Author: News Desk
യുഎസ് തീരുവ നയങ്ങളെ ചുറ്റിപ്പറ്റിയ ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് 2026–27 അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് വിലക്കുറവ് ലഭിക്കാവുന്ന ഉത്പന്നങ്ങളും ചിലവുഭാരം വർധിക്കാവുന്ന മേഖലകളും വ്യക്തമായി വേർതിരിച്ചാണ് ബജറ്റ് നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കായികോപകരണങ്ങൾ, ലെതർ ഉത്പന്നങ്ങൾ, കാൻസർ മരുന്നുകൾ എന്നിവയുടെ ചിലവ് കുറയുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്. നയപിന്തുണ, തീരുവ ഇളവുകൾ, ഡ്യൂട്ടി-ഫ്രീ ഇറക്കുമതി തുടങ്ങിയ നടപടികളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും രോഗികളും നിർമാതാക്കളും നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, ബൈബാക്ക് നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT), സോഴ്‌സിൽ നികുതി ശേഖരണം (TCS) എന്നിവയിൽ നിർദേശിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപാര ഇടപാടുകളും ചില കോർപറേറ്റ് പണംവിതരണ മാർഗങ്ങളും കൂടുതൽ ചിലവേറിയതാകാൻ സാധ്യതയുണ്ട്. വില കുറയാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ കായികോപകരണങ്ങൾ:‘ഖേലോ ഇന്ത്യ മിഷൻ’ ആരംഭിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയിൽ തൊഴിൽ, സ്കില്ലിംഗ്, ജോലി അവസരങ്ങൾ…
സെമികണ്ടക്ടർ മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) 2.0 ധനമന്ത്രി പ്രഖ്യാപിച്ചു. വെറും അസംബ്ലിംഗ് യൂണിറ്റുകൾ എന്നതിനപ്പുറം, ചിപ്പ് രൂപകൽപ്പനയിലും (IP) അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനത്തിലും ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദേശ സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ ഇന്ത്യയുടെ സ്വന്തം സെമികണ്ടക്ടർ ഐ.പി രാജ്യം വികസിപ്പിക്കും. ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികളും സാമഗ്രികളും രാജ്യത്തിനകത്ത് തന്നെ പ്രൊഡ്യൂസ് നിർമ്മക്കും. ഈ മേഖലയിൽ വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുക്കാൻ ഇൻഡസ്ട്രി അധിഷ്ഠിത ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. 2025 ഓഗസ്റ്റ് വരെ 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ രാജ്യത്ത് വന്നിട്ടുണ്ട്. ഇലക്ട്രോണിക്സ് മേഖലയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റിൽ മുന്നോട്ട് വെയ്ക്കുന്നു. ഇലക്ട്രോണിക് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിനായുള്ള വിഹിതം 22,919 കോടിയിൽ നിന്നും 40,000 കോടി രൂപയായി ഉയർത്തി. ഫിലിം പ്രൊഡക്ഷനായി ഇറക്കുമതി ചെയ്യുന്ന ക്യാമറ, ടിവി ഉപകരണങ്ങൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഏപ്രിൽ…
വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് 2026-27 കേന്ദ്ര ബജറ്റ്. വനിതാ സ്വയംസഹായ സംഘങ്ങളെയും സംരംഭകരെയും ലക്ഷ്യമിട്ട് ‘ഷീ മാർട്ട്സ്’ (She MARTS) എന്ന പുതിയ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. വായ്പയെടുത്ത് ജീവികച്ചെലവുകൾ നടത്തുന്ന അവസ്ഥയിൽ നിന്നും സ്ത്രീകൾ സ്വന്തം സംരംഭങ്ങളുടെ ഉടമകളായി മാറുന്ന രീതിയിലേക്കുള്ള മാറ്റമാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. വനിതാ സ്വയംസഹായ സംഘങ്ങളിലെ സംരംഭകർ നടത്തുന്നതും കമ്മ്യൂണിറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് ഷീ മാർട്ട്സ്. ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി ഉറപ്പാക്കുക, പ്രാദേശിക ബ്രാൻഡുകളെ പ്രമുഖ കമ്പനികളോട് മത്സരിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം. ക്ലസ്റ്റർ തലത്തിലുള്ള ഫെഡറേഷനുകൾക്ക് കീഴിലായിരിക്കും ഈ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുക. സാധാരണ ബാങ്ക് വായ്പകൾക്ക് പുറമെ, നൂതനമായ സാമ്പത്തിക സഹായ പദ്ധതികളിലൂടെ (Innovative Financing) ഈ സംരംഭങ്ങൾക്ക് മൂലധനം ഉറപ്പാക്കും. ‘ലഖ്പതി ദീദി’ പദ്ധതിയുടെ വൻ വിജയമാണ് ഇത്തരമൊരു വലിയ പ്രഖ്യാപനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഗ്രാമീണ സ്ത്രീകൾക്ക് പ്രതിവർഷം ചുരുങ്ങിയത് 1 ലക്ഷം രൂപ വരുമാനം…
