Author: News Desk

ഏതൊരു ഇടത്തരക്കാരനും ദൂരയാത്രകൾ എന്നാൽ ട്രെയിൻ യാത്രകളാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മുൻപുള്ള ആ യാത്രകൾ കേവലം കാഴ്ചകൾ മാത്രമല്ല, നാവിലൂറുന്ന ഒരുപിടി രുചിസ്മരണകൾ കൂടിയാണ്. ആവശ്യങ്ങൾക്കനുസരിച്ച് റെയിൽവേയിലെ ഭക്ഷണവിപണിയും കാലത്തിനൊപ്പം പരിണമിച്ചു. ഡൈനിംഗ് കാറെന്ന ആഢംബരംആദ്യകാലങ്ങളിൽ ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം ലഭ്യമല്ലായിരുന്നു. പ്ലാറ്റ്‌ഫോമുകളിലെ റിഫ്രഷ്‌മെന്റ് റൂമുകളിൽ നിന്നാണ് യാത്രക്കാർ ഭക്ഷണം കഴിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് യാത്രക്കാർക്കായി വലിയ ബേസ് കിച്ചൺസ് തയ്യാറാക്കി പ്രത്യേക കോച്ചുകളിൽ ഭക്ഷണം സൂക്ഷിച്ചുപോന്നു. 1903ലാണ് ഡൈനിംഗ് കാറുകൾ ട്രെയിനുകളുടെ ഭാഗമായത്. ആഡംബരപൂർണ്ണമായ ഈ കോച്ചുകളിൽ ഇരുന്നാണ് യാത്രക്കാർ ഭക്ഷണം കഴിച്ചിരുന്നത്. കാലക്രമേണ ഇവ നിർത്തലാക്കുകയും പകരം പാൻട്രി കാറുകൾ വരികയും ചെയ്തു. രുചി വൈവിധ്യം; ഇന്ത്യ ഒരു പ്ലേറ്റിൽഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം റെയിൽവേ ഭക്ഷണത്തിലൂടെ നേരിട്ട് അനുഭവിച്ചറിയാനാകും. ചെന്നൈ-ഡൽഹി യാത്രയിൽ ചൂടുള്ള ഇഡ്ഡലിയും വടയും പ്രഭാതഭക്ഷണമായി ലഭിക്കുമ്പോൾ, മഹാരാഷ്ട്ര പിന്നിടുമ്പോൾ രുചിയേറിയ പക്കവടകൾ ഇടനേരത്തെ പലഹാരമായി മാറുന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ മധ്യബിന്ദുവായ…

Read More

അസാധ്യമായതിനെ സാധ്യമാക്കിയ പോരാട്ടവീര്യത്തിന്റെ കഥയുമായി ഇന്ത്യയുടെ പായൽ നാഗ് ലോകത്തിന്റെ നെറുകയിൽ. ബാങ്കോക്കിൽ നടന്ന വേൾഡ് പാരാ ആർച്ചറി സീരീസ് ഫൈനലിൽ തന്റെ പ്രിയതാരമായ ആംലെസ് ആർച്ചർ ശീതൾ ദേവിയെ പരാജയപ്പെടുത്തിയാണ് കൈകാലുകളില്ലാത്ത പായൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ലോകത്തിലെതന്നെ ആദ്യ ലിംബ് ലെസ് ആർച്ചറി ചാംപ്യനായി മാറിയ പായൽ തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിലാണ് നേട്ടത്തിലെത്തിയിരിക്കുന്നത്. തോല്പിക്കാനാവാത്ത പോരാട്ടവീര്യംഒഡീഷയിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള പായലിന്റെ പിതാവ് കൂലിപ്പണിക്കാരനാണ്. എട്ടാം വയസ്സിൽ വൈദ്യുതാഘാതത്തെത്തുടർന്നാണ് പായലിന് തന്റെ കൈകാലുകൾ നഷ്ടമായിത്. എന്നാൽ അവിടെ പായൽ തളർന്നില്ല. വായ കൊണ്ട് ചിത്രം വരയ്ക്കുന്ന പായലിന്റെ വീഡിയോ വൈറലായതോടെയാണ് കോച്ച് കുൽദീപ് കുമാർ വേദവാൻ ഈ പ്രതിഭയെ തിരിച്ചറിയുന്നത്. കത്രയിലെ തന്റെ അക്കാഡമിയിലെത്തിച്ച് കുൽദീപ് പായലിനെ ആർച്ചറിയിൽ പരിശീലിപ്പിച്ചു. വ്യത്യസ്തമായ ശൈലികൈകളില്ലാത്ത ശീതൾ ദേവി കാലുകൾ ഉപയോഗിച്ചാണ് വില്ല് പിടിക്കുന്നത്. എന്നാൽ കൈകാലുകൾ ഇല്ലാത്ത പായലിന് ആ രീതി സാധ്യമല്ലായിരുന്നു. അതിനായി പ്രോസ്തെറ്റിക് സപ്പോർട്ടിൽ ഉറപ്പിച്ച…

