1929 ഫെബ്രുവരി 10ന് ആയിരുന്നു ഇന്ത്യക്കാരനായ ഒരാൾക്ക് ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്. ദീർഘകാലം ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ  ആയിരുന്നു ആ സ്വപ്നനേട്ടത്തിന്റെ ഉടമ. എയ്റോ ക്ലബ് ഓഫ് ഇന്ത്യ ആൻഡ് ബർമയിൽനിന്നും അദ്ദേഹത്തിനു ലഭിച്ച ലൈസൻസിൽ നമ്പർ ഒന്ന് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവായാണു ജെ.ആർ.ഡി.ടാറ്റ‌ അറിയപ്പെടുന്നത്. അഞ്ച് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് അദ്ദേഹത്തിന് വിമാനങ്ങളോടുള്ള അഭിനിവേശം.  15 വയസ്സായപ്പോൾ, ജെആർഡി ടാറ്റ പൈലറ്റാകാനും വ്യോമയാനരംഗത്ത് തുടരാനും തീരുമാനിച്ചു.  24-ാം വയസ്സിൽ അദ്ദേഹം ഫ്ലൈയിംഗ് ലൈസൻസ് എടുക്കാൻ വേണ്ടി മുന്നിട്ടിറങ്ങി. അദ്ദേഹത്തിന് മുമ്പ് പലരും രജിസ്റ്റർ ചെയ്തെങ്കിലും ജെആർഡിയാണ് ഫ്ലൈയിംഗ് ടെസ്റ്റിൽ ആദ്യം വിജയിച്ചത്. അദ്ദേഹം ആരംഭിച്ച ടാറ്റാ ഏവിയേഷൻ സർവീസസ് ആണ് രാജ്യത്തെ ആദ്യ വിമാനക്കമ്പനി.

തൻ്റെ ഏവിയേറ്റർ ലൈസൻസ് ഉപയോഗിച്ച് 1932ൽ കറാച്ചിയിൽനിന്നു മുംബെയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും ഒറ്റയ്ക്കു വിമാനം പറപ്പിച്ച് ഇന്ത്യൻ വ്യോമഗതാഗതത്തിനു ടാറ്റ തുടക്കമിട്ടു. 1933ൽ കറാച്ചി–മദ്രാസ് സർവീസ് തുടങ്ങി. ഇതും വിജയകരമായതോടെ 1935ൽ മുംബൈ – തിരുവനന്തപുരം വിമാന സർവീസ് ആരംഭിച്ചു. മുംബൈയിൽനിന്ന് കണ്ണൂരിലേക്ക് 135 രൂപയായിരുന്നു അന്നു ടിക്കറ്റ് നിരക്ക്. ഗോവയിൽനിന്ന് 75 രൂപ ടിക്കറ്റിൽ കണ്ണൂരിലെത്താമായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ആവശ്യപ്രകാരമായിരുന്നു ടാറ്റ തിരുവനന്തപുരത്തേക്കു സർവീസ് തുടങ്ങിയത്.   ജെ.ആർ.ഡി. ടാറ്റയുടെ വിമാനയാത്രയോടുള്ള അഭിനിവേശവും വ്യോമയാനത്തിലെ അദ്ദേഹത്തിൻ്റെ  ശ്രമങ്ങളും ഇന്നും മറ്റുള്ളവർക്ക് പ്രചോദനം ആവുന്ന ഒരു പാരമ്പര്യം അവശേഷിപ്പിച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പിലെ തൻ്റെ കാലത്ത്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സാൾട്ട്, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടൈറ്റൻ തുടങ്ങിയ വിജയകരമായ സംരംഭങ്ങൾ ഉൾപ്പെടെ 14 പുതിയ കമ്പനികൾക്ക് ജെആർഡി ടാറ്റ തുടക്കമിട്ടു. 1956-ൽ,  ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൻ്റെ (IAS) മാതൃകയിൽ ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (TAS) സ്ഥാപിച്ചു.

ജെആർഡി ടാറ്റ തൻ്റെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി നിരവധി സംഭാവനകൾ നൽകിയ ആളാണ്. 8 മണിക്കൂർ പ്രവൃത്തിദിനം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുകയും ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ സേവനങ്ങളും പ്രൊവിഡൻ്റ് ഫണ്ട് പദ്ധതിയും ആവിഷ്‌കരിക്കുകയും ചെയ്തത് അദ്ദേഹമാണ്. അപകടമുണ്ടായാൽ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും അദ്ദേഹം ആരംഭിച്ചു.

വിദ്യാഭ്യാസ മേഖലയിൽ ജെആർഡി ടാറ്റ ഒരു പ്രധാന പങ്ക് വഹിച്ചു. 1936-ൽ അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) സ്ഥാപിച്ചു. ഇതിനെത്തുടർന്ന് 1945-ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ചും (TIFR) നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സും സ്ഥാപിച്ചു. അരനൂറ്റാണ്ട് മുമ്പ് കമ്പ്യൂട്ടറുകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അദ്ദേഹം 1968-ൽ ടാറ്റ കമ്പ്യൂട്ടർ സെൻ്ററായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സ്ഥാപിച്ചു. ഇന്ന്, ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയും റിലയൻസിന് ശേഷം വിപണി മൂലധനത്തിൽ രണ്ടാമത്തെ വലിയ കമ്പനിയുമാണ്. 1987-ൽ ആണ് അദ്ദേഹം ടൈറ്റൻ സ്ഥാപിച്ചത്.

 1993 നവംബർ 29 ന് ജനീവയിലെ ആശുപത്രിയിൽ വച്ച് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  1992-ൽ  ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ച ഏക വ്യവസായി ആയിരുന്നു അദ്ദേഹം. 1953ൽ വ്യോമയാനമേഖല ദേശസാൽക്കരിച്ചതോടെ എയർ ഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറി. 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായിരുന്നു ജെ.ആർ.ഡി.ടാറ്റ.

Celebrate the 120th birth anniversary of JRD Tata, the Father of Indian Civil Aviation. Discover his pioneering contributions to aviation, the Tata Group, and his enduring legacy in India’s industrial and social sectors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version