ശത്രു ഡ്രോണുകൾ ലേസർ വെപ്പൺ ഉപയോഗിച്ചു വിജയകരമായി വീഴ്ത്തുന്ന ആദ്യ രാജ്യമായി ഇസ്രയേൽ. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേൽ നൂതന ആയുധമായ ലേസർ വെപ്പൺ പ്രയോഗിച്ചത്. ഇസ്രയേൽ വ്യോമസേനയുടെ ഏരിയൽ ഡിഫൻസ് അറേയാണ് (Aerial Defense Array) യുദ്ധ സാഹചര്യത്തിൽ പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം വിജയകരമായി ഉപയോഗിച്ചത്.
ഇസ്രായേൽ ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഹൈ എനർജി ലേസർ വെപ്പൺ ആണിത്. ഡ്രോണുകൾ പോലത്തെ വ്യോമ ഭീഷണികളെ ലേസർ സഹായത്തോടെ നശിപ്പിക്കാൻ സഹായിക്കുന്ന ആയുധം ലക്ഷ്യത്തിലേക്ക് തീവ്രമായ പ്രകാശകിരണം നയിക്കുകയും താപം ഉപയോഗിച്ച് ഡ്രോണുകൾ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണ മിസൈൽ ഇന്റർസെപ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി ആക്രമണങ്ങളെ കുറഞ്ഞ ചിലവിൽ പ്രതിരോധിക്കാനാണ് ഇസ്രയേൽ ലേസർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്.

Israel has become the first country to successfully deploy high-power laser weapons in combat, intercepting enemy drones during the Gaza conflict. Developed by Rafael, the “Magen Or” system marks a significant advancement in military technology.