Read More

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ ‘വന്ദേ ഭാരത്’ ട്രെയിനുകൾക്ക് പിന്നിൽ ഒരു സാധാരണ തൊഴിലാളിയുടെ വലിയ സ്വപ്നമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) മുൻ ജനറൽ മാനേജർ സുധാംശു മണി. തമിഴ്‌നാട്ടിലെ ഐസിഎഫിൽ വെച്ച് നടന്ന ചെറിയ സംഭവമാണ് ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനിന്റെ ജനനത്തിന് കാരണമായതെന്ന് വന്ദേ ഭാരത് ശിൽപി എന്നറിയപ്പെടുന്ന സുധാംശു വ്യക്തമാക്കുന്നു. ചിത്രം മാറ്റിയ ചിന്തഒരിക്കൽ ചെന്നൈ ഐസിഎഫിൽ ട്രെയിനിന്റെ വാതിലുകൾ തടസ്സപ്പെടുന്നത് പരിശോധിക്കാൻ പോയതായിരുന്നു സുധാംശു മണി. ഉന്നത ഉദ്യോഗസ്ഥർ വാതിൽ ശരിയാക്കാൻ പാടുപെടുന്നത് ദൂരെ നിന്ന് വൃദ്ധനായ ഏതോ ഒരു തൊഴിലാളി നോക്കിനിൽക്കുന്നുണ്ടായിരുന്നു. സുധാംശു തിരികെ നടക്കുമ്പോൾ ആ തൊഴിലാളി അദ്ദേഹത്തെ തടഞ്ഞുനിർത്തി പറഞ്ഞു: “സാറേ, വാതിൽ തള്ളലല്ല നിങ്ങളുടെ ജോലി. ഇതാണ് നിങ്ങളുടെ ജോലി.” അയാൾ നീട്ടിയ കടലാസ് കഷ്ണത്തിൽ എയ്റോഡൈനാമിക്സിന് അനുസരിച്ച് രൂപകൽപ്പന ചെയ്ത, അതിവേഗത്തിൽ പായുന്ന ട്രെയിനിന്റെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു. ആ ചിത്രം സുധാംശു മണിയുടെ ഉള്ളിൽ…

Read More

വന്ദേ ഭാരത് എക്സ്പ്രസിന്റെ വൻ വിജയത്തിന് പിന്നാലെ, മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന നെക്സ്റ്റ് ജെൻ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളുടെ നിർമ്മാണത്തിനായി രണ്ട് പുതിയ ട്രെയിൻ സെറ്റുകൾക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. നിലവിൽ വന്ദേ ഭാരതിന്റെ ഡിസൈൻ വേഗത 180 കിലോമീറ്ററാണ്. എന്നാൽ പുതിയ ട്രെയിനുകൾക്ക് 220 കിലോമീറ്റർ ഡിസൈൻ വേഗതയും 200 കിലോമീറ്റർ ഓപ്പറേറ്റിംഗ് വേഗതയും ഉണ്ടാകും. ഇതോടെ ആഗോള സെമി ഹൈസ്പീഡ് നിലവാരത്തിലേക്ക് ഇന്ത്യൻ റെയിൽവേ ചുവടുവെയ്ക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ICF) മേൽനോട്ടത്തിൽ ബിഇഎംഎൽ ആണ് ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. 866.87 കോടി രൂപയുടെ കരാറിൽ 16 കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. അത്യാധുനിക സ്റ്റീൽ ബോഡി, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ സൗകര്യം, ചാരിയിരിക്കാവുന്ന സീറ്റുകൾ എന്നിവ ഈ ട്രെയിനുകളുടെ പ്രത്യേകതയായിരിക്കും. 2027-28 കോച്ച് നിർമ്മാണ പദ്ധതിയിൽ…

