Author: News Desk
ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബാരസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് വഡോദരയിൽ ഉദ്ഘാടനം ചെയ്ത C-295 ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനങ്ങൾ പുറത്തിറങ്ങുന്നത്. Airbus Defence and Space (Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. വഡോദരയിലെ നിർമാണത്തിനുള്ള സാങ്കേതിക പിന്തുണയ്ക്കൊപ്പം, ടാറ്റയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക വിമാന നിർമാണം സാധ്യമാക്കുന്നതിലും സ്പെയിനിന്റെ പിന്തുണ സുപ്രധാനമാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര, പ്രതിരോധ സഹകരണം വർധിച്ചുവരുന്നതായും, അതിന്റെ ഭാഗമായാണ് C-295 വിമാന പദ്ധതിയുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര വ്യോമയാന കമ്പനിയായ…
ആഫ്രിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചർച്ചകളുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ സൺസിന്റെ പ്രതിരോധ വിഭാഗം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആയുധ നിർമാണ മേഖല ശക്തിപ്പെടുത്തുകയും പ്രതിരോധ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മയായ ടാറ്റാ ഗ്രൂപ്പ് വിദേശ വിപണികളിലേക്ക് നീങ്ങുന്നത്. ഡിഫൻസ് രംഗത്ത് അടക്കം ഇറക്കുമതികളുടെ ആശ്രയം കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ ‘സ്വയംപര്യാപ്ത ഇന്ത്യ’ നിർമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. കഴിഞ്ഞ സെപ്റ്റംബറിൽ, മൊറോക്കോ സർക്കാരിന് ഏകദേശം 150 വീൽഡ് ആർമേഡ് പ്ലാറ്റ്ഫോം വാഹനങ്ങൾ നിർമിക്കുന്നതിനായി കാസാബ്ലാങ്കയ്ക്ക് സമീപം ടാറ്റ ഫാക്ടറി ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി വിദേശത്ത് പ്രവർത്തിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ യൂണിറ്റാണിത്. ആർട്ടില്ലറി മുതൽ യുദ്ധവും ലോജിസ്റ്റിക്സും ഉൾപ്പെടുന്ന വാഹനങ്ങൾ വരെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമിക്കുന്നുണ്ടെന്ന് ടാറ്റ അഡ്വാൻസ്ഡ്…
മലയാളികളുടെ സ്വന്തം കപ്പ വറുത്തതിനേയും ബനാന ചിപ്സിനെയും ഒരു ബ്രാൻഡാക്കി മാറ്റിയ സംരംഭകനാണ് കാപ്പോ ഫുഡ്സ് (Kappo Foods) സ്ഥാപകനും സിഇഒയുമായ ജോസ് അലക്സ് (Jose Alex). തന്റെ സംരംഭത്തെക്കുറിച്ചും സംരംഭകയാത്രയെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് ജോസ്. ഫാക്ടറിയിൽ നിന്ന് ബ്രാൻഡ് സൃഷ്ടിക്കുകയല്ല, ബ്രാൻഡിനായി ഫാക്ടറി സജ്ജമാക്കുകയാണ് കാപ്പോ ഫുഡ്സ് ചെയ്തത്. 2012 മുതൽ തന്നെ ഒരു ബനാന ചിപ്സ് ബ്രാൻഡ് എന്ന സ്വപ്നമുണ്ടായിരുന്നു. എന്നാൽ അന്ന് അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും ലഭ്യമല്ലായിരുന്നു. ഒരു ചിപ്സ് ബ്രാൻഡ് വിജയിപ്പിക്കാൻ പ്രൊഡക്ടിനെ പൂർണമായി മാസ്റ്റർ ചെയ്യണം എന്ന തിരിച്ചറിവാണ് തുടക്കത്തിലേ ഉണ്ടായിരുന്നത്. അന്ന് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വലിയ നിക്ഷേപം അനിവാര്യമായി. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള മെഷീനുകൾ ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങൾ നിർമിക്കുക എന്നതായിരുന്നു തുടക്കകാലം മുതൽക്കേയുള്ള ലക്ഷ്യം. എന്നാൽ തുടക്കത്തിൽ തന്നെ ആദ്യ തിരിച്ചടിയെത്തി. ഇത്തരത്തിലുള്ള സ്നാക്സുകൾ ചെറിയ പാക്കറ്റുകളിലായി…
പുതുതലമുറ യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ ഹാംഗ്ഔട്ട് സോണുമായി ബെംഗളൂരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ രണ്ടിലാണ് Gen-Z യാത്രക്കാരെ ലക്ഷ്യമിട്ട് ‘Gate Z’ എന്ന പ്രത്യേക ഏരിയ ഒരുക്കിയിരിക്കുന്നത്. സബ്വേ ഡൈനർ, കഫേ, ബാർ തുടങ്ങിയവ ഉൾപ്പെടുന്ന ഈ സോൺ വെറും വിശ്രമമുറി എന്നതിനപ്പുറം ഒത്തുകൂടാനും ആശയവിനിമയം നടത്താനും കഴിയുന്ന സോഷ്യൽ സ്പേസായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. Gen-Z മൈൻഡ്സെറ്റിനും താൽപര്യങ്ങൾക്കും മുൻഗണന നൽകിയുള്ള ഹാംഗ്ഔട്ട് സോണിന്റെ പേര് തിരഞ്ഞെടുത്തത് ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിലൂടെയായിരുന്നു. ബെംഗളൂരു എയർപോർട്ടിലെ പ്രശസ്തമായ ‘080 ഇന്റർനാഷണൽ ലോഞ്ചിന്’ തൊട്ടടുത്തായാണ് പുതിയ ഏരിയ സ്ഥിതിചെയ്യുന്നത്. ലൈറ്റ് സെറ്റിംഗുകളും സീറ്റിംഗും ലോഞ്ചിന് സിനിമാ സെറ്റിന്റെ ലുക്ക് നൽകുന്നു. ‘ബബിൾ ആൻഡ് ബ്രൂ’ എന്ന അത്യാധുനിക കഫേ-ബാറാണ് ലോഞ്ചിലെ പ്രധാന ആകർഷണം. ഇതിനൊപ്പം ‘ദി സിപ്പിംഗ് ലോഞ്ച്’ എന്ന പ്രത്യേക ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ‘റെട്രോ സ്റ്റൈൽ’ ഭക്ഷണശാലയായ സബ്വേ ഡൈനറിൽ ലൈവ് ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ സിനിമകളും കായിക…
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പദ്ധതിക്കായുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി കേരളം. കർണാടകയുടെ ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലാണ് നീക്കം. വയനാട് റെയിൽവേ പദ്ധതി എന്ന പേരിലും അറിയപ്പെടുന്ന 236 കിലോമീറ്റർ ദൈർഘ്യമുള്ള പാത, കർണാടകയിലെ മൈസൂരു ജില്ലയിലെ നഞ്ചൻകോടിൽ നിന്ന് മലപ്പുറത്തെ നിലമ്പൂരിലേക്ക് 5 അടി 6 ഇഞ്ച് ബ്രോഡ് ഗേജിൽ ബന്ധിപ്പിക്കാനാണ് നിർദേശിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ല വഴിയാണ് പാത കടന്നുപോകുക. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി മുൻകാല സർവേകൾ പദ്ധതി സാമ്പത്തികമായി ഗുണകരമല്ലെന്ന് വിലയിരുത്തിയിരുന്നുവെങ്കിലും, മെട്രോമാൻ ഇ. ശ്രീധരൻ അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു പദ്ധതി സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പദ്ധതി പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെ കടന്നുപോകുന്നതും കർണാടകയ്ക്ക് പരിമിതമായ പ്രയോജനമേ നൽകൂവെന്നും ചൂണ്ടിക്കാട്ടി കർണാടക തുടർച്ചയായി എതിർപ്പ് രേഖപ്പെടുത്തുകയാണ്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാലാണ് പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർക്കുന്നത്. ബന്ദിപ്പൂർ,…
നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ കൊച്ചി വാട്ടർ മെട്രോ. ഇതിനുപുറമേ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം സർവീസ് നടത്താനും ലക്ഷ്യമിടുന്നു. ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കാനും ഒരുങ്ങുകയാണ് വാട്ടർ മെട്രോ. നിലവിൽ 20 ബോട്ടുകളുടെ ഫ്ലീറ്റുമായാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. കൊച്ചി കപ്പൽശാലയിൽ മൂന്ന് ബോട്ടുകൾ കൂടി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് വാട്ടർ മെട്രോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ബോട്ടുകളുടെ നിർമാണം മികച്ച പുരോഗമിക്കുകയാണെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് വക്താവും വ്യക്തമാക്കി. അടുത്ത മാസം 15 ബോട്ടുകൾ കൂടി ചേർക്കാനുള്ള ടെൻഡറുകൾ നടക്കുമെന്ന് വാട്ടർ മെട്രോ പ്രതിനിധി പറഞ്ഞു. ബാക്കിയുള്ള ബോട്ടുകൾക്കായി വാട്ടർ മെട്രോ പൊതു-സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പദ്ധതിയിടുന്നതായും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. വരുമാനം വർധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് റൂട്ടുകൾ പരിചയപ്പെടുത്തും. പ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഈ ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് ഫ്ലീറ്റ് വർദ്ധന. രണ്ട് മാസത്തിനുള്ളിൽ കടമക്കുടിയിലേക്കും പാലിയംതുരുത്തിലേക്കുമുള്ള സർവീസുകൾ ആരംഭിക്കും-വാട്ടർ മെട്രോ…
നവകേരളത്തിന്റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടി രൂപയാണ് . വിഴിഞ്ഞം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസനോമ്മുഖമായ ഇടപെടലുകളുടെ ഫലമായി വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന്റെ 2045-ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന സമ്പൂര്‍ണ്ണ വികസനം 2028 ഓടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒരുങ്ങുകയാണ്. കണ്‍സഷണയറുമായി 2023 ല്‍ ഏര്‍പ്പെട്ട സപ്ലിമെന്ററി കണസഷന്‍ കരാര്‍ പ്രകാരമാണ് തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗമുള്ള…
