Author: News Desk

അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ അധികൃതർക്ക് തൽസമയം ലഭ്യമാകുന്ന സംവിധാനമാണിത്. ഉത്തർപ്രദേശിലാണ് ഈ സേവനം ആദ്യമായി പൂർണതോതിൽ പ്രവർത്തനസഞ്ജമാകുക. ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ-ബിൽഡായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്. ഉപയോക്താവ് പോലീസ്, അഗ്നിശമന സേന അല്ലെങ്കിൽ ആംബുലൻസ് എന്നിവയ്ക്കായി എമർജൻസി നമ്പറിൽ (ഇന്ത്യയിൽ 112) വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ സംവിധാനം സ്വയം ആക്ടീവാകും. ഫോണിലെ ജിപിഎസ് (GPS), വൈ-ഫൈ, നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 50 മീറ്റർ വരെ കൃത്യതയിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും. അതേസമയം, സ്വകാര്യത ഉറപ്പാക്കാൻ, ഗൂഗിളിന്റെ സെർവറുകളിലൂടെ കടന്നുപോകാതെ ലൊക്കേഷൻ ഡാറ്റ ഉപകരണത്തിൽ തന്നെ കണക്കാക്കുകയും അടിയന്തര എൻഡ്‌പോയിന്റിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ ‘എമർജൻസി ലൈവ് വീഡിയോ’ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ…

Read More

യുഎസ് ആസ്ഥാനമായുള്ള എസ്ടി സ്‌പേസ്‌മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ഐഎസ്ആർഓയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന LVM3-M6ലായിരുന്നു വിക്ഷേപണം. രാവിലെ 8.55ന് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ പാഡിൽ നിന്ന് ബഹിരാകാശ പേടകം പറന്നുയർന്നു. ഐഎസ്ആർഓയുടെ വാണിജ്യ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായാണ് വിക്ഷേപണം കണക്കാക്കപ്പെടുന്നത്. 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2, ബഹിരാകാശ ഏജൻസിയുടെ എൽവിഎം3 റോക്കറ്റ് ലോ എർത്ത് ഓർബിറ്റിൽ (LEO) സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ഐഎസ്ആർഒ വിക്ഷേപണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ആത്മനിർഭർ ഭാരതത്തിനായുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വിക്ഷേപണമെന്ന് മോഡി അഭിപ്രായപ്പെട്ടു. വിക്ഷേപണത്തെ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന മുന്നേറ്റമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ യുഎസ് ബഹിരാകാശ പേടകം ബ്ലൂബേർഡ് ബ്ലോക്ക് -2…

Read More

കഴിഞ്ഞ 13 വർഷമായി ദുബായിയെ തന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന മലയാളിയാണ് ജിജോ ജേക്കബ്. യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം നേടിയതിന്റെ ആഘോഷത്തിലാണ് അദ്ദേഹം. സമ്മാനത്തുക തന്റെ കുട്ടികളുടെ ഭാവിയെ പിന്തുണയ്ക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ് ഇനി മുപ്പത് മില്യൺ ദിർഹംസിന്റെ ജാക്പോട്ടിനായി ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നിമിഷം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷേ, കുട്ടികളുടെ ജീവിത യാത്രയ്ക്കായി തുക ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കൂടുതൽ തവണ കളിക്കും. വരാനിരിക്കുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കും. മെഗാ സമ്മാന ജേതാവാകാൻ കഴിഞ്ഞാൽ അത് നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. ലോട്ടറി സംഘാടകരെ ആഴ്ചതോറുമുള്ള നറുക്കെടുപ്പാക്കി മാറ്റിയതിന് ജേക്കബ് പ്രശംസിച്ചു, പങ്കെടുക്കുന്നവരുടെ ആവേശം നിലനിർത്തുന്ന മികച്ച തീരുമാനമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

കേരള സ്റ്റാർട്ടപ്പ് മിഷൻ കാസർഗോഡ് എൽബിഎസ് എൻജിനീയറിംഗ് കോളേജിലും സെൻട്രൽ യൂണിവേഴ്സിറ്റിയിലുമായി സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ് 2025ൽ നാസ സ്പേസ് ആപ്സ് ചലഞ്ച് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ ലോകമെമ്പാടുമുള്ള 16,860 ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബൽ ഫൈനലിസ്റ്റുകളിൽ ഇടംനേടുന്നത്. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അഞ്ച് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്’ (Team Meteor Rizzlers), പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ആറ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം സെലസ്റ്റ’ (Team Celesta) എന്നിവരാണ് ആഗോള ഫൈനലിസ്റ്റുകളായത്. റിയാൻ റാസ്, സാക്കീൽ ചുങ്കത്ത്, സഞ്ജയ് വർഗീസ്, ശ്വേതിൻ നികേഷ് കുമാർ, റോഷിത്ത് റോബർട്ട് എന്നിവരടങ്ങുന്നതാണ് ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്. ജനീറ്റ കാർഡോസ്, ആതിര എസ്, അപർണ ആന്റണി, മെൽവിൻ ജോർജ് മാത്യു, അബിഷ മറിയം ബിജു, എം…