Read More

ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാതെ പുതിയ ദേശീയപാത പദ്ധതികൾക്ക് അംഗീകാരം നൽകരുതെന്ന കർശന നിബന്ധനയിലേക്ക് നീങ്ങുന്നത് പരിഗണിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത നിർമ്മാണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത് ഭൂമി ഏറ്റെടുക്കലിലെ പ്രതിസന്ധികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതികൾ തുടങ്ങരുതെന്നായിരുന്നു നിബന്ധനയെങ്കിൽ, ഇത് ഇനി മുതൽ 100 ശതമാനം ആക്കി മാറ്റാനാണ് നീക്കമെന്ന് ഡൽഹിയിൽ നടന്ന ‘വിശ്വകർമ്മ അവാർഡ്’ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ദേശീയപാതകളുടെ നിർമ്മാണ നിലവാരം കുറയുന്നതിന് പിന്നിൽ ഡിപിആർ തയ്യാറാക്കുന്ന കൺസൾട്ടന്റുകളാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. മികച്ച ഗുണനിലവാരമുള്ള പദ്ധതിരേഖകൾ തയ്യാറാക്കാൻ വിരമിച്ച എൻഎച്ച്എഐ ഉദ്യോഗസ്ഥർ മുന്നോട്ട് വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത രീതിയിലേക്ക് നിർമ്മാണ മേഖല മാറണമെന്നും 15 ലക്ഷം കോടി രൂപയുടെ ഹൈവേ ആസ്തികൾ മന്ത്രാലയത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Union Minister Nitin Gadkari suggests tightening NHAI norms…

Read More

യുഎസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനകൾ നൽകി, ലോകത്തിലെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 (F-35 Lightning II) ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ വ്യക്തമാക്കി അമേരിക്കൻ ഭരണകൂടം. വാഷിംഗ്ടണിലെ പെന്റഗണിൽ നടന്ന ഉന്നതതല യോഗത്തിലാണ് യുഎസ് ഈ നിർണ്ണായക സൂചന നൽകിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യുഎസ് ഡിഫൻസ് അണ്ടർ സെക്രട്ടറി മൈക്ക് ഡഫിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചർച്ചയായത്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, നൂതന സെൻസർ സംവിധാനങ്ങൾ, നെറ്റ്‌വർക്ക് സെൻട്രിക് വാർഫെയർ ശേഷി എന്നിവ സമന്വയിപ്പിച്ച എഫ്-35 വിമാനങ്ങൾ നിലവിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും വ്യോമക്കരുത്തിൽ പ്രധാനമാണ്. നിലവിൽ ഇന്ത്യ സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനമായ ‘അംക’ (AMCA) വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, വ്യോമസേന നേരിടുന്ന യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ എഫ്-35 മികച്ച താൽക്കാലിക പരിഹാരമായേക്കാം. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ…

Read More

തെലങ്കാനയിലെ ആദിലാബാദിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ആദിലാബാദ് എംപി ജി. നാഗേഷ് എന്നിവർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. പദ്ധതി പ്രകാരം വിമാനത്താവളത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പ്രതിരോധ മന്ത്രാലയം നിർമ്മിക്കും. സിവിലിയൻ എൻക്ലേവിന്റെ ചുമതലയും വിമാന സർവീസുകളുടെ നടത്തിപ്പും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനായിരിക്കും. പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 17ന് പ്രതിരോധ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലപരിശോധന നടത്തും. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പക്കലുള്ള 360 ഏക്കറിന് പുറമെ റൺവേ നിർമ്മാണത്തിനായി 430 ഏക്കർ കൂടി ആവശ്യമാണ്. ഇതിനായി ഭൂമി വിട്ടുനൽകാൻ പ്രദേശവാസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എയർബസ് A220 പോലുള്ള വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ…

Read More

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലേക്കുള്ള  കയറ്റുമതി നിന്നതോടെ  കേരളത്തിലെ പൈനാപ്പിൾ  വിപണി  കടുത്ത പ്രതിസന്ധിയിലായി. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും വില്ലനായതോടെ   പ്രീമിയം കൈതച്ചക്കയുടെ വില ഇത്തവണ നേർ പകുതിയിലേക്കിടിഞ്ഞു  കിലോയ്ക്ക് വെറും 26 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ കൈതച്ചക്ക കര്‍ഷകര്‍ വന്‍ നഷ്ടത്തിലും പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം  പ്രീമിയം കൈതച്ചക്കയുടെ വില 50 രൂപയും  2024ല്‍ 49 രൂപയുമായിരുന്ന ഇടതു നിന്നാണീ തകർച്ച.  പൈനാപ്പിള്‍ വിപണിയില്‍ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വിലയിടിഞ്ഞത്. സ്‌പെഷല്‍ ഗ്രേഡ് പൈനാപ്പിളിനു കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 52 രൂപയുണ്ടായിരുന്നതു നിലവില്‍ 34 രൂപ മാത്രമാണ്. സെലക്ഷന് കഴിഞ്ഞുള്ള ചെറു പൈനാപ്പിളുകള്‍ക്ക് കിലോ 15 രൂപയിലേക്ക് വില താഴ്ന്നു.ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് പൈനാപ്പിൾ ശേഖരിക്കാൻ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രക്കുകളുടെ വരവ് കുറഞ്ഞതും ഈ  സീസണിൽ രാജ്യത്തിനുള്ളിലെ വിപണിയിൽ കർഷകർക്ക് കനത്ത അടിയായി.  റംസാനും ഹോളിയും ഒരേസമയം വന്നതും  ഉത്തരേന്ത്യയിലേക്കുള്ള പൈനാപ്പിൾ ചരക്ക് സര്‍വീസുകളെ…

