Author: News Desk
പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്, ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ധന വിതരണ ശൃംഖലയെയും വിലക്കയറ്റത്തെയും യുദ്ധം ദോഷകരമായി ബാധിക്കുമെന്നും ഇതിന്റെ ആഘാതം ദീർഘകാലം നിലനിന്നേക്കാമെന്നും രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പ് നൽകി. ടീമായി പ്രവർത്തിക്കണംകൊറോണ കാലഘട്ടത്തിന് സമാനമായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരൊറ്റ ടീമായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. “വരാനിരിക്കുന്ന വെല്ലുവിളികൾ നമ്മെ പരീക്ഷിക്കും. പാവപ്പെട്ടവരെയും അതിഥി തൊഴിലാളികളെയും ആണ് ഇത്തരം പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവരെ സംരക്ഷിക്കാൻ സംസ്ഥാനങ്ങൾ ജാഗ്രത കാട്ടണം. സാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാൻ കർശന നടപടികൾ സ്വീകരിക്കണം,” മോഡി പറഞ്ഞു. പ്രധാന നടപടികൾഇന്ധനം, വിതരണ ശൃംഖല, വളം, വിലക്കയറ്റം എന്നിവ നിയന്ത്രിക്കാൻ ഏഴ് പ്രത്യേക അധികാര സമിതികൾക്ക് (Empowered Groups) രൂപം നൽകി. യുദ്ധമേഖലയിൽ നിന്ന് ഇതുവരെ 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ഇതിൽ ഇറാനിൽ…
കേന്ദ്ര സർക്കാരിന്റെ നയപരമായ ഇടപെടലുകളും റിലയൻസിന്റെ മികച്ച നേതൃത്വപാടവവും ഇന്ത്യയെ ‘ഇന്റലിജൻസ് അധിഷ്ഠിത’ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുമെന്ന് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ. ഇടി ടെലികോം അവാർഡ്സ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പുതിയ ആഗോള കറൻസിയായി മാറുന്ന കാലഘട്ടത്തിൽ, കണക്റ്റിവിറ്റി സേവനങ്ങളിൽ നിന്ന് മാറി ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ നൽകുന്ന ‘ടോക്കൺ സർവീസ് പ്രൊവൈഡർമാരായി’ ടെലികോം കമ്പനികൾ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖലയായി ജിയോ മാറിയത് ആകാശ് അംബാനിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐ എങ്ങനെയാണോ ആഗോളതലത്തിൽ പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചത്, അതുപോലെ ഇന്ത്യയുടെ സ്വന്തം ‘ഇന്റലിജൻസ് സ്റ്റാക്ക്’ ലോകത്തിന് മാതൃകയാകുമെന്ന് മാത്യു ഉമ്മൻ ചൂണ്ടിക്കാട്ടി. ഡിസ്ട്രിബ്യൂട്ടഡ് ടോക്കൺ ഇൻഫ്രാസ്ട്രക്ചർ (DTI), യൂണിവേഴ്സൽ ടോക്കൺ ഇന്റർഫേസ് (UTI) എന്നിവയിലധിഷ്ഠിതമായ ഈ സാങ്കേതികവിദ്യ സുരക്ഷിതവും സുതാര്യവുമായിരിക്കും. ജിയോ ബ്രെയിൻ, ജിയോ എഐ ക്ലൗഡ് തുടങ്ങിയ നൂതന…
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് കരുത്തേകാൻ തിരുവനന്തപുരത്തു നിന്നൊരു മലയാളി സ്റ്റാർട്ടപ്പ്. നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്പേസ്ടൈം ഫോർ ഡി പ്രിന്റിംഗ് സൊല്യൂഷൻ’ (Spacetime 4D Printing Solution) വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ആകാശ300’ (Akasha300) 3D പ്രിന്റർ ഐഎസ്ആർഒയ്ക്ക് കൈമാറി. വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലാണ് (LPSC) ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ബഹിരാകാശ വാഹനങ്ങളുടെ സങ്കീർണ്ണമായ ഭാഗങ്ങൾ വളരെ വേഗത്തിലും കൃത്യതയോടും കൂടി നിർമ്മിക്കാൻ ഈ സംവിധാനം സഹായിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (KSUM) ഐഐഎസ്ടിയുടെയും (IIST) പിന്തുണയോടെയാണ് ഈ നേട്ടം കൈവരിച്ചത്. അത്യാധുനിക പോളിമറുകളും കോമ്പോസിറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ ശേഷിയുള്ളതാണ് ആകാശ300. 