അഹമ്മദാബാദ് വിമാനദുരന്തത്തെ തുടർന്ന് ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യ വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. എയർലൈൻ സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുകയാണ്. എയർ ഇന്ത്യയുടെ സമഗ്രമായ അഴിച്ചുപണിക്കായി ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുമായി (McKinsey & Company) ടാറ്റാ ഗ്രൂപ്പ് ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മക്കിൻസിയുമായുള്ള സഹകരണം ചർച്ച ചെയ്യുന്നതിനായി ടാറ്റ സൺസ് ഉന്നത ഉദ്യോഗസ്ഥൻ മുംബൈയിൽ വെച്ച് മക്കിൻസി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. അഹമ്മദാബാദ് വിമാനദുരന്തത്തിനു തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ഇതുസംബന്ധിച്ച് മക്കിൻസി ആൻഡ് കമ്പനി, ടാറ്റാ ഗ്രൂപ്പ് പ്രതിനിധികൾ പ്രതികരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്.
മുൻപ് ലോങ് ടേം സ്ട്രാറ്റജിക് ബിസിനസ് പ്ലാനുകൾ വിപുലീകരിക്കുന്നതിനായി എയർ ഇന്ത്യ മക്കിൻസിയുടെ സേവനം തേടിയിരുന്നു. ക്യാഷ് ഫ്ലോ, റൂട്ട് നെറ്റ് വർക്കുകൾ, മാർക്കറ്റിങ് സ്ട്രാറ്റജി, ലൊയാൽറ്റി പ്രോഗ്രാം തുടങ്ങിയവയിലാണ് അന്ന് എയർ ഇന്ത്യ മക്കിൻസിയുടെ സഹായം തേടിയത്. എയർ ഇന്ത്യ പ്രവർത്തനങ്ങൾ മികച്ചതാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വൻ തിരിച്ചടിയായി അഹമ്മദാബാദ് ദുരന്തം ഉണ്ടാകുന്നത്. ഇത് തരണം ചെയ്യാനാണ് ഇപ്പോൾ മക്കിൻസിയുമായി എയർ ഇന്ത്യ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
Following a tragic crash, the Tata Group is under pressure to accelerate Air India’s revival. Discussions with McKinsey & Company, amidst ongoing mergers and financial improvements, aim to transform the airline into a world-class carrier.