Author: News Desk
ജൈവപ്പൊടി സാങ്കേതികവിദ്യ കൊണ്ട് ഇനി ഫിംഗർ പ്രിന്റിനൊപ്പം DNA-യും കണ്ടെത്താം.കുറ്റാന്വേഷണം കൂടുതൽ സുഗമവും കൃത്യവുമാക്കാനുതകുന്ന പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ വികസിപ്പിച്ച കേരള സംഘത്തിന്റെ ‘ജൈവപ്പൊടി സാങ്കേതികവിദ്യ’ക്ക് പേറ്റന്റും ലഭിച്ചു. ജൈവവസ്തുക്കളാൽ നിർമ്മിച്ച ഫിംഗർപ്രിന്റിങ് പൗഡറിന് കൈവിരലടയാളം കണ്ടെത്താൻ മാത്രമല്ല അതിലൂടെ ടച്ച് ഡി.എൻ.എ സാങ്കേതിക വിദ്യ പ്രകാരം ഡി.എൻ.എ.യും കണ്ടെത്തി കുറ്റാന്വേഷണത്തിൽ തെളിവാക്കാനാകും എന്നതാണ് നിർണായകമായ നേട്ടം. കേരള പോലീസ് അക്കാദമിയിലെ കാലിക്കറ്റ് സർവകലാശാലയുടെ ഫൊറൻസിക് സയൻസ് പഠനവകുപ്പും സുവോളജി പഠനവകുപ്പും മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്നോളജിയുമായി ചേർന്നാണ് ഈ പുതിയരീതി വികസിപ്പിച്ചത്.മുള്ളാത്തപ്പഴത്തിന്റെ തൊലിയുപയോഗിച്ചാണ് നാനോ സിൽവർ ഫിംഗർപ്രിന്റിങ് പൗഡർ വികസിപ്പിച്ചത്. ഇത് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും ഇവർ വികസിപ്പിച്ചു. ഇവയ്ക്കാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. ഒരു വസ്തുവിനെ സ്പർശിക്കുമ്പോൾ അവിടെ സൂക്ഷ്മമായ ത്വക്ക് കോശങ്ങൾ അവശേഷിക്കും. ഈ കോശങ്ങളിലെ ഡി.എൻ.എ. കണ്ടെത്തുന്ന രീതിയാണ് ടച്ച് ഡി.എൻ.എ. പരിസ്ഥിതിസൗഹൃദമായ നാനോ-സിൽവർ ഘടകങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച പ്രത്യേക ഡി.എൻ.എ. ഫിംഗർപ്രിന്റിങ്…
സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി (Nvidia AI Factory) പ്രവർത്തനസജ്ജമാക്കി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കീഴിലുള്ള ‘ജെനിസിസ്ലാബ്സ്’ (Genesyslabs). എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമായ ഈ സ്റ്റാർട്ടപ്പ്, കൊച്ചി ആസ്ഥാനമായുള്ള കീവാല്യൂ (KeyValue) സോഫ്റ്റ്വെയർ സിസ്റ്റംസിനായാണ് അത്യാധുനിക എഐ ഇൻഫ്രാസ്ട്രക്ചർ ഒരുക്കിയിട്ടുള്ളത്. പ്രാദേശിക എൻജിനീയറിംഗിന് ആഗോള സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ നാഴികക്കല്ലെന്ന് ജെനിസിസ്ലാബ്സ് സ്ഥാപകനും സിഇഒയുമായ അർഷാദ് അലി പറഞ്ഞു. ഭാവിയിൽ സംസ്ഥാനത്തിന്റെ സ്വന്തം എക്സാസ്കെയിൽ (Exascale) എഐ സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു കമ്പനിക്ക് എഐ നവീകരണത്തെ എത്രത്തോളം വേഗത്തിലാക്കാൻ കഴിയുമെന്ന് ഈ പദ്ധതി തെളിയിക്കുന്നതായി കമ്പനി കോ-ഫൗണ്ടർ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന പിന്തുണ ഇത്തരം വമ്പൻ പദ്ധതികൾക്ക് കരുത്തേകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്മെന്റ് ഹബ്ബായി കീവാല്യൂവിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സിഇഒ ഷെർബാൽ വ്യക്തമാക്കി. ഒമ്പത്…
വാൾമാർട്ടിന്റെ (Walmart Inc.) ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ട് (Flipkart) 250 മുതൽ 300 വരെ ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 1.5 ശതമാനം ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുക. വാർഷിക പ്രകടനം വിലയിരുത്തുന്നതിന്റെ (Annual Performance Review) ഭാഗമായാണ് ഈ നടപടിയെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കമ്പനി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പിന്നിലായവരെയാണ് ഈ പിരിച്ചുവിടൽ ബാധിക്കുക. വ്യക്തമായി നിർവചിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രകടന വിലയിരുത്തൽ പതിവായി നടത്താറുണ്ടെന്നും, അതിന്റെ ഭാഗമായി ചെറിയൊരു ശതമാനം ജീവനക്കാർ സ്ഥാപനത്തിന് പുറത്തുപോകുന്നത് സ്വാഭാവികമായ നടപടിയാണെന്നും ഫ്ലിപ്പ്കാർട്ട് വക്താവ് വ്യക്തമാക്കി. 20,000ത്തോളം ജീവനക്കാരുള്ള കമ്പനിയിൽ ഇതിനുമുമ്പും സമാനമായ രീതിയിലുള്ള പിരിച്ചുവിടലുകൾ നടന്നിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പിരിച്ചുവിടലുകൾക്ക് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രധാന കാരണമാകാറുണ്ട്. നിരവധി കമ്പനികൾ ആവർത്തന സ്വഭാവമുള്ള ജോലികൾ എളുപ്പമാക്കാൻ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും, ഫ്ലിപ്പ്കാർട്ടിന്റെ കാര്യത്തിൽ നിലവിൽ ഇതല്ല പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ പല…
