രാജ്യത്ത് അടുത്ത വർഷം മുതൽ മദ്യ വിൽപനയ്ക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മദ്യനിരോധനം പിൻവലിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ സൗദി ഉദ്യോഗസ്ഥൻ നിഷേധിച്ചതായി ഗൾഫ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

2034ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ സൗദി അധികൃതർ മദ്യത്തിന്റെ നിയന്ത്രിത വിൽപ്പന അനുവദിക്കാൻ പദ്ധതിയിടുന്നതായാണ് വാർത്ത പ്രചരിച്ചത്. ആദ്യം ഒരു ബ്ലോഗിൽ വന്ന വാർത്ത ചില അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഒരു വാർത്തയിലും ഉറവിടം വ്യക്തമാക്കിയിരുന്നില്ല.
അതേസമയം, രാജ്യത്ത് ലഹരിപാനീയങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ചെറിയ ചുവടുവയ്പ്പെന്നോണം തലസ്ഥാനമായ റിയാദിൽ കഴിഞ്ഞ വർഷം മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രമായി ആദ്യ മദ്യശാല തുറന്നിരുന്നു. 2034ലെ ഫിഫ ലോകകപ്പ് മദ്യമില്ലാതെ തന്നെ ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ അനുഭവമാക്കി മാറ്റുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സ്റ്റേഡിയങ്ങൾക്കു പുറമേ ഹോട്ടലുകളിലും രാജ്യത്തുടനീളമുള്ള മറ്റിടങ്ങളിലും മദ്യം ലഭ്യമാകില്ല.
Saudi Arabia has confirmed that its long-standing alcohol ban will remain in effect for the 2034 FIFA World Cup, asserting that the tournament will be alcohol-free in line with the nation’s cultural and religious values.