പ്രതിരോധ രംഗത്തെ ഇന്ത്യയിലെ മുൻനിര നിർമാണ സ്ഥാപനമായ
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (HAL) ന്റെ ഓർഡർ ബുക്കിൽ 2023 മാർച്ച് അവസാനത്തോടെ ലഭിച്ചിരിക്കുന്നത് ഏകദേശം 82,000 കോടിയുടെ വിവിധ കരാറുകൾ.

ഇതിൽ 26,000 കോടിയുടെ കരാറാകട്ടെ  HTT-40 ട്രെയ്നർവിമാനങ്ങൾ,  Do-228 വിമാനങ്ങൾ, PSLV വിക്ഷേപണ വാഹനങ്ങൾ എന്നിവക്കായാണ്.  

2022-23ൽ വിവിധ പ്രതിരോധ ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 25,000 കോടി രൂപ ലഭിച്ചതോടെ കമ്പനിയുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു.

ഇതോടെ  2022-23 സാമ്പത്തിക വർഷത്തിൽ 26,500 കോടി രൂപയുടെ ഏറ്റവും ഉയർന്ന വരുമാനം നേടിയ കമ്പനിയെന്ന പേരും HAL നു ലഭിച്ചു.

എച്ച്എഎല്ലിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്ന് ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അവിശ്വസനീയമായ നേട്ടത്തിലേക്ക് നയിച്ച ടീം പ്രയത്നത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

“അസാധാരണമായ നേട്ടം !” എന്നാണ്  പ്രധാനമന്ത്രി എഴുതിയത്.  

ഇന്ത്യയുടെ മുൻനിര യുദ്ധ വിമാനങ്ങളായ തേജസിന്റെ വിവിധ തലമുറ വകഭേദങ്ങൾ, ചേതക്, പുതുതലമുറ ജെറ്റ് സൂപ്പർ സോണിക് ട്രെയ്നർ, ആക്രമണ, ചരക്ക്, പട്രോളിംഗ്  ഹെലികോപ്റ്ററുകൾ, എന്നിവ തദ്ദേശീയമായി നിർമിക്കുന്ന HAL  പവർ പ്ലാന്റ്, ഏവിയോണിക്സ്‌, ഏറോസ്പേസ് വാഹനങ്ങൾ എന്നിവയിലും  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

മുൻ സാമ്പത്തിക വർഷത്തെ 24,620 ഡോളറിനെ അപേക്ഷിച്ച് വരുമാനം 8% വർദ്ധിച്ചതായി എച്ച്എഎൽ ട്വീറ്റിൽ പറഞ്ഞു. “2022-23 സാമ്പത്തിക വർഷത്തിൽ   പ്രവർത്തനങ്ങളിൽ നിന്നുള്ള താൽക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതുമായ എക്കാലത്തെയും ഉയർന്ന 26,500 കോടി രൂപ എന്ന വരുമാനം HAL രേഖപ്പെടുത്തുന്നു” കമ്പനി ട്വീറ്റിൽ പറഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയം കാരണം കമ്പനിക്ക് ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് എച്ച്എഎൽ ചെയർമാൻ സി ബി അനന്തകൃഷ്ണൻ  പറഞ്ഞു.  

ഐടി എടിയുടെ അനുകൂല തീരുമാനം മൂലം 542 കോടി രൂപ പലിശ ഉൾപ്പെടെ 1,798 കോടി രൂപ ആദായനികുതി  എച്ച്എഎൽ നു റീഫണ്ട് ലഭിക്കുകയും ചെയ്തിരുന്നു 

Share.

Comments are closed.

Exit mobile version