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ പാത നിർമ്മാണ കരാർ (Track Contract) ടെക്സ്മാകോ റെയിൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡിന് (Texmaco Rail). കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിൽ ‘ബാലസ്റ്റ്ലെസ്’ (Ballastless) ട്രാക്കുകൾ രൂപകൽപ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി 130.2 കോടി രൂപയുടെ കരാറാണ് കമ്പനി നേടിയിരിക്കുന്നത്. കൊച്ചി മെട്രോ (KMRL) കണക്കാക്കിയ 127.91 കോടി രൂപയേക്കാൾ നേരിയ വ്യത്യാസം മാത്രമാണ് ടെക്സ്മാകോയുടെ ബിഡിലുള്ളതെന്നതിനാൽ വരും ദിവസങ്ങളിൽ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. കെഇസി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രമുഖ കമ്പനികളെ പിന്നിലാക്കിയാണ് ടെക്സ്മാകോ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനെ കാക്കനാട് ഇൻഫോപാർക്ക് കാമ്പസുമായി ബന്ധിപ്പിക്കുന്ന 11.2 കിലോമീറ്റർ നീളമുള്ളതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ആകെ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലെ സിവിൽ ജോലികൾ നിലവിൽ 50 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. കരാർ ലഭിച്ച തീയതി മുതൽ…
ജനസംഖ്യ കുറയുന്നതിനെ തുടർന്നുണ്ടാകുന്ന ഭാവി പ്രതിസന്ധികൾ മറികടക്കാൻ ‘പോഷൺ ശിക്ഷ സുരക്ഷാ പാക്കേജ്’ (Poshan Shiksha Suraksha Package) എന്ന പേരിൽ പുതിയ കരട് നയം അവതരിപ്പിച്ച് ആന്ധ്രപ്രദേശ് സർക്കാർ. രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ വീതം സാമ്പത്തിക സഹായം നൽകാനാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ച നയം നിർദ്ദേശിക്കുന്നത്. മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും. കുട്ടിക്ക് അഞ്ച് വയസ്സ് ആകുന്നത് വരെ പ്രതിമാസം 1,000 രൂപ പോഷകാഹാര സഹായമായും 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും സർക്കാർ ഉറപ്പാക്കും. 1993ൽ 3.0 ആയിരുന്ന സംസ്ഥാനത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) ഇപ്പോൾ 1.5 ആയി കുറഞ്ഞതിലാണ് സർക്കാർ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇത് ഭാവിയിൽ യുവാക്കളുടെ എണ്ണം കുറയാനും പ്രായമായവരുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എങ്കിലും ഈ പദ്ധതി ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. വലിയ തുകകൾ…
കുട്ടികളിലെ മൊബൈൽ ഫോൺ – സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തുക. 2026-27 സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും അവരെ വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു വിപ്ലവകരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായി ‘മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ’ (Mobile Bidi, Pustaka Hidi) എന്ന വിപുലമായ ക്യാംപെയ്നും സർക്കാർ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ – സമൂഹമാധ്യമ ഉപയോഗം വർദ്ധിച്ചതിലൂടെ കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ ദൂഷ്യങ്ങളും നെഗറ്റീവ് ഇംപാക്റ്റും തടയുകയാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൻ അർജുൻ ടെൻഡുൽക്കറും (Arjun Tendulkar) സാനിയ ചന്ദോക്കും (Saaniya Chandok) വിവാഹിതരായതോടെ, സാനിയയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുകയാണ് ആരാധകർ. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബമായ ഘായി കുടുംബാംഗമാണ് (Ghai Family) സാനിയ. മുംബൈ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും ഇന്ത്യയിലെ ‘ഐസ്ക്രീം രാജാവ്’ (Ice cream baron) എന്ന് അറിയപ്പെടുന്ന രവി ഘായ് (Ravi Ghai) ആണ് സാനിയയുടെ മുത്തച്ഛൻ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ മേഖലകളിൽ മുൻനിരയിലുള്ള ഗ്രാവിസ് ഗ്രൂപ്പിന്റെ (Graviss Group) തലവനായ അദ്ദേഹം പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീവമാണ്. ബ്രൂക്ലിൻ ക്രീമെറി (Brooklyn Creamery) പോലുള്ള നിരവധി ബിസിനസ്സുകളും ഗ്രൂപ്പിനു കീഴിലുണ്ട്. ഇതിനു പുറമേ അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ ബാസ്കിൻ റോബിൻസിന്റെ (Baskin Robbins) ഇന്ത്യയിലെ നടത്തിപ്പും ഗ്രാവിസ് ഗ്രൂപ്പിനാണ്. മുംബൈയിലെ പ്രശസ്തമായ ഇന്റർകോണ്ടിനെന്റൽ മറൈൻ ഡ്രൈവ് ഹോട്ടൽ ഉടമ കൂടിയായ രവി ഘായ്, ഇന്ത്യയിലെ ഭക്ഷ്യ-ഹോട്ടൽ വിപണിയിൽ നിർണ്ണായക…