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായുള്ള പേരൂർക്കട ഫ്ലൈഓവർ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 67.02 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (RBDCK) ഫ്ലൈഓവറിന്റെ ഡിസൈൻ തയ്യാറാക്കുകയും നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. അംഗീകൃത ഡ്രോയിംഗുകളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ച് ജംഗ്ഷൻ വികസനം, റോഡ് മാർക്കിംഗ്, സോളാർ തെരുവുവിളക്കുകളുടെ സ്ഥാപനം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 910 മീറ്റർ ആകെ നീളമുള്ള ഫ്ലൈഓവറിന്റെ ഇരുവശങ്ങളിലും 98.70 മീറ്ററർ, 60.79 മീറ്റർ അപ്രോച്ച് റോഡുകളുണ്ടാകും. നിലവിലുള്ള റോഡിന്റെ 148 മീറ്റർ ഭാഗത്ത് ഓവർലേ പ്രവർത്തനങ്ങളും, 550 മീറ്റർ നീളമുള്ള ജംഗ്ഷൻ ഓവർലേയും പദ്ധതിയിൽ ഉൾപ്പെടുന്നു. 8.90 മീറ്റർ വീതിയുള്ള കാരേജ്വേയോടൊപ്പം ഇരുവശങ്ങളിലും 0.50 മീറ്റർ വീതിയുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതോടെ ഡെക്കിന്റെ ആകെ വീതി 9.90 മീറ്ററാകും. പൈൽ ഫൗണ്ടേഷൻ സംവിധാനവും നിർദേശിച്ചിട്ടുണ്ട്. കൂടാതെ 7.5…
കൃത്രിമബുദ്ധി (AI) ഡാറ്റാ സെന്റർ മേഖലയിൽ ടാറ്റ, അദാനി, റിലയൻസ് ഗ്രൂപ്പുകളെ നേരിടാൻ കമ്പനിയുടെ ആഭ്യന്തര വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്–നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (L&T). ഇതുമായി ബന്ധപ്പെട്ട് 1 ബില്യൺ ഡോളറോളമാണ് കമ്പനി ചിലവഴിക്കുക. ഭൂമി, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, സെർവറുകൾ എന്നിവ സ്വന്തമായി കൈവശം വെച്ചുള്ള എൻഡ്-ടു-എൻഡ് ഉടമസ്ഥാവകാശം ചിലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എൽ ആൻഡ് ടി കോർപറേറ്റ് സെന്റർ മേധാവി പ്രശാന്ത് ജെയിനിനെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ ക്ലയന്റ്സിന് ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ ഡാറ്റാ സെന്റർ സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്രിമബുദ്ധിയിലേക്കുള്ള ആഗോള മുന്നേറ്റത്തിനൊപ്പം ഡാറ്റാ സെന്ററുകളുടെ ആവശ്യം വേഗത്തിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിൽ ഗ്രൂപ്പിന്റെ ഇൻഹൗസ് ശക്തി സുപ്രധാനമാകും. നിലവിൽ 32 മെഗാവാട്ട് ഡാറ്റാ സെന്റർ ശേഷിയുള്ള എൽ ആൻഡ് ടി, 2030ഓടെ ഇത് 200 മെഗാവാട്ടായി ഉയർത്താനാണ്…
ലണ്ടൻ ഹീത്രൂവിലേക്കുള്ള (London Heathrow Airport) ക്വിക്ക് കണക്ഷൻ സേവനങ്ങൾ ആരംഭിച്ച് അന്താരാഷ്ട്ര കണക്ഷൻ ശക്തിപ്പെടുത്തി കണ്ണൂർ വിമാനത്താവളം (Kannur International Airport). വടക്കൻ കേരളത്തിൽ നിന്നും അയൽ പ്രദേശങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ദീർഘദൂര യാത്രാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്ന നീക്കമാണിത്. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും പ്രധാന ഇന്ത്യൻ കേന്ദ്രങ്ങൾ വഴി സർവീസുകൾ ബന്ധിപ്പിക്കാൻ തുടങ്ങിയതോടെ ഗതാഗത തടസ്സങ്ങളും യാത്രാ സമയവും കുറയ്ക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ബെംഗളൂരു വഴി കണ്ണൂരിൽ നിന്ന് ലണ്ടനിലേക്കുള്ള പ്രതിദിന ഹീത്രൂ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് രാവിലെ 10.15ന് പുറപ്പെട്ട് 11.25 ന് എത്തിച്ചേരുന്ന വിമാനം, ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വൈഡ്-ബോഡി സർവീസുമായി ബന്ധിപ്പിച്ച് ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട് രാത്രി 7.30 ന് ഹീത്രൂവിൽ എത്തിച്ചേരുന്നു. ലണ്ടനിൽ നിന്ന് രാത്രി 9.05ന് പുറപ്പെടുന്ന മടക്ക സർവീസ് അടുത്ത ദിവസം ഉച്ചയ്ക്ക് 12.20 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും പിറ്റേന്ന് രാവിലെ കണ്ണൂരിലേക്ക്…