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകളും ബജറ്റിൽ പ്രഖ്യാപിച്ചു. നമ്മുടെ പരമ്പരാഗത ചികിത്സാരീതിയായ ആയുർവേദത്തിനും യോഗയ്ക്കും പുത്തൻ ഉണർവ് നൽകുന്നതാണ് 2026-27 കേന്ദ്ര ബജറ്റ്. രാജ്യത്ത് മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സ്ഥാപിക്കും. ആയുർവേദം, യോഗ എന്നീ മേഖലകളിലായി 1.5 ലക്ഷം കെയർഗിവർമാർക്ക് (Caregivers) പ്രത്യേക പരിശീലനം നൽകും. കൂടാതെ അനുബന്ധ ആരോഗ്യ മേഖലകളിൽ (Allied Health) ഒരു ലക്ഷം പ്രൊഫഷണലുകളെയും വാർത്തെടുക്കും. പുതിയ നാഷണൽ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ മേഖലയിലെ പ്രൊഫഷണലുകൾക്കായി നിംഹാൻസ് 2 (NIMHANS 2) എന്നിവ സ്ഥാപിക്കും. വിദേശികളായ പേഷ്യൻസിനായി അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം നൽകും. ആഗോള തലത്തിൽ ആയുർവേദംആയുർവേദ…
ഉയർന്ന മൂല്യമുള്ള കൃഷി, അനുബന്ധ മേഖലകൾ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കൃഷി എന്നിവയ്ക്ക് ശക്തമായ ഊന്നൽ നൽകി 2026-27ലെ കേന്ദ്ര ബജറ്റ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാർഷിക രീതികൾ നവീകരിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ഇടപെടലുകളോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്ക് ₹1,62,671 കോടി വകയിരുത്തിയതായി പ്രഖ്യാപിച്ചു. കർഷക ക്ഷേമം, ഭക്ഷ്യസുരക്ഷ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിൽ തുടർച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ് ₹1,51,853 ൽ നിന്ന് 7% വർധനയാണ് ഇത്. മന്ത്രാലയത്തിന്റെ വിഹിതം 2013-14 ലെ ഏകദേശം ₹21,933.50 കോടിയിൽ നിന്ന് 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിൽ ഏകദേശം ₹1,51,853 കോടിയായി വർദ്ധിച്ചു, ഇത് ഈ മേഖലയ്ക്കുള്ള വർദ്ധിച്ചുവരുന്ന സാമ്പത്തിക പിന്തുണ അടിവരയിടുന്നു Finance Minister Nirmala Sitharaman allocates ₹1,62,671 crore for the agriculture sector in Budget 2026. Reaffirming farming as India’s backbone,…
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി നിയമത്തിന് പകരമായി ‘ഇൻകം ടാക്‌സ് ആക്ട് 2025’ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയ ആദായനികുതി വ്യവസ്ഥപ്രകാരം 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 4- 8 ലക്ഷം രൂപ: അഞ്ച് ശതമാനം, 8- 12 ലക്ഷം രൂപ: 10 ശതമാനം, 12- 16 ലക്ഷം രൂപ: 15 ശതമാനം, 16- 20 ലക്ഷം രൂപ: 20 ശതമാനം, 20- 24 ലക്ഷം രൂപ: 25 ശതമാനം, 24 ലക്ഷത്തിന് മുകളിൽ: 30 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്ക്. നാല് ലക്ഷം രൂപയിലധികം വരുമാനമുള്ളവർക്ക് നികുതി ബാധ്യതയുണ്ടെങ്കിലും കിഴിവുകളും റിബേറ്റുകളും കിഴിച്ചാൽ 12 ലക്ഷം രൂപയ്ക്ക് വരെ നികുതി കൊടുക്കേണ്ടിവരില്ല. റെക്കോർഡ് വേഗത്തിലാണ്…
മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന്റെ പ്രതീക്ഷകളൊക്കെ നിരാശയായി മാറി. കേരളം കാത്തിരുന്ന അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയ പദ്ധതികളൊന്നും ബജറ്റിൽ പരാമർശിച്ചതേ ഇല്ല.കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി, കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് ഗുണകരമായേക്കും. എന്നാൽ കേരളത്തിന് വേണ്ടി ഈ വിഭാഗങ്ങളിലും വ്യക്തമായ പദ്ധതികളൊന്നും തന്നെ…
