Author: News Desk
ഭൂമി സുരക്ഷിതമാക്കാൻ പുതിയ ആശയങ്ങളും അവയിലേക്കു നയിച്ച വഴികളും പങ്കുവച്ച് കയ്യടി നേടി കുട്ടി ഗവേഷകർ. കുടുംബശ്രീ മിഷന്റെ ലിയോറ ഇന്നൊവേഷൻ കോൺക്ലേവിലാണ് പ്ലാസ്റ്റിക് ഭീഷണി, നദീ മലിനീകരണം തടയൽ, കടൽപായലിൽനിന്നു ബയോ പോളിമർ തുടങ്ങി കുട്ടികൾ നിരവധി ആശയങ്ങൾ അവതരിപ്പിച്ചത്. കുട്ടികൾ കണ്ടെത്തിയ ആശയ ങ്ങൾ ഗവേഷണത്തിൽ മാത്രം ഒതുങ്ങാതെ സംരംഭങ്ങളായി മാറ്റാൻ കഴിയണമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കളമശേരി സ്റ്റാർട്ടപ് മിഷനിലെ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി കുരുന്നുപ്രതിഭകളുടെ നൂതനാശയങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്നതായി. കുട്ടികളുടെ നൂതനാശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ലിയോറ മൈ ലെെറ്റ്’ പുസ്തകം പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്തു. 143 കുട്ടികളുടെ ആശയങ്ങളാണ് പുസ്തകത്തിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എട്ടുമുതൽ 18 വയസ്സുവരെയുള്ള 650ഓളം കുട്ടികളാണ് കോൺക്ലേവിൽ പങ്കെടുത്തത്. കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്തു. മാലിന്യസംസ്കരണം, ഡിജിറ്റൽ ടെക്നോളജി, കലയും സംസ്കാരവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ…
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസായ മെട്രോ കണക്ടിന് ഒരു വയസ്. 2025 ജനുവരി 15ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16നാണ് ആരംഭിച്ചത്. മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് യാത്രക്കാർക്ക് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. ഫ്രഞ്ച് സ്ഥാപനമായ എഎഫ്ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവ്വീസ് വളരുകയും ചെയ്തു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ–സിയാൽ എയർപോർട്ട് റൂട്ട്…
ഇസ്രായേൽ ഔദ്യോഗികമായി അവരുടെ ദേശീയ AI സൂപ്പർ കമ്പ്യൂട്ടർ പുറത്തിറക്കി, ഇത് ഹൈടെക് കമ്പനികളെയും അക്കാദമിക് ഗവേഷകരെയും ഡിസ്കൗണ്ട് വിലയുള്ള Nvidia B200 ആക്സിലറേറ്ററുകൾ ഉപയോഗിച്ച് നൂതന AI മോഡലുകൾ പരിശീലിപ്പിക്കാൻ അനുവദിക്കുന്നു. കമ്പ്യൂട്ടിംഗ് പവറിനായുള്ള ആഗോള മത്സരത്തിൽ രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇസ്രായേൽ ഇന്നൊവേഷൻ അതോറിറ്റി ഞായറാഴ്ച പ്രഖ്യാപിച്ച ഈ നീക്കം . ഇസ്രായേലിന്റെ നാഷണൽ പ്രോഗ്രാം ഫോർ എഐ ആർ & ഡി ഇൻഫ്രാസ്ട്രക്ചറിന്റെ (ടെലിം പ്രോഗ്രാം) ഭാഗമാണ് ഈ സൂപ്പർ കമ്പ്യൂട്ടർ. ഇന്നൊവേഷൻ അതോറിറ്റിയുടെ അഭിപ്രായത്തിൽ, ഇതിനകം തന്നെ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും അതിലേക്ക് പ്രവേശനം നൽകുന്നതിനുമായി എഐ ക്ലൗഡ് ദാതാവായ നെബിയസിനെ തിരഞ്ഞെടുത്തു. ഇപ്പോൾ, കമ്പ്യൂട്ടിംഗ് ഉറവിടങ്ങളിലേക്കുള്ള ആക്സസ് അനുവദിക്കുന്നതിന്റെ അടുത്ത ഘട്ടം അതോറിറ്റി ആരംഭിക്കുകയാണ്. Israel Innovation Authority officially launches its first national AI supercomputer to empower high-tech companies and researchers with advanced Nvidia B200…
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് എയർക്രാഫ്റ്റുകൾ (eVTOLs) വികസിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ പുതിയ നിർമാണ പ്ലാന്റ് നിർമിക്കാൻ സർള ഏവിയേഷൻ (Sarla Aviation). അനന്തപൂർ ജില്ലയിലെ നിർമാണ പ്ലാന്റിനായി കമ്പനി സർക്കാരുമായി കരാറിൽ ഒപ്പുവെച്ചു. കമ്പനി ഇതിനകം തന്നെ ബെംഗളൂരുവിൽ അതിന്റെ പറക്കുന്ന പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. 500 ഏക്കറിൽ ₹1,300 കോടി മുതൽമുടക്കിലാണ് പുതിയ സൗകര്യം നിർമിക്കുക. പ്രതിവർഷം 1,000 ഇലക്ട്രിക് എയർ ടാക്സികൾ നിർമിക്കാനുള്ള ശേഷി ഈ സൗകര്യത്തിനുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 2028ഓടെ ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്സി സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ എയർ ടാക്സികൾക്ക് കഴിയും. കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കമ്പനി ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് വിഭാഗത്തിൽപ്പെടുന്ന ശൂന്യ എന്ന ഫ്ലയിംഗ് ടാക്സിക്ക് ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി…
തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസേർച്ച് ഹബ്ബിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു. 94 ഏക്കൽ സ്ഥലത്തുള്ള പദ്ധതി പൂർത്തിയാകുന്നതോടെ 21,000 പേർക്കാണ് തൊഴിൽ ലഭിക്കുക. ആദ്യ ഘട്ടത്തിന്റെ മാത്രം ബിൽറ്റ്-അപ്പ് വിസ്തീർണം 10 ലക്ഷം ചതുരശ്ര അടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭ്യമാകും. ടിസിഎസ് ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ് പള്ളിപ്പുറത്ത് സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ അനലറ്റിക്സ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയിലൂന്നി ഉത്പ്പന്നങ്ങളുടെ വികസനവും അതുമായി ബന്ധപ്പെട്ട സേവനവുമാണ്…
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി സംയുക്തമായി ഇന്ത്യൻ നാവികസേനയുടെ വെപ്പൺസ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സിസ്റ്റംസ് എസ്റ്റാബ്ലിഷ്മെന്റ്, ആളില്ലാ ഉപരിതല കപ്പലുകളുടെ പ്രവർത്തനം സാധ്യമാക്കുന്ന ഒരു തദ്ദേശീയ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട് . അഡ്വാൻസ്ഡ് ഓട്ടോണമസ് നാവിഗേഷൻ & കൺട്രോൾ സോഫ്റ്റ്വെയർ (A2NCS) എന്നറിയപ്പെടുന്ന ഈ സോഫ്റ്റ്വെയർ, ആളില്ലാ ഉപരിതല കപ്പലുകൾ ഉപയോഗിച്ച് കടലിൽ സ്വയംഭരണ പ്രവർത്തനങ്ങൾ നടത്താൻ നാവികസേനയെ അനുവദിക്കുന്നു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിലെ ഭാരത് ഇലക്ട്രോണിക്സിന്റെ ഒരു പോസ്റ്റ് അനുസരിച്ച്, മൈൻ കൗണ്ടർമെഷർ ദൗത്യങ്ങൾക്കും യുദ്ധ വ്യായാമങ്ങൾക്കുമായി ഇതിനകം വിന്യസിച്ചിട്ടുള്ള ഇന്ത്യൻ നാവികസേനയുടെ ഒരു ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടിലേക്ക് സോഫ്റ്റ്വെയർ സംയോജിപ്പിച്ചിരിക്കുന്നു . നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടിന്റെ പൂർണ്ണമായും സ്വയംഭരണ, ആളില്ലാ പ്രവർത്തനങ്ങൾ A2NCS പ്രാപ്തമാക്കുന്നു, കൂടാതെ മൂന്ന് വ്യത്യസ്ത പ്രവർത്തന രീതികളെ പിന്തുണയ്ക്കുന്നു. Indian Navy’s WEESE and BEL develop the Advanced Autonomous Navigation & Control Software (A2NCS) for crewless surface vessel…
പരസ്പരം കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും ഇന്ത്യ-യുഎഇ ധാരണ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വ്യാപാര, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചർച്ചകൾ നടത്തി. യുഎഇയിൽ നിന്ന് ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങുന്നതിനായി ഇന്ത്യ 3 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. ആറ് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറായി ഇരട്ടിയാക്കാനും തന്ത്രപരമായ പ്രതിരോധ പങ്കാളിത്തം രൂപീകരിക്കാനും തീരുമാനമായി. എൽഎൻജി കരാർ പ്രകാരം, സർക്കാർ അധീനതയിലുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പിന് (HPCL.NS) പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യും. 10 വർഷത്തേക്കാണ് കരാർ കാലാവധി. ഈ കരാറോടെ ഇന്ത്യയുമായുള്ള കരാറുകളുടെ ആകെ മൂല്യം 20 ബില്യൺ ഡോളറിലധികമാകുമെന്ന് അഡ്നോക് പ്രതിനിധി പറഞ്ഞു. അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി…
