എഐ രംഗത്ത് ആഗോള സ്വാധീനം നേടാനുള്ള ദൗത്യത്തിലാണ് യുഎഇ. 2017ൽ യുഎഇ ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരുന്നു.
യുഎഇയിലും ലോകത്തുടനീളവും വരാനിരിക്കുന്ന എഐ ബൂമിനെ രൂപപ്പെടുത്തുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ (MBZUAI). സർവകലാശാലയെ ഗൾഫ് മേഖലയിലെ സ്റ്റാൻഫോർഡ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് MBZUAI സർവകലാശാലാ പ്രസിഡന്റും സ്റ്റാൻഫോർഡ് മുൻ അധ്യാപകനും കംപ്യൂട്ടർ സയന്റിസ്റ്റുമായ എറിക് ക്സിങ് പറഞ്ഞു.

വിദേശ പ്രതിഭകളെയും കമ്പനികളെയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് MBZUAI സർവകലാശാലയിലൂടെ യുഎഇ ലക്ഷ്യം വെയ്ക്കുന്നതെന്ന് എറിക് പറഞ്ഞു. മികച്ച ജോലി നിർവഹിക്കാൻ കഴിയുന്ന ആളുകളെ പരിശീലിപ്പിക്കുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം. MBZUAIയിലെ ബിരുദ വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് എമിറേറ്റ്സിൽ നിന്നുള്ളവരാണ്. ബാക്കി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ഇങ്ങനെ യുഎസ്-യുകെ സർവകലാശാലകൾക്ക് ബദലാകാൻ MBZUAIയ്ക്ക് സാധിച്ചതായി എറിക് ചൂണ്ടിക്കാട്ടി.
യുഎഇ അടുത്തിടെ സ്കൂളുകളിൽ അൽഗോരിതമിക് ബയാസ്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ എഐ അധിഷ്ഠിത വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ചേർത്തിരുന്നു. യുഎഇ സെമികണ്ടക്ടർ നിയന്ത്രണങ്ങൾ നീക്കാനുള്ള യുഎസ്സിന്റെ പദ്ധതികളും മേഖലയുടെ എഐ വികസനത്തിന് കരുത്ത് പകരും. വിദേശത്ത് നിന്നുള്ള എഞ്ചിനീയർമാരെ നിയമിക്കുന്ന എമിറാത്തി കമ്പനികൾക്കുള്ള ഫീഡറായി മാറുകയാണ് സർവകലാശാലയിലൂടെയും മറ്റ് പദ്ധതികളിലൂടെയും യുഎഇ ലക്ഷ്യമിടുന്നത്. തദ്ദേശീയ സ്റ്റാർട്ടപ്പുകൾക്കുള്ള ഇൻകുബേറ്റർ, ഗവേഷണ വികസന വിഭാഗം തുടങ്ങിയവയാണ് എഐ സർവകലാശാലയുടെ സവിശേഷത.
MBZUAI aims to become the “Stanford of the Gulf,” driving AI innovation and startups in the UAE. Learn how the university, supported by a recent US chip deal, is attracting global talent and shaping the future of AI.