Read More

ആഗോള വിപണികളിൽ വെള്ളി വില കുതിച്ചുയരുന്നു. ഫ്യൂച്ചറുകൾ ഔൺസിന് $71 ന് മുകളിൽ ഉയർന്നു. ഇത് ഈ വർഷത്തെ വെള്ളിയുടെ നേട്ടം ഏകദേശം 150% ആയി ഉയർത്തി. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ മൂന്നാമത്തെ ആസ്തിയായി വെള്ളി മാറി. ആപ്പിൾ ഇൻ‌കോർപ്പറേറ്റഡിനെ മറികടന്നാണ് വെള്ളിയുടെ നേട്ടമെന്ന് സി‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള ആസ്തികളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഇപ്പോൾ സ്വർണത്തിനും എൻ‌വിഡിയയ്ക്കുമാണ്. വാൾസ്ട്രീറ്റിൽ വ്യാപാരം അവസാനിക്കുമ്പോൾ ആപ്പിളിന് 4.02 ട്രില്യൺ ഡോളർ വിലയുണ്ടായിരുന്നിടത്ത് വെള്ളിയുടെ വിപണി മൂല്യം ഏകദേശം 4.04 ട്രില്യൺ ഡോളറിലെത്തി. സിഎൻബിസി ടിവി18 റി്പോർട്ട് പ്രകാരം, യുഎസ് ഫെഡറൽ റിസർവ് 2026 വരെയും പലിശനിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന് പല വ്യാപാരികളും വിശ്വസിക്കുന്നു. ഒരു വർഷത്തിനുള്ളിൽ വില ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ വെള്ളിയെ പുതിയ സ്വർണമെന്നാണ് വിപണി വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇലക്ട്രോണിക്സ്, സോളാർ പാനലുകൾ, മെഡിക്കൽ ഉപകരണങ്ങൾക്കുള്ള കോട്ടിംഗുകൾ എന്നിവയിൽ പോലും വെള്ളി ഉപയോഗിക്കുന്നതിനാൽ, ആഗോള വിതരണ ശൃംഖലകളിൽ…

Read More

ദശകങ്ങളായുള്ള ആസൂത്രണത്തിനുശേഷം വാണിജ്യ പ്രവർത്തനം ആരംഭിക്കാൻ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA). നാളെ മുതലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിക്കുക. മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമായി നവി മുംബൈ വിമാനത്താവളം മാറും. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. അദാനി എയർപോർട്ട് ഹോൾഡിങ്സിന് (AAHL) 74 ശതമാനം പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ ബാക്കി 26 ശതമാനം ഓഹരികൾ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനാണ് (CIDCO). പുണെ, നാസിക് നഗരങ്ങളിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ ലൊക്കേഷൻ. മുംബൈ നഗരത്തിൽനിന്ന് 21 കിലോമീറ്റർ ദൂരത്തിൽ രണ്ടുവർഷംമുൻപ്‌ തുറന്ന അടൽസേതു കടൽപ്പാലത്തിലൂടെ അതിവേഗം എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ 30 എയർ ട്രാഫിക് മൂവ്മെന്റുകളാണ് ഉണ്ടാകുക. നിലവിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം, മേഖലയ്ക്ക് ശക്തമായ മൾട്ടി-എയർപോർട്ട് സംവിധാനം സൃഷ്ടിക്കാനും നവി മുംബൈയിലൂടെ സാധിക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനാരംഭം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് പ്രേരകമാകും. നവി മുംബൈയോടൊപ്പം…

