Author: News Desk

8 ബില്യൺ ഡോളറിന്റെ അന്തർവാഹിനി നിർമ്മാണ കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് ജർമ്മനിയും ഇന്ത്യയും. കരാർ യാഥാർത്ഥ്യമായാൽ, ഇന്ത്യയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ചർച്ച ചെയ്ത കരാറിൽ അന്തർവാഹിനി നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് ഏകദേശം ഒരു ഡസനോളം റഷ്യൻ അന്തർവാഹിനികളും ആറ് പുതിയ ഫ്രഞ്ച് നിർമ്മിത മോഡലുകളുമാണ് ഉള്ളത്. ചർച്ചയിലിരിക്കുന്ന കരാർ മുന്നോട്ട് പോയാൽ, മൂന്ന് ഫ്രഞ്ച് അന്തർവാഹിനികൾ കൂടി വാങ്ങാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുണ്ട്. ജർമ്മനിയുടെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസ് ജിഎംബിഎച്ച്, ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എന്നിവ കപ്പലുകൾ നിർമ്മിക്കാൻ ഒരുമിച്ച് പ്രവർത്തിക്കും. എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമാണ് പുതിയ അന്തർവാഹിനികളുടെ സവിശേഷത. ഇത് ദൈർഘ്യം വർദ്ധിപ്പിക്കുകയും ഡീസൽ-ഇലക്ട്രിക്…

Read More

ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്‌, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന പ്രഖ്യാപനത്തിലൂടെ തലക്കെട്ടുകളിൽ നിറയുകയാണ് അനിൽ അഗർവാൾ. ഫോർബ്‌സ് റിയൽ ടൈം ബില്യണേർ പട്ടിക പ്രകാരം, അനിൽ അഗർവാളിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വേദാന്തയിലെ അദ്ദേഹത്തിന്റെ ഭൂരിപക്ഷ ഓഹരികളിൽ നിന്നാണ്. 1976ൽ സ്ഥാപിച്ച സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസാണ് അനിൽ അഗർവാളിന്റെ സംരംഭക ജീവിത്തതിൽ വഴിത്തിരിവായത്. ഇന്ത്യയിൽ കോപ്പർ സ്മെൽറ്ററും റിഫൈനറിയും സ്ഥാപിച്ച ആദ്യ സ്വകാര്യ കമ്പനിയാണ് സ്റ്റെർലൈറ്റ്. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി, അനിൽ അഗർവാളും സംഘവും 2003ൽ ലണ്ടനിൽ വേദാന്ത റിസോഴ്‌സസ് പി‌എൽ‌സി സംയോജിപ്പിച്ചു. പതിറ്റാണ്ടുകളായി വേദാന്ത എന്നറിയപ്പെടുന്ന സ്ഥാപനം കെട്ടിപ്പടുത്ത അഗർവാൾ, നിരവധി വിവാദങ്ങൾക്കിടയിലും തളരാതെ ബിസിനസ്സ് കെട്ടിപ്പടുത്തു. അനിൽ അഗർവാളിന്റെ മകനും വ്യവസായിയുമായ അഗ്നിവേശ് അഗർവാൾ കഴിഞ്ഞദിവസമാണ് യുഎസിൽ അന്തരിച്ചത്. സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന്…

Read More

യുഎസ് ഇതര കമ്പനികൾക്ക് വിൽക്കാൻ അനുവാദമുണ്ടെങ്കിൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ നടത്തിപ്പുകാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎസ് ഇതര കമ്പനികൾക്ക് വെനസ്വേലൻ എണ്ണയുടെ ലഭ്യതയെക്കുറിച്ച് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അനുസൃതമായ രീതിയിൽ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഇതര കമ്പനികൾക്ക് വിൽപ്പന അനുവദിച്ചാൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പും പരിഗണിക്കുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇതുസംബന്ധിച്ച റോയിട്ടേഴ്‌സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് രണ്ട് കമ്പനികളും ഉടൻ പ്രതികരിച്ചില്ല. ജനുവരി 3 ന് യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന്, 2 ബില്യൺ ഡോളർ വിലവരുന്ന 30-50 ദശലക്ഷം ബാരൽ വെനസ്വേലൻ ക്രൂഡ് ഓയിൽ, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള തീരുമാനത്തിൽ ഇരുരാജ്യങ്ങളും എത്തിയിരുന്നു.

