ലോകമാകെ സാമ്പത്തിക മാന്ദ്യം വരുമോ എന്ന ആശങ്കയ്ക്കിടെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് UAE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ.
കമ്പനികളുടെ മുതിർന്ന എക്സിക്യൂട്ടിവ്സിനിടയിൽ KPMG നടത്തിയ സർവ്വേയിൽ 60% പേരും ഇനിയുള്ള വർഷങ്ങളിൽ വളർച്ച പ്രതീക്ഷിക്കുന്നു. അടുത്ത വർഷങ്ങളിൽ 4.5% വരെ വാർഷിക വളർച്ച ബിസിനസ്സിലുണ്ടാകുമെന്നാണ് അറബ് രാജ്യങ്ങളിലെ ചീഫ് എക്സിക്യൂട്ടീവുകൾ പ്രതീക്ഷിക്കുന്നത്. ലോകമാകെ കമ്പനികൾ പുലർത്തുന്ന ആത്മവിശ്വാസത്തിന്റെ ഇരട്ടിയിലധികം പ്രതീക്ഷയിലാണ് ഗൾഫ് കമ്പനികളെന്നും റിപ്പോർട്ട് പറയുന്നു.
മാന്ദ്യം നേരിടാൻ റെഡി
1325 കോർപ്പറേറ്റുകളെ പങ്കെടുപ്പിച്ച് KPMG നടത്തിയ സർവ്വേയിൽ, മാന്ദ്യത്തെ നേരിടാനുള്ള നടപടികൾ ഗൾഫ് ഇതിനകം കൈക്കൊണ്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അടുത്ത ആറ് മാസം കരുതിയിരിക്കാനും മാന്ദ്യത്തെ നേരിടാൻ പദ്ധതികൾ ആലോചിക്കുന്നു എന്നുമാണ് അറബ് രാജ്യങ്ങൾക്ക് പുറത്തുള്ള CEOമാർ അഭിപ്രായപ്പെട്ടത്. അറബ് ലോകത്തെ 90% ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും മാന്ദ്യം അവിടുത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു
വീണ്ടും രക്ഷയായി എണ്ണ
ഊർജ്ജ മേഖലയിലെ ഉയർന്ന വരുമാനം ഗൾഫ് എക്കണോമിയെ സംരക്ഷിച്ച് നിർത്തുമെന്ന് സർവ്വേ പറയുന്നു. ശക്തവും ഫലപ്രദവുമായ ദീർഘവീക്ഷണത്തോടെയാണ് അറബ് കമ്പനികൾ മുന്നോട്ട് പോകുന്നതെന്ന് KPMG Middle East ചെയർമാൻ Nader Haffar ചൂണ്ടിക്കാട്ടി. ദുബായിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ Emirates NBD, 7% സാമ്പത്തിക വളർച്ചയാണ് ഈ വർഷം എമിറേറ്റ്സിന് പ്രതീക്ഷിക്കുന്നത്.
According to a new study, the majority of chief executives overseas are bracing for a global recession, while top executives at some of the UAE’s largest businesses anticipate growth and increased earnings. Sixty percent of UAE executives surveyed expect their companies’ earnings to increase by 2.5 percent to 4.5 percent per year over the next three years.