Read More

വനസംരക്ഷണത്തിലും വെറ്ററിനറി സയൻസിലും ആഗോള നിലവാരത്തിലുള്ള വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വൻതാര യൂണിവേഴ്സിറ്റിയുമായി’ (Vantara University) അനന്ത് അംബാനി. വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, വെറ്ററിനറി മെഡിസിൻ എന്നീ മേഖലകളിൽ നൂതന വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിനാണ് സർവകലാശാല ഊന്നൽ നൽകുക. വന്യജീവി സംരക്ഷണ മേഖലയിൽ നേരിടുന്ന വിദഗ്ധരായ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്തെ ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാനും സർവ്വകലാശാല ലക്ഷ്യമിടുന്നു. ഭാരതത്തിന്റെ പരമ്പരാഗത അറിവുകളെ ആധുനിക ശാസ്ത്രീയ പരിശീലനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള സവിശേഷ പഠന രീതിയാണ് സർവ്വകലാശാല വിഭാവനം ചെയ്യുന്നത്. വെറും ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വന്യജീവി ആരോഗ്യപരിപാലനത്തിലും ആവാസവ്യവസ്ഥ മാനേജ്‌മെന്റിലും നേരിട്ടുള്ള അനുഭവം ലഭ്യമാക്കും. ഇന്ത്യയെ ആഗോള വന്യജീവി സംരക്ഷണ കേന്ദ്രമായി മാറ്റുന്നതിനൊപ്പം ഈ രംഗത്തെ സങ്കീർണ്ണ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളുടെ വലിയ നിരയെ സൃഷ്ടിക്കാനും വൻതാര യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് Anant Ambani unveils Vantara…

Read More

വിദേശ വിനോദസഞ്ചാരികളിൽ നിന്നും വിമാനത്താവള പ്രവേശന ഫീസ് ഈടാക്കാനുള്ള നീക്കവുമായി തായ്‌ലൻഡ്. പുതിയ നിർദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചാൽ വിമാനം വഴി എത്തുന്ന വിദേശികൾ 300 തായ് ബാറ്റ് (ഏകദേശം 855 രൂപ) അധികമായി നൽകണം. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ സഞ്ചാരികൾ ഇത്തരത്തിൽ അധിക ഫീസ് നൽകണം. കരമാർഗ്ഗവും കടൽമാർഗ്ഗവും എത്തുന്നവർക്ക് നിലവിൽ ഈ ഫീസ് ബാധകമല്ല. ഈ തീരുമാനം കേവലം ചെറിയ തുകയുടെ മാറ്റമല്ല, മറിച്ച് വലിയ നയമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലക്ഷ്വറി ട്രിപ്പിന് തയ്യാറെടുക്കുന്നവർക്ക് ഈ തുക നിസ്സാരമാണെങ്കിലും, ഇതിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സഞ്ചാരികളുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായിട്ടാണ് നീക്കിവെയ്ക്കുന്നത്. തായ്‌ലൻഡിൽ വെച്ച് അപകടങ്ങളോ അസുഖങ്ങളോ ഉണ്ടായാൽ ഇൻഷുറൻസ് ഇല്ലാത്ത വിദേശികൾക്കായി ചെലവാക്കുന്ന വൻ തുക ലാഭിക്കാനും, സഞ്ചാരികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. പ്രതിവർഷം ഏകദേശം 4 കോടി സഞ്ചാരികളെ പ്രതീക്ഷിക്കുന്ന തായ്‌ലൻഡിന്, ഈ ചെറുതുകയിലൂടെ മാത്രം ഏകദേശം 2,800 കോടിയിലധികം…

Read More