ഗാർഹിക സിലിണ്ടറിന് അടക്കമുള്ള പാചകവാതക വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയാകും. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമായി. മുംബൈ 912.50,1835 രൂപ, കൊൽക്കത്ത 939, 1990 രൂപ, ചെന്നൈ 928.50, 2043.50 രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക്. ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) സിലിണ്ടറിന് 115 രൂപയുമാണ് വർധിപ്പിച്ചത്. വിലവർധന ഇന്നുമുതൽ (മാർച്ച് 7, ശനിയാഴ്ച) പ്രാബല്യത്തിൽ വരും. അതേസമയം ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിൽ ഇന്ധന ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്…
തമിഴ്നാടിനെ ദക്ഷിണേന്ത്യയിലെ സുപ്രധാന ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള വമ്പൻ നീക്കവുമായി തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖം (VOC Port). ഇതുമായി ബന്ധപ്പെട്ട ഔട്ടർ ഹാർബർ പദ്ധതിയിൽ ₹15000 കോടി നിക്ഷേപിക്കുമെന്ന് വിഒസി പോർട്ട് പ്രതിനിധിയെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കൈകാര്യം ചെയ്യൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന നീക്കം കൂടിയാണിത്. ഔട്ടർ ഹാർബർ പദ്ധതി നിക്ഷേപത്തിലൂടെ ശ്രീലങ്ക, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര കേന്ദ്രങ്ങളുമായി മത്സരിക്കുകയാണ് തുറമുഖത്തിന്റെ ലക്ഷ്യം. തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ക്ലീൻ പ്രൊജക്റ്റ്സ്, ന്യൂ ഏജ് ടെക്നോളജി എന്നിവയുടെ വിന്യാസത്തിനുമായി നീക്കിവെച്ചിരിക്കുന്ന ₹1500 കോടി മൂലധനത്തിന് പുറമെയാണ് ഈ നിക്ഷേപമെന്ന് വിഒസി തുറമുഖ അതോറിറ്റി ചെയർപേഴ്സൺ സുശാന്ത് കുമാർ പുരോഹിത് വ്യക്തമാക്കി. തമിഴ്നാടിന്റെ തെക്കൻ ഭാഗത്തുള്ള തൂത്തുക്കുടിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് വിഒ ചിദംബരനാർ തുറമുഖം. പ്രതിവർഷം 82 ദശലക്ഷം ടൺ (MTPA) വാർഷിക ചരക്ക് കൈകാര്യം…
യൂറോപ്യൻ രാജ്യങ്ങളുടെയും ആഗോള നിക്ഷേപകരുടെയും മൂലധനം ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രധാന വാതിലായി മാറാൻ ലക്ഷ്യമിട്ട് ആഗോളതലത്തിലെ സുപ്രധാന ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്സംബർഗ്. ഇന്ത്യയുടെ വളർന്നുവരുന്ന മൂലധന വിപണികളെ മുന്നിൽകണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ലക്സംബർഗ് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയുടെ വളർച്ച ലോക നിക്ഷേപകരെ ഏറെ ആകർഷിക്കുന്നതാണെന്ന് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഗ്ലോബൽ സെക്യൂരിറ്റീസ് മാർക്കറ്റ് കോൺക്ലേവ് 2.0ൽ സംസാരിക്കവേ ലക്സംബർഗ് ധനകാര്യ മന്ത്രി ജിൽസ് റോത്ത് പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ നടപ്പായാൽ ബിസിനസുകൾക്ക് കൂടുതൽ വ്യക്തതയും നിക്ഷേപബന്ധങ്ങൾക്ക് കൂടുതൽ സ്ഥിരതയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ പ്രധാന അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങളിലൊന്നായ ലക്സംബർഗ് ഏകദേശം €8 ട്രില്യൺ ആസ്തികൾ നിയന്ത്രിക്കുന്നതോടൊപ്പം 80തിലധികം രാജ്യങ്ങളിൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതായും റോത്ത് വ്യക്തമാക്കി. ഇന്ത്യ–ലക്സംബർഗ് ധനകാര്യ സഹകരണം ശക്തിപ്പെടുത്താൻ നിക്ഷേപ ഫണ്ടുകളും ആസ്തി മാനേജ്മെന്റും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതു പോലെയുള്ള പ്രധാന…