Read More

15 എക്സ്പ്രസ്സ്, മെമു ട്രെയിനുകൾ ഇനി മുതൽ കേരളത്തിലെ കൂടുതൽ സ്റ്റേഷനുകളിൽ നിർത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് പുതുതായി സ്റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്. താഴെ പറയുന്ന 15 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിലായി സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. 16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു. 16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും. 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു. 16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും. 16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ് അനുവദിച്ചു.16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ 16609 തൃശൂർ…

Read More

പിലാനി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിനു (BITS) വൻ തുക സംഭാവന നൽകി പൂർവവിദ്യാർത്ഥിയും ന്യൂയോർക്ക് ജെപി മോർഗൻ ചേസ് എംഡിയുമായ മഹേഷ് സാംദാനി. മഹേഷും ഭാര്യ പൂർവ ലാധയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ സംഭാവനയാണ് ബിർല ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്. പുതിയ സ്കോളർഷിപ്പ് എൻഡോവ്‌മെന്റ് സ്ഥാപിക്കുന്നതിനായാണ് ഈ സംഭാവന. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച്, 2026–27 അധ്യയന വർഷം മുതൽ മെറിറ്റ്-കം-നീഡ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകും. മഹേഷ് സാംദാനി മാതാവ് കൗശല്യാദേവി സാംദാനിയുടെ സ്മരണയിൽ ‘കൗശല്യാദേവി സാംദാനി സ്കോളർഷിപ്പ് എൻഡോവ്‌മെന്റ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. മികച്ച അക്കാഡമിക് പ്രകടനത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിറ്റ്സ് പിലാനിയുടെ നിലവിലെ സ്കോളർഷിപ്പ് സംവിധാനത്തിലൂടെയായിരിക്കും പ്രതിവർഷം ഈ സഹായം വിതരണം ചെയ്യുക. ബിർല ഇൻസ്റ്റിറ്റ്യൂട്ടിൽ 1986 ബാച്ച് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മഹേഷ്, നിലവിൽ ന്യൂയോർക്കിലെ ജെപി മോർഗൻ ചേസ് & കമ്പനിയിൽ മാനേജിംഗ് ഡയറക്ടറാണ്.…

Read More

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ-റോഡ് ടണൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചു. നോർത്ത് ഈസ്റ്റിലെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ദർശനത്തിന്റെ ഭാഗമായാണ് പദ്ധതി. എക്സ്പൻഡിച്ചർ സെക്രട്ടറി അധ്യക്ഷനായ ഇന്റർ-മിനിസ്ട്രീരിയൽ കമ്മിറ്റിയാണ് അസാമിലെ ബ്രഹ്മപുത്ര നദിക്കു കീഴിലൂടെ നിർമിക്കുന്ന 15.8 കിലോമീറ്റർ നീളമുള്ള ട്വിൻ-ട്യൂബ് ടണൽ പദ്ധതിക്ക് അനുമതി നൽകിയത്. റോഡ് വാഹനങ്ങളും റെയിൽ ഗതാഗതവും ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുന്ന രാജ്യത്തെ ആദ്യ അണ്ടർവാട്ടർ പദ്ധതിയാണിത്. ബ്രഹ്മപുത്രയുടെ ഇരുകരകളിലുള്ള ഗോപുർ, നുമാലിഗഢ് എന്നിവടെ പദ്ധതി ബന്ധിപ്പിക്കും. ഇതോടെ മേഖലയുടെ ഏകീകരണവും തന്ത്രപ്രധാനമായ ഗതാഗത സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണ്ടർവാട്ടർ ടണൽ സംവിധാനത്തിൽ രണ്ട് സമാന്തര ടണലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ടണൽ രണ്ട് ലെയിൻ റോഡ് വാഹനങ്ങൾക്കായി മാറ്റിവെക്കും. മറ്റൊന്ന് സിംഗിൾ റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നതിനായാണ് ഉപയോഗിക്കുക. രണ്ട് ടണലുകളും ഏകദേശം 32 മീറ്റർ താഴ്ചയിലായിരിക്കും നിർമിക്കുക. ഇതോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും…

Read More

വിഴിഞ്ഞം പദ്ധതിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ അനിവാര്യമായ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തിന്റെ വികസനത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായിരിക്കും ഔട്ടർ റിങ് റോഡ്. അപകടങ്ങൾ ഒഴിവാക്കാൻ കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കുമെന്നും ഗഡ്കരി ഉറപ്പു നൽകി. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന 6,500-ലധികം കുടുംബങ്ങൾക്ക് ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖർ ഈ വാർത്ത പങ്കു വച്ചത്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികൾ വ്യക്തമായ കാഴ്ചപ്പാടോടെ അതിവേഗം നടപ്പിലാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും എന്നും ഗഡ്കരി ഉറപ്പു നൽകി. അടുത്ത കാലത്തു പലയിടത്തും…

