രണ്ട് വർഷത്തിനിടെ 55,000 കോടിയിലധികം രൂപയുടെ GST വെട്ടിപ്പ് നടന്നതായി Directorate General of GST Intelligence വെളിപ്പെടുത്തി. ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 700 പേരോളം അറസ്റ്റിലായതായും GST Intelligence അറിയിച്ചു. 22,300 വ്യാജ GST identification numbers കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി, ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിക്കുന്നത് തടയാൻ 2020ൽ രാജ്യവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വ്യാപകമായ വെട്ടിപ്പ് പിടിച്ചത്.
തട്ടിപ്പിന് പ്രൊഫഷണലുകളും
GST തട്ടിപ്പിൽ അറസ്റ്റിലായവരിൽ ചാർട്ടേർഡ് അക്കൗണ്ടന്റുകളും കമ്പനി സെക്രട്ടറിമാരും ഉൾപ്പെടെ ഇരുപതോളം പ്രൊഫഷണലുകൾ ഉണ്ടെന്നും അധികൃതർ പറയുന്നു. DGGI, DRI, Income Tax, Enforcement Directorate, CBI തുടങ്ങിയ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് GST തട്ടിപ്പ് കണ്ടെത്തിയത്. അതേസമയം, GST നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ റെക്കോർഡ് കളക്ഷനാണ് ഒക്ടോബറിൽ പിരിഞ്ഞത്, ഒന്നര ലക്ഷം കോടിയോളം രൂപ. ഏപ്രിലിൽ 1.68 ലക്ഷം കോടിയോളം പിരിച്ചെടുത്തതായിരുന്നു റെക്കോർഡ് കളക്ഷൻ.
In the last two years, GST authorities have detected fraud amounting to Rs 55,575 crore and arrested over 700 individuals. There were more than 22,300 fake GST identification numbers (GSTINs) detected by officers of the Directorate General of GST Intelligence (DGGI).