350 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ പ്രിന്ററിൽ ഭാവിയിൽ ഇത് 500 ഡിഗ്രി വരെ ഉയർത്താനുള്ള സൗകര്യവുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായി ബഹിരാകാശ ഘടകങ്ങൾ നിർമ്മിക്കാനും ഇതിലൂടെ സാധിക്കുമെന്നത് ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ…
വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച കുടുംബങ്ങളുടെ പുനരധിവാസത്തിനായി പത്ത് കോടി രൂപ കൂടി അനുവദിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാർ. കർണാടക നിയമസഭയിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക വർഷത്തെ മൂന്നാമത്തെയും അവസാനത്തെയും സപ്ലിമെന്ററി എസ്റ്റിമേറ്റിലാണ് തുക വകയിരുത്തിയിരിക്കുന്നത്. ആകെ 14,767.89 കോടി രൂപയുടെ സപ്ലിമെന്ററി എസ്റ്റിമേറ്റാണ് സഭയിൽ സമർപ്പിച്ചത്. ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സ്ഥലം വാങ്ങുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി കേരള സർക്കാരിന്റെ അനുമതിയും മാർഗനിർദേശങ്ങളും തേടിക്കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായുള്ള അധിക ധനസഹായമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക സഹായത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട് The Karnataka government approves an additional ₹10 crore for the rehabilitation of Wayanad landslide victims. This grant is part of the 2025-26…
രാജ്യത്തെ ആദ്യത്തെ ‘എൽപിജി എടിഎമ്മുമായി’ (LPG ATM) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL). ഹരിയാനയിലെ ഗുരുഗ്രാമിൽ ആരംഭിച്ച ഈ നൂതന സംവിധാനം വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും പാചകവാതക സിലിണ്ടറുകൾ ലഭ്യമാകും. ഗുരുഗ്രാമിലെ സെക്ടർ 33ലുള്ള പാർപ്പിട സമുച്ചയത്തിലാണ് പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ഗ്യാസ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പഴയ ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞ കമ്പോസിറ്റ് സിലിണ്ടറുകളാണ് എടിഎം വഴി വിതരണം ചെയ്യുന്നത്. വെറും 2 മുതൽ 3 മിനിറ്റിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. നിലവിൽ ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഈ എടിഎമ്മിൽ 10 കിലോയുടെ സിലിണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം പത്ത് സിലിണ്ടറുകൾ വരെ ഒരേസമയം മെഷീനിൽ സൂക്ഷിക്കാം. ഇതിലെ സ്മാർട്ട് സെൻസർ സംവിധാനം വഴി സ്റ്റോക്ക് തീരുമ്പോൾ തന്നെ അടുത്തുള്ള ഗ്യാസ് ഏജൻസിക്ക് വിവരം ലഭിക്കുകയും ഉടൻ റീഫിൽ ഉറപ്പാക്കുകയും ചെയ്യും. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഗ്യാസ് തീരുന്നവർക്ക് ഈ സംവിധാനം…
ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ‘സാമ്പത്തിക തീവ്രവാദം’ എന്ന് വിശേഷിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ആഗോള വിപണിയെയും രാജ്യങ്ങളെയും ഇറാൻ ബന്ദികളാക്കുകയാണെന്ന് യുഎഇ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സിഇഓയുമായ സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന സെറാവീക്ക് (CERAWeek) കോൺഫറൻസിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ആയുധമാക്കുന്നത് ഒരു രാജ്യത്തിന് നേരെയുള്ള അതിക്രമമല്ല, മറിച്ച് ലോകരാഷ്ട്രങ്ങൾക്ക് നേരെയുള്ള സാമ്പത്തിക യുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങിയ ശേഷം 1,700ലധികം ഡ്രോണുകളും നൂറുകണക്കിന് മിസൈലുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രതിസന്ധി എണ്ണലഭ്യതയുടെ പ്രശ്നമല്ലെന്നും മറിച്ച് സുരക്ഷാ പ്രശ്നമാണെന്നും അൽ ജാബർ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുകൊടുക്കുക എന്നത് മാത്രമാണ്…
ക്രിക്കറ്റർ എന്നതിലുപരി 125 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകൻ കൂടിയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഒൻപത് വർഷത്തോളം ഇന്ത്യൻ ടീമിന് പുറത്ത് കാത്തിരിക്കേണ്ടി വന്ന ആത്മസംയമനമാണ് ധവാന്റെ കരിയർ രൂപപ്പെടുത്തിയത്. 2004ലെ അണ്ടർ-19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷവും സെവാഗ്, ഗംഭീർ എന്നിവരുടെ സാന്നിധ്യം കാരണം 2013 വരെ അദ്ദേഹത്തിന് ടെസ്റ്റ് ക്യാപ്പിനായി കാത്തിരിക്കേണ്ടി വന്നു. എന്നാൽ ഈ കാത്തിരിപ്പിനെ നിരാശയിൽ പൊതിയാതെ, യോഗയിലൂടെയും കഠിന പരിശീലനത്തിലൂടെയും മനസ്സിനെ പാകപ്പെടുത്തിയ ധവാൻ, അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (85 പന്തിൽ) നേടി ചരിത്രം കുറിച്ചു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററോ കോച്ചോ ആയി ഒതുങ്ങാൻ അദ്ദേഹം തയ്യാറായില്ല. തന്റെ ബിസിനസ് പശ്ചാത്തലം പ്രയോജനപ്പെടുത്തി ‘ഡാ വൺ ഗ്രൂപ്പ്’ (Da One Group) എന്ന പേരിൽ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടു. സ്പോർട്സ് ടെക്നോളജി, ഗെയിമിംഗ്, മീഡിയ മേഖലകളിൽ നിക്ഷേപം നടത്താത്തതിനായി 75 മില്യൺ…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് ശ്രദ്ധനേടി 15 വയസ്സുകാരൻ. ‘സെലസ്റ്റിയൽ എയ്റോസ്പേസ്’ (Celestial Aerospace) എന്ന സ്റ്റാർട്ടപ്പിലൂടെ കുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ‘റോക്കൂൺ’ (Rockoon) സാങ്കേതികവിദ്യ വികസിപ്പിച്ചാണ് ശ്രേയൻസ് ജെയിൻ ശ്രദ്ധനേടുന്നത്. 