Read More

വിമാനക്കമ്പനികളുടെ കാര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി വ്യോമയാന മന്ത്രാലയം. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അൽ ഹിന്ദ് എയർ അടക്കമുള്ള രണ്ട് നിർദിഷ്ട എയർലൈനുകൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ നൽകി. ഈ മാസം ആദ്യം ഇൻഡിഗോ ഷെഡ്യൂൾ തകർന്നതിനെത്തുടർന്നുണ്ടായ പ്രതിസന്ധിക്കു പിന്നാലെയാണ് രണ്ട് പുതിയ എയർലൈനുകൾക്ക് എൻഒസി നൽകിയിരിക്കുന്നത്. അൽ ഹിന്ദിനു പുറമേ ഫ്ലൈഎക്സ്പ്രസ് എന്ന പുതിയ എയർലൈനിനാണ് ഈ ആഴ്ച എൻഒസി ലഭിച്ചത്. ശംഖ് എയർ എന്ന മറ്റൊരു എയർലൈനിന് ഇതിനകം മന്ത്രാലയത്തിൽ നിന്ന് എൻ‌ഒ‌സി ലഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉഡാൻ പോലുള്ള പദ്ധതികൾ ചെറിയ വിമാനക്കമ്പനികളായ സ്റ്റാർ എയർ, ഇന്ത്യ വൺ എയർ, ഫ്ലൈ91 തുടങ്ങിയ കമ്പനികൾക്ക് രാജ്യത്തിനുള്ളിലെ പ്രാദേശിക കണക്റ്റിവിറ്റിയിൽ പ്രധാന പങ്ക് വഹിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ടെന്നും ഈ രംഗത്ത് കൂടുതൽ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. അതേസമയം, ഏറെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനി…

Read More

വിവാദ വ്യവസായി വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളിയെന്ന്’ പ്രഖ്യാപിച്ചതിനെതിരെയും ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുമുള്ള ഹർജികൾ സംബന്ധിച്ചാണ് കോടതി നിർദേശം. ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ച ഹൈക്കോടതി ആദ്യം മടങ്ങിയെത്തിയിട്ട് ഹർജികൾ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. മല്യ ആദ്യം കോടതിയുടെ അധികാരപരിധിയിൽ കീഴടങ്ങിയില്ലെങ്കിൽ ‌അദ്ദേഹത്തിന്റെ ഹർജി കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് മല്യയുടെ അഭിഭാഷകൻ അമിത് ദേശായിയോട് വ്യക്തമാക്കി. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്‌സ് ആക്ടിനെതിരായ അദ്ദേഹത്തിന്റെ ഹർജി തിരിച്ചെത്താതെ കേൾക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മല്യ സമർപ്പിച്ച രണ്ട് ഹർജികളും ഒരുമിച്ച് നടത്താൻ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യ നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. നേരത്തേ, മല്യ ബാങ്കുകൾക്ക് 22,065 കോടി രൂപ നൽകാനുണ്ടെന്നും ഇതിൽ 14,000 കോടിയിലധികം രൂപ ആസ്തികൾ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും…

Read More

മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും, ക്രിസ്മസും പുതുവൽസരവും ആഘോഷിക്കാൻ സഞ്ചാരികളെ ബേപ്പൂരിലേക്ക് ക്ഷണിക്കുകയാണ്  കേരളം. ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസണ് ഒരുങ്ങുകയാണ് ബേപ്പൂരും പരിസര പ്രദേശങ്ങളും.  കൈറ്റ് ഫെസ്റ്റ്, ജലകായിക മൽസരങ്ങൾ, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഇത്തവണ വാട്ടർ ഫെസ്റ്റിന് പകിട്ടേകും. കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (dtpc) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തിയതികളിലായി വിവിധ വേദികളിലായി അരങ്ങേറും . ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന്  മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി…

Read More

സാമ്പത്തിക ആരോഗ്യത്തിനായി സ്ഥിരതയുള്ള നിക്ഷേപം, ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നീ അടിസ്ഥാനശീലങ്ങൾ പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്‌സ്.കെ. ബാബു (Alex K. Babu, Founder, Chairman & MD, Hedge Equities Ltd). തുക ചെറുതായാലും സ്ഥിരതയോടെ നിക്ഷേപിക്കുന്ന ശീലം പ്രധാനമാണെന്നും ചിട്ടി, എഫ്ഡി., സ്വർണം, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഏത് മാർഗമായാലും അത് സ്ഥിരമായി സമ്പാദ്യശീലം സ്ഥിരത പുലർത്തണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് സാമ്പത്തിക ആരോഗ്യത്തിന്റെ മറ്റൊരു പ്രധാന ഘടക്ം. അപ്രതീക്ഷിത മെഡിക്കൽ ചിലവുകൾ പല കുടുംബങ്ങളെയും സാമ്പത്തികമായി തകർക്കുന്നു. അതിനാൽ മതിയായ ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടേം ഇൻഷുറൻസ് കൂടി ചേരുന്നതോടെ ശക്തമായ സാമ്പത്തിക അടിത്തറ സ്ഥാപിച്ചെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളെ ലക്ഷ്യമിട്ട് ചാനൽ ഐഐഎം സംഘടിപ്പിച്ച ‘ഷീ പവർ’ പരിപാടി പൊതുവായ വനിതാ സംരംഭക പരിപാടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അലക്‌സ് ബാബു നിരീക്ഷിച്ചു.…

Read More