ഇന്ത്യയെ ആഗോള ഡാറ്റാ സെന്റർ ഹബ്ബായി മാറ്റുന്നതിനുള്ള വലിയ നീക്കവുമായി കേന്ദ്ര സർക്കാർ. ബജറ്റ് 2026ൽ വിദേശ ക്ലൗഡ് സേവന കമ്പനികൾക്ക് 20 വർഷം വരെ നികുതി അവധി പ്രഖ്യാപിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ വഴി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനം നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവ് ലഭിക്കുമ. ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുകയും, അതിവേഗം വളരുന്ന ഇന്ത്യയുടെ ഡാറ്റാ സെന്റർ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയുമാണ് ഈ തീരുമാനത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് നിർബന്ധമായും ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനത്തിലൂടെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതോടൊപ്പം, വിദേശ ക്ലൗഡ് കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങൾ നൽകുന്ന ഡാറ്റാ സെന്റർ സേവനങ്ങൾക്ക് ചിലവിന്റെ 15 ശതമാനം വരെ ‘സേഫ് ഹാർബർ’ പരിധിയും സർക്കാർ നിർദേശിച്ചു. ഇതിലൂടെ നികുതി സംബന്ധമായ വ്യക്തതയും പ്രവർത്തന കാര്യക്ഷമതയും കമ്പനികൾക്ക് ഉറപ്പാക്കാനാകും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ വെബ് സർവീസസ് (AWS) തുടങ്ങിയ ആഗോള…
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലേ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ഒലിച്ചുപോയത് 6 ലക്ഷം കോടി. സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു, നിഫ്റ്റി 25,000-ത്തിന് താഴെയുമെത്തി. നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങിയതാണ് വിപണിയെ സ്വാധീനിച്ചത്. ഫ്യൂച്ചേഴ്സ്, ഓപ്ഷൻ ട്രേഡിംഗിലെ Securities Transaction Tax വർദ്ധിപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം വന്ന പിന്നാലെ വിൽപ്പന സമ്മർദ്ദത്തിൽ പെട്ട് മാർക്കറ്റ് വീഴുകയായിരുന്നു. ട്രേഡിംഗ് ചിലവുകൾ ഉയരുമെന്ന ഭീതിയാണ് നിക്ഷേപകരെ കൂട്ടത്തോടെ ലാഭമെടുപ്പിന് (Profit booking) പ്രേരിപ്പിച്ചത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിലെ നികുതി വർദ്ധനവ് വലിയ തോതിൽ വ്യാപാരം നടത്തുന്നവർക്ക് തിരിച്ചടിയാകും. വിപണിയിലെ പണമൊഴുക്കിനെ (Liquidity) കുറച്ചു നാളത്തേയ്ക്കെങ്കിലും ബജറ്റ് നിർദ്ദേശം ദോഷകരമായി ബാധിക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ലാഭമെടുപ്പിലേക്ക് കടന്നതാണ് വിപണിയുടെ തകർച്ചയ്ക്ക് വേഗം കൂട്ടി. ഇന്ത്യൻ മാർക്കറ്റിന്റെ അടിസ്ഥാനപരമായ കരുത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നയപരമായ മാറ്റങ്ങൾ ട്രേഡിംഗ് രംഗത്തെ…
കേന്ദ്ര ബജറ്റിൽ ‘ഓറഞ്ച് ഇക്കോണമി’യെ തൊഴിലും സേവനമേഖലാ വളർച്ചയും നയിക്കുന്ന പുതിയ ശക്തിയായി മുന്നോട്ടുവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആനിമേഷൻ, വിഎഫ്എക്സ് (VFX), ഗെയിമിംഗ്, കോമിക്സ് (AVCG) മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്താകമാനം 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVCG കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2030ഓടെ ഏകദേശം 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന വളർച്ചാമേഖലയാണ് ഇതെന്നും, സൃഷ്ടിപരമായ വ്യവസായങ്ങൾ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ആശയങ്ങൾ, കലാപ്രകടനങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ ആധാരമാക്കിയുള്ള ക്രിയേറ്റീവ് വ്യവസായങ്ങളെയാണ് ‘ഓറഞ്ച് ഇക്കോണമി’ എന്ന് വിളിക്കുന്നത്. സാമ്പത്തിക സർവേ 2025–26ൽ വ്യക്തമാക്കിയ ആശയങ്ങളെ തുടർന്നാണ് ഈ നീക്കം. സംസ്കാരം, മീഡിയ, വിനോദം, ബൗദ്ധികസ്വത്തവകാശം എന്നിവയെ ആധാരമാക്കിയ സൃഷ്ടിപരമായ വ്യവസായങ്ങൾ നഗരസേവനങ്ങളും ടൂറിസവും ശക്തിപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ‘ഓറഞ്ച് ഇക്കോണമി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മേഖലകൾ ഭൗതിക ഉത്പന്നങ്ങളേക്കാൾ ആശയങ്ങളെയും സാംസ്കാരിക…