2029ഓടെ ആദ്യ വാണിജ്യ വിക്ഷേപണം ലക്ഷ്യമിടുന്ന ഈ യുവ സംരംഭകൻ, ബലൂണുകളുടെ സഹായത്തോടെ റോക്കറ്റുകളെ അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലെത്തിച്ച ശേഷം വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. പരമ്പരാഗത വിക്ഷേപണ രീതികളിൽ ഇന്ധനത്തിനായി വലിയ തുക ചിലവാകുമ്പോൾ, റോക്കൂൺ സാങ്കേതികവിദ്യയിലൂടെ ഇത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അന്തരീക്ഷത്തിന്റെ സാന്ദ്രത കുറഞ്ഞ ഭാഗത്ത് വെച്ച് റോക്കറ്റ് ഇഗ്നിഷൻ നടത്തുന്നതിലൂടെ ഘർഷണം കുറയ്ക്കാനും കൂടുതൽ പേലോഡ് ബഹിരാകാശത്ത് എത്തിക്കാനും കഴിയും. വരും വർഷങ്ങളിൽ കൂടുതൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് ശ്രേയൻസും സംഘവും ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തേകാൻ ഇത്തരം സ്റ്റാർട്ടപ്പുകൾ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. meet shreyans jain, the 15-year-old founder of celestial aerospace, developing ‘rockoon’ technology to…
വനിതാ തൊഴിലാളികൾക്കായി പ്രത്യേക പദ്ധഥിയൊരുക്കി മാതൃകയായി ടാറ്റാ മോട്ടോഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിൽ ഹാരിയർ, സഫാരി തുടങ്ങിയ കരുത്തൻ വാഹനങ്ങൾ അസംബിൾ ചെയ്യുന്നതിനായി ഭൂരിഭാഗവും യുവതികളായ തൊഴിലാളികളെ നിയമിച്ചാണ് ടാറ്റ ശ്രദ്ധനേടുന്നത്. ‘കൗശല്യ ലേർൺ ആൻഡ് ഏർൺ’ (Kaushalya Learn and Earn) എന്ന പരിശീലന പദ്ധതിയിലൂടെയാണ് ഇവർ ഈ രംഗത്തേക്ക് എത്തിയത്. ഐടിഐ കഴിഞ്ഞവർക്കും പന്ത്രണ്ടാം ക്ലാസ് പാസായവർക്കും ജോലിയോടൊപ്പം ഡിപ്ലോമ പഠിക്കാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. നിലവിൽ 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിന് കീഴിൽ പരിശീലനം നേടുന്നുണ്ട്. ഇതിൽ 21 ശതമാനത്തോളം സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. കേവലം ബിരുദം നേടുന്നതിനേക്കാൾ പ്രായോഗിക തൊഴിൽ പരിചയത്തിന് മുൻഗണന നൽകുന്നവരാണ് ഈ പ്ലാന്റിലെ ഭൂരിഭാഗം യുവതികളും. പൂനെയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നുമുള്ള സ്ത്രീകൾക്ക് പ്രൊഡക്ഷൻ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ടാറ്റയുടെ ഈ സംരംഭം വലിയ തുണയാകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടാറ്റ മോട്ടോഴ്സിലോ അവരുടെ അനുബന്ധ കമ്പനികളിലോ…
കോഴിക്കോട് സൈബർ പാർക്കിൽ ‘ഹൈലൈറ്റ് സൈബർ ടവർ’, ‘ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവക്കായി 570 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. 12500 തൊഴിലവസരങ്ങളാണ് രണ്ട് ഐടി സമുച്ചയങ്ങൾ വഴി സൃഷ്ട്ടിക്കപ്പെടുക . കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര), സൈബർ പാർക്ക് എന്നിവരുമായി ചേർന്നാണ് പദ്ധതി. സൈബർ പാർക്കിനുള്ളിൽ 2.5 ഏക്കർ സ്ഥലത്താണ് 28 നിലകളുള്ള കൂറ്റൻ ഐടി സമുച്ചയമായി ഹൈലൈറ്റ് സൈബർ ടവർ നിർമിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 500 കോടി രൂപയാണ് ചെലവ്. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 70 കോടി രൂപ ചെലവിലാണ് 1.56 ലക്ഷം ചതുരശ്ര അടിയിൽ ഹൈലൈറ്റ് സൈബർ ഹബ് നിർമിക്കുന്നത്. ഇതിലൂടെ 2,500 പേർക്ക് തൊഴിൽ ലഭിക്കും. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു. ഹൈലൈറ്റ് സൈബർ ടവറിനുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറി. ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ലാബുകൾ,…