Read More

ഡിജിറ്റൽ മാറ്റങ്ങൾ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 50 ടെലിവിഷൻ ചാനലുകൾ അവരുടെ ബ്രോഡ്കാസ്റ്റ് ലൈസൻസുകൾ ഉപേക്ഷിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജിയോസ്റ്റാർ, സീ എന്റർടെയിൻമെന്റ്, ഈനാട് ടെലിവിഷൻ, ടിവി ടുഡേ നെറ്റ്‌വർക്ക്, എൻഡിടിവി, എബിപി നെറ്റ്‌വർക്ക് എന്നീ പ്രമുഖ ബ്രോഡ്കാസ്റ്റർമാർക്കു കീഴിലുള്ള ചാനലുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വ്യാപനവും കാഴ്ചക്കാരുടെ ശീലങ്ങളിലെ മാറ്റവുമാണ് ഈ നീക്കത്തിന് പ്രധാന കാരണം. ജിയോസ്റ്റാറിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിനോദ–മ്യൂസിക് വിഭാഗ ചാനലുകളായ MTV Beats, VH1, Comedy Central, Colors Odia തുടങ്ങിയവ ലൈസൻസ് വിട്ടുനൽകിയ. സീ ഗ്രൂപ്പിൽ നിന്ന് അന്താരാഷ്ട്ര ചാനലായ Zee Sea ലൈസൻസ് വിട്ടുനൽകിയപ്പോൾ. ഈനാട് ഗ്രൂപ്പിന്റെ കീഴിലുള്ള ചില ടെലിവിഷൻ ചാനലുകൾ ലൈസൻസ് വിട്ടുനൽകിയതായി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ മുഖ്യ ഈനാട് ചാനലുകൾ പ്രവർത്തനം തുടരുന്നുണ്ട്. ടിവി ടുഡേ നെറ്റ്‌വർക്ക്, ഇന്ത്യ ടുഡേ…

Read More

കഴിഞ്ഞ വർഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദ്യമായി ഐസിസി വനിതാ ലോകകപ്പ് ഉയർത്തുന്നതിൽ നിർണായക സംഭാവന നൽകിയതിനു ശേഷം ജനപ്രീതിയിലേക്ക് ഉയർന്ന ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്, ആദ്യ നിക്ഷേപ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. വനിതകൾക്കു മാത്രമായുള്ള ഹെൽമെറ്റുകൾ നിർമിക്കുന്ന ബ്രാൻഡായ ട്വാരയിലാണ് (Tvarra) താരം നിക്ഷേപക പങ്കാളിയായിരിക്കുന്നത്. ജെമീമ റോഡ്രിഗസ് ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. ജെമീമ കമ്പനിയുടെ എത്ര ഓഹരിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഹകരണം ദീർഘകാല, ഇക്വിറ്റി നേതൃത്വത്തിലുള്ള പങ്കാളിത്തമാണെന്ന് ട്വാര അറിയിച്ചു. താരത്തിന്റെ ഊർജ്ജം, സ്ഥിരത, വിശ്വാസം അടിസ്ഥാനമാക്കിയുള്ള സമീപനം എന്നിവ കളിക്കളത്തിലും പുറത്തും ട്വാരയുടെ ധാർമ്മികതയുമായി യോജിക്കുന്നതായി കമ്പനി പ്രതിനിധി പറഞ്ഞു. വനിതാ റൈഡർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബ്രാൻഡ്, സ്ത്രീകളുടെ തലയുടെ വലുപ്പം, ഭാര വിതരണം, മുടി, കമ്മലുകൾ, ദൈനംദിന നഗര യാത്രാ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്ന സർട്ടിഫൈഡ്, സുരക്ഷാ അധിഷ്ഠിത ഹെൽമെറ്റുകൾ, സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മിക്കുന്നു. ഭാരം കുറഞ്ഞ…

Read More

പ്രാദേശിക ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ബ്രസീലിയൻ എയ്‌റോസ്‌പേസ് കമ്പനിയായ എംബ്രാറുമായി (Embraer) സഹകരിക്കാൻ അദാനി ഗ്രൂപ്പ്. 70 മുതൽ 146 വരെ യാത്രക്കാർക്ക് ഇരിക്കാവുന്ന ഹ്രസ്വ-ഇടത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്ന ജനപ്രിയ പ്രാദേശിക ജെറ്റുകളുടെ നിർമാണത്തിനായാണ് സഹകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തോടെ, വാണിജ്യ ഫിക്‌സഡ്-വിംഗ് വിമാനങ്ങൾക്കായി അന്തിമ അസംബ്ലി ലൈൻ (FAL) ഉള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉടൻ ചേരും. കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് അദാനി എയ്‌റോസ്‌പേസ് എഫ്‌എഎല്ലിനായി എംബ്രാറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. നിർദ്ദിഷ്ട എഫ്‌എഎല്ലിനുള്ള സ്ഥലം, നിക്ഷേപം, അത് എപ്പോൾ പ്രവർത്തനക്ഷമമാകും തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനം ഹൈദരാബാദ് എയർ ഷോയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ എംആർഒ, പാസഞ്ചർ-എയർക്രാഫ്റ്റ്-ടു-ഫ്രൈറ്റർ (P2F) പരിവർത്തനം എന്നിവയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. വ്യോമയാന മേഖലയിൽ…

Read More