുള്ള സർവീസ് റോഡും നാലര മീറ്റർ വീതിയിൽ ഹൈവേയുമാണ് ഉദ്ദേശിക്കുന്നത്. 2672 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1225 കോടി രൂപ ഇരട്ട-ട്യൂബ് ടണലുകൾക്കും 500 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ചിലവുമാണ്. നിർമാണം പൂർത്തിയാകുന്നതോടെ ഇരു പ്രദേശങ്ങൾക്കുമിടയിലെ യാത്രാ സമയം രണ്ട് മണിക്കൂർ വരെ കുറയ്ക്കാനാകും. പുറത്തെ നാലുവരി…
ഇലോൺ മസ്കിൻറെ (Elon Musk) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഗേറ്റ്വേ എർത്ത് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. മുംബൈ, നോയിഡ, ചണ്ഡീഗഡ്, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ എന്നിവിടങ്ങളിലായി ഒൻപത് സ്റ്റേഷനുകളാണ് വരിക. കമ്പനി അതിന്റെ ജെൻ വൺ കോൺസ്റ്റലേഷനിലൂടെ ഇന്ത്യയിൽ സെക്കൻഡിൽ 600 ജിഗാബൈറ്റ് ശേഷിക്ക് അപേക്ഷിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ താൽക്കാലിക അടിസ്ഥാനത്തിലാണ് സ്പെക്ട്രം അനുവദിച്ചിരിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനത്തിനായുള്ള അവസാനവട്ട സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ വിദൂര പ്രദേശങ്ങളിലെ കണക്റ്റിവിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യക്ക് കേന്ദ്ര സർക്കാറിന്റെ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. ഏതാനും സാങ്കേതിക നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ 2026 തുടക്കത്തിൽത്തന്നെ അതിവേഗ ഇന്റർനെറ്റ് രാജ്യമെങ്ങും ലഭ്യമാകും. നിലവിൽ സ്റ്റാർലിങ്കിന് ടെലികോം വകുപ്പിന്റെ ഗ്ലോബൽ മൊബൈൽ പേർസണൽ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ്…
