ഇസ്രയേലിന്റെ സ്റ്റെൽത്ത് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാകാകൻ ഇന്ത്യൻ വ്യോമസേന. ഐസ് ബ്രേക്കർ വാങ്ങുന്നതും അതിനെ ഫ്ലീറ്റിൽ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് വ്യോമസേന ചർച്ചകൾ നടത്തിവരികയാണ്. ദീർഘദൂരത്തേക്ക് കൃത്യതയുള്ള ആക്രമണങ്ങൾക്ക് ഏറ്റവും ഫലപ്രദമാണ് ഐസ് ബ്രേക്കർ എന്നതിനാൽ ഇന്ത്യയുടെ തീരുമാനം ചൈനയെയും, പാകിസ്ഥാനെയും ആശങ്കയിലാക്കും.

കഠിന സാഹചര്യങ്ങളിൽ പോലും അവിശ്വസനീയമായ കൃത്യതയോടെ ലക്ഷ്യം കണ്ടെത്താൻ കെൽപ്പുള്ള സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈലാണ് ഐസ് ബ്രേക്കർ. കരയിൽ നിന്നും കടലിൽനിന്നും പ്രവർത്തിപ്പിക്കാവുന്ന മിസൈലിന് ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെട്ടാൽ പോലും സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കും. നൂതനമായ ഇലക്ട്രോ-ഒപ്റ്റിക്കൽ സീക്കറാണ് ഐസ് ബ്രേക്കറിനെ നിയന്ത്രിക്കുന്നത്. ലക്ഷ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന എഐ സംവിധാനം ശത്രുക്കൾക്ക് നേരെ മാത്രം ആക്രമണം നടത്തുന്നുവെന്ന് ഉറപ്പാക്കുകയും സിവിലിയൻ നാശനഷ്ടങ്ങൾ അടക്കം പരമാവധി കുറയ്‌ക്കുകയും ചെയ്യും.
ഏറ്റവും സങ്കീർണ്ണ വ്യോമ പ്രതിരോധ സംവിധാനങ്ങളെപ്പോലും രഹസ്യാത്മകത നിലനിർത്തി തകർക്കാൻ ഇതിനു കഴിയും. വെരി ലോ ഒബ്സർവബിൾ’ (VLO) സവിശേഷതയിലൂടെയാണ് ഇത് സാധ്യമാകുന്നത്. 400 കിലോഗ്രാമിൽ താഴെയാണ് ഐസ് ബ്രേക്കറിന്റെ ഭാരം. അതുകൊണ്ടുതന്നെ ജെറ്റ് ഫൈറ്ററുകൾ, ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, ചെറിയ സമുദ്ര കപ്പലുകൾ എന്നിവയിൽ നിന്ന് പോലും ഇവ വിക്ഷേപിക്കാൻ കഴിയും. മൾട്ടി-സർവീസ് ശേഷി വാഗ്ദാനം ചെയ്യുന്ന ആയുധമായതിനാൽ ഒന്നിലധികം മിസൈലുകളുമായി സമന്വയിപ്പിച്ചുള്ള ആക്രമണങ്ങളിൽ ഐസ് ബ്രേക്കർ ഉപയോഗിക്കാനാകും. 250 പൗണ്ട് ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിയുന്ന ഐസ് ബ്രേക്കറിന് ഉയർന്ന സബ്‌സോണിക് വേഗതയിൽ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ആക്രമിക്കാൻ സാധിക്കും.
The Indian Air Force is considering acquiring Israel’s ‘Ice Breaker’ cruise missile to enhance its precision strike capabilities. Learn about its advanced targeting, stealth, and versatile launch.