എയർ ഇന്ത്യയുടെ മൂലധനാവശ്യങ്ങൾക്കും വർക്കിംഗ് ക്യാപിറ്റലിമൊക്കെയായി 9558 കോടി രൂപ നിക്ഷേപം വരും. എയർലൈൻ നവീകരണവും ഈ ഫണ്ടിംഗിന്റെ ലക്ഷ്യമാണ്. പ്രൊമോട്ടർമാരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈനുമാണ് എയർ ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. ടാറ്റ സൺസ് 3224 കോടിയും സിംഗപ്പൂർ എയർലൈൻസ് 9558 കോടിയുമാണ് നിക്ഷേപിക്കുക. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം നടത്തുന്ന 5 വർഷത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഫണ്ട് എടുക്കുന്നത്.
ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭമായ വിസ്താര എയർലൈൻ, കഴിഞ്ഞ വർഷം എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. വിസ്താരയിൽ സിംഗപ്പൂർ എയർലൈന് 25.1 ശതമാനം ഓഹരിയുണ്ടായിരുന്നു. ലയന കരാറനുസരിച്ച് എയർഇന്ത്യയിൽ ഇരുകൂട്ടരും നിക്ഷേപിക്കാൻ ധാരണയായ ഫണ്ടാണ് ഇപ്പോൾ കൊണ്ടുവരുന്നത്.
ഈ വർഷം മാർച്ചിൽ ടാറ്റ സൺസ് 3,224 കോടി രൂപയും സിംഗപ്പൂർ എയർലൈൻസ് 1,080 കോടി രൂപയും എയർ ഇന്ത്യയിൽ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നു.
പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് റൂട്ട് വഴി, ടാറ്റ സൺസിന് 523 കോടിയിൽ അധികം ഇക്വിറ്റി ഓഹരികളും സിംഗപ്പൂർ എയർലൈൻസിന് 6.1632 രൂപ നിരക്കിൽ 175 കോടിയിൽ അധികം ഇക്വിറ്റി ഓഹരികളും അനുവദിച്ചിട്ടുമുണ്ട്. 4 രൂപ ഫെയ്സ് വാല്യു ഉള്ള ഓഹരികൾ, ഒരു ഇക്വിറ്റി ഷെയറിന് 2.1632 രൂപ പ്രീമിയത്തോടെയാണ് ഇഷ്യൂ ചെയ്തത്.
A UK Royal Navy F-35B fighter jet made an emergency landing in Thiruvananthapuram, Kerala, due to bad weather. Indian authorities are providing full support as a specialist UK team arrives for repairs.