പ്രൊജക്റ്റ് 75 ഇന്ത്യയ്ക്ക് (Project 75 India) കീഴിൽ, പ്രവർത്തന ദൈർഘ്യം കൂടിയ ആറ് അഡ്വാൻസ്ഡ് എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ. ഇതുമായി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (CCS) അനുമതി തേടാൻ ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. ഏകദേശം 8 ബില്യൺ ഡോളർ (₹66000 കോടി) വിലമതിക്കുന്ന ഈ പദ്ധതി, ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിന്റെ (TKMS) സാങ്കേതിക പിന്തുണയോടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിലാകും നടപ്പിലാക്കുക. 2030ഓടെ അന്തർവാഹിനികൾ കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ചൈനയിൽ നിന്ന് എട്ട് യുവാൻ ക്ലാസ് എഐപി സജ്ജീകരിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 2026നും 2028 നും ഇടയിൽ ഉൾപ്പെടുത്താൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിലും ബാക്കിയുള്ളവ കറാച്ചിയിലും നിർമാണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ എഐപി അന്തർവാഹിനികളുടെ നിർമാണം വേഗത്തിലാക്കുന്നത്. വെള്ളത്തിനടിയിൽത്തന്നെ, വായു…
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ള ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങൾ കടുപ്പിച്ച് റെയിൽവേ. പുതിയ ചട്ടപ്രകാരം, ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ എട്ടുമണിക്കൂർ മുൻപ് വരെ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും. ട്രെയിൻ യാത്ര പുറപ്പെടാൻ എട്ടുമണിക്കൂർ പോലുമില്ലാത്തപ്പോഴാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കിക്കുകയുമില്ല. കൺഫേം ടിക്കറ്റ്, ട്രെയിൻ യാത്ര പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് കാൻസൽ ചെയ്യാതെയിരിക്കുകയും ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യാതെയിരിക്കുകയും ചെയ്താൽ ഒരുരൂപ പോലും റീഫണ്ട് ലഭിക്കില്ല. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി ഉണ്ടാവില്ലെന്ന് റെയിൽവേ നേരത്തേ വ്യക്തമാക്കിയിരുന്നു. മിനിമം ചാർജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്ററായിരിണ്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, ഡ്യൂട്ടി പാസ് എന്നിവർക്കുള്ള സീറ്റുകൾക്ക് പ്രത്യേക ക്വോട്ടയുണ്ടാകും. മറ്റ് റിസർവേഷനുകളൊന്നും അനുവദിക്കില്ലെന്നും റെയിൽവേ ബോർഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വന്ദേഭാരതിൻറെ ആദ്യ സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തത്. ഹൗറ–ഗുവാഹത്തി…
കേരളത്തിലെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി കമ്മ്യൂൺ കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം പദ്ധതികൾ ആരംഭിക്കണമെന്നും, വർക്ക് നിയർ പദ്ധതിക്കൊപ്പം ഐടി മേഖലയിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന വർക്ക് എവേ ഫ്രം ഹോം പദ്ധതിക്കും കേരളത്തിൽ സാദ്ധ്യതകൾ ഏറെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 1500 പേർക്ക് തൊഴിലെടുക്കാൻ സംവിധാനമുള്ള ഒരു ആധുനിക ഐ ടി പാർക്ക് കൊട്ടാരക്കരയിൽ ഉടൻ യാഥാർഥ്യമാകും. ഇതുസംബന്ധിച്ച റെൻഡറിങ് നടപടികൾ തുടങ്ങികഴിഞ്ഞതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടൂറിസ്റ്റ് സെന്ററുകളിൽ താമസിച്ചു ജോലി ചെയ്യുന്ന വർക്ക് എവേ ഫ്രം ഹോം ഇപ്പോൾ പലയിടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള കേരളത്തിന് ആ മേഖലയിലും ഏറെ സാധ്യതകളുണ്ട്. അതും പരമാവധി വിനിയോഗിക്കാൻ നാം തയാറാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർക് നിയർ ഹോം നമ്മുടെ തൊഴിൽരംഗത്തെ പുതിയൊരു മാറ്റമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു ആശയമാണിത്. ഇതിനു തദ്ദേശ…
