അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്കെയിലിനെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധ നേടുന്നു. ആർപിജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരൊറ്റ ഇന്ത്യൻ കമ്പനി, പാകിസ്ഥാൻ എന്ന മുഴുവൻ രാഷ്ട്രത്തേക്കാൾ വലുതാണെന്ന് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ശക്തിയെ പാകിസ്ഥാന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നിട്ടാണ് അവർ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം 161 ബില്യൺ ഡോളറാണ്. പാകിസ്ഥാന്റേതാകട്ടെ 50 ബില്യൺ ഡോളറും. പുനരുപയോഗ ഊർജ്ജത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പ് 10.9 GW ശേഷി പ്രവർത്തിപ്പിക്കുന്നു. പാകിസ്ഥാന്റെ 9 GW ശേഷി മാത്രമേയുള്ളൂ. ഗ്രീൻ ഹൈഡ്രജൻ, തുറമുഖ പ്രവർത്തനങ്ങൾ തുടങ്ങിയവയിലും ഗോയങ്ക താരതമ്യം നടത്തി. ഗ്രീൻ ഹൈഡ്രജനിൽ അദാനിക്ക് ആഗോള നേതൃസ്ഥാനമുള്ളപ്പോൾ, പാകിസ്ഥാന് ഈ മേഖലയിൽ വലിയ സംരംഭങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ 185 MMT ശേഷിയുള്ള മൂന്ന് തുറമുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അദാനി 627 ദശലക്ഷം മെട്രിക് ടൺ (MMT) മൊത്തം ശേഷിയുള്ള 15 തുറമുഖങ്ങൾ നിയന്ത്രിക്കുന്നതായും ഗോയങ്ക ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിനേയും പാകിസ്ഥാനേയും താരതമ്യപ്പെടുത്തുന്നത് കോഹ്ലിയെ ഗല്ലി ക്രിക്കറ്ററുമായി താരതമ്യപ്പെടുത്തുന്നതിനും ഐഎസ്ആർഓയെ പട്ടവുമായി താരതമ്യപ്പെടുത്തുന്നതിനും തില്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
Harsh Goenka highlights Adani Group’s financial dominance over Pakistan’s entire economy in a viral social media post.