അഹമ്മദാബാദ് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് തുർക്കി വിമാന മെയിന്റനൻസ് കമ്പനിയായ ടർക്കിഷ് ടെക്‌നിക്ക് (Turkish Technic) ആണെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇപ്പോൾ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് ടർക്കിഷ് ടെക്‌നിക്ക് അല്ലെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എയർ ഇന്ത്യ ഡ്രീംലൈനറുകൾ ടർക്കിഷ് ടെക്‌നിക്കിന്റെ സർവീസിൽ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനങ്ങളുടെ ഭൂരിഭാഗവും സർവീസ് നടത്തുന്നത് എഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) ആണ്. ചില വിമാനങ്ങളുടെ സർവീസ് സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനമായ എസ്ഐഎ എഞ്ചിനീയറിംഗ് കമ്പനിയും നടത്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അപകടത്തെക്കുറിച്ചും എയർലൈനിന്റെ ഗ്ലോബൽ മെയിന്റനൻസ് സംബന്ധിച്ചും ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖരന്റെ വിശദീകരണം.

Air India Chairman N Chandrasekaran denies Turkish Technic maintained the crashed Dreamliner, clarifying that AIESL and SIA Engineering Company handle maintenance for their Boeing 787-8 fleet.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version